08 June 2017

സിദ്ധാനുഗ്രഹം - 23



ആ രാത്രി സമയം എന്താണ് നടക്കുന്നത് എന്ന് മനസ്സിലായില്ല. കാർവിട്ടു ഇറങ്ങണമോ? അതോ വേണ്ടയോ? എന്ന് ആശങ്കയിൽ ഇരുന്നു. എന്തിനാണ് ഇവർ വണ്ടി തടഞ്ഞത്, മാത്രമല്ല അക്ഷമനായി ഒരുവൻ കാറിൻറെ പുറത്തു അടിച്ചത്, എന്തിനാണ് എന്ന് എനിക്ക് മനസ്സിലായില്ല.

കാറിൽ ഇരുന്ന എള്ളോരുടെയും മുഖത്തിൽ ഏതോ ഒരു വിധത്തിൽ ഉള്ള ഭയം കാണുവാൻ സാധിച്ചു. ആ യുവാക്കൾ തെലുങ്കിൽ പറഞ്ഞതിൽ ഒന്ന് മാത്രം മനസ്സിലായി, "കാർ വിട്ടു ഇറങ്ങുവാൻ ആയിരുന്നു", അത്.

ആദ്യം കാർ ഡ്രൈവർ ഇറങ്ങി, പിന്നീട് ആ കോടേശ്വരൻ, മൂന്നാമതായി ഞാൻ. കാറിലുള്ള കോടേശ്വരൻറെ ഭാര്യയും, മക്കളും പുറത്തേക്കു ഇറങ്ങയില്ല, അവർ ഭയന്നിരുന്നു.

ആ യുവാക്കളിൽ ഒരുവൻ തൻറെ പാക്കമുള്ള ടോർച്ചിൻറെ വെളിച്ചത്താൽ ഞങ്ങളുടെ അടി മുതൽ മുടി വരെ നോക്കി. 

അവരെനോക്കി ഡ്രൈവർ ചോദിച്ചു, "നിങ്ങൾക്കു എന്താണ് വേണ്ടത്, എന്തിനാണ് ഞങ്ങളുടെ വഴി മുടക്കുന്നത്."

"എത്രമാത്രം പണം, ആഭരണങ്ങൾ ഉണ്ടോ അതെല്ലാം കൊടിത്തിട്ടു പോവുക, ഞങ്ങൾ നക്സലൈറ്റ് ആണ്," എന്ന് ഒരുവൻ പറഞ്ഞു. 

ആ ഇരുട്ടു സമയത്തിലും ഡ്രൈവർക്കു ഭയം കാരണം വിയർത്തുകൊണ്ടിരുന്നു. "കൈയിലുള്ളത് തരാം ഞങ്ങളെ വിട്ടേക്കണം", എന്ന് തൻറെ ജൂബയിൽ കൈയിട്ടു, കൈവശം ഉള്ള എല്ലാ പണവും കൊടുത്തു. 

"ശെരി, കാറിലുള്ള സ്ത്രീകളോട്  അവർ ധരിച്ചിട്ടുള്ള ആഭരണങ്ങളും പെട്ടെന്ന് തരാൻ പറയുക," എന്ന് മറ്റൊരു യുവാവ് പറഞ്ഞു. 

"അവരുടെ പക്കം ആഭരണങ്ങൾ ഒന്നും ഇല്ല . ശ്രീരാമൻറെ ക്ഷേത്രത്തിൽ ഒരു വഴിപ്പാടിനായി വന്നതാണ്, തിരുമംഗല്യ താലി മാത്രമാണ് ഉള്ളത്," എന്ന് തനിക്കു അറിയുന്ന രീതിയിൽ തെലുങ്കിൽ ആ കോടിശ്വരൻ പറഞ്ഞു. 

"അതൊന്നും പറ്റില്ല. അവരോടും കാറിൻറെ പുറത്തേക്കു വരാൻ പറയുക," എന്ന് ആ യുവാവ് ഉയർന്ന ശബ്ദത്തിൽ പറഞ്ഞു.

"അവർക്ക് സുഖമില്ല. അവരെ ശല്യപെടുത്തരുത്. നിങ്ങൾക് ഞങ്ങൾ എല്ലാം പണം തന്നുവല്ലോ, വിട്ടേക്കുക", എന്ന് കാർ ഡ്രൈവർ അവരോടു അപേക്ഷിച്ചു.

ഇതെല്ലാം, നോക്കിനിന്നുകൊണ്ടിരുന്ന എനിക്ക് എന്താണ് ചെയേണ്ടത്, എന്താണ് പറയേണ്ടത് , എന്ന് അറിയില്ല. കാരണം ഈ സ്ഥലം പുതിയതും, മാത്രമല്ല തെലുങ്കു ഭാഷയും അറിയില്ല. അതോടു മാത്രമല്ല അല്ല, ഞാനോ ആ പരദേശിയോ, അല്ലെങ്കിൽ ആ കാർ ഡ്രൈവറോ, ആ നക്സലൈറ്റ് യുവാക്കളോടൊപ്പം എതിർക്കുവാൻ ഉള്ള ശക്തിയുള്ളവരും അല്ല.

"വേഗമാകട്ടെ, വേഗമാകട്ടെ" എന്ന് പറഞ്ഞിരുന്ന ആ നക്സലൈറ്റ് യുവാക്കൾ പെട്ടെന്ന് ഞങ്ങളെ തള്ളിമാറ്റിക്കൊണ്ട്, അവരായിട്ടുതന്നെ കാറിനെ വളഞ്ഞു കതക് തുറക്കുവാൻ ശ്രമം തുടങ്ങി. 

ഭാഗ്യത്തിന് കാറിൻറെ കണ്ണാടിയെല്ലാം ഉയർത്തിരിക്കുകയായിരുന്നു, പിൻവശമുള്ള കതകും അടച്ചിരുന്നതാൽ അവർക്കു അവിടെകൂടെയും തുറക്കുവാൻ സാധിച്ചില്ല. കാറിനുള്ളിൽ ഇരുന്ന സ്ത്രീകൾ "രാമാ, രാമാ" എന്ന് ഉയർന്ന ശബ്ദത്തിൽ ഭയം കാരണം പ്രാർത്ഥിച്ചുകൊണ്ടിരുന്നു.

എത്രയോ അതിശയങ്ങൾ അറിഞ്ഞോ അറിയാതയോ നടത്തിക്കൊണ്ടിരുന്ന അഗസ്ത്യ മുനി, എന്തിനാണ് ഇത്തരം പരിഷണങ്ങൾ എനിക്ക് തരേണ്ടത്? ഇത് അദ്ദേഹത്തിൻറെ പരീക്ഷണമാണോ? അതോ കളിയാണോ? അതോ ഏതെങ്കിലും തെറ്റ് ചെയ്തുപോയോ? എന്ന് ഒരു നിമിഷം വിഷമത്തിലായി.

ഒറ്റ നോട്ടത്തിൽ ആ യുവാക്കൾ ക്രൂരനന്മാർ എന്ന് പറയില്ലെങ്കിലും, ഉറച്ച ശരീരം ഉള്ളതുകാരണം, അവർ ഒരുകാരണവശാലും അസഹിഷ്ണുതരായി ഒരു അപമര്യാദയും ചെയ്യരുത് എന്ന ഭയം എന്നെ അലട്ടി. 

ആ കോടിശ്വരൻ കൊടുത്ത പണം കുറഞ്ഞത് 500 രൂപയ്ക്കു മുകളിൽ ഇരിക്കും. ഇതു മതിയാവില്ലേ? എന്ന് ഞാൻ കരുതിയാലും ആ കോടിശ്വരൻറെ ഭാര്യയും, മക്കളും  അണിഞ്ഞിരുന്ന ആഭരണങ്ങൾ പല ആയിരങ്ങൾ ഇരിക്കും. അത് നഷ്ടപെടുവാൻ ആർക്കും തന്നെ മനസ്സുവരില്ല.

എന്നാൽ?

കത്തി കാണിച്ചു ഭയപെടുത്തിയാൽ, ജീവനു ഭയന്ന് എല്ലാം ആഭരണങ്ങളും അഴിച്ചു കൊടുക്കേണ്ടിതന്നെവരും. അഗസ്ത്യ മുനിയുടെ നാഡി കൈയിലിരിക്കുമ്പോൾ ഇങ്ങനെ ഒരു ഉപദ്രവം ഉണ്ടാകരുതേ എന്ന് ഭയന്നു. കാറിൻറെ മുൻവശം ഉള്ള ജീവ നാഡി എടുക്കാമോ എന്ന് ആലോചിച്ചു. പക്ഷേ എനിക്ക് ഒരു പേടിയുണ്ടായിരുന്നു ഈ നക്സലൈറ്റ് യുവാക്കൾ അഗസ്ത്യ മുനിയുടെ ജീവ നാഡിയുമായി കടന്നുകളയരുത് എന്ന്.

അവരുടെ പക്കത്തിൽ നിന്നും ജീവ നാഡിയെ രക്ഷിക്കണം എന്ന ആഗ്രഹം ഉണ്ടായിരുന്നു.

അവർ എൻറെ അടുത്തേക്ക് വരുന്നില്ല എന്ന് മനസ്സിലാക്കി, പെട്ടെന്ന് കാറിൽ നിന്നും ജീവ നാഡി എടുത്തു. 

വളരെ സൂക്ഷിച്ചു ഒരു പട്ടു വസ്ത്രം കൊണ്ട് മൂടപ്പെട്ടുള്ളത് കൊണ്ട് ദൂരെ നിന്നും നോക്കുമ്പോൾ ഒരു ഉരുൾത്തടിപോലിരുന്നു.

കാറിലിരുന്ന് വേഗമായി ഞാൻ ജീവനാഡി എടുക്കുന്നത് കണ്ടു ഒരു നക്സലൈറ്റ് യുവാവിന് എന്താണ് തോന്നിയത് എന്ന് അറിയില്ല.

"തോക്കെടുക്കുന്നു" എന്ന് നിലവിളിച്ചു.

ഇതു എൻറെ കാതിലും വീണു. ഞാൻ ഒരു പ്രവർത്തി ചെയുന്നത് ആ നക്സലൈറ്റ് യുവാക്കൾക്ക് മറിച്ചു തോന്നിയാൽ, അത് അവരെ കോപിഷ്ഠനാകി കത്തിയെടുത്തു കുത്തിയേക്കുമോ എന്ന് ഞാൻ ഭയന്നു. 

"എന്നെ നോക്കി, "തോക്കെടുക്കുന്നു" എന്ന് പറഞ്ഞ ശബ്ദം കേട്ടു, ബാക്കിയുള്ള എല്ലാം യുവാകൾ ജീവ രക്ഷയ്ക്കു വേണ്ടി ഓടുവാൻ തുടങ്ങി.

അതിനുള്ളിൽ എതിർവശത്തിലൂടെ, ആ റോഡിൽ മങ്ങിയ വെളിച്ചത്തിൽ ണ്ടു വണ്ടികൾ ഭദ്രാചലം ശ്രീരാമൻറെ ക്ഷേത്രത്തിൽ പോകുകയായിരുന്നു. 

ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡിയെ പെട്ടെന്ന് എടുത്തത്, അത് ഒരു തോക്കുപോൽ അവർക്കു തോന്നുവാനും, ആ രാത്രി നേരം അവർ ഓടിയ ഓട്ടം ഇന്നും ആലോചിച്ചു നോക്കിയാൽ,  അതിശയം തന്നെ. 

നാഡിയെ രക്ഷിക്കുവാനാണ് ഞാൻ മുൻവന്നത്. നാഡിയിരുന്ന വസ്ത്രം എടുത്തപ്പോൾ തന്നെ അത് ഒരു തോക്കായി തോന്നുവാൻ കാരണം അഗസ്ത്യ മുനിയുടെ അനുഗ്രഹത്തലാണോ? ഇല്ലെങ്കിൽ അതിനെ എന്താണ് എന്ന് പറയുവാൻ സാധിക്കുന്നത്?

അതിനുള്ളിൽ.

റോഡിൻറെ മധ്യത്തിൽ നിന്നുകൊണ്ടിരുന്ന ഞങ്ങളുടെ കാറിനെ കണ്ടു എതിർവശം നിന്നും വന്നിരുന്ന യാത്രക്കാരും, അതിനും പിന്നാലെ വന്ന ആന്ധ്ര പ്രദേശ് പോലീസ് വണ്ടിയും വന്നു നിന്നു. 

"എന്ത്?" എന്ന് ചോദിച്ചപ്പോൾ ഞങ്ങളുടെ കാർ ഡ്രൈവർ എല്ലാം കാര്യങ്ങളും തെലുങ്കു ഭാഷയിൽ  നടന്ന എല്ലാം കാര്യങ്ങളും പറഞ്ഞു. 

നാളെ രാവിലെ അവർ എല്ലാരും പിടിപ്പെടും. എന്തിനും നിങ്ങൾ ഞങ്ങളോടൊപ്പം വന്നു പോലീസിൽ ഒരു പെറ്റീഷൻ കൊടിത്തിട്ടു പോകണം, എന്ന് ഒരു പോലീസ് അധികാരി എന്നെ നോക്കി, നിങ്ങൾ തോക്കെടുത്തിട്ടുണ്ടോ? എന്ന് ചോദിച്ചു.

"എന്റെപക്കം തോക്കില്ല, അത് അഗസ്ത്യ മുനിയുടെ ജീവ നാഡിഉള്ള വസ്ത്രമാണ്," എന്ന് പറഞ്ഞതും അങ്ങനെയെങ്കിൽ അത് എനിക്ക് കാണാമോ? എന്ന് വളരെ ഭവ്യതയോടെ ചോദിച്ചു.

"ഇതു എന്ത് കഷ്ടമായിപ്പോയി," എന്ന് മനസ്സില്ല മനസോടെ അവരോടു എടുത്തു കാണിച്ചു. 

അത് നോക്കിയവർ, നാഡിയെ കുറിച്ചുള്ള കാര്യങ്ങൾ മനസ്സിലാകിയതിനു ശേഷം, "എനിക്ക് ഇപ്പോൾ" നാഡി നോക്കുവാൻ പറ്റുമോ? എന്ന് ചോദിച്ചു.

ഇതിനുള്ളിൽ ആ കോടിശ്വരൻ എൻറെ കാതിൽ പറഞ്ഞു, "എന്തെങ്കിലും പറഞ്ഞു വിടൂക" എന്ന് പറഞ്ഞുകൊണ്ടിരുന്നു. അദ്ദേഹത്തിന് പോലീസുകാരൻ ചോദിച്ചത് ഇഷ്ടപ്പെട്ടില്ല.

മൊത്തമായും ഇതു വേണമോ? എന്തെങ്കിലും ഒരു നിയന്ത്രണം ഇല്ലയോ? ആർക്കുവേണമെങ്കിലും എപ്പോൾവേണമെങ്കിലും നാഡി വായിക്കണം എന്നതിന് ഒരു നിയന്ത്രണം ഇല്ലയോ, എന്ന് പിറുപിറുത്തു ഞാൻ.


സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................