27 April 2017

സിദ്ധാനുഗ്രഹം - 17



"നീ മുരുകനെ രക്ഷിക്കൂ ഞാൻ നിന്നെ രക്ഷികാം എന്ന് പറഞ്ഞ അഗസ്ത്യ മുനിക് കൈ കൂപ്പി നമസ്കരിച്ചു അദ്ദേഹം, അടുത്ത നിമിഷം അവിടം വിട്ടു ശിവഗംഗയിലേക്കു പുറപ്പെട്ടു. 10 മണിക്കൂറിൽ കാളയാർ അമ്പലത്തിൽ എത്തിച്ചേർന്നവർ, തൻറെ കൂടെയുള്ളവരോട് മുരുകനെ കണ്ടുപിടിക്കുവാൻ പറഞ്ഞു. പക്ഷെ അവനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. ക്ഷേത്രത്തിൽ വന്നുപോകുന്നവരോടും, പണിക്കാരോടും, പൂജാരിയോടും അടുത്തുള്ളവരോടും അന്വേഷിച്ചപ്പോൾ ആരും തന്നെ ശെരിയായ ഉത്തരം പറഞ്ഞില്ല."

കാറിൽ ഇരുന്ന  സോമസുന്ദരത്തിനു എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല മനസ്സ്‌ വളരെയധികം സങ്കടപ്പെട്ടു. ഇതു എന്ത് പരീക്ഷണമാണ്? എന്ന് സങ്കടപ്പെട്ടു.

അപ്പോൾ 

ക്ഷേത്രത്തിൽ പുഷ്പം കൊടുക്കുന്ന ഒരു വയസായ വ്യക്തി അവിടെ വന്നു, അദ്ദേഹത്തോട് ഒന്ന് ചോദിച്ചു നോക്കാം എന്ന് കരുതി മുരുകനെ പറ്റി അദ്ദേഹത്തോട് സോമസുന്ദരം അന്വേഷിച്ചു.

"ആഹാ! ആ പയ്യനെ പറ്റിയാണോ ചോദിക്കുന്നത്, അവൻ എന്റെ വീട്ടിൽ തന്നെയാണ്‌ ഉള്ളത്. 4 ദിവസമായി അവൻ ആഹാരം ഒന്നുമില്ലാതെ എവിടെ കിടക്കുന്നു. എനിക്ക് ഇതു അറിയില്ല.  ഇന്നലെ രാത്രി പനി കാരണം പുലമ്പിക്കൊണ്ടിരുന്നു. അവന്റെ അടുത്ത് ചെന്ന് തൊട്ടു നോക്കിയപ്പോൾ. ശരീരം തിളയ്ക്കുകയായിരുന്നു, എന്നിട്ടു  അവനെ അടുത്തുള്ള വൈദ്യരുടെ പക്കം കൊണ്ടുപോയി. ഇപ്പോൾ അവനു ഭേദമുണ്ട്. ആകട്ടെ ആ പയ്യനും താങ്കൾക്കും എന്ത് ബന്ധമാണ് ഉള്ളത്?", എന്ന് അദ്ദേഹം ചോദിച്ചു.

"ഞാൻ ആരാണ് എന്നത് പിന്നീട് പറയാം. എനിക്ക് അവനെ ആദ്യം  കാണണം?", എന്ന് പറഞ്ഞു സോമസുന്ദരം .

"ഇവിടെ ഒരു വിളിക്കു അപ്പുറംമാണ് എന്റെ വീടുള്ളത്, വരൂ നമുക്ക് അവിടേക്ക് പോകാം, എന്ന് പറഞ്ഞു", എന്ന് പറഞ്ഞു തൻറെ കൈയിൽ   കൊണ്ട് വന്ന പുഷ്പങ്ങൾ ക്ഷേത്രത്തിൽ കൊടിത്തിട്ടു, വീട്ടിലേക് നോക്കി നടന്നു. 

അദ്ദേഹത്തിൻറെ പിന്നാലെ കാറിൽ സോമസുന്ദരവും ചെന്നു.

അവിടെ മുരുകൻ ഒരു വിരിപ്പിൽ കംബിളി കൊണ്ട് മൂടപ്പെട്ട സ്ഥിതിയിൽ കിടക്കുകയായിരുന്നു. പനി കുറഞ്ഞിരുന്നു, പുലമ്പുനില്ലായിരുന്നു, അരുകിൽ കഞ്ഞിവെള്ളം കുടിച്ചതിനു അടയാളമായി പാത്രം ഉണ്ടായിരുന്നു.

ഡ്രൈവറുടെയും ഊന്നുവടിയുടെയും സഹായത്താലും ആ വീട്ടിനുള്ളിൽ കയറിയ സോമസുന്ദരത്തിനു മുരുകൻ കിടന്നിരുന്ന കണ്ടു കണ്ണുകൾ കലങ്ങി. 

പതുകെ അവനെ തൊട്ടു നോക്കി, പനി കുറഞ്ഞിരുന്നു, അവൻറെ മുഖത്തിൽ വാത്സല്യത്തോടെ തലോടി.

"തണുത്ത" എന്തോ തൻറെ മുഖത്തിൽ വീണതുപോലെ തോന്നിയ മുരുകൻ പതുകെ കണ്ണുകൾ തുറന്നു.

തൻറെ അടുത്ത് സോമസുന്ദരം ഇരിക്കുന്നത് കണ്ടു അവൻ സ്തംഭിച്ചു പോയി. അവന് സംസാരിക്കുവാൻ പറ്റിയില്ല. തന്നെ വീണ്ടും കഷ്ടപെടുത്തുവാൻ ആണ് സോമസുന്ദരം വന്നിരിക്കുന്നത് എന്ന് കരുതി അവൻ ഭയന്ന് പോയി.

"വിഷമിക്കേണ്ട മുരുകാ....." എന്ന് പറഞ്ഞ സോമസുന്ദരം എൻറെ കൂടെ വാ ആശുപത്രിയിൽ ചേർക്കാം, എല്ലാം ശെരിയാകും. അന്ന് നടന്നതിനെ കുറിച്ച് ആലോചിച്ചു വിഷമിക്കേണ്ട, എന്ന് സ്നേഹത്തോടെ പറഞ്ഞത് കേട്ടു മുരുകന് വിശ്വസിക്കുവാൻ സാധിച്ചില്ല.

ആ വയസായ വ്യക്തി (പുഷ്പം കൊടിത്തിരുന്ന) മുരുകന് ധൈര്യം കൊടുത്തു. കുറച്ചു നേരം മൗനമായി ഇരുന്നവൻ, പിന്നെ സോമസുന്ദരത്തിൻറെ കൂടെ കാറിൽ പുറപ്പെട്ടു, ആ വയസായ വ്യക്തിയും കാറിൽ കൂടെ കയറി.

ഇതു സത്യമാണോ അതോ സ്വപ്നമാണോ എന്ന് മുരുകന് മനസ്സിലായില്ല. എങ്ങനെ ഇരുന്ന സോമസുന്ദരമാണ് ഇങ്ങനെ മാറിയത്, ഇതിനു കാരണം എന്ത്? എന്ന് അവൻ ആലോചിച്ചു.

തന്നെ രക്ഷിച്ച ആ വയസായ വ്യക്തിയോട് (പുഷ്പം കൊടിത്തിരുന്ന) മുരുകന് ഒരു മര്യാദ ഉണ്ടായിരുന്നത് കൊണ്ട്, അവസാനം വരെ അദ്ദേഹം തന്റെ കൂടെ ഉണ്ടായിരിക്കണം എന്ന്, അപേക്ഷിച്ചു.

മധുരയിൽ ഉള്ള ഒരു പ്രൈവറ്റ് ആശുപത്രിയിൽ നല്ല ചികിത്സാ ലഭിച്ചതുകൊണ്ട് മൂന്ന് ദിവസത്തിൽ മുരുകന് സുഖം പ്രാപിച്ചു, പിന്നീട് മുരുകന് ഒരു വീട് എടുത്തുകൊടുത്തു സോമസുന്ദരം. ആഹാരത്തിനു വേണ്ടുള്ള സൗകര്യവും ചെയ്തുകൊടുത്തു സോമസുന്ദരം.

ഇത് നിലയ്ക്കുമോ? എന്തിനാണ് സോമസുന്ദരം ഇങ്ങനെ ചെയുന്നത് എന്ന ഒരു ഭയത്തിൽ തന്നെയാണ് മുരുകൻ ജീവിച്ചുകൊണ്ടിരുന്നത്. മുരുകൻ സാധാരണ ജീവിത ശൈലിയിൽ എത്തിയപ്പോൾ, അവൻറെ കൂടെ ഇത്ര ദിവസം ഉണ്ടായിരുന്ന ആ വയസായ വ്യക്തി ശിവഗംഗയ്ക്കു  തിരിച്ചു.

താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തമായി എങ്ങനെയോ മുരുകനെ കണ്ടു പിടിച്ചു അവനെ രക്ഷിച്ച സോമസുന്ദരം, അടുത്ത ഘട്ടത്തിന്റെ ഭാഗമായി അവൻറെ മാതാവിനെയും പിതാവിനെയും തേടുവാനുള്ള പണിയിൽ  ഇറങ്ങി.

മാരിയമ്മൻ കുളത്തിൻറെ പടിയിൽ ഒരു ഭ്രാന്തനെ കണക്കു മുരുകന്റെ മാതാവും  പിതാവും ഉള്ളതായി അറിഞ്ഞു. നാല് - അഞ്ചു ആളുകളുടെ സഹായത്താൽ അവിടെ ചെന്ന് അവരെ കൈയോടെ കാറിൽ കൂട്ടിവന്നു, അവർക്കു എല്ലാ വിധ സൗകര്യങ്ങളും ചെയ്തു കൊടുത്തു, പിന്നീട് ഒരു പ്രൈവറ്റ് ആശുപത്രിയിലും ചേർത്തു.

മുരുകൻ ഇതെല്ലാം കണ്ടു അതിശയിച്ചു! സോമസുന്ദരം എത്രയോ വലിയ മനുഷ്യൻ, എന്തിനാണ് ഇങ്ങനെ ചെയുന്നത്? എന്നെയും, എൻറെ മാതാവിനെയും പിതാവിനെയും, രക്ഷിച്ചു, മാത്രമല്ല തക്ക ചികിത്സാ തരുകയും ചെയ്തുവല്ലോ, എന്ന് സന്തോഷപ്പെട്ടു.

അതെ സമയം ഇതു എവിടെ ചെന്ന് നിൽക്കും എന്നുള്ള ഒരു ഭയവും ഉണ്ടായിരുന്നു.

ഇതു ഒരു വശം--

അഗസ്ത്യ മുനി പറഞ്ഞതിന് പ്രകാരം എല്ലാം കാര്യങ്ങളും ചെയ്തു കഴിഞ്ഞു, എന്നിട്ടും കാലുകൾ ഇതു വരെ സൗഖ്യം പ്രാപിച്ചിട്ടില്ലലോ എന്നത് സോമസുന്ദരത്തിന് വല്ലാതെ അലട്ടി. ഒരു സമയം അഗസ്ത്യ മുനിയുടെ വാക്കുകൾ സത്യമല്ലാതെ ആകുമോ? അങ്ങനെ സംഭവിച്ചാൽ തൻറെ അവസ്ഥ എന്താകും? ജീവിത അവസാനം വരെ ഇങ്ങനെ ഇരിക്കേണ്ടിവരുമോ? എന്നത് അദ്ദേഹത്തെ വിഷമത്തിലാക്കിയിരുന്നു. കുറച്ചു - കുറച്ചായി അഗസ്ത്യമുനിയുടെ വാക്കുകളിൽ ഉള്ള വിശ്വാസം അദ്ദേഹത്തിന് കുറഞ്ഞു.

22 നാളുകൾ കഴിഞ്ഞു--

അഗസ്ത്യ മുനിയുടെ നാഡി ഒന്നുകൂടി നോകാം എന്ന് കരുതിയ സോമസുന്ദരം താൻ അറിയാതെ പെട്ടെന്ന് എണീറ്റു.

എന്ത് അതിശയം?

ഊന്നു വടി ഇല്ലാതെയും, ആരുടെയും സഹായവും ഇല്ലാതെയും, സാധാരണമായി നടക്കുവാൻ ആരംഭിച്ചു. അദ്ദേഹത്തിന് വിശ്വസിക്കുവാൻ സാധിച്ചില്ല. അദ്ദേഹം ഇതു സത്യമാണോ എന്ന് അറിയുവാൻ തൻറെ ശരീരത്തിൽ കിള്ളി നോക്കി .

ഡോക്ടർമാർക്ക് സാധിക്കാത്തതു അഗസ്ത്യ മുനി ചെയ്തു കാണിച്ചു എന്ന സന്തോഷം അദ്ദേഹത്തിന് വളരെ സന്തോഷം ഉണ്ടാക്കി. താൻ എത്രയോ പാപങ്ങൾ ചെയ്തിട്ടും, ഈശ്വരൻ തനിക്കു കരുണ കാണിച്ചുവല്ലോ എന്നത് ആശ്ചര്യവാൻ ആക്കി.

ഈ കാലത്തിലും ഇങ്ങനെ അതിശയം നടക്കുമോ?എന്ന് അതിശയത്തിൽ ഇരുന്നു സോമസുന്ദരം. താൻ പടി ഇറങ്ങി വരുന്നത് കണ്ടു അവിടെയുള്ളവർ എല്ലാം അതിശയിച്ചതിൽ വാക്കുകൾ ഇല്ല.

താൻ ആത്മീയ വഴിയിൽ പോകണം എന്ന് തീരുമാനിച്ചു. അന്യ ദേശത്തിനു ദൈവീക ശിലകൾ കടത്തുവാൻ ശ്രമിച്ചത്തിന് ഈശ്വരൻ കൊടുത്ത ശിക്ഷ, അഗസ്ത്യ മുനി മനസ്സിലാക്കി കൊടുത്തതിനു നന്ദി രേഖപ്പെടുത്തുവാൻ അഗസ്ത്യ മുനിക് ക്ഷേത്രങ്ങൾ നിർമിക്കുവാൻ തീരുമാനിച്ചു.

തനിക്കു ജ്ഞാനബലം നൽകിയ മുരുകനും, അവൻറെ മാതാ - പിതാവിനും അവസാനം വരെ ഒരു കഷ്ടതകളും ഇല്ലാതിരിക്കുവാൻ അവർ താമസിച്ചിരുന്ന വീടും, സ്ഥിരമായ വരുമാനത്തിനും വളരെയധികം സഹായങ്ങൾ ചെയ്തു.

പിന്നീട് ഒരിക്കൽ മുരുകനെയും കൂട്ടി സോമസുന്ദരം എൻറെ പക്കം വന്നു.

ഇന്ന് മധുര വീഥികളിൽ പ്രഭാതങ്ങളിൽ സോമസുന്ദരം ആരുടെയും സഹായങ്ങൾ കൂടാതെയും, ഊന്നുവടിയില്ലാതെയും നടക്കുന്നു. തന്റെ ജീവിതം മാറ്റിയത് അഗസ്ത്യ മുനി എന്ന് വളരെ സന്തോഷത്തോടെ പറയുന്നു.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................