26 January 2017

സിദ്ധാനുഗ്രഹം - 5



ജീവ നാഡി വായിക്കുന്നവേളയിൽ വളരെയധികം രീതിയിലുള്ള അസൗകര്യങ്ങളുണ്ട്, വരുന്നവരാട്ടെ ഉടൻതന്നെ ജീവ നാഡി നോക്കണം എന്ന് പറയും, അതുപോലെ ജീവ നാഡി വായികുമ്പോൾ "പുരാതന തമിഴ് സാഹിത്യത്തിൽ" വരുന്നില്ലലോ എന്ന് സംശയിക്കും. അഗസ്ത്യ മുനി എന്ത് പറയുന്നോ അത് മൊത്തമായും മറക്കും.

ചിലപേർക്കു അവരുടെ അച്ഛന്റെയോ, അമ്മയുടേയോ അതോ അവരുടെ സഹോദരി - സഹോദരങ്ങളുടെയോ പേര് വരാതെപോയാൽ ജീവ നാഡിയിൽ വരുന്ന വാക്കുകൾ വിശ്വസിക്കില്ല. അത് മാത്രമല്ല, അവരുടെ മനസ്സിൽ ആരെയെങ്കിലും പറ്റി ചിന്തിച്ചുകൊണ്ടിരിക്കുകയില്ലെങ്കിൽ, അവരെ പറ്റിയ എല്ലാം രഹസ്യങ്ങളും അഗസ്ത്യ മുനി പറയണം, എന്ന് പ്രതീക്ഷിക്കും.

അഗസ്ത്യ മുനി മുൻകൂട്ടി എല്ലാം വിഷയങ്ങളും എങ്ങനെയൊക്കെ നടക്കും എന്ന് പറയണം, അങ്ങനെ പറയാതിരുന്നാൽ, ഇത് "വ്യാജ നാഡി" എന്ന്, ചിലർ പറയുവതും ഉണ്ട്.

കാണ്ഠ നാഡിയും, ജീവ നാഡിയും വ്യത്യസ്തമാണ്, പക്ഷെ നാഡി നോക്കുവാൻ വരുന്നവർ ജീവ നാഡിയെയും കാണ്ഠ നാഡിയെയും ബന്ധിപ്പിച്ചു ഇങ്ങനെ ചോദിക്കും, "കാണ്ഠ നാഡിയിൽ അന്ന് അങ്ങനെ പറഞ്ഞു എന്തുകൊണ്ട് ജീവ നാഡിയിൽ അങ്ങനെ പറഞ്ഞില്ല"?

ഒരു വ്യക്തിക്ക് ജീവ നാഡി നോക്കണമെങ്കിൽ അവർ തന്നെ വരണം, പക്ഷെ അവിടെ വരുന്ന ഒരു ചിലർ ഇങ്ങനെ ചോദിക്കും, "നാഡി" നേരിട്ട് വന്നു കേൾകുകയാണെങ്കിൽ നല്ല വാക്കുകൾ ലഭിക്കും, പക്ഷെ വേറെ ഒരു വ്യക്തിക്ക് വേണ്ടി കേൾകുകയാണെങ്കിൽ വാക്കുകൾ ഒന്നും ലഭിക്കുകയില്ല, എന്ന് പറഞ്ഞാൽ അത് വിശ്വസിക്കതില്ല.

ഇങ്ങനെ പല തരത്തിലുള്ള വൈഷമ്യങ്ങൾ എനിക്ക് ഏറെ വരും.

എങ്കിലും, ജീവ നാഡി നോക്കുവാൻ വന്ന ഒരുവൻ വിഷം കുടിച്ചതിനു ശേഷം, എന്റെ മുന്നിൽ നേരെ വന്നപ്പോൾ, സത്യത്തിൽ ഞാൻ നിസ്സഹാനായിപ്പോയി.

"എന്ത് പറ്റി നിങ്ങൾക്ക്", എന്ന് തിടുക്കംകൂട്ടി ചോദിച്ചു.

"വിഷം കുടിച്ചുപോയി."

"എന്തുകൊണ്ട്?"

"മാനസിക തളർച്ച".

"ശെരി, എന്തുകൊണ്ട് നിങ്ങൾ ഇവിടെ വരണം?"

"ജീവ നാഡി നോക്കുവാൻ."

"ഈ നേരത്തിലോ?"

"എന്ത്കൊണ്ട്? അഗസ്ത്യ മുനി നാഡി ഇപ്പോൾ വിവർത്തനം പറയില്ലേ."

"ചോദിച്ചു നോക്കണം, അതിനു മുൻപ് അടുത്തുള്ള ആശുപത്രിയിൽ അഡ്മിറ്റ് ആയി, ചികിത്സ എടുത്തു വരണം."എന്ന് പറഞ്ഞു.

"പറ്റില്ല, എനിക്ക് ഇപ്പോൾ തന്നെ ജീവ നാഡി നോക്കണം," എന്ന് അദ്ദേഹം പറഞ്ഞു.

"സാർ! നിങ്ങൾ വയസ്സിൽ മുതിർന്നവൻ, ആദ്യം നിങ്ങൾ ആശുപത്രിയിൽ പോകുക, അതിനുശേഷം ഞാൻ തന്നെ അവിടെ വന്നു ജീവ നാഡി നോകാം," എന്ന് ഭയത്തോടെ അപേക്ഷിച്ചു.

ഞാൻ ഭയത്തോടെ അപേക്ഷിച്ചത്  അദ്ദേഹത്തിന് തമാശയായി തോന്നിയിരിക്കുന്നു. വാ വിട്ടു ഉറക്കെ ചിരിച്ചു.

ചിരിച്ചതിനേക്കാൾ അദ്ദേഹത്തിന്റെ വായിൽ നിന്നും വന്ന നുര അധികമായിട്ടു ഇരുന്നു. ആ സന്ധ്യാനേരത്തിൽ കരിനീലം അധികമായിട്ടു കണ്ടു.

വിഷത്തിന്റെ അളവ് അധികമായിരിക്കും, എങ്ങനെയിരുന്നാലും ഈ മനുഷ്യൻ അര മണിക്കൂറിനുള്ളിൽ "ഹംബോ" എന്ന് പോയാൽ! എന്ന ഭയം വന്നു.

അദ്ദേഹത്തിന്  എന്തെങ്കിലും സംഭവിച്ചാൽ   അകപ്പെടുന്നത് താൻതന്നെ എന്ന് ഓർക്കുമ്പോൾ എന്റെ കൈകാലുകൾ ഞ്ഞെടുങ്ങി. അദ്ദേഹത്തെ അങ്ങനെതന്നെ തൂക്കിയെടുത്തു അടുത്തുള്ള ആശുപത്രിയിൽ ചേർക്കാം, എന്ന് നോക്കിയപ്പോൾ, അന്നേ  ദിവസം എനിക്ക് ആൾ സഹായത്തിനായി  ആരും ഇല്ലാ.

അങ്ങനെയെങ്കിലും അദ്ദേഹത്തെ സമാധാനപ്പെടുത്തി താൻതന്നെ ആശുപത്രിയിൽ ചേർത്താലും ആയിരകണക്കിന് ചോദ്യങ്ങൾ വരും, മാത്രമല്ല പോലീസും വിളിച്ചു ചോദ്യവും ചെയ്തേക്കാം.

"നാഡി നോക്കുവാൻ ആണോ വന്നത് അതോ ആളുകൾക്ക് ഉത്തരം പറയുവാൻ ആണോ വന്നത്? എന്തിന് എനിക്ക് ഇത്തരം പരിഷണങ്ങൾ"? എനിക്ക് മനഃക്ലേശം ഉണ്ടായി.

നാഡി നോക്കുവാൻ വന്ന അദ്ദേഹത്തെ ഇരിക്കുവാൻ പോലും പറഞ്ഞില്ല, അദ്ധേഹവും നിന്നുകൊണ്ട് തന്നെ ഉത്തരങ്ങൾ എല്ലാം പറഞ്ഞത്.

"ചൊല്ലുക....... തങ്ങൾക്കു, എനിക്ക് വേണ്ടി നാഡി നോക്കുവാൻ സാധിക്കുമോ? ഇല്ലയോ?

ഈ ചോദ്യം എന്നെ ക്ഷുഭിതനാക്കി, എങ്കിലും ശാന്തനായി ഇരുന്നു!

"ഈ സമയത്തിൽ, ഈ സാഹചര്യത്തിൽ എനിക്ക് തങ്ങൾക്കായി ജീവ നാഡി നോക്കുവാൻ സാധ്യമല്ല."

"ശെരി!  നിങ്ങൾക്കു എനിക്ക് വേണ്ടി ഒരേ ഒരു വിവരം മാത്രം ചോദിച്ചു പറഞ്ഞുതരാൻ പറ്റുമോ?"

"എന്തുവേണം?"

"ഇപ്പോൾ ഈ ബോട്ടിലിലുള്ള വിഷം ഞാൻ കുടിച്ചിരിക്കുന്നു, ഇതു കാരണം ഞാൻ ജീവനോടിരിക്കുമോ അതോ മരിക്കുമോ?, ഇതു മാത്രം അഗസ്ത്യ മുനിയോട് താങ്കൾ ചോദിച്ചു പറയാമോ?"

അദ്ദേഹം വളരെ വ്യക്തമായിട്ടു തന്നെ സംസാരിച്ചത്, വിഷം കുടിച്ചതായിട്ടു തോന്നുകയില്ല.

എനിക്ക് ആയിരുന്നു വിഷം കുടിച്ചതുപോലെ ഉള്ള അവസ്ഥ തോന്നിയത്.

"അതെ! ഒന്ന് വേഗം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്റെ കുടലും, വയറും എല്ലാം എരിയുന്നു", എന്ന് ഭീഷണിപ്പെടുത്തി.

വെറുപ്പു ആയിരുന്നു തോന്നിയത്.

"അത് അല്ലെ പറയുന്നത്, ഈ ഒരു ചോദ്യത്തിന് മാത്രം നാഡിയിൽ നോക്കി ഉത്തരം പറയുക, ഞാൻ അതിനു ശേഷം പോകാം", എന്ന് നിർബന്ധം പിടിച്ചു.

"ഒരേ ഒരു ചോദ്യത്തിന് മാത്രം, ജീവ നാഡിയിൽ നോക്കി ഉത്തരം പറയാം. പക്ഷെ..........അതിനു ശേഷം നിങ്ങൾ ഇവിടം വിട്ടു പോകണം", എന്ന് ഞാനും തറപ്പിച്ചു പറഞ്ഞു.

എങ്ങനെയെങ്കിലും അദ്ദേഹം ഇവിടം വിട്ടു പോയാൽ മതി എന്ന് എനിക്ക് തോന്നി.

അദ്ദേഹത്തെ ഇരിക്കുവാൻ പറഞ്ഞിട്ട്, വേഗത്തിൽ കുളിച്ചിട്ടു പൂജാ മുറിയിൽ നിന്നും ജീവ നാഡിയുമായി പെട്ടന്നു പുറത്തേക്കു വന്നു.

ഇതിനുള്ളിൽ എന്തെങ്കിലും അനിഷ്ടങ്ങൾ ഒന്നും സംഭവിക്കരുതേ എന്ന് അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

ഭാഗ്യവശാൽ, അദ്ദേഹത്തിന് ഒന്നും സംഭവിച്ചില്ല.

താളിയോല പിരിച്ചു നോക്കുവാൻ തുടങ്ങുമ്പോൾ, എത്രയും നേരം നേരെ ഇരുന്ന അദ്ദേഹം പെട്ടന്നു ശർദിക്കുവാൻ തുടങ്ങി.

കണ്ണുകൾ മൊത്തമായും കറങ്ങുവാൻ തുടങ്ങി, അദ്ദേഹത്തിന്റെ ശരീരവും വിറകുവാൻ തുടങ്ങി.

"ശെരിതന്നെ, ഇതുമുതൽ അദ്ദേഹത്തിന് നാഡി നോക്കുവാൻ ആവശ്യം വേണ്ടിവരുത്തില്ല, എന്തോ അനിഷ്ടം നടക്കുവാൻ പോകുന്നു എന്ന് വിചാരിച്ചു, താളിയോല തിരിച്ചുവയ്ക്കുവാൻ തുടങ്ങി 

"ഞാൻ ജീവനോടെ ഇരിക്കുമോ? ഇല്ലയോ? എന്ന് വായിക്കുക", എന്ന് നിർബന്ധിച്ചു, വേറെ ഒരു മാർഗം ഇല്ലാത്തതുകൊണ്ട് നാഡി നോക്കുവാൻ ആരംഭിച്ചു.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................