19 January 2017

സിദ്ധാനുഗ്രഹം - 4



അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും വന്ന വാക്കുകൾ എന്നെ ആശ്ചര്യചകിതമാക്കി!

ആദ്യം ജനിച്ച കുഞ്ഞിനെ തേടിയുള്ള യാത്രയിൽ അവൻ പല - പല ദേശങ്ങളിൽ പോയി. പക്ഷേ അവൻ വിചാരിച്ചതുപോലെ കുഞ്ഞിനെ കണ്ടെത്തുവാൻ സാധിച്ചില്ല. അടുത്തുള്ള നഗരത്തിൽ ചെന്നപ്പോൾ ഈ പെൺ കുഞ്ഞിന്റെ അച്ഛന്റെയും - അമ്മയുടെയും അടുത്ത് നിന്നും അവൾ ആദ്യം ജനിച്ച കുഞ്ഞാണെന്ന വാർത്ത ലഭിച്ചത്, ആകവേ അവൻ നിശ്ചയിച്ചത് പോലെ തന്നെ മുന്നോട്ടു നീങ്ങി.

ആ കുഞ്ഞിനെ കടത്തിക്കൊണ്ടു  നേരിട്ട്  ഭദ്രകാളി ക്ഷേത്രത്തിലേക്ക് ആയിരിക്കണം ആദ്യം കൊണ്ട് പോകേണ്ടത്. എന്നാൽ അവൻ പെട്ടന്നു  ഭയന്നു.

അന്യായമായിട്ട് ഈ കുഞ്ഞിനെ കൊല്ലുന്നതിൽ അവന് ഭയമില്ല, ഒരു സമയം അച്യുതൻ  എല്ലാം കാര്യങ്ങളും കഴിയുമ്പോൾ അവനെയും കൈയോഴിയുകയോ അല്ലെങ്കിൽ തന്നെയും കൊലചെയിതിട്ടു, എല്ലാം സ്വർണത്തോടെ കടന്നുപോയാൽ എന്ത് ചെയ്യും? എന്നതായിരുന്നു അവൻ ഭയന്നത്.

കുഞ്ഞുനാൾമുതൽക്കേ  അവനു ഒരു വിശ്വാസം ഉണ്ടായിരുന്നു, എന്ത് കാര്യം ചെയ്യുന്നതിന് മുൻപ്, അത് നല്ലതായിട്ടു നടക്കുന്നതിനു വേണ്ടി "തിരുപ്പതിയിൽ" ചെന്ന്  പ്രാർത്ഥിക്കും. അങ്ങനെ ചെയ്താൽ അത് നന്നായിട്ടുതന്നെ നടക്കും എന്ന വിശ്വാസം അവനു ഉണ്ടായിരുന്നു.

അതുകൊണ്ടു കുഞ്ഞിനെ കടത്തിയതും, അവന്റെ മനസ്സിൽ തിരുപ്പതിയിൽ പോകാനുള്ള തീരുമാനം എടുത്തു. അവിടെ ചെന്ന് പ്രാർത്ഥിച്ചതിന് ശേഷം ഭദ്രകാളിയുടെ അടുത്ത് കുഞ്ഞിനെ കൊണ്ട് പോകാം. അതിനുമുൻപ്‌ തന്നെയും കുഞ്ഞിനേയും ആരും മനസിലാകാതിരിക്കുവാൻ തന്റെയും കുഞ്ഞിന്റെയും മുടി കാണിക്കയായി കൊടുത്തു, മൊട്ടയടിച്ച ഭദ്രകാളി ക്ഷേത്രത്തിൽ പോകാം എന്നായിരുന്നു കുഞ്ഞിനെ കടത്തിയവന്റെ പദ്ധതി.

പക്ഷെ, അവന്റെ പദ്ധതികൾ എല്ലാം വിഫലമായി, അവൻ രക്ഷപെട്ടു, പെൺ കുഞ്ഞു ആകട്ടെ തന്റെ മാതാ - പിതാവിന്റെ  പക്കം ചെന്നെത്തി.

ആ മാതാ - പിതാവിന് തങ്ങളുടെ കുഞ്ഞിനെ തിരികെ ലഭിക്കുന്നതിനു ഒരു കാരണം കൂടെ ഉണ്ട്. ആ മാതാ - പിതാവ് തിരുപ്പതി വെങ്കടാചലപതിയുടെ അതി തീവ്രമായ ഭക്തർ. അവർ വർഷത്തിലൊരിക്കൽ അവരുടെ നാട്ടിൽ നിന്നും പാദയാത്രയായി വന്നു ദർശനം ചെയ്തു പോകാറുണ്ട്. വളരെ കാലങ്ങൾക്കു ശേഷം തിരുപ്പതി വെങ്കടാചലപതിയുടെ കാരുണ്യത്താൽ അവർക്കു പൗത്രി സൗഭാഗ്യം ലഭിച്ചത്. അവർ കുഞ്ഞിന് 'വെങ്കട്ടമ്മ' എന്ന് പേരിട്ടു, മാത്രമല്ല കുഞ്ഞിനെ തിരുപ്പതിയിൽ കൊണ്ട് വന്നു മുടി കണികയായിട്ടു ( മൊട്ടയടിക്കുക ) കൊടുത്തു നന്ദി രേഖപ്പെടുത്തുവാൻ തീരുമാനിച്ചിരുന്നു. അതിനിടയിൽ ഇങ്ങനെ  ഒരു സംഭവം നടക്കുകയും, അത് വളരെ ഭംഗിയായി പര്യവസാനിക്കുകയും ചെയ്തു, എന്ന് ഒരു ചെറുകഥ പോലെ പറഞ്ഞു, അഗസ്ത്യ മുനി.

"അതു ശെരി! കുഞ്ഞിനെ തട്ടിക്കൊണ്ടുപോയവനും, അച്യുതനും ശിക്ഷയൊന്നും ഇല്ലേ?" എന്ന് ഞാൻ ചോദിച്ചപ്പോൾ" കാത്തിരുന്നു കാണുക" എന്ന് മാത്രം അഗസ്ത്യ മുനി പറഞ്ഞു.

ആകട്ടെ ഇനി അച്യുതനെ നോകാം, അവൻ പെട്ടന്നു ഉത്കണ്ഠാഭരിതനായി, നരബലി കൊടുക്കുവാൻ ഒരു കുഞ്ഞിനെ കൊണ്ട് വരാൻ പറയുകയും, അതും ആദ്യമായി ജനിച്ച ഒരു കുഞ്ഞിനെ കടത്തി കൊണ്ടുവരാൻ പറയുകയും, നിധി ലഭിക്കും എന്ന് ആ യുവാവിന് പറഞ്ഞതും, തന്റെ വാക്കുകൾ വിശ്വസിച് ആ യുവാവും ഉടൻ തന്നെ പോയതിൽ ആനന്ദിച്ചു അവൻ.

കുറെയേറെ ദിവസങ്ങളായിട്ടും തിരിച്ചുവരാത്തതു കാരണം, ആ യുവാവ് പോലീസുകാരൻ മറ്റും ആയിരിക്കുമോ എന്ന് ഭയപ്പെട്ടു. മാത്രമല്ല ആരെയും നരബലി കൊടുക്കുവാനുള്ള ആവശ്യം ഇല്ല. നിധി ലഭികത്തില്ല എന്ന് അവൻ അറിയും. ആ യുവാവിൽ നിന്നും രക്ഷപെടുവാനുള്ള ആലോചനകൾ ഇട്ടു.

ഇങ്ങനെ ഒരു വേഷം ഇട്ടിട്ടുണ്ടെങ്കിൽ മാത്രമേ, ഗ്രാമവാസികളെ പറ്റിച്ചു, അധികാരം കൈവിട്ടു പോകാതെ ജീവിക്കുവാൻ സാദിക്കും, എന്ന് അച്യുതൻ വിചാരിച്ചു. ഭദ്രകാളിയെ ഇതിനായിട്ടു ഉപയോഗിച്ചു. ഇതാണ്  സത്യം. 

ചില ദിവസങ്ങൾക്കു ശേഷം.   

ഒരു ദിവസം വൈകുന്നേരം വേളയിൽ, ആ കാട്ടിൽ 4 - 5 ആളുകൾ കൈയിൽ തോക്കുമായി വരുന്നത് കണ്ടു, ഭയന്നുപോയി അച്യുതൻ. 

തന്നെ വെടിവച്ചു കൊല്ലാനായിട്ടു പോലീസുകാർ വന്നത്, മാത്രമല്ല ഇവിടെനിന്നും രക്ഷപ്പെടണമെങ്കിൽ ഓടിയാലേപറ്റു എന്ന് കരുതി, മുൻപുള്ള ഭീതി കാരണം തല തെറിച്ചു ഓടുവാൻ തുടങ്ങി.

എത്ര ദൂരം ഓടിയിരിക്കും എന്ന് അറിയില്ല, ശ്വാസം ലഭിക്കാതായപ്പോൾ  അവൻ വീണു. അവൻ വീഴ്ന്ന പ്രദേശത്തിൽ. ഒരു വലിയ സർപ്പത്തിന്റെ കാവ് ഉണ്ടായിരുന്നു, എന്ന് അവനു ആദ്യം മനസിലായില്ല. അവൻ വീഴുന്ന വേഗത്തിൽ കാവിൽ നിന്നും വേഗത്തിൽ  ഒരു മൂർഖൻ അവനെ കൊത്തി.

എത്രയധികം ആളുകളെ അവൻ ക്രൂരമായി കൊന്നുവോ, എത്രയധികം ആളുകളുടെ ശാപം കാരണത്താലോ, അതിനെല്ലാം പലിശയായി  മൂർഖൻ കൊത്തിയത്  കാരണം അവൻ പിടഞ്ഞു പിടഞ്ഞു മരിച്ചു.

അപ്പോൾ അവന്റെ കാതുകളിൽ ഭദ്രകാളിയുടെ ആക്രമണ ഭാവമുള്ള ചിരിയും, പിഞ്ചു കുഞ്ഞിന്റെ പരിഹാസപൂർവ്വമായ ചിരിയും കേട്ടു.

തമിഴിൽ ഒരു പഴചൊല്ല് ഉണ്ട്, "ദൈവം നിന്ടര് കൊല്ലും", എന്നതിന് അച്യുതന്റെ മരണം ഒരു ഉദാഹരണം, എന്ന് അഗസ്ത്യ മുനി പറഞ്ഞപ്പോൾ, ഇതെല്ലാം സത്യം തന്നെയോ?,  എന്ന് ചിന്തിച്ചു. 

"അഗസ്ത്യ മുനിയെ സംശയിക്കാമോ?" എന്ന് അവരോടു അദ്ദേഹം  ചോദിച്ചിട്ടു, "ഒരു അറിയിപ്പ് മുൻകൂട്ടി നിന്നെ അറിയിക്കുന്നു. ഇന്നു വൈകുനേരം  6 മണിയോടെ ഒരു വ്യക്തി നിന്നെ തേടി വരും. അവൻ ഒരു കോടിശ്വരൻ, പക്ഷെ അവന്റെ കുടുംബത്തിൽ സമാധാനമില്ല, ഇതു കാരണം അവൻ വീട് വിട്ടു ഇറങ്ങി, ഒറ്റ നോട്ടത്തിൽ ഒരു പരദേശിയെപോൽ ഇരിക്കും, എന്നാൽ ഒരു വലിയ ശിവ ഭക്തൻ, അവന്റെ ജീവിതത്തിൽ ചില അതിശയങ്ങൾ നടക്കുവാൻ പോകുന്നു, അതും ഇവിടെ വന്നതിനുശേഷം", എന്ന് രഹസ്യമായി പറഞ്ഞു.

എത്രയോ അതിശയങ്ങൾ നടത്തി കാണിച്ച അഗസ്ത്യ മുനി ഇപ്പോൾ എന്ത് അതിശയമാണ് ചെയ്തു കാണിക്കുവാൻ പോകുന്നത്, എന്ന് ചിന്തിച്ചിരുന്നു.

വൈകുനേരം 6 p.m ഇരിക്കും, അഗസ്ത്യ മുനി പറഞ്ഞതുപോലെ, ഒട്ടും നടക്കുവാൻ പറ്റാതെ ഒരു വ്യക്തി, എന്റെ വീട്ടു മുറ്റത്തു വന്നു.

"നിങ്ങൾ അന്നോ അഗസ്ത്യ മുനിയുടെ നാഡി വായിക്കുന്നത്",  എന്ന് അദ്ദേഹം ചോദിച്ചു.

"അതെ" എന്ന് അദ്ദേഹം തല കുലിക്കി സമ്മതം മൂളി.

"ഇതാ" എന്ന് ഒരു ചെറു ബോട്ടിൽ കൊടുത്തു!, അത് നോക്കിയപ്പോൾ കീടനാശിനി മരുന്ന് എന്ന് എഴുതപ്പെട്ടിരുന്നു, മാത്രമല്ല ബോട്ടിലിൽ പകുതി മരുന്ന് കാണുവാനുമില്ല.

അതെ സമയം ആ പരദേശിയുടെ വായിൽ നിന്നും നുര വന്നുകൊണ്ടിരുന്നു!



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................