23 March 2017

സിദ്ധാനുഗ്രഹം - 13




"ആ ഇസ്‌ലാം അനുയായി പറഞ്ഞ സമയം കഴിഞ്ഞു, നന്നായി ഉറങ്ങിക്കൊണ്ടിരുന്ന ആ പെൺകുട്ടി പെട്ടെന്ന് കണ്ണുതുറന്നു, ഇതു കണ്ടെത്തും കൂടെയിരുന്നവർക്കെല്ലാം സന്തോഷമായി.

ആ പെൺകുട്ടി കണ്ണുതുറന്നതിനു ശേഷം അടുത്തുള്ള ബന്ധുക്കളെ നോക്കി ചിരിച്ചു. അവൾക്കു ഇതുവരെ നടന്നതൊന്നും അറിയില്ല, അവൾക്കു ഏതോ സുഖമില്ല എന്നും അത് ഇപ്പോൾ പൂർണമായും ഗുണമാകുകയും ചെയ്തതു എന്ന് മാത്രം മനസ്സിലാകിയവൾ അവൾ, അദ്ധ്യാമായി ചോദിച്ചത് ഇത്ര മാത്രം.

"ദാഹം എടുക്കുന്നു, കുടിക്കുവാൻ കുറച്ചു വെള്ളം!"

കുറച്ചു - കുറച്ചു  മാത്രം വെള്ളം കൊടുത്തു അവർ.

അത് അവൾക്കു മതിയായില്ല, ഓരോ തവണയും വെള്ളം ചോദിക്കുമ്പോൾ പഞ്ഞിന്റെ കഷ്ണം എടുത്തു അത് വെള്ളത്തിൽ നനച്ചു തുള്ളി - തുള്ളിയായി നാവിൽ വിട്ടുകൊടിത്തിരുന്നു. 

അവൾക്കു ദാഹം കൂടുകയായിരുന്നു.

വെള്ളം ചോദിച്ചു അവൾ കരഞ്ഞു നിലവിളിക്കുവാൻ തുടങ്ങി, അടുത്തുള്ളവരെ ശപിച്ചു.

ആ ഇസ്‌ലാം അനുയായി കൊടുത്ത ധൈര്യത്താൽ ആ പെൺകുട്ടിയുടെ അടുത്തിരുന്നവർ വെള്ളം കൊടുക്കാതെ പോരാടിക്കൊണ്ടിരുന്നു, ഒരു സമയം അവരുടെ പിടിയിൽ നിന്നും രക്ഷപ്പെടുവാനും ശ്രമിച്ചു.

ഈ  പശ്ചാത്തലം എല്ലൊരെയും സങ്കടത്തിൽ ആക്കി, ഇങ്ങനെ ഒരു പശ്ചാത്തലച്ചിൽ ഈ പെൺകുട്ടിയെ വിട്ടല്ലോ എന്ന് ഇതിനെല്ലാം കാരണമായ ആ പെൺകുട്ടിയുടെ അമ്മാവൻ ദുഃഖിച്ചു.

ചോദിക്കുന്ന വെള്ളം കൊടുത്തുതന്നെ നോക്കാമല്ലോ, വെള്ളം ചോദിച്ചു അത് കൊടുക്കാതെ പോയാൽ, ഒരു സമയം ദാഹത്തിന്റെ ഉച്ചഘട്ടത്തിൽ അവൾ മരിച്ചു പോവുകയാണെങ്കിൽ, മരണാന്തരം ഇവൾ എങ്ങനെ പേടിപ്പിക്കും എന്ന് അറിയില്ല. അതിനേക്കാൾ വെള്ളം കൊടുത്തതുകൊണ്ടു മരിച്ചു പോയാലും സാരമില്ല, എന്നായിരുന്നു അവിടെയുള്ളവർ ചിന്തിച്ചത്.

എന്നാൽ ഇസ്‌ലാം അനുയായിയുടെ വാക്കിന് വില നൽകികൊണ്ട് 3:00 മണിക്കൂർ എപ്പോൾ കഴിയും എന്ന് വാച്ചിൽ നോക്കികൊണ്ടിരുന്നു, നേരം കൂടുംതോറും ആ പെൺകുട്ടിയുടെ ഒച്ചപ്പാട്  കൂടുവാൻ തുടങ്ങി.

ഭയന്ന് പോയ ആ പെൺകുട്ടിയുടെ കൂടെയുള്ളവർ അവളെ ആ ഇസ്‌ലാം അനുയായിയുടെ പക്കം ധിറുതിയിൽ എത്തിച്ചു. അവിടെ എത്തിച്ചേർന്നിട്ടും ആ പെൺകുട്ടിയുടെ ഒച്ചപ്പാട്  കുറഞ്ഞില്ല. അദ്ദേഹം കൊടുത്ത ധൈര്യത്തിൽ ആ പെൺകുട്ടിക് വെള്ളം കൊടുക്കാതെ സമയം നീക്കികൊണ്ടിരുന്നു.

രാത്രിയിൽ 7:30 മണിയിരിക്കും.

ആ പെൺകുട്ടിയുടെ ഒച്ചപ്പാട് ക്രമേണെ കുറയുവാൻ തുടങ്ങി. അവൾ മയങ്ങി വീണു.

"ഇപ്പോൾ അവൾക്കു വെള്ളം കൊടുക്കാം, വെള്ളം മാത്രമല്ല അവൾ എന്തൊക്കെ ചോദിക്കുന്നുവോ അതൊക്കെ കൊടുക്കാം. അവളുടെ രക്തത്തിൽ കലർന്നിരുന്ന വശീകരണ മരുന്ന് കരഞ്ഞുപോയി. അവൾ മറ്റുള്ളവരെ പോലെ സാധാരണ നിലയിൽ എത്തിക്കഴിഞ്ഞു", എന്ന് ആ ഇസ്‌ലാം അനുയായി പറഞ്ഞതും അവിടെയുള്ളവർക്കു പറഞ്ഞറിയിക്കുന്നതിന് അപ്പുറം സന്തോഷം തോന്നി.

"ഇതു എങ്ങനെ സാധിച്ചു?" എന്ന് ചോദിച്ചപ്പോൾ അദ്ദേഹം പറഞ്ഞത് ഇത്ര മാത്രം.

"ഇതു അഗസ്ത്യ മുനി എനിക്ക് നൽകിയ അത്ബുതമായ വൈദ്യശാസ്ത്രം", ഇന്ന് ഞാൻ വൈകുന്നേരം 4:00 മണിക് വന്നതിനുകാരണം അഗസ്ത്യ മുനി തന്നെ. വിപത്തിൽ എനിക്ക് മുറിവുകൾ ഒന്നും ഇല്ലായിരുന്നു, പക്ഷെ നന്നായിട്ടു വിശ്രമം എടുക്കുവാൻ വേണ്ടി ഡോക്ടർ പറഞ്ഞു. അതിൻപ്രകാരം  ഞാൻ വിശ്രമം എടുക്കുകയായിരുന്നു, അപ്പോൾ ഏതൊരു ഒരു ഉള്ളുണർവ്.

അഗസ്ത്യ മുനി വന്നു എന്നെ തട്ടി വിളിച്ചു, "ഒരു രോഗിയായ പെൺകുട്ടി നിന്റെ ചികിൽസക്കുവേണ്ടി കാത്തു നിൽക്കുന്നു പെട്ടെന്ന് പോ" ഞാൻ പറഞ്ഞു തന്ന വൈദ്യ ചികിൽസ ചെയ്യുക, ആ പെൺകുട്ടിയെ ഗുണപ്പെടുത്തുക," എന്ന് പറഞ്ഞത് പോൽ ഇരുന്നു, അത് കൊണ്ടു മാത്രം ഞാൻ 4:00 മണിക് വന്നത്, ഇല്ലെങ്കിൽ രാത്രിയിൽ മാത്രമേ ഞാൻ ഇവിടെ എത്തുകയുള്ളൂ," എന്ന് പറഞ്ഞു.

"നടൻ ശർക്കര മാത്രമല്ല അവൾക്കു കൊടുത്ത്".

"അതെ".

"നടൻ ശർക്കരക്ക് ഇത്ര മാത്രം വിശേഷമോ?"

"അതെ അതിൽ അഗസ്ത്യ മുനിയുടെ ജീവ മന്ത്രം കലർന്നിരിക്കുനില്ലലോ," അത് തന്നെ പ്രധാന കാരണം.

"അതിശയമായിരിക്കുന്നലോ, ഇതു എല്ലാവരെയും ചികിൽസിച്ചു ഭേദമാകുവാൻ സാധിക്കുമോ?"

"അത് അഗസ്ത്യ മുനിയുടെ കാരുണ്യം പോലെ, യന്ത്രവും കൊടുത്തിരുന്നല്ലോ."

"പിശാച് പിടിച്ച കണക്കു അട്ടഹസിച്ചു നടന്നിരുന്ന ആ പെൺകുട്ടി ഇപ്പോൾ ശാന്തമായി ഇരികുന്നല്ലോ!"

"ഇവൾക്ക് പിശാച് ഒന്നും പിടിച്ചിട്ടില്ല, ഇതു അവൾക്കു വേണ്ടാത്തവർ ചെയ്ത ഒരു വിഷ പരീക്ഷണം."

"ഡോക്ടറിന് പോലും ഇവളുടെ രോഗത്തെ ചികിൽസിച്ചു ഭേദമാകുവാൻ സാധിക്കാതെ കൈവിട്ടപ്പോൾ, നിങ്ങൾക്കു മാത്രം ഇവളെ വെറും 8:00 മണിക്കൂറിൽ ചികിൽസിക്കുവാൻ സാധിച്ചത് എന്നത് ഞങ്ങൾക്ക് അതിശയം തന്നെ," എന്ന് പറഞ്ഞു.

"കുറച്ചു ദിവസം ആരും ഇവളോടെ ഒന്നിനെക്കുറിച്ചും ചോദിക്കാതെ, സന്തോഷമായി സംസാരിച്ചിരിക്കുക, ഇവൾ നന്നായിട്ടു മാറിയേക്കും".

"ഈ ചികിൽസയുടെ ഫീസ് എത്രയാണ്?"

"Rs 3:25 തന്നാൽ മതി", എന്ന് ആ ഇസ്‌ലാം അനുയായി പറഞ്ഞു.

എത്ര മാത്രം ഊന്നിപ്പറഞ്ഞിട്ടും അദ്ദേഹം പറഞ്ഞ Rs 3:25 അപ്പുറം ഒരു രൂപ മേടിക്കുവാൻ വിസമ്മതിച്ചു.

ആ പെൺകുട്ടി ഉറക്കം കഴിഞ്ഞു കണ്ണുതുറന്നതിനു ശേഷം, ബഹളം കൂട്ടാതെ, വിചിത്രമായി ഒന്നും ചെയ്യാതെ, എവിടെയാണ് വന്നത്, എന്തിനാണ് വന്നത്, എന്തൊക്കെ നടന്നു എന്നത് അറിയാതെ, തന്റെ ബന്ധുകളെ നോക്കി സാധാരണമായി ചിരിക്കുന്നത് പോലെ ചിരിച്ചു.

ഇതുകണ്ട ആ ഇസ്‌ലാം അനുയായി അടക്കം എല്ലോർക്കും സന്തോഷമായി.

ഒരു ചില ദിവസങ്ങൾ കഴിഞ്ഞു ആ പെൺകുട്ടിയുടെ ബന്ധുക്കളിൽ ഒരാൾ എന്നെ വന്നു കണ്ടിട്ട് നടന്ന വിശേഷങ്ങൾ ഒക്കെ വിവരിച്ചു. അതോടൊപ്പം അഗസ്ത്യ മുനിയോട് ഒരു സംശയം കേൾക്കണം എന്ന് പറഞ്ഞു.

"ഒരു ചെറിയ കഷ്ണം ശർക്കര കൊണ്ട് ഒരാൾക്ക് പിടിപെട്ട മനോരോഗതെ മാറ്റുവാൻ അഗസ്ത്യ മുനിയുടെ വൈദ്യ ശാസ്ത്രത്തിനു സാധിക്കുമ്പോൾ, അങ്ങനെയുള്ള ആ വൈദ്യ ശാസ്ത്രം എന്തുകൊണ്ടാണ് ആ ഇസ്‌ലാം അനുയായിക് മാത്രം പറഞ്ഞുകൊടുത്തത്?", ഞങ്ങൾക്കും ആ വൈദ്യ ശാസ്ത്രം പഠിപ്പിച്ചുതന്നൂടെ?

അഗസ്ത്യ മുനിയോട് ഇതിനെ കുറിച്ച് ചോദിച്ചു.

"അദ്ദേഹത്തിൻറെ മറുപിടി അത്ഭുതപ്പെടുത്തി!"

"ഈ ജന്മത്തിൽ ഒരു ഇസ്‌ലാം അനുയായി ആണെങ്കിലും, കഴിഞ്ഞ ജന്മത്തിൽ കൊള്ളിമലയിൽ സിദ്ധ വൈദ്യനായിട്ടു പല കാലം ജീവിച്ചിരുന്നു. അപ്പോൾ അവൻറെ പേര് കണ്ണപ്പൻ എന്നായിരുന്നു. അഗസ്ത്യനായ എനിക്ക് കൊള്ളിമലയിൽ ശില പ്രതിഷ്ഠിച്ചു പാൽ അഭിഷേകം ചെയ്തു ആനന്ദിച്ചു. ജീവിത അവസാനം വരെ സിദ്ധന്മാരെ പോലെ ജീവിക്കണം എന്ന് വിചാരിച്ചു", പക്ഷെ സാധിച്ചില്ല.

കഴിഞ്ഞ ജന്മത്തിൽ തൻറെ പക്കം ചികിൽസക്കായി വന്ന ഒരു സ്ത്രീയോട് അപമര്യാദയായി പെരുമാറിയതുകൊണ്ടു അവന്റെ പേരും, ജോലിയും നശിപ്പിച്ചു. തൻറെ അവസാന ശ്വാസത്തിൽ അഗസ്ത്യ മുനിയെ നോക്കി പ്രാത്ഥിച്ചു കൊണ്ട് ഈ ജന്മത്തിൽ മറുപിടി ജന്മം എടുത്തു.

മരിക്കും മുൻപ് "അടുത്ത ജന്മത്തിലെങ്കിലും അഗസ്ത്യ മുനിയുടെ കരുണയോടെ സിദ്ധ വൈദ്യവും, അഥർവ വേദത്തിന്റെ സൂക്ഷ്മം പഠിച്ചു ജനങ്ങൾക്കു ഉപകാരപ്രദമാക്കണം", എന്ന് അവൻ പറഞ്ഞു. അതിനു അഗസ്ത്യനും വഴി നൽകി, അത് കാരണമാണ് ഇന്നേ ദിവസം 85 വയസ്സായാലും ഒരു ചെറുപ്പകാരനെപോലെ ഉത്സാഹത്തോടെ കാര്യങ്ങൾ ഒക്കെ ചെയ്യുന്നു. അവനെ പോലെ ഗുരു ഭക്തിയുള്ളവർക്കു മാത്രമേ 4018 വിധമുള്ള ശുക്ഷ്‌മങ്ങൾ വരദാനമായി ലഭിക്കൂ", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

വായിക്കുമ്പോൾ എന്നെ തന്നെ അതിശയിപ്പിച്ചു, എന്നെ ഞാൻ തന്നെ ഒരു തവണ നുള്ളി നോക്കി.

എനിക്കും ഇതുപോലെ കുറച്ചു ശുക്ഷ്‌മങ്ങൾ പറഞ്ഞുതരുകയാണെങ്കിൽ എന്നെകൊണ്ടും പലർക്കും സഹായിക്കുവാൻ സാധിക്കും എന്ന് ചിന്തിച്ചപ്പോൾ "ആദ്യം ജീവ നാഡിയെ പൂർണമായും വിശ്വസിക്കണം. നാഡി വായിക്കുന്ന നിന്നെയും വരുന്നവർ വിശ്വസിക്കണം. അങ്ങനെയുള്ളവർ ആരെല്ലാം എന്നത് ഞാൻ തന്നെ നിനക്ക് കാണിച്ചു തരാം. അവർക്കു മാത്രം നിന്റെ നാവിൽ ഞാൻ വന്നു വിവിധ രോഗങ്ങൾക്കുള്ള ചികിൽസകൾ വെളിപെടുത്താം," എന്ന് പറഞ്ഞു.

ഇതു പറഞ്ഞതും എനിക്ക് ഉണ്ടായ ആഹ്ലാദത്തിനു അതിരില്ല, സന്തോഷത്തിൽ ചിരിച്ചുകൊണ്ട് തന്നെ അഗസ്ത്യ മുനിക് നന്ദി പറഞ്ഞു.

"സാർ! എന്തുപറ്റി?, ജീവ നാഡി നിങ്ങൾ തന്നെ വായിക്കുന്നു! നിങ്ങൾ തന്നെ ചിരിക്കുന്നു! എന്ത് കാര്യം?" എന്ന് അവിടെയുള്ളവർ ചോദിച്ചു.

"അതെല്ലാം ശെരിയാണ്!" ഞാൻ പതുകെ വിഷയം മാറ്റി!.

"ഇപ്പോൾ ആ പെൺകുട്ടി എങ്ങനെയുണ്ട്? കോളേജിൽ പഠിക്കുവാൻ പോകുന്നുണ്ടോ? ഇവളെ കല്യാണം ചെയുവാൻ ആഗ്രഹിച്ച അവളുടെ അമ്മാവൻ എങ്ങനെയുണ്ട്?" എന്ന് ചോദിച്ചു.

"പെൺകുട്ടിയുടെ അമ്മാവന് വന്നുചേരേണ്ട സമ്പത്തും പോയി, പെണ്ണും പോയി, മകന് വന്ന പക്ഷാഘാതം ഇതു വരെ മാറിയില്ല എന്ന് വളരെയധികം മനസ്സ് ഉടഞ്ഞു പോയിരിക്കുകയാണ്. അദ്ദേഹത്തിന് താങ്കൾ തന്നെ ഒരു നല്ല വഴി കാണിക്കണം. അതിനായിട്ടാണ് ഞങ്ങൾ നാട്ടിൽ നിന്നും വന്നിരിക്കുന്നത്," എന്ന് പറഞ്ഞു.

"അമ്മാവൻ തന്നെ നേരിട്ട് വരണം, അഗസ്ത്യ മുനിയെ തേടി അദ്ദേഹം വന്നെങ്കിൽ മാത്രമേ, അദ്ദേഹത്തിനും, പക്ഷാഘാതം മൂലം കിടക്കുന്ന മകനും ഉത്തരം ലഭിക്കൂ. അതിനായാണ് നാഡി", എന്ന് പറഞ്ഞു.

"അദ്ദേഹത്തിന് അല്ലെങ്കിലും ആ പക്ഷാഘാതം മൂലം കിടക്കുന്ന അദ്ദേഹത്തിൻറെ മകന് വേണ്ടി ഏതെങ്കിലും ഒരു വഴി അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക", എന്ന് അവർ അവരുടെ പ്രാർത്ഥന അറിയിച്ചു.

അവരുടെ പ്രാർത്ഥന എൻറെ മനസ്സ്‌ അലിയിച്ചു, പക്ഷാഘാതം ഏർപ്പെട്ട അമ്മാവൻറെ മകന് എന്തെങ്കിലും സഹായം ചെയ്യണം എന്ന് എനിക്ക് തോന്നി.

അഗസ്ത്യ മുനിയോട് പ്രാർത്ഥന ചെയ്തു, ജീവ നാഡി നോക്കുവാൻ തുടങ്ങി.

അപ്പോൾ അഗസ്ത്യ മുനി പറഞ്ഞ ഉത്തരം എനിക്ക് മാത്രമല്ല ജീവ നാഡി കേൾക്കുവാൻ വന്ന എല്ലൊരെയും അതിശയിപ്പിച്ചു.

"ഏതു പക്ഷാഘാതം മൂലം പിടിപെട്ടുള്ള മകന് വേണ്ടി നാഡി നോക്കുവാൻ വേണ്ടി വിചാരിക്കുന്നുവോ, അതെ മകനെ കൊലപാതകം ചെയ്തു, താനും ഒളിച്ചിരിക്കുവാൻ വേണ്ടി, അവന്റെ അച്ഛൻ നാട് വിട്ടു പോകുവാൻ തയ്യാറെടുക്കുകയാണ്. 9 മണിക്കൂറിൽ അവനെ തടഞ്ഞു നിറുത്തുക, ഇല്ലെങ്കിൽ സാഹചര്യം മോശപ്പെടും", എന്ന് താകീത് കണക്കു അഗസ്ത്യരുടെ ജീവ നാഡിയിൽ നിന്നും വന്നു.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................