14 March 2019

സിദ്ധാനുഗ്രഹം - 72






കൈയിൽ ഒരു മഞ്ഞ സഞ്ചി. കണ്ണിൽ നിറഞ്ഞ കാരുണ്യം. ഒരു ആജാനബാഹുവായ വ്യക്തി. പഞ്ചകച്ചം ഉടുത്തുരുന്നു. മാത്രമല്ല മേൽമുണ്ട് ഉണ്ടായിരുന്നു, അതോടൊപ്പം പൂണൂലും ധരിച്ചിരുന്നു. ശരീരത്തിൽ വളരെ ആരോഗ്യമായ രോമം കാണാമായിരുന്നു. അതോടൊപ്പം ആ തേജസ്വിയായ മുഖത്തിൽ താടിയും മീശയും ഉണ്ടായിരുന്നു. 

അദ്ദേഹത്തെ നോക്കിയപ്പോൾ അവിടെയുള്ളവർക് ഈ വന്ന വ്യക്തി ഒരു വൈദീഹം പഠിച്ച പണ്ഡിതനായിരുന്നു എന്ന് മനസ്സിലാക്കി. ആർക്കും പരിചയമില്ലാത്തതുകൊണ്ടു അദ്ദേഹത്തെ പെട്ടെന്ന് അകത്തേക്ക് വിളിച്ചില്ല. എന്നാൽ സന്ധ്യസമയത് അദ്ദേഹത്തിൻറെ മുഖം വെളിച്ചത്തിൽ കണ്ടപ്പോൾ ഒരു വലിയ മഹാൻ എന്നത് ഉണർത്തുന്ന രീതിയിൽ "തേജസ്" ഞങ്ങൾ എല്ലൊരുടെയും കണ്ണുകളിൽ കാണപ്പെട്ടു. 

അകത്തേക്ക് വരുക, എന്ന് ഞങ്ങൾ എല്ലോരും അദ്ദേഹത്തെ വിളിച്ചു. അദ്ദേഹം ആര് അവിടെ നിന്നാണ് വരുന്നത് എന്ന് ആരും തന്നെ ചോദിച്ചില്ല. 

കൈ കൂപ്പിക്കൊണ്ട് അകത്തേക്ക് വന്ന അദ്ദേഹം, ആദ്യം തൻറെ കൈ - കാൽ കഴുകി, നേരിട്ട് പൂജ മുറിയിൽ  ശ്രീ രാമൻറെ വിഗ്രഹത്തിന് മുൻപ് വീണ് സാഷ്ടാംഗമായി മനസ്കരിച്ചു. 

രണ്ട് നിമിഷം മാനസീകമായി ധ്യാനം ചെയ്തു.

പിന്നീട് തനിക്ക് അറിയുന്ന ശ്രീ രാമൻറെ മന്ത്രം കണ്ണ് അടച്ചുകൊണ്ട് തൻറെ മധുരയമായ സ്വരത്തിൽ പാടാൻ ആരംഭിച്ചു. ആദ്യം തന്നെ പൂജ എല്ലാം നടന്നിരുന്നതാൽ ഞങ്ങൾക്കും അദ്ദേഹത്തിൻറെ ഒപ്പം പാടുവാൻ കഴിഞ്ഞു. ഈ നാമ സംഗീർത്തനം ആ പൂജ മുറിയിൽ പറയുവാൻ ആകാത്ത വിധത്തിൽ ഒരു ആനന്ദം ഉണ്ടാക്കി എന്നത് സത്യം. ആ നാമ സംഗീർത്തനം, കുറച്ചു മുൻപ് കാണപ്പെട്ട "നൈവേദ്യ അതിശയത്തെപോലും" മറക്കുന്ന വിധമായിരുന്നു എന്ന് പറഞ്ഞാലും സത്യം തന്നെയാണ്. 

ഏകദേശം 18 നിമിഷങ്ങൾ വളരെ ഗംഭീരമായി അവിടെ നമ സംഗീർത്തനം നടന്നു. അവിടെ വന്ന അദ്ദേഹം താൻ ആരാണെന്നു എന്ന് പോലും പറഞ്ഞില്ല. നാമ സംഗീർത്തനം കഴിഞ്ഞതും വീണ്ടും ശ്രീ രാമനെ നമസ്കരിച്ചു അവിടെ നിന്നു ഇറങ്ങുന്നതിനായി പുറപ്പെട്ടു. 

വാൾട്ടർ സ്വാമിയ്ക്കു എന്ത് തോന്നി എന്ന് അറിയില്ല. പെട്ടെന്ന് എണീറ്റു പൂജയിൽ നിന്ന് ഒരു മാല എടുത്തു അദ്ദേഹത്തിൻറെ കഴുത്തിൽ അണിയിച്ചു. മാത്രമല്ല വെറ്റില - പാക്ക്, പഴങ്ങൾ കൊണ്ടുള്ള താംബൂലം കൊടുത്തു. 

പിന്നീട് നൈവേദ്യ പ്രസാദം ഭക്ഷിച്ചതിന് ശേഷം പോകാമല്ലോ എന്ന് അവർ ചോദിച്ചു. അദ്ദേഹമാണെങ്കിലോ ചിരിച്ചുകൊണ്ട് "പ്രസാദം ഞാൻ എടുത്തായിരുന്നു, എന്ന് പറഞ്ഞു", ശെരി - ശെരി ഈ പൂജയിൽ നൈവേദ്യം ആകാത്തത് ഏതെങ്കിലും ഉണ്ടെങ്കിൽ കൊടുക്കുക. ആ പ്രസാദം ഞാൻ അപ്പോൾ തന്നെ കൊണ്ടുപോകാം എന്ന് പറഞ്ഞു, എങ്കിൽ ഞങ്ങൾക്ക് അദ്ദേഹത്തിൻറെ ഒരു വാർത്തയും മനസ്സിലായില്ല.

 എന്നിരുന്നാലും, അടുക്കളയിൽ നിന്ന് ശർക്കര പായസം, പുളിയോഗര, പൊങ്കൽ, വട എന്നിവ ഒരു പൊതിയാക്കി അദ്ദേഹത്തിന് നൽകി. അത് തൻറെ രണ്ടു കരങ്ങൾ നീട്ടി സ്വീകരിച്ചു, കൊണ്ട് വന്നിരുന്ന സഞ്ചിയിൽ പോലും ഇട്ടില്ല. എല്ലാം സ്വീകരിച്ചതിനു ശേഷം അദ്ദേഹം ഒരു ചെറു നിമിഷത്തിൽ ( കാറ്റിൻറെ വേഗത്തിൽ ) വീടിനു മുൻവശം നടന്നു. തിരിഞ്ഞു പോലും നോക്കിയില്ല.

"ആരാണ് അദ്ദേഹം", എന്ന് പിന്നീട് വാൾട്ടർ സ്വാമി ഞങ്ങളോട് ചോദിച്ചു. 

ഞങ്ങൾക്കു അറിയില്ല, എങ്കിൽ ഒരു അതിഥിയായി വീട്ടിൽ വന്നു. "ഇതു മതിയല്ലോ", എന്ന് പറഞ്ഞു ആ വീടിനു ഉടമ. 

അദ്ദേഹത്തെ കണ്ടപ്പോൾ വന്നത് പ്രസാദം മേടിക്കുവാൻ വേണ്ടിയാണു എന്ന് തോന്നിയില്ല, എന്ന് മാത്രം എന്നിക്കു മനസ്സിലായി. പക്ഷേ എന്തെങ്കിലും ഒന്ന് പറഞ്ഞു കുഴപ്പം ഉണ്ടാക്കരുത് എന്ന് ഞാൻ വളരെ ഉറച്ച തീരുമാനത്തിലായിരുന്നു. 

അവിടെ വന്ന അദ്ദേഹം ആരായിരിക്കും എന്ന് ഓരോരുത്തരും അവരവരുടെ അഭിപ്രായം പറയുവാൻ തുടങ്ങി. ആ സമയം ജീവ നാഡി ഇല്ലാത്തതുകൊണ്ട് എനിക്കും അദ്ദേഹം ആരാണ് എന്ന് മനസ്സിലാക്കുവാൻ സാധിച്ചില്ല. 

ഈ സമയം ഹനുമാൻ സ്വാമി അവിടെ എടുത്തുട്ടുള്ളതായ പ്രസാദം നുകരുവാനായി ഒരു നീണ്ട വരി തന്നെ നിൽക്കുകയായിരുന്നു. അടുക്കളയിൽ ചെയ്തു വച്ചിരുന്ന ചൂട് പ്രസാദം, ഇപ്പോൾ തണുത്തു പോയിരുന്നു. കുറച്ചു സമയത്തിന് ശേഷം നൈവേദ്യ പ്രസാദനം നുകരുവാനായി വരിയായി ഇരുന്നപ്പോൾ, കുറച്ചു നേരത്തിനു മുൻപ് അവിടെ വന്ന ആദ്ദേഹം തൻറെ പക്കം കൂടെ കൊണ്ട് വന്നിരുന്ന ഒരു മഞ്ഞ സഞ്ചി അവിടെ വിട്ടു പോയത് കണ്ടു. പിന്നീട് ഒരിക്കൽ കൂടി അവിടെ കാണുവാൻ സാധിക്കുകയാണെങ്കിൽ അദ്ദേഹത്തെ പറ്റി അന്വേഷിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അതിനായി അവിടെ ഉണ്ടായിരുന്ന ആ മഞ്ഞ സഞ്ചി എടുത്തു സൂക്ഷിച്ചു വച്ചപ്പോൾ, ആ സഞ്ചിയിൽ കുറച്ചു നിമിഷത്തിന് മുൻപ് ഞങ്ങൾ കൊടുത്തു വിട്ട നൈവേദ്യ പൊതികൾ അങ്ങനെ തന്നെ ഇരിക്കുന്നതായി കാണപ്പെട്ടു. 

പക്ഷേ എല്ലാം തന്നെ കാലിയായിരുന്നു.

ഏതൊരു  പേപ്പറിൽ ഇല വച്ച്  ഈ പ്രസാദം എല്ലാം പൊതികൾ ആകിയിരുന്നുവോ, ആ പേപ്പർ പിരിച്ചു ഇലയിൽ നിന്ന് ശർക്കര പായസം, പൊങ്കൽ, പുളിയോഗര, വട എന്നിവ എല്ലാം കഴിച്ചതിനു അടയാളമായി കാണപ്പെട്ടു. 

വേറെയൊരു പൊതിയിൽ തുറന്നു നോക്കിയപ്പോൾ, അവിടെ ഹനുമാൻ സ്വാമിയ്ക്കു വേണ്ടി ചാർത്തപ്പെട്ട സിന്ദൂരം കാണപ്പെട്ടു. അതിശയത്തിൽ അവിടെ ഉള്ളവരുടെ കണ്ണുകളിൽ അതിശയിച്ചു നിൽക്കുന്നത് കാണപ്പെട്ടു. ഇത് അവിടെ നിന്നവർ എല്ലോരും കണ്ടു. അങ്ങനെയെങ്കിൽ അവിടെ വന്നത് ഹനുമാൻ സ്വാമി തന്നെയായിരിക്കും എന്ന വിശ്വാസം, അവിടെയുള്ളവർക്കു ഉണ്ടായതിൽ യാതൊരു അതിശയവും ഇല്ല. 

അന്നേക്ക് എന്നെ പരിഹാസം ചെയ്തവർ,  ഞാൻ കള്ളക്കഥ പറഞ്ഞതായി എന്നിൽ കുറ്റം പറഞ്ഞവർ, അവർക്കു മാത്രമേ വിവരം ഉള്ളു, എനിക്ക് ഇല്ല എന്നത്  എൻറെ സുഹൃത്തുക്കളായി അഭിനയിച്ചവർ, എന്നെ കളിയാക്കുകയും ചെയ്തവർ, എല്ലോരും മൗനമായി ഇരുന്നു. 

ഇതു കണ്ടതിനു ശേഷം തന്നെയായിരുന്നു എൻറെ അമ്മയ്ക്കു പോലും എന്നിൽ വിശ്വാസം ഉണ്ടായത്. പക്ഷേ എൻറെ അച്ഛൻ ഈ സംഭവം നടന്നതിന് ശേഷം പോലും വിശ്വസിച്ചില്ല. 

കുടുബത്തിലുള്ള ഉത്തരവാദിത്വം വിട്ടിട്ട് ഇങ്ങനെ ഒരു കോമാളിയെപോലെ രാത്രിയെന്ന് ഇല്ലാതെ - പകൽ എന്ന് ഇല്ലാതെ അലയുന്നല്ലോ. എങ്ങനെ തൻറെ കുടുംബം നന്നാക്കും എന്ന് അറിയില്ലലോ ദൈവമേ എന്ന് പറയുമായിരുന്നു. രാത്രി നേരത്തിൽ ഇദ്ദേഹത്തെ കാണുവാനായി പലരും വരാറുണ്ട്. അന്നത്തെ സാഹചര്യത്തിൽ ഞാൻ എത്ര താമസിച്ചാലും രാത്രി വന്നു കുളിച്ചതിനു ശേഷം ജീവ നാഡി വായിക്കുവാൻ തുടങ്ങും. ഇത് എൻറെ അച്ഛന് ഒട്ടും ഇഷ്ടപ്പെട്ടില്ല. 

ഇതിനപ്പുറം ഈ ജീവ നാഡി ഈ വീട്ടിൽ കാണുവാൻ പാടില്ല എന്ന് പറഞ്ഞു. അങ്ങനെയെങ്ങിൽ അത് എന്ത് ചെയ്യും എന്ന്  അറിയില്ല, എന്ന് പറയവേ, ഞാൻ വേറെ വഴി ഇല്ലാതെ ഒരു കൂട്ടുകാരൻറെ വീട്ടിൽ സുരക്ഷിതമായി വച്ചു. പിന്നീട് അവിടെ വീട്ടിൽ വരുന്നവർക്ക് ജീവ നാഡി നോക്കി പറയുന്നതിനായി തുടങ്ങി. ഒന്നര ദിവസ കാലയിടവിൽ. ഇത്‌ എൻറെ അച്ഛന് വളരെ സന്തോഷം ഉണ്ടാക്കി. എന്നാൽ കൃത്യമായി ജീവ നാഡിക്കു പൂജ ചെയ്യാത്തത് കൊണ്ട്, അഗസ്ത്യ മുനി കോപം കാരണം ചില മാസങ്ങൾ  ജീവ നാഡിയിൽ വരാതെ പോയതും ഉണ്ട്.

ആ സമയത്തിൽ എന്നെ തേടി നാഡി നോക്കാൻവരുന്നവർക് സത്യം പറഞ്ഞപ്പോൾ "അപ്പോൾ എനിക്ക് ഹനുമാൻ സ്വാമിയുടെ ദർശനം ലഭിച്ചത് എല്ലാം കള്ളമാണോ? എന്ന് മുഖത്തിൽ അടിക്കുന്ന വിധത്തിൽ കേട്ടിട്ട് പോകാറുണ്ട്, അങ്ങനെയും നടക്കാറുണ്ട്. 

ഒരു ദിവസം......................

അഗസ്ത്യ മുനിയോട് അന്നേ ദിവസം പൂജ സമയം വന്നത് ഹനുമാൻ സ്വാമി തന്നെയാണല്ലോ എന്ന് ചോദിച്ചപ്പോൾ, അതേ എന്ന് പറയുകയുണ്ടായി. ഈ സന്തോഷം അവിടെ വന്നവരോട് പറയുവാൻ ഞാൻ ആഗ്രഹിച്ചു. പക്ഷേ ഇതിനായി അഗസ്ത്യ മുനി ചെയ്ത പ്രതിജ്ഞ എന്നിൽ കുലുക്കം ഉണ്ടാക്കി. 

കലിയുഗത്തിൽ പ്രാർത്ഥന മൂലം ദൈവ ദർശനം ലഭിക്കും. വളരെ യധികം ആത്മാക്കൾക്കു ഇന്നും ഇത്തരം ദർശനങ്ങൾ ലഭിച്ചുകൊണ്ടിരിക്കുന്നു. ഞാൻ കാരണം അവർക്കു ദർശനം ലഭിക്കണം എന്നില്ല. എൻറെ മകനായതുകൊണ്ടു നിനക്ക് ദൈവ ദർശനം കാണിച്ചു തന്നു. 

നിനക്ക് മനസ്സ് അടയ്ക്കുവാനുള്ള ഫലം ഉണ്ടോ, നിനക്ക് ചുറ്റിലുമുള്ളവർ ഇങ്ങനെയുള്ളവർ, എങ്ങനെ രണ്ടു രീതിയിലുള്ള വേഷം ഇടുന്നു എന്ന് മനസ്സിലാക്കുവാൻ ഞാൻ ചെയ്തതാണ്.  എത്രയോ  ദൈവ രഹസ്യങ്ങൾ നിനക്ക് പറഞ്ഞു തന്നു  ഭൂമിയിൽ  നിന്നെ ആത്മീയ ഗുരുവായി മാറ്റണം എന്ന് വിചാരിച്ചുട്ടുണ്ട്. 

എന്നാൽ നിനക്ക്  വായടക്കമില്ല. രഹസ്യങ്ങൾ സൂക്ഷിക്കുന്ന  കഴിവുമില്ല.  നടന്നത് അങ്ങനെ തന്നെ എല്ലാവരോടും പറഞ്ഞു നടക്കുന്നു. ഈ ജനങ്ങൾ നീ പറയുന്നത് വിശ്വസിക്കുന്നു എന്ന് വിചാരിച്ചാൽ അത് വളരെ  വലിയ  തെറ്റാണ്. 

കലിയുഗത്തിൽ നീ അവർക്കു ആത്മീയം പറഞ്ഞുകൊടുക്കുവാൻ  ശ്രമിക്കുന്നു. ഇത്തരം ദർശനങ്ങൾ  കൃതായുഗം, ത്രേതായുഗം, ദ്വാപരയുഗങ്ങളിൽ മാത്രമേ നടക്കാറുള്ളു കലിയുഗത്തിൽ നടക്കില്ല എന്ന്   വിശ്വസിക്കുന്നു മൂഢന്മാർ. അവർക്കു എങ്ങനെ അറിയും ഈ ആത്മീയ ജ്ഞാനം.  ആരാണോ ഇതിൽ വിശ്വസിക്കുന്നത്, ആർക്കാണോ പൂർവ്വജന്മ വാസനകൾ ഉള്ളതോ, അവർക്കുമാത്രമേ എൻറെ ദർശനം എന്നതിനപ്പുറം ലഭിക്കുകയുള്ളു. എന്നെയും, ഈ ജീവ നാഡി വായിക്കുന്ന നിന്നെയും വിശ്വസിക്കാത്തവരെ ഞാൻ നോക്കിക്കൊള്ളാം, എന്ന് ഉപദേശിച്ചവർ അവസാനമായി.

"നീ കേട്ടത് കൊണ്ട് നിന്റെയൊപ്പമുള്ളവർക് ഹനുമാൻ സ്വാമി അവിടെ ആ നൈവേദ്യ  തിരുവിളയാടൽ മൂലം അവിടെ ദർശനം നൽകി. ഇതിനായി ഞാൻ എത്രമാത്രം കഷ്ടപ്പെട്ടു എന്നത് നിനക്ക് അറിയില്ല. അത് കാരണം ഇന്ന് മുതൽ 12 കറുത്തവാവ് ദിനങ്ങളിൽ ഞാൻ നിനക്ക് പ്രത്യക്ഷമാകില്ല.

എന്നെ ഒരിക്കൽ കൂടി ദർശനം ചെയ്യണം എന്ന് നീ ആഗ്രഹിച്ചാൽ എന്ന് മുതൽ ദൈവ രഹസ്യങ്ങളെ നിന്നിൽ തന്നെ നിറുത്തിക്കൊള്ളുക. ഏതെങ്കിലും വിധത്തിൽ നീ പുറത്തു പറയുകയാണെങ്കിൽ ഞാൻ നിന്നിൽ നിന്നും അകന്നു പോകും. ഇത് മാത്രമല്ല ഈ 12 കറുത്തവാവ് സമയത്തിൽ നീ ഒരു മുരുകന്റെ അറുപടൈ വീട് 3 പ്രാവശ്യം ദർശനം ചെയ്തു വരുക അതോടൊപ്പം ഒരു കൂടി പ്രാവശ്യം മൂല മന്ത്രം ജപിക്കണം, അതിനു ശേഷം മാത്രമേ നിനക്ക് ജീവ നാഡി പഠിക്കുവാൻ പറ്റുകയുള്ളു.  ഇല്ലെങ്കിൽ തെക്ക് ഭാഗത്തിൽ നിന്ന് മുരുകന്റെ പേരുള്ള സിംഹ രാശി - മകം നക്ഷത്രത്തിൽ പിറന്ന ഒരുവൻ നിന്നെ തേടി ഒരു ശനിയാഴ്ച ദിവസം ഉച്ച സമയം വരും. അവൻറെ പക്കം ഈ ജീവ നാടി കൊടുത്തേക്കുക എന്ന് തീർത്തു പറഞ്ഞു, അഗസ്ത്യ മുനി.

അഗസ്ത്യ മുനിയുടെ കോപത്തിന് പാത്രമായ ഈ വാർത്ത എങ്ങനെ പുറത്തു പറയുന്നത്? പറഞ്ഞാൽ അത് ദുഷ്പേരാകും. എന്നിലുള്ള ആത്മവിശ്വാസം അധികമാകും. പറയാതെ പോകുകയാണെങ്കിൽ എന്നെ തേടി വരുന്നവർക്ക് എങ്ങനെയാണ് ഉത്തരം പറയുക? നാഡി വായിക്കാതെ എന്തെങ്കിലും പറഞ്ഞാൽ പോലും അത് സത്യമാണെങ്കിലും പോലും അത് വിശ്വസിക്കില്ല. എനിക്ക് ജീവ നാഡി വായിക്കാതെ ഇരിക്കുന്നതിൽ സങ്കടമില്ല. എന്നാൽ അഗസ്ത്യ മുനിയുടെ കോപത്തിന് പത്രമായല്ലോ എന്ന് ഓർക്കുമ്പോൾ ആണ് എന്നിൽ ഉറക്കമില്ലാതെ ആക്കിയത്. 

അന്നേ ദിവസം വൈകാശി വിശാഖം.

എന്ത് വന്നാലും ഒരിക്കൽ കൂടി ജീവ നാഡി നോക്കാം എന്ന് കരുതി. അഗസ്ത്യ മുനിയുടെ കോപം ഒന്ന് ശാന്തമായിട്ട് എന്തെങ്കിലും ഒരു പരിഹാരം തരില്ലേ എന്ന് ഒരു ആഗ്രഹം. ഭയന്ന് ഭയന്ന് ഞാൻ ആ ജീവ നാഡി പിരിച്ചു നോക്കി. 

അന്നേ ദിവസം എനിക്ക് നല്ലത് തന്നെയായിരുന്നു. പെട്ടെന്ന് തന്നെ ജീവ നാഡി കാണപ്പെട്ടു. 

തുടർന്ന് ജപം ചെയുക. ഒരു പ്രാവശ്യം അറുപടൈ വീട് നീ ദർശനം ചെയ്തു വരുക. അതോടെ ഇതിനപ്പുറം വരുന്നവർക്ക് ജീവ നാഡി നേരിട്ട് വായിച്ചു കൊടുക്കുന്നത് നിറുത്തുക, ബ്രാഹ്മമുഹൂർത്തത്തിൽ പഠിച്ചതിനു ശേഷം അവർ വരുമ്പോൾ ഫലം പറയുക. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, അല്ലാത്തവർ പോകട്ടെ. നാഡി പഠിക്കുവാൻ സാധിക്കാതെ ഈ സമയത്തിൽ നിൻറെ വാക്കിൽ അഗസ്ത്യ മുനി ഇരിക്കുന്നു. അവരവരുടെ തല വിധി ജാതക കുറിപ്പ് മൂലം ഫലം പറയുക. നിനക്ക് നന്മ ഉണ്ടാകട്ടെ എന്ന് പറഞ്ഞു വാക്കുകൾ ചുരുക്കി.

എനികാണെങ്കിൽ ഈ വാക്കുകൾ വളരെ സമാധാനപരമായിരുന്നു.

എന്നാൽ എന്ന് മുതൽ ഇന്ന് വരെ അഗസ്ത്യ മുനി എനിക്ക് പറഞ്ഞുതന്നിട്ടുള്ള വാർത്തകൾ, ഒരായിരം മൂല മന്ത്രങ്ങൾ, മനുഷ്യന് ഭാവിയിൽ വരുന്ന മുഖ്യമായ സംഭവങ്ങൾ പറയാൻ പാടില്ലാത്ത സംഭവങ്ങൾ, അല്ലെങ്കിൽ കഴിഞ്ഞ സംഭവങ്ങളെ തെറ്റ് ചെയ്തുകൊണ്ട് നല്ലവരെ പോലെ അഭിനയിച്ചവരെ വെളിയിൽ പറഞ്ഞിട്ടില്ല.

ഇതിന് ശേഷമായിരുന്നു എൻറെ വാക്കുകൾ മറ്റുള്ളവർ വിശ്വസിക്കുവാൻ തുടങ്ങിയത്. ആരെങ്കിലും വന്നാൽ ജാതകം നോക്കുന്നതോടെ നിറുത്തും. വേറെ ഒന്നും പറയില്ല. ഇരുന്നാലും ഒരു കോടി ജപം, ജപിച്ചു തീർക്കുന്നതിന് ഞാൻ വളരെ ശ്രമപ്പെട്ടു. 

നാഡി വായിക്കുന്നില്ല എന്ന വാർത്ത കേട്ടപ്പോൾ വളരെയധികം പേർ എന്നിൽ നിന്നും അകന്നു. ജാതകത്തെ വച്ച് ഫലം പറയുന്നത് ഒരു ചില വ്യക്തികൾ വിശ്വസിച്ചു, ഇങ്ങനെ കുറെയേറെ ദിവസങ്ങൾ കടന്നുപോയി.

ഈ ജീവ നാഡി അത്രയ്ക്കും ഉന്നതമായതാണോ എന്ന് ചോദിക്കുവാൻ തോന്നും. ഇതിന് ഒരു ഉദാഹരണം ഞാൻ പറയാം. 

വളരെ പഴക്കമുള്ള ഒരു ആര്ടിസ്റ് N.S.കൃഷ്‌ണൻ, സംഗീത വിധവാൻ M.K. ത്യാഗരാജ ഭഗവതരും ഈ ജീവ നാഡിയിൽ വിശ്വസിച്ചു. എനിക്ക് മുൻപ് ഈ ജീവ നാഡി വായിച്ച വ്യക്തിയിൽ നിന്നും ലഭിച്ച വാർത്തയാണ് ഇത്. 

ജീവ നാഡി വച്ച് കബിളിപ്പിക്കുകയാണ്, അങ്ങനെയൊന്നും ഇല്ലയെന്നും. നാഡിയിൽ പറയുന്നത് പോലെ ഭാവിയിൽ ഒന്നും നടക്കാറില്ല. നടന്നു കഴിഞ്ഞ സംഭവങ്ങൾ മാത്രമേ ശെരിയായി പറയാറുള്ളു. ഇത് കോടതിയിൽ ഉറപ്പ് വരുത്തണം എന്ന് ഒരു വക്കിൽ കളി രൂപത്തിൽ പറഞ്ഞത്, അവിടത്തെ ഞായാധിപൻ ഇത് പരിശോധിക്കുവാൻ വേണ്ടി ഒരു ദിവസം ജീവ നാഡി വായിക്കുന്ന അദ്ദേഹത്തെ കോടതിയിൽ വരാൻ വേണ്ടി പറഞ്ഞു. 

കുറ്റം ഒന്നും ചെയ്തിട്ടില്ലലോ, പിന്നീട് എന്തിനാണ് കോടതിയിൽ വരേണ്ടത്? രണ്ടാമത് ജീവ നാഡി വായിക്കണമെങ്കിൽ അവർ ആരുതന്നെയാണെങ്കിലും, അദ്ദേഹം തന്നെ നേരിട്ട് വരേണ്ടത്. ഞാൻ അവിടെ വരില്ല, എന്ന് വളരെ കർശനമായി പറഞ്ഞു ആ നാഡി ജ്യോതിഷൻ.

അങ്ങനെയിങ്ങിൽ ഒന്ന് ചെയ്യാം. എല്ലാം വകീലും ആ നാഡി ജ്യോതിഷന്റെ വീട്ടിൽ ചെന്ന് ചോദിക്കാം എന്ന് ആ ഞയാധിപൻ പറയവേ, പൊതുവായിട്ടുള്ള കാരണം കാണിച്ചു കോടതിയിൽ ഒരു കേസും പതിവ് ചെയ്യാതെ അറിയുവാൻ ഉള്ള ഒരു തീവ്രണത കാരണം നാഡി ജ്യോതിഷന്റെ വീട്ടിൽ ചെന്നു. എല്ലാവരും ഇരുന്നതിനു ശേഷം ഞാൻ, "ഞാൻ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ ഇവിടെ വന്നില്ല. നാഡി ജ്യോതിഷം സത്യമാണോ? എന്നത് അറിയുവാൻ ഞാൻ എൻറെ വക്കിൽ സുഹൃത്തുക്കളുമായി ഞാൻ തങ്ങളെ തേടി വന്നിരിക്കുന്നത്. തെറ്റിദ്ധരിക്കരുത് എന്ന് പറഞ്ഞു ആ ഞായാധിപൻ.

ചോദിക്കുക, അഗസ്ത്യ മുനി എന്താണോ പറയുന്നത് ഞാൻ അത് അങ്ങനെ തന്നെ പറയാം. ഇതിൽ ഒരു സങ്കല്പവുമില്ല. കള്ളവുമില്ല എന്ന് പറഞ്ഞു, ഞാൻ നാഡി ജ്യോതിഷൻ. 

"ഇതാ ഇതു നോക്കുക", എന്ന് മീശയിൽ മുകളിൽ വീണ് കിടക്കുന്ന കണ്ണാടിയെ ഉയർത്തി പിടിച്ചു, ഈ കണ്ണാടിയെ ഇപ്പോൾ ഇവിടെ താഴെ ഞാൻ എറിയുവാൻ പോകുന്നു. ആ കണ്ണാടി എത്ര ചില്ലായി, ചിതറും എന്നത് കൃത്യമായി താങ്കൾ പറയണം. ആ ചിതറി കിടക്കുന്നതിൽ ഏതെങ്കിലും ഒന്ന് കൂടുകയോ അതോ ഒന്ന് കുറയുകയോ ചെയ്താൽ ഈ നാഡി ജ്യോതിഷം കള്ളമാണ് എന്നത് അറിയിക്കേണ്ടിവരും. ഇതു താങ്കൾക് പറ്റുമോ, എന്ന് വളരെ സമാധാനപരം ചോദിച്ചു.

അഗസ്ത്യ മുനിയുടെ ജീവ നാഡി പഠിക്കുന്ന മുരുകനും ഭയംതന്നെയായിരുന്നു. ഏതെങ്കിലും ഒന്ന് പറയുകയും മറ്റൊന്ന് നടക്കുകയാണെങ്കിൽ അതിൽ എന്തെങ്കിലും പ്രശ്‌നം ഉണ്ടായാൽ, നാഡി ജ്യോതിഷം തന്നെ കള്ളമാണ് എന്ന ഒരു അപവാദത്തിനു കാരനാകുമല്ലോ എന്ന് ഭയന്ന്, അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു.

"താങ്കൾ ചോദിച്ച ചോദ്യത്തിന് കൃത്യമായ മറുപിടി ലഭിക്കും", എന്ന് പറഞ്ഞു.

"അങ്ങനെയെങ്ങിൽ അത് മുൻകൂറായി താങ്കൾ എനിക്ക് മുൻകൂറായി ഒരു പേപ്പറിൽ എഴുതിത്തരണം അത് പറ്റുമോ", എന്ന് ചോദിച്ചു ന്യായാധിപൻ.

"ശെരി", എന്ന് പറഞ്ഞു, നാഡി നോക്കുവാൻ തുടങ്ങി.

താൻ പഠിച്ചത് അപ്പാടെ തന്നെ ഒരു പേപ്പറിൽ എഴുതി ന്യായാധിപനോട് കൊടുത്തു. അത് വാങ്ങിവെച്ച നീധിപധി അത് പിരിച്ചു പഠിച്ചില്ല. തൻറെ ഷർട്ട് പോക്കറ്റിൽ അങ്ങനെ തന്നെ ചുരുട്ടി വച്ചു. കുറച്ചു നേരത്തിനു ശേഷം.

തൻറെ കൈയിൽ ഇരുന്ന കണ്ണാടി ഓങ്ങി, എന്നാൽ, അങ്ങനെ തന്നെ താഴെ വച്ചു. താഴെ എറിഞ്ഞില്ല. പിന്നീട് ആ നാഡി ജ്യോതിഷൻ മുൻപ് എഴുതി കൊടുത്ത ഫലം എല്ലാവരുടെയും മുന്നിൽ വായിച്ചു. 

"ഒരു പശുക്കുട്ടിക് വേണ്ടി നീതി തേടി കൊടുത്ത രാജാവിൻറെ പരമ്പരയിൽ ചേർന്നവൻ നീ. ഈ കണ്ണാടി നീ ഉയർത്തും, എന്നാൽ ഒരു കാരണവശാലും നീ അത് വലിച്ചു അറിയില്ല, എന്ന് അതിൽ എഴുതിയിരുന്നു." അങ്ങനെയുള്ള ഒരു ജീവ നാഡിയാണ് എൻറെ പക്കം ഉള്ളത്.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................