21 March 2019

സിദ്ധാനുഗ്രഹം - 73






പൊതുവാകെ സിദ്ധന്മാരോടൊപ്പം സംഭാഷണം ചെയ്യുവാൻ സാധിക്കുന്നത് ഒരു വലിയ സംഭവം തന്നെയാണ്. ആർക്കും ലഭിക്കാത്ത ഒരു സന്ദർഭം. അങ്ങനെ ഒരു ചിലർക്ക് ലഭിച്ച സന്ദർഭങ്ങൾ അവർ ദുരുപയോഗം ചെയ്തിരിക്കുന്നു. ഒന്ന് പറയുകയാണെങ്കിൽ ഇപ്പോഴും നിങ്ങൾക്കും അത്തരം സന്ദർഭങ്ങൾ ലഭിക്കും. അലക്ഷ്യം കാരണമോ അല്ലെങ്കിൽ വിശ്വാസം ഇല്ലാത്തതുകൊണ്ടോ നിങ്ങൾ അത്തരം സന്ദർഭങ്ങൾ ലഭിക്കാതെ പോകുന്നു. 

ഇതിന് കാരണം ഉള്ളിൽ നിന്നുള്ള വിവേചനം ഇല്ലാത്തതുകൊണ്ടാണ് എന്ന് പലപ്പോഴും തോന്നാറുണ്ട്. കൂറേ പേർ അവർക്ക് സിദ്ധന്മാരുടെ ദർശനം ലഭിച്ചിട്ടില്ല എന്ന് തേങ്ങുന്നത് ഞാൻ കണ്ടിട്ടുണ്ട്. സിദ്ധന്മാരുടെ ദർശനം ലഭിക്കുന്നത് വേറെ, സിദ്ധന്മാരോട് കൂടെ ദിവസവും നാഡി മൂലം സംസാരിക്കുന്നതു വേറെ തന്നെയാണ്.

സിദ്ധന്മാരുടെ ദർശനം ഒരു ചിലർക്ക് നേരിട്ട് ലഭിച്ചാലും, അവരുടെ മാർഗ - നിർദേശങ്ങൾ ഒരു ചിലർക്ക് ലഭിക്കാതെയും പോയിട്ടുണ്ട്. നാഡി മൂലം സിദ്ധന്മാരോട് താങ്കളുടെ ഭാവി കാലതെ കുറിച്ച് മനസ്സിലാക്കി അതിൻ പ്രകാരം നടക്കുന്നവർ വലിയ ഭാഗ്യശാലികൾ എന്നത് സത്യം. 

ഒരു ചില സമയം ജീവ നാഡി പഠിക്കുന്നവർക് അങ്ങനെയുള്ള ഭാഗ്യം ലഭിക്കുന്നില്ല. ഇത് പലർക്കും അതിശയമായിരിക്കും. എന്തെന്നാൽ സിദ്ധന്മാരോട് ബന്ധപെടുന്നവർ പലപ്പോഴും സിദ്ധന്മാരുടെ കോപത്തിനും, മനഃക്ലേശങ്ങൾക്കും, അതൃപ്തിക്കും പത്രമാകേണ്ടിവരും. 

സിദ്ധന്മാരുടെ അരുൾ വാക്ക് നാഡി മൂലം കേൾക്കുന്നവർ സിദ്ധന്മാരുടെ പരിപൂർണ അനുഗ്രഹത്തെ വളരെ എളുപ്പത്തിൽ ലഭ്യമാകുന്നു. കാരണം അവർ ആ സിദ്ധരിൽ വച്ചിരിക്കുന്ന അളവറ്റ ഭക്തി, വിശ്വാസം.

അതോട് നാഡിയിൽ വരുന്നത് ദൈവ വാക്കായിട്ടു ഏറ്റു നടത്തുന്നതു കാരണമായി സിദ്ധന്മാരുടെ പരിപൂർണ കടാക്ഷം ലഭിക്കുന്നു.

അതെ സമയം.

നാഡി വായിക്കുന്ന എല്ലോർക്കും ഇത്തരം ഭാഗ്യം ലഭിക്കുന്നുവോ എന്നാൽ, ചിലസമയം വാർത്ത മാത്രമേ കൊടുക്കാൻ പറ്റുന്നുള്ളു. 

ഈ തമിഴ് നാട്ടിൽ സിദ്ധന്മാർ എങ്ങനെയെല്ലാം നടന്ന് ഭക്തരെ ഉയർത്തികൊണ്ട് വരുന്നു, എന്നത് എല്ലോരും മനസ്സിലാക്കണം എന്നതിനായി വീണ്ടും ഒരു സന്ദർഭം പറയാം. 

ഊമന്തുർ റെഡിയാർ ചെന്നൈയിൽ മുഖ്യമന്ത്രിയായി ഭരിച്ചുകൊണ്ടിരിക്കുന്ന സമയം അദ്ദേഹത്തിൻറെ വ്യക്തിഗത ഉപദേഷ്ടാവായി ഇരുന്നു "പാണി" എന്ന വ്യക്തി. 

അദ്ദേഹം ഞാൻ ഇപ്പോൾ കൈ വച്ചിരിക്കുന്ന ജീവ നാഡി അപ്പോൾ വെച്ചിരുന്ന, അദ്ദേഹവും അഗസ്ത്യ മുനിയുടെ ശിഷ്യനായിരുന്നു. ഊമന്തുറിനു പാണിയെ വളരെ ഇഷ്ടപ്പെട്ടിരുന്നു. അപ്പോൾ - അപ്പോൾളായി ജീവ നാഡി നോക്കി ഭാവി കാലം നടത്തിവന്നിരുന്നു. 

ചെന്നൈ കടൽക്കരയിൽ ഊമന്തുറും അദ്ദേഹത്തിൻറെ ഒറ്റ സുഹൃത്തുക്കളും ഇരുന്നു ചെട്ടിനാട് മുറുക്ക് മറ്റും പലഹാരങ്ങളും രുചിച്ചുകൊണ്ടിരുന്നു അദ്ദേഹത്തിൻറെ അടുത്ത് നമ്മുടെ നാഡി ജ്യോതിഷൻ പാണിയും കൂടെയുണ്ടായിരുന്നു. 

അപ്പോൾ രണ്ട് ചെറുപ്പക്കാർ കടലിനെ നോക്കി വളരെ വേഗത്തിൽ നടന്നുകൊണ്ടിരുന്നു. ആ ചെറുപ്പക്കാർ വേഗത്തിൽ കടൽ നോക്കി നടക്കുന്നത് ഊമന്തുറിന്റെ കാവൽ ഭടന്മാർ നോക്കുകയും, അവർ പിന്തുടരുകയും ചെയ്തു. 

സന്ധ്യ സമയം ആരംഭിക്കുന്ന നേരമായതു കൊണ്ട്, ആ ചെറുപ്പക്കാർ നടന്ന കടൽ കരയിൽ ആരും ഇല്ലാത്തതുകൊണ്ട്, ഊമന്തുരിന്റെ കാവൽ ഭടന്മാർ ഭയന്നു, "ആ ചെറുപ്പക്കാർ ഏതോ ഒരു തെറ്റ് ചെയ്യുവാനാണ് പോകുന്നത്", എന്ന് വിചാരിച്ചു, അവർ കടലിൽ കാൽ വച്ചതും ഇവർ ആ ചെറുപ്പക്കാരെ മുറുക്കി പിടിച്ചു. 

മഫ്ടിയിലുള്ള പോലീസുകാരാണ്  താങ്കളെ പിടിച്ചത് എന്ന് അറിയാതെ ആ ചെറുപ്പക്കാർ അവരിൽ നിന്നും അകന്ന് മാറുവാൻ ശ്രമിച്ചു. 

"ആരാണ് നിങ്ങൾ, എന്താണ് ഈ സന്ധ്യാസമയം ഇവിടെ ഒറ്റയ്ക്കു വന്നിരിക്കുന്നത്? എന്ന് ആ പോലീസുകാർ ചോദിച്ചു.

ഞങ്ങളെ വിട്ടേക്കുക, ഞങ്ങൾ മരിക്കുവാൻ പോകുന്നു, എന്ന് കരഞ്ഞുകൊണ്ടുള്ള പിടിവാശിയോടെ അവർ ഇരുവരും ആ കടൽ കരയിൽ നിന്ന് പിന്നോട്ട് വരാൻ മടുത്തു, ശാഠ്യംപിടിച്ചു.

ആ പോലീസുകാർ ആ രണ്ടു ചെറുപ്പക്കാരെ ബലം ഉപയോഗിച്ച് പിടിച്ചു മണൽ തരപ്പിൽ ഇട്ടു, അതിന് ശേഷം അവർ ആരാണ്, അവിടെനിന്നാണ് വരുന്നത്, എന്ത് ചെയുന്നു എന്ന് എല്ലാം ചോദിച്ചു. 

ഈ കാഴ്ച്ച അപ്പോൾ, അവിടെ അടുത്ത് ഇരുന്നു കാണുകയായിരുന്നു അപ്പോഴത്തെ മുഖ്യമന്ത്രിയായ ഊമന്തുർ. ആ ചെറുപ്പക്കാരെ തൻറെ അടുത്തേക്ക് കൊണ്ട് വരാൻ പറഞ്ഞു. 

ആ ചെറുപ്പക്കാർക്ക് ഊമന്തുർ ആരാണ് എന്ന് അറിയില്ല. ഏതോ ഒരു വലിയ വയ്ക്തി വളരെ ഗൗരവത്തോടെ കടൽ കരയിൽ ഇരുന്നു മുറുക്ക് കഴിക്കുന്നു. ഇദ്ദേഹം എന്ത് ഉപകാരമാണ് ചെയ്യുവാൻ പോകുന്നത്, എന്ന് അവർ ആലോചിച്ചു.

അതോടെ അവർ അപ്പോൾ എടുത്ത തീരുമാനത്തെ ഇവർ ഇല്ലാതെയാക്കിയല്ലോ എന്ന് കോപം കലർന്ന സങ്കടവും അവർക്ക് ഉണ്ടായിരുന്നു.

"നിങ്ങളുടെ പേര് എന്താണ്?, എന്ന് ഊമന്തുർ ചോദിച്ചു.

അവർ രണ്ടു പേരും അവരുടെ പേര് പറഞ്ഞു.

ഇവിടെ എന്തിനാണ് വന്നിരിക്കുന്നത്?

"ആത്മഹത്യ ചെയ്യുവാൻ എന്ന് അവർ പറഞ്ഞപ്പോൾ", ഊമന്തുർ ശെരിക്കും ഞെട്ടിപ്പോയി.

"എന്ത് ആത്മഹത്യയോ? അതും ഈ ചെറു പ്രായത്തിൽ? അങ്ങനെ എന്ത് കഷ്ടമാണ് നിങ്ങൾക്കു ഉണ്ടായതു? അദ്ദേഹം വളരെ വിശദീകരിച്ചു ചോദിക്കുവാൻ തുടങ്ങി.

ഞങ്ങൾ രണ്ടുപേരും സാരി വ്യാപാരം ചെയ്യുന്നവർ. കാഞ്ചീപുരത്തിൽ നിന്നും സാരികൾ കടത്തിൽ വാങ്ങി ചെന്നൈയിലുള്ള വീഥികളിൽ വില്കുമായിരുന്നു. വാങ്ങിച്ച സാരികളുടെ കാശ് ലഭിച്ചില്ല. കടം കൂടിത്തുടങ്ങി. സാരികൾ കൊടുത്തവർ ദിവസവും ഞങ്ങളെ വിളിച്ചു ചോദിക്കുവാൻ തുടങ്ങി. ആരും ഞങ്ങൾക്ക് സഹായം ചെയുവാൻ മുൻവന്നില്ല. അതുകൊണ്ടാണ് ഞങ്ങൾ ഇത്തരം ഒരു തീരുമാനത്തിൽ വന്നത്, എന്ന് അവരുടെ കഥ പറഞ്ഞു ആ ചെറുപ്പക്കാർ.

ഊമന്തുർ ഇത് കേട്ടിട്ടു അതിശയിച്ചുപോയി.

ചെറുപ്പരായ നിങ്ങളെ വിശ്വസിച്ചു കാഞ്ചീപുരത്തിൽ നിന്നുള്ള കച്ചവടക്കാർ സാരികൾ കടമായി കൊടുത്ത് തന്നെ അതിശയമാണ്? ശെരി എത്ര രൂപ കടമാണ് എന്ന് അദ്ദേഹം ചോദിച്ചു.

50 രൂപ എന്ന് പറഞ്ഞു ആ ചെറുപ്പക്കാർ.

50 രൂപയ്ക്കു വേണ്ടിയാണോ ഇത്തരം ഒരു ആത്മഹത്യാ പ്രവണത എന്ന് അദ്ദേഹം ആലോചിക്കുവാൻ തുടങ്ങി.

ഈ ചെറുപ്പക്കാരെ നോക്കുമ്പോൾ വളരെ പരിതാപകരമായി തോന്നുന്നു. കഷ്ടപ്പെട്ട് ജീവിതത്തിൽ മുന്നിൽ വരണം എന്ന് വിചാരിക്കുന്നവർ. എനിക്ക് ഇവരിൽ സ്നേഹവും, വാത്സല്യവും കൂടിയിരിക്കുന്നു. ഇവർ പറയുന്നതിൽ കള്ളം ഇല്ല എന്നാണ് തോന്നുന്നത്, എന്ന് ആലോചിച്ചതിന് ശേഷം.

ഇവർക്കുണ്ടായ കടം ഇപ്പോൾ തന്നെ അടയ്ക്കാം. അത് ഒരു വലിയ കാര്യം ഒന്നുമല്ല. എന്നാൽ ഇവർ പിന്നെയും സാരി വ്യാപാരം ചെയ്തു കടക്കാനായി, ആ കടം അടയ്ക്കുവാൻ കഴിയാതെ ഈ കടൽ കരയിൽ വന്ന് ആത്മഹത്യാ ചെയുവാൻ ശ്രമിച്ചാൽ എന്ത് ചെയ്യും? അപ്പോൾ എനിക്ക് വന്നു രക്ഷിക്കുവാൻ പറ്റില്ലല്ലോ എന്ന് പറഞ്ഞു ഊമന്തുർ. 

അപ്പോൾ പാണി പറഞ്ഞു.

ഒന്ന് ചെയ്യാം. ഇവരുടെ ഭാവിയെ കുറിച്ച് നമുക്ക് അഗസ്ത്യ മുനിയുടെ ജീവ നാഡി മൂലം നമുക്ക് നോക്കാം. നല്ല രീതിയിൽ ഇവർ വരും എന്നാണെങ്കിൽ നമുക്ക് ഇവരുടെ കഷ്ടം ഇപ്പോൾ തന്നെ തീർക്കാം. കാഞ്ചിപ്പൂരത്തിൽ നിന്നുള്ള കച്ചവടക്കാരെ ഇവിടെ വരാൻ പറഞ്ഞു ഇവർക്കുണ്ടായ കടം അടച്ചതിന് ശേഷം, ഒരിക്കൽകൂടി സാരി കൊടുക്കുവാൻ പറയാം. ഇല്ല ഇവരുടെ ഭാവികാലം വേറെവിധമാണെങ്കിൽ അത് അവരുടെ വിധി, എന്ന് നമുക്ക് വിടാം എന്ന് ഒരു ആലോചന പറഞ്ഞു. 

അപ്പോൾ കൂടി ആ ചെറുപ്പക്കാർക്ക് അവിടെ താങ്കൾക്കൊപ്പം സംസാരിച്ചത് ഊമന്തുർ മുഖ്യമന്തിയാണ് എന്ന് അറിയില്ല. 

നാഡി ജ്യോതിഷൻ പറഞ്ഞത് കേട്ട ഊമന്തുർ, എന്നാൽ നമുക്ക് ഇവരെ നമ്മുടെ വീട്ടിൽ കൊണ്ടുപോയി അവിടെ പോയി ജീവ നാഡി നോക്കാമോ, എന്ന് ചോദിച്ചു. 

"ശെരി" എന്ന് നാഡി ജ്യോതിഷനും പറഞ്ഞപ്പോൾ, ആ രണ്ടു ചെറുപ്പക്കാർ ഊമന്തുറിന്റെ കാറിൽ, വളരെ മര്യാദപൂർവം മുഖ്യമന്ത്രിയുടെ വീട്ടിലേക്കു കൂട്ടി കൊണ്ട് പോയി. 

ഇത് അവർക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം മാത്രമല്ല, ആദ്യമായി അഗസ്ത്യ മുനിയുടെ ജീവ നാഡി മുഖ്യമന്ത്രി ഊമന്തുറിന്റെ വീട്ടിൽ വായിക്കുവാൻ ലഭിക്കുന്നത് ഒരു സാധാരണ വിഷയവും അല്ല. 

ഭാഗ്യം, ആ ചെറുപ്പക്കാർക്ക് ഒരു നല്ല വഴി കാണിച്ചു എന്ന് തന്നെയാണ് പറയേണ്ടത്.

ഇല്ലെങ്കിൽ, അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ആ ചെറുപ്പക്കാർക്ക്, ഇവർ ജോലിയിൽ നല്ല രീതിയിൽ വരും. പല നാടകശാലകൾ ഇവർ കെട്ടും. ഒരു ചിലപ്പോൾ ഈ അഗസ്ത്യ മുനിക്ക് തന്നെ ഒരു അത്ഭുതമായ ഒരു കുടിൽ കെട്ടുവാൻ പോകുന്നു, എന്ന് അനുഗ്രഹ വാക്ക് പറഞ്ഞ അഗസ്ത്യ മുനിയെ, ഊമൻതുർക്‌ സ്‌നേഹപൂർവമായ ഒരു നിർദേശവും നൽകി. അഗസ്ത്യ മുനി പറഞ്ഞ ആ സ്‌നേഹപൂർവമായ നിർദേശം ഊമന്തുറും സമ്മതിച്ചു. 

ഇപ്പോളാണ് ആ ചെറുപ്പക്കാർക്ക് താങ്കൾ ആരുടെ വീട്ടിലാണ് ഇരിക്കുന്നത് എന്ന്, എന്ന രീതിയിലാണ് അവർ മുന്നോട്ട് വരാൻ പോകുന്നത്, എന്ന് ചെറിയ രീതിയിൽ മാനസ്സിലാക്കി. 

അടുത്ത 4 മണിക്കൂറിൽ.

കാഞ്ചീപുരത്തിൽ നിന്നും വന്ന കച്ചവടക്കാർ കൈയും വായും പൊത്തി ഊമന്തുറിന്റെ മുന്നിൽ അദ്ദേഹം കൊടുത്ത പണം ഭവ്യമായി വാങ്ങി കൊണ്ട്, പിന്നീട് ആ ചെറുപ്പക്കാർക്ക് വേറെയെന്താണ് സൗകര്യങ്ങൾ ചെയേണ്ടതോ, അതെല്ലാം ചെയ്തു കൊടുത്തു.

ഇങ്ങനെ ഒരു സമയം അവരുടെ ജീവിതത്തിൽ വരും എന്ന് ഒട്ടും വിശ്വസിക്കുവാൻ ആകാത്ത ആ ചെറുപ്പക്കാർക്ക് സന്തോഷത്തിൽ എന്താണ് ചെയ്യേണ്ടത് എന്ന് മനസ്സിലായില്ല.

അഗസ്ത്യ മുനിക്ക് വേണ്ടി അവർ എന്ത്  ചെയ്യണമെങ്കിലും  ചെയ്യാം എന്ന് അവർ വാക്ക് കൊടുത്തു. 

പിന്നീട് അതുപോലെ തന്നെ അവർ ചെയ്തു കാണിക്കുകയും ചെയ്തു. ഇന്നും ചെന്നൈയിൽ അഗസ്ത്യ മുനിയുടെ പേര് അവരുടെ പേര് കാരണം മഹത്വപ്പെടുന്നു.

ഇങ്ങനെയുള്ള പല അത്ഭുതങ്ങളും പറഞ്ഞുകൊണ്ട് പോകാൻ പറ്റും. അങ്ങനെയുള്ള ഒരു സിദ്ധരാണ് അഗസ്ത്യ മുനി. ഒരു ചില സമയം മൗനമായും, പല പ്രാവശ്യം കോപത്തിലും, പല സമയം ആത്മീയഗുരുവായും ഇരുന്നു പലർക്കും വഴി കാണിച്ചുവരുന്നു. 

ഒരു സമയം...................

കോയമ്പത്തൂരിൽനിന്നും വളരെയധികം സ്വാധീനമുള്ള ഒരു വ്യവസായി തൻറെ 2 ബന്ദുകൾക്കൊപ്പം അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കുവാൻ വന്നിരുന്നു. 

അവിടെ വന്ന മൂന്ന് പേരും ഒരേ ലഗ്നത്തിൽ ചേർന്നവർ ആയതുകൊണ്ട് ഇപ്പോൾ നാഡി നോക്കുവാൻ പറ്റില്ല. അങ്ങനെയിരിക്കവേ താങ്കളുടെ ഭാവി അറിയുവാൻ ഇഷ്ടപെട്ട മൂന്നുപേരിൽ ഒരാൾ ഈ സ്ഥലത്തിൽ നിന്നും 8 അടി മാറി നിൽക്കട്ടെ, എന്ന് പറയുക ഉണ്ടായി അഗസ്ത്യ മുനി.

ഈ വിഷയം അവരോടു ഞാൻ പങ്കുവച്ചു. അവർ മൂന്നുപേരും വളരെ അടുത്ത ബന്ധുക്കൾ മാത്രമല്ല, അവർ നാഡി നോക്കാൻ വന്നതിന് കാരണം മൂന്ന് പേർക്കും ഒരേ ഒരു പ്രശനം കാരണമാണ്. 

ഇതിൽ ഒരാളെ മാറ്റി വേറെ ഒരാളെ ഇരിക്കുവാൻ പറ്റില്ല. അഗസ്ത്യ മുനി പറയുവാൻ പറഞ്ഞത്, തിരിച്ചു മറിച്ചു പറഞ്ഞതാൽ ഒരിക്കൽ കൂടി കുഴഞ്ഞു പോയി, ഞാൻ ഉൾപ്പടെ. 

ഞങ്ങൾ എല്ലോർക്കും, ജാതകം അറിയും, എന്നിരുന്നാലും ഒരിക്കൽ കൂടി ഞങ്ങളുടെ ജാതകം ഒന്നുകൂടി എഴുതിച്ചു. എല്ലാം ആ മൂന്ന് പേർക്കും കൃത്യമായി തന്നെയായിരുന്നു.

വേറെ വഴി ഒന്നും ഇല്ലാതെ ഞാൻ അഗസ്ത്യ മുനിയോട് ഒന്ന് കൂടി ചോദിച്ചു.

ഇത് മൂന്ന് ജാതകങ്ങളും ശെരിയായി കൂർമയായി നോക്കിയാൽ പോലും വ്യതാസങ്ങൾ ഒന്നും അറിയുന്നില്ല. താങ്കൾ തന്നെയാണ് ഇതിന് ഒരു പരിഹാരം ഉണ്ടാക്കി തരണം എന്ന് ചോദിച്ചപ്പോൾ, അഗസ്ത്യ മുനി പറഞ്ഞു. 

പിറന്ന നേരം വച്ച് നിങ്ങൾ കുറിച്ച രീതിയിൽഉള്ള ജാതകം ശെരിതന്നെയാണ്. എന്നാൽ ഇതിൽ മൂന്ന് പേരിൽ തിരുപ്പൂരിൽ നിന്നും ജനിച്ച വ്യക്തിയുടെ നേരം മാത്രം ശെരിയല്ല. അദ്ദേഹം ജനിച്ചപോൾ ലഗ്നം വക്രമായി മാറിപ്പോയി. ഇപ്പോൾ ഞാൻ പറയുന്ന ലഗ്നം പ്രകാരം കണക്ക് ഇടുക. നടന്ന പരിപാടികൾ എല്ലാം കൃത്യമായി ഇരിക്കും എന്ന് പറഞ്ഞു, ഈ ലഗ്ന വക്രം സാധാരണ ജ്യോതിഷർകു അറിയില്ല. സിദ്ധന്മാർ ഞങ്ങൾക്ക് മാത്രമേ അറിയൂ, എന്ന് അദ്ദേഹം പറഞ്ഞു. 


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................