09 May 2019

സിദ്ധാനുഗ്രഹം - 76





അവിടെയുള്ളവർക് ഒരു സഭകൂടി അന്യദേശത്തിൽ നിന്നും വന്ന എന്നെ ഒരു കുറ്റവാളിയാക്കി എന്ത് ശിക്ഷ വേണമെങ്കിലും തന്നിരിക്കാം. കുറഞ്ഞ രീതിയിൽ ഒരു 100 പ്രാവശ്യമെങ്കിലും പൊതുസഭയിൽ  നമസ്കരിക്കുവാൻ പറഞ്ഞിരിക്കാം. അവിടെ അതാണ് ഏറ്റവും കുറഞ്ഞ ഒരു ശിക്ഷ. അതേ സമയം ഒരു കടുത്ത ശിക്ഷയാണെങ്കിൽ ആ ഗ്രാമത്തിലെ നടുവിലുള്ള മരത്തിൽ കെട്ടിയിട്ട്, കുടിക്കുവാൻ വെള്ളം മാത്രം ആരെയെങ്കിലും ഒരാളെ കൊണ്ട് കൊടുക്കുവാൻ പറഞ്ഞിട്ട്, രണ്ട് ദിവസത്തിന് ശേഷം, കേട്ട് അഴിച്ചു വിടും. അതേ സമയം അത് അവിടെയുള്ളവർ ആരെങ്കിലും മാനെങ്ങിൽ കഠിനമായ ശിക്ഷ നൽകിയിട്ട് നാട്ടിൽ നിന്നും ഒരു വർഷം പുറത്താക്കും. ഇത്തരം നാട്ടിൽ നിന്നും പുറത്താക്കപ്പെട്ടവർക് ഒരു കാരണവശാലും നാട്ടിൽ പ്രവേശിക്കുവാൻ അർഹതയില്ല. അവർക്കു വിവാഹം കഴിഞ്ഞിരുന്നാലും അതോ അവർക്കു വേറെ സമ്പത്തുകൾ ഇരുന്നാലും, വീട്ടുകാർ ഇരുന്നാലും ആ ഒരു വർഷകാലം അജ്ഞാതവാസം തന്നെ കൈക്കൊള്ളണം. ഇത് എനിക്ക് പിന്നീടാണ് അറിയുവാൻ സാധിച്ചത്. 

ഒരു സമയം ഞാൻ ഈ വിവരം നേരത്തെ തന്നെ അറിഞ്ഞിരുന്നാൽ തീർച്ചയായും അവിടേക്കു ഒരു കാരണവശാലും പോയിരിക്കില്ല. എനിക്ക് ആ മലയിൽ രാത്രി സമയം എനിക്ക് സിദ്ധന്മാർ മൂലം ലഭിച്ച വേദ കോശത്തെ കാളിലും ആ ഗ്രാമത്തിൽ ഉള്ള സഭയുടെ ശിക്ഷ വിധി, ഉണ്ടായിരുന്ന സന്തോഷത്തെ വേരോടെ മാറ്റി മരണഭയം ഉണ്ടാക്കി എന്നത് സത്യം തന്നെ. 

ആര് ചെയ്ത പുണ്യമാണോ യാതൊരു വിധ അപമര്യാദ രീതിയൊന്നും നടക്കാതെ ഞാൻ രക്ഷപെട്ടു. ഇതെല്ലാം ചിന്തിക്കുമ്പോൾ എനിക്ക് അഗസ്ത്യ മുനിയുമായുള്ള ഈ ബന്ധം വേണോ എന്ന് ആലോചിച്ചുപോകുന്നു? എന്നൊരു ആലോചന എന്നിൽ ഉണ്ടാകും,

യഥാ സമയം എന്തോ പറഞ്ഞു എല്ലൊരെയും അതിശയിക്കും വിധത്തിൽ ഇരുത്തി ഏതോ ഒരു വിധം എന്നെ അവിടെ ഉണ്ടായിരുന്ന സാഹചര്യത്തിൽ നിന്നും രക്ഷപെടുത്തി വന്നാലും, ചില സമയം ഉണ്ടാകുന്ന താമസങ്ങൾ, സാഹചര്യത്തിൽ പെട്ട് പോകുമ്പോൾ, അഗസ്ത്യ മുനിയെ ഞാൻ മനസിനുള്ളിൽ വഴക്കു കൂടുന്നത് എനിക്ക് ആവശ്യമാണോ? എന്ന ആലോചനകൾ ഉണ്ടാകും.

പ്രസിഡന്റ് മാത്രം എനിക്ക് ആ സമയം അനുകൂലമായി നിന്ന് തന്നെ അപമാനിച്ചു വിട്ടല്ലോ എന്ന് കരുതി എന്നെ ശിക്ഷിച്ചിരുന്നാൽ എൻറെ ഗതി അതോഗതി തന്നെയാണ്. 

ഇല്ലെങ്കിൽ, നാഡിയിൽ പറഞ്ഞതുപോലെ 8 മണിക്കൂർ നേരത്തിൽ അദ്ദേഹത്തിൻറെ അനുജൻ വന്നില്ലെങ്കിലും എൻറെ കാര്യം കഷ്ടം തന്നെയായിരിക്കും. അതില്ലെങ്കിൽ വേറെ രീതിക്കും നമുക്ക്  ആലോചിക്കാം. അതായത് പ്രെസിടെന്റിന്റെ അനുജനുമായി ഞാൻ നേരത്തെ ഇട്ട പദ്ധതിയാണ് ഇതുയെന്നു എന്നും അതിനായി അവിടെയുള്ള ഒരു ചിലർ ഇതിന് കൂട്ടുനിന്നതായും, അതിന് എന്നെ സംശയത്തിന് കാരണമായി വായിൽ വന്നത് ശിക്ഷയായി പറഞ്ഞു കൈ അല്ലെങ്കിൽ കാൽ മുടന്താക്കി ആ ഗ്രാമം വിട്ടു തന്നെ എന്നെ തുരത്തിയിരിക്കാം. 

ഇത്രയൂം ചെയ്തതിന് ശേഷം അഗസ്ത്യ മുനിയുടെ ജീവ നാഡി തീയിൽ വേണമെങ്കിൽ ഇട്ടു കത്തിച്ചിരിക്കാം. അത് മാത്രമല്ല ഈ ക്ഷേത്രത്തിലേക്ക്‌ ആരോടും പറയാതെ ഞാൻ പുറപ്പെട്ട് വന്നിരിക്കുന്നത്. അവിടെ എന്ത് തന്നെ എനിക്ക് നടന്നിരുന്നാലും ആർക്കും തന്നെ അറിഞ്ഞിരിക്കില്ല. ഒരു പക്ഷെ അറിഞ്ഞാലും അത് പുറത്തു പറഞ്ഞിരിക്കുകയുമില്ല. കണ്ടുപിടിക്കുവാനും സാധിക്കില്ല. ആ ദിവസം എൻറെ ജീവിതത്തിലും ഒരു തീരുമാനം ഉണ്ടായിരുന്നിരിക്കാം. 

എങ്ങനെയോ ഇത്രയും തടസ്സങ്ങൾ പൂർണമായും മാറ്റിത്തന്ന അഗസ്ത്യ മുനിയോട് നന്ദി പറയുകയോ? അതോ ഇത്രയും ചെയ്തു തന്നത് തന്നെ മതി എന്ന് പറഞ്ഞു, ആ ജീവ നാഡി അവിടെ വച്ച് തന്നെ വന്നാലോ? എന്ന് അറിയാതെ, പ്രസിഡന്റ് എൻറെ കൈ പിടിച്ചു ഞാൻ പറഞ്ഞത് മൊത്തമായും ശ്രദ്ധയോടെ കേട്ട് സന്തോഷിക്കാതെ ഒരു രീതിയിൽ ഭ്രാന്തു പിടിച്ചത് പോലെ നിൽക്കുകയായിരുന്നു എന്നത് മാത്രം സത്യം.

" അതേ പ്രസിഡന്റ് പറഞ്ഞുവല്ലോ", പിന്നെ എന്താ, ആശ്വാസമായി ഒരു കപ്പ് കാപ്പി കുടിച്ചിട്ട് ഇരിക്കുക. പ്രെസിഡന്റിന്റെ അനുജന് താങ്കളെ കുറിച് അറിയില്ല. അദ്ദേഹത്തെ അകത്തേക്ക് ഇരുത്തിയതിന് ശേഷം പ്രസിഡന്റ് വരും. അത് വരെ താങ്കൾ ഇവിടെ ഇരിക്കുക എന്ന് അവിടെയുള്ളവർ വളരെ സൗമ്യമായി എന്നോട് പറഞ്ഞു.

ഇതിനുള്ളിൽ ആരോ ആ തിട്ട വൃത്തിയാക്കി, അവിടെ ഒരു പായി ഇട്ടു അതിൽ ഇരിക്കുവാൻ പറഞ്ഞു. എൻറെ കൈയിൽ ഉണ്ടായിരുന്ന അഗസ്ത്യ മുനിയുടെ ജീവ നാഡി സൂക്ഷിച്ചിരുന്ന ആ പെട്ടി വളരെ ശ്രദ്ധയോടെ വാങ്ങി, വളരെ ഭക്തിയോടെ തൊട്ട് വണങ്ങി ആ പായിൽ വച്ചു. 

ഇദ്ദേഹം ചെയുന്നത് നോക്കി അവിടെയുള്ളവർ എല്ലോരും ഇതേ പ്രകാരം വളരെ ഭക്തിയോടെ ആ ജീവ നാഡി സൂക്ഷിച്ചിരുന്ന പെട്ടി തൊട്ട് വണങ്ങി. രാവിലെ എനിക്ക് ലഭിച്ച സ്വീകരണം എന്താണ്, ഇപ്പോൾ എനിക്ക് ലഭിക്കുന്ന സ്വീകരണം എന്താണ്? എന്ന് ഞാൻ ഒരു നിമിഷം ആലോചിച്ചുപോയി. ഓ...... ഇതു തന്നെയാണോ ജീവിതം എന്ന് മനസ്സ് ഒരു നിമിഷം എന്നോട് പറഞ്ഞതുപോലെ തോന്നി.

നാട്ടിലേക്ക് വന്ന പ്രസിഡന്റിന്റെ അനുജന്‌, ഇന്ത്യ - പാക്കിസ്ഥാൻ തമ്മിൽ നടന്ന യുദ്ധത്തിൽ കാലിൽ ബോംബേറ് കൊണ്ട്, 5 ദിവസം ഒരു അനാഥയെപോലെ ഒട്ടും ഓർമയില്ലാതെ ശ്രീനഗറിൽ ഒരു മലയടിവാരത്തിൽ കിടന്നിരുന്നു. പിന്നീട് മലയോരത്തിൽ ഉള്ള ഒരു ചിലർ ഇദ്ദേഹത്തെ കണ്ട് ആശുപത്രിയിൽ ചേർത്ത്, ബോംബേറ് കൊണ്ട ഒരു കാൽ എടുക്കണം എന്നായി. 

ഈ വാർത്ത നാട്ടിൽ അറിയിച്ചാൽ വീട്ടുകാർ പരിഭ്രാന്തരാകും. തൻറെ ഭാര്യ ഒരു പക്ഷേ ആത്മഹത്യ തന്നെ ചെയ്‌തേക്കും എന്ന് കരുതി പല വർഷം ആരോടും ഈ വാർത്ത അറിയിച്ചതുപോലും ഇല്ല. എന്നിരുന്നാലും ഇദ്ദേഹത്തിൻറെ ഒരു സുഹൃത്തിന് വളരെ കാലത്തിനു ശേഷം ഈ വാർത്ത അറിഞ്ഞിട്ടു, പ്രെസിഡന്റിനു ഒരു കാർഡ് അയച്ചിരിക്കുന്നു. 

താങ്കളുടെ അനുജന്‌ ഒരു കാൽ ഇപ്പോൾ ഇല്ല. ആർമിയിൽ നിന്നും അദ്ദേഹത്തെ പുറത്താക്കിയിരിക്കുന്നു. എന്നാലും നാട്ടിലേക്ക് വരാതെ ശ്രീനഗറിൽ തന്നെ അവൻ ചുറ്റി നടക്കുകയാണ്. അവന് നാട്ടിലേക്ക് വരാൻ ഉദ്ദേശം ഇല്ല എന്നത് ആ പോസ്റ്റ് കാർഡ് മൂലം അറിഞ്ഞ ആ പ്രെസിഡന്റ്, ഇതിനെ തനിക്ക് സാധകമാക്കി തൻറെ അനുജന്റെ ഭാര്യയോട് അനുജൻ യുദ്ധത്തിൽ മരിച്ചുപോയി എന്ന് പറഞ്ഞു അവരെയും തൻറെ വലയിൽലാക്കി അനുജന് സ്വന്തയുള്ള സമ്പത്തുകൾ ഒക്കെ തൻറെ കയ്യിലാക്കിയിരിക്കുന്നു എന്ന വാർത്ത അവിടെ കേൾക്കുവാൻ ഇടയായി.  

ഇപ്പോൾ പ്രെസിഡന്റിനു ഒരു ഭയം ഉണ്ടായിരുന്നു, മാത്രമല്ല ഒരു ഭീതിയും ഉണ്ടായിരുന്നു. മാത്രമല്ല എന്നോട് ഒരു ബഹുമാനവും, ആരാധനയും കാണുവാൻ സാധിച്ചു. ഏതെങ്കിലും ഒന്ന് വിപരീതമായി  നടന്നാൽ, തൻറെ അനുജൻ എന്ത് വേണമെങ്കിലും ചെയ്‌തേക്കും എന്ന ഒരു മരണ ഭീതിയും അദ്ദേഹത്തിൽ കാണുവാൻ എനിക്ക് സാധിച്ചു.

എല്ലോരെയും പോകാൻ പറഞ്ഞതിന് ശേഷം ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡി എടുത്തു.

പ്രസിഡന്റിന്റെ അനുജൻ നേരത്തെ തന്നെ ഒരു വിധവയെ വിവാഹം കഴിച്ചവൻ. ഒരു ടിഫ്ഫിൻ സെന്റര് പോലെ ഒന്ന് നടത്തിവരുന്നു അവർ. അധിക ദിവസം അവൻ ഇവിടെ താമസിക്കില്ല. ഇവൻ ഇവിടേക്ക് വന്നത് തൻറെ ആദ്യ ഭാര്യയുടെ കർമം ചെയ്യുവാൻ. അവൾ ഇന്നേക്ക് രണ്ട് ദിവസം കൂടെ മാത്രമേ ജീവിച്ചിരിക്കുകയൊള്ളു. മുൻ ജന്മ ബന്ധമാണ് ഇവനെ ആ ശ്രീനഗറിൽ നിന്നും എവിടേക്ക് വരുത്തിയത്, എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അവൻ വന്നതിൻറെ ഉദ്ദേശം തൻറെ ആദ്യ ഭാര്യയെ ഇവിടെ നിന്ന് കൂട്ടികൊണ്ടു പോകാം എന്ന ഒരു ആഗ്രഹത്തിലായിരുന്നു. എന്നാൽ വിധിയുടെ വിധാനം കാരണം ഇവൻ ആഗ്രഹിച്ചത് നടക്കില്ല. ഭാര്യയുടെ മരണത്തിനു ശേഷം ഇവൻ അവരുടെ സകല സമ്പത്തുകളും ഈ ക്ഷേത്രത്തിലേക്കു എഴുതി വയ്ക്കും. അങ്ങനെ തന്നെ നടക്കും!  നിൻറെ ജീവിതത്തിൽ ഒരു വിധത്തിലും അസംഭവങ്ങൾ നടക്കില്ല. കാരണം മുൻ ജന്മത്തിൽ പലരുടെയും ജീവിതത്തെ നീ ഒഴുക്കുന്ന നദിയിൽ നിന്നും രക്ഷപെടുത്തി. 

ഇതു കേട്ടതും കുലുങ്ങി കുലുങ്ങി കരഞ്ഞ അദ്ദേഹം അഗസ്ത്യ മുനിയുടെ നാഡിയുടെ മുന്നിൽ വന്നു സാഷ്ടാംഗമായി നമസ്കരിച്ചു. താൻ ചെയ്ത കുറ്റത്തിന് മാപ്പ് അപേഷിക്കുകയാണോ അതോ അനുജൻ തന്നെ കൊല്ലാതെ വിട്ടേക്കുമോ എന്ന് അഗസ്ത്യ മുനി പറഞ്ഞ വാക്ക് കേട്ട് ആനന്ദത്തിൽ വിതുമ്പുകയാണോ എന്ന് എനിക്ക് ഉറപ്പ് വരുത്തുവാൻ സാധിച്ചില്ല. 

എനിക്ക് എന്നതോ ഇത്തരമുള്ള ഒരു പ്രെസിഡന്റിന്റെ അടുത്ത് നിന്നും ഞാൻ രക്ഷപെട്ടുവല്ലോ എന്ന സന്തോഷമാണ് ഉണ്ടായിക്കൊണ്ടിരുന്നത്. എന്തെന്നാൽ ആ മലമുകളിൽ ഉള്ള ക്ഷേത്രത്തിൽ എനിക്ക് രണ്ടു ദിവസം രാത്രി താമസിക്കണം. എന്തെങ്കിലും വിധത്തിൽ പ്രസിഡന്റിന്റെ മനസ്സ് മാറി എന്തെങ്കിലും ചെയ്താലോ, എന്ന ഭയം ഉണ്ടായിരുന്നു. 

സന്ധ്യ സമയം തീരുവാൻ ഒരു ചില നാഴികകൾ മാത്രം ഉണ്ടായിരുന്നു. 

പ്രസിഡന്റും തന്റെ അനുജനും സുഖമില്ലാത്തവനെ കാണുവാൻ വേണ്ടി അടുത്തുള്ള ഗ്രാമത്തിലേക്ക് യാത്ര തുടങ്ങി.

പോകുന്ന സമയം, " എനിക്ക് എന്തെല്ലാം സൗകര്യങ്ങൾ ചെയ്തു തരണമോ, അതെല്ലാം ക്ഷേത്രത്തിൽ ഉള്ള പൂജാരി ചെയ്തു തരും", എന്ന് പറഞ്ഞിട്ട് അവർ പോയി.

എനിക്ക് സത്യത്തിൽ ആ ക്ഷേത്രത്തിലെ പൂജാരി സൗകര്യങ്ങൾ എല്ലാം ചെയ്തു തരുമോ അതോ ഇല്ലയോ എന്ന് സംശയം ഉണ്ടായിരുന്നു. രണ്ട് പഴവും കുടിക്കുവാൻ അൽപം വെള്ളം ഉണ്ടായിരുന്നാൽ മതി, ഇന്നത്തെ രാത്രി നീക്കുവാൻ സാധിക്കും, അത് കൊണ്ട് അതിന് വേണ്ടുള്ള സൗകര്യം ചെയ്തു തരുവാൻ ഞാൻ പറഞ്ഞു. 

നേരം രാത്രിയോട് അടുത്തപ്പോഴേക്കും ആ ക്ഷേത്രത്തിലെ പൂജാരി രണ്ടു പൊതിയും, അതോടൊപ്പം ഒരു കൂജ നിറയെ ജലവുമായി, ഒരു റാന്തൽ വിളക്കുമായി എൻറെ അരുകിൽ വന്നു.

അതിൽ ഒന്ന് സാമ്പാർ സാദം ( സാമ്പാർ  കൊണ്ട് മിക്സ് ചെയ്ത അരിയും), അടുത്തതിൽ  തൈയിർ സാദം മായിരുന്നു ( തൈയിർ കൊണ്ട് മിക്സ് ചെയ്ത അരിയും). കുടിക്കുവാൻ ഒരു കൂജ നിറയെ ജലവും, അതിൽ ഒരു ഗ്ലാസ്സും വച്ചിരുന്നു. ക്ഷേത്രത്തിൽ വിഷ ജന്തുക്കൾ കൂടുതലാണ് അതുകൊണ്ടു ശ്രദ്ധിച്ചു പൊക്കുക എന്ന് പറഞ്ഞു.

ആഹാരം വേണ്ട എനിക്ക്, കുടിക്കുവാൻ ജലം മാത്രം മതി എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

എന്നോട് താങ്കൾക്ക് വളരെ ദേഷ്യമാണ് എന്ന് തോന്നുന്നു. എന്തെന്നാൽ ഞാൻ താങ്കൾക്ക് വേണ്ടി ചെയ്തു കൊണ്ട് വന്നുള്ള ആഹാരം വേണ്ട എന്ന് പറയുന്നു. എൻറെ അറിവിൽ രാത്രി മല കോവിലിൽ പോയ ആരും തന്നെ തിരിച്ചു വന്നതായില്ല. താങ്കൾ ഈ പ്രദേശത്തിൽ പുതിയതാണ് അതു കാരണം അറിഞ്ഞിരിക്കുവാൻ സാധ്യമല്ല. അതുകൊണ്ടാണ് താങ്കളെ തടുത്തു നിറുത്തുവാൻ ശ്രമിച്ചത്, എന്നാൽ നടന്നില്ല. ഭഗവാൻറെ പുണ്യത്തിൽ താങ്കളുടെ ജീവൻ തിരിച്ചു ലഭിച്ചു. ഇതു പറയുന്നതിന് കാരണം, അത്തരം എന്തെങ്കിലും നടന്നാൽ ഈ ക്ഷേത്രത്തിന് ദോഷം ഉണ്ടാകും. മുൻപ് ഇത്തരം ജീവൻ പോയവർക്കുള്ള ശാന്തി ഹോമംപോലും നടന്നിട്ടില്ല. ഇതെല്ലാം ആലോചിച്ചിട്ടാണ് അങ്ങനെ ഞാൻ പറഞ്ഞത് എന്ന് പറഞ്ഞു ആ പൂജാരി.

ഇന്നലെ ഞാൻ രക്ഷപെട്ടു, എന്നാൽ അത് ഒരു പക്ഷേ എന്നായിരിക്കും, എന്ന് ഒരു തമാശ രൂപത്തിൽ ഞാൻ പറഞ്ഞു.

"സത്യമായി ഒന്നും തന്നെ താങ്കൾക്കു സംഭവിക്കില്ല, ഈ ആഹാരം എടുത്തുകൊണ്ട് പൊക്കുക. റാന്തൽ വിളക്കും സൂക്ഷിച്ചു വച്ചുകൊള്ളുക. രാത്രി സമയം എന്തെങ്കിലും ആവശ്യം ഉണ്ടായാൽ ഈ റാന്തൽ വിളക്ക് മിന്നി കാണിച്ചാൽ മതി. 

ഈ റാന്തൽ വിളക്ക് അത്തരം മിന്നി കാണിച്ചാൽ.....

ഞങ്ങൾ ഇവിടെ നിന്നും താങ്കൾക്കു വേണ്ടുള്ള രക്ഷയ്ക്കായി അവിടേക്ക് ഓടി വരും.

അതെന്നങ്ങനെ സാധിക്കും. ആര് തന്നെ മല കോവിലിൽ ദർശനത്തിനായി പോയാലും അവിടെ താമസിക്കുവാൻ പാടുള്ളതല്ല. അങ്ങനെ ഒരു പക്ഷേ അവിടേക്ക് പോയാൽ അവരുടെ ജീവൻ പോകും എന്ന് താങ്കളല്ലേ പറഞ്ഞത്. ഒരു പക്ഷേ ഞാൻ സഹായത്തിനായി റാന്തൽ വിളക്ക് മിന്നി കാണിച്ചാൽ ആര് മലയുടെ മുകളിൽ വരും. 

"പകുതി ദൂരം ഞങ്ങൾ വരും. താങ്കളും ഇറങ്ങി വരണം. ഏതെങ്കിലും സഹായം ചോദിച്ചാൽ ഞങ്ങൾ കൊടുക്കും. നിങ്ങൾ അത് സ്വീകരിച്ചു പിന്നീട് ക്ഷേത്രത്തിൽ തിരിച്ചു പോകാം. പക്ഷേ ഞങ്ങൾ മലയുടെ മുകളിൽ വരില്ല. അങ്ങനെ തന്നെ ഞങ്ങൾ മല ഇറങ്ങി വരും", എന്ന് വളരെ സമർത്ഥമായി വിവരിച്ചു ആ ക്ഷേത്രത്തിലെ പൂജാരി.

"അത് ശെരി". ഇത്തരം ആരെങ്കിലും അവിടെ താമസിച്ചു അവർക്കു ഈ രീതിയിൽ റാന്തൽ വിളക്ക് മൂലം നിങ്ങളോ അതോ നിങ്ങളുടെ ഗ്രാമത്തിൽ ഉള്ളവരോ മലയിൽ വന്ന് സഹായിച്ചിട്ടുണ്ടോ?

ഇതു വരെ അത്തരം നടന്നിട്ടില്ല. പ്രസിഡന്റ് ആണ് ഇത്തരം ഒരു ആലോചന പറയുകയും, താങ്കളെ നന്നായി നോക്കികൊല്ലുവാൻ പറഞ്ഞിട്ടുണ്ട്. അത് തന്നെനയാണ് ഞാൻ തങ്ങളോടു പറഞ്ഞത് എന്ന് പറഞ്ഞു വളരെ ദീർഘ സ്വരത്തിൽ.

ഏതോ എവറെസ്റ് കൊടുമുടി നോക്കി "ടെൻസിംഗ്" പോകുന്നത് പോലെ എന്നെ അവിടെയുള്ള ഗ്രാമത്തിലുള്ളവർ ആ മല ക്ഷേത്രത്തിലേക്ക് വഴി നടത്തി. അവർ അപ്പോൾ എന്നെ നോക്കിയ നോട്ടത്തിൽ ഒരു പാട് അർഥങ്ങൾ ഉണ്ടായിരുന്നു.

ഇന്നലെ രക്ഷപെട്ടു, പക്ഷേ ഇന്ന് അവൻ രക്ഷപെടില്ല എന്ന് പറയുന്നത് പോലെ ഉണ്ടായിരുന്നു.

ഈ പ്രെസിഡന്റിനു ഒട്ടും വിവരം ഇല്ല. എന്തിനാണ് ഈ ഗ്രാമത്തിൽ ഉണ്ടായിരുന്ന ഒരു ആചാരം അദ്ദേഹം മാറ്റിയാലോ...........ഇതിനെല്ലാം ആ ദൈവം ചോദിക്കാതെ വിടില്ല, കാത്തിരുന്ന കാണുക. ഇന്ന് എന്താണ് നടക്കുവാൻ പോകുന്നത് എന്ന് രാവിലെ അറിയുവാൻ പോകുന്നു എന്ന് ആരോ വളരെ നേരിയ സ്വരത്തിൽ പറഞ്ഞത്, കേൾക്കുവാൻ ഇടയായി.

ധൈര്യം സംഭരിച്ചു അഗസ്ത്യ മുനിയുടെ സഹായത്താൽ ഞാൻ ക്ഷേത്രത്തിൽ കയറിയപ്പോൾ എവിടെ നിന്നോ ഒരു കുറുക്കൻ ഊളി ഇടുന്നതു കേട്ടു.................. 


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................