01 March 2018

സിദ്ധാനുഗ്രഹം - 54




മുടന്തി, മുടന്തി വന്ന ആ വ്യക്തിക് ഒരു 70 വയസ്സ് കാണും, അദ്ദേഹത്തോടൊപ്പം ഒരു 30 വയസ്സ് പ്രായം വരുന്ന ഒരാളും ഉണ്ടായിരുന്നു.

ആ വയസ്സായ വ്യക്തിയുടെയും, കൂടെ വന്ന ആ ചെറുപ്പകാരന്റെയും മുഖത്തിലും ഒരു ദുഃഖം കാണുവാൻ സാധിച്ചു.

ആശുപത്രിയിൽ വരുന്നവർ പട്ടു കൊണ്ടുള്ള വസ്ത്രം അണിഞ്ഞാണോ വരുന്നത്? അതുപോലെ ജീവ നാഡി നോക്കുവാൻ വരുന്നവർ ചിരിച്ചുകൊണ്ടായിരിക്കുമോ വരുന്നത്? ഏതോ ഒരു പ്രശ്നം ഉണ്ടെങ്കിലല്ലേ അഗസ്ത്യ മുനിയെ തേടി വരുന്നത്. അതുപോലെ ഏതെങ്കിലും ഒരു പ്രശ്നം ഇവർക്കു കാണും എന്ന് ഞാൻ വിചാരിച്ചു. 

ഇവൻ എൻറെ ഏക മകൻ, വളരെ കാലങ്ങൾക്കു ശേഷമാണ് ഇവൻ ഞങ്ങൾക്കു പിറന്നത്. വളരെ വലിയ ഒരു പ്രശ്നത്തിൽ ഇവൻ അകപ്പെട്ടിരിക്കുകയാണ്. ഇവനെ അഗസ്ത്യ മുനി തന്നെയാണ് രക്ഷിക്കേണ്ടത് എന്ന് ആ വയസ്സായ വ്യക്തി കേണു അപേക്ഷിച്ചു.

ആ ചെറുപ്പക്കാരനെ ഞാൻ നോക്കി, വിദ്യാഭ്യാസം ഉണ്ട് എന്ന് അവനെ കണ്ടതും മനസ്സിലായി. എന്നാൽ താടിയും, മീശയും വളർന്നു വളരെ കാലമായി ഉറങ്ങാത്തവനെ പോലെ കാണപ്പെട്ടു.

"എന്താണ് പ്രശ്നം?" എന്ന് ആ ചെറുപ്പക്കാരനോട് ഞാൻ ചോദിച്ചു.

ഒന്ന് ചിരിച്ചതല്ലാതെ, ഒരു വാക്ക് പോലും അവൻ സംസാരിച്ചില്ല.

നിങ്ങൾ തന്നെ അഗസ്ത്യ മുനിയോട് ചോദിച്ചു മനസ്സിലാകുക എന്ന് ആ വയസ്സായ വ്യക്തി പറഞ്ഞു. "ഞാൻ അഗസ്ത്യ മുനിയോട് ചോദിച്ചു മനസ്സിലാകുന്നത് ഇരിക്കട്ടെ. അത് കൊണ്ട് എന്താണ് എനിക്ക് ലാഭം? വന്നത് നിങ്ങൾ. ഏതോ പ്രശനം തീരണം എന്നാണ് വന്നിരിക്കുന്നത്. അത് പറഞ്ഞാൽ അഗസ്ത്യ മുനിയിൽ നിന്നും ഉത്തരം വാങ്ങി തരാൻ സാധിക്കും. അത്ര മാത്രമേ എന്നെ കൊണ്ട് സാധിക്കൂ."

"നിങ്ങൾ ഇങ്ങനെ പറയുന്നു. എന്നാൽ എനിക്ക് ലഭിച്ച വിവരം പ്രകാരം അഗസ്ത്യ മുനി മുൻകൂറായി തന്നെ എല്ലാം പറയും. ഒന്നും പറയേണ്ടി വരില്ല, എന്നാണല്ലോ....."

"ആർക്കാണോ ആ ഭാഗ്യം ലഭിക്കുന്നത് അവർ ഭാഗ്യവാന്മാർ!"

ഇത് വരുന്നവരുടെ സത്യസന്ധത, പെരുമാറ്റം, ആത്മാഭിമാനത്തെ ചുറ്റിയിരിക്കുന്നു. നിങ്ങൾ കള്ളം പറയുകയാണെങ്കിൽ അഗസ്ത്യ മുനിയും നിങ്ങളെ പരീക്ഷിക്കുവാൻ വേണ്ടി കള്ളം പറയും. അദ്ദേഹത്തെ പരീക്ഷിക്കുവാൻ ശ്രമിച്ചാൽ അദ്ദേഹവും നിങ്ങളെ പരീക്ഷിക്കും", എന്ന് ഞാൻ പറഞ്ഞു.

കുറച്ചു നേരം മൗനമായി അവർ ഇരുന്നു.

"ഇവൻ വളരെ വലിയ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്. അതിൽ നിന്നും രക്ഷപെടണം, അത്ര മാത്രമേഉള്ളു", എന്ന് ആ വയസ്സായ വ്യക്തി പറഞ്ഞു.

ഞാൻ ഒന്നും പറയാതെ ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

48 ദിവസത്തിന് ശേഷം ഇവൻ അഗസ്ത്യ മുനിയെ കാണുവാൻ വരട്ടെ, എന്ന് ഒറ്റ വാക്യത്തിൽ ഉത്തരം ലഭിച്ചു.

എന്താണ് സാർ, ഒരു ഉത്തരവും ലഭിച്ചില്ലല്ലോ, എന്ന് അദ്ദേഹം ചോദിച്ചു.

"കാരണമില്ലാതെ അഗസ്ത്യ മുനി ഒന്നും പറയാറില്ല",എന്ന് ഞാൻ പറഞ്ഞു. നിങ്ങൾ ചെന്ന് 48 ദിവസത്തിന് ശേഷം വരുക.

ഇത് കേട്ടതും അദ്ദേഹത്തിന് എന്നിൽ കോപമുണ്ടായി.

"നിങ്ങളെ ദൈവത്തെപ്പോലെ വിശ്വസിച്ചു ഞാൻ ഇവിടെ വന്നത് വളരെ വലിയയൊരു തെറ്റ്. ഞങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു, ഞങ്ങൾക്ക് തന്നെ ഉത്തരം തരുമായിരിക്കും. ഞാൻ ഒരു പ്രശ്നവും പറയാത്തതുകൊണ്ട് താങ്കൾക്കു ഒരു ഉത്തരവും തരാൻ സാധിച്ചില്ല. 48 ദിവസത്തിന് ശേഷം വരുക എന്ന് ഞങ്ങളെ ഓടിച്ചു വിട്ടു. ഇതുപോലുള്ള വഞ്ചന ലോകത്തിൽ വേറെയൊന്നുമില്ല. ശുദ്ധ പ്രാന്തു", എന്ന് ആവേശത്തിൽ വായിൽ വന്ന വാർത്തകൾ പറഞ്ഞു ശകാരിച്ചു അദ്ദേഹം.

എന്നാൽ ആ ചെറുപ്പക്കാരൻ തല കുനിഞ്ഞു അദ്ദേഹത്തോടൊപ്പം ചെന്നതല്ലാതെ ഒരു വർത്തപോലും സംസാരിച്ചില്ല!

എൻറെ മനസ്സ് നൊടുങ്ങി! എന്നിരുന്നാലും ഇതെല്ലാം അഗസ്ത്യ മുനിയുടെ പരീക്ഷണങ്ങളിൽ ഇതുവും ഒന്ന്, എന്ന് കരുതി ഞാനും സമാധാനമായി ഇരുന്നു.

അടുത്തതുപോലെ ഒരാൾ വന്നു, ജീവ നാഡി നോക്കുവാനും അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് അങ്ങനെ തന്നെ എഴുതുവാനും പേനയും പേപ്പറുമായാണ് അദ്ദേഹം വന്നിട്ടുള്ളതു.

അദ്ദേഹം ആര്, എവിടെ നിന്നാണ് വന്നിട്ടുള്ളത് എന്ന് തിരക്കാതെ മനസ്സില്ലാമനസ്സോടെ ജീവ നാഡി നോക്കുവാൻ ആരംഭിച്ചു. ഒരു ബന്ധവുമില്ലാതെ അഗസ്ത്യ മുനിയും അനുഗ്രഹ വാക്ക് പറയുവാൻ ആരംഭിച്ചു.

മയക്കുമരുനിന്നു അടിമയായി, ധാരാളം ധനം സമ്പാദിക്കുവാൻ വേണ്ടി വിദേശ്യ രാജ്യത്തിൽ ചെന്ന ഒരു കള്ളനാണ് അവൻ. നഗ്നമായി ചിത്രത്തിൽ അഭിനയിച്ചു, വക്രമായി വത്സയാനയുടെ ശാസ്ത്രത്തെ വിദേശ രാജ്യത്തെ വേശ്യ സ്ത്രീയുമായി ബന്ധപ്പെടുത്തി, ബ്ലൂ ഫിലിമിൽ സത്യത്തിൽ അഭിനയിച്ചവൻ. ചെയ്ത പാപങ്ങൾക്ക് വളരെ ധനം സമ്പാദിച്ചതിന് ശേഷം തിരിച്ചു സ്വദേശത്തിൽ അതും മഹാരാഷ്ട്രയിൽ കാല് വച്ചതും, താൻ കൊണ്ട് വന്ന ബ്ലൂ ഫില്മുമായി പോലീസിൽ അകപെട്ടവൻ. എങ്ങനെയോ പോലീസിൽ നിന്നും രക്ഷപെട്ടു സ്വന്തം സംസ്ഥാനമായ തമിഴ് നാട്ടിൽ ഇന്ന് രാവിലെയാണ് കാല് വച്ചത്. 

ഇവനെ തേടി പോലീസുകാർ നടക്കുകയാണ്. അല്പസമയത്തിനുള്ളിൽ ഇവൻ പിടിക്കപ്പെടും. കാരാഗൃഹത്തിൽ കുറച്ചു ദിവസം കിടക്കും, കൃത്യമായി 48 ദിവസത്തിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം അഗസ്ത്യ മുനിയെ തേടി വരും. അഗസ്ത്യ മുനിയെ ശപിച്ച ആ മകൻറെ അച്ഛനാണെങ്കിൽ പക്ഷാഘാതം പിടിപെടും. അഗസ്ത്യ മുനിയെ ആശ്രയിച്ചതിന് ശേഷം അദ്ദേഹത്തിൻ ജീവൻ രക്ഷപെടും.

ചുരകത്തിൽ പറയുകയാണെങ്കിൽ കുറച്ചു മുൻപ് പോയ ആ വയസ്സായ വ്യക്തിയുടെ മകൻ, വളരെയധികം ധനം സമ്പാദിക്കുവാൻ വേണ്ടി വിദേശ രാജ്യത്തിൽ ചെന്ന് നഗ്ന ചിത്രങ്ങളിൽ അഭിനയിച്ചു, മയക്ക് മരുന്നിനു അടിമയായി ഇന്ത്യയിൽ ആ ചിത്രങ്ങൾ കള്ളത്തരത്തിലൂടെ ഇവിടെ വിൽക്കുവാൻ വന്നപ്പോൾ, മുംബൈ വിമാനത്താവളത്തിൽ, പോലീസുകാരുടെയും, കസ്റ്റംസ് ഡിപ്പാർട്മെന്റുകാരുടെയും, പിടിയിൽ നിന്നും രക്ഷപെട്ടു, ഇവിടെ വന്നിരിക്കുന്നത്. ഇത് അവൻറെ അച്ഛനും അറിയും, എന്നാൽ ഇതൊക്കെ മറച്ചു ജീവ നാഡി നോക്കുവാൻ വന്നിരിക്കുന്നു, എന്നതാണ് അഗസ്ത്യ മുനി പറഞ്ഞ വാക്ക്.

ഇത് വായിക്കുന്നവർക് ഇതിനകം അറിഞ്ഞിരിക്കും എന്ന് വിശ്വസിക്കുന്നു.

അതെല്ലാം ശെരി, ഈ വാക്കുകൾ ആ വയസ്സായ വ്യക്തിയോട് അഗസ്ത്യ മുനി തന്നെ എന്തു കൊണ്ടാണ് പറയാത്തത്? ഇതൊന്നും ഒരു ബന്ധവുമില്ലാതെ ഒരു വ്യക്തിയോട് എന്തുകൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്ന് എനിക്ക് തികച്ചും മനസ്സിലായില്ല. ഒരാൾക്ക് പോകേണ്ട വാക്കുകൾ മറ്റൊരു വ്യക്തിക്കു തെറ്റായി പോകുന്നല്ലോ എന്നത് വിചാരിച്ചു ഞാൻ ഭയപെട്ടുപോയി. ആ വന്ന വ്യക്തിയോ ഒരു അനക്കവുമില്ലാതെ അഗസ്ത്യ മുനി പറഞ്ഞതൊക്കെ അപ്രകാരം തന്നെ എഴുതിക്കൊണ്ടിരിക്കുന്ന കണ്ടപ്പോൾ, വളരെ സങ്കടം ഉണ്ടായി.

സാർ, തെറ്റായ ഉത്തരമാണ് വന്നിരിക്കുന്നത്. ഈ വാക്കുകൾ താങ്കൾക്കു വേണ്ടി വന്നതല്ല, താങ്കളുടെ മുൻപ് വന്ന വ്യക്തിക്ക് വന്ന വാക്കാണ് അത്. ദയവ് ചെയ്തു ഈ വാക്കുകൾ കളയുക, അതോടൊപ്പം  നിങ്ങൾക് എന്താണോ വേണ്ടത് എന്ന് ചോദിക്കുക. അഗസ്ത്യ മുനിയുടെ പക്കത്തിൽ നിന്നും അനുഗ്രഹ വാക്കുകൾ വാങ്ങി തരാം, എന്ന് പറഞ്ഞു.

എന്നാൽ അദ്ദേഹമോ വിടാതെ കരയുന്നതല്ലാതെ, ഞാൻ പറഞ്ഞതൊന്നിനും നിഷേധിച്ചില്ല. എഴുതിയ ആ വാക്കുകൾ ഒന്നും കീറിയിട്ടില്ല. 

പെട്ടെന്ന് എൻറെ കാലിൽ അദ്ദേഹം വീണു. 

"സാർ, അഗസ്ത്യ മുനി പറഞ്ഞതെല്ലാം സത്യം, ഇതിന് മുൻപ് ചെന്നത് എൻറെ അച്ഛനാകുന്നു. അദ്ദേഹത്തിനൊപ്പം ചെന്നത് എൻറെ അനുജൻ.  B.E. പഠിച്ചിട്ടു ഒരു ഉത്തരവാദിത്തമുള്ള ഒരു എങ്ങിനെയാറായിരുന്നു അവൻ. യുവത്വം തിളങ്ങിയിരിക്കുകയായിരുന്നതാൽ അവനിൽ പെണ്ണുങ്ങൾ ആകർഷിക്കപ്പെട്ടു.

"വിദേശ രാജ്യത്തിൽ ചെന്ന് ബ്ലൂ ഫിലിമിൽ അഭിനയിക്കുകയാണെങ്കിൽ അധികം ധനം ലഭിക്കും എന്ന് ആരോ അവനെ ആഗ്രഹിപ്പിച്ചതാൽ, എങ്ങനെയോ അവൻ വിദേശ രാജ്യത്തിൽ ചെന്നെത്തുകയും ആ കൂട്ടത്തിൽ തന്നെ എത്തുകയും ചെയ്തു. അതെ സമയം പല ലക്ഷങ്ങൾ സമ്പാദിച്ചു ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ അവൻ പിടിക്കപ്പെട്ടു. അവനെ പോലീസുകാർ തിരയുന്നതും അറിയും", എന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അച്ഛന് ജീവ നാഡിയിൽ വിശ്വാസം, ഇല്ലയോ?

"ഇല്ല".

നിങ്ങളുടെ അനുജനോ.....?

അവൻ ഇപ്പോൾ മയക്കുമരുന്നിന് അടിമയായിരിക്കുകയാണ്, ഞാൻ തന്നെയാണ് അവരെ താങ്കളുടെ അടുത്തേക്ക് വരാൻ പറഞ്ഞത്. എൻറെ അച്ഛൻ ഇത്തരം മാത്രമേ സംസാരിക്കുകയൊള്ളു എന്ന് എനിക്ക് അറിയാം, അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ പിന്തുടർന്ന് ഇവിടെ വന്നത്. ഇപ്പോൾ ഞാൻ എന്ത് പരിഹാരം ചെയ്താൽ എൻറെ അനുജനെ രക്ഷിക്കുവാൻ സാധിക്കും? എൻറെ അച്ഛനെ പാരാലിസിസ് നിന്നും രക്ഷിക്കുവാൻ സാധിക്കുമോ? എന്ന് അദ്ദേഹം ചോദിച്ചു.

അഗസ്ത്യ മുനിയെ പഴി ചാർത്തിയതാൽ അതിനുള്ള ശിക്ഷ നിൻറെ അച്ഛനുണ്ട്. ബാക്കിയുള്ള ചോദ്യങ്ങൾക്ക് 48 ദിവസത്തിന് ശേഷം വരുക. ഇതിനപ്പുറം വിശ്വാസമില്ലാത്തവരെ എൻറെ പക്കം അയക്കരുതേ, എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

നേരിട്ട് ഇദ്ദേഹം തന്നെ അനുജനെ കൂട്ടി വന്നിരിക്കാം. നാഡിയിൽ വിശ്വാസമില്ലാത്തവർ എന്തുകൊണ്ടാണ് ഇവിടെ വരേണ്ടത്?

49 ആം ദിവസം.

ആ വയസ്സായ വ്യക്തിയും, ആ ചെറുപ്പക്കാരനും എന്നെ തേടി വന്നു. ആ വയസ്സായ വ്യക്തിക്ക് ഒന്നും സംസാരിക്കുവാൻ സാധിച്ചില്ല. ഒട്ടും നടക്കുവാൻ സാധിക്കാതെ അദ്ദേഹം നടന്ന് വന്നു. അവർക്കു കൈ താങ്ങായിട്ട് ആരോ രണ്ടു പേർ. കാല് പോലും പൊക്കി മടക്കുവാൻ സാധികാത്ത അവസ്ഥ. കണ്ണീരിൽ കണ്ണുകൾ മൂടപ്പെട്ടിരുന്നു. അദ്ദേഹത്തിന് കൈ കൂപ്പി നമസ്കരിക്കുവാൻ പോലും സാധിച്ചില്ല. 

നടന്ന കഥ ഞാൻ കേട്ടു.

അന്ന് വന്ന് പോയ ആ ദിവസം തന്നെ 6 മണിക്കൂറിൽ ആ ചെറുപ്പക്കാരനെ ബ്ലൂ ഫിലിമിൽ അഭിനയിച്ചതിന് പോലീസുകാർ പിടിപെട്ടു. ഒരു തടവുകാരനെപോലെ അവൻ ഇവിടെ ജീവിച്ചിരുന്നു. ജാമ്യം രണ്ട് ദിവസം മുൻപാണ് ലഭിച്ചിട്ടുള്ളത്. 

അവൻറെ അച്ഛനോ ഇതെല്ലാം കേട്ടിട്ടു രക്ത സമ്മർദ്ദം അധികമായി, അത് ഒരു പാരാലിസിസ് രൂപത്തിൽ വന്നിരിക്കുന്നു. മരുന്നുകളുടെ ബലത്താൽ അദ്ദേഹം ജീവിച്ചിരിക്കുന്നു. ആ ചെറുപ്പക്കാരൻ ജാമ്യം ലഭിച്ചതും എന്നെ കാണുവാൻ വളരെ വിശ്വാസത്തോടെ വന്നിരിക്കുന്നു.

മൊത്തമായും അഗസ്ത്യ മുനി പറഞ്ഞതുപോലെ തന്നെ അവരുടെ ജീവിതത്തിൽ നടന്നിരുന്നു. ഭാവികാലം എങ്ങനെ ഇരിക്കും? എന്ന് ആ ചെറുപ്പക്കാരൻ ചോദിച്ചു.

വിദേശ രാജ്യത്തിൽ ബ്ലൂ ഫിലിമിൽ അഭിനയിച്ചതുകൊണ്ടു, ഇപ്പോൾ രക്ഷപ്പെട്ടാലും, തെറ്റായ രീതിയിൽ ബ്ലൂ ഫിലിം കൊണ്ടുവരുകയാണെങ്കിൽ അതിനുള്ള ശിക്ഷ കൈക്കൊള്ളണം, എന്ന് പറഞ്ഞ അഗസ്ത്യ മുനി, മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അവന് - ആ ദുശീലം മാറുവാൻ വേണ്ടി ചില ഔഷധ പൊടികൾ കൈകൊള്ളുവാൻ പറഞ്ഞു. പാരാലിസിസ് പിടിപെട്ട അവൻറെ അച്ചന് അഗസ്ത്യാർകൂടത്തിൽ മാത്രം കാണപ്പെടുന്ന ചില ഔഷധ ചെടികൾ കഴിക്കുവാൻ പറഞ്ഞു.


B.E പഠിച്ചിട്ടും ഇത്തരമുള്ള സാമൂഹിക കുറ്റം ചെയ്തതുകൊണ്ട്, അവന് ജോലി നഷ്ടപ്പെട്ട്, മാത്രമല്ല കുറചു കാലം കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടു. ഇപ്പോൾ സ്വന്തമായി ഈശ്വര പൂജയ്ക്ക് വേണ്ടുള്ള സാധനങ്ങൾ വിറ്റു ആത്മീയ രീതിയിൽ ഇറങ്ങിയിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗവും വിട്ടിരിക്കുന്നു, മാത്രമല്ല അവൻറെ അച്ഛനും ആരുടെയും സഹായം കൂടാതെ നടക്കുന്നു. അദ്ദേഹത്തെ നെറ്റിയിൽ വിഭൂതിയും, കഴുത്തിൽ രുദ്രാക്ഷവും അണിഞ്ഞ് ഇന്നും കാണുവാൻ സാധിക്കും!


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................