24 August 2017

സിദ്ധാനുഗ്രഹം - 34




19 വയസ്സ് പ്രായം വരുന്ന മകൻറെ ഒപ്പമുള്ള ആ ധനികരായ മാതാ പിതാവ്, അഗസ്ത്യ മുനിയുടെ അനുഗ്രഹത്തിനായി അവരുടെ മകന് വേണ്ടി ജീവ നാഡി നോക്കുവാൻ സാധിക്കുമോ? എന്ന് എന്നോട് ചോദിച്ചു. 

അവർ വന്ന നേരം ഒരു ഞായറാഴ്ച രാവിലെ, യമകണ്ട നേരത്തിൽ. ഈ നേരത്തിൽ ശുഭകരമായ കാര്യങ്ങൾ നടത്താതിരിക്കുന്നത് നല്ലത്. പൊതുവായി ആരും തന്നെ രാഹുകാല നേരത്തിലും, യമകണ്ട കാലത്തിലും ഒരു കാര്യവും ചെയുവാൻ മുൻവരില്ല. ഇത് മിക്ക ജനങ്ങളുടെയും രക്തത്തിൽ കലർന്ന ഒരു സത്യമാണ്.

വന്നിരിക്കുന്നവർക് ഇത്തരം നേരത്തിൽ വിശ്വാസം ഉണ്ടോ അതോ ഇല്ലയോ! എന്നാൽ എനിക്ക് വിശ്വാസം ഉള്ളതുകാരണം അത് മനസ്സിൽ വച്ച് കൊണ്ട് തന്നെ സംസാരിച്ചു. "നിങ്ങൾക്ക് വേണ്ടി ജീവ നാഡി നോക്കാം, പക്ഷേ അത് ഒന്നര മണിക്കൂറിന് ശേഷം. അത് വരെ അടുത്തുയെവിടെയെങ്കിലും പോയി വരുക", എന്ന് അവരോട് ഞാൻ പറഞ്ഞു.

എന്നാൽ  അവരോ ഞാൻ പറയുന്നത് ഒട്ടും ചെവികൊള്ളാതെ,"ഉടൻ തന്നെ നോക്കുവാൻ സാധിച്ചെങ്കിൽ നന്നായിരിക്കുമല്ലോ", എന്ന് പറഞ്ഞു.

"അതെ, അതെ", എന്ന് അദ്ദേഹത്തിൻറെ ഭാര്യയും ഇതിന് സമ്മതിച്ചു.

"എന്താണിത്, ഇവർ രണ്ടുപേരും വിഷയം അറിയാതെ സംസാരിക്കുന്നല്ലോ". 

"യമകണ്ടം കഴിയട്ടെ, പിന്നീട് ജീവ നാഡി നോക്കാം," എന്ന് ഞാൻ പറഞ്ഞു. 

ഇത് കേട്ടതും അവർ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. "എന്താണ് സാർ ഇതു", അഗസ്ത്യ മുനിക്ക് ഏത് യമകണ്ട കാലം എന്ന്?

ആരോഗ്യവും, ധനവും ഒരാൾക് ഉണ്ടെങ്കിൽ ഏതൊക്കെ രീതിയിലാണ് അവർ സംസാരിക്കുന്നത് എന്ന് വിഷമമുണ്ടായി.

"നിങ്ങൾ വലിയ ധനികരയായിരിക്കാം, ഞാൻ അതിനെ കുറിച് ശ്രദ്ധിക്കുന്നില്ല. ധനം കാണിച്ചു എന്നെയോ, അഗസ്ത്യ മുനിയെയോ ഒരിക്കലും വശീകരിക്കുവാൻ സാധിക്കില്ല. അങ്ങനെയുള്ള ഏതെങ്കിലും ദുരുദ്ദേശം ഉണ്ടെങ്കിൽ, ഇപ്പോൾ തന്നെ ഇവിടം വിട്ടു തിരിക്കുക",എന്ന് പറഞ്ഞു, ജീവ നാഡി മടക്കി വച്ചു.

ഇത് അവർ എന്റെ അടുത്തുനിന്നും ഒട്ടും പ്രതീക്ഷിച്ചില്ല, കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നീട് ഞാൻ തന്നെ സംസാരിക്കുവാൻ തുടങ്ങി.

"ഈ നാഡി എനിക്ക് മാത്രം വായിക്കുവാൻ വേണ്ടി അഗസ്ത്യ മുനി തന്നത്. മറ്റുള്ളവർക്കും ഉപയോഗം ഉണ്ടാകട്ടെ എന്ന് കരുതിയാണ് അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു, അദ്ദേഹത്തിൻറെ അനുമതി പ്രകാരം എല്ലോർക്കുംവേണ്ടി ജീവ നാഡി വായിക്കുവാൻ ആരംഭിച്ചിരിക്കുന്നത്. ഇതിനപ്പുറമെങ്കിലും ധനം കാണിച്ചു സംസാരിക്കരുത്. വേറെയേതെങ്കിലും നാഡി നോക്കികൊള്ളുക എന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോൾ", അവർ ഞെട്ടിപ്പോയി.

ആ നിമിഷത്തിൽ തന്നെ അവർ എൻറെ കാലിൽ വീണു മാപ്പ് അപേക്ഷിച്ചു. എന്നിട്ട് പറഞ്ഞു എല്ലാം നാഡി വായിക്കുന്നവരും ധനത്തിനു പിറകെ ഓടുന്നതായി കേട്ടു. നിങ്ങളും അങ്ങനെയാണ് എന്ന് കരുതിയാണ് ആ വിധത്തിൽ സംസാരിച്ചത്. മാപ്പാക്കണം, ഒപ്പം തന്നെ അദ്ദേഹത്തിൻറെ ഭാര്യയും അപേക്ഷിച്ചു. എന്നിരുന്നാലും അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ ഒന്നും പറഞ്ഞില്ല. 

അര മണിക്കൂറിന് ശേഷം, ഒരിക്കൽ കൂടി കുളിച്ചു, പൂജ ചെയ്തതിനു ശേഷം, ക്ഷമയോടെ ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

"താങ്കളുടെ മകന് പഠിത്തത്തിൽ താത്പര്യം ഇല്ല. ഒരു കൂട്ടം മോശം കൂട്ടുകെട്ടുകളിൽ പെട്ട് മയക്കുമരുന്നിന് അടിമയായിരിക്കുന്നു. ആ കൂട്ടുകെട്ടിൽ നിന്നും പുറത്തുവരാൻ സാധികുന്നില്ല ഇവന്. അല്ലെ?" എന്ന് അഗസ്ത്യ മുനി അവൻറെ അച്ഛനോട് ചോദിച്ചു.

"അതെ", അവരുടെ കണ്ണുകൾ നിറഞ്ഞു. അതോടെ അഗസ്ത്യ മുനി  ഇങ്ങനെ പറയും എന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചില്ല. 

"അതെ, അഗസ്ത്യ മുനി പറഞ്ഞതെല്ലാം ശെരിയാണ്", എന്ന് ഇടറിയ ശബ്ദത്തിൽ അവർ പറഞ്ഞു.

"പഠിക്കേണ്ട പ്രായത്തിൽ പഠിക്കാതെ ഇങ്ങനെ മയക്കുമരുന്നിന് അടിമയാകാമോ? ആ കൂട്ടുകെട്ടിൽ പെട്ട് ഇങ്ങനെ നശിച്ചുപോകണമോ? ഇതിന് ഇവൻറെ മാതാപിതാക്കൾ ഒരു പ്രമുഖ കാരണമാണ്. ധനം ഉള്ളത് കാരണം എന്ത് വേണമെങ്കിലും ചെയാം എന്ന ശീലം അവരുടെ പുത്രനും ശീലിച്ചത് അല്ലെ ഇതിന് കാരണം", എന്ന് അഗസ്ത്യ മുനി ചോദിച്ചു.

"അതെ", എന്ന് അദ്ദേഹം തലകുലിക്കി.

എന്നിരുന്നാലും അഗസ്ത്യ മുനിയെ നോക്കി വന്നത് കാരണം നിൻറെ പുത്രനെ ആ ദുഃശീലത്തിൽ നിന്നും മോചിപ്പിക്കാം. ഇത് പെട്ടെന്ന് നിരുത്തിക്കാൻ സാധിക്കില്ല, മൂന്ന് മാസം ആകും. സമാധാനമായി ഇരിക്കുക", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"അത് വരെ എന്ത് പ്രാർത്ഥന ചെയ്യണം", എന്ന് അവൻറെ അമ്മ ചോദിച്ചു.

"മൂന്ന് മാസക്കാലം നിങ്ങൾ ഈ നാട് വിട്ടു താമസിക്കണം, പിന്നീട് മാത്രമേ വീട്ടിലേക്ക് തിരിച്ചുവരാൻ പാടൊള്ളു," എന്ന് ജീവ നാഡിയിൽ നിന്നും ഉത്തരം വന്നു.

"അതെങ്ങനെ സാധിക്കും? കോളേജിൽ അവൻ പോകണം ഇല്ലെങ്കിൽ അവൻറെ പഠിത്തം വിട്ടുപോകുമല്ലോ", എന്ന് വിഷമത്തിൽ  അവൻറെ അച്ഛൻ പറഞ്ഞു. 

"എവിടെയിരിക്കുകയാണെങ്കിൽ അവൻ പല വിധ പ്രശ്നങ്ങളിൽ പെട്ട് പോകും. പിന്നീട് വിഷമിക്കുന്നതിൽ കാര്യമില്ല," എന്ന് ഒറ്റ വാക്കിൽ ഉത്തരം നൽകി അഗസ്ത്യ മുനി.

"ചില നിമിഷത്തിൻറെ നിശബ്ദതയ്ക്കു ശേഷം," ശെരി ഞങ്ങൾ പിന്നീട് വരാം, എന്ന് പറഞ്ഞു അവർ തിരിച്ചു.

എന്നെ തേടി വന്നത്, അഗസ്ത്യ മുനി പറഞ്ഞത് ഒന്നും അവരോടൊപ്പം വന്ന അവരുടെ മകന് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അവസാന നിമിഷം വരെ ഒരു വാർത്ത പോലും പറയാതെ 'മുഖം തൂക്കിവച്ചതും' ഞാൻ ശ്രദ്ധിച്ചു. 

"അവർ വന്നു, അവർ ചോദിച്ചു. അഗസ്ത്യ മുനി പറഞ്ഞതുപോലെ താൻ പറഞ്ഞു, അത്ര മാത്രം തന്നെ. വിശ്വസിച്ചാൽ വിശ്വസിക്കട്ടെ അല്ലെങ്കിൽ പോകട്ടെ എന്ന് കരുതി.

ചില മാസങ്ങൾക്ക് ശേഷം, വെളുപ്പിന് 5:00 മണിക്ക് അതെ മാതാപിതാക്കൾ എൻറെ വീട്ടിന് കതകിൽ മുട്ടി. കതക് തുറന്ന് നോക്കിയപ്പോൾ അവർ ഭയപ്പെട്ടിരുന്നു.

" എന്തുപറ്റി", എന്ന് ഞാൻ ചോദിച്ചു.

"എൻറെ മകനെ കാൺമാനില്ല, കോളേജിൽ പോയതാ മൂന്ന് മാസങ്ങൾക്ക് മുൻപ്. വീട്ടിൽ തിരിച്ചുയെത്തിയിട്ടില്ല, അവൻ ചെല്ലും സ്ഥലങ്ങളിൽ എല്ലാം നോക്കിയിരുന്നു. അവൻ ജീവനോടിരിക്കുന്നോ അതോ ഇല്ലയോ എന്ന് അറിയുന്നില്ല. താങ്കൾ തന്നെ അഗസ്ത്യ മുനിയോട് ചോദിച്ചു പറയണം എന്ന് അപേക്ഷിച്ചു. അവരെ സമാധാനപ്പെടുത്തി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"അഗസ്ത്യ മുനി പറഞ്ഞത് അനുസരിക്കാത്തതു കൊണ്ട് അപകടത്തിൽ പെട്ടിരിക്കുകയാണ്. അന്ന് തന്നെ നാട് വിട്ടു പോയിരുന്നെങ്കിൽ ഇപ്പോൾ ആ മയക്കുമരുന്നു കൂട്ടത്തിൽ പെട്ട് ഇതുപോൽ ഉള്ള ഒരു ദിവസം കാണേണ്ടിയിരിക്കുകയില്ല? എന്ന് നാഡി നോക്കിയപ്പോൾ തന്നെ ഒരു ഞെട്ടിക്കുന്ന ചോദ്യം ചോദിച്ചു". ഞാൻ അദ്ദേഹത്തിൻറെ മുഖത്തിൽ നോക്കി.

തല താഴ്ത്തി കൊണ്ട് അദ്ദേഹം പറഞ്ഞു, "എത്രയോ പറഞ്ഞിട്ടും ഞങ്ങളുടെ മകൻ കേട്ടില്ല. വേറെ നാട്ടിൽ പോകുകയില്ല എന്ന് അവൻ പറഞ്ഞു. തൻറെ പഴയ കൂട്ടുകാരെ വിട്ടു പിരിയുകയില്ല എന്ന് പറഞ്ഞു മോട്ടോർ സൈക്കിൾ എടുത്തു തിരിച്ചവനാ, ഇതു വരെ തിരിച്ചെത്തിയിട്ടില്ല", എന്ന് പറഞ്ഞു.

"നിങ്ങളുടെ മകൻ ജീവിച്ചിരിപ്പുണ്ട്. മഹാബലിപുരത്തിൽ ഉള്ള ഒരു മുറിയിൽ മയങ്ങി കിടക്കുകയാണ്. പെട്ടെന്ന് ചെന്ന് കണ്ടുപിടിച്ചു, ഇപ്പോൾ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ചികിത്സ തുടങ്ങിയാൽ നല്ലത്," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയും, ഇപ്പോൾപോലും മയക്കുമരുന്ന് കാരണം അബോധാവസ്ഥയിൽ മയങ്ങി കിടക്കുന്നു എന്ന വാർത്ത അദ്ദേഹത്തെ ഞെട്ടിച്ചാലും, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്ത സമാധാനം ഉണ്ടാക്കി. മകനെ കണ്ടുപിടിച്ചു രക്ഷിക്കണം എന്ന ധിറുതിയിൽ എന്നോട് പോലും പറയാതെ അദ്ദേഹം അവിടം വിട്ടു.

അടുത്ത ദിവസം ഉച്ചയ്ക്കു അദ്ദേഹത്തിൻറെ പക്കത്തിൽ നിന്നും വാർത്ത ലഭിച്ചു, മഹാബലിപുരം ഇവർ ചെല്ലുന്ന ലോഡ്ജിൽ ഉള്ളവർ അവനെ അടുത്തുള്ള ആശുപത്രിയിൽ ചേർത്തിരിക്കുന്നു.

അവൻറെ അച്ഛനും ഈ വാർത്ത എങ്ങനെയോ അന്വേഷിച്ചു, തൻറെ മകനെ അഡ്മിറ്റ് ചെയ്തിട്ടുള്ള ആശുപത്രിയിൽ ചെന്ന് നോക്കിയിരുന്നു. ഭാഗ്യവശാൽ അവൻറെ ജീവന് അപകടം ഒന്നുമില്ല. രണ്ട് ദിവസത്തിൽ സുഖം പ്രാപിച്ചു വീട്ടിൽ വരും എന്ന് എന്നോട് പറഞ്ഞു. 

അഗസ്ത്യ മുനിയുടെ വാക്ക് മാനിച്ചു, അന്ന് തന്നെ ഇവനെ നാട് വിട്ടിരുന്നെങ്കിൽ, ഇങ്ങനെയുള്ള ഒരു  അവസ്ഥ കാണേണ്ടിയിരുന്നില്ല, എന്ന് മുറുമുറുത്ത അവൻറെ അച്ഛൻ, പിന്നീട് അന്യ നാട്ടിൽ താൻതന്നെ കൊണ്ടുപോവാതായി പറഞ്ഞു. 

നാല് മാസത്തിന് ശേഷം, എൻറെ മുന്നിൽ അവർ വന്നു.

പഠിത്തം പോയാൽ പോകട്ടെ, മയക്കുമരുന്ന് ഉപയോഗം അവൻ പൂർണമായും വിട്ടു. വേറെ നാട്ടിൽ താമസിച്ചു അവന് പൂർണമായും ചികിൽസിക്കുകയും ചെയ്തു. ഇപ്പോൾ അവനെ കണ്ടാൽ ഭഗവാൻ ശിവൻറെ പൂർണ ഭക്തനെപോൽ കാണുവാൻ സാധിക്കു. അവൻറെകൂടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അവൻറെ കൂട്ടുകാർ ഇപ്പോൾ പോലീസ് പിടിയിലാണ്.

വേറെ നാട്ടിൽ അവൻ എൻറെ കൂടെ താമസിച്ചിരുന്നതാൽ രക്ഷപെട്ടു. ഇല്ലെങ്കിൽ ഇവൻ പോലീസുകാരുടെ പിടിയിൽ പെട്ടിരിക്കും. എല്ലാം അഗസ്ത്യ മുനി കാണിച്ചു തന്ന വഴിയാണ് എന്ന് സന്തോഷത്തോടെ പറഞ്ഞു.

പിന്നെ, എന്തിരുന്നാലും യമകണ്ട കാലത്തിൽ  അഗസ്ത്യ മുനിയുടെ അനുഗ്രഹം വാങ്ങിക്കുവാൻ പാടുള്ളതല്ല. അഹങ്കാരവും, അഗസ്ത്യ മുനിയെ ജീവ നാഡി വായിക്കുവാൻ നിർബന്ധിച്ചതും, എൻറെ മകനെ ഇങ്ങനെ ഒരു അവസ്ഥയിൽ കൊണ്ടെത്തിച്ചു. ഇനി ഞാൻ ഒരു സാധാരണ മനുഷ്യനായി ജീവിക്കുവാൻ പോകുന്നു, ഞങ്ങളെ അനുഗ്രഹിക്കുക എന്ന് പറഞ്ഞു അദ്ദേഹം.



സിദ്ധാനുഗ്രഹം.............തുടരും!

17 August 2017

സിദ്ധാനുഗ്രഹം - 33




അഗസ്ത്യ മുനിയെ തേടിവരുന്നവർ അനേകം വ്യക്തികൾ ഉണ്ട്. ഓരോ വ്യക്തിയും പല-പല പ്രശ്നങ്ങൾ പരിഹരിക്കുവാനായി ജീവ നാഡിയെ തേടി വരുന്നു. ഇവരിൽ പലരും അഗസ്ത്യ മുനിയുടെ ഭക്തരുമാണ്. അങ്ങനെ ഭക്തയായ ഒരു പെൺകുട്ടി തനിക് ഉണ്ടായ പരീക്ഷണം പരിഹരികുവാനായി അഗസ്ത്യ മുനിയുടെ അടുത്തേക്ക് വന്നത് എങ്ങനെ എന്ന് നമുക്ക് നോക്കാം.

ഒരു യുവതി അഗസ്ത്യ മുനിയുടെ ജീവ നാഡി തേടി ഇവിടം വന്നു, അവളുടെ മുഖം വളരെയധികം ക്ഷീണിച്ചു കാണപ്പെട്ടു. അവൾ വന്ന ഉടൻ താങ്കളല്ലയോ ജീവ നാഡി വായിക്കുന്നത് എന്ന ചോദ്യം എന്നോട് ചോദിച്ചു. 

"എനിക്ക് സത്യത്തിൽ കുഞ്ഞുങ്ങൾ ഉണ്ടാകും ഭാഗ്യം ഉണ്ടോ?" എന്ന് വളരെ നിർദ്ദയമായി അവൾ ചോദിച്ചു.

എനിക്ക് ആ ചോദ്യത്തിൻറെ ആഘാതം അറിയാത്തതുകൊണ്ട്, "ഇതിനെ കുറിച്ച് അഗസ്ത്യ മുനിയോട് തന്നെ ചോദിക്കണം", എന്ന് ഞാൻ പറഞ്ഞു.

"ശെരി എനിക്ക് എത്ര കുഞ്ഞുങ്ങൾ ഉണ്ടായിരിക്കും എന്ന് പറയുമോ അഗസ്ത്യ മുനി", എന്ന് അടുത്ത ചോദ്യം ആ യുവതി ചോദിച്ചു.

ഏത് വളരെ കുഴപ്പം പിടിച്ച ചോദ്യമാണ്, ഇതിനെല്ലാം അഗസ്ത്യ മുനി ഉത്തരം പറയുമോ എന്നത് എനിക്കറിയില്ല, എന്ന് ഞാൻ പറഞ്ഞു.

"എന്തുകൊണ്ട്?"

"ഇതുപോലുള്ള ചോദ്യങ്ങൾ ഇതുവരെ ആരുംതന്നെ ചോദിച്ചിട്ടില്ല. മറ്റും ഇതു വളരെ സൂക്ഷിച്ചു ഉത്തരം പറയേണ്ട ചോദ്യമാണ്. ധിറുതിയിൽ പറയുന്ന ഉത്തരം ചിലപ്പോൾ നിങ്ങളുടെ വിവാഹ ജീവിതത്തിൽ പല കുഴപ്പങ്ങളും ഉണ്ടാക്കും", എന്ന് പറഞ്ഞു.

"ശെരി, എന്നാൽ ഒരു സത്യം എനിക്ക് അറിയും. അത് ശെരിയാണോ എന്ന് പറഞ്ഞുതന്നാൽ മതി. അതിനുള്ള ഉത്തരം എങ്ങനെയുള്ളത് ആണെങ്കിലും ഞാൻ സ്വീകരിച്ചുകൊള്ളാം," എന്ന് പറഞ്ഞു ആ യുവതി.

"ഭഗവാനെ! എന്നെ ധർമ്മസങ്കടത്തിൽ ആക്കരുതേ, നല്ല ഒരു ഉത്തരമായി എനിക്ക് പറയുക" എന്ന് ഭയത്തോടും, ഭക്തിയോടും അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചുകൊണ്ട്," ജീവ നാഡി നോക്കുവാൻ തുടങ്ങി. 

"ഇവൾക്ക് രണ്ട് ആൺ കുട്ടികൾ നഗരത്തിലുള്ള പ്രബലമായ ആശുപത്രിയിൽ ഒരേ നക്ഷത്രത്തിൽ പിറന്നു. ആശുപത്രിയിൽ ഉള്ള ഒരാൾ ഇവൾ പ്രസവിച്ചതിന് ശേഷം മയങ്ങിയിരുന്ന അവസരത്തിൽ അവൾക് പിറന്ന ഇരട്ടക്കുട്ടികളിൽ ഒരു കുഞ്ഞിനെ അവൻ എടുത്തു."

"അതെ ആശുപത്രിയിൽ നിന്നും ഈ യുവതിയുടെ പ്രസവത്തിന് മുന്നേ ദിവസം രാത്രി 12 മണിക് പിറന്ന പെൺകുട്ടിയെ, ഇവളുടെ അടുത്ത് വച്ചു. ആ ആൺ കുട്ടി വേറെയെവിടെയോ ആണ്".

ഈ സത്യം എന്നോട് മാത്രം ദൈവ രഹസ്യമായി പറഞ്ഞ അഗസ്ത്യ മുനി, "മകനെ, ഇത് ഇപ്പോൾ വെളുപ്പെടുത്തിയാൽ ഈ യുവതി, ഇതിൻറെ ആഘാതത്തിൽ ഭ്രാന്തിയാകും. അതുകാരണം ഇപ്പോൾ പറയണ്ടേ. എന്നാൽ ഇനി ഒന്നര മാസ കാലയിടവിൽ ഇവൾക്ക് പിറന്ന ആൺ കുട്ടി ഇവളുടെ പക്കം തന്നെ വന്നു ചേരും. അതെ പോൽ ഇവളുടെ പക്കം വളരുന്ന പെൺകുട്ടി യഥാർത്ഥ അമ്മയുടെ പക്കം എത്തി ചേരും," എന്ന് ഒരു അതിശയിപ്പിക്കുന്ന വാർത്ത സിനിമകളിൽ വരുന്ന ഒരു ശൈലിയിൽ പറഞ്ഞു. 

"എന്താണ് സാർ? വളരെ നേരമായി നാഡി നോക്കികൊണ്ടിരിക്കുകയാണ്, അല്ലാതേ ഒന്നും മിടുന്നില്ലലോ", എന്ന് പറഞ്ഞു എൻറെ നിശബ്ദത ഭംഗമാക്കി.

"നല്ല സന്ദേശം തന്നെയാണ് അഗസ്ത്യ മുനി പറഞ്ഞിരിക്കുന്നത്."

"എന്താണ് ആ സന്ദേശം?".

താങ്കൾക്കു കുഞ്ഞുങ്ങൾ ലഭിക്കുന്നതാണ്. രണ്ട് കുഞ്ഞുങ്ങൾ ഉണ്ടാകും, എന്ന് പറഞ്ഞു.

ആ യുവതി വളരെ ബുദ്‌ധിശാലിയായിരുന്നു, എന്നെ അർത്ഥപൂർണമായി നോക്കിയതിന് ശേഷം, അടുത്ത ചോദ്യം വളരെ സമർത്ഥമായ രീതിയിൽ ചോദിച്ചു.

"എനിക്ക് ഇരട്ടക്കുട്ടികൾ ഒരേ സമയത്തിൽ പിറക്കുമോ? അതോ പിറന്നിരിക്കുമോ? എന്ന് ചോദിച്ചപ്പോൾ, ഞാൻ ഞെട്ടിപ്പോയി.

"എന്ത് അടിസ്ഥാനത്തിലാണ് ഇത് ചോദിക്കുന്നത്?"

കാരണമില്ലാതെ ഈ ചോദ്യം ഞാൻ ചോദിക്കില്ല. ഞാൻ അഗസ്ത്യ മുനിയുടെ ചിത്രം വച്ച് പല വർഷങ്ങളായി പൂജ ചെയുന്നവൾ. എൻ്റെ അച്ഛൻ അഗസ്ത്യ മുനിയുടെ ക്ഷേത്രം കെട്ടി 50 വർഷങ്ങളായി പൂജ ചെയ്തുവരുന്നു, അതോടൊപ്പം ഞങ്ങളുടെ കുല ദൈവം മുരുകനാണ്. 

എൻറെ സ്വപനത്തിൽ ആരോ എനിക്ക് പിറന്ന ഇരട്ടക്കുട്ടികളിൽ, ഒരു കുഞ്ഞിനെ എടുത്തുകൊണ്ട് പോകുന്നതായും, വേറെ ഒരു കറുത്ത നിറമുള്ള കുഞ്ഞിനെ എൻറെ അടുത്ത് വച്ചിട്ട് പോകുന്നതായും, ഞാൻ കാണുന്നു. 

പ്രസവിക്കുന്നതിന് മുൻപ് എന്നെ പരിശോധിക്കും ഡോക്ടർ, നിനക്ക് ഇരട്ടക്കുട്ടികൾ ലഭിക്കുന്ന ഭാഗ്യം ഉണ്ട് എന്ന് പലപ്പോഴായി പറയാറുണ്ടായിരുന്നു. എനിക്ക് ഇരട്ടക്കുട്ടികൾ ലഭിച്ചുവെങ്കിലും അതിൽ ഏതാണ് സത്യത്തിൽ എൻറെ കുഞ്ഞു എന്ന് അറിയില്ല. ഏതോ ഒരു സംശയം എൻറെ മനസ്സിൽ 20 ദിവസമായി അലട്ടുകയാണ്. അതുകൊണ്ടാണ് നാഡി നോക്കുവാനായി ഇവിടെ വന്നത്, അതും പ്രവസിച്ച 20 ദിവസം എന്ന് നോക്കാതെ തന്നെ. 

അവളോട് നാഡിയിൽ വന്ന വാക്കുകൾ പറയുവാനായി എൻറെ മനസ്സ് പറഞ്ഞു, എന്നാൽ അങ്ങനെ പറയാതെപോകുകയാണെങ്കിൽ വന്നിരിക്കുന്ന ആ യുവതിക്ക് ഞാൻ ദ്രോഹം ചെയ്തതുപോൽ ആകും. 

ഒരു സമയം സത്യം പറയുകയാണെങ്കിൽ 'മാറിപോയ കുഞ്ഞു' എന്ന ആഘാതത്തിൽ അവൾ ഭ്രാന്തിയാകുകയാണെങ്കിൽ, ആ പാപവും എന്നെ വന്നു ചേരും. അത് മാത്രം മല്ല  അഗസ്ത്യ മുനിക് കൊടുത്ത വാക്ക് പാലിച്ചില്ല എന്ന ചെത്തപേരും, അദ്ദേഹത്തിൻറെ കോപത്തിന് പാത്രമായിത്തീരും.

പത്തു നിമിഷം ഞാൻ ഈ ധർമ്മസങ്കടം എങ്ങനെ പരിഹരിക്കും എന്ന് ആലോചിച്ചിട്ട് ഒരു എത്തും മനസ്സിലാകാതെ, അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു, "ഒരു വഴി കാണിച്ചു തരാൻ, അതുമൂലം ഈ യുവതിക്ക് തൻറെ കുഞ്ഞിനെ ലഭിക്കണേ", എന്ന് പറഞ്ഞു ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"ഇന്ന് മുതൽ ഈ യുവതി ഗരുഡ ദണ്ഡകം, തുടങ്ങി ചില മന്ത്രങ്ങൾ വീട്ടിൽ  ഉറവിടട്ടേ. ഇന്ന് മുതൽ ഒന്നര മാസ കാലയിടവിൽ സ്ഥലം മാറി വസിക്കുന്ന കുഞ്ഞുങ്ങൾ അവരവരുടെ മാതാപിതാക്കൾക്കൊപ്പം തന്നെ എത്തിച്ചേരും എന്ന് ചുരുക്കത്തിൽ", അഗസ്ത്യ മുനി പറഞ്ഞു. 

അഗസ്ത്യ മുനി പറഞ്ഞ ഈ ഉത്തരം എനിക്ക് തൃപ്തികരമായില്ല.

എനിക്കുപോലും തൃപ്തികരമായില്ല എങ്കിൽ ആ യുവതിക്ക് എങ്ങനെ മനസ്സ് ശാന്തമാകും? എന്തിനാണ് ഈ ശ്ലോകം പഠിക്കേണ്ടത് എന്ന് അവൾ ചോദിക്കും. അങ്ങനെ ഒന്നരമാസത്തിന് ശേഷം അവളുടെ കുഞ്ഞു വീണ്ടും അവളുടെ പക്കം എങ്ങനെ വന്നു ചേരും? അങ്ങനെ തന്നെ വന്നു ചേർന്നാലും അത് തന്നെയാണ് അവളുടെ കുഞ്ഞു എന്ന് എങ്ങനെ വിശ്വസിക്കും? ഇതെല്ലാം ഇരിക്കട്ടെ. എന്ത് കരണത്തിനാണ് കുഞ്ഞുങ്ങൾക്കു സ്ഥലം മാറ്റം ഉണ്ടായത്? ഇതിന് കാരണം? ആരാണ് ഈ പ്രവർത്തി ചെയുന്നത്? എന്നെല്ലാം ആലോചിച്ചു എൻറെ മനസ്സ് ചഞ്ചലമായി. 

നാഡി നോക്കുവാൻ വരുന്നവർ പ്രശ്നങ്ങൾ ഒപ്പമേ വരാറുള്ളു. ഏതോ നാല് വാക്കുകൾ നല്ല രീതിയിൽ പറഞ്ഞു വരുന്നവരെ വിട്ടാൽ മതി എന്ന് കരുതി ജീവ നാഡി വായിക്കുന്നവൻ ഞാൻ. എങ്കിൽ ഇതുപോലുള്ള ധർമ്മസങ്കടമായിട്ടുള്ള പ്രശ്നങ്ങളും വരും, നന്നായി പെട്ടുപോകും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചിട്ടില്ല. 

ഒരിക്കൽ കൂടി അഗസ്ത്യ മുനിയോട് മനസ്സവിട്ടു പ്രാർത്ഥിച്ചു. 

സത്യം ഈ യുവതിയോട് പറയുവാനുള്ള അനുമതി തരണം. അതെ സമയം അവൾക്കും ഒരു വിധത്തിലുമുള്ള കഷ്ടതകൾ ഉണ്ടാകരുതേ എന്ന ഒരു പ്രാർത്ഥനയും കൊടുത്തു. ഇതിന് അഗസ്ത്യ മുനി പറഞ്ഞത് ഇങ്ങനെയായിരുന്നു, "സമാധാനമായി ഇരിക്കൂ എല്ലാം മംഗളമായി നടക്കും, ആ യുവതിയെ ഒന്നര മാസം കഴിഞ്ഞു വരാൻ പറയുക, കുട്ടികളുടെ കാര്യത്തിൽ ഒരു അതിശയം നടക്കും. അവൾക്  നഷ്ടപ്പെട്ടത് തിരിയെ ലഭിക്കും എന്ന് മാത്രം പറയുക", എന്ന് എന്നോട് പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞതുപോലെ ആ യുവതിയോട് ഞാൻ പറഞ്ഞു, "പ്രാർത്ഥിച്ചു വരുക, ഒന്നര മാസ കാലയിടയിൽ നിങ്ങളുടെ സ്വപ്നം സാക്ഷാത്കരിക്കപ്പെടും". അവളും ഈ പറഞ്ഞത് സ്വീകരിച്ചു.

ആ യുവതി പോയതിന് ശേഷം ഞാൻ ആലോചിച്ചു. ഇവൾക്ക് എല്ലാം അറിഞ്ഞുകാണണം, അത് പുറത്തു പറയാതെ വേറെ വിധത്തിൽ മനസിലാക്കുവാൻ വന്നിരിക്കുകയാണ്, എന്ന് എൻറെ ഉള്ളുണർവ് പറഞ്ഞു.

കൃത്യം ഒന്നര മാസത്തിന് ശേഷം ഒരു ദിവസം രാവിലെ.

എൻ്റെ വീടിൻറെ മുറ്റത്തു ആ യുവതി, അവളുടെ ഭർത്താവ് മറ്റും മാതാപിതാവും വന്നു. അവരെ കണ്ടപ്പോൾ എനിക്ക് കഴിഞ്ഞ തവണ ആ യുവതി വന്നുപോയ രംഗമാണ് മനസ്സിൽ വന്നത്. എങ്കിലും ഒന്ന് പോലും പുറത്തു കാണിക്കാത്ത വണ്ണം നിന്നു.

ആ യുവതി തൻറെ ഒപ്പം കൊണ്ടുവന്ന ആ ഇരട്ടക്കുട്ടികളെ എൻറെ മുന്നിൽ വച്ച് അനുഗ്രഹിക്കുവാൻ പറഞ്ഞു. പിന്നീട് നടന്നത് പറയുവാൻ തുടങ്ങി. 

"അഗസ്ത്യ മുനി അന്ന് പറഞ്ഞതുപോലെ എൻറെ കുഞ്ഞു വീണ്ടും എൻറെ പക്കം തന്നെ വന്നു ചേർന്നു", എന്ന് വളരെ സന്തോഷത്തോടെ അവൾ പറഞ്ഞു. 

"എനിക്ക് ഒന്നും മനസ്സിലായില്ല, വിശദമായി പറയുക", എന്ന് ഞാൻ പറഞ്ഞു.

"ആ രണ്ടു ആൺ കുട്ടികളെയും ഒന്ന് നോക്കുക, അവർ കാണുവാൻ ഒന്നുപോലെ അല്ലേ ഇരിക്കുന്നത് ", എന്ന് അവർ ചോദിച്ചു.

"അതെ"

പെൺകുട്ടി പിറന്നിരുന്നാലും, അവർ തമ്മിൽ മുഖം ഭാവം, ഒന്നുപോലെ അല്ലെ ഇരിക്കേണ്ടത്. എന്നാൽ അന്ന് എൻറെ അടുത്ത് ഉണ്ടായിരുന്ന പെൺകുട്ടിക് കുറച്ചുപോലും സാമ്യത ഉണ്ടായിരുന്നില്ല. എനിക്ക് അപ്പോൾ തന്നെ ആ കുഞ്ഞു എൻറെ അല്ല എന്ന ഒരു സംശയം ഉണ്ടായിരുന്നു.

താങ്കളുടെ അടുത്ത് വന്ന് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ കേട്ടു. ഒന്നര മാസത്തിൽ ഒരു അതിശയം നടക്കും. നഷ്ടപെട്ടത്, തിരികെ ലഭിക്കും എന്ന് പറഞ്ഞിരുന്നു. ആ അതിശയമാണ് ഇന്നലെ നടന്നത്, എന്ന് പറഞ്ഞു.

അവൾ സംസാരിക്കുവാൻ തുടങ്ങുന്നത് വരെ മറ്റാരും ഒന്നും മിണ്ടിയില്ല.

"എൻറെ കൊച്ചച്ചൻ മകൻ ഒരുവൻ ഉണ്ട്, പേര് ഷൺമുഖം. പലപ്പോഴുമായി അവൻ ഞങ്ങളുടെ വീട്ടിൽ വരാറുണ്ട്, നന്നായി സംസാരിക്കും. അവൻ പെട്ടെന്ന്‌ ഒരു അന്യ ജാതി പെൺകുട്ടി പ്രണയിക്കുകയും അവളെ തന്നെ വിവാഹം കഴിക്കുകയും ചെയ്തു. ഇതു കാരണം എൻറെ കൊച്ചച്ചൻ അവനെ വീട്ടിനുള്ളിൽ കയറ്റിയില്ല. അത് കാരണം അവൻ മാറി താമസിച്ചിരുന്നു. എനിക്ക് പ്രസവമായ അതെ ദിവസത്തിൽ, അതെ ആശുപത്രിയിൽ അവൻറെ ഭാര്യയും വന്നിട്ടുണ്ട്, ഇത് ഞാൻ അറിഞ്ഞില്ല. അവന് തലേ ദിവസം ഒരു പെൺകുട്ടി പിറന്നിരിക്കുന്നു. ആ കുഞ്ഞിന് ഏതോ ശരീര അസ്വസ്ഥ ഉണ്ടായിരുന്നു. അധിക ദിവസം ആ കുഞ്ഞു ജീവിച്ചിരിക്കില്ല എന്ന് ആരോ പറഞ്ഞിരിക്കുന്നു", അത് അവന് മനഃക്ലേശം ഉണ്ടാക്കിയിരുന്നു.

"അതെ സമയം എനിക്ക് ഇരട്ടക്കുട്ടികൾ എന്ന് അറിഞ്ഞപ്പോൾ, അവൻറെ ക്രിമിനൽ ബുദ്ധി വർക്ക് ചെയുവാൻ തുടങ്ങി. അവൻറെ ഭാര്യയുടെ വാർഡ്, എൻറെ പ്രസവ വാർഡിന് സമീപമായിരുന്നതാലും, അവൻ എൻറെ ബന്ധുവാണ് എന്ന് അറിഞ്ഞത് കാരണം, പലപ്പോഴായി വന്നുപോകുകയായിരുന്നു. അപ്പോൾ എനിക്ക് പിറന്ന ഒരു കുഞ്ഞിനെ എടുത്തതിന് ശേഷം, അവന് പിറന്ന പെൺകുട്ടിയെ എൻറെ സമീപത്തു വച്ചു. ഇന്നലെ അവൻ ഭാര്യയോട് മദ്യത്തിന്റെ അബോധാവസ്ഥയിൽ ഈ സത്യം പറഞ്ഞിരിക്കുന്നു. ആ മാതൃവാത്സല്യം ഇതു കേട്ടതും തുടിച്ചുപോയിരിക്കുന്നു. അടുത്ത അര മണിക്കൂർ നേരത്തിനുള്ളിൽ അവനും, അവന്റെ ഭാര്യയും എന്റേ കുഞ്ഞിനെ എൻറെ പക്കം നൽകുകയും, അവരുടെ മകളെ ഞാൻ തിരിച്ചുകൊടുക്കുകയും ചെയ്തു. എൻറെ അനിയയും അവൻ ചെയ്ത കുറ്റം ഞങ്ങളുടെ സമക്ഷത്തിൽ സമ്മതിച്ചു.  അവനെയും ഞങ്ങൾ മാപ്പാക്കിവിട്ടു".

അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് പ്രകാരം, കൃത്യം ഒന്നര മാസത്തിൽ ഈ അതിശയം നടന്നിരിക്കുന്നു. അദ്ദേഹത്തിന് നന്ദി രേഖപ്പെടുത്തുവാൻ വേണ്ടി ഞങ്ങൾ ഇവിടെവന്നിരിക്കുന്നു, എന്ന് പറഞ്ഞു ആ യുവതി.  




സിദ്ധാനുഗ്രഹം.............തുടരും!

10 August 2017

സിദ്ധാനുഗ്രഹം - 32



ആ ദിവസം തിഥി അഷ്ടമിയായിരുന്നു.

അഷ്ടമി, ഭരണി, കാർത്തിക ദിവസങ്ങളിൽ അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ പൊതുവായി നൽകാറില്ല. ഇത് എനിക്ക് ലഭിച്ച ഒരു ഉഴിവ് ദിവസമായത് കൊണ്ട് ഞാൻ കുറച്ച വിശ്രമിക്കുകയായിരുന്നു അതോടൊപ്പം വേറെ കുറെ പണികളിൽ ഏർപ്പെട്ടിരുന്നു.

പെട്ടന്ന് ഒരു 45 വയസ്സ് പ്രായം വരുന്ന ഒരു ആജാനുബാഹുവായ ഒരാൾ വളരെ ഭയപ്പെട്ട്‌ എൻറെ മുന്നിൽ വന്നു നിന്നു.

മുഖത്തിൽ ദുഃഖം കാണപ്പെട്ടു, പല ദിവസമായി ഉറക്കം ഇല്ലാത്ത കാരണം കൊണ്ട് അദ്ദേഹത്തിൻറെ കണ്ണുകളിൽ രക്ത വരികൾ കാണുവാൻ സാധിച്ചു. ധരിച്ചിരുന്ന വസ്ത്രം പോലും മുഷിഞ്ഞിരുന്നു. തലയിൽ ഒരു തുള്ളി എന്നുപോലും കാണുവാൻ സാധിച്ചില്ല. എന്നാൽ ഒരു വലിയ മനുഷ്യൻ എന്ന ഭാവം ഉണ്ടായിരുന്നു.

ഇതെല്ലാം കാണുമ്പോൾ അദ്ദേഹം ഏതോ ഒരു വലിയ പ്രശ്നത്തിൽ പെട്ടിരിക്കുകയാണ് എന്ന് എനിക്ക് മനസ്സിലാക്കുവാൻ സാധിച്ചു. 

അദ്ദേഹം വേറെ ഒരു ആമുഖം താരത്തെ, ഇന്നേ ദിവസം എനിക്ക് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് തീർച്ചയായും വേണം, ജീവ നാഡി നോക്കുവാൻ സാധിക്കുമോ? എന്ന് ഒരു അധികാര സ്വരത്തിൽ കേട്ടു. 

"നിങ്ങൾ ആരാണ്, എവിടെനിന്നു വരുന്നു" എന്ന് പോലും ചോദിക്കുവാൻ എനിക്ക് തോന്നിയില്ല. ഇന്ന് അഷ്ടമി ദിവസം, നാഡി നോക്കുവാൻ സാധിക്കില്ല, രണ്ട് ദിവസം കഴിഞ്ഞു വരുക. അഗസ്ത്യ മുനി സമ്മതിക്കുകയാണെങ്കിൽ ഞാൻ വായിക്കാം എന്ന് പറഞ്ഞു. 

എൻറെ ഉത്തരം അദ്ദേഹത്തിന് വളരെ സങ്കടവും, അതെ സമയം ഞെട്ടിച്ചിരിക്കുകയും ചെയ്തിരിക്കും, പെട്ടെന്ന് അദ്ദേഹത്തിൻറെ സ്വരം താഴ്ന്നു. 

വളരെ വലിയ പ്രശ്നത്തിലാണ്, അത് കൊണ്ടാണ് ഓടിവന്നത്. കുറച് ദയവ് കാണിക്കുക എന്ന് വളരെ ചെറിയ സ്വരത്തിൽ പറഞ്ഞു.

"അഷ്ടമി, നവമി ദിവസങ്ങളിൽ അനുഗ്രഹ വാക്കുകൾ നല്ലതായി വരില്ല" എന്ന് ഞാൻ പറഞ്ഞു.

"അത് കുഴപ്പമില്ല, അഗസ്ത്യ മുനി എന്ത് പറയുന്നുവോ പറയട്ടെ, പിന്നീട് എൻറെ തലയിലെഴുതുപോലെ നടക്കട്ടെ," എന്ന് അദ്ദേഹം പറഞ്ഞു.

"സാർ, ദയവ് ചെയ്തു തെറ്റിദ്ധരിക്കരുത്, എനിക്ക് 40 കൊല്ലങ്ങളായി ജീവ നാഡി വായിക്കുന്ന അനുഭവം ഉണ്ട്. താങ്കളെപ്പോലെ ഒരാൾ ഇങ്ങനെത്തന്നെയാണ് ഒരു പ്രാവശ്യം ധിറുതിപ്പെടുത്തിയത്. അദ്ദേഹത്തിനായി അഗസ്ത്യ മുനി പറഞ്ഞ വാക്ക് മാനിക്കാതെ ജീവ നാടി നോക്കുവാൻ തുടങ്ങി. അതിൻറെ ഭവിഷ്യത്തു വേറെ വിധമായിരുന്നു. അന്ന് മുതൽ എന്ന് വരെ അഷ്ടമി, നവമി തിഥിയിലും ഭരണി, കാർത്തിക നക്ഷത്രത്തിലും ഞാൻ ജീവ നാഡി വായിക്കുകയില്ല. എന്നെ വിട്ടേക്കു", എന്ന് പറഞ്ഞു. "വേറെ ആരുടെ അടുത്തേക്ക് ചെല്ലുക" എന്ന് പറഞ്ഞു അദ്ദേഹത്തെ അവിടെ നിന്നും ഒഴിവാക്കുവാൻ ശ്രമിച്ചു.

"എന്നാൽ, അദ്ദേഹം അവിടം വിട്ടു പോയില്ല."

"ഞാൻ അഗസ്ത്യ മുനിയുടെ വാക്ക് എങ്ങനെ വരുകയാണെങ്കിലും സ്വീകരിച്ചുകൊള്ളാം, അത് നല്ല രീതിയിലാണെങ്കിലും, അല്ലെങ്കിലും. ഇത് അഗസ്ത്യ മുനിയുടെ വാക്കുകളായി കേൾക്കണം അത്രമാത്രം എന്ന് പറഞ്ഞു വീട്ടുപടിക്കൽ ഇരുന്നു."

സമ്മർദ്ദം ഒന്നുമില്ലാതെ, ആ ഒഴിവ് ദിവസം ചിലവഴിച്ചുകൊണ്ടിരുന്ന ഞാൻ, വേറെ വഴിയൊന്നുമില്ലാതെ അദ്ദേഹത്തെ അകത്തേക്ക് വന്നു ഇരിക്കുവാൻ പറഞ്ഞതിന് ശേഷം, സാഷ്ടാംഗമായി അഗസ്ത്യ ജീവ നാഡിയെ വാങ്ങിയതിന് ശേഷം, അത് എടുത്തു ഒരു പ്രയാസവും ഇദ്ദേഹത്തിന് വരാതെ നല്ല അനുഗ്രഹ വാക്കുകൾ വരണമേ, എന്ന് പറഞ്ഞു വായിക്കുവാൻ തുടങ്ങി.

"വലിയ ഒരു കമ്പനിയിൽ പണിചെയ്തിരുന്ന ഇവനും അവിടത്തെ ചില തൊഴിലാളികൾ തമ്മിൽ കുറച് മാസങ്ങളായി നീരസം ഏർപ്പെട്ടിരിക്കുന്നു". 

കമ്പനിയുടെ മുതലാളി വടക്കേ ഇന്ത്യയിൽ ഇരിക്കുന്നു. തൊഴിലാളികളുടെ കാര്യങ്ങളിൽ മുതലാളി നോക്കാറില്ല. എല്ലാം കർത്തവ്യങ്ങളും ഇദ്ദേഹത്തിന് കൊടിത്തിരിക്കുകയാണ്. സ്ഥാപനം നന്നായി നടക്കണമല്ലോ എന്ന് കരുതി ഇവൻ തൊഴിലാളികളോട് കർശനമായി സംസാരിച്ചിരിക്കുന്നു. ഒരു ചിലർക്ക് മുറയായി ശിക്ഷയും കൊടിത്തിരിക്കുന്നു. 

വളരെ സാധാരണമായ പ്രശ്നത്തെ പോലും വാനോളം ഉയർത്തിയതാൽ, തൊഴിലാളികളിൽ ഒന്ന് - രണ്ട് പേർ കടുത്ത അമർഷം കാരണം അരിവാൾ, കത്തി എന്നിവ കൊണ്ട് 3 ദിവസങ്ങൾക്ക് മുൻപ് വധിക്കുവാൻ ശ്രമിച്ചിരിക്കുന്നു. എന്നാൽ എങ്ങനെയോ ഇവൻ രക്ഷപെട്ടു.

ഇത് മുതലാളി അറിഞ്ഞു, ഇവനെ വിളിച്ചു ഈ പ്രശ്നത്തെ സമാധാനമാക്കുവാൻ പറഞ്ഞു. വേറെ ഒരു വിധത്തിലും ഒരു പ്രശ്നവും കമ്പനിയിൽ ഉണ്ടാകരുത്. അങ്ങനെയെന്തെങ്കിലും നടക്കുകയാണെങ്കിൽ നിന്നെ ഈ ജോലിയിൽ നിന്നും നീക്കപെടും എന്ന് മുന്നറിയിപ്പ് നൽകി.

മദ്ദളത്തിന് രണ്ട് വശത്തിൽനിന്നും ഇടി കിട്ടുന്നതുപോലെ ഇവൻ, ഇരുവർക്കും ഇടയിൽ അകപ്പെട്ടിരിക്കുകയാണ്. 

ശെരി, അവൻ തൻറെ തൊഴിൽ മാന്യത മൂലം അവരെ ഒത്തുതീർപ്പ് ചർച്ചകൾക്കായി വിളിച്ചു, പക്ഷെ അവർ മുൻവനില്ല. 

എനിക്ക് വിശ്വസിക്കുവാൻ സാധിക്കുന്നില്ലായിരുന്നു, എങ്ങനെ അഗസ്ത്യ മുനി അഷ്ടമി തിഥി ദിവസത്തിൽ ഇങ്ങനെ ഒരു അനുഗ്രഹ വാക്ക് തന്നത്. അങ്ങനെയെങ്കിൽ ഇന്നുമുതൽ അഷ്ടമി, നവമി, ഭരണി, കാർത്തിക ദിവസങ്ങളിൽ എല്ലോർക്കും നാഡി നോക്കുവാൻ സാധിക്കുമല്ലോ എന്ന് വിചാരിച്ചു. 

നാഡിയിൽ എന്നോട് പറഞ്ഞത് എൻറെ മുൻവശം ഇരിക്കുന്ന അദ്ദേഹത്തോട് പറഞ്ഞില്ല. പകരത്തിനു, അദ്ദേഹം തന്നെ സത്യം പറയട്ടെ എന്ന് കരുതി ചോദ്യങ്ങൾ ചോദിച്ചു. 

അഗസ്ത്യ മുനി എന്നോട് എന്താണോ പറഞ്ഞത്, അത് തന്നെ അദ്ദേഹവും പറഞ്ഞത്.

രാവിലെ 8 മണിക്ക് കമ്പനിയിൽ എല്ലാവരും ഇരിക്കണം. ചിലർ കൃത്യ സമയത്തിൽ എത്തുന്നില്ല. അവരെ പലതവണ താകീത് കൊടുത്തു നോക്കി,  പക്ഷെ ആരും ആ സമയം പാലിക്കുന്നില്ല. ഇതിന് ഞാൻ നടപടി എടുത്തു, അതാണ് ഇപ്പോൾ വലിയ പ്രശനമായിരിക്കുന്നതു, എന്ന് പറഞ്ഞ അദ്ദേഹം, അഗസ്ത്യ മുനി എന്താണ് പറഞ്ഞത്? എന്ന് വളരെ ഉത്കണ്ഠാപരമായി ചോദിച്ചു.

"ഇന്ന് നിങ്ങൾക്കു കമ്പനിയിൽ പോകേണ്ട ആവശ്യമുണ്ടോ?"

"അതെ, തീർച്ചയായും, നിർബന്ധമായും".

ഒഴിവാക്കുവാൻ പറ്റില്ലേ?

"ഇല്ല, പോകാതിരിക്കുവാൻ പറ്റില്ല."

അങ്ങനെയെങ്കിൽ ഒരു കാര്യം ചെയുക, രാവിലെ 8 മണിക് കമ്പനിയിൽ പോകുന്നതിന് പകരം 11 മണിക് പോകുക.

ഇത് താങ്കൾ പറയുന്നതാണോ? അതോ അഗസ്ത്യ മുനിയുടെതാണോ?

"ഇപ്പോഴും നിങ്ങൾ എന്നെ വിശ്വസിച്ചിട്ടില്ല എന്ന് തോന്നുന്നു. അഗസ്ത്യ മുനി എനിക്ക് പറഞ്ഞ വാക്കുകൾ, താങ്കളോട്‌ അങ്ങനെ തന്നെ പറയുന്നു," എന്ന് പറഞ്ഞു.

"അങ്ങനെയെങ്കിൽ അഷ്ടമി തിഥിയിൽ അനുഗ്രഹ വാക്ക് വന്നിരിക്കുന്നല്ലോ, ഇതു സത്യമാണോ? അതോ നിങ്ങൾ എന്നെ സമാധാനപ്പെടുത്തുവാൻ വേണ്ടി ഇങ്ങനെ പറയുന്നുവോ? എന്ന് ഒരു സംശയം. അതുകൊണ്ടാണ് ചോദിച്ചത്" എന്ന് അദ്ദേഹം വേറെ ചോദ്യങ്ങൾ ഒന്നും ചോദിക്കാതെ പുറപ്പെട്ടു.

മനുഷ്യരെ മനസ്സിലാക്കുവാൻ കഴിയുന്നില്ല എന്നാണ് തോന്നിയത്.

ഇദ്ദേഹം അഗസ്ത്യ മുനി പറഞ്ഞത് പോലെ താമസിച്ചു പോയാൽ നന്നായിരുന്നു. അതോ അഷ്ടമി തിഥിയിൽ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ലഭിക്കും എന്ന് പരീക്ഷിക്കുകയാണെങ്കിൽ, അത് അദ്ദേഹത്തിനും, അഗസ്ത്യ മുനിക്കും ഉള്ള സംബന്ധം, ഇതിൽ എനിക്ക് എന്ത് പങ്കുള്ളത് എന്ന് അവിടെ വച്ച് തന്നെ ഈ കാര്യം വിട്ടു.

"അടുത്ത ദിവസം എല്ലാം വാർത്തകളിലും ഒരു ആശ്ചര്യചകിതമായ വാർത്ത വന്നു."

ചെന്നൈയിൽ ഉള്ള ഒരു കമ്പനിയിൽ പെട്ടെന്ന് തീ പിടിച്ചു. തൊഴിലാളികൾ ദേഷ്യത്തിൽ കമ്പനിയുടെ അധികാരിയെയും, മറ്റുള്ളവരെയും അകത്തു വച്ച് തീ പിടിപ്പിച്ചു. ഇതിൽ 3 ജൂനിയർ അധികാരിയുടെ ശരീരം കരിഞ്ഞു. ആരൊക്കെയാണോ താമസിച്ചു വന്നത് , അവരെല്ലാം രക്ഷപെട്ടു എന്നതായിരുന്നു ആ വാർത്ത.

ആ വാർത്ത, ഉള്ളിൽ തന്നെ ഒരു വിധമായുള്ള ഒരു പിരിമുറുക്കം ഉണ്ടാക്കിയെങ്കിലും, അദ്ദേഹം ആ വിപത്തിൽ നിന്നും രക്ഷപെട്ടിരിക്കണം എന്ന് ഞാൻ വിശ്വസിച്ചു.

ഇന്നല്ലേ അഷ്ടമിയായിരുനെങ്കിലും, അഗസ്ത്യ മുനി അനുഗ്രഹ വാക്ക് തന്നിരുന്നല്ലോ. ആ അധികാരിയുടെ ജീവൻ രക്ഷപെട്ടുവോ അതോ ഇല്ലയോ എന്ന് ഒരു ആകാംഷയുണ്ടായി. ഒരു പക്ഷെ വിപരീതമായി എന്തെങ്കിലും നടക്കുകയാണെങ്കിൽ എന്ന ഭയവും ഏർപ്പെട്ടു.

ഇതുപോലുള്ള അനുഭവങ്ങൾ പലതവണ നടന്നിട്ടുണ്ടെങ്കിലും അത് വച്ച് ഇന്നലെ അദ്ദേഹത്തിന് നാഡി നോക്കാതെ വിട്ടിരിക്കാം. അതോടൊപ്പം ഇനി ആര് വന്നു ചോദിച്ചാലും അഷ്ടമി തിഥിയിൽ നാഡി വായിക്കുവാൻ സാധിക്കില്ല എന്ന് തീരുമാനിച്ചു. ഒരു ഭയം തന്നെ.

അപ്പോൾ.

വീട്ടിന്മുൻവശം ധാരാളം പഴങ്ങളോടൊപ്പം സന്തോഷമായി കാറിൽ നിന്നും ഇറങ്ങി അന്നേ ദിവസം വന്ന അദ്ദേഹം കൂടെ അദ്ദേഹത്തിൻറെ ഭാര്യയും, കുഞ്ഞുങ്ങളും ഉണ്ടായിരുന്നു. 

അദ്ദേഹത്തെ കണ്ട സന്തോഷത്തിൽ ഞാൻ പുളകിതനായി. ഇരിക്കുവാൻ പോലും പറയാതെ, എന്താണ് നടന്നത്? എന്ന് വളരെ ഉത്കണ്ഠാപരമായി ഞാൻ ചോദിച്ചു.

അഗസ്ത്യ മുനി പറഞ്ഞത് പോലെ ഞാൻ എൻറെ വീട്ടിൽ പോയി. ജോലിയിൽ താമസിച്ചു പോയാൽ മതി എന്ന് പറഞ്ഞത് കാരണം സുന്ദര കാൺഠം വായിക്കുവാൻ ആരംഭിച്ചു. അഗസ്ത്യ മുനി പറഞ്ഞതുപോലെ 35, 36 വാക്യങ്ങൾ 8 പ്രാവശ്യം പാരായണം ചെയ്തതിന് ശേഷം, പുറപ്പെടുവാൻ പോകുമ്പോൾ, കമ്പനി തീ പിടിക്കപ്പെട്ടു എന്ന വാർത്ത വന്നു. ഓഫീസും ഫാക്ടറിയും ഒരേയിടത്താണ് ഇരുന്നത്. 

പതറിപ്പോയി ഞാൻ ഓഫീസിൽ ചെന്നു, എന്നെ കണ്ടതും കുറച് തൊഴിലാളികൾ "ദേ അവൻ ഇവിടെ നിൽക്കുന്നു" എന്ന ഒരു വാക്യം പറഞ്ഞു ഓടി. എനിക്ക് അപ്പോൾ ഒന്നും മനസ്സിലായില്ല.

പിന്നീടാണ് കാര്യം മനസ്സിലായത്. കൃത്യമായി 8 മണിക് ഞാൻ എത്തും. ഇത് എല്ലാരും അറിയും. ഇന്നലെ ഇതു പോലെയാണ് എൻറെ കൂടെയുള്ളവർ അകത്തു ചെന്നിരിക്കുന്നു. ഞാൻ തന്നെയാണ് വന്നിരിക്കുന്നത് എന്ന് കരുതി, എന്നെ തീ വച്ച് കൊല്ലണം എന്ന് കരുതി ചിലർ ഷട്ടർ അടച്ചു പെട്രോൾ വീശി തീ വച്ചു. ഇതിൽ എൻറെ സഹപ്രവർത്തകർ മൂന്നുപേരും ജീവനോടെ എരിഞ്ഞുപോയി. 8 മണിക് ഞാനും പോയിരുന്നെങ്കിൽ ഞാനും ഈ വിപത്തിൽ പെട്ടിരിക്കും. അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് കാരണം എൻറെ ജീവൻ തിരിച്ചുകിട്ടി, എന്ന് അദ്ദേഹം ആനന്ദ കണ്ണീരോടെ പറഞ്ഞു.


സിദ്ധാനുഗ്രഹം.............തുടരും!

03 August 2017

സിദ്ധാനുഗ്രഹം - 31




അഗസ്ത്യ മുനി എത്രയോ അതിശയങ്ങൾ ദിവസവും നടത്തുന്നു എന്ന് പറയുന്നു. അങ്ങനെയെങ്കിൽ എനിക്ക് സന്താന സൗഭ്യാഗ്യം ലഭിക്കുമോ? എപ്പോൾ ലഭിക്കും - എന്നത് ആദ്യത്തെ ചോദ്യം.

ഡോക്ടറോട് ചോദിക്കുമ്പോൾ വയസ്സ് 43 ആയതുകാരണം ഇതിനപ്പുറം സന്താന സൗഭ്യാഗ്യം ലഭിക്കുന്നത് കഷ്ടമാണ് എന്ന് തീർത്തു പറയുന്നു. അത് സത്യമാണോ എന്നത് എൻറെ രണ്ടാമത്തെ ചോദ്യം.

അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കി എൻറെ ചോദ്യങ്ങൾക്ക് ഉത്തരം പറയാമോ? എന്ന് ആ മധ്യ വയസ്കയായ സ്ത്രീ. നാളികേരം ഉടയ്ക്കുന്നത് പോലെ ഒറ്റ ശ്വാസത്തിൽ ചോദ്യം ചോദിച്ചതിനു ശേഷം ശാന്തമായിരുന്നു.

അടുത്തിരുന്ന ആ സ്ത്രീയുടെ ഭർത്താവ് ധർമ്മസങ്കടത്തിൽ ഇരിക്കുന്നതു കാണുവാൻ സാധിച്ചു. തൻറെ ഭാര്യ ഇത്തരം ഒരു ചോദ്യം ചോദിക്കും എന്ന് അദ്ദേഹം വിശ്വസിച്ചില്ല.

സത്യത്തിൽ 40 വയസ്സിനുശേഷം പെണ്ണുങ്ങൾ ഗർഭം ധരിക്കരുത്.  43 വയസ്സ് ആയതുകാരണം തീർച്ചയായും സന്താനം ലഭിക്കുന്നത് കഷ്ടമാണ് എന്നത് ഡോക്‌ടറുടെ തീരുമാനം. ഇതു അനുഭവം കൊണ്ടുള്ള സത്യവുമാണ്.

എല്ലാ വിധമുള്ള പരിഹാരങ്ങളും പ്രാർത്ഥനകളും ചെയ്തു 23 വർഷങ്ങൾക്കു ശേഷം, അവസാനമായി അഗസ്ത്യ ജീവ നാഡിയെ വിശ്വസിച്ചു ആ സ്ത്രീ വന്നതാണ് എന്ന് മനസ്സിലായി.

ഈ വയസ്സിൽ സന്താനം വേണമോ എന്ന് തന്നെയാണ് ആദ്യത്തെ ചിന്ത. എന്നാൽ ചെന്നൈ അടയാറിൽ വളരെ വലിയ ഒരു ബംഗ്ലാവ്, തിരുച്ചിയിൽ കുറെ വാഴത്തോട്ടം, ധാരാളം പാടങ്ങളും, പറമ്പുകളുമായി ഒരു കോടിശ്വരൻ. ആ സ്ത്രീയുടെ ഭർത്താവിന് നല്ല വിദ്യാഭ്യാസവും, കൂടാതെ ഒരു പ്രൈവറ്റ് കമ്പനിയിൽ നല്ല ഉയർന്ന ഉദ്യോഗവും ഉണ്ടായിരുന്നു.

ഇവർക്കു സന്താന സൗഭാഗ്യം ഇല്ലെങ്കിൽ ഇവരുടെ സമ്പത്തുകൾ എല്ലാം ഭീഷണിപ്പെടുത്തി ആ സ്ത്രീയുടെ ബന്ധുക്കൾ എടുക്കുവാൻ തയ്യാറായി ഇരിക്കുന്നു. മാത്രമല്ല ആ സ്ത്രീയുടെ ഭർത്താവിൻറെ വീട്ടുകാരും കാത്തിരിക്കുന്നു.

എന്നാൽ എന്ത് വന്നാലും തനിക്ക് സന്താന സൗഭാഗ്യം ഉണ്ട് എന്ന് ആ സ്ത്രീ വിശ്വസിച്ചിരുന്നു. ഡോക്ടർമാരെല്ലാം കൈവിട്ടത് കാരണം ഇപ്പോൾ അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കുവാൻ പകുതി - മനസ്സോടെ വന്നിരിക്കുകയാണ്, എന്നത് അവരുടെ വാക്കുകളിൽ നിന്നും മനസ്സിലാക്കി.

അവസാന നിമിഷം വന്നു ഇങ്ങനെ ചോദിക്കുന്നുവല്ലോ, അഗസ്ത്യ മുനി ഇതിന് എന്ത് ഉത്തരം തരാൻ പോകുന്നു എന്ന ആശങ്ക എനിക്ക് ഉണ്ടായി. ഒരു സമയം സന്താന സൗഭാഗ്യം ഇല്ല എന്ന് പറയുകയാണെങ്കിൽ അവരുടെ മനസ്സ് ഉടഞ്ഞുപോകും. ആത്മീയത്തിൽ വെറുപ്പുണ്ടാകും. അഗസ്ത്യ മുനിയെ വിശ്വസിച്ചു വന്നത് പാഴായി എന്ന് വേണമെങ്കിൽ പറയാം. 

മറുത്തു, ഡോക്ടർമാരെയെല്ലാം അതിശയിപ്പിക്കുംവിധം കുഞ്ഞു പിറക്കുകയാണെങ്കിൽ അത് വൈദ്യ ലോകത്തിന് ഒരു അതിശയം തന്നെയായിരിക്കും. നമുക്കും സന്തോഷമുണ്ടാക്കും. ഇതിന് ആ ദമ്പതികൾക് ഭാഗ്യം ഉണ്ടാകണം. എന്താണ് പറയുന്നത് എന്ന് നോക്കാം, എന്ന് അഗസ്ത്യ മുനിയുട ജീവ നാഡി നോക്കുവാൻ തുടങ്ങി.

"കഴിഞ്ഞ ജന്മത്തിൽ ഇതേ ദിവസം ഇതേ നക്ഷത്രത്തിൽ പൊതിഗൈ മലയിലുള്ള അഗസ്ത്യ മുനിയുടെ ശിൽപത്തിൽ പാൽ അഭിഷേകം ചെയ്തു, മനസ്സ് കുളിർത്ത്, അഗസ്ത്യൻ ഇപ്പോളും ഓർക്കുന്നു. ഇവൾ ചില ജനിക്കാത്ത കുഞ്ഞിങ്ങളെ കൊന്ന കുറ്റവും ഉണ്ട്. അത് വലിയ ഭ്രമഹതി ദോഷമായി മാറിയത് കാരണം ഇത്ര കാലം സന്താന സൗഭാഗ്യത്തിനായി കാത്തുനിൽക്കേണ്ടിവന്നു". എന്ന് പറഞ്ഞ അഗസ്ത്യ മുനി. "ഇതുവരെ ചെയ്ത പരിഹാരങ്ങളിലും, പ്രാർത്ഥനകളും അശുദ്ധാവസ്ഥയായിരുന്നു, അത് കാരണം എല്ലാം വിഫലമായിരിക്കുന്നു. ഇനി ചെയ്യാനുള്ള ഒരു പ്രാർത്ഥന ഉണ്ട്. ആഗമ വിധി പ്രകാരം നാഗദേവതയെ 45 ദിവസം പ്രാർത്ഥന ചെയ്തതിനു ശേഷം, ആ പ്രതിമയെ നിങ്ങളുടെ കുല ദൈവങ്ങളുടെ സന്നിധിയുടെ വടക്ക് - കിഴക് ദിശ നോക്കി വയ്ക്കുക, അന്നേക്ക് 6 കറുത്ത വാവിനുള്ളിൽ ഇവൾ ഗർഭിണിയായിരിക്കും", എന്ന മംഗള വാർത്ത അഗസ്ത്യ മുനി പറഞ്ഞു. 

ഇത് വായിക്കുമ്പോൾ എനിക്ക് തന്നെ വളരെ സന്തോഷമായിരുന്നു. അങ്ങനെയെങ്കിൽ ഇതു കേൾക്കുന്ന അവർക്കു എത്രമാത്രം സന്തോഷമുണ്ടാകും എന്ന് കരുതി.

എന്നാൽ ------

അവരുടെ മുഖത്തിൽ ഒരു തുള്ളിപോലും സന്തോഷം ഉണ്ടായില്ല, ഇത് എന്നെ അതിശയിപ്പിച്ചു. 

ഇതുപോലെ പല പ്രവശയം ചെയ്തിരിക്കുന്നു. ഒരു ഫലവും ഇല്ല. ഇത് അല്ലാതെ വേറെയേതെങ്കിലും പ്രാർത്ഥന ഉണ്ടോ? എന്ന് ചോദിച്ചു നോക്കുവാൻ ആ സ്ത്രീ ആവശ്യപ്പെട്ടു.

അഗസ്ത്യ മുനി ഏതെങ്കിലും പച്ചക്കറി കട നടത്തുകയാണോ, ഇതു വേണ്ട, വേറെയേതെങ്കിലും പച്ചക്കറി തരുക എന്ന് ആവശ്യപ്പെടുന്നതിന്? എന്ന് എനിക്ക് ചോദിക്കുവാൻ തോന്നി.

ഒരു സിദ്ധപുരുഷനോട് ഏങ്ങനെ സംസാരിക്കണം എന്ന് പോലും ആ സ്ത്രീക്ക് അറിയുന്നില്ലല്ലൊ, എന്ന കോപം ഉണ്ടായി, എങ്കിലും ഞാൻ ആ വാക്കുകൾ ഒന്നും പുറത്തു പറഞ്ഞില്ല.

നിങ്ങൾ പ്രതിഷ്ഠ ചെയ്തതു ജീവനുള്ള കല്ലായിരുന്നോ? എന്ന് ചോദിച്ചു.

ആർക്കു അറിയും, ഏതോ ഒരു കല്ല്, രാമേശ്വരത്തിൽ പ്രതിഷ്ഠ ചെയ്തതായിരുന്നു.

അത് ജലവാസം, പാൽവാസം, ധാന്യ വാസം ചെയ്തായിരുന്നുവോ എന്നെങ്കിലും അറിയുമോ?

"അറിയില്ല", എന്ന് വളരെ അലഷ്യമായി ഒരു ഉത്തരം വന്നു.

വേറെ എവിടെയെങ്കിലും ചെന്ന് നാഡി നോകേണ്ടതുതന്നെ.

എൻറെ പെരുമാറ്റം കണ്ട് ഭയപ്പെട്ടു പോയ ആ സ്ത്രീയുടെ ഭർത്താവ്, ഞങ്ങളെ മാപ്പാക്കണം. വിരക്തിയുടെ അവസാനത്തിൽ ഇരിക്കുകയാണ് അവൾ, ഞങ്ങൾ എന്താണ് ചെയേണ്ടത് എന്ന് മാത്രം ചെയുക.  

മനസ്സ് വളരെ ശാന്തമാക്കിയതിനു ശേഷം, അഗസ്ത്യ മുനിയുടെ ജീവ നാഡി ഒന്നുകൂടി വായിക്കുവാൻ തുടങ്ങി.

"അവർ അറിയുന്നില്ല, ഞങ്ങൾ അവരെ മാപ്പാക്കുമെന്ന്," എന്ന് പറഞ്ഞ അഗസ്ത്യ മുനി. 9 വർഷം മുൻപ് മരിച്ചുപോയ ഈ സ്ത്രീയുടെ അച്ഛൻ 'മുരുകവേൽ' ഇവരുടെ മകനായി പിറക്കും. പിന്നെയും ഒരു പെൺകുട്ടി കൂടി ഇവർക്ക് പിറക്കും. ഇവർ രണ്ടുപേരും പങ്കുനി മാസം, ബുധനാഴ്ച ദിവസം പകൽ നേരം, മൂല നക്ഷത്രത്തിൽ പിറക്കും. ആ രണ്ടു കുഞ്ഞുങ്ങൾക്കും തമ്മിൽ രണ്ടു വർഷം വ്യത്യാസം ഉണ്ടായിരിക്കും, എന്ന് പറഞ്ഞു അഗസ്ത്യ മുനി. ഇതു കേട്ടതിനു ശേഷമാണ് ആ സ്ത്രീയുടെ മുഖത്തിൽ സന്തോഷം ഉണ്ടായത്.

5 മാസത്തിന് ശേഷം.

ഒരു ദിവസം രാവിലെ ആ ദമ്പതികൾ ഒരു തട്ടത്തിൽ കുറെ പഴങ്ങൾ, പൂ, വെറ്റില, പാക്കുമായി എന്നെ തേടി വന്നു. അവരുടെ മുഖത്തിൽ വളരെയധികം സന്തോഷം കാണുവാൻ സാധിച്ചു.

"സാർ, അഗസ്ത്യ മുനി പറഞ്ഞതുപോലെ ഒരിക്കൽക്കൂടി, മുറയായി, അശുദ്ധമാകാതെ ജീവനുള്ള കലിൽ നാഗദേവതയെ പൂജിച്ചു, ഞങ്ങളുടെ കുല ദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠിച്ചു. ഇപ്പോൾ ഈശ്വര കൃപ മൂലം, അഗസ്ത്യ മുനിയുടെ അനുഗ്രഹം മൂലവും, ഇവൾ ഇപ്പോൾ ഗർഭം ധരിച്ചിരിക്കുകയാണ്. ഈ കുഞ്ഞു നല്ല രീതിയിൽ പിറക്കുന്നതിന് അഗസ്ത്യ മുനിയുടെ അനുഗ്രഹം വേണം, എന്ന് പറഞ്ഞു അവർ നമസ്കരിച്ചു.

"ഡോക്ടർ എന്ത് പറഞ്ഞു," എന്ന് ഞാൻ ചോദിച്ചു.

"ഇതു ഈശ്വരാധീനം എന്ന് അവർ പറഞ്ഞു, എങ്കിലും ഈ കുഞ്ഞു പിറക്കുന്നത് വരെ, വളരെയധികം സൂക്ഷിക്കണം എന്ന് പറഞ്ഞു, ഇപ്പോഴും അവർ അതിശയത്തിലാണ്" എന്ന് പറഞ്ഞവർ, "സാർ, ഞങ്ങളുടെ കുഞ്ഞു സുരക്ഷിതമായി പിറക്കും അല്ലേ?" എന്ന് ഭയത്തിൽ ഒരു ചോദ്യം ചോദിച്ചു.

"ശാന്തമായി ഇരിക്കുക, അഗസ്ത്യ മുനിയോട് തന്നെ ഇതിനെപറ്റി നേരിട്ട് ചോദിക്കാം," എന്ന് ജീവ നാഡി നോക്കുവാൻ തുടങ്ങി.

വിശ്വാസത്തോടെ ചെയുന്ന എല്ലാ കാര്യങ്ങളും വിജയകരമായിരിക്കും. അശുദ്ധം കലർന്ന ഭക്തി, വിശ്വാസമില്ലാത്ത ഭക്തി, ആത്മാർത്ഥ ഇല്ലാതെ ചെയുന്ന അന്നദാനത്തിനും, നടന്നതും ഇപ്പോൾ നടക്കുന്നതും ഇനി നടക്കുവാൻപോകുന്നതിനും എല്ലാം ഈശ്വരൻ എന്ന ചിന്ത ഇല്ലാതെ സംസാരിക്കുന്നത്, എന്നീ പ്രവർത്തികൾ ഏതൊരുവൻ എന്ന് വിടുമോ അന്നേ ദിവസം മുതൽ അവൻ ഭാഗ്യശാലിയാകും.

ഇത് വരെ നിൻറെ ഭാര്യ ഇതുപോലുള്ള മാനസികാവസ്ഥയിൽ കാര്യങ്ങൾ നടത്തിയിരുന്നത്, അത് കാരണം ഫലം ലഭിച്ചില്ല. അഗസ്ത്യ മുനിയുടെ വാക്കുകൾ പ്രകാരം അവൾ നടന്നു. ഇത് കാരണം അവളുടെ തല വിധിയും മാറി. 

വൈദ്യശാസ്ത്രത്തിന് അതിശയിപ്പിക്കും വിധം ഇവൾ രണ്ട് കുട്ടികളുടെ അമ്മയാകും. എന്നിരുന്നാലും, ചെറിയ ചെറിയ തടസങ്ങൾ ഉണ്ട്. ആ തടസങ്ങൾ മാറുവാൻ നിങ്ങൾ രണ്ടുപേരും ഒരു യാഗം ചെയ്തു രക്ഷ കെട്ടണം, എന്ന് പറഞ്ഞു ഒരു രഹസ്യമായ യാഗം ബ്രഹ്മമുഹൂർത്തത്തിൽ ചെയുവാൻ അഗസ്ത്യ മുനി പറഞ്ഞു.

സാധാരണമായി ഇങ്ങനെ പറയുമ്പോൾ എന്തിന്? എന്ന് ചോദിക്കും ആ സ്ത്രീ, അഗസ്ത്യ മുനി പറഞ്ഞതുപോലെ ആ യാഗവും ചെയ്തു. അത് മാത്രം മല്ല കുഞ്ഞു പിറക്കുന്നത് വരെ തമിഴ്നാട്ടിൽ ഇരിക്കുവാൻ പാടില്ല എന്ന് അഗസ്ത്യ മുനി പറഞ്ഞത് കാരണം ആരും അറിയാത്ത ഒരു രഹസ്യ സ്ഥലത്തിൽ ഇരുന്നു.

അഗസ്ത്യ മുനി പറഞ്ഞത് പോലെ അവർക്കു ഈ 44 വയസ്സിൽ ആർക്കും അറിയാത്ത ഒരു രഹസ്യ സ്ഥലത്തിൽ എന്ത് കരണത്തിനാണ് പ്രസവിക്കുവാൻ പറഞ്ഞത് എന്ന ചോദ്യത്തിന് ഉത്തരം ലഭിച്ചില്ല.

കുഞ്ഞു നല്ല രീതിയിൽ പിറന്നാൽ മതി എന്ന് ഞാനും വിട്ടു. അവരും ഇതിനെ പറ്റി കൂടുതൽ ചോദിച്ചില്ല. പിന്നീട് ഇതിനെ കുറിച്ച് അഗസ്ത്യ മുനി തന്നെ ഉത്തരം പറഞ്ഞു.

സമ്പത്തിൻറെ ആഗ്രഹം കാരണം അവരുടെ ബന്ധുക്കളിൽ ചിലർ അവരുടെ ഗർഭം കലയ്ക്കുവാൻ, പിറക്കുന്ന കുഞ്ഞിനെ കൊല്ലുന്നതിനായി പല - പല രീതിയിൽ ആസൂത്രണം ചെയ്തിരുന്നു. ആഹാരത്തിൽ, മരുന്നിൽ എന്ന് മാത്രമല്ല ആശുപത്രിയിൽ കുഞ്ഞു പിറന്ന ശേഷം അവിടെ വച്ച് തന്നെ കൊല്ലുന്നതിന് അവർ മുന്നിട്ടിരുന്നു. ഇതു തടുക്കുവാൻ വേണ്ടിയാണ് അഗസ്ത്യ മുനി അവരെ ദേശം വിട്ടു പൊക്കുന്നതിനു വഴി കാണിക്കുന്നത് എന്ന് മനസ്സിലായി. 

ഇത്, ചെയ്യുകയാണെങ്കിൽ നിങ്ങളുടെ കുഞ്ഞിനും നിങ്ങൾക്കു ഒരു ആപത്തും വരില്ല എന്ന് പറഞ്ഞു അഗസ്ത്യ മുനി. അതുപോലെ തന്നെ അവർ ചെയ്തു. അവർക്ക് കുഞ്ഞും പിറന്നു.

ഇതിന് ശേഷമാണ് ആ ദമ്പതികൾക്കു സന്തോഷം ഉണ്ടായത്.


സിദ്ധാനുഗ്രഹം.............തുടരും!