05 April 2018

സിദ്ധാനുഗ്രഹം - 57




എൻറെ അടുത്ത് ജീവ നാഡി നോക്കുവാൻ വരുന്നവരിൽ കടം കൊണ്ട് ജീവിക്കുവാൻ പറ്റാത്തവരും ഉണ്ട്. അതും ആയിരത്തിനോ - ലക്ഷക്കണക്കിനോ അല്ല, കോടികളുടെ കടത്തിന് പെട്ടവരും ഉണ്ട്.

അധികമായ കൂട്ടുപലിശയിക് പണം വാങ്ങുകയും ആ പലിശ പോലും കൊടുക്കുവാൻ സാധിക്കാത്തവർ, ഇരിക്കുന്ന സമ്പത്തുകൾ വിറ്റിട്ടും കടം തീരാത്തവർ, എന്നിങ്ങനെ പല വിധത്തിലുള്ള കടം മേടിച്ചിട്ടുള്ളവർ വരാറുണ്ട്.

ആരും കടം വാങ്ങുന്നതിന് മുൻപോ, അല്ലെങ്കിൽ ഒരു തൊഴിൽ ചെയ്യുന്നതിന് മുൻപോ അഗസ്ത്യ മുനിയിൽ നിന്ന് ജീവ നാഡിയിലൂടെ അനുഗ്രഹ വാക്ക് ചോദിക്കാറില്ല. കടം താങ്ങുവാൻ സാധിക്കാതെ പോകുമ്പോൾ, ഒരു അസുഖം പെട്ടെന്ന് ഗുണമാകുവാൻ വേണ്ടി ഒരു ആശുപത്രിയിൽ പോകുന്നതുപോലെ, കടം കഴുത്തോളം എത്തുമ്പോൾ, വളരെ ധിറുതിയിൽ ഇവിടെ വന്നെത്തും.

ഇത് കൂടാതെ.....

താങ്കൾ വർഷങ്ങളോളം സമ്പാദിച്ചു കൂട്ടിയ കടം എല്ലാം അര നിമിഷത്തിൽ, തീർക്കണം എന്ന് ആഗ്രഹിക്കുന്നർ ഉണ്ട്. ഇത് എങ്ങനെ സാധ്യമാകും എന്നത് ഒരിക്കൽ പോലും ആലോചിച്ചിട്ടില്ല. ഏതെങ്കിലും ഒരു അതിശയം നടന്ന് കടം മൊത്തമായും തീരണം എന്ന് ആഗ്രഹിച്ചു പലരും വരാറുണ്ട്. അഗസ്ത്യ മുനി കുബേരൻ അല്ല, ധനം ധാരാളമായി കൊടുക്കുന്നതിന്  ദൈവവുമല്ല,  കർമങ്ങൾമൂലമുള്ള  തടസങ്ങൾ പോകുന്നതിനും ഭഗവാനിൽ അലിയുന്നതിലും, തളർന്ന് പോയ മനസ്സുകളിൽ ഉത്സാഹവും, വഴികളും കാണിക്കുന്നതും മാത്രം അഗസ്ത്യ മുനിയുടെ ജോലി, അതും അഗസ്ത്യ മുനി പറഞ്ഞ പ്രാർത്ഥനകൾ എല്ലാം മുറയായി വിശ്വാസത്തോടെ ചെയ്താൽ മാത്രം, ഇതാണ് യാഥാർഥ്യം.

അന്നും അങ്ങനെ തന്നെയായിരുന്നു .......

സേലത്തിന് സമീപം നിന്നു ഒരു കോടിശ്വരിയായ ഒരു സ്ത്രീ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കിനായി എൻറെ അടുത്ത് വന്നു. അവരുടെ മുഖത്തിൽ ഒരു ജന്മനാൽ കോടിശ്വരി കാണപ്പെട്ടു, വളരെ ഭാരമുള്ള ശരീര പ്രകൃതം.

കഴുത്തിൽ, കാതിൽ, കൈകളിൽ സ്വർണവും - വജ്രവുമായി ജ്വലിച്ചു. എല്ലാത്തിലും ഉയർന്ന ഗുണമേന്മയുള്ള വജ്ര കല്ലുകൾ കാണുവാൻ സാധിച്ചു. മുഖത്തിൽ ഒരു "കാലണ"  വലിപ്പത്തിൽ വരുന്ന കുങ്കുമപ്പൊട്ട് കാണുവാൻ സാധിച്ചു. ചെറുതായി നരച്ച മുടി അവിടെ - അവിടെയായി കാണപ്പെട്ടു. നടന്നുവന്നതിൽ ശ്വാസം ലഭിക്കാതെ കാണപെട്ടതാൽ പൂർണ ആരോഗ്യവതിയല്ല എന്ന് മനസ്സിലാക്കുവാൻ സാധിച്ചു. ഇതും അല്ലാതെ ആ സ്ത്രീയുടെ കണ്ണുകളിൽ ഒരു ആശങ്കപ്പെടുത്തുന്ന ഘടകം കാണുവാൻ സാധിച്ചു. 

കുറച്ചു നേരം സമാധാനമായി അവിടെ ഇരുന്നതിന് ശേഷം അവർ പറഞ്ഞു, ഞങ്ങൾക്ക് ധാരാളം കടം ഉണ്ട്. നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്, ഏതെങ്കിലും ബന്ധുക്കൾ തന്നെ "ദുർമന്ത്രം" ചെയ്തിരിക്കുമോ? എന്ന ഭയം ഉണ്ട്. ഒന്നരകോടി രൂപയുടെ കടമാണുള്ളത്. ഇതിന് പലിശ കൊടുക്കുവാൻ പോലും കഴിയുന്നില്ല. അഗസ്ത്യ മുനിയോട് ചോദിച്ചു ഒരു വഴി കാണിച്ചു തരാൻ പറയുക, എന്ന് അവർ അഭ്യർത്ഥിച്ചു.

താങ്കൾ മാത്രമായി ഒറ്റയ്ക്ക് വന്നിരിക്കുകയാണോ?

ഇല്ല, എൻറെ ഭർത്താവും വന്നിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്  നാഡിയിൽ വിശ്വാസമില്ല. പുറത്തു കാറിൽ ഇരിക്കുകയാണ് എന്ന്, വളരെ ഭയന്നുകൊണ്ടു  പറഞ്ഞു.

അതിനെന്താ ഇതു അവരവരുടെ വിശ്വ അനുസരിച്ചു. ഭയപ്പെടേണ്ട ഞാൻ അഗസ്ത്യ മുനിയുടെ ഏജൻറ്  ഒന്നും അല്ല. നിങ്ങളുടെ ഈ അവസ്ഥയിൽ ഞാൻ പണം മേടിക്കുകയും ഇല്ല. അഗസ്ത്യ മുനിയും തീർച്ചയായി ഒരു നല്ല വഴി മാത്രമേ കാണിച്ചുതരുകയൊള്ളു, ധൈര്യമായി അദ്ദേഹത്തോടും ഇവിടെ വരാൻ പറയുക, എന്ന് ഞാൻ പറഞ്ഞു.

കുറച്ചു നേരത്തിന് ശേഷം ആ സ്ത്രീയുടെ ഭർത്താവു ഒട്ടും താത്പര്യമില്ലാത്ത രീതിയിൽ എൻറെ മുറിയിൽ വന്നു.

അദ്ദേഹം നേരിട്ട് എന്നോട് മുഖാമുഖം സംസാരിച്ചില്ല. ആ സ്ത്രീയോട് കോപമായി സംസാരിച്ചു. വളരെ കടൂരമായ രീതിയിൽ ആ സ്ത്രീയോട് സംസാരിച്ച അദ്ദേഹം, എന്തിനാണ് നീ ഇവിടെ വരാൻ വേണ്ടി പറഞ്ഞത്. നിനക്ക് വേണമെങ്കിൽ നീ തന്നെ ജീവ നാഡി നോക്കിയാൽ പോരെ എന്ന് അവരോട് ചോദിച്ചു.

പാവം ആ സ്ത്രീ ഇതെല്ലാം കേട്ടതും വളരെ സങ്കടത്തിലായി. എന്നെ മുഖത്തിൽ ഒന്നും പറയുവാൻ ആകാതെ വളരെ പരിതാപകരമായ നോക്കി അവർ. അവരുടെ ഈ അവസ്ഥ ഞാൻ മനസ്സിലാക്കി. എന്ത് കൊണ്ടാണ് അവരുടെ ഭർത്താവിനെ ഇങ്ങോട്ടു വിളിച്ചതെന്നും എനിക്ക് തോന്നിത്തുടങ്ങി. 

വേറെയൊന്നും സംസാരിക്കാതെ ഞാൻ ജീവ നാഡി നോക്കുവാൻ തുടങ്ങി.

"കൂടെപിറന്ന സഹോദരനെ വഞ്ചിച് അവനിൽ നിന്നും തട്ടിയെടുത്തുട്ടുള്ള സമ്പത്തു കാരണം, ആ സഹോദരൻറെ എല്ലാം കുടുംബാങ്ങളും, രണ്ട് വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം ആത്മഹത്യ ചെയ്തിരുന്നു", അവരുടെ ശാപം കാരണമായിരുന്നു നിങ്ങളെ ഇത്ര കടക്കാരാരായി മാറ്റിയിരിക്കുന്നത്, ആ ധനം എങ്ങനെയാണോ വന്നത്, അത് പോലെ തന്നെ പോകുകയും ചെയ്തു.

"പെട്ടെന്ന് താങ്കളുടെ വീട്ടിലേക്ക് പൊക്കുക, രാത്രിക്ക് മുൻപ് നിങ്ങൾ അവിടെ എത്തുന്നത് നല്ലത്. മറ്റുള്ളത് പിന്നീട് നിങ്ങൾക് അറിയിക്കാം", എന്ന് വളരെ ചുരുക്കമായി അദ്ദേഹം വാക്കുകൾ ഉപസംഹരിച്ചു.

ഇത് കേട്ടതും അവർ രണ്ടുപേർക്കും അതിശയിച്ചുനിൽകുകയായിരുന്നു, വളരെ യധികം വിഷയങ്ങൾ പറഞ്ഞു, കോടികളുടെ കടത്തിന് അഗസ്ത്യ മുനിയിൽ നിന്നും ഒരു വഴി ലഭിക്കും എന്ന് വിചാരിച്ചു വന്നവരായിരുന്നു അവർ.

പക്ഷേ.........

ഉടൻ തന്നെ വീട്ടിലേക്ക് തിരിക്കുക, പുലർച്ച കൃത്യം 4.55 a.m. മുൻപായി നിങ്ങൾ വീട്ടിൽ എത്തിച്ചേരേണ്ടതാണ്, എന്ന് അഗസ്ത്യ മുനി കൽപിച്ചപ്പോൾ, അത് വളരെയധികം അതിശയിപ്പിക്കുവയും, നിരാശപെടുത്തുവയും ആയിരുന്നു.

"വേറെയൊരുന്നും അദ്ദേഹം പറഞ്ഞില്ലയോ"? എന്ന് വളരെ ദയനീയമായ രീതിയിൽ ആ സ്ത്രീ എന്നോട് ചോദിച്ചു.

"ഇല്ല" ഒട്ടുംതാമസിക്കാതെ താങ്കൾ തിരിക്കുക, നാളെ പുലർച്ചയ്ക്ക് മുൻപ് നിങ്ങൾ വീട്ടിൽ എത്തുക, അത്ര മാത്രം. വേറെയൊന്നും അദ്ദേഹം പറഞ്ഞില്ല. 

വളരെ സങ്കടത്തോടെയാണ്  ആ സ്ത്രീ അവിടം വിട്ട് ഇറങ്ങിയത്. ഒപ്പം പുറപ്പെട്ട അവരുടെ ഭർത്താവ് അവരോടു പറഞ്ഞു, ഞാൻ നിന്നോട് അപ്പോൾ തന്നെ പറഞ്ഞിരുന്നല്ലോ ഇതൊക്കെ വിശ്വസിക്കരുത് എന്ന്.
ഇപ്പോളെങ്കിലും മനസ്സിലാകുക, ഇതെല്ലാം തികച്ചും കബളിപ്പിക്കുന്ന ഒരു മാർഗം, എന്ന് പറഞ്ഞുകൊണ്ട് പോകുന്നത് എനിക്ക് കേൾക്കുവാൻ സാധിച്ചു.

ഒരു വിധത്തിൽ ഈ വാക്കുകൾ എന്നിക്ക് വിഷമം ഉണ്ടാക്കുന്നവിധമായിരുന്നു. ജീവ നാഡി വായിച്ചു ആ വരുമാനത്തിൽ ജീവിതം നയിക്കണം എന്ന വിധി ഈശ്വര അനുഗ്രഹത്താൽ എനിക്ക് ഇല്ലെങ്കിലും, എന്തിനാണ് ഈ വിധത്തിലുള്ള സംസാരങ്ങൾ ഞാൻ കേൾക്കേണ്ടത്? ഒരു പക്ഷേ ഇത് എൻറെ കർമ്മം കാരണമോ? എന്ന് എനിക്ക് മനസ്സിലായില്ല.

അടുത്ത ദിവസം രാവിലെ കൃത്യം 5:00 മണിക് വന്ന ആദ്യത്തെ ഫോൺ കാൾ ഈ സ്ത്രീയുടേതായിരുന്നു.

"എന്താ......എന്തുപറ്റി"?

സാർ, എൻറെ മകൻ ആത്മഹത്യ ചെയ്തു ......അവൻ തട്ടിലിൽ കയർ കെട്ടി തൂങ്ങി.

ആ സ്ത്രീ കരഞ്ഞു തീർന്നതും ഞാൻ അവരോട് സമാധാനമായി ചോദിച്ചു, അവൻ എന്തുകൊണ്ടാണ് തൂങ്ങിയത്, മാത്രമല്ല എപ്പോഴാണ് അവൻ ഇതിനായി ശ്രമിച്ചത്.

ഇന്ന് പുലർച്ചയ്ക്.

"എത്ര മണിക്ക്"?

"ഞങ്ങൾ വീട്ടിലേക്ക് കയറുമ്പോൾ, രാവിലെ കൃത്യം 4:55 മണിക്ക്.

"ഇപ്പോൾ എങ്ങനെയുണ്ട്"?

ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ട് പോയിരിക്കുകയാണ്. സാർ എൻറെ മകൻ രക്ഷപ്പെടുമല്ലോ എന്ന് അവർ എന്നോട് ചോദിച്ചു, എന്ന് വളരെ ഇടറിയ ശബ്ദത്തിൽ.

"വിഷമിക്കേണ്ട", നിങ്ങളുടെ മകൻ തീർച്ചയായും രക്ഷപെടും എന്ന് അവരെ സാന്ധ്വനിപ്പിച്ചു.

താങ്കൾ പറയുകയാണെങ്കിൽ അത് അഗസ്ത്യ മുനി പറയുന്നതിന് തുല്യം, എന്ന് അവർ പറഞ്ഞു.

എനിക്ക് ഈ വാക്കുകൾ വളരെ ഉയർന്ന ഒരു സ്ഥാനം നൽകിയത് പോലെ തോന്നി. അഗസ്ത്യ മുനി എവിടെയാണ് ഉള്ളത് ഞാൻ എവിടെയാണ് ഉള്ളത്. ഏതോ ഒരു ധൈര്യം കൊടുക്കുവാനായി പറഞ്ഞത് ഇത്തരം വലിയ വാക്കുകൾ പറയുന്നത് ശെരിയല്ല, എന്ന് എനിക്ക് തോന്നി.

സത്യത്തിൽ എൻറെ മനസ്സിൽ ഒരു ഭയവും ഉണ്ടായി.

ആത്മഹത്യക്ക്  ശ്രമിച്ച ആ പയ്യനെ ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചേർത്തിരിക്കുകയാണ്. അവൻ ജീവിച്ചിരിക്കണം എന്നത് മാത്രമായിരുന്നു എനിക്ക്. ഇതിൽ ഏതെങ്കിലും ഒരു വിഷയം നടക്കാതെ പോകുകയാണെങ്കിൽ, ആർക്കും അഗസ്ത്യ മുനിയിൽ വിശ്വാസം ഉണ്ടായിരിക്കില്ല.

രണ്ട് മണിക്കൂറിന് ശേഷം ആ സ്ത്രീയിൽ നിന്നും ഒരു ഫോൺ കാൾ വന്നു. 

എൻറെ മകൻ രക്ഷപെട്ടു, എന്ന് അവർ വളരെ സന്തോഷത്തോടെ പറഞ്ഞു. ഇത് കേട്ടതിനു ശേഷമാണ് എനിക്ക് സമാധാനമായത്. അഗസ്ത്യ മുനിക് എൻറെ നന്ദി രേഖപ്പെടുത്തി. 


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................