25 May 2017

സിദ്ധാനുഗ്രഹം - 21



അഗസ്ത്യ മുനി പറഞ്ഞത് സത്യമെന്ന് ആ ക്ഷേത്ര ഓഫീസർക്കു  മനസ്സിലായി, എന്നാൽ അത് മൊത്തമായും പുറത്തേക്കു കാണിച്ചില്ല, എല്ലാം മനുഷ്യരും ചെയ്ത തെറ്റുതന്നെയാണു താനും ചെയ്തിട്ടുള്ളത്, ഇതിനു പോയി പക്ഷാഘാതം വരും എന്ന് പറയുന്നത് വിശ്വസിക്കുവാൻ സാധിച്ചില്ല.

ക്ഷേത്ര സമ്പത്തുകൾ എടുത്താൽ പക്ഷാഘാതം വരും എന്ന് പറഞ്ഞാൽ, ഇതുപോലെ എത്രയോ വലിയ ക്ഷേത്രങ്ങളിൽ നിന്നും പലരും ചേർന്ന് എത്രയോ സമ്പത്തുകൾ അപഹരിച്ചിരിക്കുന്നു. അവരിൽ പലർക്കും പക്ഷാഘാതത്തെക്കാൾ ക്രൂരമായ രോഗങ്ങൾ പിടിപെട്ടിരിക്കണം, ഇതുവരെ അങ്ങനെയൊന്നും നടന്നിട്ടില്ലലോ. അതുകൊണ്ടു തനിക്കു ഒരു രോഗവും വരില്ല എന്ന് എന്നോട് തറപ്പിച്ചു പറഞ്ഞു.

"നിങ്ങൾ നന്നായി ഇരികുകയാണെങ്കിൽ അത് മാത്രം മതി, അഗസ്ത്യ മുനിയുടെ വാക്കുകൾ തെറ്റായി വരട്ടെ," എന്ന് ചിരിച്ചുകൊണ്ട് പറഞ്ഞു.

"ഇല്ല, അഗസ്ത്യ മുനിയുടെ വാക്കുകൾ ഞാൻ തന്നെ തെറ്റാകി കാണിക്കാം", എന്ന് പറഞ്ഞു ആ ഓഫീസർ.

എന്നെ ഇതു സങ്കടത്തിലാക്കി, സത്യം എന്താണ് എന്ന് മനസ്സിലായിട്ടും അത് അംഗീകരിക്കാത്തതുകൊണ്ടു. ക്ഷേത്ര സമ്പത്തുകൾ അപഹരിച്ചു വച്ചതു തിരികെ ക്ഷേത്ര ഭണ്ഡാരത്തിൽ തിരിച്ചു ഇടുക എന്ന് പറയുമ്പോൾ അത് അംഗീരകിക്കുവാൻ നിരസിക്കുന്നു. കള്ളത്തരമായി രണ്ടു ഭാര്യകൂടെയുള്ള ജീവിതം, ചൂണ്ടികാണിച്ചിട്ടും അതെ എന്ന് സമ്മതിച്ചില്ല. ക്ഷേത്ര ഓഫീസർ ജോലി പോകുമല്ലോ എന്ന് തന്നെയാണ് ഭയപ്പെടുന്നത്. ജോലിയും പോകരുത്, ഒരു തെറ്റും അംഗീകരിക്കില്ല, അതേസമയം അഗസ്ത്യ മുനിയുടെ വാക്കുകൾ തെറ്റായി കാണിക്കും. ഈ ചെറു താളിയോല കൊണ്ട് എൻറെ ഭാവി മാറ്റുകയില്ല എന്ന് വാശിപിടിക്കും ഇദ്ദേഹത്തെ നാസ്തികൻ എന്നോ അതോ ആസ്തികൻ എന്ന് കണക്കാക്കണോ? എന്ന് ഞാൻ തന്നെ ഒരു ഭ്രാന്തനെ പോൽ ആയി.

കുറച്ചു നേരത്തിനു ശേഷം.

മഴ നന്നായി കുറഞ്ഞു, പതുകെ എണീറ്റു ചുറ്റും നോക്കി, ഗോദാവരി നദിയുടെ വെള്ളം ക്രമേണെ കുറഞ്ഞു വരുന്നത് കാണുവാൻ സാധിച്ചു. അഗസ്ത്യ മുനിയുടെ കണക്ക് പ്രകാരം രണ്ടു മണിക്കൂറിൽ വെള്ളം മൊത്തമായും കുറയുന്നതാൽ, ക്ഷമയോടെ ഞാൻ കാത്തിരുന്നു.

ആ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കു പെട്ടെന്നു എന്ത് തോന്നിയെന്നോ, അറിയില്ല, എന്നെ അദ്ദേഹത്തിൻറെ റൂമിൽ വിളിച്ചു.

"ഞാൻ ഇവിടെ താത്ക്കാലികമായി നിയമിക്കപ്പെട്ട ഓഫീസർ. നാളെകഴിഞ്ഞു ഇവിടെ നിന്നും വിജയവാഡ ക്ഷേത്രത്തിൽ മാറ്റമാകും, എനിക്ക് എന്തോ നിങ്ങളെ വിടുവാൻ മനസ്സില്ല. അതെ സമയം നിങ്ങൾ പറഞ്ഞത് മൊത്തമായും വിശ്വസിക്കുവാനും സാധിക്കുന്നില്ല. ഭക്ത രാമദാസ് ഈ ക്ഷേത്രത്തിൽ ശ്രീരാമന് പല വിധത്തിൽ ആഭരണങ്ങൾ ചെയ്തു അണിയിച്ചു, ശ്രീരാമൻറെ ഭംഗി നോക്കിയിരുന്നു. ആ ആഭരണങ്ങൾ അത്ഭുതമായത്‌. പരമ്പരാഗതവും കലാപഴക്കമുള്ളതും ആണ് അവ. ആ ആഭരങ്ങളെ സംരക്ഷിക്കുവാൻ വേണ്ടി പ്രതേകം തയ്യാറാക്കിയ മുറിയിൽ കനത്ത സുരക്ഷാ നടപടികൾ എടുത്തിരിക്കുന്നു. ഇതുവരെ ഞാൻ പോലും ആ ആഭരങ്ങൾ മൊത്തമായും കണ്ടിട്ടില്ല. എന്തായാലും മഴ ഇപ്പോൾ നിൽക്കുവാൻ പോകുന്നില്ല. നിങ്ങൾക്കും വേറെ ഒരു സ്ഥലത്തിലും താമസിക്കുവാൻ പറ്റില്ല, ആ ആഭരണങ്ങൾ നമുക്ക് നോകാം," എന്ന് അദ്ദേഹം പറഞ്ഞു.

സന്തോഷമായി വരാം, എന്ന് ഞാൻ പറഞ്ഞു. 

അത് ഒരു രഹസ്യ മുറി.

അദ്ദേഹത്തോടൊപ്പം ഒന്നൊന്നായി കതകുകൾ തുറന്ന് ആ അറയിൽ ചെന്നു. സുരക്ഷാ ഭടന്മാരും കൂടെ വന്നു.

ആ ശ്രീരാമനും - സീതാദേവിക്കും ഇങ്ങനെ ഒരു ഭക്തനോ? എന്തൊരു ഭംഗി? അദ്ദേഹം ചെയ്ത ആഭരണങ്ങൾ ഒക്കെയും സ്വർണം, വൈരം, മരതകം, എന്ന് നവരത്നങ്ങൾ പൂർണമായും കൊണ്ട് ചെയ്തവ. ഇവ കാണുവാൻ തന്നെ ശ്രീരാമൻറെ അനുഗ്രഹം ഉണ്ടായിരിക്കണം.

രണ്ടു മണിക്കൂർ നേരം ആ ഭക്ത രാമദാസ്‌ ശ്രീരാമന് വേണ്ടി ചെയ്ത ആഭരണങ്ങൾ കാണുവാൻ ഭാഗ്യം ലഭിച്ചു. പൊതുവായിട്ടു ഈ ആഭരണങ്ങൾ സാധാരണ ജനങ്ങൾ കാണുവാൻ സാധിക്കില്ല. ഒന്ന് ചേർന്ന് ഇത്രയും ആഭരങ്ങൾ കാണുവാനുള്ള ഭാഗ്യം അന്നേ ദിവസം എനിക്ക് ലഭിച്ചു.

അഗസ്ത്യ മുനിക് എൻറെ നന്ദി രേഖപെടുത്തി.

ഭദ്രാചലം ചെല്ലുക, അവിടെ പല - പല അതിശയങ്ങൾ കാണുവാൻ സാധിക്കും, എന്ന് പറഞ്ഞല്ലോ അത് എത്രമാത്രം സത്യമായി എന്ന് ഓർത്തു - ഓർത്തു ആനന്ദപെട്ടു.

എന്തിനാണ് ആ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ എന്നെ വിളിച്ചു ഇത്രയും ആഭരണങ്ങൾ കാണിക്കുവാനുള്ള കാരണം ഇന്നു വരെ എനിക്ക് മനസ്സിലായില്ല. എങ്ങനെ എന്നെ വിശ്വസിച്ചുകൂടെ കൊണ്ട് പോയി എന്നത് ഇപ്പോഴും നിഗൂഢമായി തന്നെ ഇരിക്കുന്നു.

ആഭരണങ്ങൾ കൃത്യമായി എണ്ണി, ഒന്നിന് നാല് പ്രാവശ്യം ആ മുറി തുറന്നു അടയ്ക്കുകയും, അരക്കു വച്ചു സീൽ ചെയ്തു വന്നതും -

പെട്ടെന്നു ആ ഓഫീസർക്കു തല ചുറ്റുന്നതുപോൽ ഇരുന്നു, തൻറെ മുറിയിൽ ഉള്ള കസേരയിൽ അങ്ങനെ അദ്ദേഹം ഇരുന്നു. 

ഞാൻ ഭയന്നുപോയി. ആജാനുബാഹുവായ ശരീരം, ഒരേ സമയം ആറു പേരെ നേരിടുവാനുള്ള പ്രാപ്തിയും, 6 അടിക്കു മേൽലുള്ള പൊക്കം, കൃത്യമായി തെലുങ്കിൽ സംസാരിക്കുകയും, അതുപോൽ പകുതി തമിഴിലും, ഇംഗ്ലീഷിലും സംസാരിച്ച അദ്ദേഹം പെട്ടെന്നു മയങ്ങി ഇരുന്നത് എനിക്ക് ഭീതിയുണ്ടാക്കി.



സിദ്ധാനുഗ്രഹം.............തുടരും!

18 May 2017

സിദ്ധാനുഗ്രഹം - 20



"കണ്ണുകളിൽ ഒരു വെളിച്ചം കാണുവാൻ സാധിക്കും, തുളസിയുടെയോ അതോ ജവാദ് കലർന്ന വിഭൂതിയുടെ ഗന്ധം ആരുടെ പാകത്തിൽ നിന്നും വരുന്നുവോ അവൻ തന്നെ ഭോഗർ മുനി."

മറ്റു വൈദ്യരെല്ലാം?

"ഭോഗർ മുനിയുടെ ശിഷ്യന്മാർ, ചെറു വയസിൽ നിന്നും തന്നെ അവർ സിദ്ധ വൈദ്യത്തിൽ പ്രവീനർ. അവർ ദിവസവും ഭോഗർ മുനിയെ വണങ്ങി വൈദ്യം ചെയുന്നു, അതുകൊണ്ടു അവർ ചെയുന്ന ചികിത്സകളും ഫലപ്രദമാകുന്നു," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"ഇതു കേട്ടതും എനിക്ക് ഒരു മനഃസമാധാനം ഉണ്ടായി, മാത്രമല്ല എന്നെങ്കിലും ഒരു ദിവസം കൊള്ളിമലൈ കാടുകളിൽ ചെന്ന് ഭോഗർ മുനിയെ കാണണം എന്ന ഒരു ആഗ്രഹവും വന്നു.

"ഭോഗർ ദർശനം, അദ്ദേഹം തൻറെ കൈപ്പട കൊണ്ട് എഴുതിയ മഹത്തായ വൈദ്യ ശാസ്ത്രത്തിന്റെ താളിയോല നിനക്ക് ലഭിക്കും. ആ താളിയോല വായിച്ചതിനു ശേഷം മറ്റുള്ളവർക് ഉപയോഗപ്രദം ആകുന്ന വിധത്തിൽ ഒരു മഹത്തായ പുസ്തകം നീ എഴുതാൻ പോകുന്നു", എന്ന് പിന്നീട് ഒരിക്കൽ അഗസ്ത്യ മുനി ആശിർവാദം ചെയ്തു.

"ഭദ്രാചലം ചെല്ലുക, അവിടെ പല - പല അതിശയങ്ങൾ കാണുവാൻ സാധിക്കും. ശ്രീരാമൻറെ ദർശനം നിനക്കു പരോക്ഷമായി ലഭിക്കും, ഈ അവസരം കൈ വിടരുത്," എന്ന് അഗസ്ത്യ മുനി പലപ്പോഴായി എന്നെ ഓർമിപ്പിക്കുകയായിരുന്നു. അദ്ദേഹത്തിന്റെ വാക്കുകൾ പ്രകാരം ഞാൻ ഭദ്രാചലത്തേക്കു പുറപ്പെട്ടു.

അവിടെ ചെല്ലും മുൻപ് ഞാൻ അഗസ്ത്യ മുനിയോടെ അനുമതി ചോദിച്ചിരിക്കണം. ചോദിക്കാതെ ചെന്നത് കൊണ്ട് ശെരിയായി അകപ്പെട്ടു.

അതെ.

ഭദ്രാചലം ശ്രീരാമൻറെ ക്ഷേത്രത്തിൻ ഉള്ളിൽ കയറിയതും മഴ പെയ്യുവാൻ ആരംഭിച്ചു. തുടർന്നു പെയ്ത മഴയിൽ ഗോദാവരി നദിയുടെ ജലം ഭദ്രാചലം ക്ഷേത്രത്തിൻറെ അടിവാരത്തിൽ ഇടുപ്പ് അളവിൽ കാണപ്പെട്ടു. ക്ഷേത്രത്തിനു ചുറ്റും നാലു ദിശയും ജലം, എങ്ങും വെള്ളപൊക്കം, നന്നായി അകപ്പെട്ടു.

"ഭദ്രാചലം ചെന്നാൽ അവിടെ പല അതിശയങ്ങൾ നടക്കും എന്ന് അഗസ്ത്യ മുനി മുൻകൂട്ടി പറഞ്ഞത്, ഇതുപോൽ വെള്ളത്തിൽ പെട്ട് നിൽക്കുന്നതിനാണോ", എന്ന് ഞാൻ ഓർത്തുപോയി.

ചുറ്റും ഒന്ന് നോക്കിയപ്പോൾ ഗോദാവരി വെള്ളം നിമിഷത്തിനു നിമിഷം കൂടുന്നതായി എനിക്ക് തോന്നി. ഈ അവസ്‌ഥ തുടർന്നാൽ കുറഞ്ഞ പക്ഷം 10 ദിവസമെങ്കിലും എടുക്കും എന്ന് എനിക്ക് തോന്നി.

ക്ഷേത്രത്തിനു ചുറ്റുമുള്ള വീടുകളും, കടകളും എല്ലാം വെള്ളത്തിൽ മുങ്ങിയിരുന്നതാൽ, മല വിട്ടു താഴേക്ക് റെയിൽവേ സ്റ്റേഷനൊ, ബസ് സ്റ്റാന്ഡിലേക്കോ പോകുവാൻ സാധ്യമല്ല.

മനസ്സിനെ സമാധാനപ്പെടുത്തി.

"ശെരി, ഈ ശ്രീരാമന്റെ സന്നിധാനത്തിൽ തന്നെ ഇരുന്നു അഗസ്ത്യ മുനിയോട് ചോദിച്ചേക്കാം," എന്ന് കരുതി ജീവ നാഡി വായിക്കുവാൻ തുടങ്ങി. അഗസ്ത്യ മുനി പറഞ്ഞ വാർത്തകൾ എന്നെ അതിശയിപ്പിച്ചു.

ആ വാർത്തകൾ.

"ശ്രീരാമ ഭക്തൻ രാമദാസിനെ പറ്റി നീ അറിഞ്ഞിരിക്കും. സർക്കാർ ഖജനാവിൽ നിന്നും മോഷ്ടിച്ച് ശ്രീരാമന്, രാമദാസ് നിർമിച്ച ക്ഷേത്രമാണിത്. ഇതു കാരണം രാമദാസിനെ അറസ്റ്റ് ചെയ്തു തടവിൽ ഇട്ടു. അദ്ദേഹം ചെയ്തതു തെറ്റായിരുന്നതാൽ അതിനുള്ള ശിക്ഷ ലഭിച്ചാലും, അദ്ദേഹത്തിന്റെ ഭക്തിയിൽ ശ്രീരാമൻ അഭിമാനംതോന്നി. രാമദാസ് ഇരുന്ന തടവിൽ ശ്രീരാമൻ ദർശനം കൊടുത്ത നാൾ ഇന്നു തന്നെയാണ്."

ശ്രീരാമൻ ദർശനം കൊടുത്ത ആ ദിവസവും ഗോദാവരി  നദി നിറഞ്ഞു കവിഞ്ഞിരുന്നു. അതുപോൽ ഇന്നും യാദൃച്ഛികമായി നദി നിറഞ്ഞു ഒഴുകുന്നു. രാമദാസിനു ദർശനം കൊടുത്തതിനു ശേഷം, സീത, ലക്ഷ്മണൻ, ഹനുമാൻ സഹിതം അവർ ഈ ക്ഷേത്രത്തിൽ വന്നത് ഇതേ ദിവസം തന്നെ, ആ പുണ്യമായ ദിവസത്തിൽ നിനക്കും ആ ഭാഗ്യം ലഭിക്കട്ടെ എന്ന് കരുതി തന്നെയാണ് ഇവിടേക്കു വരാൻ പറഞ്ഞത്."

ഒന്നര നാഴികയിൽ ശ്രീരാമൻ ഗർഭ ഗൃഹത്തിൽ അരൂപമായി വരുന്നതാണ്. കണ്ണുകൾ അടച്ചു ധ്യാനം ചെയ്യുക, ഒരു കാരണവശാലും കണ്ണുകൾ തുറക്കാതെ ശ്രീരാമനെ ഓർത്തു ധ്യാനം ചെയ്തുകൊണ്ടിരിക്കുക. നിനക്കു ശ്രീരാമൻ വരുന്നത് കാണുവാൻ സാധിക്കും.

ഒരു നാഴിക മാത്രമേ ശ്രീരാമൻറെ ദർശനം ഇവിടെ ലഭിക്കുകയോള്ളൂ, പിന്നീട് പടികൾ കൂടി ഇറങ്ങി, ഗോദാവരി നദിക്കു പൂക്കൾ കൊണ്ട് നമസ്കരിക്കും, ദീപാരാധനയും കാണിക്കും. അതും ധ്യാനത്തിൽ കാണുവാൻ സാധിക്കും. ആ ദീപാരാധന കഴിഞ്ഞതിനു ശേഷം ഗോദാവരി നദി ശാന്തമാകും. നാല് മണിക്കൂറിൽ വെള്ളം വറ്റുകയും ചെയ്യും. പിന്നീട് നിനക്ക് ഇറങ്ങി ചെല്ലാൻ സാധിക്കും, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഇതെല്ലാം വായിച്ചതിനു ശേഷമാണു എനിക്ക് ശ്വാസം നേരായതു.

കണ്ണിൽ ആ താളിയോല തൊട്ടു പ്രാർത്ഥിക്കുമ്പോൾ, ശ്രീരാമ ക്ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ ഇതു കണ്ടു. ചില നിമിഷങ്ങൾ ശങ്കിച്ചതിനു ശേഷം, എന്റെ അടുത്തേക്ക് വന്നു, നാഡിയെ പറ്റി ചോദിച്ചു. ബാക്കിയൊന്നെപ്പറ്റിയും പറയാതെ നാഡിയെ പറ്റി ഒരു മുഖവര മാത്രം നൽകി.

ഇതു അദ്ദേഹം ഒരു അംശംപോലും വിശ്വസിച്ചില്ല. 

"അങ്ങനെ ഒരു അപൂർവ ശക്തി ഈ താളിയോലയിൽ ഉണ്ടായിരുന്നതാൽ, ഈ പ്രപഞ്ചത്തിൽ എത്രയോ നല്ല കാര്യങ്ങൾ ചെയ്തിരിക്കാമല്ലോ?" എന്തുകൊണ്ട് ചെയുവാൻസാദിച്ചില്ല? എന്ന് ഒരു വിശ്വാസം ഇല്ലാത്തവനെ കണക്കു സംസാരിച്ചു.

"വിശ്വാസം ഇല്ലെങ്കിൽ വിട്ടുകളയുക, എന്ന് ഞാൻ പറഞ്ഞു."

അദ്ദേഹം സംഭാഷണം നിറുത്തുന്നതായി കണ്ടില്ല.

"എന്നെ പറ്റി അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്നത് ഇപ്പോൾ തന്നെ ചോദിച്ചു പറയുക," എന്ന് അദ്ദേഹം വാശി പിടിച്ചു.

ധർമ്മസങ്കടത്തിൽ ആക്കി അദ്ദേഹം, കാരണം അഗസ്ത്യ മുനിയുടെ ഉത്തരവ് പ്രകാരം ഞാൻ അര നാഴികയിൽ ശ്രീരാമൻറെ ദർശനത്തിനായി ധ്യാനം ചെയുവാൻ ഇരിക്കണം. 

"രണ്ട്‌ മണിക്കൂറിന്‌ ശേഷം ഞാൻ അങ്ങയിക് വേണ്ടി ജീവ നാഡി നോകാം," എന്ന് ഒരു വിധത്തിൽ അദ്ദേഹത്തെ സമാധാനപ്പെടുത്തി.

എനിക്ക്  അദ്ദേഹത്തെ വെറുപ്പിക്കുവാൻ സാധിക്കില്ല, എന്തെന്നാൽ ക്ഷേത്രം അടയ്ക്കുവാൻ പോകുന്നു എന്ന് പറഞ്ഞു എന്നെ താഴോട്ട് പോയി നിൽക്കുവാൻ വേണമെങ്കിൽ പറയാം. അങ്ങേനെയായാൽ അഗസ്ത്യ മുനി പറഞ്ഞത് പ്രകാരം ശ്രീരാമൻറെ ദർശനം ലഭിക്കാതെ പോകുമോ എന്ന സ്വാർത്ഥ കലർന്ന ഒരു ഭയമായിരുന്നു.

എൻറെ നല്ല കാലം, ആ ഓഫീസർ ഞാൻ പറഞ്ഞത് സമ്മതിച്ചു. നിവേദ്യ പ്രസാദം തരുകയും, ക്ഷേത്രത്തിൽ മഴ തുള്ളി വരാത്ത ഒരു സ്ഥലത്തിൽ ഇരിക്കുവാൻ അനുവദിക്കുകയും ചെയ്തു. ഇതു എന്നെ അതിശയിപ്പിച്ചു.

അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തി, ശ്രീരാമൻറെ ദർശനത്തിനായുള്ള ധായനത്തിൽ ഇരുന്നു.

അഗസ്ത്യ ജീവ നാഡിയിൽ പറഞ്ഞതുപോൽ, കൃത്യം ഒന്നര നാഴിക ആയതും, അടച്ചിരുന്നു ഗർഭ ഗൃഹം തുറകപെട്ടു. ആരോ അകത്തേക്ക് പോയതുപോൽ തോന്നി. അപൂർവമായ പുഷ്പങ്ങളുടെ ഗന്ധം എനിക്ക് ശ്വസിക്കുവാൻ സാധിച്ചു. വാസനാധി ദ്രവ്യങ്ങളുടെ മദ്യത്തിൽ വേദ മന്ത്രങ്ങളുടെ ഗോഷം, മംഗളമായി കാതുകളിൽ വീണ്. 

ആജാനുബാഹുവായ ഒരു രൂപം, പതുകെ ഗർഭ ഗൃഹത്തിൽ നിന്നും പുറത്തേക്കു വന്നു, അതുതുടർന്നു മൂന്ന് രൂപങ്ങൾ പെട്ടെന്നു പോയതുപോൽ ഒരു ഉണർവ് ഏർപ്പെട്ടു.

കണ്ണുകൾ ഇറുക്കി അടച്ചു ധ്യാനം തുടർന്നു, രാമമന്ത്രം എൻറെ നാവിൽ വന്നുകൊണ്ടിരുന്നു. പരാമനാദത്തിൽ ഞാൻ ധ്യാനം തുടർന്നു.

ക്ഷേത്ര ഗർഭ ഗൃഹത്തിൽ നിന്നും പുറത്തു വന്ന ആ നാല് പേരും ഗോദാവരി നദി കരയിൽ നിൽക്കുന്നതായിയും, ഗോദാവരി നദിക്കു മംഗള ആരതി കാണിക്കുന്നതായും എൻറെ മനകണ്ണിൽ കാണുവാൻ സാധിച്ചു. കുറച്ചു വിനാഴിക കഴിഞ്ഞപ്പോൾ, ആ രംഗം കണ്ണുകളിൽ നിന്നും മറഞ്ഞു, പതുക്കെ കണ്ണുകൾ തുറന്നു.

എൻറെ മുന്നിൽ ആ ക്ഷേത്രത്തിൻറെ അഡിമിനിസ്ട്രേറ്റിവ് ഓഫീസർ നിൽക്കുകയായിരുന്നു.

"എന്ത്?" എന്ന് ഞാൻ ചോദിച്ചു.

"ആരെങ്കിലും ഗർഭ ഗൃഹത്തിനുള്ളിൽ ഇപ്പോൾ പോയോ? നിങ്ങൾ നോക്കിയോ?", എന്ന് അദ്ദേഹം ചോദിച്ചു.

"എന്തുകൊണ്ട്? എന്താണ് വിശേഷം?" ഒന്നും അറിയാത്തതുപോലെ ചോദിച്ചു.

"നൈവേദ്യത്തിനു വേണ്ടി വച്ച പഴങ്ങൾ കഴിക്കപ്പെട്ടിരിക്കുന്നു. പാലിൻറെ അളവ് കുറഞ്ഞിരിക്കുന്നു. മാതളത്തിന്റെ ഫലം ആരോ എടുത്തിട്ട് തോൽ താഴെ ഇട്ടിരിക്കുന്നു. ഇതുകൊണ്ടാണ് ചോദിച്ചത്," എന്ന് അദ്ദേഹം പറഞ്ഞു.

അദ്ദേഹം ഇതു പറഞ്ഞപ്പോൾ ഞാൻ ആശ്ചര്യപെട്ടുപോയി. ശ്രീരാമൻ വന്നു, പ്രഭുവിന് ഇഷ്ടപെട്ട മാതളം പഴം രുചിച്ചിരിക്കുന്നു, എന്ന സൂക്ഷ്മം മനസ്സിലാക്കി.

കുറച്ചു നിമിഷത്തിനു ശേഷം, ആ ക്ഷേത്ര ഓഫീസർ പറയുവാൻ തുടങ്ങി.

"ഇതു കൂടെ - കൂടെ  നടക്കുന്ന രംഗം അല്ല. ഒരു പക്ഷെ ഇവിടെയുള്ള കുരങ്ങമാർ ചെയ്ത പണിയായിരിക്കും", എന്ന് അദ്ദേഹം സ്വയം പറഞ്ഞു.

എനിക്ക് ആശ്വാസം തോന്നി.

"ഇപ്പോൾ എനിക്ക് വേണ്ടി അഗസ്ത്യ ജീവ നാഡി നോക്കാമോ?" എന്ന് അദ്ദേഹം ചോദിച്ചു.

ശെരി നോകാം, എന്ന് ഞാൻ പറഞ്ഞു.

അദ്ദേഹത്തിനായി നാഡി  നോക്കുവാൻ ആരംഭിച്ചു.

"നല്ല ധനികനായ ഒരു കുടുബത്തിൽ പിറന്ന നീ, നല്ല ധാർമിക മാനദണ്ഡങ്ങൾ പാലിചു വരുകയായിരുന്നു. എന്നാൽ നിൻറെ പൂർവികർ ചെയ്ത തെറ്റുകൾ കാരണം, ഒരു പെണ്ണിൻറെ ഒപ്പം സദാചാരവിരുദ്ധമായി പ്രവർത്തി ചെയ്തുവരികയാണ്. മാതാപിതാവിൻറെ ആഗ്രഹം പ്രകാരംമുള്ള  കല്യാണം കഴിച്ചെങ്കിലും, അവർ രണ്ടുപേർക്കും നീ ദ്രോഹം ചെയ്യുകയാണ്. രണ്ടുപേരുടെയും മനസ്താപത്തിനു നീ കരണമായതുകൊണ്ടു, ഒരു വർഷത്തിൽ പക്ഷാഘാതം നിനക്ക് പിടിപെടും."

എന്നിരുന്നാലും, അഗസ്ത്യ മുനിയോട് ചോദിച്ചത് കൊണ്ട്, ഈ പക്ഷാഘാതത്തിൽ നിന്നും രക്ഷപെടുവാൻ ഒരു വഴി ഉണ്ട്. ഈ ശ്രീരാമൻറെ ക്ഷേത്രത്തിൽ നിന്നും മോഷ്ടിച്ച സമ്പത്തുകൾ നിൻറെ വീട്ടിന്റെ നെല്ല് ധാന്യത്തിനൊപ്പം ഒളിപ്പിച്ചു വച്ചിരിക്കുന്നു. അത് വീണ്ടും ഈ ഷേത്രത്തിന്റെ ഭണ്ഡാരത്തിൽ ചേർത്തുവിടുക.

"നിൻറെ രണ്ടു ഭാര്യമാരും കഴിഞ്ഞ ജന്മത്തിലും നിൻറെ ഭാര്യയായതുകൊണ്ടു അവർ രണ്ടുപേരെയും എല്ലൊരുടേയും മുന്നിൽ ഭാര്യയായി ഏൽക്കുക. ഇതു കാരണം ചില അസൗകര്യം നിനക്ക് ഏർപ്പെടും. അത് നിൻറെ കർമ്മഫലം, അത് അനുഭവിച്ചു തന്നെ നീ നീക്കണം. പിന്നെ നീ അഗസ്ത്യ മുനിയെ നോക്കി  പ്രാർത്ഥന ചെയുക, നല്ല വഴി ലഭിക്കും," എന്ന് അഗസ്ത്യ മുനി പറയുകയും, ആ ഓഫീസർ സ്തംഭിച്ചുനിന്നു.

"അങ്ങനെ ഞാൻ രണ്ടു പേർകൂടെയും  ജീവിക്കുകയാണെകിൽ, ഈ അധികാരത്തിൽ നിന്നും എന്നെ മറ്റുമല്ലോ", എന്ന് ഭയന്നു.

"പോയാൽ പോകട്ടെ, പക്ഷാഘാതത്തിൽ നിന്നും രക്ഷപെടാമല്ലോ," എന്ന് പറഞ്ഞു.

ഇതു അദ്ദേഹം വിസമ്മതിച്ചു.

വിധി ആരെയാണോ വിട്ടത്? എന്ന് ചിന്തിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!

11 May 2017

സിദ്ധാനുഗ്രഹം - 19




എൻറെ മുന്നിൽ വന്നു നിന്ന മാടസ്വാമിയുടെ ഭാര്യയെ നോക്കി, ഗ്രാമീണ പശ്ചാത്തലത്തിൽ വളർന്ന ഒരു പെൺകുട്ടി. കണ്ണുകളിൽ കാപട്യം ഇല്ല, മാത്രമല്ല മരുന്ന് കഴിക്കുന്നത്‌ നല്ല വിധമായി സുഖം പ്രാപിക്കുന്നു എന്നതും മനസ്സിലായി.

"എങ്ങനെയിരിക്കുന്നു നീ?"

"സാർ, എട്ടു വർഷമായി നെഞ്ചിൽ വേദനയുണ്ടായിരുന്നു, ഞാനും കാണാത്ത ഡോക്ടർ ഇല്ല. ചെയ്യാത്ത ചികിത്സകൾ ഇല്ല. കൈവശം ഉള്ള ഭൂമി വിറ്റു അച്ഛനും, ജേഷ്ഠനും  വളരെയധികം ചിലവുചെയ്‌തു പക്ഷേ ഒന്നും ഫലപ്രദമായില്ല."

"ഇപ്പോൾ എങ്ങനെയുണ്ട് നിനക്ക്, എന്ന് അദ്ദേഹത്തോട് ആദ്യം പറയൂ എന്ന് മാടസ്വാമി അവളോട് പറയുവാൻ ആവശ്യപ്പെട്ടു."

"കൊള്ളിമലൈ വൈദ്യരുടെ ഔഷധ മരുന്ന് കഴിച്ചതിനു ശേഷം ഇപ്പോൾ നെഞ്ചിൽ വേദനയില്ല, ശ്വാസം നന്നായി വിടുവാൻ സാധിക്കുന്നു, വിശപ്പും ഉണ്ട്, സന്തോഷമായി ഇരിക്കുന്നു സാർ."

"ഓ അതെയോ," വളരെ സന്തോഷമായിരുന്നു ഇതു കേൾക്കുവാൻ, എന്ന് ഞാൻ പറഞ്ഞു.

പിന്നെ മാടസ്വാമിയോട് ചോദിച്ചു, അങ്ങനെ നിൻറെ ഭാര്യയ്ക്കും സുഖം പ്രാപിച്ചു, അതുപോലെ നിൻറെ സഹോദരൻറെ കുഞ്ഞിൻറെ കാഴ്ചയും ഇപ്പോൾ ലഭിച്ചിരിക്കുന്നു, കേൾക്കുവാൻ തന്നെ വളരെ സന്തോഷമായിരിക്കുന്നു. ആകട്ടെ പിന്നീട് ആ കൊള്ളിമലൈ സിദ്ധരുടെ പക്കം നീ പോയിരുന്നുവോ?, എന്ന് ചോദിച്ചു.

"ഒരിക്കൽ കൂടി പോയിരുന്നു, അപ്പോൾ അവിടെ ഒരു അതിശയം നടന്നിരുന്നു. ഞാൻ എവിടെ വെച്ചായിരുന്നുവോ ആ സിദ്ധ വൈദ്യരെ കണ്ടത് അവിടെ ഇപ്പോൾ കുടിലും ഇല്ല സിദ്ധ വൈദ്യരും ഇല്ല, അടുത്തുള്ളവരോട് ചോദിച്ചപ്പോൾ ഇതുവരെ അവിടെ കുടിലിൽ ഒരു വൈദ്യരും താമസിച്ചിട്ടില്ല എന്ന് അവർ പറഞ്ഞു".

"അങ്ങനെയോ?"

"ആര് ചെയ്ത പുന്യത്തിന്റെ ഫലമാണോ, സഹോദരൻറെ കുഞ്ഞിൻറെ കാഴ്ചയും, തൻറെ ഭാര്യയ്ക്കും സുഖം പ്രാപിച്ചിരിക്കുന്നു. വളരെ നന്ദിയുണ്ട്. അത് രേഖപെടുത്തുവാനായിരുന്നു കുടുംബത്തോടെ തങ്ങളെ നോക്കുവാൻ വന്നത്," എന്ന് പറഞ്ഞു മാടസ്വാമി.

അടുത്തതായി "ജീവിത മാർഗത്തിനായി എന്താണ് ചെയുവാൻ പോകുന്നത്, പഴയതുപോലെ, കൊലപാതകം, തസ്കരം, അടികൂടുക എന്നതിനായി പോകുവാൻ പോകുന്നുവോ?", എന്ന് ഞാൻ ചോദിച്ചു.

"ഇല്ല സാർ, ഞാനും എൻറെ സഹോദരനും ഇതിനു ശേഷം ആ പണിക്കു പോകില്ല," എന്ന് മാടസ്വാമി പറഞ്ഞു. താങ്കൾ പറഞ്ഞതുപോലെ എൻറെ സഹോദരൻ ഒരു ആശ്രമത്തിൽ സേവനം ചെയ്യുവാൻ തീരുമാനിച്ചിരിക്കുന്നു. എനിക്ക് എന്ത് ചെയ്യണം എന്ന് അറിയില്ല, അഗസ്ത്യ മുനിയോട് ചോദിച്ചു പറയാമോ?" എന്ന് മാടസ്വാമി ചോദിച്ചു.

അവർക്കുവേണ്ടി അഗസ്ത്യ മുനിയെ പ്രാർത്ഥന ചെയ്തു ജീവ നാഡി നോക്കി. മാടസ്വാമിക്കും അവൻറെ സഹോദരനും അഗസ്ത്യ മുനി ചില ഉപദേശങ്ങൾ നൽകി.

"ഞായറാഴ്ച തോറും സൂര്യ ഭഗവാനെ പൂജിച്ചുവരുക. ആറാമത്തെ ഞായറാഴ്ച നിങ്ങൾ രണ്ടുപേർക്കും നല്ല ഒരു ജോലി ലഭിക്കും. എന്നാൽ ഒരു വ്യവസ്‌ഥ, ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു പങ്കു, അനാഥ കുട്ടികൾക്കു  മാസത്തിൽ ഒരു ദിവസത്തിനായി ഉള്ള അന്നദാനത്തിനായി കൊടുക്കണം", എന്ന് പറഞ്ഞു.

സന്തോഷയമായി അവർ അത് സ്വീകരിച്ചു.

അഗസ്ത്യ മുനിയുടെ  അനുഗ്രഹത്താൽ അവർക് ഒരു വലിയ കമ്പനിയിൽ ജോലി ലഭിച്ചു. അതും അവർ പ്രാർത്ഥന ചെയ്ത ആറാമത്തെ ഞായറാഴ്ച തന്നെ ലഭിച്ചു.

അവർ രണ്ടുപേരും ചേർന്ന് അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തുവാൻ അനാഥ കുട്ടികൾക്ക് മാസം തോറും അവർക്കു പറ്റുന്ന വിധത്തിൽ കാണിക്കയായി എത്തിച്ചു കൊടുക്കുന്നു.

അഗസ്ത്യ മുനി കാണിച്ച വഴികളിൽ കൂടി സഞ്ചരിച്ചു സിദ്ധ വൈദ്യം പഠിച്ചു, ധാരാളം പേർക്ക് തന്നെ കൊണ്ട് പറ്റുന്ന വിധത്തിൽ വൈദ്യം എത്തിച്ചു കൊടുക്കുന്നു മാടസ്വാമി, എന്നതാണ് ഇതിൽ ആശ്ചര്യം.

മാടസ്വാമിയുടെ സഹോദരന്റെ മകന്‌ കാഴ്ച ലഭിച്ചതിനു ശേഷം, ആ കുഞ്ഞിന്റെ പേരിൽ തന്നെ കൊണ്ട് ആവുന്ന സഹായം കാഴ്ച ശക്തി പോയ കുട്ടികൾക്ക് മരുന്ന് വാങ്ങുവാൻ വേണ്ടി ധന സഹായം, മാത്രമല്ല കണ്ണുകൾ വേണ്ടുള്ള ചികിത്സകൾക്ക് വേണ്ടിയും സഹായം ചെയ്തുകൊടുക്കാറുണ്ട്.

അടിയാലായി നടന്നിരുന്ന രണ്ടു പേര്, അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ എത്ര നല്ല വ്യക്തികൾ ആയി എന്നത് ആലോചിച്ചു നോക്കുമ്പോൾ വളരെ അത്ഭുതകരമായിരുന്നു.

അന്ന് മാടസ്വാമിയ്ക്കു മുന്നിൽ ദർശനം നൽകിയ സിദ്ധ വൈദ്യർ ആരാണ് എന്നത് അഗസ്ത്യ മുനിയോട് പിന്നീട് ഒരു ദിവസം ഞാൻ ചോദിച്ചു.

"എന്റെ പ്രിയപ്പെട്ട ശിഷ്യൻ ഭോഗൻ തന്നെയാണ് അത്. അഗസ്ത്യ മുനിയുടെ വാക്കുകൾ പ്രകാരം അദ്ദേഹം തന്നെ നേരിൽ വന്നു കൊടുത്ത മരുന്നാണ് , ഇതു അവർ ചെയ്ത പുണ്യം," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അങ്ങനെയാണെങ്കിൽ എല്ലാർക്കും ഈ ഭാഗ്യം ലഭിക്കുമോ?

"ലഭിക്കും. ഭോഗർ മുനി ഇപ്പോഴും കൊള്ളിമലൈ കാടുകളിൽ നടന്നുകൊണ്ടിരിക്കുന്നു. സത്യത്തിൽ ഭോഗർ മുനിയെ പ്രാർത്ഥിച്ചു ചെന്നാൽ ഏതെങ്കിലും ഒരു വൈധ്യരുടെ രൂപത്തിൽ അദ്ദേഹം വന്നു മരുന്ന് കൊടുത്തു അവരുടെ ജീവൻ രക്ഷിക്കും.

"അങ്ങനെയായാൽ, എങ്ങനെ ഭോഗർ മുനിയെ മനസിലാക്കുവാൻ സാധിക്കും. വൈദ്യന്മാരെല്ലാം ഭോഗർ മുനിയെപോൽ ഇരിക്കും! ഇതിൽ ആരാണ് എന്ന് ഞങ്ങൾ എങ്ങനെ മനസിലാക്കും", എന്ന് ഞാൻ ചോദിച്ചു.


സിദ്ധാനുഗ്രഹം.............തുടരും!

04 May 2017

സിദ്ധാനുഗ്രഹം - 18



"ഭദ്രാചലം ചെല്ലുക, അവിടെ ശ്രീരാമൻറെ ദർശനം നിനക്കു ലഭിക്കും," എന്ന് അഗസ്ത്യ മുനി പറഞ്ഞതിന് പ്രകാരമുള്ള ഏർപ്പാടുകൾ ചെയ്തുകൊണ്ടിരുന്നു.

ഇതേസമയം എൻറെ മനസ്സിൽ കൊള്ളിമലയിൽ ചെന്ന അവർക്കു മരുന്നുകൾ ലഭിച്ചുവോ ഇല്ലയോ? എന്ന ഒരു വിചാരം ഉണ്ടായി.

എങ്ങനെ സോമസുന്ദരത്തിനു തളർന്നിരുന്ന രണ്ടു കാലുകളും അഗസ്ത്യ മുനിയുടെ അനുഗ്രഹത്താൽ ശെരിയായോ, അതെപോലെ കൊള്ളിമലൈ കാട്ടിൽ പോയവർക്കും എല്ലാം മംഗളമായി തന്നെ നടന്നിരിക്കണം. പക്ഷെ ഒരു അറിയിപ്പും അവരെ കുറിച്ചു ഇതു വരെ വന്നില്ലലോ എന്ന് ആലോചിച്ചു.

ഞാൻ ആലോചിച്ചിരുന്നു സമയം തന്നെ "സാർ" എന്ന് ഒരു ശബ്ദം വീട്ടിന്റെ പടിക്കൽ നിന്നും കേട്ടു.

കതക് തുറന്നു.

മാടസ്വാമിയും, അവന്റെ നേതാവും വീട്ടു പടിക്കൽ നിന്നുകൊണ്ടിരുന്നു, മാത്രമല്ല അവരുടെ പിന്നാലെ ആണുങ്ങളും പെണ്ണുങ്ങളുംമായി ഒരു ചെറു കുടുംബം തന്നെ നിന്നുകൊണ്ടിരുന്നു.

ഏതോ നല്ല ഒരു കാര്യം തന്നെയാണ് നടന്നിട്ടുള്ളത് എന്നത് എനിക്ക് തോന്നി.

അവരെ അകത്തോട്ടു വരാൻ പറഞ്ഞു.

വന്നവർ എല്ലാപേരും പെട്ടെന്ന് എന്റെ കാലുകളിൽ വീണു. അതോടൊപ്പം ഒരു കുല വാഴപഴം, അവരുടെ നാട്ടിൽ പ്രസിദ്ധിയാർജിച്ച മിട്ടായി കടയിൽ നിന്നുമുള്ള ജിലേബി, വെറ്റില - പാക്ക് സഹിതം, ഒരു കല്യാണത്തിന് കൊടുക്കുന്നതുപോലെ അവർ എന്റെ മുന്നിൽ വച്ചു.

കുഞ്ഞിനെ എനിക്ക് അവർ കാണിച്ചു. കണ്ണുകളിൽ ഏതോ ഔഷധം ഇട്ടതുപോലെ തോന്നി, മാടസ്വാമി മുന്നിൽ വന്നു ഒപ്പം അദ്ദേഹത്തിന്റെ പത്നിയും. മാടസ്വാമി തന്റെ പത്നിയെ എനിക്ക് പരിചയപ്പെടുത്തി.

"എന്താണ് നടന്നത്, എന്നത് വിവരിക്കുവാൻ," മാടസ്വാമിയോട് ഞാൻ പറഞ്ഞു.

കൊള്ളിമലയിൽ നടന്ന കാര്യങ്ങൾ വിവരിക്കുവാൻ മാടസ്വാമി ആരംഭിച്ചു.

"സാർ, ഞങ്ങൾ രണ്ടുപേരും കൊള്ളിമലയിൽ ചെന്നു, ആദ്യം ഞങ്ങൾക്ക് കൊള്ളിമലൈ സിദ്ധരെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല, പലരോടും അന്വേഷിച്ചപ്പോൾ ഒരു മൈൽ ദൂരം മലയുടെ മുകളിൽ കയറി ചെന്നാൽ കാണുവാൻ സാധിക്കും, പോയി നോക്കുവാൻ പറഞ്ഞു."

"ഞങ്ങൾ രണ്ടു പേരും, രണ്ട് ദിശകളിൽ അദ്ദേഹത്തെ കാണുവാൻ തിരച്ചിൽ തുടങ്ങി, പക്ഷെ അവിടെയൊന്നും സിദ്ധവൈദ്യരെ കാണുവാൻ സാധിച്ചില്ല. ഞങ്ങളുടെ മനസ്സ് ഉടഞ്ഞു പോയി, അഗസ്ത്യ മുനി പറയുകയാണെങ്കിൽ അത് ശെരിയായി തന്നെ ഇരിക്കും എന്ന് വിചാരിച്ചു, അലഞ്ഞുനടന്നത് കാരണം ഒരു മരത്തിൻറെ ചുവട്ടിൽ ഒരു വിരിയിൽ ഉറങ്ങിപ്പോയി."

"അപ്പോൾ ഒരു വയസ്സായ വ്യക്തി എന്നെ തട്ടി ഉണർത്തി നീ താൻ അല്ലയോ മാടസ്വാമി," എന്ന് ചോദിച്ചു.

"അതെ, സാർ, നിങ്ങൾ ആരാണ്, എന്ന് ചോദിച്ചു?"

"എന്നെ പറ്റി പിന്നെ പറയാം. നിങ്ങൾ രണ്ടുപേർ ആല്ലേ ചേർന്നുവന്നത്," എന്ന് അദ്ദേഹം ചോദിച്ചു.

"അതെ, എന്ന് ഞാൻ പറഞ്ഞു.

"ശെരി ശെരി എൻറെ കൂടെ വാ. നിൻറെ ഭാര്യക്കും മരുന്ന് തരാം. അതോടെ നിങ്ങളുടെ മകനും തരാം. ഇതു ഞാൻ പറയുന്നത് പോലെ വൈദ്യം ചെയുക, നിൻറെ ഭാര്യയും സുഖം പ്രാപിക്കും  ഇവരുടെ കുഞ്ഞിൻറെ കണ്ണിന് കാഴ്ച ലഭിക്കും, എന്ന് അദ്ദേഹം തന്നെ പറഞ്ഞു."

"ഇതു തന്നെയാണ് അഗസ്ത്യ മുനി പറഞ്ഞ കൊള്ളിമലൈ സിദ്ധർ എന്ന് എനിക്ക് മനസ്സിലായി. എന്നാൽ ഇദ്ദേഹത്തിന് എങ്ങനെ എൻറെ പേര് മനസ്സിലായി, എന്നതായിരുന്നു എന്നെ അതിശയിപ്പിച്ചത്."

"അദ്ദേഹത്തെ തൊഴുതാതിനു ശേഷം എൻറെ അടുത്ത് ഉറങ്ങിയിരുന്ന ജേഷ്ഠനെ വിളിച്ചു, ഞങ്ങൾ രണ്ട് പേരും അദ്ദേഹത്തിന്റെ പിന്നാലെ പോയി."

ഒരു കുടിലിൻറെ വാതിൽക്കൽ ഞങ്ങളെ ഇരിക്കുവാൻ പറഞ്ഞിട്ടു, അകത്തേക്ക് പോയ ആ സിദ്ധർ കുറെ നേരം കഴിഞ്ഞു പുറത്തേക്കു വന്നു.

"കുഞ്ഞിൻറെ കണ്ണുകളിൽ ഈ ഔഷധ ചാറു ദിവസവും മൂന്ന് നേരം വിട്ടുകൊണ്ടിരിക്കുക, മുപ്പത്താമത്തെ ദിവസം കാഴ്‌ച ശക്തി ലഭിക്കും, അതിനപ്പുറം പൂർണ കാഴ്‌ച ലഭിക്കണമെങ്കിൽ, ഇവിടെ വന്നു ഒരിക്കൽ കൂടി ഈ ഔഷധ ചാറു വാങ്ങികൊണ്ടുപോകുക, ഇത്രയും പറഞ്ഞു സഹോദരൻറെ കൈയിൽ ഒരു വലിയ ബോട്ടിലിൽ നിറച്ചു ഔഷധ ചാറു കൊടുത്തു."

"എനിക്ക് വേണ്ടി....?" എന്ന് ഞാൻ ചോദിച്ചു.

"എന്തിനാണ് ഈ തിടുക്കം, അൽപ്പനേരം ക്ഷമയോടെ ഈരിക്കു എന്ന് എന്നോട് ഉച്ചത്തിൽ പറഞ്ഞു. ദാ ഇതു നിനക്കു  എന്ന് ധാരാളം പൊടി കളർന്നുള്ള ഒരു പാക്കറ്റ് തന്നു, ശ്രദ്ധയോടെ വാങ്ങിച്ചു."

ഇതു എങ്ങനെയാണ് കഴിക്കേണ്ടത് എന്ന് ചോദിച്ചു.

"ഇതിൽ സിന്ധൂരവും, തേനും കലർന്നു മൂന്ന് നേരം കഴിക്കണം, ഉപ്പ് ചേർക്കരുത്. മോര് ചേർക്കാം, കോഫി, ചായ കുടിക്കരുത്. ഈ ലേഹ്യം കഴിച്ചു രണ്ടു ദിവസം കഴിഞ്ഞാൽ ചെറിയ രീതിയിൽ പനി വരും എന്ന് പറഞ്ഞു. അങ്ങനെ പനി വന്നാൽ ഈ ലേഹ്യത്തെ ഒരു ചെറിയ കടുകയുടെ ഒപ്പം അരച്ച് കഴിക്കുക വരട്ടെ, ഇരുപത്തി ഏഴാമത് നാൾ അവളുടെ ഹൃദ് രോഗം പോയിവിടും. അതിനു ശേഷം എന്ത് വേണമെങ്കിൽ അവൾക്കു കഴിക്കാം. അവളുടെ ജീവന് ഒരു ആപത്തും വരില്ല", എന്ന് കൊള്ളിമലൈ സിദ്ധർ പറഞ്ഞു.

ഞങ്ങൾ രണ്ടു പേരും അദ്ദേഹത്തെ നമസ്കരിച്ചു, "ഇതാ സാർ" എന്ന് കാശു കൊടുക്കുവാൻ മുന്നോട്ടു വന്നു.

"ഇതു പാപങ്ങൾ ചെയ്തു ഉണ്ടാക്കിയ പണം, ആരെയോ കൊലപാതകം ചെയുവാൻ വാങ്ങിയ മുൻപണം. ഇതു ഞാൻ വാങ്ങില്ല, നിങ്ങൾ പോയിട്ടുവാരുക, എന്ന് പറഞ്ഞു അദ്ദേഹം കുടിലിൽ കയറി. പിന്നീട് അദ്ദേഹം പുറത്തു വന്നില്ല."

"കുടിലിനുള്ളിൽ എത്തി നോക്കി, പക്ഷെ അവിടെ ആരും ഇല്ലാ, കുറെ നേരം നിന്നു നോക്കിയിട്ടു ഞങ്ങൾ നാട്ടിലേക്കു തിരിച്ചു," എന്ന് മാടസ്വാമി പറഞ്ഞു.

"സന്തോഷം, നിൻറെ ഭാര്യയ്ക്കു ഇപ്പോൾ എങ്ങനെയുണ്ട്?" എന്ന് ഞാൻ ചോദിച്ചു.

"വളരെ നന്നായിട്ടുണ്ട്, ദിനവും മാറി എന്ന് തോനുന്നു, നിങ്ങൾ തന്നെ നോക്കുക," എന്ന് മാടസ്വാമി വളരെ സന്തോഷത്തോടെ പറഞ്ഞു.



സിദ്ധാനുഗ്രഹം.............തുടരും!