08 March 2018

സിദ്ധാനുഗ്രഹം - 55



കള്ളത്തരം ഒന്നും അറിയാത്ത എൻറെ ഭർത്താവിനെ വളരെ മോശമായ രീതിയിലാണ് ചെയ്തിരുന്ന ജോലിയിൽ നിന്നും അദ്ദേഹത്തെ നീക്കപ്പെട്ടിരിക്കുന്നു. താങ്കൾ തന്നെ അഗസ്ത്യ മുനിയോട് പറഞ്ഞിട്ട് അദ്ദേഹത്തെ തിരിച്ചു ജോലിയിൽ കയറ്റണം എന്ന് നിറഞ്ഞ കണ്ണോടെ ഒരു യുവതി വന്നു, കൂടവേ അവളുടെ ഭർത്താവും.

"ജോലിയിൽ നിന്നും നീക്കപെട്ടുവോ? അതോ സസ്‌പെൻഡ് ചെയ്തുവോ? ഏതാണ് ശെരി?, എന്ന് ഞാൻ ചോദിച്ചു.

അതിനുള്ളിൽ അവളുടെ ഭർത്താവ് പറഞ്ഞു, ഇപ്പോൾ സസ്പെൻഡാണ് ചെയ്തിരിക്കുന്നത്. എന്നാൽ അവർ തിരിയെ ജോലിയിൽ എടുക്കും എന്ന് എനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹം വളരെ വിഷമത്തോടെ പറഞ്ഞു. 

"എത്ര ദിവസമായിരിക്കുന്നു?"

"മൂന്ന് വർഷമായിരിക്കുന്നു".

"മൂന്ന് വർഷത്തിൽ ആരുടെയും പക്കം ചെന്ന് ജ്യോതിഷം നോക്കിയിട്ടില്ലയോ?"

"നോക്കിയിരുന്നു. എന്നാൽ അവരൊക്കെ എന്തെല്ലാമോ പറയുകയുണ്ടായി. അതെല്ലാം ചെയ്തിരുന്നു. എന്നാൽ ഇതു വരെ ഒരു ഫലവും ലഭിച്ചിട്ടില്ല," എന്ന് അദ്ദേഹം പറഞ്ഞു.

"അങ്ങനെ എന്ത് തെറ്റ് ചെയ്തതായിട്ടാണ് താങ്കളുടെ പേരിൽ കംപ്ലൈന്റ്റ് ചെയ്യപ്പെട്ടത്?"

"അതെങ്ങനെ പറയുവാൻ സാധിക്കും, മാനേജ്മെന്റിന് എന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല. പല പ്രവാശയം എന്നെ ഭീഷണിപ്പെടുത്തി. സ്വയമേ ജോലിയിൽ നിന്നും വിട്ടു പോയാൽ നല്ലത് എന്ന് അവർ പറഞ്ഞു. ഞാൻ അതിനൊന്നിനും പിടികൊടുക്കാതെ നടന്നു . എന്നാൽ അവസാനം ഒരു കള്ളത്തരമായ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തു എന്നെ സസ്‌പെൻഡ് ചെയ്തു". 

"ഇത്തരം അദ്ദേഹം പറഞ്ഞാലും, ഏതോ ഒന്ന് അദ്ദേഹം മറച്ചുവയ്ക്കുന്നതുപോലെ", എനിക്ക് തോന്നിയിരുന്നു. 

"ശെരി.........ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?".

എനിക്ക് എപ്പോൾ ബാങ്കിൽ തിരികെ ജോലി ലഭിക്കും എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്ന് പറഞ്ഞു.

അഗസ്ത്യ മുനിയെ നമസ്കരിച്ചു ജീവ നാഡിയിൽ ഞാൻ നോക്കി.

"വന്നിരിക്കുന്നവൻ പതുക്കി വച്ചിരിക്കും 5 ലക്ഷം രൂപ, ഈറോഡ് ജില്ലയുടെ അരികിൽ ഇരിക്കും........ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന വയസ്സായ കാഴ്ച ശക്തി നശിച്ചുപോയ സ്ത്രീയുടെ പക്കം എത്തിക്കുകയാണെങ്കിൽ - ബാങ്കിൽ വീണ്ടും പണി ലഭിക്കും. ഇത് ഇന്ന് മുതൽ 22 ദിവസങ്ങളിൽ ചെയാതിരിക്കുകയാണെങ്കിൽ ഇവൻറെ ജോലി തിരിച്ചു ലഭിക്കുന്നത് വളരെ കഷ്ടം. വേറെ വിധത്തിലുള്ള ശിക്ഷ ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാകും എന്ന്, അഗസ്ത്യ മുനി പറഞ്ഞു.

ഇത് കേട്ടതും അവൻ അതിശയിച്ചുപോയി, എന്നാൽ അവൻറെ ഭാര്യയാണെങ്കിൽ നിലവിളിക്കുവാൻ തുടങ്ങി. 

സാർ.......ഇതു നോക്കുക, എന്നിടം ഇപ്പോളുള്ളത്  ഒരു കഷ്ണം മഞ്ഞൾകൊണ്ടുള്ള ഒരു താലിച്ചരട് മാത്രമാണ്. കൈയിൽ ക്യാഷ് ഒന്നുമില്ല, എല്ലാം ആഭരണങ്ങളും വിറ്റ്, ഒരു നേരം കഞ്ഞി കുടിച്ചു കഴിയുന്നു. എൻറെ പക്കം ഒരു രൂപപോലും എടുക്കുവാൻ സാധിക്കില്ല..........ഞങ്ങളോട് ആ വയസ്സായ സ്ത്രീക്ക് പണം കൊടുക്കുവാൻ പറയുന്നല്ലോ സാർ, ഇതിൽ എന്താണ് ന്യായം, എന്ന് അവർ ഉറച്ച സ്വരത്തിൽ പറഞ്ഞു.

"ഇതു നോക്കുക, താങ്കൾ ആര്, ആ ഗ്രാമത്തിലുള്ള വയസ്സായ സ്ത്രീ ആര് എന്ന് ഒന്നും എനിക്ക് അറിയില്ല. ഇതു താങ്കൾക്കും അഗസ്ത്യ മുനികും തമ്മിലുള്ള ബന്ധം, നിങ്ങൾ ചോദ്യം ചോദിച്ചു. അഗസ്ത്യ മുനി അതിനുള്ള ഉത്തരം പറയുകയും ചെയ്തു, ഇതല്ലാതെ ഒന്നും എന്നോട് ചോദിക്കരുതേ എന്ന് ഞാൻ പറഞ്ഞു. 

അതെങ്ങനെ പതുക്കിവച്ചിട്ടുള്ള പണം എന്ന് പറയുന്നത്, ഞങ്ങൾ എന്തേ കവർച്ച മറ്റും ചെയ്തുവോ. ഞങ്ങളോട് ഇങ്ങനെയുള്ള ഒരു നിബന്ധന വച്ചുവല്ലോ. ഇത് അഗസ്ത്യ മുനിയുടെ ജീവ നാഡിയാണോ അതോ താങ്കളുടെ സ്വന്തം കഥയാണോ? എന്ന് ഒരു ഉറച്ച സ്വരത്തിൽ ചോദിച്ചു ആ യുവതിയുടെ ഭർത്താവ്.

ഞാൻ ഒന്നും മിണ്ടിയില്ല, ജീവ നാഡി തിരികേ വയ്ക്കുകയും ചെയ്തു.

"ഇവിടെ അന്നത്തിനുവേണ്ടിയുള്ള ഓട്ടത്തിൽ ഓരോദിവസവും എടുക്കുന്ന ശ്രമം നമ്മൾ അറിയും. എവിടെയോ ഇരിക്കുന്ന ഒരു വയസ്സായ സ്ത്രീക്ക് രൂപ 5 ലക്ഷം കൊടുക്കണമെന്ന്. ഒരു സമയം ഈ വ്യക്തിക്കും ( ജീവ നാഡി വായിക്കുന്ന) ആ വയസ്സായ സ്ത്രീക്കും എന്തെങ്കിലും ബന്ധം കാണുമോ? ഇല്ലെങ്കിൽ ഒരു കാര്യവുമില്ലാതെ അവർക്ക് 5 ലക്ഷം രൂപ കൊടുക്കണം എന്ന് പറഞ്ഞാൽ, ഏതോ ഒരു കമ്മീഷൻ പരിപാടി പോലെയല്ലേ ഇരിക്കുന്നത്", എന്ന് അവർ ഉറച്ചു സംസാരിക്കുന്നത് എൻറെ കാതുകളിൽ വീണു.

ഇതിനപ്പുറം നീചമായത് എന്തെങ്കിലും ഉണ്ടോ? പതുകെ ജീവ നാഡി വായിക്കുന്നത് നിറുത്തണം എന്ന് ഒരു തീരുമാനം മനസ്സിൽ വന്നു. എന്നിരുന്നാലും എല്ലാം അഗസ്ത്യ മുനി തന്നെ നോക്കി നടത്തട്ടെ, എന്ന് തീരുമാനിച്ചു.

രണ്ട് ദിവസത്തിന് ശേഷം.......

ആ സസ്‌പെൻഡ് ചെയ്യപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥൻ അവിടെ വന്നു. പൊതുവായിട്ടുള്ള രീതിയിലാണെങ്കിൽ വരുന്നവരെ വന്നാട്ടെ എന്ന് സസന്തോഷം സ്വീകരിക്കും. എന്നാൽ അദ്ദേഹത്തെ കണ്ടപ്പോൾ രണ്ടു ദിവസത്തിന് മുൻപ് കാതിൽ വീണ ആ ഉറച്ച സംസാരമാണ് എനിക്ക് ഓർമവന്നത്, അതുകൊണ്ട് ഞാൻ മൗനമായി ഇരുന്നു.

"സാർ, അഗസ്ത്യ മുനി പറഞ്ഞതുപോലെ, എവിടെണെങ്കിലും കടം മേടിച്ചെങ്കിലും ആ വയസ്സായ സ്ത്രീക്ക് 5 ലക്ഷം രൂപ കുറച്ചു കുറച്ചായി കൊടുക്കാം എന്ന് വിചാരിക്കുന്നു. ഇതിന് അഗസ്ത്യ മുനി സമ്മതിക്കുമോ? എന്ന് ചോദിച്ചു പറയാമോ? എന്നോട് കോപിക്കരുതേ, എന്ന് വളരെ ഭവ്യതയോട് അദ്ദേഹം ചോദിച്ചു.

ഇത്തരം വ്യതികൾക്കുവേണ്ടി ജീവ നാഡി നോക്കേണ്ടിയിരിക്കുന്നല്ലോ, എന്ന് ഒരു തോന്നലിലൂടെ നാഡി നോക്കുവാൻ തുടങ്ങി.

"വളരെ വലിയൊരു തെറ്റ് ചെയ്തിട്ട്  ഒന്നും അറിയാത്തവനെ പോലെ അഭിനയിക്കുകയാണോ? ആദ്യം അഗസ്ത്യ മുനി പറഞ്ഞ ഉത്തരവ് അത് പോലെ അനുസരിക്കുക. ഇരിക്കുന്ന ധനത്തിൽനിന്നും ഒരു ചെറു അംശം മാത്രമേ ആ വയസ്സായ സ്ത്രീക്ക് കൊടുക്കുവാൻ പറഞ്ഞത്. ധനമാണോ നിൻറെ പക്കം ഇല്ലാത്തത്, അഗസ്ത്യ മുനിയെ നീ പരീക്ഷിക്കരുത്.

ഇന്നേക്ക് 20 ദവസത്തിനുള്ളിൽ അഗസ്ത്യ മുനി പറഞ്ഞ  ആ ഉത്തരവ് പ്രയോഗികത്തിൽ കൊണ്ടവരുകയാണെങ്കിൽ, 21 ദിവസം പതുക്കി വച്ചിട്ടുള്ള ആ കള്ള പണമെല്ലാം ഉടമസ്ഥന് തിരികെച്ചെല്ലും. പിന്നീട് അഗസ്ത്യ മുനിയെ പഴി ചാർത്തിയിട്ട് കാര്യമില്ല, എന്ന് ഒറ്റ വാക്യത്തിൽ ഉത്തരം വന്നു.

ഒരു ഉത്തരവും മിണ്ടാതെ തല കുലുക്കി, തല താഴ്ത്തി പുറത്തേക്ക് വന്നു അദ്ദേഹം. ഒന്നരമാസത്തിന് ശേഷം?

ആ സസ്‌പെൻഡ് ചെയ്യപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥനോ മറ്റും  അദ്ദേഹത്തിൻറെ ഭാര്യയോ എന്നെ കാണുവാൻ വന്നില്ല. എന്ന് എൻറെ ഉൾമനസിൽ ഒരു സംശയം ഉണ്ടായി.

"അഗസ്ത്യ മുനിയോ ധനം ഉണ്ടെന്ന് പറയുന്നു, എന്നാൽ ഇവനോ ധനം ഇല്ലായെന്നും. ഇതിൽ എന്താണ് സത്യം എന്ന് അറിയുവാൻ താത്പര്യം ഉണ്ടായിരുന്നു എനിക്ക്. എന്നെങ്കിലും ഒരു ദിവസം ഇതിന് ഉത്തരം ലഭിക്കുമല്ലോ എന്ന വിശ്വാസത്തിൽ, ആ വിചാരം ഞാൻ അപ്പാടെ വിട്ടു.

പെട്ടെന്ന് അന്നേ ദിവസം വൈകുന്നേരം അവൻ എന്നെ മാത്രം കാണുവാൻ വേണ്ടി കാത്തിരുന്നു.

"എന്താണ് കാര്യം", എന്ന് ഞാൻ ചോദിച്ചു.

താങ്കൾ പറഞ്ഞതുപോലെ എല്ലാം ധനവും എടുത്തുകൊണ്ട് ആ ഗ്രാമത്തിൽ പോയിരുന്നു. അഗസ്ത്യ മുനി പറഞ്ഞ ആ മേൽവിലാസത്തിൽ തേടി നോക്കി. അത്തരം ഒരു സ്ത്രീ അവിടെയില്ല എന്ന് അവർ പറഞ്ഞു. ഞാൻ തിരിച്ചു വന്നു. ഇതിനപ്പുറം എന്ത് ചെയ്യുവാൻ സാധിക്കും", എന്ന് വളരെ ഭവ്യതയോടെ അദ്ദേഹം ചോദിച്ചു.

ജീവ നാഡി നോക്കി പറയാം എന്ന് അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു നോക്കിയപ്പോൾ. അഗസ്ത്യ മുനിയുടെ മുൻപിൽ തന്നെ അഭിനയിക്കുന്ന ഇവനെ എന്താണ് ചെയ്യേണ്ടത്? ഇവൻ അവിടെ പോയിട്ടുമില്ല. ആ സ്ത്രീയെ കണ്ടിട്ടുമില്ല, എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എന്നോട് മാത്രം ചില കാര്യങ്ങൾ ദൈവ രഹസ്യമായി പറഞ്ഞിട്ട്, മറ്റൊരു വിധത്തിൽ, അവൻറെ മുന്നിൽ പറയുകയുണ്ടായി.

".........ഗ്രാമത്തിൽ ചെന്ന് ആ സ്ത്രീയെ കാണാതെ തിരിച്ചു വന്നത് അഗസ്ത്യ മുനി വിശ്വസിക്കുന്നു. നിനക്ക് ധനം വീണ്ടും ലഭിക്കുവാൻ, മാത്രമല്ല ചെയ്ത പാപങ്ങളെ മീട്ടുവാൻ, വഴി പല തവണയായി കാണിച്ചിരുന്നു. ഇവിടെ നിൻറെ കണക്കുകൂട്ടലിൽ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ തെറ്റായി പോയി. അതിനാൽ ഇന്ന് മുതൽ അഗസ്ത്യ മുനിയെ തേടി വരണ്ട. വേറെ ഏതെങ്കിലും ഒരു സിദ്ധൻറെ ജീവ നാഡി നോക്കുക", എന്ന് അഗസ്ത്യ മുനി ഒറ്റ വാക്യത്തിൽ പറയുകയുണ്ടായി. 

ഇത് കേട്ടതും വളരെ സന്തോഷത്തോടെ അവൻ പോയി, എനിക്ക് ഇത് പുതിയ അനുഭവമായിരുന്നു.

ഇദ്ദേഹം ആ ഗ്രാമത്തിൽ വസിക്കുന്ന വയസ്സായ സ്ത്രീയെ തേടി പോയിട്ടില്ല. ആ സ്ത്രീയെ കണ്ടിട്ടില്ലായെന്നും അഗസ്ത്യ മുനി പറഞ്ഞുവല്ലോ, പിന്നീട് വേറെ വിധത്തിൽ അനുഗ്രഹ വാക്ക് പറയുന്നല്ലോ? എന്താണ് ഇദ്ദേഹത്തിൻറെ ജീവിതത്തിൽ അത്തരം ഒരു രഹസ്യമുള്ളത്? എന്ന് തോന്നുവാൻ തുടങ്ങി.

"കുറച്ചു നേരം സമാധാനമായി ഇരിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇവൻ തന്നെ അഗസ്ത്യ മുനിയെ തേടി വരും. അപ്പോൾ അവന് എന്താണ് നടന്നത് എന്ന് ഞാൻ പറയാം", എന്ന് ഒരു കടംകഥപോലെ എന്നോട് പറഞ്ഞു അഗസ്ത്യ മുനി.

ഇത് കേട്ടതും എനിക്ക് ഒരു നിരാശയാണ് ഉണ്ടായത്. ഇതിനപ്പുറം ഒരു ചോദ്യംപോലും ചോദിക്കരുത് എന്ന് ഞാൻ കരുതി.

മൂന്നാമത്തെ ദിവസം രാവിലെ.........

"എനിക്ക് മാപ്പ് നൽകേണമേ എന്ന് പറഞ്ഞു ആ ബാങ്ക് ഉദ്യോഗസ്ഥൻ എൻറെ കാലിൽ വീണു".

അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഞാൻ നോക്കി, വളരെ വേഗത്തിൽ വാക്കുകൾ കാണുവാൻ സാധിച്ചു. അഗസ്ത്യ മുനി പറഞ്ഞ എല്ലാം വാർത്തകളും എന്നെ അതിശയിപ്പിക്കുന്ന വിധമായിരുന്നു. 

ആ വാർത്തകൾ.........

ഞാൻ വേറെയൊന്നും സംസാരിച്ചില്ല. അവൻ തിരിച്ചു ചോദിക്കും മുൻപേ, ഞാൻ തന്നെ ജീവ നാഡിയിൽ വന്നത് വിവർത്തിച്ചു. 

യുവരാജ് കഷ്ടപ്പെട്ട് കടം മേടിച്ചു വിദേശ രാജ്യത്തിൽ ജോലിക്ക് വേണ്ടി പോയി. താൻ സംബാധിക്കുന്ന ധനത്തിൽ നിന്നും ഒരു പകുതി  മാസം തോറും ആത്തൂരിൽ താമസിക്കുന്ന അമ്മയ്ക്കു അവൻ ബാങ്കിലൂടെ അയച്ചിരുന്നു. 

എല്ലാം ധനവും കൊടുക്കുയാണെങ്കിൽ ആ അമ്മയ്ക്കു ഇതെല്ലാം സംരഷിക്കുവാൻ സാധിക്കില്ലല്ലോ എന്ന് കരുതി അതെ ബാങ്കിൽ തൻറെ പേരിൽ ഉള്ള അക്കൗണ്ടിൽ രഹസ്യമായി ഇവൻ ചേർത്തുകൊണ്ടിരുന്നു. ഈ പണം കൊടുത്ത വിവരം യുവരാജിനും ആ ബാങ്കിലെ മാനേജറിനും മാത്രമേ അറിയുകയുള്ളൂ.

ഇങ്ങനെയിരിക്കെ 4 വർഷം മുൻപ് വിദേശരാജ്യത്തിൽ ഒരു വിപത്തിൽ അവൻ മരണപെട്ടു. ഈ വിവരം അറിഞ്ഞ ഇവൻ, ആ യുവരാജിന്റെ ആ രഹസ്യ കോഡ് ഉപയോഗിച്ചു, അവൻ സമ്പാദിച്ചുവച്ചിരുന്ന 25 ലക്ഷം രൂപ കള്ള ഒപ്പിട്ടു അവിടെയുള്ള ചിലരുടെ സഹായത്തോടെ മൊത്തവും കരസ്ഥമാക്കി. 

മകൻ മരിച്ചുപോയത് കാരണം, പണം വരുന്നത് നിന്നുപോയി, മാത്രമല്ല യുവരാജിന്റെ അമ്മയെ ബന്ധുക്കളും കൈവിട്ടു. ഇതു കാരണം ഒരു നേരത്തിനുള്ള അന്നം ലഭിക്കാതെയും, കാഴ്ച്ച ശക്തി നഷ്ട്ടപെട്ട അവസ്ഥയിൽ, വിശപ്പ് സഹിക്കുവാനാകാതെ കിടക്കുകയായിരുന്നു യുവരാജിന്റെ അമ്മ.

അവർ ആ ദാരിദ്ര്യ അവസ്ഥയിൽ ഓരോ ദിവസവും ആത്തൂരിൽ ജീവിതവുമായുള്ള യുദ്ധത്തിൽ പോരാടിക്കൊണ്ടിരിക്കുകയാണ്........

ഇവിടെ......

ആ ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഇവനും ഇവൻറെ കൂട്ടുകാരും ദിവസവും മദ്യത്തിൻറെ ലഹരിയിലും വളരെ ആർഭാടമായി ജീവിച്ചുകൊണ്ടിരുന്നു. എന്നാൽ പുറത്തു കാപട്യത്തിൽ നടന്നു ഈ ബാങ്ക് ഉദ്യോഗസ്‌ത്യൻ. ഒരു സമയം ഇവനും - കൂട്ടുകാരും തമ്മിൽ മദ്യത്തിൻറെ ലഹരിയിൽ വാക്ക് വാദം വന്നപ്പോൾ, "ഞങ്ങൾക്കും ആ 25 ലക്ഷം രൂപയിൽ പങ്ക് നൽകുക, ഇല്ലെങ്കിൽ ഞങ്ങൾ പോലീസിൽ കംപ്ലൈന്റ്റ് ചെയ്യും", എന്ന് അവർ ഭീഷണിപ്പെടുത്തി.

ഇത് ആ ബാങ്ക് ഉദ്യോഗസ്ഥനെ വളരെ ധർമ്മസങ്കടത്തിലാക്കി. കുടുംബത്തിൽ നിന്ന് വിട്ടു കരസ്ഥമാക്കിയ ഈ പണം എടുത്തു വേറെയെവിടെയെങ്കിലും ചെല്ലാമല്ലോ എന്ന് കൂടെ അവനു തോന്നിയിരുന്നു.

ഇതിനുള്ളിൽ ഈ വാർത്ത പുറത്തേക്ക് വരാൻ പാടില്ല എന്ന് കരുതി കൂടുതൽ ധനം ആ അനുയായികൾക്ക് കൊടുത് സമാധാനപ്പെടുത്തികൊണ്ടിരുന്നു. എത്ര ദിവസത്തേക്ക് അവൻ ഇത് മൂടി വായിക്കുവാൻ സാധിക്കും?

എങ്ങനെയോ ഈ സംഭവം ബാങ്കിൻറെ ഉയർന്ന ഉദ്യോഗസ്ഥന് മനസ്സിലായിരിക്കുന്നു. ഇവനെ വിളിച്ചു അന്വേഷിച്ചപ്പോൾ ഇവനും കുറ്റം സമ്മതിച്ചു. ചീഫ് മാനേജർ ഇവനെ താത്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നു, മാത്രമല്ല ഇവൻറെ പേരിൽ കോടതിയിൽ കേസും കൊടിത്തിരിക്കുന്നു.

ഇവൻ, കൈയ്യിലെടുത്ത ധനം ഒരു തുണി സഞ്ചിയിൽ ചുറ്റി, വീടിന് പിന്നാപുറമുള്ള അഴുക്ക് ചാലിന് സമീപം ഒരു കുഴിയെടുത്തു ഈ ധനം പുതച് വച്ചു, എന്നിട്ട് ഒന്നിനും അറിയാത്തതുപോലെയും, ഒരു നേരത്തെ അന്നത്തിനുപോലും വഴിയില്ലാത്തതുപോലെയും നടക്കുകയായിരുന്നു. 

ഇവൻ സത്യത്തിൽ നിരപരാധിയാണ് എന്ന് ഇവൻറെ വീട്ടുകാരെ വിശ്വസിപ്പിച്ചതാണ് സത്യത്തിൽ അതിശയം. കൈയിലിരുന്ന എല്ലാം ധനവും ചിലവുചെയ്തു കഴിഞ്ഞു എന്ന് ഇവൻ അഭിനയിക്കുകയാണ്. മറ്റും ബാങ്ക് അവൻറെ പേരിൽ കൊടിത്തിട്ടുള്ള ക്രിമിനൽ വക്കാലത് ഇപ്പോൾ 3 വർഷമായി നടന്നുകൊണ്ടിരിക്കുകയാണല്ലോ? എന്ന് അഗസ്ത്യ മുനി ഒരു വലിയ ഞെട്ടിക്കുന്ന വിവരം അറിയിച്ചു.

എത്രയും പറഞ്ഞത് അവൻ സാവധാനം കേൾകുകയല്ലാതെ എതിർത്തോ, അതോ മറിച്ചു സംസാരിക്കുകയോ ചെയ്തില്ല.

വീണ്ടും അഗസ്ത്യ മുനി വിവരിക്കുവാൻ തുടങ്ങി.

"ഇതെല്ലാം അഗസ്ത്യ മുനിയായ നാമം അറിയും. ആത്തൂരിൽ ഉള്ള ആ വയസായ സ്ത്രീക്ക് അവരുടെ മകൻ അയച്ച ധനമെല്ലാം ചേരട്ടെ എന്ന് കരുതിയാണ്, ഇവനെ അവിടേക്ക് ആ ധനമെല്ലാം എടുത്തുകൊണ്ട് പോകുവാൻ പറഞ്ഞത്", എന്നാൽ ഇവൻ ചെവികൊണ്ടില്ല.

ഒരിക്കൽക്കൂടി ആത്തൂരിൽ പോയതായിട്ടും ആ വയസ്സായ സ്ത്രീയെ കാണുവാൻ സാധിക്കാത്തതും ഇവൻ കള്ളം പറഞ്ഞു, അഗസ്ത്യ മുനിയും ഇതിനനുസരിച്ചു ഒരു നാടകം ഇവനോടൊപ്പം കളിച്ചു. ഇവനും അത് വിശ്വസിച്ചുപോയി, ഇപ്പോൾ എന്തുകൊണ്ടാണ് ഇവൻ കരഞ്ഞുകൊണ്ട് വന്നിരിക്കുന്നത് എന്ന്‌ അറിയുമോ? അത് ഇവൻ തന്നെ പറയട്ടെ എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അവന് വാതുറന്ന് സംസാരിക്കുവാൻ സാധിച്ചില്ല, വിതുമ്പി, വിതുമ്പി കരയുവാൻ തുടങ്ങി. 

അവസാനം കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞത് ഇത്ര മാത്രം. 

അഴുക്ക് ചാലിന് സമീപമുള്ള കുഴി തോണ്ടി പുതച്ചു വച്ചിരുന്ന എല്ലാം ധനവും കാല പഴകത്തിൽ എല്ലാം ധനവും മണ്ണോട്  മണ്ണായിരിക്കുന്നു. അത് മാത്രമോ? അവന് സമീപത്തിൽ കരളിൽ കാൻസർ എന്ന് അറിയുവാൻ സാധിച്ചു. 

ഈ വിവരം അവൻ തന്നെയാണ് ആദ്യം അറിയിച്ചതെങ്കിലും, ആദ്യം ആരും തന്നെ വിശ്വസിച്ചിരുന്നില്ല. പിന്നീട് പ്രൂഫ് സഹിതം എടുത്തുകാണിച്ചപ്പോളാണ് എല്ലാരും വിശ്വസിച്ചത്. എല്ലാവരും അതിശയത്തിൽ ഞെട്ടിപ്പോയി, എന്നിരുന്നാലും ആ വയസ്സായ സ്ത്രീക്ക് എന്താണ് ഒരു വഴി എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു.

കുറച്ചു ദിവസം കൂടി ഈ കേസിന്റെ വക്കാലത് 
നടക്കും. ചെയ്ത തെറ്റിന് മുറയായ ആധാരമില്ലാത്തതുകൊണ്ട് ഇവന് അനുകൂലമായ ഒരു വിധി ലഭിക്കും. അപ്പോൾ ഈ കഴിഞ്ഞ മൂന്നരവർഷത്തിൻറെ ആനുകൂല്യങ്ങൾ ലഭിക്കും, ഇത്‌ ആ വയസ്സായ ആത്തൂരിലുള്ള സ്ത്രീക്ക് കൊടുക്കട്ടെ.

പിന്നീട് അവർ ഇരിക്കുംവരെ ഇവൻ തൻറെ ശമ്പളത്തിൽനിന്നും ഒരു തുക മാസം തോറും, കൊടുത്തുവരുകയാണെങ്കിൽ, ഇവന് വന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപെടുവാൻ സാധിക്കും എന്ന് വളരെ നൂതനമായ ഒരു വഴി കാണിച്ചു.

ഇതെല്ലാം കേട്ടപ്പോൾ, ഒരു പക്ഷേ ഈ വക്കാലത്തു തീരുവാൻ കാലതാമസം എടുക്കുകയാണെങ്കിൽ അത് വരെ  ആ വയസ്സായ സ്ത്രീ ജീവനോടിരിക്കുമോ എന്ന് ഒരു സംശയം ഉണ്ടായി. 

ഇത് എങ്ങനെയാണ്‌ അവൻ മനസ്സിലാക്കിയെന്നു  എന്ന് അറിയില്ല, പെട്ടെന്ന് ഒരു വാർത്ത അവൻ പറഞ്ഞു. 

അഗസ്ത്യ മുനി ഉത്തരവ്ഇടുകയാണെങ്കിൽ ഇപ്പോൾ തന്നെ ആ സ്ത്രീയെ തേടിപ്പിടിച്ചു എൻറെ വീട്ടിൽ വച്ച് അന്നം കൊണ്ടുക്കാം. അവരെ എൻറെ സ്വന്തം അമ്മയെപ്പോലെ ഞാൻ രക്ഷിച്ചുകൊള്ളാം എന്ന് വളരെ ഉത്സാഹത്തോടെ അവൻ പറഞ്ഞു.

അഗസ്ത്യ മുനിയും ഇതിന് സമ്മതിച്ചു, എന്നാൽ ഇത് അവൻറെ ഭാര്യ സമ്മതിച്ചില്ല, എതിർത്ത് സംസാരിച്ചു. 

എൻറെ  ഭർത്താവ് ഒരു നല്ലവനാണ്  എന്ന് ഞാൻ വിശ്വസിചിരുന്നു. എൻറെ താലി പണയംവച്ചു ഞാൻ ഈ മൂന്ന് വർഷം ഇദ്ദേഹത്തിന് അന്നം നൽകി. എന്നാൽ ഇപ്പോൾ അല്ലേ എനിക്ക് അറിയുന്നത്. ഇതിനപ്പുറം ഇവൻ എനിക്ക് ഭർത്താവല്ല. ഞാൻ ഇവന് ഭാര്യയുമല്ല. ഈ വ്യക്തിയെ ഞാൻ വീട്ടിൽ ചേർക്കുകയുമില്ല എന്ന് വളരെ ദൃഢതയോടെ അവർ പറഞ്ഞു.

പിന്നീട് അഗസ്ത്യ മുനിയോട് തന്നെ എന്താണ് ഇതിനുള്ള പരിഹാരം ഞാൻ ചോദിച്ചു.

 അവൻ ഈ കേസിൽ നിന്നും മുക്തനായി വീണ്ടും പണിയിൽ ചേരുന്നതുവരെ ആത്തൂരിൽ ഇരുന്നു, ആ  യുവരാജാവിന്റെ അമ്മയ്ക്ക് സഹായിച്ചുവരട്ടെ. ഈ കേസിൽ ഒരു അനുകൂലമായ ഫലം ലഭിച്ചിട്ട്, അതോടൊപ്പം ആ സ്ത്രീക്ക് കൊണ്ടുകാനുള്ള തുക കൊടുത്തതിനു ശേഷം, വീണ്ടും തൻറെ ഭാര്യയോടൊപ്പം ഒന്നിച്ചു ജീവിച്ചുവരട്ടെ എന്നത് തന്നെയാണ് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് എന്ന് ഉപസംഹരിച്ചു.

ഇത് അവനും അതോടൊപ്പം അവൻറെ വീട്ടുകാരും സമ്മതിച്ചു. 

കേസിൽ അവൻ ജയിച്ചു, എന്നാൽ ഡിപ്പാർട്മെൻറ് ആക്ഷൻ കാരണം അതേ പദവിയിൽ തുടരുവാൻ സാധിക്കാതെ, വളരെ കുറഞ്ഞ ഒരു സ്ഥാനം കൊടുത്തു നീലഗിരിസിനു സമീപം അവനെ അയച്ചു. 

എപ്പോൾ അവനു വന്നത് ലിവർ ക്യാന്സറല്ല, മറിച്ചു ഒരു സാധാരണ വയറുവേദനയാണ് എന്ന് ഡോക്ടർ പറഞ്ഞതുമൂലം, വളരെ സന്തോഷത്തോടെ അവൻ നടക്കുകയാണ്. അത്തൂരിലുള്ള സ്ത്രീയും വളരെക്കാലം നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്നു. പിന്നീട് അവർ വാർധക്യമൂലം മരിക്കുകയും ചെയ്തു. 

മറ്റുള്ളവരുടെ ധനം തട്ടിയെടുത്തു ജീവിച്ചുവരുന്നവർക് ഈ ബാങ്ക് ഉദ്യോഗസ്ഥൻറെ ജീവിതം ഒരു പാഠമായി ഇരിക്കട്ടെ. ഇത് പഠിച്ചതിന് ശേഷമെങ്കിലും മറ്റുള്ളവരുടെ വഞ്ചിച്ചു, ധനം സമ്പാദിക്കുന്നവർ മനസ്സ് തിരിഞ്ഞു ജീവിക്കുകയാണെങ്കിൽ നല്ലത് തന്നെ 




സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................