30 November 2017

സിദ്ധാനുഗ്രഹം - 44




26 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി അവളുടെ അനുജത്തി എൻറെ മുൻകൊണ്ടുവന്നു നിറുത്തിയപ്പോൾ എനിക്ക് തന്നെ ഭയമുണ്ടായി. 

മുഖത്തിൽ ലക്ഷണമില്ലാതെ എല്ലും, തോലുമായി കാണപ്പെട്ട ആ പെൺകുട്ടി ഒരടിപോലും നടക്കുവാൻ ശ്രമപ്പെട്ടതും, ശ്വാസം ലഭിക്കാതെ നിന്നതും വളരെ പ്രയാസപ്പെടുത്തുന്നതായിരുന്നു.

ഈ അവസ്ഥയിൽ ആരുതന്നെ ആ പെൺകുട്ടിയെ കണ്ടാലും അവളുടെ വയസ്സ് 26 എന്ന് പറയില്ല. കാരണം ശരീരം വളർന്നിട്ടില്ലാത്ത സ്ഥിതിയിൽ പാവാടയിട്ട ഒരു 12 വയസ്സ് പ്രായം വരുന്ന ഒരു കുട്ടിയെപ്പോലെ ഇരുന്നു. അവൾക്ക് സംസാരിക്കുവാൻ സാധിച്ചില്ല, അങ്ങനെയിരിക്കുമ്പോൾ ഒന്നോ  - രണ്ടോ വാർത്തവന്നാലും അത് കിണറ്റിൽ നിന്നും വരുന്ന ശബ്ദമായിമാത്രമേ കേൾക്കുവാൻ ഇടയായൊള്ളു. 

"എന്താണ് കാര്യം?"

ഇവൾ എൻറെ സഹോദരി, വയസ്സ് 26, ഈ പ്രായത്തിൽ തന്നെ രണ്ട് കിഡ്നിയും പ്രവർത്തിക്കുന്നില്ല. ദിവസവും ജീവിക്കുവാൻ വേണ്ടി ശ്രമപ്പെടുകയാണ്. അഗസ്ത്യ മുനിയെ വിശ്വസിച്ചു വന്നിരിക്കുകയാണ്. നല്ല അനുഗ്രഹ വാക്കുകൾ പറയണമേ എന്ന് പറഞ്ഞു ആ 26 വയസ്സ് പ്രായം വരുന്ന വ്യക്തിയുടെ അനുജത്തി അപേക്ഷിച്ചു.

"എത്ര ദിവസമായി ഈ പ്രശ്നം നിലനിൽക്കുന്നു? ഡോക്ടറിനോട് കാണിച്ചുവോ?"

ഒന്നര വർഷമായി നിലനിക്കുന്നു. എല്ലാം സമ്പത്തുകൾ, ആഭരണങ്ങൾ, താലി എല്ലാം വിട്ടു, എന്നിരുന്നാലും സുഖം പ്രാപിച്ചിട്ടില്ല.

എന്ത് താലി വിറ്റുവോ? എങ്ങനെയെന്നാൽ ഇവൾക്ക് കല്യാണം കഴിഞ്ഞുവോ?

കല്യാണം കഴിഞ്ഞു. എന്നാൽ ഇവൾക്ക് ഈ അസുഖം വരാനുള്ള കാരണം എവിടെ നിന്നും എന്ന് നോക്കിയപ്പോൾ, ഞങ്ങളുടെ വീട്ടിൽ ഇവളെ ആകിയതിനു ശേഷം ഇവളുടെ ഭർത്താവ് ഓടിപോയി. ഇന്നു വരെ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് പറഞ്ഞു അവർ.

ഇത് കേട്ടപ്പോൾ എനിക്ക് വല്ലാതെ തോന്നി, ഒരു മിമിഷം എൻറെ മനസ്സ് നിശ്ചലമായിരുന്നു.

താലികെട്ടിയ ഭർത്താവ് തന്നെ വിട്ടിട്ട് പോയോ, ഇത് എന്ത് ഭയങ്കരം അവസ്ഥയാണ്? ഈ സമയത്തിലാണല്ലോ അദ്ദേഹം കൂടെയിരിക്കേണ്ടത്? എന്നത് എൻറെ നാവിൻതുമ്പത്തു വന്നു.

"കല്യാണത്തിന് മുൻപ് ഇവൾ വളരെ സൗധര്യവതിയായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ പ്രണയത്തിൽ ഏർപ്പെട്ടു, പ്രണയം പിന്നീട് കല്യാണത്തിൽ എത്തിച്ചേർന്നു. കല്യാണം കഴിഞ്ഞ ഒന്നരമാസം കാലയിടവിൽ ഒരു കിഡ്നി പ്രവർത്തനമില്ലാതെയായി. ഒന്നരവർഷത്തിൽ അടുത്ത കിഡ്നിയും പ്രവർത്തനമില്ലാതെയായി."

"വളരെ ദുഃഖകരമായ സംഭവം", എന്ന് പറഞ്ഞു.

ഇത് പോലും ഞങ്ങൾ കാര്യമായി എടുത്തില്ല. ഇവൾ ഇതിനപ്പുറം ഇവർക്ക്  തന്നെ  ഉപയോഗപ്രധമാകില്ല എന്ന് കരുതി, ഒരു ദയവുപോലുമില്ലാതെ ഇവളുടെ ഭർത്താവ് ഇവിടെ വീട്ടിൽ കൊണ്ടുവിട്ടു. അത് വിചാരിച്ചു തന്നെ ഞാൻ വളരെ വിഷമത്തിലാണ് എന്ന് അവർ പറഞ്ഞു, അഗസ്ത്യമുനിയെ ഞാൻ വളരെ വിശ്വസിച്ചു വന്നിരിക്കുന്നു. എനിക്ക് അവളുടെ ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കുവാൻ അങ്ങ് വഴി കാണിച്ചുതരണം എന്ന് പറഞ്ഞപ്പോൾ, എൻറെ മനസ്സ് തളർന്നുപോയി.

ആ പെൺകുട്ടിയെ ഞാൻ നോക്കി, ഇങ്ങനെത്തന്നെ പോകുകയാണെങ്കിൽ അവൾ ഒരു ആഴ്ച്ച പോലും ജീവിച്ചിരിക്കില്ല എന്ന് തോന്നി.

ഈ അനുജത്തിയാണെങ്കിൽ അവർക്കുള്ള എല്ലാം സമ്പത്തുകളും വിറ്റു കടത്തിലാണ്, അവർ ജോലിചെയ്ത് ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു നേരം ഭക്ഷണം കഴിച്ചു സഹോദരിക്കുള്ള ചികിത്സക്കുവേണ്ടി നോക്കുകയും ചെയുന്നു എന്ന് അറിഞ്ഞു. 

ഈ പെൺകുട്ടിയെ അഗസ്ത്യ മുനി എങ്ങനെ രക്ഷിക്കും, എന്ത് അതിശയം നടത്തുവാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട്, അഗസ്ത്യ മുനിയോടും, ഹനുമാൻസ്വാമിയോടും പ്രാർത്ഥിച്ചുകൊണ്ട് ജീവ നാഡി നോക്കുവാൻതുടങ്ങി.

"ആ പെൺകുട്ടിയുടെ മുൻജന്മ കഥകളിൽ മേൽനോട്ടമായി കാണിച്ചതിന് ശേഷം, ജീവനുവേണ്ടി പോരാടുന്ന ഈ പെൺകുട്ടിക് ജീവൻ ലഭിക്കും. മുൻപിൻ അറിയാത്ത ഒരാളിൽനിന്നും കിഡ്നി ലഭിക്കും, ഭയപ്പെടേണ്ട," എന്ന് ഒറ്റവാക്കിൽ പറഞ്ഞു.

ഈ വാക്കുകൾ അഗസ്ത്യ മുനി തന്നെ പറഞ്ഞുവെങ്കിലും, ഇതു വായിച്ച എനിക്കുപോലും തൃപ്തികരം ആയിരുന്നില്ല. 

എപ്പോൾ ആ സഹായം ലഭിക്കും? ആരാണ് അദ്ദേഹം? എവിടെനിന്നാണ് അദ്ദേഹം വരുന്നത്? എങ്ങനെ സഹായിക്കും? അത് വരെ ഈ പെൺകുട്ടി എങ്ങനെ ജീവിച്ചിരിക്കും? ആ സഹായം ധനം മൂലം ലഭിക്കുമോ? അതോ കിഡ്‌നിയുടെ ദാനം മൂലം മാത്രമേ ലഭിക്കുകയുള്ളോ? എന്നീ ചോദ്യങ്ങൾക്കു അഗസ്ത്യ മുനിയിൽ നിന്നും ഒരു ഉത്തരംപോലും ഇല്ല.

എത്രപ്രാവശ്യം അഗസ്ത്യ മുനിയുടെ ചോദിച്ചപ്പോഴും ഈ വാർത്തകൾ തന്നെയാണ് വന്നത്, ആ അനുജത്തിയേയും അവളുടെ ചേച്ചിയെയും ധൈര്യം നൽകി അവരെ അയച്ചു.

ആ ദിവസം മൊത്തമായും ആ പെൺകുട്ടിയുടെ മുഖം എന്നെ വേട്ടയാടുകയായിരുന്നു.

നാല് മാസത്തിന് ശേഷം.......

അന്നേ ദിവസം എന്തോ എനിക്ക് ലഭിച്ച വാർത്തകളെല്ലാം വളരെ സന്തോഷം തരുന്നതായിരുന്നു.

എന്നിരുന്നാലും പകുതി മനസ്സോടെ ജീവ നാഡി നോക്കുവാൻ എടുത്തപ്പോൾ, വീടിന് മുൻവശം ഒരു അനക്കം കേട്ടു. എത്തിനോക്കി, അന്നേദിവസം രണ്ട് കിഡ്നിയും പോയ ആ പെൺകുട്ടിയുടെ അനുജത്തി അവിടെ നിൽക്കുകയായിരുന്നു. 

ഏതോ ദുഖമായ വാർത്തയാണ് പറയുവാൻ പോകുന്നത് എന്ന് എന്നെ ധൈര്യപ്പെടുത്തികൊണ്ട്, "എന്തേ എങ്ങനെയുണ്ട് നിൻറെ ചേച്ചിയുടെ ആരോഗ്യം?", ഞാൻ ഒരു വികാരവും ഇല്ലാതെ ചോദിച്ചു.

"നന്നായി ഇരുപ്പുണ്ട്", കിഡ്നി ഓപ്പറേഷൻ കഴിഞ്ഞു രണ്ട് മാസമായി. ഇത് പറയുവാൻവേണ്ടിയാണ് വന്നത്," എന്ന് അവർ പറഞ്ഞു.

"ഒരിക്കൽ കൂടി നന്നായി പറയുക."

അതു തന്നെ അവൾ വീണ്ടും വീണ്ടും സന്തോഷത്തോടെ പറഞ്ഞു.

എൻറെ കണക്കിൽ ആ പെൺകുട്ടിയുടെ മരണം നടന്നിട്ട് 4 മാസമായിരിക്കും. എന്നാൽ അഗസ്ത്യ മുനി പറഞ്ഞതുപോലെ അവൾ രക്ഷപ്പെട്ടിരിക്കുന്നു. ഇത് എങ്ങനെ സാധ്യമായി? എന്ന് പലപ്രാവശ്യം ചോദിച്ച ഞാൻ, ആ പെൺകുട്ടിയെ അകത്തേക്ക് ക്ഷണിച്ചു, എങ്ങനെ ഈ അതിശയം നടന്നു, എന്ന് ചോദിച്ചു. അവൾ പറഞ്ഞത് അങ്ങനെ തന്നെ താങ്കളോട്‌ ഞാൻ പറയാം.

ജീവൻ രക്ഷിക്കുവാൻ സഹായിക്കുക, എന്ന് പരസ്യം കൊടുക്കുവാൻ വേണ്ടി ഒരു പത്ര ഓഫീസിൽ പോകുകയായിരുന്നു.

പോകുന്നവഴിയിൽ എൻറെ ചേച്ചിയുടെ ഭർത്താവിൻറെ സഹോദരിയെ ഞാൻ കണ്ടു. എൻറെ ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ അവരോടു പറഞ്ഞു, അവരുടെ മനസ്സിൽ എന്ത് തോന്നിയെന്ന് അറിയില്ല. ഒരാളുടെ പക്കം എന്നെ കൊണ്ടുപോയി. ആ ഗവണ്മെന്റ് ഡോക്ടർ എൻറെ ചേച്ചിയുടെ കഥ കേട്ടതിനു ശേഷം ആശുപത്രിയിൽ കൊണ്ട് വരാൻ പറഞ്ഞു. അടുത്ത ദിവസം തന്നെ ഞാൻ ചേച്ചിയെ ആ ആശുപത്രിയിൽ കൊണ്ടുപോയി. അദ്ദേഹം വളരെ നന്നായി പരിശോധന ചെയ്തതിനു ശേഷം, ആരെങ്കിലും അകാലത്തിൽ മരണപ്പെട്ട  അവരുടെ സ്വന്തക്കാർ, ആഗഹിക്കുകയാണെങ്കിൽ ആ കിഡ്നി, അവരുടെ രക്തം നിൻറെ സഹോദരിയുമായി ഒത്തു ചേരുകയാണെങ്കിൽ ഓപ്പറേഷൻ ചെയ്യാം, എന്ന് പറഞ്ഞു.

ഇത് എന്നിൽ ഉത്സാഹം ഉണ്ടാക്കി.

എന്നാൽ 5 ദിവസമായിട്ടും ഡോക്ടർ പറഞ്ഞതുപോലെ ഒന്നും നടന്നിട്ടില്ലായിരുന്നു. എനിക്കാണെങ്കിൽ അസ്വസ്ഥമാകുവാൻ തുടങ്ങി. അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

ആറാമത്തെ ദിവസം രാവിലെ.

ഒരു വിപത്തിൽ അടിപ്പെട്ട് മരിച്ചുപോയ ഒരു പണക്കാര യുവാവിൻറെ മാതാപിതാവ് സമ്മതിച്ചത് കാരണം ആ യുവാവിൻറെ കിഡ്നി എനിക്കായി പൊരുത്തപ്പെട്ടു. 

അഗസ്ത്യ മുനി പറഞ്ഞ വാക്കും ഫലിച്ചു. എപ്പോൾ എൻറെ ചേച്ചിക്ക് നന്നായിട്ട് ഭേദമാകുന്നു, എന്ന് നടന്ന വിഷയങ്ങൾ എല്ലാം നന്നായിട് വിവരിച്ചു.

ഏതോ സിനിമയിൽ എല്ലാം നടക്കുന്നതുപോലെ നടന്നിരിക്കുന്നു. ഇത് ഒരു അതിശയമായി തന്നെ കരുതണം എന്ന് വിചാരിച്ചു.

എന്നിരുന്നാലും അഗസ്ത്യ മുനിയോട് ഇതിനെ കുറിച്ച് ചോദിക്കാം എന്ന് കരുതി ജീവ നാഡി നോക്കിയപ്പോൾ....

അഗസ്ത്യ മുനിയുടെ പക്കം വന്ന് ജീവ നാഡി നോക്കിപോകുന്നവരിൽ അവിടെ പറയുന്നത് കുറച്ചു താമസമായി നടക്കുകയാണെങ്കിൽ, ഇത് കാരണം അഗസ്ത്യ മുനിയെ ശാസിക്കുന്ന അവരെയും കൂടെ ഞാൻ മാപ്പാക്കിവിടും. എന്നാൽ എൻ്റെ പ്രിയ ശിഷ്യനായ നീ തന്നെ അന്ന് എൻ്റെ വാക്കിൽ വിശ്വസിച്ചില്ല, ഇപ്പോഴും ഇത് എങ്ങനെ നടന്നു എന്ന് നീ മനസ്സിനുള്ളിൽ  സംശയിക്കുകയാണോ?

അതുകൊണ്ട്...

ഇന്ന് മുതൽ 27 ദിവസങ്ങൾക്ക് ഞാൻ നിൻറെ കൺമുൻപിൽ വന്നു ആർക്കും അനുഗ്രഹ വാക്കുകൾ കൊടുക്കില്ല. അത്തോടും മറ്റുമല്ല അറുപടൈവീട് എന്നെ ചുറ്റി വരുക, മാത്രമല്ല അവിടെയുള്ള എന്നെ നോക്കി 108 പ്രാവശ്യം നമസ്കരിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ അഗസ്ത്യ മുനി തന്നോടൊപ്പം കാണില്ല എന്ന് പറഞ്ഞു.

വേറെ വഴി ഇല്ലാതെ ഞാൻ അറുപടൈവീട് ചെന്ന് 108 പ്രാവശ്യം ഓരോ ക്ഷേത്രത്തിലും അഗസ്ത്യ മുനിയെ കണ്ടു നമസ്കരിച്ചതിനു ശേഷമാണ്, അഗസ്ത്യ മുനി എന്നോടൊപ്പം വീണ്ടും വന്നത്.





സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................