21 June 2018

സിദ്ധാനുഗ്രഹം - 62



അഗസ്ത്യ മുനിയുടെ ജീവ നാഡി വായിക്കുന്നതിനു മുൻപ് വരെ എനിക്ക് വാമാചാരത്തിൽ തീർത്തും വിശ്വാസം ഇല്ലായിരുന്നു. നമ്മൾ ചെയ്ത തെറ്റുകൾ തന്നെയാണ് അവ. ഇത് പണം ഉണ്ടാകുവാൻ വേണ്ടുള്ള മാർഗമായി ചിലർ തെറ്റായ കാര്യങ്ങൾ പറഞ്ഞു നമ്മളുടെ അറിവിനെ അന്ധമാകുന്നു. അത് കാരണം ഇതു വിശ്വസിക്കരുത് എന്ന് പലരോടും പറഞ്ഞു തിരിച്ചു അയച്ചിട്ടുണ്ട്. 

പ്രാർത്ഥന കൊണ്ട് ജയിക്കുവാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ല എന്ന് എൻറെ വിശ്വാസം. കേരത്തിൽ തന്നെയാണ് ഈ അഥർവ്വ വേദം ഉള്ളത്. അത് കാരണം വേണമെങ്കിൽ വിശ്വസിക്കാം, എന്നാൽ സത്യത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല. 

എന്ത് കൊണ്ടാൽ 4 വേദമാണുള്ളത്, റിഗ്, യജുർ, സാമം പിന്നെ അഥർവ്വ വേദം, ഇതിൽ സാമ വേദത്തിന് തമിഴ് നാട്ടിൽ ഒരു അധികാരയം ഉണ്ട്. അഥർവ്വ വേദം മന്ത്ര ശക്തി നിറഞ്ഞതു. എന്നിരുന്നാലും അഥർവ്വ വേദം പരിചരിക്കുന്നവർ തമിഴ് നാട്ടിൽ ആരും ഇല്ല. രണ്ടാമത് തമിഴ് നാട്ടിൽ അഥർവ്വ വേദം പ്രബലവും അല്ല. അത് കാരണം മന്ത്രികം, വാമാചാരം എന്നിവയ്ക്കു പ്രാധാന്യം നൽകില്ല. ഒരു സമയം കേരളത്തിനും - തമിഴ്നാട്ടിനും അരികിൽ വസിക്കുന്ന ജനങ്ങളിൽ ഈ അഥർവ്വ വേദം ഒരു വിശ്വാസമായി തീര്ന്നിരിക്കാം. 

ഇങ്ങനെ ഏതെങ്കിലും ഒരു വിശ്വാസം ഉണ്ടോ എന്ന് എൻറെ ഒരു സുഹൃത് ചോദിച്ചു "ഇതിനെ കുറിച്ച് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുവാൻ", അദ്ദേഹം പറഞ്ഞു.

ആദ്യം ഈ സംശയങ്ങളെല്ലാം അഗസ്ത്യ മുനി ജീവ നാഡി മൂലം ഉത്തരം പറയുമോ എന്ന് എനിക്കൊരു ഭയം, എന്നിരുന്നാലും മുറയായി പ്രാർത്ഥിച്ചു അഗസ്ത്യ മുനിയോട് ചോദിച്ചപ്പോൾ. 

"ക്ഷമയോട് നോക്കുക", ഇന്നേക്ക് രണ്ട് ദിവസത്തിൽ നാം തന്നെ ഇതിനുള്ള ഉത്തരം നൽകാം എന്ന് അദ്ദേഹം പറഞ്ഞു. 

ഇത് എനിക്ക് സന്തോഷമായും അതേ സമയം അതിശയിപ്പിക്കുന്ന ഒരു വാർത്തയായി ഇരുന്നു.

രണ്ട് ദിവസത്തിന് ശേഷം, അടുത്ത ദിവസം ഏകദേശം 11 മണിക്ക്, മികവും പ്രബലമായ ഒരു സിനിമ കമ്പനി മുതലാളി എൻറെ പക്കം വന്നു. "നാഡി നോക്കുവാൻ വരാമോ, എന്ന ഒരു ചോദ്യം ചോദിച്ചപ്പോൾ?, അഗസ്ത്യ മുനിയുടെ ആജ്ഞ മൂലം അദ്ദേഹത്തെ വരാൻ പറഞ്ഞു. 

വളരെ വലിയൊരു കോടിശ്വരനാണെങ്കിലും ഭക്തിയോടെ തന്നെയാണ് അദ്ദേഹം വന്നിട്ടുണ്ടായിരുന്നത്. അദ്ദേഹത്തിൻറെ മുഖത്തിൽ ഒരു പാണകാരന്റെ തിളക്കം ഉണ്ടായിരുന്നു, എന്നാൽ അതേ സമയം അദ്ദേഹത്തിൻറെ കണ്ണുകളിൽ വളരെയധികം വിഷമങ്ങൾ ഉള്ളതായും കാണുവാൻ സാധിച്ചു. 

ജോലിയിൽ ഉള്ള പ്രശ്നമായിരിക്കും എന്ന് എൻറെ മനസ്സ് പറഞ്ഞു. അഗസ്ത്യ മുനിയുടെ ജീവ നാഡി വായിക്കുവാൻ ആരംഭിച്ചു. "ആകാശഗംഗയിലുള്ള ഒരു നക്ഷത്രം പോലെ" എന്ന് പറഞ്ഞു തുടങ്ങി അഗസ്ത്യ മുനി.

താങ്കളുടെ മകൾ പർവ്വതകുമാരിയുടെ പേരുള്ളവൾ. അന്യ രാജ്യ ഭാഷ കൈകാര്യം ചെയ്യുന്നതിൽ പ്രവീണതയുള്ളവൾ. എഴുത്തിലും, സംസാരത്തിലും പലരെയും തോൽപ്പിച്ച് സമ്മാനങ്ങൾ മേടിച്ചവൾ. ഒട്ടും പ്രായമാകാത്ത ആ കുഞ്ഞു, തൻറെ പള്ളിക്കൂടത്തിൻറെ അരികിൽ ഒട്ടും വിദ്യാഭ്യാസം ഇല്ലാത്ത ഒരു വ്യക്തി തൻറെ പണികൾക്കായി ഈ കുട്ടിയെ ഉപയോഗിക്കുന്നു. 

ഒന്നും അറിയാതെ ഈ കുഞ്ഞാണെങ്കിൽ ആ വ്യക്തി നടത്തുന്ന പെട്ടികടയിൽ ചെറിയ ടിൻ സ്വർണം വാങ്ങുവാൻ വേണ്ടി കൂട്ടുകാരികളോടൊപ്പം പോകാറുണ്ട്. പണവും, അധികാരവും, പ്രശസ്തിയും ഉള്ള നിൻറെ മകളുടെ കൈകൾ പിടിച്ചു ഉല്ലാസമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നു. 

ജീവ നാഡി നോക്കുവാൻ വന്ന ഈ സമയത്തിൽ ആ നായവഞ്ചകൻ ബലരാമൻ പിറന്ന ആ സ്ഥലത്തിൽ നിന്നും അഥർവ വേദത്തിൻ ദുഷ്പ്രയോഗം, ഒരു മിട്ടായുമായി നടക്കുന്നു. നീ ചെയ്ത പുണ്യത്താലും, നിൻറെ ഭാര്യ ദിവസവും മുരുകന് അഞ്ച് തിരിയിട്ടുള്ള വിളക്ക് കത്തികുന്നത്താലും നിൻറെ മകൾ ആ വഞ്ചകൻറെ വലയിൽ ഇതു വരെ വീണിട്ടില്ല, അതുമല്ല നീ ഇവിടെ വന്ന സമയം നല്ലത്. ഇനിയും 7 ദിവസം ആ വ്യക്തിയിൽ നിന്നും നിൻറെ മകളെ അകറ്റി നിറുത്തുക. പിന്നീട് അവൻ ചെയ്തത് എല്ലാം ഇല്ലാതാകുകയും, പിന്നീട് അതുതന്നെ അവന് ഒരു നല്ല പാഠം പഠിപ്പിക്കും. ഉടൻ തന്നെ ചെന്ന് മുരുക ഭഗവാന് പാൽ, ജലം കൊണ്ട് അഭിഷേകം ചെയ്തിട്ടു ഭഗവാൻറെ പാദത്തിൽ ഇരിക്കും ആ നാരങ്ങ എടുത്തു വീട്ടിലുള്ള പൂജ മുറിയിൽ വച്ചിരിക്കുക. ഇതിനപ്പുറം ഭയപ്പെടേണ്ട, ഭയമില്ലാതെ ഉറങ്ങാം, എന്ന് വിവരിച്ചു.

ഇത് വായികുമ്പോൾ ആ പണക്കാരന്റെ മുഖം ഭയത്താൽ വിറയ്ക്കുകയായിരുന്നു. വർത്തമാനവും കൃത്യമായി വന്നില്ല. കൈകളിലും - കാലുകളിലും ഒരു ചെറിയ നടുക്കം ഏർപെടുന്നതായി കാണപ്പെട്ടു.

ഞാൻ വന്നത് എൻറെ മകളുടെ കാര്യം അറിയുവാൻ വേണ്ടിയാണ്. എന്നാൽ ഇത് ഇത്ര മാത്രം ഭയാനകം ആകും എന്ന് എനിക്ക് അറിയില്ല, എന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ കാര്യങ്ങൾ പറയുവാൻ തുടങ്ങി. 

അദ്ദേഹം പറയുന്നത് വാക്കുകൾ നിറുത്തുവാൻ പറഞ്ഞിട്ട്, ആദ്യം മുരുകന്റെ ക്ഷേത്രത്തിൽ പോയി വരുക. ഒരു രീതിയിലും തെറ്റായി ഒന്നും നടക്കില്ല എന്ന് അഗസ്ത്യ മുനി തന്നെ പറഞ്ഞതാൽ, അദ്ദേഹം തന്നെ താങ്കളുടെ മകൾക്ക് ഒരു സുരക്ഷാ വലയം നൽകും.  പിനീട് ഇതിനെ കുറിച് സംസാരികം എന്ന് പറഞ്ഞു അദ്ദേഹത്തെ അയച്ചു. വളരെ സന്തോഷത്തോടെയും ഭാവിയെ കുറിച്ചുള്ള ഒരു  വിശ്വാസത്തോടും അദ്ദേഹം അവിടെ നിന്നും ഇറങ്ങി. 

പത്തു ദിവസത്തിന് ശേഷം........

അദ്ദേഹം ഒരു പാത്രം നിറയെ പഴങ്ങളും, പൂക്കളുമായി അവിടെ വന്നു. ഒപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യയും, മകളും ഉണ്ടായിരുന്നു.

"അഗസ്ത്യ മുനി എനിക്ക് നല്ല വഴി കാണിച്ചു എന്ന് പറഞ്ഞു", നടന്ന സംഭവം എനോട് വിവരിച്ചു.

എൻറെ മകൾ നന്നായി തന്നെയിരിക്കുകയായിരുന്നു, എന്നാൽ അവൾ പെട്ടെന്ന് എന്തോ കണ്ട് ഭയാകുന്നതായി എൻറെ ഭാര്യ ആദ്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. അവൾക് അറിയാതെ അവളുടെ കൂട്ടുകാരിലാളോട് സംസാരിച്ചപ്പോൾ, സ്കൂളിനരികിൽ ഉള്ള ഒരു പെട്ടിക്കടയിൽ ഒരാൾ അവളോട്‌ സംസാരിക്കുന്നത് കണ്ടിരിക്കുന്നു. വിദ്യാഭ്യാസം ഇല്ലാത്ത അവൻ ഒരു ചില സമയങ്ങളിൽ നല്ല രീതിയിൽ അല്ലാതെയും സംസാരിച്ചിരിക്കുന്നതായി അവളുടെ കൂട്ടുകാരിലക്കോട് പറഞ്ഞിരിക്കുന്നു. 

എൻറെ ഭാര്യ, മകളിൽ കണ്ട ആ ഭയം എന്താണ് എന്ന് അവളോട് ചോദിക്കുവാൻ ഇടയായി. പക്ഷേ അവൾ ഇതിനെക്കുറിച്ചു പറയാത്തപ്പോൾ, അവളുടെ കൂട്ടുകാരികളോട് സംസാരിച്ചിട്ട് എന്നോട് പറയുകയുണ്ടായി. എൻറെ മകൾ എന്തിനാണ് ഭയക്കുന്നത് എന്ന് അറിയുവാൻ വേണ്ടിയായിരുന്നു ഞാൻ ഇവിടെ അന്ന് വന്നത്, എന്ന് പറഞ്ഞു.

"ശെരി", ഇപ്പോൾ എല്ലാം നന്നായി പര്യവസാനിച്ചുവോ എന്ന് ഞാൻ ചോദിച്ചു.

താങ്കൾ പറഞ്ഞതുപോലെ ഉടൻ തന്നെ മുരുകന് അഭിഷേകം, അർച്ചന നടത്തി, അവിടെ നിന്നും ഒരു നാരങ്ങ എൻറെ വീട്ടിലെ പൂജാമുറിയിൽ വച്ചു. പിന്നീട് ഒരു ചെറു യാത്ര എൻറെ മകളോടൊപ്പം മുരുകഭഗവാന്റെ 6 ക്ഷേത്രത്തിലും ചെന്നിട്ട് ഇന്നലെയാണ് വന്നത്. അതിനുള്ളിൽ ആ പെട്ടിക്കടയിൽ നിന്നിരുന്നവൻ, കട അടച്ചു നാട്ടിലേക്ക് തിരിച്ചു പോയതായി അവിടെയുള്ളവർ പറഞ്ഞു. എന്നാൽ ഒരു ചിലർ അവൻ യേതോ വിപത്തിൽ പെട്ട് ആശുപത്രിയിൽ കിടക്കുന്നു എന്ന് പറയുന്നു. എന്തൊക്കെയാണെങ്കിലും 10 ദിവസത്തിൽ ഈ സ്കൂളില്നിന്നും വേറെ സ്കൂളിലേക്ക് മറ്റും എന്ന് അദ്ദേഹം പറഞ്ഞു. 

അതൊന്നും വേണ്ട അവൻ, താങ്കളുടെ മകളുടെ അടുത്തേക്ക് ഇനി വരില്ല. മകളുടെ വിദ്യാഭ്യാസം അവളുടെ ഇഷ്ടത്തിൽ വിടുക. മറ്റുള്ളതൊക്കെ താങ്കളുടെ പ്രാർത്ഥനയും, അഗസ്ത്യ മുനിയുടെ അനുഗ്രഹവും രക്ഷിക്കും എന്ന് ഞാൻ പറഞ്ഞു.

അപ്പോൾ, "ഈ വിധത്തിൽ ഉള്ള ദുഷ്പ്രയോഗങ്ങൾ എല്ലാം സത്യത്തിൽ ഉണ്ടോ", എന്ന് അദ്ദേഹം ചോദിച്ചു?

ഇതിന് എനിക്ക് ഉത്തരം പറയുവാൻ സാധിക്കില്ല. അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി താളിയോല എടുത്തു. മുറയായി പ്രാർത്ഥന ചെയ്തിട്ട് ദുഷ്പ്രയോഗം എന്നത് സത്യമോ? അത് എത്ര മാത്രം വലിപ്പമാണ്? ഇത് വിധിയെ മാറ്റിവിടുമോ? ഇത് വിശ്വസിക്കാമോ? ആർക്കൊക്കെ ഇത്തരം ഒരു കഷ്ടം വരും? അതിൽ നിന്നും എങ്ങനെ രക്ഷപെടാം? മനസ്സിൽ ആയിരം ചോദ്യങ്ങളുമായി വായിക്കുവാൻ തുടങ്ങി.

ആദ്യം ഈ കാണുന്ന വിളക്കുകൾ എല്ലാം അണയ്ക്കുക. നല്ലത് പറയുമ്പോൾ മാത്രം വിളക് തെളിയിക്കുക. അത് വരെ ഞാൻ പറയുന്നത് ശ്രദ്ദിച്ചു കേൾക്കുക, എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

അദ്ദേഹം പറഞ്ഞ വിവർത്തനങ്ങൾ എന്നെ മാത്രമല്ല, അവിടെയുള്ള എല്ലൊരെയും അതിശയിപ്പിച്ചു !



സിദ്ധാനുഗ്രഹം.............തുടരും!

07 June 2018

സിദ്ധാനുഗ്രഹം - 61



അദ്ദേഹം എഴുനേറ്റു മുന്നിൽ വന്ന വേഗം കണ്ടപ്പോൾ എന്തിനാണ് ഇങ്ങനെ വരുന്നു എന്ന ഒരു ചോദ്യം എന്നിൽ ഉണ്ടായി. അദ്ദേഹം, പെട്ടെന്ന് എൻറെ കലകളിൽ വീണു. പാദം വളരെ അമർത്തി പിടിച്ചു. രണ്ട് നിമിഷത്തിൽ അദ്ദേഹം കുലുങ്ങി - കുലുങ്ങി കരയുന്നതുപോലെ തോന്നി. 

പൊതുവാകെ ആരും എൻറെ കാലുകളിൽ വീഴുന്നത് ഞാൻ സമ്മതിക്കാറില്ല. കാരണം മുൻ ജന്മ പുണ്യത്താൽ എനിക്ക് ഇപ്പോൾ അഗസ്ത്യ മുനിയുടെ ജീവ നാഡി ലഭിച്ചത്. അത് മൂലം അഗസ്ത്യ മുനി എന്നിലൂടെ മറ്റുള്ളവർക് ഭാവി കാലത്തേ കുറിച്ച് മനസ്സിലാക്കുവാനുള്ള ഭാഗ്യം തന്നിട്ടുണ്ട്. 

എന്തിങ്കിലും നല്ല ഒരു കാര്യം നടക്കുന്നെങ്കിൽ അതിൻ മഹിമ അഗസ്ത്യ മുനിക് ചേരുന്നു എന്ന് അല്ലാതെ എനിക്കല്ല. പക്ഷേ ഇപ്രകാരം ജീവ നാഡി വായിക്കുന്നതുമൂലം എന്നെ അഗസ്ത്യ മുനിയായി കണക്കാക്കുന്നു. ഇത് എത്ര പ്രാവശ്യം എടുത്തു പറഞ്ഞാലും അവർക്ക് മനസ്സിലാവുന്നില്ല. 

ഈ പറഞ്ഞ വിഭാഗത്തിൽ ഇപ്പോൾ എൻറെ കാലുകൾ പിടിച്ച അദ്ദേഹത്തെയും ഞാൻ പിടിച്ചു അടുത്ത് ഇരുത്തി, "എന്താണ് കാര്യം"? എന്ന് വളരെ പതുക്കെ ചോദിച്ചു. അദ്ദേഹം മറുപിടി പറഞ്ഞു. "താങ്കൾ പറഞ്ഞ എല്ലാം വിഷയങ്ങളും സത്യം. എനിക്ക് ജീവ നാഡിയിൽ അൽപം പോലും വിശ്വാസം ഇല്ല. നിരീശ്വരവാദിയാണ് ഞാൻ. മുൻപ് നടന്ന ഒരു വഴക്കിൽ വിഘ്‌നേശ്വരന്റെ ശിൽപം ഉടച്ചവൻ. ഈ സമയം അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ച് അറിയുകയും, ഈ ജീവ നാഡി ഒരു കേട്ട് കഥയാണ് എന്ന് മറ്റുള്ളവർക് മനസ്സിലാക്കുവാൻ വേണ്ടി വന്നതാണ് ഞാൻ. ആരോടും പറയാതെ പെട്ടെന്ന് ഈ രാത്രി നേരത്തിൽ ഞാൻ വന്നു, എന്ന് പറയുമ്പോൾ വേലായുധം സത്യത്തിൽ ആവേശത്തിലായിരുന്നു. അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞിരുന്നത് ആ രാത്രി നേരത്തിലും എനിക്ക് കാണുവാൻ സാധിച്ചു."

എൻറെ ഉള്ളിൽ ഒരു സമാധാനം ഉണ്ടായി. പിന്നീട് അഗസ്ത്യ മുനി വേറെ കുറെ വിവരങ്ങളും പറഞ്ഞിരിക്കുന്നല്ലോ അതെ പറ്റി പറയുന്നതിന് മുൻപ് വേലായുധം തൻറെ സഞ്ചിയിൽ നിന്നും ഒരു കവർ എടുത്തു എൻറെ പക്കം നീട്ടി. ഇത് വായിച്ചു നോക്കുക, എന്ന് പറഞ്ഞു ആ കത്ത് നീട്ടി. 

"ഇല്ല താങ്കൾ തന്നെ അതിൻ സാരാംശം പറയുക, എനിക്ക് മറ്റുള്ളവരുടെ കത്ത് വായിക്കുന്ന ശീലം ഇല്ല," എന്ന് പറഞ്ഞു ഞാൻ പതുക്കെ വായിക്കുന്നതിൽ നിന്നും മാറാൻ നോക്കി.

ജാതി മൊത്തമായും മാറ്റണമെങ്കിൽ എന്നെ കാളിലും ഉയർന്ന ജാതിയിലുള്ള ഒരു പെണിനെ വിവാഹം കഴിക്കണം എന്ന് ചെറുപ്പത്തിൽ തന്നെ നിശ്ചയിച്ചിരുന്നു. എനിക്ക് എൻറെ ജാതിയിൽ നിന്നും തന്നെ ഒരു വിവാഹം കഴിക്കേണ്ടി വന്നു, എന്നാൽ സന്താന സൗഭാഗ്യം ഉണ്ടായിട്ടില്ല. 

ഇത് തന്നെ ഒരു കാരണമാക്കി ഞാൻ വേറെയൊരു ജാതിയിൽ നിന്നുമുള്ള ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായി. പക്ഷേ അവളെ വിവാഹം കഴിച്ചിട്ടില്ല. അവൾക്ക് ഒരു പ്രതേകം വീട് വച്ച് അവിടെ വേണ്ടുള്ള സൗകര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു. ഈ വിഷയം എൻറെ ഭാര്യ അറിഞ്ഞപ്പോൾ അവൾ ബഹളമുണ്ടാക്കി. ഞങ്ങളുടെ വീട്ടിൽ പരമ്പരാഗതമായി ഒരു മരതകത്തിൽ തീർത്ത ഒരു വിഘ്‌നേശ്വരൻറെ ശിൽപം ഉണ്ടായിരുന്നു. എൻറെ ഭാര്യ തന്നെയാണ് പൂജ ചെയുന്നത്, ഞാൻ അവിടേക്ക് പോകാറില്ല.

അന്ന് ഒരു ഗണേശോസ്തവ ദിവസമായിരുന്നു.  പൂജ ചെയ്തു വന്ന എൻറെ ഭാര്യ ആ മരതക കല്ലിൽ  തീർത്ത ആ ഗണേശനെ മുന്നിൽ ഉള്ള ടേബിളിൽ വച്ചു, "ഞാൻ പൂജ ചെയുന്ന ഈ വിഘ്‌നേശ്വരനെ തൊട്ട് സത്യം ചെയുക. ഇതിനപ്പുറം ആ പെണിനൊപ്പം ഉള്ള സഹവാസം ഉണ്ടാകില്ല, എന്ന് അവൾ പറഞ്ഞു. 

എനിക്ക് ക്ഷമയില്ലായിരുന്നു, "ഏത് ഗണേശൻ, ഞാൻ ഗണേശന്റെ വിഗ്രഹം ഉടച്ചവൻ. എന്നോട് ഇത്തരം പറയരുത്, അപ്പോൾ ഷുഭിതനായ ഞാൻ എന്നോട് ഇത്തരം പറയരുത്, എന്ന് പറഞ്ഞ ഞാൻ, കൈയിൽ ഇരുന്ന ആ മരതക ഗണേശനെ ഞാൻ എറിഞ്ഞു.

ഇത് എൻറെ ഭാര്യ സ്വപ്നത്തിൽ പോലും കണക്കാക്കിയിട്ടില്ല. അവൾ തുടിച്ചുപോയി ഇത് കണ്ടപ്പോൾ, കൂടാതെ കുറച്ചു ദിവസത്തിൽ അവളുടെ മാനസ്സിക സന്തുലിത മാറി. ഇതു തന്നെ നല്ല സമയം, രണ്ടാമത്തെ ഭാര്യ ഇപ്പോൾ ഉണ്ടല്ലോ അവളുമായി ഇനിയുള്ള കാലം കഴിക്കാം എന്ന് കരുതി. പക്ഷേ അവൾ കരണമാണല്ലോ ഇതിനെല്ലാം നടക്കുന്നത് എന്ന് പറഞ്ഞു അവൾ ആത്മഹത്യ ചെയ്തു. അന്ന് മുതൽ ഇന്ന് വരെ ഒരു മനഃ സമാധാനമില്ലാതെ നടക്കുകയാണ്. വ്യാപാരത്തിലും ശ്രദ്ധിക്കുവാൻ സാധിക്കുന്നില്ല. അതും കൈവിട്ടു പോയി, ഇതാണ് നടന്ന കഥ, എന്ന് പറഞ്ഞു വേലായുധം. 

അദ്ദേഹത്തോട് ഞാൻ സമാധാനമായി ഇരിക്കുവാൻ പറഞ്ഞു, എനിട്ട് ഇതിനപ്പുറം എന്താണ് താങ്കൾ ചെയുവാൻ പോകുന്നത്, എന്ന് ചോദിച്ചപ്പോൾ, എനിക്ക് എല്ലാം അഗസ്ത്യ മുനി തന്നെയാണ് വഴി കാണിക്കേണ്ടത്, മുനി ഏത് വഴിയാണോ കാണിക്കുവാൻ പോകുന്നത്, അത് ചെയുവാൻ ഞാൻ തയ്യാറാണ്, എന്ന് അദ്ദേഹം പറഞ്ഞു.

"ഇത് ഞാൻ വിശ്വസിക്കാമോ!" എന്ന് അദ്ദേഹത്തോട് ചോദിക്കുന്നതിനൊപ്പം, ഒരിക്കൽക്കൂടി ഞാൻ അഗസ്ത്യ മുനിയെ പ്രണമിച്ചു, ഇവർക്ക് വേണ്ടുള്ള ഏതെങ്കിലും ഒരു പരിഹാരം ഉണ്ടെങ്കിൽ പറയുക, എന്ന് നോക്കുവാൻ താളിയോല നോക്കി.

അതേ വേലായുധത്തിൻറെ മുൻ ജന്മത്തെ കുറിച്ച് പറ്റി പറഞ്ഞു, മാനസ്സിക സന്തുലിത പിടിച്ചു വീട്ടിൽ കിടക്കുന്ന വേലായുധത്തിന്റെ ഭാര്യ വരുന്ന 40 ദിവസത്തിൽ ഗുണവതിയാകും എന്നും, അവർ ഒരുമിച് ജീവിക്കുകയും ചെയ്യും എന്നും, അദ്ദേഹത്തിൻറെ രണ്ടാം ഭാര്യ മരണപെട്ടതുകൊണ്ടു അദ്ദേഹത്തിന് ബ്രഹ്മ ഹത്യ ദോഷം ഉള്ളതായും, അതിനായി 48 ദിവസം ഭൈരവിന്‌ വിളക്ക് തെളിയിക്കണം എന്നും, അതോടൊപ്പം അഗസ്ത്യ മുനിയെ പരീക്ഷിക്കരുതേ ഇനി മേലാൽ എന്നും, അതോടൊപ്പം ഭാര്യയോടൊപ്പം 5 വിഘ്‌നേശ്വര ക്ഷേത്രങ്ങൾ അവിടെ - ഇവിടെയായി പ്രതിഷ്ഠിച്ചാൽ നിങ്ങഗളുടെ വംശം അഭിവൃദ്ധിക്കായി 3 ആൺ മക്കൾ പിറക്കും, അതിൽ മൂത്ത പുത്രൻ ഒരു ഗണേശഉത്സവദിവസത്തിൽ പിറക്കും എന്ന് ഉള്ളത് 18 വരികളിലൂടെ അവിടെ പ്രവചിച്ചു 

ഇത് വായിക്കുന്നതിനൊപ്പം വേലായുധം  മനസ്സ്‌കെ  സന്തോഷിക്കുകയാണ്. ആ ദിവസം വേലായുധത്തെ സംബന്ധിച്ചു ഒരു വലിയ മാറ്റത്തിനു കാരണമായിരുന്നു. അദ്ദേഹത്തെ ഒരു ആത്മീയവാദിയായി മാറ്റിയിരിക്കുന്നു എന്ന് പറയാം. 

കൃത്യമായി മുപ്പത്തി മൂനാം ദിവസം..........

എൻറെ വീട്ടിന് മുറ്റത്ത് ദമ്പതി സമേതം നിൽക്കുകയായിരുന്നു വേലായുധം ദമ്പതികൾ. അദ്ദേഹത്തിൻറെ മുഖത്തിൽ സന്തോഷം കൊടികെട്ടു പറക്കുകയായിരുന്നു. നെറ്റിയിൽ  കുങ്കുമം,വിഭൂതി, കഴുത്തിൽ രുദ്രാക്ഷം, മൊത്തത്തിൽ ഒരു ശിവ പഴമായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയെ നോക്കി, മുഖത്തിൽ അങ്ങനെ ഒരു സാത്വീക മുഖം. കൺകളിൽ ഒരു ദൈവീക ലക്ഷണം, ഒരു കുടുബത്തിൽ ജീവികുൻവാൻ ഉള്ള ലക്ഷണം തികച്ചും ഉള്ളവൾ. 

ഈ പെണ്ണിനായിരുന്നുവോ മാനസിക സന്തുലത്ത ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും വിശ്വസിക്കില്ല. നന്നായി സംസാരിക്കുകയായിരുന്നു അവൾ......

എങ്ങനെയാണ് രോഗം ഭേദമായത് എന്ന് ചോദിക്കും മുൻപേ, അതിനുള്ളിൽ അദ്ദേഹം തന്നെ സംസാരിക്കുവാൻ  തുടങ്ങി..........

ഒരു മരതക വിഘ്‌നേശ്വരന്റെ വിഗ്രഹം വാങ്ങി രാവിലെയും വൈകുന്നേരവും പ്രാർത്ഥന ചെയ്തു. കൊള്ളി മലയിൽ നിന്നും ആരോ ഒരാൾ വന്നു. അദ്ദേഹത്തോട് എൻറെ ഭാര്യയുടെ അവസ്ഥ ഞാൻ പറഞ്ഞു. മരുന്ന് തന്നു എന്നിട്ട് 18 ദിവസത്തിൽ അവൾ സുഖം പ്രാപിക്കും എന്ന് പറഞ്ഞു. അദ്ദേഹം കൊടുത്ത മരുന്ന് ഞാൻ തന്നെ അഗസ്ത്യ മുനിയെ ദ്യാനിച്ചു പ്രാർത്ഥന ചെയ്തു കൊടുത്തു. കൃത്യമായി 18 ആം ദിവസം അവൾ സുഖം പ്രാപിച്ചു. 

ഈ സന്തോഷം കാര്യം താങ്കളോട് പറയുവാനാണ് എവിടേക്ക് ഓടി വന്നത് എന്ന് വേലായുധം പറഞ്ഞു. 

ഞാൻ അഗസ്ത്യ മുനിക് മാനസ്സികമായി നന്ദി രേഖപ്പെടുത്തി.

വിധിയെ വെല്ലുവാൻ പറ്റില്ല എന്ന് വാർത്തകൾ പറഞ്ഞാലും, പ്രാർത്ഥനകൾ മൂലം അതെ വെല്ലുവാൻ സാധിക്കും എന്നത് വേലായുധത്തിൻറെ ജീവിതം മൂലം നമുക്ക് മനസ്സിലാക്കാം.

പിന്നീട് അദ്ദേഹം പല ഗണേശ ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വ്യാപാരം നല്ല രീതിയിൽ നടന്നു. അദ്ദേഹത്തിനും ഒരു കുഞ്ഞു ജനിച്ചു. ആദ്യത്തെ കുഞ്ഞു ചിങ്ങ മാസം ഗണേശ ഉത്സവദിവസം പിറന്നു. പിന്നീട് രണ്ട് കുട്ടികളും ജനിച്ചു. 


അദ്ദേഹത്തിൻറെ വീടിന്‌ പേര് "അഗസ്ത്യർ കുറ്റിർ" എന്ന് പേര് വയ്ക്കുകയും, ദിവസം തോറും അഗസ്ത്യ മുനിയെ തൊഴുത് വരുന്നു.


സിദ്ധാനുഗ്രഹം.............തുടരും!