22 February 2018

സിദ്ധാനുഗ്രഹം - 53




നാഡി നോക്കുവാൻ വരുന്നവരിൽ ഭൂരിപക്ഷം ജനങ്ങളും അവർ - അവർ ചെയ്ത തെറ്റുകൾ പറഞ്ഞു പരിഹാരം കേൾക്കാറില്ല. അത് അങ്ങനെ തന്നെ മറിച്ചു വയ്ക്കുകയും താളിയോലയിൽ നിന്നും ഏതെങ്കിലും പുതിയ ഒരു സന്ദേശം ലഭിക്കില്ലേ? അഗസ്ത്യ മുനി ഏതെങ്കിലും ഒരു അതിശയം നടത്തില്ലേ? എന്ന് തന്നെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്.

ഇത് മാത്രമല്ലാതെ ഒരു ചിലർ എൻറെ പേര് എന്താണെന്നും? എൻറെ ഭാര്യ ഇപ്പോൾ എവിടെയാണുള്ളത് എന്നും? ചോദിക്കാറുണ്ട്. ഇവർ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദികുന്നത്താൽ, അഗസ്ത്യ മുനിയും അവർക്കായി ഒരു അധ്യക്ഷനെപോലെ അതുപോലെ ഉത്തരവും പറയാറുണ്ട്.

അഗസ്ത്യ മുനി പറയുന്ന ഈ ഉത്തരം സത്യത്തിനു ഒരു മറവായിരിക്കും. എന്നാൽ അവരെ ഒരു ചില സമയം കളിയാക്കുകയും ചെയ്യാറുണ്ട്. അവർ അഗസ്ത്യ മുനിയോടോ അതോ എന്നിലോ കോപം കൊള്ളാൻ സാധിക്കാറില്ല. അങ്ങനെ തന്നെ അവർ കോപിഷ്ഠരാകുകയാണെങ്കിൽ അഗസ്ത്യ മുനിയുടെ ചില വാക്കുകളാൽ അവർക്കു അതിനുള്ള തക്ക ശിക്ഷയും ലഭിക്കാറുണ്ട്, പിന്നീട് ഒട്ടും എനിക്കുവാൻ പോലും സാധിക്കാതെയും ആകാറുണ്ട്.

അന്നും എന്നെ കാണുവാൻ വന്ന ഒരു സ്ത്രീ എന്നോട് വളരെ സാവധാനം ചോദിച്ചു. എൻറെ ഭർത്താവിനെ കഴിഞ്ഞ രണ്ട് വർഷമായി കാണുവാൻ സാധിച്ചിട്ടില്ല. അദ്ദേഹം എവിടെയാണ് ഉള്ളത് എന്ന് കണ്ടുപിടിച്ചു തരണം എന്ന്.

ഇങ്ങനെ പറയുമ്പോൾ ആ സ്ത്രീക്കാണെങ്കിൽ ഒരു വിധത്തിലുള്ള ഭയമോ, ഉത്കണ്ഠയോ ഇല്ല, ഇത്  എന്നെ സങ്കടപ്പെടുത്തി.

എന്തെല്ലാം പരിശ്രമങ്ങളനു താങ്കൾ എടുത്തുട്ടുള്ളത്?

എല്ലാം പരിശ്രമങ്ങളും നടത്തിയിരിക്കുന്നു. ഒന്നും സഫലമായില്ല. അഗസ്ത്യ മുനി തന്നെ എൻറെ ഭർത്താവിനെ കണ്ടുപിടിച്ചു തരേണ്ടത് എന്ന് ഒരിക്കൽ കൂടി വളരെ സാവധാനമായി പറഞ്ഞു.

ഭർത്താവിനെ കണ്ടു പിടിക്കും പരിശ്രമത്തിൽ അലഞ്ഞു തിരിഞ്ഞു മനസ്സ് നൊന്തു വിരക്തിയുടെ ഉച്ചഘട്ടത്തിൽ എത്തിയ മനസികനിലയാണ് ഇത്. അതുകൊണ്ട് തന്നെയാണ് ഇതുപോലെ സംസാരിക്കുന്നതു.......എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.

അഗസ്ത്യ മുനിയുട ജീവ നാഡിയിൽ നോക്കി.

"ഈ വന്നിരിക്കുന്ന സ്ത്രീമൂലം അഗസ്ത്യ മുനിക്ക് 'ശുദ്ധി' വേണ്ടിയിരിക്കുന്നു. അതുകൊണ്ട് 13 ദിവസത്തിന് ശേഷം അഗസ്ത്യ മുനിയെ കാണുവാൻ വരുക, എന്ന് മാത്രമേ അനുഗ്രഹ വാക്ക് വന്നത് എന്ന് അല്ലാതെ മറ്റൊരു വിവരങ്ങളും അഗസ്ത്യ മുനിയിൽ നിന്നും വന്നില്ല.

"ശുദ്ധിയെ" കുറിച്ച് പറയാതെ ഇന്നേ ദിവസം നല്ലതല്ല, താങ്കൾ 13 ദിവസത്തിന് ശേഷം വരുക, അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്ന് ഞാൻ ചോദിച്ചു പറയാം. എന്ന് അവരോടു പറഞ്ഞു വിട്ടു.

13 ദിവസതെ ശുദ്ധി വേണ്ടിയിരുന്നതാൽ  ആർക്കും അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ലഭിക്കാതെ പോയി. എനിക്കും ഒരു ചെറിയ വിശ്രമം ലഭിച്ചല്ലോ എന്ന് കരുതി സന്തോഷപ്പെട്ടു. 

വളരെ അടുത്ത ചില കൂട്ടുകാർ വിളിച്ചതുകാരണം തിരുപ്പതിയിൽ ചെന്നപ്പോൾ, അവിടെ ഈ സ്ത്രീയെ ഞാൻ ഒരു പുരുഷനോടൊപ്പം കണ്ടു. നെറ്റിയിൽ പൊട്ടും, തല നിറയെ പൂവുമായി അവർ ചിരിച്ചു സംസാരിച്ചുകൊണ്ട് പോകുന്നത് കാണുവാൻ ഇടയായി. ഭാഗ്യത്തിന് ആ സ്ത്രീ എന്നെ കണ്ടില്ല. എനിക്ക് വളരെ സന്തോഷം ഉണ്ടായി, എങ്ങനെയോ കാണാതെപോയ ഭർത്താവ് തിരിച്ചുകിട്ടിയല്ലോ. അവരുടെ ജീവിതം നല്ല രീതിയിൽ കടന്ന് പോകട്ടെ എന്ന് പ്രാർത്ഥിച്ചു. അതെ സമയം എനിക്കുള്ളിൽ ഒരു സംശയം. എന്തിനാണ് അഗസ്ത്യ മുനി ഈ സ്ത്രീമൂലം "അശുദ്ധിയായിട്ട്" 13 ദിവസം അനുഗ്രഹ വാക്കുകൾ തരാത്തത് എന്നത് തന്നെ. വന്നിരുന്ന ആ സ്ത്രീ മൂലം അശുദ്ധിയായിട്ടുണ്ടെങ്കിൽ അവരുടെ ഭർത്താവ്, അല്ലെങ്കിൽ മാതാപിതാവ് ആരെങ്കിലും മരിച്ചിരിക്കണം. അവളുടെ കല്യാണം കഴിഞ്ഞിരിക്കുന്നതാൽ അവരുടെ മാതാപിതാവ് മരിച്ചിരുന്നാൽ 3 ദിവസം മാത്രമേ അശുദ്ധി കാണുകയുള്ളു. ഭർത്താവ് മരിച്ചിരുന്നാൽ മാത്രമേ 13 ദിവസത്തെ പെല കാണുകയൊള്ളു.

അങ്ങനെയെങ്കിൽ തിരുപ്പതി മലയിൽ വളരെ ചിരിച്ചു കൊണ്ട് നടന്നു പോയത് എന്ത് അർഥം? ഏതു സത്യം? ഇതാണോ കള്ളം? എന്ന് ഒരു ആശങ്കയിൽ ഏർപ്പെട്ടു. കാരണം ഇല്ലാതെ അഗസ്ത്യ മുനി ഒന്നും ചെയ്യില്ല, ഒന്നും പറയില്ല എന്ന് മാത്രം കരുതി.

15 ദിവസത്തിന് ശേഷം..............

ആ സ്ത്രീ എന്നെ കാണുവാൻ വന്നു. 13 ദിവസത്തിന് ശേഷം വരാൻ പറഞ്ഞിരുന്നല്ലോ, അത്കൊണ്ട് തന്നെയാണ് വന്നത്. എങ്ങനെയെങ്കിലും എൻറെ ഭർത്താവിനെ കണ്ടുപിടിച്ചു തരണം.

ഇതു കേട്ടതും എനിക്ക് വളരെ സങ്കടം ഉണ്ടായി. തിരുപ്പതിയിൽ കണ്ടത് കണ്ണിൻ മുൻപിൽ എന്നത് പോലെ ഉണ്ടായിരുന്നു, അതോ എൻറെ കണ്ണുകൾ കണ്ടത് വേറെയെന്തെങ്കിലും ആണോ? അതോ ഇവൾ പറയുന്നത് സത്യമോ, കള്ളമോ? അതോ ധിറുതിയിൽ ഇവളെ പോലെ ഒരു സ്ത്രീയെ കണ്ട് തെറ്റായി ഇവൾ തന്നെയാണോ അവൾ എന്ന് എനിക്ക് തോന്നിയോ, എന്ന് എന്നിൽ തന്നെ ഒരു കുഴപ്പം ഉണ്ടായി. 

കുറച്ചു സമയം അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചതിച്ചതിനു ശേഷം എൻറെ കുഴപ്പങ്ങൾക്ക് മാപ്പ് അപേക്ഷിച്ചുകൊണ്ട് ജീവ നാഡി വായിക്കുവാൻ തുടങ്ങി.

ഇവളുടെ ഭർത്താവ് ഇവളെ വിട്ടു പോയിട്ട് ഒന്നരവർഷം ആയത് സത്യം തന്നെ. ബിസിനെസ്സിനുവേണ്ടി അന്യ രാജ്യത്തിൽ പോയ അവൻ, നിയമ വിരുദ്ധമായ തെറ്റ് ചെയ്‌തതാൽ അവിടത്തെ പോലീസ് അവനെ അറസ്റ്റ് ചെയ്തിരിക്കുന്നു.

15 ദിവസം മുൻപ് ഇവൾ ഇവിടെ അഗസ്ത്യ മുനിയെ തേടി വന്ന സമയം അവിടെ അന്യ രാജ്യത്ത് ഇവളുടെ ഭർത്താവ് ഒരു കാർ വിപത്തിൽ മരിച്ചുപോയിരുന്നു. അത് ഇവൾക്ക് ഇതു വരെ അറിയില്ല, മാത്രമല്ല ആ രാജ്യത്തിൽ നിന്നും ഇത് വരെ ഇവളോട് മുറയായി ഈ വാർത്ത അറിയിച്ചിട്ടില്ല.

അഗസ്ത്യ മുനിയെ നോക്കി വന്ന നേരത്തിൽ ഇവളുടെ അശുദ്ധി എനിക്കും ഉണ്ടാകുകയും ചെയ്‌തു, അതുകൊണ്ടാണ് ഇവളോട് പിന്നീട് വരാൻ വേണ്ടി പറഞ്ഞത്.

ഈ സമയം ഇവൾക്കും അവളുടെ അയൽക്കാരനുമായി വളരെ കാലമായ ഒരു ബന്ധം ഉണ്ടായിരുന്നു. ഇത് ഇവളുടെ ഭർത്താവിനും അറിയും, മാത്രമല്ല അവർ ഭാര്യ - ഭർത്താവിനെപോലെ ജീവിച്ചിരുന്നതും സത്യം തന്നെ. ചില ദിവസം മുൻപ് തിരുപ്പതിയിൽ കാമുകൻറെ നിർബന്ധം പ്രകാരം അവർ വിവാഹം കഴിച്ചു.

ഇന്നേ ദിവസം ഇവൾ ഒരു സുമംഗലിയായത് കൊണ്ട് ഇവളെ പറ്റിയുള്ള അനുഗ്രഹ വാക്കുകൾ പറയുകയുണ്ടായി. ഇവളോട് എപ്രകാരം പറഞ്ഞു സമാധാനപ്പെടുത്തുവാൻ സാധിക്കുമോ അങ്ങനെ പറഞ്ഞു അയക്കുക എന്ന് എന്നോട് ആജ്ഞാപിച്ചു.

ഇത് എന്നെ വളരെ ധർമ്മസങ്കടത്തിലാക്കി.  അഗസ്ത്യ മുനി എന്തുകൊണ്ടാണ് എന്നെ ഇത്തരമുള്ള പരീക്ഷണങ്ങളിൽ വിടുന്നു അതും ഞാൻ പ്രതീഷിക്കാതെ.

എപ്പോൾ എന്നിലുള്ള ചോദ്യങ്ങൾ രണ്ട്. ഒന്ന് ഇവളുടെ യഥാർത്ഥ ഭർത്താവ് അന്യ രാജ്യത്ത് മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ ശരീരം ഇന്ത്യയിൽ വരാൻ ഇനിയും കുറച്ചു ദിവസം കൂടി എടുക്കും. ഈ നിമിഷം വരെ ഇവൾക്ക് ഈ സത്യം അറിയില്ല. അങ്ങനെ നോക്കുകയാണെങ്കിൽ ഇവൾ ഒരു വിധവയാണ്.

ചില ദിവസങ്ങൾക്ക് മുൻപ് കാമുകനുമായി വിവാഹം തിരുപ്പതിയിൽ നടത്തിയതിന് ശേഷം, ദാമ്പത്യ ജീവിതം നയിക്കുന്നതുകൊണ്ട് ഇവൾ ഒരു സുമംഗലി. ഇങ്ങനെയിരിക്കുമ്പോൾ ഒന്നും അറിയാത്തതുപോലെ തൻറെ ഭർത്താവിനെക്കുറിച്ചു ഇവൾ ചോദിക്കുകയാണോ? ഇവൾക്ക് എന്ത് ഉത്തരം നൽകും എന്ന് ഞാൻ ആലോചിച്ചു.

നിങ്ങളുടെ വീടിൻറെ മേൽവിലാസം നൽകിയിട്ടു പോകുക, ഞാൻ ഒരു നല്ല ദിവസത്തിൽ നിങ്ങൾക്ക് ഒരു ലെറ്റർ അയക്കാം, എന്ന് പറഞ്ഞു അവരുടെ മേൽവിലാസം മറക്കാതെ ഞാൻ വാങ്ങി.

മേൽവിലാസം വാങ്ങിയാലും ഞാൻ ഒരു വിധത്തിലുമുള്ള ലെറ്റർ അവർക്കു അയച്ചില്ല. അതെ സമയം അഗസ്ത്യ മുനി പറഞ്ഞ എല്ലാം വിഷയങ്ങളും എഴുതുകയും അവരുടെ മേൽവിലാസവും എഴുതി, ആ എഴുത് നന്നായി ഒട്ടിച്ചു എൻറെ മുറിയിൽ തന്നെ സൂക്ഷിച്ചു.

ഒന്നര മാസത്തിന് ശേഷം വളരെ പെട്ടെന്ന് ഒരു ദിവസം അവിടെ ആവിടെ വന്നു. എന്നോട് ഒരു വിധത്തിലുമുള്ള വാദപ്രതിവാദമോ വഴക്കോ നടത്തിയില്ല. ഞാൻ പെട്ടെന്ന് അവൾക്കായി എഴുതിയ ആ എഴുത് അങ്ങനെ തന്നെ നൽകി. 

അത് ഒരു ശബ്ദവും ഉണ്ടാകാതെ പിരിച്ചു വായിച്ചിട്ടു, ഇത് അന്നുതന്നെ നേരിട്ട് പറഞ്ഞിരിക്കാമല്ലോ എന്ന് ഒരു വാക്ക് മാത്രം അവൾ കേട്ടു?

ഞായംതന്നെ അഗസ്ത്യ മുനി പറഞ്ഞത് അങ്ങനെ തന്നെ പറഞ്ഞിരിക്കണം. എന്നാൽ അന്നേ ദിവസം ഈ വാർത്ത തങ്ങൾക്ക് വളരെയധികം ഒരു ആഘാതം ഉണ്ടായിരിക്കും. അത് തടുക്കുവാനായിട്ടാണ് ഞാൻ ഇങ്ങനെ ചെയ്തതു.

അവൾ ഒന്നും സംസാരിച്ചില്ല, ചില നിമിഷം മൗനമായി ഇരുന്നു. "അന്യ രാജ്യത്തിൽനിന്നും എനിക്ക് 10 ദിവസം മുൻപാണ് ഈ വാർത്ത ലഭിച്ചത്. അവിടെ തന്നെ എല്ലാം കാര്യങ്ങളും ചെയുവാൻ അവരോടു പറഞ്ഞു. അതും ഇന്നലെയാണ് എല്ലാം ചടങ്ങുകളും നടന്നത്. 

ഞാനും അവരെ സമാധാനപ്പെടുത്തികൊണ്ടു, അതിന് നിങ്ങൾക്ക് ഇപ്പോൾ സഹായത്തിനായി ഒരു പുതിയ ഭർത്താവ്  ലഭിച്ചിരിക്കുകയാണല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത്. 

അതെ, പക്ഷേ എനിക്ക് ഇപ്പോൾ എന്തോ ഞാൻ ചെയ്തത് വളരെ വലിയൊരു തെറ്റാണ്  എന്ന് തോന്നുന്നു. വളരെ ആഗ്രഹത്തോടെ കെട്ടിയ താലിയും, വളരെ നിർബന്ധപൂർവം കെട്ടിയ താലിയും വളരെയധികം വ്യത്യാസം ഉണ്ട്. എനിക്ക് ഈ രണ്ടാമത്തെ കല്യാണം ഇഷ്ടപ്പെട്ടില്ല. മറ്റുമല്ല അദ്ദേഹത്തിന് ഭാര്യയും കുഞ്ഞും ഉണ്ട്, സമ്പാദ്യവും ഇല്ല. അതുകൊണ്ട് അദ്ദേഹത്തെ വിട്ടു പിരിഞ്ഞിരിക്കുവാനായി തീരുമാനിച്ചു എന്ന് അവർ പറഞ്ഞു.

ഞാൻ മൗനമായി അവരെ നോക്കികൊണ്ടിരുന്നു. എന്ത് ചെയുവാൻ പോകുന്നു ഇപ്പോൾ? എന്ന് ചോദിച്ചു.

എന്നിൽ ഇരിക്കും സമ്പാദ്യമൂലം അഗസ്ത്യ മുനിയുടെ പേരിൽ ഏതെങ്കിലും ഒരു സാമൂഹിക പ്രവർത്തി ചെയ്യാം എന്ന് കരുതുന്നു എന്ന് അവർ പറഞ്ഞു.

നല്ല ഒരു തീരുമാനം, എന്ന് അവരെ അനുഗ്രഹിച്ചു.


അതിനപ്പുറം അവരെ ഞാൻ കണ്ടിട്ടില്ല. എന്നാൽ തീർച്ചയായിട്ടും ഏതെങ്കിലും ഒരു സാമൂഹിക പ്രവർത്തി അവർ ചെയ്തുകൊണ്ടിരിക്കുകയായിരിക്കും എന്ന് മാത്രം തീർച്ചയായിട്ടും ഞാൻ അറിയും.


സിദ്ധാനുഗ്രഹം.............തുടരും!

08 February 2018

സിദ്ധാനുഗ്രഹം - 52



"നന്നായി ജീവിച്ചിരുന്ന ഈ പയ്യൻ ഇപ്പോൾ ഒരു ഭ്രാന്തനെപോലെ ആയിരിക്കുന്നു. എന്താണ് നടന്നത് എന്ന് അറിയില്ല. ഇവൻ സുഖംപ്രാപിക്കുമോ ഇല്ലയോ?" എന്ന് 22 വയസ്സ് പ്രായം വരുന്ന മകനെ കൂട്ടികൊണ്ടുവന്ന ആ അമ്മ എന്നോട് ചോദിച്ചു.

ആ പയ്യനെ ഞാൻ നോക്കി, ഒരു സാധാരണ വ്യക്തിയെപ്പോലെ തന്നെയായിരുന്നു അവൻ ഇരുന്നത്. അവൻറെ അമ്മ പറഞ്ഞതുപോലെ ഒരുവിധത്തിലുമുള്ള ഒരു ബുദ്ധി മന്ദതയായി തോന്നുന്നില്ല.

"എന്താണ് നടന്നത്?"

"ഒന്നുമില്ല, ഒന്നര വർഷത്തിനു മുൻപ് സേതുപട്ടി പാലത്തിലൂടെ രാത്രി ഒറ്റയ്ക്കു വണ്ടി ഓടിച്ചുവന്നിരിക്കുന്നു. പാലം വിട്ടു ഇറങ്ങിയതും ഏതോ ഇവനിൽ കൂടിയിരിക്കുന്നു, അതിന് ശേഷം ഇവൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ട്."

"ഇത് എങ്ങനെ നിങ്ങൾക്ക് അറിയുവാൻ സാധിച്ചു?".

അത് വരെ നടന്നിട്ടുള്ളത് ഇവൻറെ കൂട്ടുകാർ എന്നോട് പറഞ്ഞിരുന്നു. ഇത് സത്യമാണോ അല്ലയോ എന്ന് അറിയില്ല. എന്നാൽ അതിന് മുൻപ് വരെ കൂട്ടുകാരോടൊപ്പം ചേർന്ന് ഭക്ഷണം കഴിച്ചിരിക്കുന്നു. സിനിമയ്ക്കു പോയിരിക്കുന്നു, മാത്രമല്ല സാധാരണരീതിയിൽ സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു.

"ഏതെങ്കിലും ഡോക്ടറെ കാണിച്ചിരുന്നുവോ?"

"കാണിച്ചിരുന്നു, ഏതാണ്ടൊക്കെയോ മരുന്നുകൾ കൊടുത്തായിരുന്നു, പക്ഷേ ഒന്നും ഗുണപ്രധമായില്ല. താങ്കൾ തന്നെ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ചോദിച്ചു പറയേണ്ടത്.

ശെരി........താങ്കൾ എന്താണ് വിചാരിക്കുന്നത്?

ആരോ മന്ത്രവാദം ചെയ്തതായി തോന്നുന്നു?.

എന്തുകൊണ്ടായിരിക്കും ഇങ്ങനെ ചെയ്തിരിക്കുന്നത്.....?

അത് അറിയില്ല. അടുത്തുള്ളവർ മറ്റും ബന്ധുക്കൾ പറഞ്ഞതാണ് ഞാൻ ഇപ്പോൾ താങ്കളോട് പറയുന്നത്. 

ശെരി...ഇതിനായി ഏതെങ്കിലും പരിഹാരം താങ്കൾ ചെയ്തിരിക്കുമല്ലോ?

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഇവനെ കൊണ്ടുപോയിരുന്നു. 45 ദിവസം അവിടെ തന്നെ താമസിച്ചു പൂജകളും, പരിഹാരങ്ങളും ചെയ്തിരുന്നു. വിചാരിച്ചതുപോലുള്ള ഒരു മാറ്റം അവനിൽ കണ്ടില്ല. 

ഇത്രയും പറയുന്ന സമയം ആ പയ്യൻ മൗനമായി തന്നെ ഇരിക്കുകയായിരുന്നു. ഒരു വാർത്ത പോലും സംസാരിച്ചിരുന്നില്ല. ഞാനും ആ പയ്യനോട് ഒരു ചോദ്യം പോലും ചോദിച്ചില്ല.

എന്താണ് ഇവന് സംഭവിച്ചത് എന്ന് അറിയുവാൻ ആഗ്രഹം ഇരുന്നാലും, അത് പുറത്തേക്ക് കാണിക്കാതെ അഗസ്ത്യ മുനിയെ ധ്യാനിച്ച് ജീവ നാഡി പിരിച്ചു നോക്കി. 

ജീവ നാഡിയിൽ നിന്നും ഒരു ഉത്തരവും ലഭിച്ചില്ല. ഇത് ആദ്യം എന്നെ ഞെട്ടിച്ചു. ഒരിക്കൽ കൂടി പ്രാർത്ഥിച്ചു നാഡി വായിക്കുവാൻ തുടങ്ങി. 

പിന്നെയും ഒരു ഉത്തരവും അഗസ്ത്യ മുനി പറഞ്ഞില്ല.

ആത്മവിശ്വാസത്തോടെ  പിന്നെയും പിന്നെയും നാഡി വായിക്കുവാൻ തുടങ്ങി. പക്ഷേ ഒൻപതാമത്തെ പ്രാവശ്യമായിരുന്നു അഗസ്ത്യ മുനിയിൽ നിന്നും ഉള്ള ഉത്തരം ലഭിച്ചത്. "ഇവനുള്ള അനുഗ്രഹ വാക്ക്  പറയുവാനുള്ള സ്ഥലം ഇതല്ല. മന്ത്രവാദത്തിൽ അഗസ്ത്യ മുനി വിശ്വസിക്കുന്നില്ലെങ്കിലും, ഒരു ദുർദേവത ഇവനുള്ളിൽ കുടിയിരിക്കുന്നതാൽ, ആ ദേവതയോട് ഞാൻ സംസാരിക്കുവാൻ ആഗ്രഹിക്കുന്നില്ല. എന്നത് കൊണ്ട് ഒരു അഷ്ടമി ദിവസം വൈകുന്നേര സമയം ചെന്നൈയിൽ പ്രസിദ്ധിപ്പെട്ട ഒരു ക്ഷേത്രത്തിൽ ഇതിനെക്കുറിച്ചു നാം പറയുന്നതാണ്, എന്ന് അദ്ദേഹം പറഞ്ഞു."

"പിന്നീട് എന്നോട് നിനക്ക് ചുറ്റിലും ഒരു സംരക്ഷണ വളയം ഇട്ടുകൊള്ളുക. അതിനുള്ള മന്ത്രം ഇത്" എന്ന് പറഞ്ഞു ചില മന്ത്രങ്ങൾ ഉപദേശിച്ചു.

ആ മന്ത്രങ്ങൾ ഇതു വരെ ഞാൻ കേൾക്കാത്തത്. പഠിക്കുവാൻ കഷ്ടമായിരുന്നു, ഞാൻ വളരെ സാവധാനത്തിലും, സമാധാനത്തിലും മൂന്ന് പ്രാവശ്യം അപ്പോൾ തന്നെ ഉരുവിട്ടു.

ഈ മന്ത്രങ്ങൾ പറഞ്ഞുതീർന്നതും ശാന്തനായി ഇരുന്ന ആ പയ്യൻറെ മുഖത്തിൽ ചില മാറ്റങ്ങൾ കാണുവാൻ സാധിച്ചു. വളരെ ഉച്ചത്തിൽ ചിരിക്കുവാൻ തുടങ്ങി.

ആ ചിരി അവന്റേതായിരുന്നില്ല. ഒരു പെൺകുട്ടിയുടെ ചിരിപോൽ ഇരുന്നു. ഒരു ആൺ മകനിൽ നിന്നും പെട്ടെന്ന് ഒരു പെൺകുട്ടിയുടെ സ്വരം വന്നപ്പോൾ ഞാനും, അവൻറെ അമ്മയും ഞെട്ടിയപോയി.

എത്ര തന്നെ അഗസ്ത്യ മുനി എനിക്ക് ചുറ്റിലും ഒരു സംരക്ഷണ വലയം ഇട്ടിരുന്നാലും, പെട്ടെന്ന് ആ പയ്യൻ ഒരു പെൺകുട്ടിയുടെ സ്വരത്തിൽ സംസാരിക്കും എന്ന് ഞാൻ ഒട്ടും തന്നെ  പ്രതീക്ഷിച്ചില്ല.

ആ അമ്മ തൻറെ മകൻറെ ഈ അവസ്ഥ കണ്ടതും കരയുവാൻ തുടങ്ങി. അവർക്ക് സഹിക്കുന്നതിന് അപ്പുറമായിരുന്നു. തുടർന്ന് അവൻ ഒരു പെൺകുട്ടിയെപോലെ ചിരിച്ചുകൊണ്ടിരുന്നു.

ഞാൻ അവനെ മൊത്തമായും ഒന്നു നോക്കി. ഇതിന് കുറച്ചു ധൈര്യവും വേണ്ടിയിരുന്നു. അതോടൊപ്പം അഗസ്ത്യ മുനി പറഞ്ഞുതന്ന മന്ത്രവും കൈകൊടുക്കണം.

ഇല്ലെങ്കിൽ ആ പയ്യനോടൊപ്പം ഞാൻ ആ മുറിയിൽ ഒരു നിമിഷം പോലും ഇരിക്കുവാൻ സാധിച്ചിരിക്കില്ല.

10 നിമിഷത്തിന് ശേഷം ആ പയ്യൻ ഒന്ന് മയങ്ങി അവിടെ കിടന്നു. അതോടൊപ്പം അവൻറെ ചിരിയും നിന്നു. 

കുറച്ചു നേരത്തിന് ശേഷം ആ അമ്മയോട് അഗസ്ത്യ മുനി പറഞ്ഞത്, പറഞ്ഞതിന് ശേഷം. അടുത്ത അഷ്ടമി തിഥിയിൽ വൈകുന്നേരം ആ പറഞ്ഞ ക്ഷേത്രത്തിൽ അവരുടെ മകനെയും കൂട്ടികൊണ്ടുവരുവാൻ പറഞ്ഞു.

അവിടെ ഇപ്പോൾ നടന്നതുപോലെ എന്തെങ്കിലും ഒരു സംഭവം നടക്കുവാൻ സാധ്യതയുള്ളതുപോലെ തോന്നിയതുകൊണ്ട്, കുറച്ചു ആളുകളുടെ സഹായം കൂടി ഉണ്ടാവുന്നത് നല്ലതു, എന്ന് പറഞ്ഞു.

ആ ക്ഷേത്രത്തിൽ അഷ്ടമി തിഥിയിൽ സന്ധ്യാസമയം ഞാൻ അവർക്ക് വേണ്ടി അഗസ്ത്യ മുനിയുടെ ജീവനാഡിയുമായി കാത്തുനിന്നു. അവർ വരുന്നതുവരെ അഗസ്ത്യ മുനി പറഞ്ഞുതന്ന രക്ഷാകവച്ച മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു.

അല്പസമയത്തിൽ ആ പയ്യനും അവനെ ചേർന്നവരും അവിടെ വന്നെത്തി. പയ്യൻറെ മുഖത്തിൽ ഒരു തേജസ്സ് ഉണ്ടായിരുന്നു, മാത്രമല്ല ഒരു ഉണർവ്വും ഉണ്ടായിരുന്നു. മറ്റുള്ളവരുടെ മുഖത്തിലാണെങ്കിൽ അല്പം ഭയം കാണപ്പെട്ടു.

എൻറെ മുന്നിൽ വന്നീരുന്ന അവനെ പടിഞ്ഞാറ് നോക്കി ഇരിക്കുവാൻ അഗസ്ത്യ മുനി പറയുകയും, അവനെ കുറിച്ച് പറയുവാൻ തുടങ്ങി.

ഇവൻ ഒരു പെണ്ണുമായി ഇഷ്ടത്തിലായിരുന്നു. ആദ്യം ഇവനിൽ ഇഷ്ടം തോന്നാത്ത ആ പെൺകുട്ടി, പിന്നീട് വളരെയധികം ഇവനെ ഇഷ്ടപെടുവാൻ തുടങ്ങി. അവളുടെ ജനനം ഒരു ക്രിസ്തിയ സമുദായത്തിലാണ്. എന്നിരുന്നാലും കല്യാണം കഴിക്കുകയാണെങ്കിൽ ഇവനെ തന്നെ വിവാഹം കഴിക്കുകയുള്ളു എന്ന് അവൾ തീരുമാനിച്ചു.

അവളുടെ മാതാപിതാവ് അവളുടെ കല്യാണത്തിനായി നോക്കിത്തുടങ്ങിയപ്പോൾ ഇവൾ തൻറെ പ്രണയത്തെ കുറിച്ച് മാതാപിതാവിനോട് അറിയിച്ചു. പതിവുപോലെ എല്ലാം മാതാപിതാക്കളും പറയുന്നതുപോലെ അവളുടെ മാതാപിതാവും പറഞ്ഞു. മാതാപിതാവ് ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലും അത് മറികടന്ന് ഈ പയ്യനെ തന്നെ വിവാഹം കഴിക്കാം എന്ന് കരുതി ആ പെൺകുട്ടി. അതിൻ പ്രകാരം ഇവനെ തേടി ഓടിവന്നിരിക്കുന്നു അവൾ. 

എന്നാൽ ഇവനോ വാക്ക് മാറ്റിപ്പറഞ്ഞു, രണ്ട് വർഷത്തിന് ശേഷം കല്യാണം നടത്തിക്കൊള്ളാം എന്ന് പറഞ്ഞിരിക്കുന്നു. ഇത് ഒട്ടും പ്രതിഷിക്കാത്ത അവൾ പെട്ടെന്ന് സേതുപട്ടി റെയിൽവേ സ്റ്റഷനിൽ വന്ന് ട്രെയ്നിന്റെ മുന്നിൽ വീണ് ആത്മഹത്യ ചെയ്തിരിക്കുന്നു. 

ഭാഗ്യത്തിന് അവൾ ആരെയും കാണിച്ചുകൊടുക്കുകയോ, ഒരു ലെറ്റർപോലും എഴുതിവച്ചിട്ടില്ലായിരുന്നു.

താൻകാരണമാണ് ആ പെൺകുട്ടി ആത്‍മഹത്യ ചെയ്തത് എന്നത് ഉണർന്ന ഇവൻ. ദിവസവും ആ രാത്രി നേരം സേതുപട്ടി ഗ്രാമത്തിൽ ഉള്ള മേൽപ്പാലത്തിൽ ഇരുന്നു കണ്ണീർ വിടുന്നത്. ആ പെണ്ണും ഇവന്റെ വിചാരത്തിൽ മരിച്ചുപോയതുകൊണ്ടും, ആ പെൺകുട്ടിയുടെ ആവി പെട്ടെന്ന് ഇവനുള്ളിൽ പെട്ടെന്ന് കലർന് ചേർന്നു. അത്‌കൊണ്ട് അന്ന് മുതൽ ഇന്ന് വരെ അവനുള്ളിൽ ഇരിക്കുന്നത് ആ പെൺകുട്ടിയുടെ ആവി തന്നെയാണ്....

അങ്ങനെ ഒരു നീണ്ട കഥ ചുരുക്കി പറഞ്ഞു, അഗസ്ത്യ മുനി.

ഈ സത്യം ആ പയ്യൻറെ അമ്മയടക്കം എല്ലോരും അറിഞ്ഞിരിക്കുന്നു. എന്നാൽ എന്നോട് പറയാതെ മറച്ചു വച്ചു.

ഇപ്പോൾ അവനിൽ കുടികൊണ്ടിരിക്കുന്ന ആവിയെ എങ്ങനെ പുറത്തുകൊണ്ടുവരാൻ സാധിക്കും? എന്ന ചോദ്യത്തിന്  അഗസ്ത്യ മുനി ഉപായം പറയുവാൻ തുടങ്ങി.

ഇത് അഥർവ്വ വേദം കൊണ്ടുള്ള പരിഹാരം ചേർന്നിട്ടുള്ളത്. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പോയിരിക്കുബോൾ തന്നെ ഇതിനായിട്ടുള്ള പരിഹാരം ചെയ്തിരിക്കണം. എന്നിരുന്നാലും ഇപ്പോൾ ഈ ക്ഷേത്രത്തിൽ ചെന്ന് പുരോഹിതനെ കണ്ട് അദ്ദേഹം തരുന്ന കുരിശുമാല കഴുത്തിൽ അണിയട്ടെ. ഇല്ലെങ്കിൽ വേറെ എവിടെയെങ്കിലും ചെന്ന് ദിവസവും ബൈബിൾ ആദ്യം മുതൽ അവസാനം വരെ 30 ദിവസം വായിക്കട്ടെ. ഇല്ലെങ്കിൽ വേളാങ്കണ്ണിയിൽ പോയി 18 ദിവസം പ്രാർത്ഥന ചെയ്തു വരട്ടെ. മരിച്ചുപോയ ആ പെൺകുട്ടി ക്രിസ്തു മതത്തിൽ ചേർന്നതുകൊണ്ടു ഇത്തരം ചെയ്യുവാൻ വേണ്ടി പറയുന്നു. ആ പെൺകുട്ടിയെ കൊണ്ടുള്ള ഒരു ശല്യവും ഇവന് ഉണ്ടാകില്ല. അതിനുവേണ്ടിയാണ് നിങ്ങളെ ഈ ക്ഷേത്രത്തിൽ വരാൻവേണ്ടി പറഞ്ഞത്, എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

ആ പയ്യൻറെ ബന്ധുകൾക്കു അഗസ്ത്യ മുനി പറഞ്ഞതിൽ ഒട്ടും യോജിപ്പില്ലായിരുന്നു. വേറെ മതത്തിൽ ചേർന്ന അവർ ബൈബിൾ പഠിക്കുവാനോ? എന്ന് വളരെ ദേഷ്യപ്പെട്ടു, എന്നോടും അവർ വാക്കുവാദത്തിൽ ഏർപ്പെട്ടു.

ഒന്ന് മാത്രം ഞാൻ പറയാം, ഞാൻ അഗസ്ത്യ മുനി എന്താണോ പറഞ്ഞത് അത് മാത്രമേ പറഞ്ഞിട്ടുള്ളു. മറ്റുള്ളത് നിങ്ങളുടെ ഇഷ്ടം. ഞാൻ ഒന്നിനും നിർബന്ധിക്കുന്നില്ല, എന്ന് പറഞ്ഞു പുറപ്പെട്ടു.

ഒന്നര മാസത്തിന് ശേഷം ആ പയ്യനും അവൻറെ അമ്മയും എന്നെ തേടി വന്നു. 

അഗസ്ത്യ മുനി പറഞ്ഞതുപോലെ എല്ലാം പ്രാർത്ഥനകളും ചെയ്തതായും, ഇപ്പോൾ അവൻ പരിപൂർണമായനല്ല രീതിയിൽ മാറിയിരിക്കുന്നതായി സന്തോഷത്തോടെ അറിയിച്ചു. 

അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തിയ ഞാൻ ഒന്ന് മാത്രം അദ്ദേഹത്തോട് ചോദിച്ചു, ഇതിനപ്പുറം എന്നെ ഇതുപോലുള്ള ആത്മാവ്, മതം എന്നീ വിഷയങ്ങളിൽ പെടുത്തരുതേ, എന്ന്.


ഇത് വരെ അതുപോലുള്ള കുഴപ്പങ്ങൾ ഒന്നും വന്നില്ല. 




സിദ്ധാനുഗ്രഹം.............തുടരും!

01 February 2018

സിദ്ധാനുഗ്രഹം - 51



"മുൻ ജന്മ പാപം എന്ന് പറഞ്ഞു മാത്രം ഞങ്ങളോട് പരിഹാരം ചെയുവാൻ പറയരുത്. അങ്ങനെ ചെയ്തു മടിത്തിരിക്കുകയാണ്, വേറെ ഏതെങ്കിലും കർമ്മങ്ങൾ ചെയ്യണമെങ്കിൽ പറയുക, ഞങ്ങൾ ചെയ്യുവാൻ തയ്യാറാണ്." എങ്ങനെയെങ്കിലും ഞങ്ങളുടെ കഷ്ട കാലം മാറിയാൽ മതി. എന്ന് വളരെ സങ്കടത്തോടെ പറഞ്ഞു എൻറെ മുന്നിൽ ഇരുന്നു ഒരു മദ്ധ്യവയസ്സു പ്രായം വരുന്ന പെൺകുട്ടി.

"അങ്ങനെ എന്താണ് ഒരു കഷ്ടതയാണ്," നിങ്ങൾക് ഉള്ളത്?

നല്ല ഉദ്യോഗത്തിൽ  ഇരുന്ന എൻറെ ഭർത്താവിന് പെട്ടെന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നു. രണ്ടാമത് നല്ല രീതിയിൽ പഠിച്ചുകൊണ്ടിരുന്ന എൻറെ മകൻ ഏതോ പിത്തുപിടിച്ചതുപോലെ വീട്ടിൽ ഇരുന്ന് ഏതോ വെറുത്തതുപോലെ നോക്കി സ്വന്തമായി ചിരിച്ചുകൊണ്ടിരിക്കുന്നു. കോളേജിലും പോകുന്നില്ല. 

"പിന്നീട്?"

എൻറെ ഒരേ മകൾ പവിത്ര നന്നായി ഇരുന്നു, മാത്രമല്ല മിടുക്കിയായ പെൺകുട്ടിയാണ് അവൾ. വീട്ടിൽ നിന്ന് ജോലിക്ക് പോക്കില്ല. ഒറ്റയ്ക് ഹോസ്റ്റലിൽ നിന്ന് മാത്രമേ ജോലിക്ക് പോകുകയുള്ളു എന്ന്, വീട് വിട്ടു ഒറ്റയ്ക്കു താമസം തുടങ്ങി. എനിക്ക് വട്ടു പിടിച്ചതുപോലെയാണ് ഇരിക്കുന്നത്, ഞങ്ങളുടെ സമ്പത്, എല്ലാം പെട്ടെന്ന് ഉണ്ടായ ഒരു കടം കാരണം കുറഞ്ഞ വിലയിൽ വിൽകേണ്ടിവന്നു. അങ്ങനെയിരിന്നിട്ടും കടം അടഞ്ഞു തീർന്നിട്ടില്ല, എന്ന് എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീരുന്നതോടെ, കരയുകയും ചെയ്തു.

അവരുടെ അവസ്ഥ ദുർബലമായിരുന്നു, മാത്രമല്ല കേൾക്കുവാൻ വളരെ വിഷമമായിരുന്നു.

"ഞാൻ ഒരാൾക്കുവേണ്ടി, ഇതിനകം തന്നെ കടം വാങ്ങി പല ലക്ഷം രൂപ ജ്യോതിഷത്തിനായി, പരിഹാരത്തിനായി ചിലവുചെയ്തിരിക്കുന്നു. ഇതിനപ്പുറം എൻറെ പക്കം വിൽക്കുന്നതിനായി ഒന്നും തന്നെയില്ല എന്ന് അവർ പറഞ്ഞു.

"തങ്ങളുടെ ഭർത്താവിന് എങ്ങനെയാണ് ജോലി പോയത്?"

ആരോ ചെയ്ത തെറ്റ് ഇദ്ദേഹത്തിൻറെ പേരിൽ എഴുതപ്പെട്ടു. പണം തെറ്റായി നിർവ്വഹണം ചെയ്തു എന്ന് പറഞ്ഞു ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതായിരുന്നു ഞങ്ങളുടെ കുടുബത്തിൽ ഉണ്ടായ ആദ്യത്തെ സംഭവം.

നിങ്ങളുടെ മകന് എന്ത് പറ്റി?

കോളേജിൽ പോയിട്ട് വന്നു. അത്ര മാത്രമേ അറിയൂ. അടുത്ത ദിവസം മുതൽ അവൻ കോളേജിൽ പോയിട്ടില്ല. ഒരു ഭ്രാന്തനെപോലെ അവൻ സ്വന്തമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ആഹാരം പോലും കഴിക്കുന്നില്ല. കുളിക്കുകയും ഇല്ല. ഉടുത്തിരിക്കുന്ന വസ്ത്രം പോലും മാറ്റുന്നില്ല. എന്ത് ചോദിച്ചാലും ഉത്തരം പറയുകയില്ല. എത്രയോ വൈദ്യം ചെയ്തു നോക്കി. നാളെ ദിവസം എട്ട് മാസം മാകും, അവൻ ഈ അവസ്ഥയിൽ ആയിട്ട്. കോളേജിൽ പോയ അവന് എന്താണ് സംഭവിച്ചത്? എന്ത് കൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത്? എന്ന് ചോദിച്ചു അവർ വീണ്ടും കരഞ്ഞു, കുറച്ചു നേരം ഞാൻ മൗനമായി ഇരുന്നു.

എൻറെ മകൾ കൈ നിറയെ സമ്പാദിക്കുന്നു. അവൾ കാരണമാണ് ഞങ്ങളുടെ കുടുബം മുന്നോട്ടു പോകുന്നത്. കൂടെയിരുന്നു കുടുബത്തിലുള്ള ഉത്തരവാദിത്വം എടുക്കും എന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ അവളോ, ഈ വീട്ടിൽ ഇരുന്നാൽ സ്വസ്ഥത ലഭിക്കുകയില്ല എന്ന് പറഞ്ഞു വീട് വിട്ടിട്ട് ആറ് മാസമാകുന്നു. എൻറെ കുടുബത്തിൽ ആരെങ്കിലും മന്ത്രവാദം ചെയ്തിരുക്കുകയാണോ, എന്ന് ചോദിച്ചു ആവർ.

അഗസ്ത്യ മുനി പൊതുവാകെ മന്ത്രവാദത്തിൽ വിശ്വസിക്കുകയില്ല. അതിനായി അഥർവ്വ വേദത്തിൽഉള്ള ശക്തികളെ കുറവ് പറയുകയും ഇല്ല. എന്നാൽ ഇവർ പറഞ്ഞതുവച്ചു നോക്കുമ്പോൾ ഇത് മന്ത്രവാദമായി തന്നെയാണ് എനിക്കും തോന്നുന്നത്. 15 നിമിഷം അഗസ്ത്യ മുനിയെ നോക്കി ശക്തമായി പ്രാർത്ഥന ചെയ്തു, അതിന് ശേഷം ജീവ നാഡിയിൽ നോക്കി. 

"പെട്ടെന്ന് തിരിക്കട്ടെ ഇവൾ, അവളുടെ വീട്ടിലേക്കു. രണ്ട് ദിവസത്തിന് ശേഷം രാവിലെ അഗസ്ത്യ മുനിയെ നോക്കി വരട്ടെ". എന്ന് തന്നെയാണ് മാറി - മാറി വന്നതല്ലാതെ വേറെ പുതിയ ഒരു വാർത്ത പോലും എൻറെ കണ്ണിൽ പെട്ടില്ല.

"'അമ്മ നിങ്ങൾക്കായി ഒരു വർത്തപോലും അഗസ്ത്യ മുനിയിൽ നിന്നും ഇന്നേ ദിവസം വന്നിട്ടില്ല. എന്നാൽ തത്സമയം തന്നെ വീട്ടിൽ പോകുവാൻ പറയുന്നു. രണ്ട് ദിവസത്തിന് ശേഷം വരുക. അഗസ്ത്യ മുനി തീർച്ചയായിട്ടും അനുഗ്രഹവാക്കു തരും," എന്ന് പറഞ്ഞു അവരെ വീട്ടിലേക്ക് അയക്കുന്നതിൽ ഏർപ്പെട്ടു.

എന്നാൽ അവരോ അവിടം വിട്ടു പോകുന്നതിൽ നിരസിച്ചു. വീട്ടിൽ പോയി ഞാൻ എന്ത് ചെയുവാൻ പോകുന്നു. ഇവിടെ തന്നെ എത്ര നേരം വേണമെങ്കിലും ഇരുന്ന് ജീവ നാഡി നോക്കിയതിന് ശേഷമേ പോകുകയൊള്ളു എന്ന് അവർ പറഞ്ഞു. 

അഗസ്ത്യ മുനി പറയുകയാണെങ്കിൽ അതിൽ എന്തെങ്കിലും ഒരു കാരണം കാണും. ദയവ് ചെയ്തു വീട്ടിൽ പോകുക. വേറെ ഒരു സ്ഥലത്തും ചെല്ലാതെ നേരെ വീട്ടിൽ തന്നെ പോകുക. എന്ന് വളരെ നിർബന്ധപൂർവം അവരോട് പറഞ്ഞു. ഇത് എനിക്ക് തന്നെ വളരെ സങ്കടപൂർവമായിരുന്നു.

എന്നാൽ അവരാണെങ്കിൽ വായിൽ വന്നതൊക്കെ പറയുവാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല.

അഗസ്ത്യ മുനിയിൽ തന്നെയായിരുന്നു എനിക്ക് കോപം വന്നത്. എനിക്ക് എന്തിനാണ് ഈ കുറ്റപ്പെടുത്തൽ കേൾക്കേണ്ടത്. എന്തിനാണ് ഇത്തരം ഉള്ള വാക്കുകൾ കേൾക്കേണ്ടത്, എന്ന് ഓർത്തു മനസ്സ് ഉടഞ്ഞുപോയി.

അവർ വളരെ ദുഃഖത്തിലും, ദേഷ്യത്തിലും അവിടെ വിട്ടു പോയത് എല്ലോരും കണ്ടത് സത്യം തന്നെ. ഇതിനപ്പുറം എന്നെ നോക്കി അന്നേ ദിവസം വരുന്നവർക്ക് ജീവ നാഡി നോക്കുന്നതിൽ ഒട്ടും ആഗ്രഹമില്ലായിരുന്നു.

4 മണിക്കൂറിന് ശേഷം.

ആ മധ്യവയസ്സായ പെൺകുട്ടിയിൽ നിന്നും എനിക്കൊരു ഫോൺകാൾ വന്നു! നേരിട്ട് ശാസിച്ചതല്ലാതെ ടെലിഫോണിൽ കൂടി എന്നെ ശാസിക്കുവാൻപോകുന്നു എന്ന് കരുതി ഫോൺ എടുത്തു.

സാർ, എന്നെ മാപ്പാക്കണം, അറിയാതെ ഞാൻ താങ്കളെയും ശാസിച്ചു. അഗസ്ത്യ മുനിയെയും ശാസിച്ചു. ഞാൻ അപ്പോൾ തന്നെ വീട്ടിൽ എത്തിയിരുന്നില്ലെങ്കിൽ, ഉറക്കഗുളിക കഴിച്ചു ജീവനുവേണ്ടി പോരാടിക്കൊണ്ടിരുന്ന എൻറെ മകനെ രക്ഷിക്കുവാൻ സാധിക്കാതെ പോയിരുന്നേനെ. ഇതിന് ഞാൻ അഗസ്ത്യ മുനിയോട് നന്ദി രേഖപ്പെടുത്തുന്നു എന്ന് അവർ പറഞ്ഞു.

അവരുടെ സംസാരത്തിൽ നിന്നും അവർ ഒരു വലിയ ആഘാതത്തിൽ നിന്നും വന്ന സന്തോഷം അറിയുവാൻ സാധിച്ചു. 

മകൻ ഏതോ വിരക്തിയിൽ ആത്മഹത്യ ചെയുന്ന പ്രവണതയിൽ ഉറക്കഗുളിക അളവിന് കൂടുതലായി കഴിച്ചിട്ട്, മയങ്ങി കിടക്കുന്നതു അഗസ്ത്യ മുനി അറിഞ്ഞിട്ടു, അവൻറെ ജീവൻ രക്ഷിക്കുവാൻ വേണ്ടി അവൻറെ അമ്മയെ ഉടൻ തന്നെ അയച്ചിരിക്കുന്നു. എന്നിരുന്നാലും അവൻ നല്ല രീതിയിൽ സുഖം പ്രാപിക്കുവാൻ 48 മണിക്കൂർ എടുക്കും എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നതാൽ, രണ്ട് ദിവസത്തിന് ശേഷം മകനോടൊപ്പം വരുന്നതിന് വേണ്ടി അവർ പറയുകയുണ്ടായി.

അഗസ്ത്യ മുനിക് ഞാനും നന്ദി രേഖപ്പെടുത്തി.

മൂന്ന് ദിവസത്തിന് ശേഷം.

അവർ, മകനോടൊപ്പം എന്നെ കാണുവാൻ വേണ്ടി വന്നു. കാലിൽ വീണു അവരുടെ മകൻ അനുഗ്രഹം മേടിച്ചു. എന്തിനാണ് ഈ കഷ്ടകാലം. അത് എപ്പോൾ നിവർത്തിയാകും എന്നത് മാത്രം അഗസ്ത്യ മുനി പറഞ്ഞാൽ മതി. അതിനായിട്ട് എന്ത് പ്രാർത്ഥന വേണമെങ്കിലും ചെയുവാൻ തയ്യാർ, എന്ന് പറഞ്ഞു അവർ. അഗസ്ത്യ മുനിയോട് അനുമതി ചോദിച്ചു ജീവ നാഡി നോക്കുവാൻ തുടങ്ങി.

അവളുടെ ഭർത്താവ് കൈക്കൂലി വാങ്ങി ശീലിച്ചുപോയവർ. അദ്ദേഹത്തിന് ഒരു ദിവസം ഒരു രൂപയെങ്കിലും കൈക്കൂലി മേടിച്ചില്ലെങ്കിൽ വീട്ടിൽ തിരിച്ചു വരാൻ പോലും ഇഷ്ടപ്പെടില്ല. ഇത്രയ്ക്കു ആ വലിയ കമ്പനിയിൽ കൈക്കൂലി ഒന്നും ലഭിച്ചില്ലെങ്കിൽ, ഓഫീസിലുള്ള ഏതെങ്കിലും ഒരു സാധനം, കുറഞ്ഞത് ഒരു മൊട്ടുസൂചിയെങ്കിലും പോക്കറ്റിൽ സൂക്ഷിച്ചുവയ്ക്കും. അങ്ങനെയുള്ള അദ്ദേഹത്തിന് ഒരു വളരെ പ്രധാനപ്പെട്ട ഒരാൾ ഒരു പ്രധാനമായ കാര്യം ചെയ്യുവാനുള്ള വില ഇട്ടപ്പോൾ "നീലകൽ" ഡയമണ്ട് പതിച്ച ഒരു മോതിരം സമ്മാനമായി കൊടുത്തു.

സാധാരണ ഒരു മുട്ടുസൂചി പോലും വിടാതെ കൊണ്ട് വരുന്ന അദ്ദേഹത്തിന് ഒരു "നീലകൽ" ഡയമണ്ട് പതിച്ച മോതിരം ലഭിച്ചാൽ വെറുതെ വിടുമോ? സന്തോഷത്തോടെ വാങ്ങി തൻറെ കാൽ ഡ്രെസ്സിൽ മറച്ചു വച്ചു. ആ "നീലക്കൽ" മോതിരം എങ്ങനെ വളരെ ക്രൂരമായ ഫലം തരുമെന്ന് അദ്ദേഹം വിശ്വസിച്ചില്ല. അറിഞ്ഞിരുന്നാൽ അത് കൊടുത്ത അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുത്തിരിക്കും. അല്ലെങ്കിൽ ദൂരെ എറിഞ്ഞിരിക്കും. ആ ഡയമണ്ട് മോതിരം എപ്പോൾ കൈ നീട്ടി വാങ്ങിയോ, ആനിമിഷത്തിൽ നിന്ന് അദ്ദേത്തിനു ചീത്ത സമയം ആരംഭിച്ചിരിക്കുന്നു. 

ആ ഡയമണ്ട് മോതിരം കൊടുത്ത വ്യക്തിയെ കുടുക്കുവാനായി തെറ്റായ രീതിയിൽ ഇറങ്ങി പിടിക്കപ്പെട്ടു. സ്ഥാനം പോയി, അപ്പോളെങ്കിലും അദ്ദേഹം ഓർത്തിരിക്കണം. എന്തുകൊണ്ടാണ് തൻറെ സ്ഥാനം പോയത് എന്ന് അദ്ദേഹം ആലോചിച്ചതുമില്ല വിധിയും അദ്ദേഹത്തെ ആലോചിക്കുവാൻ സമ്മതിച്ചില്ല.

വീട്ടിൽ വച്ചിരുന്ന ആ നീലകൽ മോതിരം നിങ്ങളുടെ മകൻ ഒരു ദിവസം അണിഞ്ഞു. അന്ന് മുതൽ അവൻറെ ബുദ്ധിയും ഭ്രമിച്ചു.

ഒരു ഭ്രാന്തനെപോലെ ആയി. അതിൻറെ ഉച്ചഘട്ടമായിരുന്നു അവനെ ആത്മഹത്യക് പ്രേരിപ്പിച്ചത്. നന്നായി ജീവിച്ചുകൊണ്ടിരുന്ന അവരുടെ സമ്പത്തുകൾ, വീട്, വസ്തുക്കൾ, വാഹനങ്ങൾ എല്ലാം, ആ നീലകൽ മോതിരം കാരണം നഷ്ടമായി. എപ്പോൾ നിങ്ങളുടെ മകളെ വീട്ടിൽ ഇരിക്കുവാൻ സമ്മതിക്കാതെ കുടുംബത്തെ വിട്ട് പുറത്തു തുരത്തിയിരിക്കുന്നു എന്ന് പറഞ്ഞ അഗസ്ത്യ മുനി, ആ നീലകൽ ഡയമണ്ട് മോതിരത്തെ തല ചുറ്റി എറിയുക. ജീവിതം വീണ്ടും വസന്തപരമായിരിക്കും, എന്ന് പറഞ്ഞ അഗസ്ത്യ മുനി, ഇത് മുൻജന്മ കർമമൂലമാണോ അതോ ഇത്‌ ഈ ജന്മത്തിൽ ചെയ്ത തെറ്റാണോ? എന്നത് ഈ പെൺകുട്ടി തന്നെ തീരുമാനിക്കട്ടെ. എന്ന് ആ ഡയമണ്ട് മോതിര കഥയെ വളരെ അത്ഭുതമായി പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞത് അത്രയും ശെരി എന്ന് പിന്നീട് എന്നെ കാണുവാൻ വന്ന ആ പെൺകുട്ടിയും, അവരുടെ ഭർത്താവും സമ്മതിച്ചു. അലമാരിയിൽ  വച്ചിരിരിക്കുന്ന ആ ഡയമണ്ട് മോതിരത്തിൻറെ വില 4 ലക്ഷമാണെങ്കിലും അത് 40 ലക്ഷം രൂപ വരുന്ന കുടുബ സമ്പത്തെ ഇല്ലാതാക്കിയിരിക്കുന്നു. ഇപ്പോൾ അത് ചവറുകളുടെ ഇടയിൽ കിടക്കുകയാണ്.

എന്നാൽ, മോതിരത്തെ അന്ന് വലിച്ചെറിഞ്ഞത്തിന് ശേഷം മുന്നോട്ടു നോക്കുന്ന കുടുംബം സന്തോഷത്തിൽ ആണ് എന്നത് മാത്രം സത്യം.


സിദ്ധാനുഗ്രഹം.............തുടരും!