19 October 2017

സിദ്ധാനുഗ്രഹം - 40






ദുബായിൽ നിന്നും രാത്രി 10 മണിക്ക്  ഒരു ടെലിഫോൺ കാൾ വന്നു, സംസാരിച്ച വ്യക്തിയുടെ പേര് വിശ്വനാഥൻ. ദുബായിൽ ചെല്ലുന്നതിന് മുൻപ് അദ്ദേഹം അഗസ്ത്യ മുനിയുടെ ജീവ നാഡിയിലൂടെ അനുഗ്രഹം വാങ്ങുവാൻ വന്നിരുന്നു. തടസങ്ങൾ ഒന്നും ഇല്ലാതെ വിദേശനാട്ടിൽ പര്യടനം നടക്കും എന്ന് അനുഗ്രഹം വാങ്ങി ചെന്ന അദ്ദേഹം, എത്തിയ രണ്ടാമത്തേ ദിവസം തന്നെ രാത്രി ഭയപ്പെട്ട്‌ ടെലിഫോണിൽ വിളിച്ചു.

എന്ത് പറ്റി എന്ന് അന്വേഷിച്ചപ്പോൾ, എൻറെ പാസ്പോർട്ട്, വിസാ മറ്റും കുറെ അധികം പണം ഒന്നും കാണുന്നില്ല. കൈയിൽ ഒരു തരി പണം പോലുമില്ല, എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്നു. അഗസ്ത്യ മുനിയോട് ചോദിച്ചാൽ തുലഞ്ഞു പോയത് തിരിയെ ലഭിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

"എവിടെയാണ് താമസിച്ചിരിക്കുന്നത്"?

ഒരു ഹോട്ടലിൽ, നാളെ ഹോട്ടലിൽ ബാക്കി പണം കൊടുക്കാം എന്ന് പറഞ്ഞിരിക്കുന്നു.

"എങ്ങനെയാണ്  കാണാതെപോയത് ".

അറിയില്ല, "ഒരു കടയിൽ ചെന്ന് കുറച്ചു സാധനങ്ങൾ വാങ്ങി. കാഷിറോട് ബില്ലിനുള്ള പണം കൊടുക്കുവാൻ പോയപ്പോൾ, എൻറെ കൈവശമുള്ള ഹാൻഡ്ബാഗ് കണ്ടില്ല, 

"അതിലാണ് എല്ലാം അവശ്യ കാര്യങ്ങളും വച്ചിരുന്നത്."

"കടയിൽ നന്നായി തേടി നോക്കിയിരുന്നു!"

ഒരു സ്ഥലം പോലും വിടാതെ നോക്കിയിരുന്നു, അവിടെയൊന്നും എൻറെ ഹാൻഡ്ബാഗ് കാണുവാൻ സാധിച്ചില്ല എന്ന് വിശ്വനാഥൻ പറഞ്ഞു. 

തടസങ്ങൾ ഒന്നുമില്ലാതെ വിദേശപര്യടനം നടക്കും എന്ന് അഗസ്ത്യ മുനി പറഞ്ഞിരുന്നല്ലോ. തുടക്കം തന്നെ എല്ലാം കൈവിട്ടു പോയല്ലോ എന്ന് ഒരു പരാതി പറഞ്ഞു.

വിശ്വനാഥൻ പറഞ്ഞതില്ലോ അതോ പരാതി പെട്ടത്തിലോ, ഒരു വിധത്തിലും പ്രയാസമില്ല. അഗസ്ത്യ മുനിയുടെ വാക്ക് നല്ല രീതിക്ക് നടന്നിരിക്കണം, പക്ഷേ അത് അങ്ങനെ നടക്കാത്തത് ഒരു കാരണം ഉണ്ടായിരിക്കും, അത് എന്ത് കാരണം എന്ന് മനസ്സിലായില്ല.

വളരെ ധിറുതിയിൽ കുളിച്ചതിന് ശേഷം അഗസ്ത്യ മുനിയെ നമസ്കരിച്ചു വിശ്വനാഥന് വേണ്ടി ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"കളഞ്ഞു പോയതെല്ലാം തിരിച്ചു ലഭിക്കും അടുത്ത 20 നാഴികയിൽ", അതു വരെ അവൻ ആരാധിക്കുന്ന പുട്ടപർത്തി ഈശ്വരനെ മനസ്സലിഞ്ഞു ആരാധിക്കട്ടെ. പിന്നീട് അവന്റെ കുലദേവതയേ  ആരാധിക്കട്ടെ. എന്ന് വളരെ ചുരുക്കത്തിൽ പറഞ്ഞു."

വിശ്വനാഥൻ പുട്ടപർത്തി സായിബാബയെ വളരെ ദിവസമായി തൻറെ ആത്മീയ ഗുരുവായി ആരാധിച്ചുവരുന്നു. വികാരികുമ്പോൾ പെട്ടെന്ന് പുട്ടപർത്തയിൽ ചെന്ന്  എത്തുകയും തന്നകൊണ്ടു മറ്റുള്ളവർക് പറ്റുന്ന രീതിയിൽ സഹായം ചെയുന്നത് പതിവ്. 

ഇതെല്ലാം ഒരു വശം ഉണ്ടെങ്കിലും, വിശ്വനാഥനോട് അഗസ്ത്യ മുനിക് ഒരു പ്രതേക വാത്സല്യം ഉണ്ട്. പലപ്പോഴും നാഡി നോക്കും. അഗസ്ത്യ മുനി എന്ത് പറയുന്നുവോ അത് വളരെ ശ്രെദ്ധയോടും, ചിട്ടയായും ചെയ്യും. അങ്ങനെ പറ്റി ആത്മീയ മനസ്സ് ഉള്ളവൻ, ഇപ്പോൾ വിദേശ രാജ്യത്തിൽ അകപ്പെട്ട് കഷ്ടപെടുകയാണല്ലോ എന്ന് ഞാൻ ചിന്തിച്ചു.

"എന്തിനാണ് ഈ പരീക്ഷണം എന്നത് അഗസ്ത്യ മുനിയുടെ അടുത്ത് നിന്നും തന്നെ മനസ്സിലാക്കണം", എന്ന് ഞാൻ വിചാരിച്ചു.

വിശ്വനാഥന് പകരം ഞാൻ അഗസ്ത്യ മുനിയോട് ജീവ നാഡിയിലൂടെ ചോദിച്ചു.

വിദേശ രാജ്യത്തിൽ പോകുവാൻ വായ്പ് ലഭിക്കുകയാണെങ്കിൽ 100 പേർക്ക് അന്നദാനം ചെയ്യുന്നതായി ഭാരതി സിദ്ധൻറെ ഒരു ചിത്രത്തിന് മുൻപ് ഒരു വ്യാഴായ്ച വിശ്വനാഥൻ സത്യം ചെയ്തിരുന്നു. എന്നാൽ യാത്രയുടെ ധിറുതിയിൽ അവന് അന്നദാനം കൊടുക്കുവാൻ സാധിച്ചില്ല.

രണ്ടാമതായി കന്നി മാസം ശനിയായ്ച്ച തൻറെ കുലദൈവം ക്ഷേത്രത്തിൽ ഗരുഡ ഉത്സവം ചെയുവാൻ നേർന്നിരുന്നു.  എട്ട് വർഷമായിട്ടും ആ പ്രാർത്ഥന ഇതുവരെ നിറവേറ്റിയിട്ടില്ല. 

ഇത് രണ്ടും ചെയ്തിരുനെങ്കിൽ വിശ്വനാഥന് ഈ ദിവസം കാണേണ്ടിയില്ലായിരുന്നു.

ഇപ്പൊഴും താമസിക്കാതെ ഭക്തി സിദ്ധനെയും, കുല ദൈവത്തെയും പ്രാർത്ഥന ചെയ്തു, താൻ വിദേശ രാജ്യത്തിൽ നിന്നും വന്നതും, ആ നേർച്ച ഉടൻ തന്നെ ചെയ്യാം എന്ന്, ഇനിയുള്ള 18 നാഴികയിൽ വിശ്വനാഥന് കളഞ്ഞു പോയതെല്ലാം ലഭിക്കും എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഞാൻ വിശ്വനാഥന് വേണ്ടി കേട്ടപ്പോൾ 40 മിനുട്ടുകൾ ആയിരുന്നു. അതുകൊണ്ടു ആണ് 20 നാഴികയിൽ നിന്നും 18 നാഴികയ് ആയി ഇപ്പോൾ കുറഞ്ഞിട്ടുള്ളത്.

ഉടൻ തന്നെ വിശ്വനാഥനോട് ഈ വാർത്ത പറയുവാനായി ഞാൻ ആഗ്രഹിച്ചു. എന്നാൽ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൻറെ നമ്പറോ, അതോ അദ്ദേഹത്തെ ലഭിക്കുന്ന ടെലിഫോൺ നമ്പറോ ചോദിക്കുവാൻ വിട്ടുപോയിരുന്നു. കൃത്യം 20 നാഴികയ്ക്ക് ശേഷം.

ദുബായിൽ നിന്നും വിശ്വനാഥൻ ഒരിക്കൽ കൂടി ടെലിഫോൺ ചെയ്തു. അഗസ്ത്യ മുനിക് എങ്ങനെ നന്ദി രേഖപ്പെടുത്തും എന്ന് അറിയിൽ. ഞാൻ എൻറെ കുല ദൈവ ക്ഷേത്രത്തിൽ ചില പ്രാർത്ഥനകൾ നേർന്നിരുന്നു. അതിൽ ഒന്ന് കന്നി മാസം ശനിയാഴ്ച ദിവസം ഗരുഡ ഉത്സവം ചെയുവാൻ നേർന്നിരുന്നു. ധനം വന്നപ്പോൾ ഞാൻ ആ കാര്യം മറന്നുപോയി. അത് ഇപ്പോൾ അഗസ്ത്യ മുനി കാരണം ഓർക്കുവാൻ ഇടയായി. നാട്ടിൽ എപ്പോൾ ഞാൻ തിരിച്ചു വരുന്നുവോ അപ്പോൾ ഞാൻ ആ പ്രാർത്ഥന നിറവേറ്റാം.

രണ്ടാമത്തേത്.......

ദുബായിൽ വരുന്നതിന് മുൻപ് പുട്ടപർത്തിയിൽ അന്നദാനം ചെയ്യുന്നതായി നേർന്നിരുന്നു. എന്നാൽ ചെയുവാൻ സാധിച്ചില്ല. ഇപ്പോൾ അതും ഞാൻ ഓർക്കുന്നു, അതും നാട്ടിൽ എത്തിയാലുടൻ ചെയ്യാം എന്ന് പറഞ്ഞു വിശ്വനാഥൻ.

എപ്പോൾ ഞാൻ ഷോപ്പിംഗ് ചെയ്തുകൊണ്ടിരുന്ന കടയിൽ നിന്നും ഒരു ടെലിഫോൺ കാൾ വന്നു. എൻറെ പാസ്പോർട്ട്, വിസ, പണം എല്ലാം ലഭിച്ചതായി പറഞ്ഞു അവർ. ഞാൻ അങ്ങോട്ട് പുറപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാം ഏറ്റുവാങ്ങിയതിന് ശേഷം വീണ്ടും തങ്ങളോട് അറിയിക്കാം എന്ന് വളരെ സന്തോഷത്തോടെ പറഞ്ഞു.

ഞാൻ അത്ഭുതപ്പെട്ടു, 20 നാഴികയിൽ ഇങ്ങനത്തെ ഒരു അതിശയം ദുബായിൽ നടത്തികാണിച്ചുവല്ലോ എന്ന് ഞാൻ തന്നെ അതിശയിച്ചു, വിശ്വനാഥൻ അടുത്ത് എന്ത് പറയുവാൻ പോകുന്നു എന്ന് അറിയുവാൻ വേണ്ടി ടെലെഫോണിന്റെ അടുത്ത് ഇരിക്കുകയായിരുന്നു.

കൃത്യമായി 30 മിനുട്ടുകൾക്കു ശേഷം, വിശ്വനാഥൻ ടെലിഫോൺ ചെയ്തു. 

ആ ഷോപ്പിംഗ് കടയിൽ ആരോ ഒരു സന്യാസി പോലെ വന്നു എന്ന്. ആ സ്വാമിയുടെ അടയാളങ്ങൾ പറഞ്ഞപ്പോൾ അത് സാക്ഷാൽ അഗസ്ത്യ മുനിയായിട്ട് തന്നെ വിശ്വനാഥന് കാണുവാൻ സാധിച്ചു.

ആ കടയിലുള്ള അദ്ദേഹം അഗസ്ത്യ മുനിയുടെ ചിത്രം കണ്ടതിന് ശേഷം, ഇദ്ദേഹം തന്നെയാണ് എൻറെ കടയിൽ വന്നു, എൻറെ കടയുടെ പുറത്തു കിടന്നതായി പറഞ്ഞു ഇത് എന്നോട് തന്നതിന് ശേഷം വളരെ അതിശയത്തോടെ പറഞ്ഞു. വളരെ സന്തോഷത്തോടെ ഇരുന്ന വിശ്വനാഥൻ ഒരു പൈസ പോലും കുറയാതെ, എല്ലാം പണവും ലഭിച്ചു എന്ന് ഒരായിരം നമസ്കാരങ്ങൾ  അഗസ്ത്യ മുനിക് ദുബൈയിൽ നിന്നും നിറഞ്ഞ കണ്ണുകളുമായി ആനന്ദത്തോടെ പറഞ്ഞു. 

അഗസ്ത്യ മുനി ഇതു വരെ ഇന്ത്യയിൽ അല്ലാതെ വേറെ ഒരു സ്ഥലത്തിലും പോകാത്ത അദ്ദേഹം, വിശ്വനാഥനെ രക്ഷിക്കുവാൻ വേണ്ടി ദുബായിൽ പോയിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി 


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................