06 April 2017

സിദ്ധാനുഗ്രഹം - 15




വീട്ടിനു മുൻവശം ഒരു അംബാസിഡർ കാർ നിന്നുകൊണ്ടിരുന്നു, ആ വാഹനത്തിൻറെ പിൻവശം ഇരുന്നവർക് മധ്യവയസ്സു പ്രായം വരും, വണ്ടി ഓടിച്ചു വന്ന ഡ്രൈവർ ആണ് വീടിനു മുൻവശം തട്ടിയത് എന്ന് പിന്നീട് മനസ്സിലാക്കി.

"ആരാണ് നിങ്ങൾ?"- എന്ന് ചോദിച്ചു.

ആ ഡ്രൈവർ വളരെ അധരവോടെ, "സാർ, നിങ്ങളെ നോക്കുവാൻ വേണ്ടി വളരെ ദൂരത്തിൽ നിന്നും ഞങ്ങൾ വന്നിരിക്കുന്നത്", എന്ന് പറഞ്ഞു.

"അകത്തോട്ടു വരാൻ പറയൂ", എന്ന് പറഞ്ഞു.

"അദ്ദേഹത്തിന് വരാൻ സാധിക്കില്ല, താങ്കൾ തന്നെ അദ്ദേഹത്തിൻറെ അടുത്ത് പോയിനോക്കിയാൽ നന്നായിരിക്കും,"എന്ന് വളരെ പതുകെ പറഞ്ഞു.

"ആരാണ് അദ്ദേഹം? അവിടെ നിന്നും അദ്ദേഹം വന്നിരിക്കുന്നത്? എന്തിനാണ് എന്നെ നോക്കുന്നത്? എന്ന് ഒന്നുകൂടി അദ്ദേഹത്തോട് ചോദിച്ചു.

"സാർ നിങ്ങൾ എന്നെ തെറ്റിദ്ധരിക്കരുതു! ഇതെല്ലാം നിങ്ങൾ തന്നെ സാറിനോട് നേരിട്ട് ചോദിച്ചു മനസിലാക്കികൊള്ളുക", എന്ന് ചെറുതായി ഊന്നിപ്പറഞ്ഞു.

"ശെരി" എന്ന് പാതി മനസ്സോടുകൂടി ആ കാറിൻറെ അടുത്തേക്ക് നടന്നു.

"നമസ്കാരം സാർ", എന്ന് രണ്ടു കൈകൂപ്പി അവിസംഭോദിച്ചു ആ കാറിൽ ഇരുന്ന അദ്ദേഹം.

""നമസ്സ്‌കാരം പറഞ്ഞു കൊണ്ട്, വീട്ടിനുള്ളിൽ വരമല്ലോ. സൗകര്യമായി ഇരുന്നു  സംസാരിക്കാമല്ലോ," എന്ന് പറഞ്ഞു.

ഒന്ന് മടിച്ചു നിന്നു. കുറച്ചു നേരം ഒന്നും സംസാരിച്ചില്ല.

അദ്ദേഹം ഉടുത്തിരുന്ന മുണ്ട് ശകലം നീക്കികൊണ്ടു തൻറെ കാലുകൾ കാണിച്ചു, അദ്ദേഹം കാലുകളിൽ ഏതോ മരുന്ന് പുരട്ടിയിരുന്നു.

"എന്താ! തങ്ങൾക്കു എന്തെങ്കിലും മുറിവ് പറ്റിയോ?" എന്ന് ചോദിച്ചു.

"ഇല്ല, എങ്ങനെ പറയണം എന്ന് എനിക്ക് അറിയില്ല, പെട്ടെന്നു ഒരു ദിവസം എൻറെ രണ്ടു കാലുകളും മരവിച്ചു പോയി. എന്നെകൊണ്ട് ഒരു ആൾ സഹായം ഇല്ലാതെ നടക്കുവാൻ സാധിക്കില്ല. "ഊന്നുവടി" കൊണ്ടും നടക്കുവാൻ സാധിക്കില്ല", എന്ന് പറയുമ്പോൾ അവൻറെ കണ്ണുകളിൽ കണ്ണുനീർ കണ്ട ഞാൻ സ്തംഭിച്ചുപോയി.

അദ്ദേഹം ചോദിച്ചു, "താങ്കൾക്കു വിരോധമില്ലെങ്കിൽ കാറിൽ കയറി സംസാരിക്കാമല്ലോ. ഇല്ല അഗസ്ത്യ മുനിയുടെ ജീവ നാഡി ഞാൻ വീട്ടിനുള്ളിൽ വന്നെങ്കിൽ മാത്രമേ വായിക്കുമെങ്കിൽ, എങ്ങനെയെങ്കിലും ഞാൻ താങ്കളുടെ വീട്ടിനുള്ളിൽ പ്രവേശിക്കാം", എന്ന് വളരെ താഴ്മയോടെ അഭ്യർത്ഥിച്ചു.

"സാരമില്ല, ഞാൻ താങ്കളുടെ ആഗ്രഹം പ്രകാരം കാറിൽ ഇരുന്നു സംസാരികം" എന്ന് കാർ കതകു തുറന്നു അദ്ദേഹത്തിൻറെ അടുത്ത് ഇരുന്നു.

"ഏങ്ങനെയാണ് ഇതു സംഭവിച്ചത്? ജനനം മുതൽക്കേ ഇങ്ങനെയാണോ?"

"ഇല്ല."

"രണ്ടു മാസങ്ങൾക്കു മുൻപ് എൻറെ പെട്രോൾ കമ്പനിയിൽ വന്നു കൊണ്ടിരിക്കുമ്പോൾ പെട്ടെന്നു എൻറെ രണ്ടു കാലുകളും മരത്തുപോയി. കാറിൽ നിന്നും ഇറങ്ങുവാൻ പോലും പറ്റിയില്ല. വേദനയും പെട്ടെന്നു കൂടി എനിക്ക് സഹിക്കുന്നതിനു അപ്പുറമായി, അപ്പോൾ തന്നെ ഡോക്ടറുടെ അടുത്തേക്കു പോയി. ഒരു മാസം മൊത്തം മരുന്നുകളും, ടെസ്റ്റുകളും എടുത്തു. വേദന കുറഞ്ഞു എന്നതല്ലാതെ, എൻറെ രണ്ടു കാലുകളും മരവിച്ചു പോയി."

"ഡോക്ടർ എന്താണ് പറഞ്ഞത്?"

"ഇതു മരുന്ന് കൊണ്ടോ, ചികിൽസ കൊണ്ടോ അതോ ഫിസിയോ തെറാപി കൊണ്ടോ ചികിൽസിക്കുവാൻ കഴിയുകയില്ല, അതായി തന്നെ കുറയണം. ഭഗവാനിൽ വിശ്വസിക്കുക പ്രാർത്ഥിക്കുക, മരുന്നുകളും തുടർച്ചയായി കഴിച്ചു വരുക, എന്ന് തന്നെയാണ് എല്ലാം ഡോക്ടറും പറയുന്നത്".

ഇത് പറഞ്ഞു തീരും മുൻപ് അദ്ദേഹത്തിന്റെ കണ്ണുകൾ നിറഞ്ഞു, ശബ്ദം ഇടർന്നു, ശെരിയായി സംസാരിക്കുവാൻ സാധിച്ചില്ല, കൂടെക്കൂടെ തൻറെ പക്കമുള്ള ടവൽ കൊണ്ട് കണ്ണുകൾ തുടച്ചു കൊണ്ടിരുന്നു.

കുറച്ചു നിമിഷം മൗനം ഭജിച്ചതിനു ശേഷം, "ഇതിനായി ഞാൻ എന്ത് ചെയ്യണം", എന്ന് ചോദിച്ചു.

എൻറെ കൈ രണ്ടും ഇറുക്കെപ്പിടിച്ചു,"എനിക്ക് ജീവ നാഡി വായിച്ചു എൻറെ രണ്ടു കാലുകളും ചികിൽസിക്കുവാൻ ഞാൻ എന്ത് ചെയ്യണം എന്ന് അഗസ്ത്യ മുനിയോട് ചോദിക്കണം", ഇതിനായി തന്നെ ഞാൻ മധുരയിൽ നിന്നും വന്നിരിക്കുന്നത്", എന്ന് പറഞ്ഞു.

എന്നെ ഇതു ധർമ്മസങ്കടത്തിലാക്കി, അദ്ദേഹത്തിന് എന്തെങ്കിലും ഒരു വഴി സഹായിക്കണം എന്ന് കരുതി, അദ്ദേഹത്തെ കാറിൽ ഇരിക്കുവാൻ പറഞ്ഞിട്ട്, അഗസ്ത്യ മുനിയോട് അനുമതി ചോദിച്ചതിനു ശേഷം ജീവ നാഡി വായിക്കാം എന്ന് തീരുമാനിച്ചു.

അകത്തേക്ക് ചെന്ന് പൂജ മുറിയിൽ വച്ചിരുന്ന അഗസ്ത്യ മുനിയുടെ ജീവ നാഡി എടുത്തു കാറിൽ വന്നിരിക്കുന്ന അദ്ദേഹത്തിന് കാലുകൾ ചികിൽസിക്കുവാൻ അനുഗ്രഹവാക്കുകൾ ലഭിക്കുമോ? എന്ന് പ്രാർത്ഥിച്ചു.

അഗസ്ത്യ മുനി പതുകെ പതുകെ കാറിൽ വന്ന അദ്ദേഹത്തെ പറ്റി പറയുവാൻ തുടങ്ങി.

ഇവൻറെ പേര് സോമസുന്ദരം, കുറെ കഷ്ടപ്പെട്ട് അദ്ദേഹം ജീവിതത്തിൽ മുന്നോട്ടു വന്നു. രണ്ടു വർഷങ്ങൾക്കു മുൻപ് കുറുക്കു വഴിയിൽ പണം ഉണ്ടാക്കി. ആ പണം കൊണ്ടും തൻറെ സ്വാധീനം കൊണ്ടും പല സ്ഥലങ്ങളിൽ പല - പല സംഭ്രഭങ്ങൾ തുടങ്ങി. ആ തുടങ്ങിയ സംഭ്രഭങ്ങളും  വളരെ അത്ഭുതമായി വളർന്നു. അവൻ ധാരാളം പണം നേടി.

കഷ്ടപെടുമ്പോൾ എല്ലാം ഭഗവാനെ മനസ്സുകൊണ്ട് പ്രാർത്ഥിച്ചവൻ. പണം കയ്യിൽ വന്നപ്പോൾ ആ ഭഗവാനെ മറന്നു, മാതാ പിതാവിനെയും മറന്നു. അവൻ അവരെ ഒന്നിനും പരിഗണിച്ചില്ല. 

മദ്യം കുടിച്ചതിനു ശേഷം, അതിൻറെ ലഹരിയിൽ അവൻ അമ്മയെ പല വിധത്തിൽ ദ്രോഹിച്ചു. ഒരു ചില സമയത് അവരെ ചവിട്ടുകയും ചെയ്തു, ഇതെല്ലാം അവർ സഹിച്ചു, മാത്രമല്ല ഇവനുവേണ്ടി ഭഗവാനോട് പ്രാർത്ഥിക്കുകയും ചെയ്തു. ഇതൊന്നും ഈ സോമസുന്ദരം ചെവികൊണ്ടില്ല, കളിയാക്കി, അതോടൊപ്പം അവൻറെ കൂട്ടുകെട്ടും കൊള്ളരുതാത്തവരൊപ്പമായി.

ഇതെല്ലാം മറന്നു എന്ന് കരുതാം,"എന്നാൽ ഒരു 18 വയസായ ഒരു പയ്യനെ ഇവൻ കഷ്ടപെടുത്തിയതാണ് ഭഗവാനുപോലും മാപ്പാക്കുവാൻ സാധിച്ചില്ല. അതിൻറെ പരിണാമത്താലാണ് ഇവൻറെ കാലുകൾ മരവിച്ചതുപോലെ ഉള്ള അവസ്ഥയിലുള്ളത്" എന്ന് പറഞ്ഞു.

"എന്ത് വിധമുള്ള ദ്രോഹമാണ് ഇവൻ ചെയ്‌തത്‌", എന്ന് ഞാൻ ചോദിച്ചു.

"ഒരു ക്ഷേത്രത്തിൽ ഉള്ള വിഗ്രഹം മോഷ്ട്ടിക്കുവാൻ ഇവൻ ആ 18 വയസു പയ്യനോട് പറഞ്ഞു, ഇതു അവൻ വിസമ്മതിച്ചു"

മധ്യത്തിന്റെ ലഹരിയിൽ "വേലക്കാരെ നായെ" എന്ന് തൻറെ കാലുകൾ കൊണ്ട് അവനെ ചവിട്ടി, മാത്രമല്ല ആഭാസപരമായ വാക്കുകൾ ഉപയോഗിച്ചു.

അടിവയറ്റിൽ ആണ് അവനു ചവിട്ടു കൊണ്ടത്, ആ ചവിട്ടിൻറെ ആഘാതം കൊണ്ട് ആ പയ്യൻ മരണത്തോട് പോരാടുമ്പോൾ ഇട്ട ശാപമാണ് ഇതു, എന്ന് അഗസ്ത്യ മുനി പറഞ്ഞു.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................