11 April 2019

സിദ്ധാനുഗ്രഹം - 75





ചില ശിവ ക്ഷേത്രങ്ങളിൽ അർദ്ധയാമ പൂജ ഒരു ചില സമയങ്ങളിൽ മാത്രമേ നടക്കാറുള്ളു. ശിവ രാത്രി ദിവസത്തിൽ ആറു കാല പൂജ തീർച്ചയായും ഉണ്ട്. മറ്റു ദിവസങ്ങളിൽ ശിവ ക്ഷേത്രങ്ങളിൽ അർദ്ധയാമ പൂജയായി നടക്കാറില്ല. എന്നാൽ ഈ ക്ഷേത്രത്തിലോ അധികം ജനങ്ങൾ വന്ന് പോകാത്ത, അതുപോലെ ആറു  കാല പൂജ പോലും ചെയുവാൻ സാധിക്കാത്ത ആ ക്ഷേത്രത്തിൽ 120 വർഷത്തിൽ ഒരിക്കൽ അഗസ്ത്യമുനിയുടെ മേൽനോട്ടത്തിൽ 18 സിദ്ധമാർ ഒന്ന് ചേർന്ന് അഭിഷേകം - ആലങ്കാരം, മറ്റും അർച്ചനയും ചെയുന്നത്, എനിക്ക് മാനസ്സികമായി നാലമ്പലത്തിന് പുറത്തു നിന്ന് അനുഭവിക്കുവാൻ സാധിക്കുവാനുള്ള ഭാഗ്യം ലഭിച്ചത് എന്ന് എനിക്ക് പോലും ഉൾക്കൊള്ളുവാൻ സാധിച്ചില്ല. 

ഇത് ഒരു കളിയായി തന്നെയായിരുന്നു ഞാൻ ആദ്യം മനസ്സിലാക്കിയത്. എന്നാൽ അവിടെ നടക്കുന്ന യഥാർത്ഥ സൂക്ഷ്മം എന്താണ് എന്ന് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചില്ല. അന്നേ ദിവസം മാത്രം ആരെങ്കിലും ഒരാൾ എൻറെ ഒപ്പം ഉണ്ടായിരുനെങ്ങിൽ ഈ സന്തോഷം എനിക്ക് പങ്കുവയ്ക്കുവാൻ സാധിച്ചേനെ. 

എന്നാൽ ആരും എൻറെ ഒപ്പം അന്നേ ദിവസം ഇല്ലാത്തതുകൊണ്ട്, അവിടെ നടന്ന സന്തോഷപരമായ എന്നാൽ അതിശയിപ്പിക്കുന്ന ആ സംഭവം മനസ്സിൽ ഒരേ സമയം സന്തോഷവും, സങ്കടവും ഉണ്ടാക്കി.

ഈ അത്ഭുതമായ സംഭവത്തിന് ശേഷം എനിക്ക് ഉറക്കം തന്നെ വന്നില്ല.  എപ്പോൾ പുലർച്ചയാകും, മല ഇറങ്ങി ആരോടെങ്കിലും ഇതിനെ കുറിച്ച് സംസാരിക്കുവാൻ സാധിക്കില്ലേ എന്ന് കരുതി, കൂട്ടിൽ അടച്ച ഒരു സിംഹത്തെപ്പോലെ ആ ക്ഷേത്രത്തെ രാത്രി മൊത്തവും ഞാൻ പ്രദക്ഷിണം ചെയ്യുകയായിരുന്നു. 

പുലർച്ച ഒരു 5 മണിയായിരിക്കും, ഒരു തണുത്ത കാറ്റ് ആ സമയം അടിക്കുകയുണ്ടായി. ആ കാറ്റിൽ പുഷ്പങ്ങളുടെ സുഗന്ധവും, ഒരു ചില ഔഷധ ചെടികളുടെ ഗന്ധവും ശരീരത്തിൽ അത് വരെ ഉണ്ടായിരുന്ന ക്ഷീണം അപ്പാടെ അകറ്റി. 

സൂര്യൻ നന്നായി ഉദിച്ചു വരുന്നത് വരെ ആ പ്രകൃതിരമണീയമായ അന്തരീക്ഷത്തിൽ എന്നെ മറന്നു ഞാൻ ഉറങ്ങി. മുഖത്തിൽ സൂര്യ രശ്മികൾ പതിഞ്ഞപ്പോൾ.

അവിടെ നിന്ന് ഓടിപോയി ശിവ ഭഗവാനെ തൊഴുത്തിന് ശേഷം ഞാൻ മല ഇറങ്ങുവാൻ തുടങ്ങി. ഞാൻ മല ഇറങ്ങുന്ന സമയം താഴ്ത്തേക്കു നോക്കുമ്പോൾ ഏകദേശം 20 അല്ലെങ്കിൽ 30 പേർ മല അടിവാരത്തിൽ കൂട്ടമായി നിൽക്കുകയും, അവർക്കു തമ്മിൽ സംസാരിക്കുമ്പോൾ എന്നെ നോക്കി കൈ കാണിക്കുന്നത് ശ്രദ്ധിക്കുവാൻ സാധിച്ചു. 

ദൈവമേ! ഇവരുടെ മുന്നിൽ ചെന്ന് നിൽകുമല്ലോ എന്ന ഭയം ഉള്ളിൽ ഉണ്ടായി.

ഇവരെ എങ്ങനെ കൈകാര്യം ചെയുക, മറ്റൊരു രീതിയിലും കള്ളം പറയുവാൻ സാധികില്ലലോ? "അഗസ്ത്യ മുനി" എന്ന് പറഞ്ഞാൽ ഇവർക്ക് അറിയുവാൻ സാധിക്കുമോ ഇല്ലയോ എന്ന് അറിയില്ലലോ? അതുമറ്റുമല്ല ആ ഗ്രാമത്തിൻറെ അച്ചടക്കം ലംഗിച്ചതിനായുള്ള ശിക്ഷയും ലാഭിക്കാം. എന്നാൽ അത് എന്ത് ശിക്ഷയായിരിക്കും? എന്ന് പല പ്രാവശ്യം ചിന്തിച്ചു? പിന്നീട് എന്ത് തന്നെ നടക്കട്ടെ എന്ന് കരുതി മനസ്സ് ദൃഢപ്പെടുത്തി. 

മല അടിവാരത്തിൽ  എങ്ങനെ ഇവൻ തിരിച്ചു വന്നു? എന്ന് അവിടെയുള്ളവർ അപ്പുറം - ഇപ്പുറം ചോദിക്കുവാൻ തുടങ്ങി. ചിലരുടെ നോട്ടത്തിൽ എന്നിൽ ദേഷ്യമുള്ളതായും അറിയുവാൻ സാധിച്ചു. ഒരു ചിലർക്ക് എനിക്ക് എങ്ങനെയെങ്കിലും ശിക്ഷ മേടിച്ചു കൊടുത്തതിനു ശേഷം മാത്രമേ പോകുവാൻ പാടുള്ളു എന്ന് നിൽക്കുകയായിരുന്നു. എന്നാൽ അവരിൽ കുറച്ചുപേർക്ക് മലയിൽ എന്താണ് രാത്രി സമയം നടന്നത് എന്ന് മനസ്സിലാക്കുവാൻ ഒരു ആഗ്രഹം ഉള്ളതായി കാണുവാൻ സാധിച്ചു. 

"അതേ" ഒന്ന് ഇവിടേക്ക് വരുക. 

ഒരു വയസ്സായ വ്യക്തി എന്നെ അധികാരത്തോടെ വിളിക്കുകയുണ്ടായി, ഞാനും മൗനമായി അദ്ദേഹത്തിൻറെ അടുത്തേക്ക് ചെന്നു. 

"നമസ്കാരം പറയൂക". അദ്ദേഹമാണ് ഈ ഗ്രാമത്തിലെ പ്രസിഡന്റ് എന്ന് ആ കൂട്ടത്തിൽ നിന്നും ആരോ ഉറച്ചു പറയുകയുണ്ടായി. 

ഞാനും ഒപ്പം കൊണ്ടുവന്ന സഞ്ചി താഴ്ത്തേക്കു വച്ചതിനു ശേഷം മര്യാദപൂർവ്വം തിരിച്ചു തൊഴുതുകൊണ്ടു നമസ്‍കാരം പറഞ്ഞു.

എന്നെ കുറിച്ച് അധികാരാത്മകമായി അന്വേഷിച്ചു. അദ്ദേഹത്തിൻറെ ഇടതു കൈ പലപ്പോഴായി മീശ മുറുക്കുന്നതായി കാണുവാൻ സാധിച്ചു. അതോടെ അദ്ദേഹത്തോട് ഞാൻ പറഞ്ഞത് കാര്യമായി ഉൾക്കൊണ്ടതായി തോന്നിയില്ല. 

50 വർഷമായി ഈ ക്ഷേത്രത്തിൽ രാത്രി സമയം ആരും തന്നെ താമസിക്കാറില്ല. അങ്ങനനെയിരിക്കും  ആ മലയുടെ മഹത്വം അറിഞ്ഞൂടാതവർ അടുത്ത ദിവസം രാവിലെ മരിച്ച നിലയിൽ മാത്രമേ കാണുവാൻ ഉണ്ടായിരുന്നു. ഇതിൽ നീ ഒരുത്തൻ മാത്രമാണ് ജീവനോടെ വന്നിരിക്കുന്നത്, എന്ന് അദ്ദേഹം പറഞ്ഞു.

എല്ലാം അഗസ്ത്യ മുനിയുടെ അനുഗ്രഹം എന്ന് ഞാൻ പറഞ്ഞു.

ഇത് അദ്ദേഹത്തിന് ഒട്ടും ഇഷ്ടമായില്ല, കോപത്തോടെ എന്നെ നോക്കി. 

"വെറുതെ കഥ പറയരുത്", ഞാൻ ഇതൊന്നും ഒട്ടും വിശ്വസികുന്നവൻ അല്ല. എന്തേ ഈ പ്രദേശത്തുള്ള ജനങ്ങൾ ഇതിൽ വിശ്വസിക്കാത്തത്. നിന്നെ കാണുമ്പൊൾ തന്നെ ഒരു സംശയം ഉണ്ടാകുന്നു. ക്ഷേത്രത്തിൽ നിന്നും ഏതെങ്കിലും സ്വർണം ലഭിക്കുമോ എന്ന് നോക്കുവാൻ വേണ്ടി വന്നതായിരിക്കും", എന്ന് അദ്ദേഹം പറയുകയുണ്ടായി. 

സത്യമായി അത്തരം ഒരു ഉദ്ദേശം എനിക്കില്ല. വേണമെങ്കിൽ നിങ്ങൾ എല്ലോർക്കും എന്നെ പരീക്ഷിക്കാം, എന്ന് പറഞ്ഞു. എന്നാലും ഇവിടത്തെ അവസ്ഥ ഇത്തരം ആകും എന്ന് ഞാൻ കുറച്ചുപോലും ആലോചിച്ചില്ല. പോകുന്ന ഒരു വേഗം നോക്കുകയാണെങ്കിൽ അവിടത്തെ മരത്തിൽ എന്നെ കെട്ടിയിടുന്നതായി കാണുവാൻ സാധിക്കും. 

പ്രതേകിച്ചു എന്നെ ഇന്നലെ രാത്രി വഴി മുടക്കിയ ക്ഷേത്രത്തിലെ പൂജാരിയുടെ നോട്ടം അത്തരമായിരുന്നു. അതും അല്ലാതെ ഈ പൂജാരി ആ പ്രെസിഡന്റിന്റെ കാതിൽ എന്തൊക്കെയോ ഇടയ്ക്കിടെ പറയുന്നുമായിരുന്നു.

പഞ്ചായത്തു കൂടി ഇദ്ദേഹത്തിന് ഒരു വഴി ഉണ്ടാക്കാം എന്നും ചിലർ പറഞ്ഞു.

"അതെല്ലാം പിന്നീട്. ആദ്യം ഇദ്ദേഹത്തിന്റെ സഞ്ചിയെല്ലാം പരിശോദിച്ചു നോക്കുക. അതിനു ശേഷം തീരുമാനിക്കാം", എന്ന് പറഞ്ഞു പ്രസിഡന്റ്.

ഇദ്ദേഹം ക്ഷേത്രത്തിൽ കൊള്ളയടിക്കുവാൻ വേണ്ടി വന്നതല്ല. അറിയാതെ ഇവിടം വന്നുപോയി. രണ്ട് അടി കൊടുത്തു ഉപദേശിച്ചു അയക്കുക എന്നും പറഞ്ഞു ഒരു ചിലർ.

"പ്രസിഡന്റ് സാർ, ധിറുതിയിൽ ഒരു തീരുമാനവും എടുക്കരുതേ. ഇദ്ദേഹം മല കോവിലിൽ താമസിച്ചു ജീവനോടെ വന്നത് തന്നെ ദേവാനുഗ്രഹമാണ്. പെട്ടെന്ന് ഒരു തീരുമാനം എടുത്ത് ദൈവ കോപത്തിന് പത്രമാകേണ്ട. മലയിൽ എന്താണ് നടന്നത് എന്ന് വിശദീകരിച്ചു ചോദിക്കുക എന്ന് ഒരു ചിലർ ചോദിച്ച. 

ഇങ്ങനെ ഓരോരുത്തരും, ഓരൊരു വിധത്തിൽ  അവർക്ക് തോന്നുന്നത്, പ്രെസിഡന്റിനോട്  പറയുവാൻ തുടങ്ങി.  

15 നിമിഷം കഴിഞ്ഞു..... 



സിദ്ധാനുഗ്രഹം.............തുടരും!



04 April 2019

സിദ്ധാനുഗ്രഹം - 74_A




പുലിയോ കരടിയോ മറ്റും കാട്ടിലുള്ള മൃഗങ്ങളോ അവിടെ ഇല്ല. എന്നാൽ ആ ദൈവം ശക്തിയുള്ളതാണ്. ആരും തന്നെ രാത്രി സമയം അവിടെ താമസിക്കരുത് എന്ന് ഗ്രാമ പഞ്ചായത്തിൽ നിന്നും അറിയിപ്പ് ഉണ്ട്. എന്തിനാണ് ആ ക്ഷേത്രത്തെ കുറിച്ച് താങ്കൾ ചോദിക്കുന്നത് എന്ന് ഒരു സംശയം വരുന്ന രീതിയുള്ള ചോദ്യം ചോദിച്ചു. 

"ഇല്ല". ആ ക്ഷേത്രത്തിൽ മൂന്ന് ദിവസം എനിക്ക് രാത്രി സമയം താമസിക്കണം. അതിനുവേണ്ടിയാണ് ഞാൻ ചെന്നൈയിൽ നിന്നും വന്നിരിക്കുന്നത്. എന്ന് ഞാൻ വളരെ മടിച്ചു - മടിച്ചു പറയേണ്ട താമസം, ഒരു ഇടി വീണതുപോലെ പതറി പോയി ആ ചായ തട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തി. 

"സാർ, അങ്ങ് ഈ ഗ്രാമത്തിൽ ഒരു പുതിയ വ്യക്തിയാണ്. വേണ്ട. ആ ആഗ്രഹം വേരോടെ മാറ്റിയേകുക. നല്ല രീതിയിൽ നാട്ടിൽ പോയി ചേരുക. ഒറ്റ നോട്ടത്തിൽ നല്ല വിദ്യാഭ്യാസം ഉള്ള ഒരു ചെറുപ്പക്കാരനായി ഇരിക്കുന്നു. തങ്ങൾക്ക് യെന്തിനാണ് ഇത്തരം ഒരു വിപരീതമായി ചിന്ത. വെറുതെ വന്ന വഴി നോക്കി തന്നെ താങ്കൾ തിരിച്ചു പോകുക, എന്ന് വളരെ ദൃഢമായ സ്വരത്തോടെ അദ്ദേഹം പറഞ്ഞു. 

അഗസ്ത്യ മുനി എനിക്ക് തന്നിട്ടുള്ള ഉത്തരവ് എന്നത് മൂന്ന് ദിവസം ആ ക്ഷേത്രത്തിൽ രാത്രി സമയം താമസിക്കണം എന്നതാണ്. ഇത് നേരിട്ട് പറയാതെ ഞാൻ കാരണം മറച്ചു പറഞ്ഞു. അത് തന്നെ ആ ചായ തട്ട് നടത്തുന്ന വ്യക്തിയെ ക്ഷുഭിതനാക്കി. 

ഇതിനുള്ളിൽ അവിടെ വന്ന ഒരു ചില നാട്ടുകാരോട് , ചായ തട്ട് നടത്തുന്ന വ്യക്തി എൻറെ ആഗ്രഹം പറഞ്ഞപ്പോൾ, ഇവൻ ഒരു മണ്ടനാണോ എന്ന് അവർക്കു തോന്നി. എന്ന് അവിടെയുള്ളവർ എല്ലോരും എന്നെ അവിടെ നിന്നും മടക്കി അയക്കുന്നതിന് ദൃഡ മനസ്സുമായി ഇരിക്കുകയായിരുന്നു. 

ഞാൻ ഇതെല്ലാം കേട്ടു അവിടെ നിൽക്കുകയായിരുന്നു. എനിക്ക് സഹാഹത്തിനായി അവിടെയുള്ളവർ ആരും തന്നെ മുൻവന്നില്ല.

ദൈവമേ എന്തിനാണ് ഇത്തരം ഒരു ധർമ്മസങ്കടത്തിൽ അഗസ്ത്യ മുനി നമ്മെ ഇട്ടല്ലോ എന്നും ഉണ്ടായിരുന്നു. അവസാനമായി അവിടെയുള്ള ഏതെങ്കിലും ഒരു പ്രായമായ വ്യക്തിയോട് കാര്യങ്ങൾ തുറന്നു പറഞ്ഞാൽ അനുമതി ലഭിക്കുമല്ലോ എന്ന് തോന്നി, അതിനായി പരിശ്രമിച്ചു.

പക്ഷേ, അന്നേ ദിവസം ആ ഗ്രാമത്തിലെ മുതിർന്ന വ്യക്തിയായ ഗ്രാമ മുൻസിഫ് പോലും അവിടെ ഉണ്ടായിരുന്നില്ല.

അഗസ്ത്യ മുനിയോട് ഇതിനെ കുറിച്ച് ചോദിക്കുവനായി ജീവ നാഡി, ഞാൻ നോക്കി.

ഭയപ്പെടേണ്ട. ഒരു തടസ്സവുമില്ലാതെ നിനക്ക് മല കയറുവാൻ സാധിക്കും. അവിടെ ഒരു അതിശയം നിനക്ക് അർധരാത്രി കാണുവാൻ സാധിക്കും, എന്ന് പറഞ്ഞു വാക്കുകൾ ഉപസംഹരിച്ചു.

ജീവ നാഡിയിൽ നിന്നും അനുഗ്രഹ വാക്ക് ലഭിച്ചതും, എനിക്ക് ഒരു പുതിയ ഉണർവ് ലഭിച്ചത് പോലെ ഉണ്ടായിരുന്നു. നടക്കുന്നത് നടക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു. അവർ പറയുന്നത് ഒന്നും ചെവികൊള്ളാതെ ഞാൻ മലയുടെ മുകളിലേക്ക് പോകുന്ന വഴി മനസ്സിൽ അളക്കുവാൻ തുടങ്ങി. രാത്രിയിൽ വിശന്നാൽ എന്തും ചെയ്യും എന്ന് ഓർത്തു ആ ചായ തട്ടിൽ ഉണ്ടായിരുന്ന ബെൻ, പഴങ്ങൾ എല്ലാം ഞാൻ വാങ്ങിച്ചു. 

സന്ധ്യ സമയം ആകുവാൻ തുടങ്ങി. 

പെട്ടെന്ന് അവരോടു ഒന്നും പറയാതെ തന്നെ, ആ ഗ്രാമത്തിൽ ഉള്ള മലയുടെ മുകളിൽഉള്ള ക്ഷേത്രം നോക്കി നടക്കുവാൻ ആരംഭിച്ചു ഞാൻ. മനസ്സിൽ ധൈര്യം ഉണ്ടെങ്കിലും, ഒരു തരേയും  അറിയാത്ത ഈ ഗ്രാമത്തിൽ മലയിൽഉള്ള ക്ഷേത്രത്തിൽ മൂന്ന് ദിവസം താമസിക്കണം എന്ന് ആലോചിച്ചപ്പോൾ ഭയം ഉണ്ടായി. ഒരു സമയം ആ ഗ്രാമത്തിലുള്ള ജനങ്ങൾ വിശ്വസിക്കുന്ന വിധം ഞാൻ ജീവനോടെ മടങ്ങിയില്ലെങ്കിൽ? എന്ന ഒരു വിചാരവും മനസ്സിൽ വരുകയും ചെയ്തു. അത്ര മാത്രം ആ നാട്ടുകാർ എന്നെ ഭയപെടുത്തിയിരുന്നു. 

ആ മലയുടെ അടിവാരത്തിൽ ഉണ്ടായിരുന്ന അഗസ്ത്യ മുനിയെ വണങ്ങിയതിനു ശേഷം ഞാൻ മലകയറുവാൻ തുടങ്ങി. വലിയ കുന്നുകൾ ഒന്നും ഉണ്ടായിരുന്നില്ല. പടിക്കെട്ടുകൾ മാത്രം ഉണ്ടായിരുന്നുള്ളു. എന്നാൽ അത് അടുക്കനെ അല്ലായിരുന്നു. ഇടക്ക് - ഇടയായി ധാരാളം ചെടികൾ  വഴിയിൽ നിൽക്കുകയായിരുന്നു. 

കണ്ണെത്തും ദൂരത്തിൽ സർപ്പത്തിന്റെ തോലും കാണുവാൻ സാധിച്ചു. മനുഷ്യന്മാരെ ഭയന്നില്ലെങ്കിലും ഈ വിഷ ജന്തുക്കളെ ഭയന്ന് പകുതി ദൂരം കയറിയിരിക്കും. 

"ആരാണ് അത്, അവിടെ തന്നെ നിൽക്കുക, മുകളിലേക്ക് കയറരുത്, എന്ന് ഒരു നേരിയ സ്വരം ഒന്ന് കേൾക്കുവാൻ ഇടയായി. 

തല കുനിഞ്ഞു മല കയറിക്കൊണ്ടിരുന്ന ഞാൻ ഒരു നിമിഷം നിമിർന്നു നോക്കി. വയസ്സായ ഒരു വ്യക്തി മല ഇറങ്ങുകയായിരുന്നു. അടുത്തേക്ക് വന്നപ്പോൾ, അദ്ദേഹം ആ ക്ഷേത്രത്തിന്റെ പൂജാരിയാണ് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.

കിച്ചതു കൊണ്ട് വന്ന അദ്ദേഹം ഞാൻ ആരാണ് എന്ന് എന്നോട് ചോദിച്ചു. വളരെ സാവധാനം എല്ലാം കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

"അഗസ്ത്യ മുനി തന്നെയാണോ ഇദ്ദേഹത്തെ അയച്ചത്, അതോ ഈശ്വരൻ തന്നെയാണോ എന്ന് അറിയില്ല.  നിങ്ങൾ വൈകുനേരത്തിനു ശേഷം അവിടേക്ക് പോകുവാൻ പാടില്ല. താമസിക്കുവാനും പാടില്ല, എന്ന് വളരെ നേരിയ സ്വരത്തിൽ അദ്ദേഹത്തോട് അറിയിച്ചു.

ഞാൻ പറയുന്നത് അദ്ദേഹം കേൾകുന്നതായി തോന്നിയില്ല. അദ്ദേഹത്തിന് പറ്റുമാണെങ്കിൽ എന്നെ വലിച്ചു താഴേക്ക് കൊണ്ട് വന്നു  എന്നെ അടിച്ചെന്നെ എന്നും എനിക്ക് തോന്നുവാൻ തുടങ്ങി. 

അദ്ദേഹത്തെ മനസ്സിലാകുന്നത് വളരെ കഷ്ടമാണ് എന്നത് മനസ്സിലാക്കി. പെട്ടെന്ന് അദ്ദേഹത്തെ മറികടന്ന്, ഞാൻ മല  കയറുവാൻ തുടങ്ങി.

അദ്ദേഹം എന്നെ നോക്കി ധാരാളം ശാപം നൽകിയത് അവിടെ പ്രതിധ്വനിച്ചു.

ചില നിമിഷം എന്നെ തന്നെ നോക്കിയതിനു ശേഷം, പിന്നീട് മല ഇറങ്ങുവാൻ തുടങ്ങി. 

അടുത്ത 22 നിമിഷത്തിൽ ഞാൻ ആ മല ക്ഷേത്രത്തിൽ എത്തി ചേർന്നു. ചെറിയ പ്രകാരം, ചെങ്കൽ, ചുണാമ്പൂ, കൽ കൊണ്ടുള്ള തൂണുകൾ മൂലം പല വര്ഷങ്ങള്ക്ക് മുൻപ് കെട്ടിയ ശിവായാലയമാണ് ഇത്. 

ഇരിക്കുവാൻ കൽ കൊണ്ടുള്ള തിണ്ണ ഉണ്ടായിരുനെങ്കിലും അതെല്ലാം പൊടി അടഞ്ഞിരിക്കുകയായിരുന്നു. ഒരു മനുഷ്യരുടെയും ആൾ സഞ്ചാരം ഇല്ല അവിടെ. ഒന്ന് - രണ്ട് വവ്വാലുകൾ പറന്നു പറന്നു അവിടെ ഇരുന്നു. അവിടെ ഒക്കെ ഞാൻ ഒന്ന് നോക്കി. സന്ധ്യ സമയം ആയതുകൊണ്ട് ആ ഗ്രാമം വളരെ സമാധാനമായി ഇരിക്കുകയായിരുന്നു. 

ആ ക്ഷേത്രത്തിൽ ഒരു വിധത്തിലും ഒരു വെളിച്ചവും ഉണ്ടായിരുന്നില്ല. ഗർഭഗൃഹത്തിൽ ഒരു തൂക്ക് വിളക്കിൽ നിന്നും ഒരു നേരിയ വെളിച്ചം കതകിന്റെ താക്കോൽ ദ്വാരത്തിലൂടെ ഞാൻ നോക്കി. 

ദാഹിക്കുകയാണെങ്കിൽ അവിടെ വെള്ളത്തിനു പോലുമുള്ള സൗകര്യമില്ല എന്നത് എനിക്ക് പിന്നീടാണ് മനസ്സിലായത്. ശെരി തന്നെയാണ് ഇതും അടുത്ത ഒരു രണമണ്ഡലം പോലെ ഇരിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ മനസ്സ് ചെറുതായി പതറിപ്പോയി. 

കുറച്ചു നേരത്തിനു ശേഷം. രാത്രിയുടെ ആദ്യ യാമത്തിൽ ധാരാളമായി മിന്നാമിനുങ്ങികൾ ആ ക്ഷേത്രത്തിൻറെ അടുത്ത് നിന്നും വരുന്നതായി കാണുവാൻ സാധിച്ചു. അവിടെ ചെന്ന് ഒന്ന് നോക്കാം എന്ന് കരുതി, അവിടത്തേക്കു ചെന്നപ്പോൾ.........

ആ പാറയിൽ നിന്നും ഒരു നൂൽ തരിപോലെ വെള്ളം വന്നുകൊണ്ടിരിക്കുകയായിരുന്നു. 

ഇതു കണ്ടതും എനിക്ക് പകുതി ജീവൻ ലഭിച്ചതുപോലെയായിരുന്നു. 

ആഹാ, അവിടെയുള്ള ആ ചെറു പാത്രത്തിൽ മൊത്തമായും ജലം ലഭിക്കുകയാണെങ്കിൽ ഇന്നത്തെ രാത്രി സമയത്തിന് ആവശ്യമായ ജലം അതിൽനിന്നും ലഭിക്കും. ആ ജലം നല്ലതാണോ അതോ അല്ലയോ, എന്നത് ആ സർവേശ്വരന് മാത്രമേ അറിയുകയുള്ളു. അത് കുടിക്കുകയാണെങ്കിൽ വരാനുള്ള 12 മണിക്കൂർ നല്ല രീതിയിൽ കൊണ്ടുപോകുവാൻ കഴിയും. അടുത്ത ദിവസം രാവിലെ മറ്റുള്ളതൊക്കെ നോക്കാം എന്ന ധൈര്യം ഉണ്ടായി.

ആദ്യ യാമം ഏകദേശം മധ്യമാകുമ്പോഴേക്കും അഗസ്ത്യ മുനി എത്തരമുളള അതിശയമാണ് എനിക്ക് ഇവിടെ കാണിക്കുവാൻ പോകുന്നത്, എന്നത് അറിയുവാനുള്ള ആഗ്രഹത്തോടെ ഞാൻ കാത്തിരുന്നു. 

രാത്രി സമയം 12 കഴിഞ്ഞിരിക്കും.

പെട്ടെന്ന് ആ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിൽ നിന്നും വേദം കേൾക്കുവാൻ ഇടയായി. 

പതിനെട്ടുപേർ ഒന്നായി ഇരുന്നു, മുറയായി ജപിച്ച ആ വേദം ഉരുവിടൽ. മനസ്സിൽ ഒരു ഉത്സാഹവും അതിശയവും നൽകി. 

ക്ഷേത്രത്തിലെ മണി അടിച്ചതും, സുഗന്ധദ്രവ്യങ്ങൾ മൂലം ആ ശിവലിംഗത്തിന് അഭിഷേകം നടക്കുന്നതും, അഭിഷേകം നടക്കുമ്പോൾ എന്തെല്ലാം ദ്രവ്യങ്ങൾ നമ്മൾ ഉപയോഗിക്കുമോ അത്രയും മുറയായി, നടക്കുന്നത് പോലെ തോന്നിയിരുന്നു, അതും ദീപ - ധൂപ അലങ്കാരത്തോടെ. ഒപ്പം മേളവും ഉണ്ടായിരുന്നു. പുഷ്പങ്ങൾ, ചന്ദനം, സാംബ്രാണി പുക, അത്രയും ആ ഗർഭഗൃഹത്തിൽ നിന്നും പുറത്തു വന്നു എൻറെ മൂക്കുകൾ തുളച്ചു കയറി. ആനന്ദത്തിൻറെ ഉച്ചഘട്ടത്തിൽ ഞാൻ പോയി എന്ന് പറയുന്നതിനും ഉപരി ഈശ്വരൻറെ സന്നിധാനത്തിൽ നിന്നും ആ അർദ്ധ രാത്രി സമയം ഞാൻ രസിച്ചു എന്നത് തികച്ചും പൊരുത്തമായിരിക്കും. 

എത്തരം ഒരു ഭാഗ്യമാണ് ഇത്, എന്ന് ആലോചിച്ചു എന്നെ ഞാൻ തന്നെ, ഒന്ന് കിള്ളി നോക്കി. വേദ ഘോഷം പുഷ്പജലിയോടൊപ്പം ആനന്ദമായി ഏകദേശം അര മണിക്കൂർ നീണ്ട പൂജയായിരുന്നു അത്. പിന്നീട് ഗർഭഗൃഹത്തിൽ നിന്നും ഒരു ശബ്ദവും വന്നില്ല. 

ഇത് വരെ എൻറെ കാതുകളിൽ കേൾക്കുവാൻ സാധിച്ചത് സത്യത്തിൽ  വേദം ഉരുവിട്ടതോ, അതോ തികച്ചും സ്വപ്നമാണോ എന്ന് ഞാൻ ആലോചിച്ചു നോക്കിയപ്പോൾ, എനിക്ക് തന്നെ ഒന്നും മനസ്സിലായില്ല. 

മാനസ്സികമായി അഗസ്ത്യ മുനിക്ക് നന്ദി രേഖപ്പെടുത്തുകയും, ജീവ നാഡി വായിക്കുവാൻ വേണ്ടി എടുത്തു. 

ഈ ക്ഷേത്രത്തിൽ 120 വർഷത്തിൽ ഒരിക്കൽ എൻറെ സാനിധ്യത്തിൽ ഞങ്ങൾ 18 സിദ്ധന്മാരും, അർദ്ധ രാത്രി സമയം ഇവിടെ ഒത്തു ചേർന്നു പൂജ ചെയ്യാറും ഉണ്ട്. എൻറെ മകനായതുകൊണ്ട് ഇതെല്ലാം കാണിച്ചു തരുവാൻ വേണ്ടിയായിരുന്നു, നിന്നെ ഇവിടേക്ക് വരാൻ പറഞ്ഞത്. ഞങ്ങളെ കാണുവാൻ സാധിച്ചില്ലെങ്കിലും സൂക്ഷ്മമായി ആ ഉണർവ് അറിയിച്ചു. ഇത് ഇന്ന് മാത്രമല്ല, തുടർന്ന് രണ്ട് ദിവസവും തുടരും. നിനക്കും ആ ഭാഗ്യം ലഭിക്കും. എന്നിരുന്നാലും, ഇതിനെപറ്റി ആരോടും പറഞ്ഞിട്ടും കാര്യമില്ല, അതുകൊണ്ട് സമാധാനമായി ഇരിക്കുക എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

എനിക്ക് ഇതെല്ലാം കേട്ടപ്പോൾ സത്യം തന്നെയാണോ എന്ന് അതിശയിച്ചുപോയി. ഭഗവാനെ!! ഇതെല്ലാം സത്യം തന്നെയാണോ എന്ന് പല തവണ ചോദിച്ചു നോക്കും, എന്തെന്നാൽ അത്തരം ഒരു ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുമോ? 

അതേ സമയം ഇതിനെ കുറിച്ച് വേറെ ആരോടും പറയുവാനും, അനുമതിയും ഇല്ലല്ലോ?



സിദ്ധാനുഗ്രഹം.............തുടരും!