04 April 2019

സിദ്ധാനുഗ്രഹം - 74_A




പുലിയോ കരടിയോ മറ്റും കാട്ടിലുള്ള മൃഗങ്ങളോ അവിടെ ഇല്ല. എന്നാൽ ആ ദൈവം ശക്തിയുള്ളതാണ്. ആരും തന്നെ രാത്രി സമയം അവിടെ താമസിക്കരുത് എന്ന് ഗ്രാമ പഞ്ചായത്തിൽ നിന്നും അറിയിപ്പ് ഉണ്ട്. എന്തിനാണ് ആ ക്ഷേത്രത്തെ കുറിച്ച് താങ്കൾ ചോദിക്കുന്നത് എന്ന് ഒരു സംശയം വരുന്ന രീതിയുള്ള ചോദ്യം ചോദിച്ചു. 

"ഇല്ല". ആ ക്ഷേത്രത്തിൽ മൂന്ന് ദിവസം എനിക്ക് രാത്രി സമയം താമസിക്കണം. അതിനുവേണ്ടിയാണ് ഞാൻ ചെന്നൈയിൽ നിന്നും വന്നിരിക്കുന്നത്. എന്ന് ഞാൻ വളരെ മടിച്ചു - മടിച്ചു പറയേണ്ട താമസം, ഒരു ഇടി വീണതുപോലെ പതറി പോയി ആ ചായ തട്ട് നടത്തിക്കൊണ്ടിരുന്ന വ്യക്തി. 

"സാർ, അങ്ങ് ഈ ഗ്രാമത്തിൽ ഒരു പുതിയ വ്യക്തിയാണ്. വേണ്ട. ആ ആഗ്രഹം വേരോടെ മാറ്റിയേകുക. നല്ല രീതിയിൽ നാട്ടിൽ പോയി ചേരുക. ഒറ്റ നോട്ടത്തിൽ നല്ല വിദ്യാഭ്യാസം ഉള്ള ഒരു ചെറുപ്പക്കാരനായി ഇരിക്കുന്നു. തങ്ങൾക്ക് യെന്തിനാണ് ഇത്തരം ഒരു വിപരീതമായി ചിന്ത. വെറുതെ വന്ന വഴി നോക്കി തന്നെ താങ്കൾ തിരിച്ചു പോകുക, എന്ന് വളരെ ദൃഢമായ സ്വരത്തോടെ അദ്ദേഹം പറഞ്ഞു. 

അഗസ്ത്യ മുനി എനിക്ക് തന്നിട്ടുള്ള ഉത്തരവ് എന്നത് മൂന്ന് ദിവസം ആ ക്ഷേത്രത്തിൽ രാത്രി സമയം താമസിക്കണം എന്നതാണ്. ഇത് നേരിട്ട് പറയാതെ ഞാൻ കാരണം മറച്ചു പറഞ്ഞു. അത് തന്നെ ആ ചായ തട്ട് നടത്തുന്ന വ്യക്തിയെ ക്ഷുഭിതനാക്കി. 

ഇതിനുള്ളിൽ അവിടെ വന്ന ഒരു ചില നാട്ടുകാരോട് , ചായ തട്ട് നടത്തുന്ന വ്യക്തി എൻറെ ആഗ്രഹം പറഞ്ഞപ്പോൾ, ഇവൻ ഒരു മണ്ടനാണോ എന്ന് അവർക്കു തോന്നി. എന്ന് അവിടെയുള്ളവർ എല്ലോരും എന്നെ അവിടെ നിന്നും മടക്കി അയക്കുന്നതിന് ദൃഡ മനസ്സുമായി ഇരിക്കുകയായിരുന്നു. 

ഞാൻ ഇതെല്ലാം കേട്ടു അവിടെ നിൽക്കുകയായിരുന്നു. എനിക്ക് സഹാഹത്തിനായി അവിടെയുള്ളവർ ആരും തന്നെ മുൻവന്നില്ല.

ദൈവമേ എന്തിനാണ് ഇത്തരം ഒരു ധർമ്മസങ്കടത്തിൽ അഗസ്ത്യ മുനി നമ്മെ ഇട്ടല്ലോ എന്നും ഉണ്ടായിരുന്നു. അവസാനമായി അവിടെയുള്ള ഏതെങ്കിലും ഒരു പ്രായമായ വ്യക്തിയോട് കാര്യങ്ങൾ തുറന്നു പറഞ്ഞാൽ അനുമതി ലഭിക്കുമല്ലോ എന്ന് തോന്നി, അതിനായി പരിശ്രമിച്ചു.

പക്ഷേ, അന്നേ ദിവസം ആ ഗ്രാമത്തിലെ മുതിർന്ന വ്യക്തിയായ ഗ്രാമ മുൻസിഫ് പോലും അവിടെ ഉണ്ടായിരുന്നില്ല.

അഗസ്ത്യ മുനിയോട് ഇതിനെ കുറിച്ച് ചോദിക്കുവനായി ജീവ നാഡി, ഞാൻ നോക്കി.

ഭയപ്പെടേണ്ട. ഒരു തടസ്സവുമില്ലാതെ നിനക്ക് മല കയറുവാൻ സാധിക്കും. അവിടെ ഒരു അതിശയം നിനക്ക് അർധരാത്രി കാണുവാൻ സാധിക്കും, എന്ന് പറഞ്ഞു വാക്കുകൾ ഉപസംഹരിച്ചു.

ജീവ നാഡിയിൽ നിന്നും അനുഗ്രഹ വാക്ക് ലഭിച്ചതും, എനിക്ക് ഒരു പുതിയ ഉണർവ് ലഭിച്ചത് പോലെ ഉണ്ടായിരുന്നു. നടക്കുന്നത് നടക്കട്ടെ എന്ന് ഞാൻ തീരുമാനിച്ചു. അവർ പറയുന്നത് ഒന്നും ചെവികൊള്ളാതെ ഞാൻ മലയുടെ മുകളിലേക്ക് പോകുന്ന വഴി മനസ്സിൽ അളക്കുവാൻ തുടങ്ങി. രാത്രിയിൽ വിശന്നാൽ എന്തും ചെയ്യും എന്ന് ഓർത്തു ആ ചായ തട്ടിൽ ഉണ്ടായിരുന്ന ബെൻ, പഴങ്ങൾ എല്ലാം ഞാൻ വാങ്ങിച്ചു. 

സന്ധ്യ സമയം ആകുവാൻ തുടങ്ങി. 

പെട്ടെന്ന് അവരോടു ഒന്നും പറയാതെ തന്നെ, ആ ഗ്രാമത്തിൽ ഉള്ള മലയുടെ മുകളിൽഉള്ള ക്ഷേത്രം നോക്കി നടക്കുവാൻ ആരംഭിച്ചു ഞാൻ. മനസ്സിൽ ധൈര്യം ഉണ്ടെങ്കിലും, ഒരു തരേയും  അറിയാത്ത ഈ ഗ്രാമത്തിൽ മലയിൽഉള്ള ക്ഷേത്രത്തിൽ മൂന്ന് ദിവസം താമസിക്കണം എന്ന് ആലോചിച്ചപ്പോൾ ഭയം ഉണ്ടായി. ഒരു സമയം ആ ഗ്രാമത്തിലുള്ള ജനങ്ങൾ വിശ്വസിക്കുന്ന വിധം ഞാൻ ജീവനോടെ മടങ്ങിയില്ലെങ്കിൽ? എന്ന ഒരു വിചാരവും മനസ്സിൽ വരുകയും ചെയ്തു. അത്ര മാത്രം ആ നാട്ടുകാർ എന്നെ ഭയപെടുത്തിയിരുന്നു. 

ആ മലയുടെ അടിവാരത്തിൽ ഉണ്ടായിരുന്ന അഗസ്ത്യ മുനിയെ വണങ്ങിയതിനു ശേഷം ഞാൻ മലകയറുവാൻ തുടങ്ങി. വലിയ കുന്നുകൾ ഒന്നും ഉണ്ടായിരുന്നില്ല. പടിക്കെട്ടുകൾ മാത്രം ഉണ്ടായിരുന്നുള്ളു. എന്നാൽ അത് അടുക്കനെ അല്ലായിരുന്നു. ഇടക്ക് - ഇടയായി ധാരാളം ചെടികൾ  വഴിയിൽ നിൽക്കുകയായിരുന്നു. 

കണ്ണെത്തും ദൂരത്തിൽ സർപ്പത്തിന്റെ തോലും കാണുവാൻ സാധിച്ചു. മനുഷ്യന്മാരെ ഭയന്നില്ലെങ്കിലും ഈ വിഷ ജന്തുക്കളെ ഭയന്ന് പകുതി ദൂരം കയറിയിരിക്കും. 

"ആരാണ് അത്, അവിടെ തന്നെ നിൽക്കുക, മുകളിലേക്ക് കയറരുത്, എന്ന് ഒരു നേരിയ സ്വരം ഒന്ന് കേൾക്കുവാൻ ഇടയായി. 

തല കുനിഞ്ഞു മല കയറിക്കൊണ്ടിരുന്ന ഞാൻ ഒരു നിമിഷം നിമിർന്നു നോക്കി. വയസ്സായ ഒരു വ്യക്തി മല ഇറങ്ങുകയായിരുന്നു. അടുത്തേക്ക് വന്നപ്പോൾ, അദ്ദേഹം ആ ക്ഷേത്രത്തിന്റെ പൂജാരിയാണ് എന്ന് മനസ്സിലാക്കുവാൻ സാധിച്ചു.

കിച്ചതു കൊണ്ട് വന്ന അദ്ദേഹം ഞാൻ ആരാണ് എന്ന് എന്നോട് ചോദിച്ചു. വളരെ സാവധാനം എല്ലാം കാര്യങ്ങളും ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

"അഗസ്ത്യ മുനി തന്നെയാണോ ഇദ്ദേഹത്തെ അയച്ചത്, അതോ ഈശ്വരൻ തന്നെയാണോ എന്ന് അറിയില്ല.  നിങ്ങൾ വൈകുനേരത്തിനു ശേഷം അവിടേക്ക് പോകുവാൻ പാടില്ല. താമസിക്കുവാനും പാടില്ല, എന്ന് വളരെ നേരിയ സ്വരത്തിൽ അദ്ദേഹത്തോട് അറിയിച്ചു.

ഞാൻ പറയുന്നത് അദ്ദേഹം കേൾകുന്നതായി തോന്നിയില്ല. അദ്ദേഹത്തിന് പറ്റുമാണെങ്കിൽ എന്നെ വലിച്ചു താഴേക്ക് കൊണ്ട് വന്നു  എന്നെ അടിച്ചെന്നെ എന്നും എനിക്ക് തോന്നുവാൻ തുടങ്ങി. 

അദ്ദേഹത്തെ മനസ്സിലാകുന്നത് വളരെ കഷ്ടമാണ് എന്നത് മനസ്സിലാക്കി. പെട്ടെന്ന് അദ്ദേഹത്തെ മറികടന്ന്, ഞാൻ മല  കയറുവാൻ തുടങ്ങി.

അദ്ദേഹം എന്നെ നോക്കി ധാരാളം ശാപം നൽകിയത് അവിടെ പ്രതിധ്വനിച്ചു.

ചില നിമിഷം എന്നെ തന്നെ നോക്കിയതിനു ശേഷം, പിന്നീട് മല ഇറങ്ങുവാൻ തുടങ്ങി. 

അടുത്ത 22 നിമിഷത്തിൽ ഞാൻ ആ മല ക്ഷേത്രത്തിൽ എത്തി ചേർന്നു. ചെറിയ പ്രകാരം, ചെങ്കൽ, ചുണാമ്പൂ, കൽ കൊണ്ടുള്ള തൂണുകൾ മൂലം പല വര്ഷങ്ങള്ക്ക് മുൻപ് കെട്ടിയ ശിവായാലയമാണ് ഇത്. 

ഇരിക്കുവാൻ കൽ കൊണ്ടുള്ള തിണ്ണ ഉണ്ടായിരുനെങ്കിലും അതെല്ലാം പൊടി അടഞ്ഞിരിക്കുകയായിരുന്നു. ഒരു മനുഷ്യരുടെയും ആൾ സഞ്ചാരം ഇല്ല അവിടെ. ഒന്ന് - രണ്ട് വവ്വാലുകൾ പറന്നു പറന്നു അവിടെ ഇരുന്നു. അവിടെ ഒക്കെ ഞാൻ ഒന്ന് നോക്കി. സന്ധ്യ സമയം ആയതുകൊണ്ട് ആ ഗ്രാമം വളരെ സമാധാനമായി ഇരിക്കുകയായിരുന്നു. 

ആ ക്ഷേത്രത്തിൽ ഒരു വിധത്തിലും ഒരു വെളിച്ചവും ഉണ്ടായിരുന്നില്ല. ഗർഭഗൃഹത്തിൽ ഒരു തൂക്ക് വിളക്കിൽ നിന്നും ഒരു നേരിയ വെളിച്ചം കതകിന്റെ താക്കോൽ ദ്വാരത്തിലൂടെ ഞാൻ നോക്കി. 

ദാഹിക്കുകയാണെങ്കിൽ അവിടെ വെള്ളത്തിനു പോലുമുള്ള സൗകര്യമില്ല എന്നത് എനിക്ക് പിന്നീടാണ് മനസ്സിലായത്. ശെരി തന്നെയാണ് ഇതും അടുത്ത ഒരു രണമണ്ഡലം പോലെ ഇരിക്കുന്നു എന്ന് മനസ്സിലാക്കിയപ്പോൾ മനസ്സ് ചെറുതായി പതറിപ്പോയി. 

കുറച്ചു നേരത്തിനു ശേഷം. രാത്രിയുടെ ആദ്യ യാമത്തിൽ ധാരാളമായി മിന്നാമിനുങ്ങികൾ ആ ക്ഷേത്രത്തിൻറെ അടുത്ത് നിന്നും വരുന്നതായി കാണുവാൻ സാധിച്ചു. അവിടെ ചെന്ന് ഒന്ന് നോക്കാം എന്ന് കരുതി, അവിടത്തേക്കു ചെന്നപ്പോൾ.........

ആ പാറയിൽ നിന്നും ഒരു നൂൽ തരിപോലെ വെള്ളം വന്നുകൊണ്ടിരിക്കുകയായിരുന്നു. 

ഇതു കണ്ടതും എനിക്ക് പകുതി ജീവൻ ലഭിച്ചതുപോലെയായിരുന്നു. 

ആഹാ, അവിടെയുള്ള ആ ചെറു പാത്രത്തിൽ മൊത്തമായും ജലം ലഭിക്കുകയാണെങ്കിൽ ഇന്നത്തെ രാത്രി സമയത്തിന് ആവശ്യമായ ജലം അതിൽനിന്നും ലഭിക്കും. ആ ജലം നല്ലതാണോ അതോ അല്ലയോ, എന്നത് ആ സർവേശ്വരന് മാത്രമേ അറിയുകയുള്ളു. അത് കുടിക്കുകയാണെങ്കിൽ വരാനുള്ള 12 മണിക്കൂർ നല്ല രീതിയിൽ കൊണ്ടുപോകുവാൻ കഴിയും. അടുത്ത ദിവസം രാവിലെ മറ്റുള്ളതൊക്കെ നോക്കാം എന്ന ധൈര്യം ഉണ്ടായി.

ആദ്യ യാമം ഏകദേശം മധ്യമാകുമ്പോഴേക്കും അഗസ്ത്യ മുനി എത്തരമുളള അതിശയമാണ് എനിക്ക് ഇവിടെ കാണിക്കുവാൻ പോകുന്നത്, എന്നത് അറിയുവാനുള്ള ആഗ്രഹത്തോടെ ഞാൻ കാത്തിരുന്നു. 

രാത്രി സമയം 12 കഴിഞ്ഞിരിക്കും.

പെട്ടെന്ന് ആ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിൽ നിന്നും വേദം കേൾക്കുവാൻ ഇടയായി. 

പതിനെട്ടുപേർ ഒന്നായി ഇരുന്നു, മുറയായി ജപിച്ച ആ വേദം ഉരുവിടൽ. മനസ്സിൽ ഒരു ഉത്സാഹവും അതിശയവും നൽകി. 

ക്ഷേത്രത്തിലെ മണി അടിച്ചതും, സുഗന്ധദ്രവ്യങ്ങൾ മൂലം ആ ശിവലിംഗത്തിന് അഭിഷേകം നടക്കുന്നതും, അഭിഷേകം നടക്കുമ്പോൾ എന്തെല്ലാം ദ്രവ്യങ്ങൾ നമ്മൾ ഉപയോഗിക്കുമോ അത്രയും മുറയായി, നടക്കുന്നത് പോലെ തോന്നിയിരുന്നു, അതും ദീപ - ധൂപ അലങ്കാരത്തോടെ. ഒപ്പം മേളവും ഉണ്ടായിരുന്നു. പുഷ്പങ്ങൾ, ചന്ദനം, സാംബ്രാണി പുക, അത്രയും ആ ഗർഭഗൃഹത്തിൽ നിന്നും പുറത്തു വന്നു എൻറെ മൂക്കുകൾ തുളച്ചു കയറി. ആനന്ദത്തിൻറെ ഉച്ചഘട്ടത്തിൽ ഞാൻ പോയി എന്ന് പറയുന്നതിനും ഉപരി ഈശ്വരൻറെ സന്നിധാനത്തിൽ നിന്നും ആ അർദ്ധ രാത്രി സമയം ഞാൻ രസിച്ചു എന്നത് തികച്ചും പൊരുത്തമായിരിക്കും. 

എത്തരം ഒരു ഭാഗ്യമാണ് ഇത്, എന്ന് ആലോചിച്ചു എന്നെ ഞാൻ തന്നെ, ഒന്ന് കിള്ളി നോക്കി. വേദ ഘോഷം പുഷ്പജലിയോടൊപ്പം ആനന്ദമായി ഏകദേശം അര മണിക്കൂർ നീണ്ട പൂജയായിരുന്നു അത്. പിന്നീട് ഗർഭഗൃഹത്തിൽ നിന്നും ഒരു ശബ്ദവും വന്നില്ല. 

ഇത് വരെ എൻറെ കാതുകളിൽ കേൾക്കുവാൻ സാധിച്ചത് സത്യത്തിൽ  വേദം ഉരുവിട്ടതോ, അതോ തികച്ചും സ്വപ്നമാണോ എന്ന് ഞാൻ ആലോചിച്ചു നോക്കിയപ്പോൾ, എനിക്ക് തന്നെ ഒന്നും മനസ്സിലായില്ല. 

മാനസ്സികമായി അഗസ്ത്യ മുനിക്ക് നന്ദി രേഖപ്പെടുത്തുകയും, ജീവ നാഡി വായിക്കുവാൻ വേണ്ടി എടുത്തു. 

ഈ ക്ഷേത്രത്തിൽ 120 വർഷത്തിൽ ഒരിക്കൽ എൻറെ സാനിധ്യത്തിൽ ഞങ്ങൾ 18 സിദ്ധന്മാരും, അർദ്ധ രാത്രി സമയം ഇവിടെ ഒത്തു ചേർന്നു പൂജ ചെയ്യാറും ഉണ്ട്. എൻറെ മകനായതുകൊണ്ട് ഇതെല്ലാം കാണിച്ചു തരുവാൻ വേണ്ടിയായിരുന്നു, നിന്നെ ഇവിടേക്ക് വരാൻ പറഞ്ഞത്. ഞങ്ങളെ കാണുവാൻ സാധിച്ചില്ലെങ്കിലും സൂക്ഷ്മമായി ആ ഉണർവ് അറിയിച്ചു. ഇത് ഇന്ന് മാത്രമല്ല, തുടർന്ന് രണ്ട് ദിവസവും തുടരും. നിനക്കും ആ ഭാഗ്യം ലഭിക്കും. എന്നിരുന്നാലും, ഇതിനെപറ്റി ആരോടും പറഞ്ഞിട്ടും കാര്യമില്ല, അതുകൊണ്ട് സമാധാനമായി ഇരിക്കുക എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

എനിക്ക് ഇതെല്ലാം കേട്ടപ്പോൾ സത്യം തന്നെയാണോ എന്ന് അതിശയിച്ചുപോയി. ഭഗവാനെ!! ഇതെല്ലാം സത്യം തന്നെയാണോ എന്ന് പല തവണ ചോദിച്ചു നോക്കും, എന്തെന്നാൽ അത്തരം ഒരു ഭാഗ്യം എനിക്ക് ലഭിച്ചിരിക്കുമോ? 

അതേ സമയം ഇതിനെ കുറിച്ച് വേറെ ആരോടും പറയുവാനും, അനുമതിയും ഇല്ലല്ലോ?



സിദ്ധാനുഗ്രഹം.............തുടരും!


No comments:

Post a Comment

Post your comments here................