28 March 2019

സിദ്ധാനുഗ്രഹം - 74



"ലഗ്നം" വക്രമാകുന്നത്, സിദ്ധന്മാർക്ക് മാത്രമേ അറിയുകയുള്ളു - എന്ന് അഗസ്ത്യ മുനി പറഞ്ഞത്, ഇതു വരെ ഞാൻ കേൾക്കാത്ത വാർത്ത.

പൊതുവായിട്ടു ജാതകം നോക്കുന്നവർ ശനി, ബുധൻ, ഗുരു, ചൗവാ, എന്നീ ഗൃഹങ്ങൾ വക്രമാകും എന്നത് അറിഞ്ഞ വിഷയം. എന്നാൽ പിറന്ന സമയം തന്നെ വക്രമാകും എന്നത് അത്ര എളുപ്പമായി ആരും തന്നെ മനസ്സിലാകുന്നില്ല. കാരണം, അത് അത്ര എളുപ്പമായി കണ്ടുപിടിക്കുവാൻ സാധിക്കില്ല. അത്ര അളവിൽ ജ്യോതിഷ ശാസ്ത്രത്തിൽ എവിടെയും പറഞ്ഞതായി അറിയില്ല. 

ഇതു വരെ ഫലം പറഞ്ഞു വന്നാലും - ആ ഫലങ്ങൾ ഫലപ്രദമാകാതെ പോകുന്നതിനു ജ്യോതിഷന്മാർ "വാക്ക്" ശെരിയല്ല എന്ന് പറയുവാൻ സാധിക്കില്ല. 

പിന്നെ ഒന്ന്, പിറന്ന എല്ലോർക്കും ലഗ്നം വക്രമായിരിക്കും എന്ന് ഇല്ല. ഇതെല്ലാം ഇരിക്കവേ പരിപൂരണമായ ഈശ്വര വിശ്വാസത്തോടെയും, നേർമയായും ഉള്ളവർ വാക്കിൽ ജ്യോതിഷ ശാസ്ത്രം പൂർണമായും അറിയുവാൻ സാധിക്കും. ജന്മനാൽ തന്നെ ലഗ്നം വക്രമായിഇരിക്കുന്നുവോ  എന്നത് വളരെ സാധാരണമായി ദൈവം എടുത്തു കാണിക്കും എന്ന് പറയുന്നു അഗസ്ത്യ മുനി.

എന്നിരുന്നാലും എനിക്ക് ഉള്ളിൽ ഒരു ആഗ്രഹഗം. ലഗ്നം വക്രമാകുന്നത് എങ്ങനെയെങ്കിലും അഗസ്ത്യ മുനിയോട് ചോദിച്ചു മനസ്സിലാക്കണം എന്നത് പല പ്രാവശ്യം ഞാൻ മുതിർന്നു. 

ഇതെല്ലാം സിദ്ധന്മാരും, മുനികളും, ഋഷിമാരും, ഈശ്വര കാരുണ്യത്തോടെ ലഭിക്കുന്നത്. സാധാരണ മനുഷ്യർക്കു എളുപ്പത്തിൽ ലഭിക്കുന്നതല്ല. 

അങ്ങനെ അറിഞ്ഞു ഫലം പറയുകയാണെങ്കിൽ അത് ദൈവീക തുല്യമാണ്. വിധിയെതന്നെ മാറ്റാൻ സാധിക്കുന്ന വണ്ണമായിരിക്കും അത്. ഇത് മനുഷ്യരുടെ പ്രാർത്ഥനയും മുന്നിലാണ്. അത്തരം ഫലം പറയുവാൻ സാധിക്കുവാൻ പല നാളുകൾ എടുക്കും. അതിനുള്ള സ്ഥാനം നിനക്ക് ലഭിച്ചിട്ടില്ല എന്ന് പറഞ്ഞ അദ്ദേഹം, എന്നിരുന്നാലും ഓരോ ദൈവ രഹസ്യവും ഞാൻ നിനക്ക് പറഞ്ഞു തരാം. അത് എങ്ങനെ കാക്കുവാൻ പോകുന്നുവോ എന്നത് അനുസരിച്ചായിരിക്കും ലഗ്നം വിക്രം ആകുന്നത് എങ്ങനെ എന്നത് പറയുക, എന്ന് പറഞ്ഞു അദ്ദേഹം.

ഇത്രയെങ്കിലും അഗസ്ത്യ മുനി എനിക്ക് ഒരു സ്ഥാനം തന്നുവല്ലോ എന്നത് ആലോചിച്ചു എന്നിക്ക് സന്തോഷമുണ്ടായി. എങ്കിലും പൂർണമായും എന്നെ വിശ്വസിച്ചില്ല എന്ന് ഒരു സങ്കടവും ഉണ്ടായിരുന്നു. അദ്ദേഹം പറഞ്ഞ ഒരു ചില ദൈവ രഹസ്യം എനിക്ക് പുതിതായിരുന്നു. ആ രഹസ്യം പറഞ്ഞത് അനുസരിച്ചു ഞാൻ പറഞ്ഞ ഒരു ചില ജാതക ഫലങ്ങൾ ആദ്യം ഫലപ്രദമായില്ല. 

അഗസ്ത്യ മുനി എന്നാണോ മനസ്സുവരുന്നുവോ അന്നേ ദിവസം എനിക്ക് ലഗ്നം വക്രമാകുന്നതിനെ കുറിച്ച് പറഞ്ഞുതരട്ടെ എന്ന് കരുതി ഞാൻ വിട്ടു. 

പെട്ടെന്ന് ഒരു ദിവസം എനിക്ക് ഒരു ഉത്തരവ് വന്നു. 

പെട്ടെന്ന് "യേകുക" എന്ന് ഈറോഡിലുള്ള ഒരു ചെറിയ ഗ്രാമത്തേക്കു എന്നെ പോകുവാൻ പറഞ്ഞു. ആരുടേയും സഹായമില്ലാതെ ഞാനും പുറപ്പെട്ടു. 

അടുത്ത ദിവസം രാവിലെ ഈറോഡിൽ എത്തിച്ചേർന്നു. അവിടെ നിന്നും ഏകദേശം 40 കി.മി. ആ പറഞ്ഞ ഗ്രാമത്തിൽ എത്തിച്ചേർന്നപ്പോൾ ഏകദേശം  വൈകുന്നേരം 3:00 മണിയായിരുന്നു. 

എന്തെന്നാൽ ആ ചെറിയ ഗ്രാമത്തേക്കു ചെന്നെത്തുവാൻ ആ സമയത്തിൽ വളരെ സൗകര്യങ്ങൾ ഒന്നും ഉണ്ടായിരുന്നില്ല. കാളവണ്ടിയിൽ യാത്ര ചെയ്തു പോകേണ്ട കാലമായിരുന്നു അത്. ജനവാസം അധികമില്ലാത്ത ഒരു ഗ്രാമമായിരുന്നു അത്. 

ആ ഗ്രാമത്തിൽ ഒരു മുഖ്യനോ, മറ്റും ഗ്രാമ അധികാരികളോ ഇല്ല. സൗകര്യങ്ങൾ കാരണം അടുത്തുള്ള ഗ്രാമത്തിൽ അവർ വസിച്ചിരുന്നു. ആഹാരം കഴിക്കുന്നതിനായി ഒരു പുളിയമരത്തിന്റെ അരുകിൽ ഒരു ബെഞ്ചിൽ ചായ തട്ട് നടത്തി വരുകയായിരുന്നു ഒരാൾ. പൊതുവായി അവിടെ ചുറ്റിലും വളരെ പ്രകൃതി രമണീയമായിരുന്നു.

ആ ചായ തട്ട് നടത്തി വരുന്ന അദ്ദേഹത്തിൻറെ മുന്നിൽ കാളവണ്ടിയിൽ ഇറങ്ങിയ എന്നെ നോക്കി അതിശയിച്ചു നോക്കി. ആ ഗ്രാമത്തിൽ പാന്റ്റും - ഷർട്ടും ധരിച്ചു കാളവണ്ടിയിൽ ഇറങ്ങുന്ന ഒരാൾ ഞാൻ മാത്രമായിരിക്കും. ഇല്ലെങ്കിൽ എന്നെ അത്തരം അവർ നോക്കേണ്ട ആവശ്യമില്ല. 

വണ്ടിക്കാരന് ക്യാഷ് കൊടുത്തു. മര്യാദ കാരണം അദ്ദേഹം ആ ക്യാഷ് മേടിക്കുവാൻ മറുത്തു. 

ആ ചായ തട്ടിന്റെ ബെഞ്ചിൽ ഞാൻ ഇരുന്നു. വളരെയധികം വിശന്നു ഇരിക്കുകയായിരുന്നു. അവിടെ നിന്ന് തൈര് സാദം വാങ്ങി കഴിച്ചു. അത് വരെ ഞാൻ ആരാണ് എന്തിനാണ് അവിടെ വന്നിരിക്കുന്നത് എന്നത് അദ്ദേഹവും ചോദിച്ചില്ല. 

ആഹാരം കഴിച്ചതിനു ശേഷം അദ്ദേഹത്തോട് ആ ഗ്രാമത്തിലുള്ള മല കോവിലിനെ കുറിച്ച് ഞാൻ മനസ്സിലാക്കി. 

ഇത് വളരെ പഴക്കമുള്ള ഒരു ക്ഷേത്രമാണ്, രാവിലെയും, ഉച്ചയ്ക്കും, നൈവേദ്യം നൽകിയതിന് ശേഷം പൂജാരി താഴേക്ക് വരും. രാത്രി സമയം ആരും തന്നെ അവിടെ താമസിക്കുന്നില്ല എന്ന് അദ്ദേഹം പറഞ്ഞു. 

"എന്ത് കൊണ്ട്, രാത്രി നേരം താമസിക്കുന്നില്ല?

താമസിച്ചാൽ ആരും തന്നെ ജീവനോടെ തിരിച്ചു വരാറില്ല. ഇത് വരെ 7 - 8 പേർ അവിടെ രാത്രി സമയം താമസിച്ചിരിക്കുന്നു, എന്നാൽ അവരെല്ലാം രാവിലെ ജീവനോടെ തിരിച്ചു വന്നിട്ടില്ല എന്ന് അദ്ദേഹം പറഞ്ഞു.

"എന്തേ എന്ത് പറ്റി അവർക്കു?"



സിദ്ധാനുഗ്രഹം.............തുടരും!

21 March 2019

സിദ്ധാനുഗ്രഹം - 73






പൊതുവാകെ സിദ്ധന്മാരോടൊപ്പം സംഭാഷണം ചെയ്യുവാൻ സാധിക്കുന്നത് ഒരു വലിയ സംഭവം തന്നെയാണ്. ആർക്കും ലഭിക്കാത്ത ഒരു സന്ദർഭം. അങ്ങനെ ഒരു ചിലർക്ക് ലഭിച്ച സന്ദർഭങ്ങൾ അവർ ദുരുപയോഗം ചെയ്തിരിക്കുന്നു. ഒന്ന് പറയുകയാണെങ്കിൽ ഇപ്പോഴും നിങ്ങൾക്കും അത്തരം സന്ദർഭങ്ങൾ ലഭിക്കും. അലക്ഷ്യം കാരണമോ അല്ലെങ്കിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടോ നിങ്ങൾ അത്തരം സന്ദർഭങ്ങൾ ലഭിക്കാതെ പോകുന്നു. 

ഇതിന് കാരണം ഉള്ളിൽ നിന്നുള്ള വിവേചനം ഇല്ലാത്തതുകൊണ്ടാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. കൂറേ പേർ അവർക്ക് സിദ്ധന്മാരുടെ ദർശനം ലഭിച്ചിട്ടില്ല എന്ന് തേങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിദ്ധന്മാരുടെ ദർശനം ലഭിക്കുന്നത് വേറെ, സിദ്ധന്മാരോട് കൂടെ ദിവസവും നാഡി മൂലം സംസാരിക്കുന്നതു വേറെ തന്നെയാണ്.

സിദ്ധന്മാരുടെ ദർശനം ഒരു ചിലർക്ക് നേരിട്ട് ലഭിച്ചാലും, അവരുടെ മാർഗ - നിർദേശങ്ങൾ ഒരു ചിലർക്ക് ലഭിക്കാതെയും പോയിട്ടുണ്ട്. നാഡി മൂലം സിദ്ധന്മാരോട് താങ്കളുടെ ഭാവി കാലതെ കുറിച്ച് മനസ്സിലാക്കി അതിൻ പ്രകാരം നടക്കുന്നവർ വലിയ ഭാഗ്യശാലികൾ എന്നത് സത്യം. 

ഒരു ചില സമയം ജീവ നാഡി പഠിക്കുന്നവർക് അങ്ങനെയുള്ള ഭാഗ്യം ലഭിക്കുന്നില്ല. ഇത് പലർക്കും അതിശയമായിരിക്കും. എന്തെന്നാൽ സിദ്ധന്മാരോട് ബന്ധപെടുന്നവർ പലപ്പോഴും സിദ്ധന്മാരുടെ കോപത്തിനും, മനഃക്ലേശങ്ങൾക്കും, അതൃപ്തിക്കും പത്രമാകേണ്ടിവരും. 

സിദ്ധന്മാരുടെ അരുൾ വാക്ക് നാഡി മൂലം കേൾക്കുന്നവർ സിദ്ധന്മാരുടെ പരിപൂർണ അനുഗ്രഹത്തെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നു. കാരണം അവർ ആ സിദ്ധരിൽ വച്ചിരിക്കുന്ന അളവറ്റ ഭക്തി, വിശ്വാസം.

അതോട് നാഡിയിൽ വരുന്നത് ദൈവ വാക്കായിട്ടു ഏറ്റു നടത്തുന്നതു കാരണമായി സിദ്ധന്മാരുടെ പരിപൂർണ കടാക്ഷം ലഭിക്കുന്നു.

അതെ സമയം.

നാഡി വായിക്കുന്ന എല്ലോർക്കും ഇത്തരം ഭാഗ്യം ലഭിക്കുന്നുവോ എന്നാൽ, ചിലസമയം വാർത്ത മാത്രമേ കൊടുക്കാൻ പറ്റുന്നുള്ളു. 

ഈ തമിഴ് നാട്ടിൽ സിദ്ധന്മാർ എങ്ങനെയെല്ലാം നടന്ന് ഭക്തരെ ഉയർത്തികൊണ്ട് വരുന്നു, എന്നത് എല്ലോരും മനസ്സിലാക്കണം എന്നതിനായി വീണ്ടും ഒരു സന്ദർഭം പറയാം. 

ഊമന്തുർ റെഡിയാർ ചെന്നൈയിൽ മുഖ്യമന്ത്രിയായി ഭരിച്ചുകൊണ്ടിരിക്കുന്ന സമയം അദ്ദേഹത്തിൻറെ വ്യക്തിഗത ഉപദേഷ്ടാവായി ഇരുന്നു "പാണി" എന്ന വ്യക്തി. 

അദ്ദേഹം ഞാൻ ഇപ്പോൾ കൈ വച്ചിരിക്കുന്ന ജീവ നാഡി അപ്പോൾ വെച്ചിരുന്ന, അദ്ദേഹവും അഗസ്ത്യ മുനിയുടെ ശിഷ്യനായിരുന്നു. ഊമന്തുറിനു പാണിയെ വളരെ ഇഷ്ടപ്പെട്ടിരുന്നു. അപ്പോൾ - അപ്പോൾളായി ജീവ നാഡി നോക്കി ഭാവി കാലം നടത്തിവന്നിരുന്നു. 

ചെന്നൈ കടൽക്കരയിൽ ഊമന്തുറും അദ്ദേഹത്തിൻറെ ഒറ്റ സുഹൃത്തുക്കളും ഇരുന്നു ചെട്ടിനാട് മുറുക്ക് മറ്റും പലഹാരങ്ങളും രുചിച്ചുകൊണ്ടിരുന്നു അദ്ദേഹത്തിൻറെ അടുത്ത് നമ്മുടെ നാഡി ജ്യോതിഷൻ പാണിയും കൂടെയുണ്ടായിരുന്നു. 

അപ്പോൾ രണ്ട് ചെറുപ്പക്കാർ കടലിനെ നോക്കി വളരെ വേഗത്തിൽ നടന്നുകൊണ്ടിരുന്നു. ആ ചെറുപ്പക്കാർ വേഗത്തിൽ കടൽ നോക്കി നടക്കുന്നത് ഊമന്തുറിന്റെ കാവൽ ഭടന്മാർ നോക്കുകയും, അവർ പിന്തുടരുകയും ചെയ്തു. 

സന്ധ്യ സമയം ആരംഭിക്കുന്ന നേരമായതു കൊണ്ട്, ആ ചെറുപ്പക്കാർ നടന്ന കടൽ കരയിൽ ആരും ഇല്ലാത്തതുകൊണ്ട്, ഊമന്തുരിന്റെ കാവൽ ഭടന്മാർ ഭയന്നു, "ആ ചെറുപ്പക്കാർ ഏതോ ഒരു തെറ്റ് ചെയ്യുവാനാണ് പോകുന്നത്", എന്ന് വിചാരിച്ചു, അവർ കടലിൽ കാൽ വച്ചതും ഇവർ ആ ചെറുപ്പക്കാരെ മുറുക്കി പിടിച്ചു. 

മഫ്ടിയിലുള്ള പോലീസുകാരാണ്  താങ്കളെ പിടിച്ചത് എന്ന് അറിയാതെ ആ ചെറുപ്പക്കാർ അവരിൽ നിന്നും അകന്ന് മാറുവാൻ ശ്രമിച്ചു. 

"ആരാണ് നിങ്ങൾ, എന്താണ് ഈ സന്ധ്യാസമയം ഇവിടെ ഒറ്റയ്ക്കു വന്നിരിക്കുന്നത്? എന്ന് ആ പോലീസുകാർ ചോദിച്ചു.

ഞങ്ങളെ വിട്ടേക്കുക, ഞങ്ങൾ മരിക്കുവാൻ പോകുന്നു, എന്ന് കരഞ്ഞുകൊണ്ടുള്ള പിടിവാശിയോടെ അവർ ഇരുവരും ആ കടൽ കരയിൽ നിന്ന് പിന്നോട്ട് വരാൻ മടുത്തു, ശാഠ്യംപിടിച്ചു.

ആ പോലീസുകാർ ആ രണ്ടു ചെറുപ്പക്കാരെ ബലം ഉപയോഗിച്ച് പിടിച്ചു മണൽ തരപ്പിൽ ഇട്ടു, അതിന് ശേഷം അവർ ആരാണ്, അവിടെനിന്നാണ് വരുന്നത്, എന്ത് ചെയുന്നു എന്ന് എല്ലാം ചോദിച്ചു. 

ഈ കാഴ്ച്ച അപ്പോൾ, അവിടെ അടുത്ത് ഇരുന്നു കാണുകയായിരുന്നു അപ്പോഴത്തെ മുഖ്യമന്ത്രിയായ ഊമന്തുർ. ആ ചെറുപ്പക്കാരെ തൻറെ അടുത്തേക്ക് കൊണ്ട് വരാൻ പറഞ്ഞു. 

ആ ചെറുപ്പക്കാർക്ക് ഊമന്തുർ ആരാണ് എന്ന് അറിയില്ല. ഏതോ ഒരു വലിയ വയ്ക്തി വളരെ ഗൗരവത്തോടെ കടൽ കരയിൽ ഇരുന്നു മുറുക്ക് കഴിക്കുന്നു. ഇദ്ദേഹം എന്ത് ഉപകാരമാണ് ചെയ്യുവാൻ പോകുന്നത്, എന്ന് അവർ ആലോചിച്ചു.

അതോടെ അവർ അപ്പോൾ എടുത്ത തീരുമാനത്തെ ഇവർ ഇല്ലാതെയാക്കിയല്ലോ എന്ന് കോപം കലർന്ന സങ്കടവും അവർക്ക് ഉണ്ടായിരുന്നു.

"നിങ്ങളുടെ പേര് എന്താണ്?, എന്ന് ഊമന്തുർ ചോദിച്ചു.

അവർ രണ്ടു പേരും അവരുടെ പേര് പറഞ്ഞു.

ഇവിടെ എന്തിനാണ് വന്നിരിക്കുന്നത്?

"ആത്മഹത്യ ചെയ്യുവാൻ എന്ന് അവർ പറഞ്ഞപ്പോൾ", ഊമന്തുർ ശെരിക്കും ഞെട്ടിപ്പോയി.

"എന്ത് ആത്മഹത്യയോ? അതും ഈ ചെറു പ്രായത്തിൽ? അങ്ങനെ എന്ത് കഷ്ടമാണ് നിങ്ങൾക്കു ഉണ്ടായതു? അദ്ദേഹം വളരെ വിശദീകരിച്ചു ചോദിക്കുവാൻ തുടങ്ങി.

ഞങ്ങൾ രണ്ടുപേരും സാരി വ്യാപാരം ചെയ്യുന്നവർ. കാഞ്ചീപുരത്തിൽ നിന്നും സാരികൾ കടത്തിൽ വാങ്ങി ചെന്നൈയിലുള്ള വീഥികളിൽ വില്കുമായിരുന്നു. വാങ്ങിച്ച സാരികളുടെ കാശ് ലഭിച്ചില്ല. കടം കൂടിത്തുടങ്ങി. സാരികൾ കൊടുത്തവർ ദിവസവും ഞങ്ങളെ വിളിച്ചു ചോദിക്കുവാൻ തുടങ്ങി. ആരും ഞങ്ങൾക്ക് സഹായം ചെയുവാൻ മുൻവന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇത്തരം ഒരു തീരുമാനത്തിൽ വന്നത്, എന്ന് അവരുടെ കഥ പറഞ്ഞു ആ ചെറുപ്പക്കാർ.

ഊമന്തുർ ഇത് കേട്ടിട്ടു അതിശയിച്ചുപോയി.

ചെറുപ്പരായ നിങ്ങളെ വിശ്വസിച്ചു കാഞ്ചീപുരത്തിൽ നിന്നുള്ള കച്ചവടക്കാർ സാരികൾ കടമായി കൊടുത്ത് തന്നെ അതിശയമാണ്? ശെരി എത്ര രൂപ കടമാണ് എന്ന് അദ്ദേഹം ചോദിച്ചു.

50 രൂപ എന്ന് പറഞ്ഞു ആ ചെറുപ്പക്കാർ.

50 രൂപയ്ക്കു വേണ്ടിയാണോ ഇത്തരം ഒരു ആത്മഹത്യാ പ്രവണത എന്ന് അദ്ദേഹം ആലോചിക്കുവാൻ തുടങ്ങി.

ഈ ചെറുപ്പക്കാരെ നോക്കുമ്പോൾ വളരെ പരിതാപകരമായി തോന്നുന്നു. കഷ്ടപ്പെട്ട് ജീവിതത്തിൽ മുന്നിൽ വരണം എന്ന് വിചാരിക്കുന്നവർ. എനിക്ക് ഇവരിൽ സ്നേഹവും, വാത്സല്യവും കൂടിയിരിക്കുന്നു. ഇവർ പറയുന്നതിൽ കള്ളം ഇല്ല എന്നാണ് തോന്നുന്നത്, എന്ന് ആലോചിച്ചതിന് ശേഷം.

ഇവർക്കുണ്ടായ കടം ഇപ്പോൾ തന്നെ അടയ്ക്കാം. അത് ഒരു വലിയ കാര്യം ഒന്നുമല്ല. എന്നാൽ ഇവർ പിന്നെയും സാരി വ്യാപാരം ചെയ്തു കടക്കാനായി, ആ കടം അടയ്ക്കുവാൻ കഴിയാതെ ഈ കടൽ കരയിൽ വന്ന് ആത്മഹത്യാ ചെയുവാൻ ശ്രമിച്ചാൽ എന്ത് ചെയ്യും? അപ്പോൾ എനിക്ക് വന്നു രക്ഷിക്കുവാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞു ഊമന്തുർ. 

അപ്പോൾ പാണി പറഞ്ഞു.

ഒന്ന് ചെയ്യാം. ഇവരുടെ ഭാവിയെ കുറിച്ച് നമുക്ക് അഗസ്ത്യ മുനിയുടെ ജീവ നാഡി മൂലം നമുക്ക് നോക്കാം. നല്ല രീതിയിൽ ഇവർ വരും എന്നാണെങ്കിൽ നമുക്ക് ഇവരുടെ കഷ്ടം ഇപ്പോൾ തന്നെ തീർക്കാം. കാഞ്ചിപ്പൂരത്തിൽ നിന്നുള്ള കച്ചവടക്കാരെ ഇവിടെ വരാൻ പറഞ്ഞു ഇവർക്കുണ്ടായ കടം അടച്ചതിന് ശേഷം, ഒരിക്കൽകൂടി സാരി കൊടുക്കുവാൻ പറയാം. ഇല്ല ഇവരുടെ ഭാവികാലം വേറെവിധമാണെങ്കിൽ അത് അവരുടെ വിധി, എന്ന് നമുക്ക് വിടാം എന്ന് ഒരു ആലോചന പറഞ്ഞു. 

അപ്പോൾ കൂടി ആ ചെറുപ്പക്കാർക്ക് അവിടെ താങ്കൾക്കൊപ്പം സംസാരിച്ചത് ഊമന്തുർ മുഖ്യമന്തിയാണ് എന്ന് അറിയില്ല. 

നാഡി ജ്യോതിഷൻ പറഞ്ഞത് കേട്ട ഊമന്തുർ, എന്നാൽ നമുക്ക് ഇവരെ നമ്മുടെ വീട്ടിൽ കൊണ്ടുപോയി അവിടെ പോയി ജീവ നാഡി നോക്കാമോ, എന്ന് ചോദിച്ചു. 

"ശെരി" എന്ന് നാഡി ജ്യോതിഷനും പറഞ്ഞപ്പോൾ, ആ രണ്ടു ചെറുപ്പക്കാർ ഊമന്തുറിന്റെ കാറിൽ, വളരെ മര്യാദപൂർവം മുഖ്യമന്ത്രിയുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി. 

ഇത് അവർക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം മാത്രമല്ല, ആദ്യമായി അഗസ്ത്യ മുനിയുടെ ജീവ നാഡി മുഖ്യമന്ത്രി ഊമന്തുറിന്റെ വീട്ടിൽ വായിക്കുവാൻ ലഭിക്കുന്നത് ഒരു സാധാരണ വിഷയവും അല്ല. 

ഭാഗ്യം, ആ ചെറുപ്പക്കാർക്ക് ഒരു നല്ല വഴി കാണിച്ചു എന്ന് തന്നെയാണ് പറയേണ്ടത്.

ഇല്ലെങ്കിൽ, അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ആ ചെറുപ്പക്കാർക്ക്, ഇവർ ജോലിയിൽ നല്ല രീതിയിൽ വരും. പല നാടകശാലകൾ ഇവർ കെട്ടും. ഒരു ചിലപ്പോൾ ഈ അഗസ്ത്യ മുനിക്ക് തന്നെ ഒരു അത്ഭുതമായ ഒരു കുടിൽ കെട്ടുവാൻ പോകുന്നു, എന്ന് അനുഗ്രഹ വാക്ക് പറഞ്ഞ അഗസ്ത്യ മുനിയെ, ഊമൻതുർക്‌ സ്‌നേഹപൂർവമായ ഒരു നിർദേശവും നൽകി. അഗസ്ത്യ മുനി പറഞ്ഞ ആ സ്‌നേഹപൂർവമായ നിർദേശം ഊമന്തുറും സമ്മതിച്ചു. 

ഇപ്പോളാണ് ആ ചെറുപ്പക്കാർക്ക് താങ്കൾ ആരുടെ വീട്ടിലാണ് ഇരിക്കുന്നത് എന്ന്, എന്ന രീതിയിലാണ് അവർ മുന്നോട്ട് വരാൻ പോകുന്നത്, എന്ന് ചെറിയ രീതിയിൽ മാനസ്സിലാക്കി. 

അടുത്ത 4 മണിക്കൂറിൽ.

കാഞ്ചീപുരത്തിൽ നിന്നും വന്ന കച്ചവടക്കാർ കൈയും വായും പൊത്തി ഊമന്തുറിന്റെ മുന്നിൽ അദ്ദേഹം കൊടുത്ത പണം ഭവ്യമായി വാങ്ങി കൊണ്ട്, പിന്നീട് ആ ചെറുപ്പക്കാർക്ക് വേറെയെന്താണ് സൗകര്യങ്ങൾ ചെയേണ്ടതോ, അതെല്ലാം ചെയ്തു കൊടുത്തു.

ഇങ്ങനെ ഒരു സമയം അവരുടെ ജീവിതത്തിൽ വരും എന്ന് ഒട്ടും വിശ്വസിക്കുവാൻ ആകാത്ത ആ ചെറുപ്പക്കാർക്ക് സന്തോഷത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല.

അഗസ്ത്യ മുനിക്ക് വേണ്ടി അവർ എന്ത്  ചെയ്യണമെങ്കിലും  ചെയ്യാം എന്ന് അവർ വാക്ക് കൊടുത്തു. 

പിന്നീട് അതുപോലെ തന്നെ അവർ ചെയ്തു കാണിക്കുകയും ചെയ്തു. ഇന്നും ചെന്നൈയിൽ അഗസ്ത്യ മുനിയുടെ പേര് അവരുടെ പേര് കാരണം മഹത്വപ്പെടുന്നു.

ഇങ്ങനെയുള്ള പല അത്ഭുതങ്ങളും പറഞ്ഞുകൊണ്ട് പോകാൻ പറ്റും. അങ്ങനെയുള്ള ഒരു സിദ്ധരാണ് അഗസ്ത്യ മുനി. ഒരു ചില സമയം മൗനമായും, പല പ്രാവശ്യം കോപത്തിലും, പല സമയം ആത്മീയഗുരുവായും ഇരുന്നു പലർക്കും വഴി കാണിച്ചുവരുന്നു. 

ഒരു സമയം...................

കോയമ്പത്തൂരിൽനിന്നും വളരെയധികം സ്വാധീനമുള്ള ഒരു വ്യവസായി തൻറെ 2 ബന്ദുകൾക്കൊപ്പം അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കുവാൻ വന്നിരുന്നു. 

അവിടെ വന്ന മൂന്ന് പേരും ഒരേ ലഗ്നത്തിൽ ചേർന്നവർ ആയതുകൊണ്ട് ഇപ്പോൾ നാഡി നോക്കുവാൻ പറ്റില്ല. അങ്ങനെയിരിക്കവേ താങ്കളുടെ ഭാവി അറിയുവാൻ ഇഷ്ടപെട്ട മൂന്നുപേരിൽ ഒരാൾ ഈ സ്ഥലത്തിൽ നിന്നും 8 അടി മാറി നിൽക്കട്ടെ, എന്ന് പറയുക ഉണ്ടായി അഗസ്ത്യ മുനി.

ഈ വിഷയം അവരോടു ഞാൻ പങ്കുവച്ചു. അവർ മൂന്നുപേരും വളരെ അടുത്ത ബന്ധുക്കൾ മാത്രമല്ല, അവർ നാഡി നോക്കാൻ വന്നതിന് കാരണം മൂന്ന് പേർക്കും ഒരേ ഒരു പ്രശനം കാരണമാണ്. 

ഇതിൽ ഒരാളെ മാറ്റി വേറെ ഒരാളെ ഇരിക്കുവാൻ പറ്റില്ല. അഗസ്ത്യ മുനി പറയുവാൻ പറഞ്ഞത്, തിരിച്ചു മറിച്ചു പറഞ്ഞതാൽ ഒരിക്കൽ കൂടി കുഴഞ്ഞു പോയി, ഞാൻ ഉൾപ്പടെ. 

ഞങ്ങൾ എല്ലോർക്കും, ജാതകം അറിയും, എന്നിരുന്നാലും ഒരിക്കൽ കൂടി ഞങ്ങളുടെ ജാതകം ഒന്നുകൂടി എഴുതിച്ചു. എല്ലാം ആ മൂന്ന് പേർക്കും കൃത്യമായി തന്നെയായിരുന്നു.

വേറെ വഴി ഒന്നും ഇല്ലാതെ ഞാൻ അഗസ്ത്യ മുനിയോട് ഒന്ന് കൂടി ചോദിച്ചു.

ഇത് മൂന്ന് ജാതകങ്ങളും ശെരിയായി കൂർമയായി നോക്കിയാൽ പോലും വ്യതാസങ്ങൾ ഒന്നും അറിയുന്നില്ല. താങ്കൾ തന്നെയാണ് ഇതിന് ഒരു പരിഹാരം ഉണ്ടാക്കി തരണം എന്ന് ചോദിച്ചപ്പോൾ, അഗസ്ത്യ മുനി പറഞ്ഞു. 

പിറന്ന നേരം വച്ച് നിങ്ങൾ കുറിച്ച രീതിയിൽഉള്ള ജാതകം ശെരിതന്നെയാണ്. എന്നാൽ ഇതിൽ മൂന്ന് പേരിൽ തിരുപ്പൂരിൽ നിന്നും ജനിച്ച വ്യക്തിയുടെ നേരം മാത്രം ശെരിയല്ല. അദ്ദേഹം ജനിച്ചപോൾ ലഗ്നം വക്രമായി മാറിപ്പോയി. ഇപ്പോൾ ഞാൻ പറയുന്ന ലഗ്നം പ്രകാരം കണക്ക് ഇടുക. നടന്ന പരിപാടികൾ എല്ലാം കൃത്യമായി ഇരിക്കും എന്ന് പറഞ്ഞു, ഈ ലഗ്ന വക്രം സാധാരണ ജ്യോതിഷർകു അറിയില്ല. സിദ്ധന്മാർ ഞങ്ങൾക്ക് മാത്രമേ അറിയൂ, എന്ന് അദ്ദേഹം പറഞ്ഞു. 


സിദ്ധാനുഗ്രഹം.............തുടരും!

14 March 2019

സിദ്ധാനുഗ്രഹം - 72






കൈയിൽ ഒരു മഞ്ഞ സഞ്ചി. കണ്ണിൽ നിറഞ്ഞ കാരുണ്യം. ഒരു ആജാനബാഹുവായ വ്യക്തി. പഞ്ചകച്ചം ഉടുത്തുരുന്നു. മാത്രമല്ല മേൽമുണ്ട് ഉണ്ടായിരുന്നു, അതോടൊപ്പം പൂണൂലും ധരിച്ചിരുന്നു. ശരീരത്തിൽ വളരെ ആരോഗ്യമായ രോമം കാണാമായിരുന്നു. അതോടൊപ്പം ആ തേജസ്വിയായ മുഖത്തിൽ താടിയും മീശയും ഉണ്ടായിരുന്നു. 

അദ്ദേഹത്തെ നോക്കിയപ്പോൾ അവിടെയുള്ളവർക് ഈ വന്ന വ്യക്തി ഒരു വൈദീഹം പഠിച്ച പണ്ഡിതനായിരുന്നു എന്ന് മനസ്സിലാക്കി. ആർക്കും പരിചയമില്ലാത്തതുകൊണ്ടു അദ്ദേഹത്തെ പെട്ടെന്ന് അകത്തേക്ക് വിളിച്ചില്ല. എന്നാൽ സന്ധ്യസമയത് അദ്ദേഹത്തിൻറെ മുഖം വെളിച്ചത്തിൽ കണ്ടപ്പോൾ ഒരു വലിയ മഹാൻ എന്നത് ഉണർത്തുന്ന രീതിയിൽ "തേജസ്" ഞങ്ങൾ എല്ലൊരുടെയും കണ്ണുകളിൽ കാണപ്പെട്ടു. 

അകത്തേക്ക് വരുക, എന്ന് ഞങ്ങൾ എല്ലോരും അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ആര് അവിടെ നിന്നാണ് വരുന്നത് എന്ന് ആരും തന്നെ ചോദിച്ചില്ല. 

കൈ കൂപ്പിക്കൊണ്ട് അകത്തേക്ക് വന്ന അദ്ദേഹം, ആദ്യം തൻറെ കൈ - കാൽ കഴുകി, നേരിട്ട് പൂജ മുറിയിൽ  ശ്രീ രാമൻറെ വിഗ്രഹത്തിന് മുൻപ് വീണ് സാഷ്ടാംഗമായി മനസ്കരിച്ചു. 

രണ്ട് നിമിഷം മാനസീകമായി ധ്യാനം ചെയ്തു.

പിന്നീട് തനിക്ക് അറിയുന്ന ശ്രീ രാമൻറെ മന്ത്രം കണ്ണ് അടച്ചുകൊണ്ട് തൻറെ മധുരയമായ സ്വരത്തിൽ പാടാൻ ആരംഭിച്ചു. ആദ്യം തന്നെ പൂജ എല്ലാം നടന്നിരുന്നതാൽ ഞങ്ങൾക്കും അദ്ദേഹത്തിൻറെ ഒപ്പം പാടുവാൻ കഴിഞ്ഞു. ഈ നാമ സംഗീർത്തനം ആ പൂജ മുറിയിൽ പറയുവാൻ ആകാത്ത വിധത്തിൽ ഒരു ആനന്ദം ഉണ്ടാക്കി എന്നത് സത്യം. ആ നാമ സംഗീർത്തനം, കുറച്ചു മുൻപ് കാണപ്പെട്ട "നൈവേദ്യ അതിശയത്തെപോലും" മറക്കുന്ന വിധമായിരുന്നു എന്ന് പറഞ്ഞാലും സത്യം തന്നെയാണ്. 

ഏകദേശം 18 നിമിഷങ്ങൾ വളരെ ഗംഭീരമായി അവിടെ നമ സംഗീർത്തനം നടന്നു. അവിടെ വന്ന അദ്ദേഹം താൻ ആരാണെന്നു എന്ന് പോലും പറഞ്ഞില്ല. നാമ സംഗീർത്തനം കഴിഞ്ഞതും വീണ്ടും ശ്രീ രാമനെ നമസ്കരിച്ചു അവിടെ നിന്നു ഇറങ്ങുന്നതിനായി പുറപ്പെട്ടു. 

വാൾട്ടർ സ്വാമിയ്ക്കു എന്ത് തോന്നി എന്ന് അറിയില്ല. പെട്ടെന്ന് എണീറ്റു പൂജയിൽ നിന്ന് ഒരു മാല എടുത്തു അദ്ദേഹത്തിൻറെ കഴുത്തിൽ അണിയിച്ചു. മാത്രമല്ല വെറ്റില - പാക്ക്, പഴങ്ങൾ കൊണ്ടുള്ള താംബൂലം കൊടുത്തു. 

പിന്നീട് നൈവേദ്യ പ്രസാദം ഭക്ഷിച്ചതിന് ശേഷം പോകാമല്ലോ എന്ന് അവർ ചോദിച്ചു. അദ്ദേഹമാണെങ്കിലോ ചിരിച്ചുകൊണ്ട് "പ്രസാദം ഞാൻ എടുത്തായിരുന്നു, എന്ന് പറഞ്ഞു", ശെരി - ശെരി ഈ പൂജയിൽ നൈവേദ്യം ആകാത്തത് ഏതെങ്കിലും ഉണ്ടെങ്കിൽ കൊടുക്കുക. ആ പ്രസാദം ഞാൻ അപ്പോൾ തന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞു, എങ്കിൽ ഞങ്ങൾക്ക് അദ്ദേഹത്തിൻറെ ഒരു വാർത്തയും മനസ്സിലായില്ല.

 എന്നിരുന്നാലും, അടുക്കളയിൽ നിന്ന് ശർക്കര പായസം, പുളിയോഗര, പൊങ്കൽ, വട എന്നിവ ഒരു പൊതിയാക്കി അദ്ദേഹത്തിന് നൽകി. അത് തൻറെ രണ്ടു കരങ്ങൾ നീട്ടി സ്വീകരിച്ചു, കൊണ്ട് വന്നിരുന്ന സഞ്ചിയിൽ പോലും ഇട്ടില്ല. എല്ലാം സ്വീകരിച്ചതിനു ശേഷം അദ്ദേഹം ഒരു ചെറു നിമിഷത്തിൽ ( കാറ്റിൻറെ വേഗത്തിൽ ) വീടിനു മുൻവശം നടന്നു. തിരിഞ്ഞു പോലും നോക്കിയില്ല.

"ആരാണ് അദ്ദേഹം", എന്ന് പിന്നീട് വാൾട്ടർ സ്വാമി ഞങ്ങളോട് ചോദിച്ചു. 

ഞങ്ങൾക്കു അറിയില്ല, എങ്കിൽ ഒരു അതിഥിയായി വീട്ടിൽ വന്നു. "ഇതു മതിയല്ലോ", എന്ന് പറഞ്ഞു ആ വീടിനു ഉടമ. 

അദ്ദേഹത്തെ കണ്ടപ്പോൾ വന്നത് പ്രസാദം മേടിക്കുവാൻ വേണ്ടിയാണു എന്ന് തോന്നിയില്ല, എന്ന് മാത്രം എന്നിക്കു മനസ്സിലായി. പക്ഷേ എന്തെങ്കിലും ഒന്ന് പറഞ്ഞു കുഴപ്പം ഉണ്ടാക്കരുത് എന്ന് ഞാൻ വളരെ ഉറച്ച തീരുമാനത്തിലായിരുന്നു. 

അവിടെ വന്ന അദ്ദേഹം ആരായിരിക്കും എന്ന് ഓരോരുത്തരും അവരവരുടെ അഭിപ്രായം പറയുവാൻ തുടങ്ങി. ആ സമയം ജീവ നാഡി ഇല്ലാത്തതുകൊണ്ട് എനിക്കും അദ്ദേഹം ആരാണ് എന്ന് മനസ്സിലാക്കുവാൻ സാധിച്ചില്ല. 

ഈ സമയം ഹനുമാൻ സ്വാമി അവിടെ എടുത്തുട്ടുള്ളതായ പ്രസാദം നുകരുവാനായി ഒരു നീണ്ട വരി തന്നെ നിൽക്കുകയായിരുന്നു. അടുക്കളയിൽ ചെയ്തു വച്ചിരുന്ന ചൂട് പ്രസാദം, ഇപ്പോൾ തണുത്തു പോയിരുന്നു. കുറച്ചു സമയത്തിന് ശേഷം നൈവേദ്യ പ്രസാദനം നുകരുവാനായി വരിയായി ഇരുന്നപ്പോൾ, കുറച്ചു നേരത്തിനു മുൻപ് അവിടെ വന്ന ആദ്ദേഹം തൻറെ പക്കം കൂടെ കൊണ്ട് വന്നിരുന്ന ഒരു മഞ്ഞ സഞ്ചി അവിടെ വിട്ടു പോയത് കണ്ടു. പിന്നീട് ഒരിക്കൽ കൂടി അവിടെ കാണുവാൻ സാധിക്കുകയാണെങ്കിൽ അദ്ദേഹത്തെ പറ്റി അന്വേഷിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അതിനായി അവിടെ ഉണ്ടായിരുന്ന ആ മഞ്ഞ സഞ്ചി എടുത്തു സൂക്ഷിച്ചു വച്ചപ്പോൾ, ആ സഞ്ചിയിൽ കുറച്ചു നിമിഷത്തിന് മുൻപ് ഞങ്ങൾ കൊടുത്തു വിട്ട നൈവേദ്യ പൊതികൾ അങ്ങനെ തന്നെ ഇരിക്കുന്നതായി കാണപ്പെട്ടു. 

പക്ഷേ എല്ലാം തന്നെ കാലിയായിരുന്നു.

ഏതൊരു  പേപ്പറിൽ ഇല വച്ച്  ഈ പ്രസാദം എല്ലാം പൊതികൾ ആകിയിരുന്നുവോ, ആ പേപ്പർ പിരിച്ചു ഇലയിൽ നിന്ന് ശർക്കര പായസം, പൊങ്കൽ, പുളിയോഗര, വട എന്നിവ എല്ലാം കഴിച്ചതിനു അടയാളമായി കാണപ്പെട്ടു. 

വേറെയൊരു പൊതിയിൽ തുറന്നു നോക്കിയപ്പോൾ, അവിടെ ഹനുമാൻ സ്വാമിയ്ക്കു വേണ്ടി ചാർത്തപ്പെട്ട സിന്ദൂരം കാണപ്പെട്ടു. അതിശയത്തിൽ അവിടെ ഉള്ളവരുടെ കണ്ണുകളിൽ അതിശയിച്ചു നിൽക്കുന്നത് കാണപ്പെട്ടു. ഇത് അവിടെ നിന്നവർ എല്ലോരും കണ്ടു. അങ്ങനെയെങ്കിൽ അവിടെ വന്നത് ഹനുമാൻ സ്വാമി തന്നെയായിരിക്കും എന്ന വിശ്വാസം, അവിടെയുള്ളവർക്കു ഉണ്ടായതിൽ യാതൊരു അതിശയവും ഇല്ല. 

അന്നേക്ക് എന്നെ പരിഹാസം ചെയ്തവർ,  ഞാൻ കള്ളക്കഥ പറഞ്ഞതായി എന്നിൽ കുറ്റം പറഞ്ഞവർ, അവർക്കു മാത്രമേ വിവരം ഉള്ളു, എനിക്ക് ഇല്ല എന്നത്  എൻറെ സുഹൃത്തുക്കളായി അഭിനയിച്ചവർ, എന്നെ കളിയാക്കുകയും ചെയ്തവർ, എല്ലോരും മൗനമായി ഇരുന്നു. 

ഇതു കണ്ടതിനു ശേഷം തന്നെയായിരുന്നു എൻറെ അമ്മയ്ക്കു പോലും എന്നിൽ വിശ്വാസം ഉണ്ടായത്. പക്ഷേ എൻറെ അച്ഛൻ ഈ സംഭവം നടന്നതിന് ശേഷം പോലും വിശ്വസിച്ചില്ല. 

കുടുബത്തിലുള്ള ഉത്തരവാദിത്വം വിട്ടിട്ട് ഇങ്ങനെ ഒരു കോമാളിയെപോലെ രാത്രിയെന്ന് ഇല്ലാതെ - പകൽ എന്ന് ഇല്ലാതെ അലയുന്നല്ലോ. എങ്ങനെ തൻറെ കുടുംബം നന്നാക്കും എന്ന് അറിയില്ലലോ ദൈവമേ എന്ന് പറയുമായിരുന്നു. രാത്രി നേരത്തിൽ ഇദ്ദേഹത്തെ കാണുവാനായി പലരും വരാറുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഞാൻ എത്ര താമസിച്ചാലും രാത്രി വന്നു കുളിച്ചതിനു ശേഷം ജീവ നാഡി വായിക്കുവാൻ തുടങ്ങും. ഇത് എൻറെ അച്ഛന് ഒട്ടും ഇഷ്ടപ്പെട്ടില്ല. 

ഇതിനപ്പുറം ഈ ജീവ നാഡി ഈ വീട്ടിൽ കാണുവാൻ പാടില്ല എന്ന് പറഞ്ഞു. അങ്ങനെയെങ്ങിൽ അത് എന്ത് ചെയ്യും എന്ന്  അറിയില്ല, എന്ന് പറയവേ, ഞാൻ വേറെ വഴി ഇല്ലാതെ ഒരു കൂട്ടുകാരൻറെ വീട്ടിൽ സുരക്ഷിതമായി വച്ചു. പിന്നീട് അവിടെ വീട്ടിൽ വരുന്നവർക്ക് ജീവ നാഡി നോക്കി പറയുന്നതിനായി തുടങ്ങി. ഒന്നര ദിവസ കാലയിടവിൽ. ഇത്‌ എൻറെ അച്ഛന് വളരെ സന്തോഷം ഉണ്ടാക്കി. എന്നാൽ കൃത്യമായി ജീവ നാഡിക്കു പൂജ ചെയ്യാത്തത് കൊണ്ട്, അഗസ്ത്യ മുനി കോപം കാരണം ചില മാസങ്ങൾ  ജീവ നാഡിയിൽ വരാതെ പോയതും ഉണ്ട്.

ആ സമയത്തിൽ എന്നെ തേടി നാഡി നോക്കാൻവരുന്നവർക് സത്യം പറഞ്ഞപ്പോൾ "അപ്പോൾ എനിക്ക് ഹനുമാൻ സ്വാമിയുടെ ദർശനം ലഭിച്ചത് എല്ലാം കള്ളമാണോ? എന്ന് മുഖത്തിൽ അടിക്കുന്ന വിധത്തിൽ കേട്ടിട്ട് പോകാറുണ്ട്, അങ്ങനെയും നടക്കാറുണ്ട്. 

ഒരു ദിവസം......................

അഗസ്ത്യ മുനിയോട് അന്നേ ദിവസം പൂജ സമയം വന്നത് ഹനുമാൻ സ്വാമി തന്നെയാണല്ലോ എന്ന് ചോദിച്ചപ്പോൾ, അതേ എന്ന് പറയുകയുണ്ടായി. ഈ സന്തോഷം അവിടെ വന്നവരോട് പറയുവാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ഇതിനായി അഗസ്ത്യ മുനി ചെയ്ത പ്രതിജ്ഞ എന്നിൽ കുലുക്കം ഉണ്ടാക്കി. 

കലിയുഗത്തിൽ പ്രാർത്ഥന മൂലം ദൈവ ദർശനം ലഭിക്കും. വളരെ യധികം ആത്മാക്കൾക്കു ഇന്നും ഇത്തരം ദർശനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഞാൻ കാരണം അവർക്കു ദർശനം ലഭിക്കണം എന്നില്ല. എൻറെ മകനായതുകൊണ്ടു നിനക്ക് ദൈവ ദർശനം കാണിച്ചു തന്നു. 

നിനക്ക് മനസ്സ് അടയ്ക്കുവാനുള്ള ഫലം ഉണ്ടോ, നിനക്ക് ചുറ്റിലുമുള്ളവർ ഇങ്ങനെയുള്ളവർ, എങ്ങനെ രണ്ടു രീതിയിലുള്ള വേഷം ഇടുന്നു എന്ന് മനസ്സിലാക്കുവാൻ ഞാൻ ചെയ്തതാണ്.  എത്രയോ  ദൈവ രഹസ്യങ്ങൾ നിനക്ക് പറഞ്ഞു തന്നു  ഭൂമിയിൽ  നിന്നെ ആത്മീയ ഗുരുവായി മാറ്റണം എന്ന് വിചാരിച്ചുട്ടുണ്ട്. 

എന്നാൽ നിനക്ക്  വായടക്കമില്ല. രഹസ്യങ്ങൾ സൂക്ഷിക്കുന്ന  കഴിവുമില്ല.  നടന്നത് അങ്ങനെ തന്നെ എല്ലാവരോടും പറഞ്ഞു നടക്കുന്നു. ഈ ജനങ്ങൾ നീ പറയുന്നത് വിശ്വസിക്കുന്നു എന്ന് വിചാരിച്ചാൽ അത് വളരെ  വലിയ  തെറ്റാണ്. 

കലിയുഗത്തിൽ നീ അവർക്കു ആത്മീയം പറഞ്ഞുകൊടുക്കുവാൻ  ശ്രമിക്കുന്നു. ഇത്തരം ദർശനങ്ങൾ  കൃതായുഗം, ത്രേതായുഗം, ദ്വാപരയുഗങ്ങളിൽ മാത്രമേ നടക്കാറുള്ളു കലിയുഗത്തിൽ നടക്കില്ല എന്ന്   വിശ്വസിക്കുന്നു മൂഢന്മാർ. അവർക്കു എങ്ങനെ അറിയും ഈ ആത്മീയ ജ്ഞാനം.  ആരാണോ ഇതിൽ വിശ്വസിക്കുന്നത്, ആർക്കാണോ പൂർവ്വജന്മ വാസനകൾ ഉള്ളതോ, അവർക്കുമാത്രമേ എൻറെ ദർശനം എന്നതിനപ്പുറം ലഭിക്കുകയുള്ളു. എന്നെയും, ഈ ജീവ നാഡി വായിക്കുന്ന നിന്നെയും വിശ്വസിക്കാത്തവരെ ഞാൻ നോക്കിക്കൊള്ളാം, എന്ന് ഉപദേശിച്ചവർ അവസാനമായി.

"നീ കേട്ടത് കൊണ്ട് നിന്റെയൊപ്പമുള്ളവർക് ഹനുമാൻ സ്വാമി അവിടെ ആ നൈവേദ്യ  തിരുവിളയാടൽ മൂലം അവിടെ ദർശനം നൽകി. ഇതിനായി ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു എന്നത് നിനക്ക് അറിയില്ല. അത് കാരണം ഇന്ന് മുതൽ 12 കറുത്തവാവ് ദിനങ്ങളിൽ ഞാൻ നിനക്ക് പ്രത്യക്ഷമാകില്ല.

എന്നെ ഒരിക്കൽ കൂടി ദർശനം ചെയ്യണം എന്ന് നീ ആഗ്രഹിച്ചാൽ എന്ന് മുതൽ ദൈവ രഹസ്യങ്ങളെ നിന്നിൽ തന്നെ നിറുത്തിക്കൊള്ളുക. ഏതെങ്കിലും വിധത്തിൽ നീ പുറത്തു പറയുകയാണെങ്കിൽ ഞാൻ നിന്നിൽ നിന്നും അകന്നു പോകും. ഇത് മാത്രമല്ല ഈ 12 കറുത്തവാവ് സമയത്തിൽ നീ ഒരു മുരുകന്റെ അറുപടൈ വീട് 3 പ്രാവശ്യം ദർശനം ചെയ്തു വരുക അതോടൊപ്പം ഒരു കൂടി പ്രാവശ്യം മൂല മന്ത്രം ജപിക്കണം, അതിനു ശേഷം മാത്രമേ നിനക്ക് ജീവ നാഡി പഠിക്കുവാൻ പറ്റുകയുള്ളു.  ഇല്ലെങ്കിൽ തെക്ക് ഭാഗത്തിൽ നിന്ന് മുരുകന്റെ പേരുള്ള സിംഹ രാശി - മകം നക്ഷത്രത്തിൽ പിറന്ന ഒരുവൻ നിന്നെ തേടി ഒരു ശനിയാഴ്ച ദിവസം ഉച്ച സമയം വരും. അവൻറെ പക്കം ഈ ജീവ നാടി കൊടുത്തേക്കുക എന്ന് തീർത്തു പറഞ്ഞു, അഗസ്ത്യ മുനി.

അഗസ്ത്യ മുനിയുടെ കോപത്തിന് പാത്രമായ ഈ വാർത്ത എങ്ങനെ പുറത്തു പറയുന്നത്? പറഞ്ഞാൽ അത് ദുഷ്പേരാകും. എന്നിലുള്ള ആത്മവിശ്വാസം അധികമാകും. പറയാതെ പോകുകയാണെങ്കിൽ എന്നെ തേടി വരുന്നവർക്ക് എങ്ങനെയാണ് ഉത്തരം പറയുക? നാഡി വായിക്കാതെ എന്തെങ്കിലും പറഞ്ഞാൽ പോലും അത് സത്യമാണെങ്കിലും പോലും അത് വിശ്വസിക്കില്ല. എനിക്ക് ജീവ നാഡി വായിക്കാതെ ഇരിക്കുന്നതിൽ സങ്കടമില്ല. എന്നാൽ അഗസ്ത്യ മുനിയുടെ കോപത്തിന് പത്രമായല്ലോ എന്ന് ഓർക്കുമ്പോൾ ആണ് എന്നിൽ ഉറക്കമില്ലാതെ ആക്കിയത്. 

അന്നേ ദിവസം വൈകാശി വിശാഖം.

എന്ത് വന്നാലും ഒരിക്കൽ കൂടി ജീവ നാഡി നോക്കാം എന്ന് കരുതി. അഗസ്ത്യ മുനിയുടെ കോപം ഒന്ന് ശാന്തമായിട്ട് എന്തെങ്കിലും ഒരു പരിഹാരം തരില്ലേ എന്ന് ഒരു ആഗ്രഹം. ഭയന്ന് ഭയന്ന് ഞാൻ ആ ജീവ നാഡി പിരിച്ചു നോക്കി. 

അന്നേ ദിവസം എനിക്ക് നല്ലത് തന്നെയായിരുന്നു. പെട്ടെന്ന് തന്നെ ജീവ നാഡി കാണപ്പെട്ടു. 

തുടർന്ന് ജപം ചെയുക. ഒരു പ്രാവശ്യം അറുപടൈ വീട് നീ ദർശനം ചെയ്തു വരുക. അതോടെ ഇതിനപ്പുറം വരുന്നവർക്ക് ജീവ നാഡി നേരിട്ട് വായിച്ചു കൊടുക്കുന്നത് നിറുത്തുക, ബ്രാഹ്മമുഹൂർത്തത്തിൽ പഠിച്ചതിനു ശേഷം അവർ വരുമ്പോൾ ഫലം പറയുക. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, അല്ലാത്തവർ പോകട്ടെ. നാഡി പഠിക്കുവാൻ സാധിക്കാതെ ഈ സമയത്തിൽ നിൻറെ വാക്കിൽ അഗസ്ത്യ മുനി ഇരിക്കുന്നു. അവരവരുടെ തല വിധി ജാതക കുറിപ്പ് മൂലം ഫലം പറയുക. നിനക്ക് നന്മ ഉണ്ടാകട്ടെ എന്ന് പറഞ്ഞു വാക്കുകൾ ചുരുക്കി.

എനികാണെങ്കിൽ ഈ വാക്കുകൾ വളരെ സമാധാനപരമായിരുന്നു.

എന്നാൽ എന്ന് മുതൽ ഇന്ന് വരെ അഗസ്ത്യ മുനി എനിക്ക് പറഞ്ഞുതന്നിട്ടുള്ള വാർത്തകൾ, ഒരായിരം മൂല മന്ത്രങ്ങൾ, മനുഷ്യന് ഭാവിയിൽ വരുന്ന മുഖ്യമായ സംഭവങ്ങൾ പറയാൻ പാടില്ലാത്ത സംഭവങ്ങൾ, അല്ലെങ്കിൽ കഴിഞ്ഞ സംഭവങ്ങളെ തെറ്റ് ചെയ്തുകൊണ്ട് നല്ലവരെ പോലെ അഭിനയിച്ചവരെ വെളിയിൽ പറഞ്ഞിട്ടില്ല.

ഇതിന് ശേഷമായിരുന്നു എൻറെ വാക്കുകൾ മറ്റുള്ളവർ വിശ്വസിക്കുവാൻ തുടങ്ങിയത്. ആരെങ്കിലും വന്നാൽ ജാതകം നോക്കുന്നതോടെ നിറുത്തും. വേറെ ഒന്നും പറയില്ല. ഇരുന്നാലും ഒരു കോടി ജപം, ജപിച്ചു തീർക്കുന്നതിന് ഞാൻ വളരെ ശ്രമപ്പെട്ടു. 

നാഡി വായിക്കുന്നില്ല എന്ന വാർത്ത കേട്ടപ്പോൾ വളരെയധികം പേർ എന്നിൽ നിന്നും അകന്നു. ജാതകത്തെ വച്ച് ഫലം പറയുന്നത് ഒരു ചില വ്യക്തികൾ വിശ്വസിച്ചു, ഇങ്ങനെ കുറെയേറെ ദിവസങ്ങൾ കടന്നുപോയി.

ഈ ജീവ നാഡി അത്രയ്ക്കും ഉന്നതമായതാണോ എന്ന് ചോദിക്കുവാൻ തോന്നും. ഇതിന് ഒരു ഉദാഹരണം ഞാൻ പറയാം. 

വളരെ പഴക്കമുള്ള ഒരു ആര്ടിസ്റ് N.S.കൃഷ്‌ണൻ, സംഗീത വിധവാൻ M.K. ത്യാഗരാജ ഭഗവതരും ഈ ജീവ നാഡിയിൽ വിശ്വസിച്ചു. എനിക്ക് മുൻപ് ഈ ജീവ നാഡി വായിച്ച വ്യക്തിയിൽ നിന്നും ലഭിച്ച വാർത്തയാണ് ഇത്. 

ജീവ നാഡി വച്ച് കബിളിപ്പിക്കുകയാണ്, അങ്ങനെയൊന്നും ഇല്ലയെന്നും. നാഡിയിൽ പറയുന്നത് പോലെ ഭാവിയിൽ ഒന്നും നടക്കാറില്ല. നടന്നു കഴിഞ്ഞ സംഭവങ്ങൾ മാത്രമേ ശെരിയായി പറയാറുള്ളു. ഇത് കോടതിയിൽ ഉറപ്പ് വരുത്തണം എന്ന് ഒരു വക്കിൽ കളി രൂപത്തിൽ പറഞ്ഞത്, അവിടത്തെ ഞായാധിപൻ ഇത് പരിശോധിക്കുവാൻ വേണ്ടി ഒരു ദിവസം ജീവ നാഡി വായിക്കുന്ന അദ്ദേഹത്തെ കോടതിയിൽ വരാൻ വേണ്ടി പറഞ്ഞു. 

കുറ്റം ഒന്നും ചെയ്തിട്ടില്ലലോ, പിന്നീട് എന്തിനാണ് കോടതിയിൽ വരേണ്ടത്? രണ്ടാമത് ജീവ നാഡി വായിക്കണമെങ്കിൽ അവർ ആരുതന്നെയാണെങ്കിലും, അദ്ദേഹം തന്നെ നേരിട്ട് വരേണ്ടത്. ഞാൻ അവിടെ വരില്ല, എന്ന് വളരെ കർശനമായി പറഞ്ഞു ആ നാഡി ജ്യോതിഷൻ.

അങ്ങനെയിങ്ങിൽ ഒന്ന് ചെയ്യാം. എല്ലാം വകീലും ആ നാഡി ജ്യോതിഷന്റെ വീട്ടിൽ ചെന്ന് ചോദിക്കാം എന്ന് ആ ഞയാധിപൻ പറയവേ, പൊതുവായിട്ടുള്ള കാരണം കാണിച്ചു കോടതിയിൽ ഒരു കേസും പതിവ് ചെയ്യാതെ അറിയുവാൻ ഉള്ള ഒരു തീവ്രണത കാരണം നാഡി ജ്യോതിഷന്റെ വീട്ടിൽ ചെന്നു. എല്ലാവരും ഇരുന്നതിനു ശേഷം ഞാൻ, "ഞാൻ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ ഇവിടെ വന്നില്ല. നാഡി ജ്യോതിഷം സത്യമാണോ? എന്നത് അറിയുവാൻ ഞാൻ എൻറെ വക്കിൽ സുഹൃത്തുക്കളുമായി ഞാൻ തങ്ങളെ തേടി വന്നിരിക്കുന്നത്. തെറ്റിദ്ധരിക്കരുത് എന്ന് പറഞ്ഞു ആ ഞായാധിപൻ.

ചോദിക്കുക, അഗസ്ത്യ മുനി എന്താണോ പറയുന്നത് ഞാൻ അത് അങ്ങനെ തന്നെ പറയാം. ഇതിൽ ഒരു സങ്കല്പവുമില്ല. കള്ളവുമില്ല എന്ന് പറഞ്ഞു, ഞാൻ നാഡി ജ്യോതിഷൻ. 

"ഇതാ ഇതു നോക്കുക", എന്ന് മീശയിൽ മുകളിൽ വീണ് കിടക്കുന്ന കണ്ണാടിയെ ഉയർത്തി പിടിച്ചു, ഈ കണ്ണാടിയെ ഇപ്പോൾ ഇവിടെ താഴെ ഞാൻ എറിയുവാൻ പോകുന്നു. ആ കണ്ണാടി എത്ര ചില്ലായി, ചിതറും എന്നത് കൃത്യമായി താങ്കൾ പറയണം. ആ ചിതറി കിടക്കുന്നതിൽ ഏതെങ്കിലും ഒന്ന് കൂടുകയോ അതോ ഒന്ന് കുറയുകയോ ചെയ്താൽ ഈ നാഡി ജ്യോതിഷം കള്ളമാണ് എന്നത് അറിയിക്കേണ്ടിവരും. ഇതു താങ്കൾക് പറ്റുമോ, എന്ന് വളരെ സമാധാനപരം ചോദിച്ചു.

അഗസ്ത്യ മുനിയുടെ ജീവ നാഡി പഠിക്കുന്ന മുരുകനും ഭയംതന്നെയായിരുന്നു. ഏതെങ്കിലും ഒന്ന് പറയുകയും മറ്റൊന്ന് നടക്കുകയാണെങ്കിൽ അതിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ, നാഡി ജ്യോതിഷം തന്നെ കള്ളമാണ് എന്ന ഒരു അപവാദത്തിനു കാരനാകുമല്ലോ എന്ന് ഭയന്ന്, അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു.

"താങ്കൾ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപിടി ലഭിക്കും", എന്ന് പറഞ്ഞു.

"അങ്ങനെയെങ്ങിൽ അത് മുൻകൂറായി താങ്കൾ എനിക്ക് മുൻകൂറായി ഒരു പേപ്പറിൽ എഴുതിത്തരണം അത് പറ്റുമോ", എന്ന് ചോദിച്ചു ന്യായാധിപൻ.

"ശെരി", എന്ന് പറഞ്ഞു, നാഡി നോക്കുവാൻ തുടങ്ങി.

താൻ പഠിച്ചത് അപ്പാടെ തന്നെ ഒരു പേപ്പറിൽ എഴുതി ന്യായാധിപനോട് കൊടുത്തു. അത് വാങ്ങിവെച്ച നീധിപധി അത് പിരിച്ചു പഠിച്ചില്ല. തൻറെ ഷർട്ട് പോക്കറ്റിൽ അങ്ങനെ തന്നെ ചുരുട്ടി വച്ചു. കുറച്ചു നേരത്തിനു ശേഷം.

തൻറെ കൈയിൽ ഇരുന്ന കണ്ണാടി ഓങ്ങി, എന്നാൽ, അങ്ങനെ തന്നെ താഴെ വച്ചു. താഴെ എറിഞ്ഞില്ല. പിന്നീട് ആ നാഡി ജ്യോതിഷൻ മുൻപ് എഴുതി കൊടുത്ത ഫലം എല്ലാവരുടെയും മുന്നിൽ വായിച്ചു. 

"ഒരു പശുക്കുട്ടിക് വേണ്ടി നീതി തേടി കൊടുത്ത രാജാവിൻറെ പരമ്പരയിൽ ചേർന്നവൻ നീ. ഈ കണ്ണാടി നീ ഉയർത്തും, എന്നാൽ ഒരു കാരണവശാലും നീ അത് വലിച്ചു അറിയില്ല, എന്ന് അതിൽ എഴുതിയിരുന്നു." അങ്ങനെയുള്ള ഒരു ജീവ നാഡിയാണ് എൻറെ പക്കം ഉള്ളത്.


സിദ്ധാനുഗ്രഹം.............തുടരും!

07 March 2019

സിദ്ധാനുഗ്രഹം - 71_A









നിൻറെ അമ്മയ്ക്കു ഹനുമാൻ സ്വാമിയുടെ ദർശനം ലഭിക്കാത്തതുകൊണ്ട് എന്ന ഒരു കുറവ് കാരണം ഈ താളിയോല നീ ആറ്റിൽ ഒഴുക്കുവാൻ  മുയർന്നു. ഇത് എന്നെ തന്നെ അപമാനിക്കുന്നതിന് തുല്യമാണ്, തത്സമയം തന്നെ ഈ വിചാരണ മനസ്സിൽ നിന്ന് മായ്ച്ചുകളയുക. ഹനുമാൻ സ്വാമിയുടെ ദർശനം രണമണ്ഡലത്തിൽ മാത്രം തന്ന കാണിക്കണം എന്ന് ഇല്ല. ഇരിക്കുന്ന വീട്ടിൽ നിന്ന് മാനസീകമായ പൂജ ചെയ്താൽ തന്നെ അദ്ദേഹം ദർശനം നൽകും. ഇത് എല്ലോരും അറിഞ്ഞ വാർത്ത തന്നെയാണല്ലോ. എന്നിരുന്നാലും നിൻറെ അമ്മയ്ക്കു മാത്രമല്ല, ആരെല്ലാം നിന്നേ വെറുത്തുവോ, അത്രയും യുക്തിവാദികൾക്കും ഹനുമാൻ സ്വാമിയുടെ ദർശനം ലഭിക്കുന്ന ഒരു സന്ദർഭം, ഇന്നേക്ക് 10 ദിവസത്തിൽ ലഭിക്കും. അത് മാത്രമല്ല നിൻറെ അമ്മയ്ക്കു ആണെങ്കിൽ ആരോഗ്യ സ്ഥിതി വളരെ ബുദ്ധിമുട്ടിലാണ്, എല്ലാം ദിവസവും എത്ര തന്നെ കഷ്ടത്തിലാണെങ്കിലും ശ്രീ രാമനെ പ്രാർത്ഥന ചെയ്യുന്നു, ഈപോൾ ഈ ദിവസം കുടിലും. നിൻറെ അമ്മയെക്കൂട്ടി രണമണ്ഡലത്തിൽ കൂട്ടികൊണ്ട് വന്ന് ഹനുമാൻ സ്വാമിയോടൊപ്പം ശ്രീ രാമൻറെ ദർശനം കാണിക്കണം എന്ന് ആദ്യ സിദ്ധനായ ഞാൻ ഒരു അപേക്ഷ ശ്രീ രാമന് നൽകുകയാണെങ്കിൽ,  ശ്രീ രാമനും - ഹനുമാൻ സ്വാമിയും തീർച്ചയായും ദർശനം നല്കിയിരിക്കും. എന്നാൽ അമ്മയുടെ ആരോഗ്യ സ്ഥിതി പരിഗണിച്ചാണ് അങ്ങനെ തന്നെ വിട്ടത്. 

നിൻറെ അമ്മയ്ക്ക് വളരെ അടുത്ത സമയത്തിൽ തന്നെ ഹനുമാൻ സാമിയുടെ ദർശനം ലഭിക്കുന്നതാണ്.

ഇങ്ങനെ അഗസ്ത്യ മുനി ജീവ നാഡിയിലൂടെ ഉത്തരം പറഞ്ഞാലും,  ഞാൻ ചോദിച്ച ചോദ്യങ്ങളായ, എത്ര ദിവസം കൂടി ഞാൻ തന്നെ ഈ നാഡി നോക്കേണ്ടത്? ഇത് കാരണം ഞാൻ ചെയ്യേണ്ട കൃത്യങ്ങളിൽ നിന്നും മാറിപോകുന്നുവല്ലോ. എൻറെ വീട്ടിലെ കാര്യങ്ങൾ ഒന്നും നോക്കുവാൻ സാധിക്കാതെ ഓരോ ദേശം തോറും ഇങ്ങനെ കറങ്ങി നടക്കുന്നുവല്ലോ, ഇത് എത്ര ദിവസം കൂടി ഇങ്ങനെ ഉണ്ടാവുക? എന്നതിനുള്ള ഉത്തരം മാത്രം ലഭിച്ചില്ല.

നാഡി വായിച്ചതിന് ശേഷം പത്താമത്തെ ദിവസം.

ഒരാളുടെ വീട്ടിൽ ശ്രീ രാമാനവമി പൂജ നടക്കുകയായിരുന്നു. അതിനായി എല്ലോരും വരുക എന്ന് എനിക്ക് അറിയാവുന്ന ഒരാൾ എന്നോട് പറഞ്ഞു. 

എൻറെ അമ്മയ്ക്കാണെങ്കിൽ ശ്രീ രാമൻ എന്ന് പറഞ്ഞാൽ മാത്രം മതി, പിന്നീട് ഒന്നും തന്നെ ചോദിക്കേണ്ട. അന്നേ ദിവസം ആരൊക്കെയാണോ ഞാൻ വിവരിച്ച രണമണ്ഡല ദർശനത്തെ കുറിച്ച് കളിയാക്കിയോ, അവരെയെല്ലാം ഞാൻ വിളിച്ചു. 

എല്ലൊരെയും വിളിച്ചുകൊണ്ട് എവിടെയാണോ ശ്രീ രാമാനവമി പൂജ നടക്കുന്നുവോ അവിടേക്കു പോയി. ഈ പൂജയിൽ ഹനുമാൻ സ്വാമി പ്രത്യക്ഷമായി കാണുവാൻ സാധിക്കും എന്ന വാർത്ത വളരെയധികം ചർച്ചാവിഷയമായി. ഞാനും ഹനുമാൻ സ്വാമിയോട് പ്രാർത്ഥിച്ചു. "താങ്കളുടെ ദിവ്യ ദർശനത്തെ എനിക്ക് വേണ്ടി അഗസ്ത്യ മുനി കാരണം കാണിച്ചു തന്നു.

ഈ കലി യുഗത്തിൽ താങ്കൾക്കും ഇന്ന് ഇവർക്ക് ദർശനം നൽകുവാൻ സാധിക്കും എന്ന് കരുണയോടെ അനുഗ്രഹിക്കുക. അഗസ്ത്യ മുനിയുടെ വാക്കുകൾ അങ്ങനെ തന്നെ നടക്കുവാൻ പ്രാർത്ഥിച്ചു.

ആ വലിയ ഹാളിൽ, കിഴക്ക് ദിശ നോക്കി ശ്രീ രാമൻറെ പട്ടാഭിഷേക കോലമുള്ള ഒരു പടം, സർവ്വാഭരണ ഭൂഷിതമായി, ദൈവീക ഗന്ധത്തോടെ, ഇരിക്കുകയായിരുന്നു. പൂമാലകൾ ആ പൂജ നടക്കുന്ന സ്ഥലത്തിൽ ഒരു ചെറു മല പോലെ കുമിഞ്ഞു.

ദീപ ധൂപങ്ങളായി ആ ഹാളിൽ വളരെ ദൈവീക പ്രതീതി നൽകി. ഏകദേശം 30 - 40 ആളുകൾ വളരെ ഭക്തി പൂർവം ഇരിക്കുകയായിരുന്നു.

വാൾട്ടർ സ്വാമി എന്ന് വിളിക്കപ്പെടുന്ന ഒരു 68 വയസ്സായ ഒരു വൃദ്ധൻ, തൻറെ പക്കം കൊണ്ടുവന്നിട്ടുള്ള ഒരു സഞ്ചിയുമായി പൂജാനടക്കുന്ന സ്ഥലത്തിൽ ഇരുന്നു.

പല വിധമായുള്ള പ്രാർത്ഥന ചെയ്തതിന് ശേഷം തൻറെ പക്കമുള്ള ഒരു ചെറു ഹനുമാൻ സ്വാമിയുടെ വിഗ്രഹം തൻറെ സഞ്ചിയിൽ നിന്നും എടുത്തു പുറത്തു വച്ചു. ആ ഹനുമാൻ സ്വാമിയ്ക്കു അലങ്കാരവും പൂജയും നടന്നു. പിന്നീട് പുഷപങ്ങളിൽ അവിടെയുള്ള ഹനുമാൻ പൊതിയപെട്ടു. ഞങ്ങളോട് ശ്രീ രാമ സംഗീർത്തനം, മറ്റും ശ്ലോകങ്ങൾ ഉരുവിടാൻ പറഞ്ഞു. അവസാനം ഹനുമാൻ സ്വാമിയുടെ അഷ്ടോത്തരം ഉരുവിട്ടു. അവസാനമായി...............

ഹനുമാൻ സ്വാമിയ്ക്കു ഇഷ്ടപെട്ട തൈര് സാദം, ഒരു വലിയ പാത്രത്തിൽ പാകം ചെയ്തു കൊണ്ട് വന്ന്, അതിന് മുകളിൽ ഒരു ഇല ഇട്ടു മൂടപ്പെട്ടിരുന്നു. വട മാല കൊണ്ട് വന്ന്, അവിടെ ആ ഹനുമാൻ സ്വാമിയ്ക്കു ചാർത്തി.

പല വിധമായുള്ള പഴങ്ങളും അവിടെ ഒരു വലിയ പാത്രത്തിൽ വച്ചു. ഏതോ ഒരു ഭക്തൻ കൊടുത്ത 12 കാശ്മീർ ആപ്പിളും വച്ചു. പ്രാർത്ഥനയ്ക്ക് ശേഷം ആ വാൾട്ടർ സ്വാമി നൈവേദ്യം ചെയ്തു പിന്നീട് ദീപാരാധനയും. 

എല്ലോരും അടുത്ത് എന്താണ് നടക്കുവാൻ പോകുന്നത്? എങ്ങനെ ഹനുമാൻ സ്വാമി ഇവിടെ ദർശനം നൽകുവാൻ പോകുന്നു എന്ന് വളരെ ആകാംഷാഭരിതരായി നിൽക്കുകയായിരുന്നു. ഏതെങ്കിലും ഒരു കുരങ്ങൻ അവരുടെ വീട്ടിൽ മുൻപ് വരുമ്പോൾ ഇത് തന്നെയാണ് ഹനുമാൻ സ്വാമി എന്ന് പറയുവാൻ പോകുന്നു, എന്ന മട്ടിൽ പലരും ആ വീട്ടിൽ മുൻപ് നോക്കുകയിരുന്നു.

കുരങ്ങന് സ്ത്രീകൾ തലയിൽ പൂവ് വച്ചാൽ ഇഷ്ടപ്പെടില്ല. ഒരു സമയം കുരങ്ങാമർ ഏതെങ്കിലും കയറി, അവരുടെ തലയിൽ ഉള്ള പുഷ്പങ്ങൾ പിടിച്ചു എറിഞ്ഞാൽ എന്ത് ചെയ്യും? എന്ന ഭയത്തിൽ ഒരു ചില വയസ്സായ സ്ത്രീകൾ സ്വരക്ഷയ്ക്കായി മതിലോട് ചേർന്ന് ഇരുന്നു, "പൂ അറിയാത്ത രീതിയിൽ അവരുടെ തലയിലൂടെ വസ്ത്രത്താൽ മൂടി ഇരുന്നു."

ഒരു സമയം ഹനുമാൻ സ്വാമി കുരങ്ങൻറെ  രൂപത്തിൽ അവിടെ വന്നാൽ താങ്കളുടെ കൈയിൽ ഉള്ള പഴങ്ങൾ കൊടുത്തു പുണ്യം ചേർക്കണം, എന്ന് സ്വാർത്ഥ ചിന്ത മൂലം തങ്ങളുടെ പക്കമുള്ള  പഴം കൊടുക്കണം എന്ന് കാത്തിരുന്നു.

ഒരു സമയം ഏതെങ്കിലും ഒരു കുരങ്ങൻ ആ പൂജ നടക്കുന്ന സ്ഥലത്തിൽ വന്നെങ്കിൽ അവിടെ ദർശനം നൽകാതെ അടുത്തുള്ള പാചകമുറിയിൽ വന്ന് അന്നേ ദിവസം ഭക്ഷിക്കുവാനുള്ള വട, പപ്പടം എന്നുള്ളവ ഒരു പിടി - പിടിക്കരുത് എന്ന് കരുതി ആ പാചകമുറിയിൽ എല്ലാം ഭക്ഷണങ്ങളും മൂടി വയ്ക്കുവാൻ വേണ്ടി ഓടി നടന്നു.

എന്ത് തന്നെ ഹനുമാൻ സ്വാമിയേ ദർശിക്കുവാൻ വന്നതാണെങ്കിലും ഒരു കുരങ്ങൻ തൻറെ ഇഷ്ട്ട പ്രകാരം അവിടെയുള്ള പാചകമുറിയിൽ തൻറെ ഇഷ്ട പ്രകാരം നടന്നാൽ, അവിടെയുള്ള ഭക്ഷണങ്ങൾ എല്ലാം എടുത്താൽ അത് ഹനുമാൻ സ്വാമിയുടെ രൂപത്തിൽ ഇരുന്നാലും, നമ്മൾ ആ ഹനുമാൻ സ്വാമിയായ ആ കുരങ്ങൻ ഓടിച്ചതിന് ശേഷം മാത്രം തന്നെയാണ് ഹനുമാൻ സ്വാമിയെ ദർശിക്കുവാൻ മുൻവരതുള്ളു, ഇതാണ് നമ്മുടെ പ്രവൃത്തി. ഇത് വളരെ മാന്യമായ രീതിയിൽ നടത്തുന്നതിനായി ഒരാൾ ഒരു കമ്പുമായി പാചകമുറിയുടെ മുന്നിൽ നിൽക്കുകയായിരുന്നു. അത് വളരെ അതിശയമുണ്ടാകുന്നതായിരുന്നു.

ഇങ്ങനെയുള്ള ഒരു സാഹചര്യത്തിൽ വാൾട്ടർ സ്വാമി പതുക്കെ കണ്ണ് തുറന്നു ഹനുമാൻ സ്വാമിയെ പ്രാർത്ഥിച്ചതിനു ശേഷം ഹനുമാൻ സ്വാമിയുടെ തോളിലുള്ള ആ വടമാല ആദ്യം എടുത്തു കാണിച്ചു. 108 വടയിൽ ഇരുപതിൽ കൂടുതൽ  വട കാണ്മാനില്ലായിരുന്നു. ബാക്കിയുള്ള വടയിൽ ചിലതെല്ലാം പല്ല് കൊണ്ട് കടിച്ചിരിക്കുന്നതാൽ കാണപ്പെട്ടു. 

രണ്ടാമതായി നൈവേദ്യം കൊണ്ടുവന്നിട്ടുള്ള ആ വലിയ പാത്രത്തിൽ ഒരു തവി  മൂലം കൃത്യമായി പകുതിയോളം ഉണ്ടായിരുന്ന രീതിയിൽ  വച്ചിരുന്ന തൈർസാദം, ആ പാത്രത്തിൽ നടുക്കിൽ നിന്നും രണ്ട് പ്രാവശ്യം ഒരു കൈ മൂലം എടുത്തതായി കാണപ്പെട്ടു. 

ആ കൈയുടെ അളവ് ആരുടേയതാണ് എന്ന് കൂർന്നു ശ്രദ്ധിച്ചാൽ അത് ഒരു വാനരൻ തൻറെ കൈ മൂലം ആ തൈരുസാദം എടുത്തതായി കാണപ്പെട്ടു. 

മൂന്നാമതായി പുതുതായി വാങ്ങികൊണ്ടുവന്ന കിസ്മിസ് നിന്നും പകുതിയോളം, പല്ലുകൾ കൊണ്ട് കടിക്കപെടുകയും, അതിൽ മിക്കതും ചിതറി കിടക്കുകയായിരുന്നു. പകുതിയോളം ഉള്ള കിസ്മിസ് എടുത്തതായി കാണപ്പെട്ടു. 

ഇത്ര മാത്രമല്ല ഒരു ഭക്തൻ കൊണ്ട് വന്നിരുന്ന ആപ്പിൾ പഴത്തിൽ ഒരു കുരങ്ങൻ തൻറെ പല്ലുകൾ മൂലം കടിച്ചു കഴിച്ചതായും കാണപ്പെട്ടു.

പൊതുവായി ഒരു കുരങ്ങന്റെ പക്കം ഒരു ആപ്പിൾ പഴം കൊടുത്താൽ, അത് ആ ആപ്പിളിൻറെ മുകളിൽ ഉള്ള തോൽഭാഗം കഴിക്കില്ല. അതിലുള്ള പഴം ഭാഗം മാത്രമേ കഴിക്കുകയുള്ളു. ഇത് ആരും തന്നെ നേരിട്ട് കാണാവുന്നതാണ്. 

ഇതേ രീതിയിൽ തന്നെയായിരുന്നു അവിടെ വച്ചിരുന്ന ആപ്പിളിൽ ഭൂരിഭാഗം പഴങ്ങളിലും ചെയ്യപ്പെട്ടിരുന്നത്. 

ഇതെല്ലാം അവിടെയുള്ള  ഓരോരുത്തരും ( എൻറെ അമ്മയുൾപ്പടെ) ഹനുമാൻ സ്വാമിയുടെ ലീലകൾ  അതിശയത്തോടെ നോക്കിനില്കുന്നനേരത്തു.....................

വീടിന് മുൻവശം ആരോ വന്ന് നില്കുന്നത് കാണപ്പെട്ടു.


സിദ്ധാനുഗ്രഹം.............തുടരും!