22 June 2017

സിദ്ധാനുഗ്രഹം - 25



പെട്ടെന്ന് ഉണ്ടായ കാറിൽനിന്നും ഉള്ള  ആ നിലവിളി, തൊട്ടുഅടുത്തുള്ള ഞങ്ങളുടെ പോലീസ് വണ്ടിയിൽ ഇരുന്ന എല്ലോരും കേട്ടത് കൊണ്ട്, ഞങ്ങളുടെ വണ്ടിയും നിറുത്തി.

എന്താണ് നടന്നത് എന്നത് മനസ്സിലാക്കുവാൻ വേണ്ടി വണ്ടിയിൽ നിന്നും ഞാൻ ഇറങ്ങി. ആ കോടിശ്വരന്റെ കാറിൻറെ അടുത്തു ചെന്നു.കാറിൻറെ പിന്നാലെ സീറ്റിലുള്ള ആ കോടിശ്വരന്റെ രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി വയറുവേദന സഹിക്കുവാൻപറ്റാതത്തു കാരണം നിലവിളിച്ചതാണ്.

നിമിഷത്തിനു നിമിഷം ഉള്ള  വേദന അധികമാകുകയായിരുന്നതാൽ, അവൾ സഹിക്കുവാൻ പറ്റാതെ അവൾ അലറിവിളിക്കുകയായിരുന്നു, മറ്റുള്ളവർ അവളെ സമാധാനപ്പെടുത്തുകയായിരുന്നു. അടുത്ത് ഏതെങ്കിലും ആശുപത്രി ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ, അതിനുവേണ്ടി ഒരു 20 കിലോമീറ്റർ ദൂരം കൂടി സഞ്ചരിക്കണം എന്ന് ആ പോലീസുകാർ പറഞ്ഞു.

അതുവരെ ആ പെൺകുട്ടിക് വയറുവേദന സഹിക്കുവാൻ സാധിക്കുമോ എന്ന ഭയം എല്ലോർക്കും ഒരു ഉണ്ടായി. ഇതുവരെ നന്നായി ഇരുന്ന ആ പെൺകുട്ടിക് പെട്ടെന്ന് ഉണ്ടായ ആ വയറു വേദനക്കുള്ള കാരണം ആർക്കും മനസ്സിലായില്ല.

ഞാൻ, ആ പെൺകുട്ടിയുടെ അച്ഛനെ വിളിച്ചു ജീവ നാഡിയിൽ വന്ന വിഷയത്തെ കുറിച്ച് പറഞ്ഞു, ആദ്യം ആ പെൺകുട്ടി മറിച്ചു വെച്ചിട്ടുള്ള ഒരു ചില താളിയോലകൾ പുറത്തു വയ്ക്കുവാൻ പറഞ്ഞു.

"അങ്ങനെ ചെയ്തുവോ അവൾ?" എന്ന് ആദ്യം ക്രുദ്ധനായ അദ്ദേഹം പിന്നീട് ശാന്തനായി.

"എന്നെ മാപ്പാക്കണം", അഗസ്ത്യ മുനിയുടെ ജീവ നാഡിയുള്ള താളിയോല എന്റെ പക്കം ഒന്നെങ്കിലും ഇരിക്കട്ടെ എന്ന് കരുതിയാണ്, തങ്ങൾക്ക് അറിയാതെ ഞാൻ എടുത്തു വച്ചത്. പക്ഷെ അതിനു ശേഷമാണ് എനിക്ക് വയറു വേദന പടി - പടിയായി കൂടുവാൻ തുടങ്ങിയത് എന്ന് സങ്കടത്തോടെ എന്റെ അടുത്ത് തിരിച്ചുതന്നു.

അവൾ ആ താളിയോലകൾ കൊടുത്ത ചില നിമിഷങ്ങളിൽ തന്നെ അവളുടെ വയറുവേദന കുറഞ്ഞു.

അഗസ്ത്യ മുനിക്ക് നന്ദി തത്സമയം തന്നെ രേഖപെടുത്തിയിട്ടു, ആ താളിയോലകൾക്കു ഒരു ഉപയോഗവും ഇല്ലാത്തതുകൊണ്ട് അവിടെ തന്നെ ഞാൻ അതിനെ വിട്ടു.

ആ പെൺകുട്ടിക് വേണ്ടി രണ്ടു വണ്ടികളും കുറച്ചു നേരം അവിടെ തന്നെ നിന്നതുകൊണ്ട്, ഒന്ന് വിശ്രമികുവാൻ സാധിച്ചു.

ഞാൻ ട്രെയിൻ കയറുവാൻ ഉള്ള റെയിൽവേ സ്‌റ്റേഷൻ, അവിടെ നിന്നും നോക്കിയപ്പോൾ വളരെ ചെറിയൊരു വെളിച്ചം മാത്രം കാണുവാൻ സാധിച്ചു, അവിടെ നിന്നും നോക്കിയപ്പോൾ ഏകദേശം 20 മൈൽ ദൂരം വരും എന്ന് തോന്നി, അവിടെനിന്നും തന്നെ ആ കോടിശ്വരനെ അയച്ചതിനു ശേഷം, ഞാൻ മാത്രം ആ പോലീസ് വണ്ടിയിൽ റെയിൽവേ സ്‌റ്റേഷനിൽ വന്നു ചേർന്നപ്പോൾ രാത്രി ഏകദേശം 12:00  മണിയായിരുന്നു.

റെയിൽവേ സ്‌റ്റേഷനിൽ ഒന്ന് - രണ്ട് ഭിക്ഷാടനക്കാരല്ലാതെ വേറെ ആരും തന്നെയില്ല. ചെന്നൈ ഭാഗത്തേക്ക് പോകുവാനുള്ള ട്രെയിൻ രാത്രി 1:00 മണിക് വരും എന്ന് ടിക്കറ്റ് എടുക്കുന്ന സമയം ടിക്കറ്റ് കൗണ്ടെറിലുള്ള ഓഫീസർ പറഞ്ഞു. 

മുൻ ജന്മത്തിൽ നിന്നു ഉള്ള തുടർച്ചപോലെ, എന്നോട് ജീവ നാഡി നോക്കുവാൻ പറഞ്ഞ ആ തമിഴ് പോലീസുകാരനും അദ്ദേഹത്തിന്റെ കൂടെയുള്ള  രണ്ടു കോൺസ്റ്റബിളും എനിക്ക് ഒരു രക്ഷയ്ക്കുവേണ്ടി എന്നോടൊപ്പം പ്ലാറ്റഫോമിൽ ഇരുന്നു. 

എനിക്ക് ഒരു ചൂട് ചായ കുടിച്ചാൽ കൊള്ളാമെന്ന ആഗ്രഹം  ഉണ്ടായിരുന്നു, പക്ഷേ ഒരു റ്റീ സ്റ്റാൾ പോലും ഉണ്ടായിരുന്നില്ല, ഒരേ ഒരു പാൻ ഷോപ് മാത്രമേ ഉണ്ടായിരുന്നുള്ളു.

യാത്രക്കാർ വളരെ കുറവുള്ള ഒരു റെയിൽവേ സ്റ്റേഷൻ ആയതുകൊണ്ട്, ഒരു ട്രെയിൻപോലും 2 മിനിറ്റ് പുറമെ അവിടെ സ്റ്റോപ്പ് ചെയ്യില്ല എന്നല്ലാതെ, ഭദ്രാചലം ക്ഷേത്ര ഉത്സവം സമയം മാത്രം, ഒരു ചില പാസ്സന്ജർ ട്രെയിൻ അവിടേക്കു വരും എന്ന് മനസ്സിലാകി.

ആ റെയിൽവേ സ്റ്റേഷൻ എന്തുകൊണ്ടാണ് സ്ഥാപിതമായത് എന്ന് ആലോചിച്ചാൽ മറ്റു എക്സ്പ്രസ്സ് ട്രെയിൻ വരുകയാണെങ്കിൽ, അവർക്കു വേണ്ടി വഴി കിട്ടു കൊടുക്കുവാൻ വേണ്ടി പാസ്സന്ജർ ട്രെയിനുകൾക്കു വേണ്ടി സ്ഥാപിച്ചതായേ തോന്നു. ഒന്ന് രണ്ടു എക്സ്പ്രസ്സ് ട്രെയിൻ രാത്രി നേരത്തിൽ വരുന്നത് കാരണം, അതിൽ കയറി ചെന്നൈ എത്തി ചേരാം എന്ന് കരുതിയിരുന്നു.

നേരത്തെ പെയ്ത മഴ കാരണം, ഗോദാവരി നദിയുടെ ജലാശയം നിറഞ്ഞുനിൽകുന്നതുകാരണം, ആ രാത്രി നേരത്തിൽ ശരീരം തണുപ്പ് കാരണം വിറയ്ക്കുവാൻ തുടങ്ങി. എനിക്കുവേണ്ടി ആ പോലീസുകാർ രണ്ടുപേരും കാത്തുനിന്നുകൊണ്ടിരുന്നത്, ഒരു ചെറു മനഃക്ലേശം ഉണ്ടാക്കി, അതെ സമയം ഒരു സമാധാനവും ഉണ്ടാക്കി.

കുറച്ചു നേരം തമിഴ് നാട്ടിൽ നടക്കുന്ന വിഷയങ്ങൾ, രാഷ്ട്രീയം, സിനിമ മറ്റും, അവിടെ നടക്കുന്ന കാര്യങ്ങളെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അര ട്രൗസർ ഇട്ട നാലു പേർ കൈയിൽ വടിയുമായി പെട്ടെന്ന് പ്ലാറ്റഫോമിലേക് വന്നു.

എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ശ്രമിക്കും മുൻപേ, റെയിൽവേ ടിക്കറ്റ് കൗണ്ടറിന്റെ കതകുകൾ വലിച്ചുഅടക്കപെട്ടു. അരിഞ്ഞു കൊണ്ടിരുന്ന വിളക്കുകൾ ആണിക്കപ്പെട്ടു, ചെറിയ നിലാവ് വെളിച്ചം മാത്രമേ അവിടെ ഉണ്ടായിരുന്നോള്ളൂ.

വന്നവർ, നിന്നുകൊണ്ടിരുന്ന സ്ഥലത്തിൽ  നിന്നും രണ്ട് വശത്തിലൂടെയും മുനോട്ടു വരാൻ ആരംഭിച്ചു. എന്തോ ഒരു വിപത്തു നടക്കുവാൻ പോകുന്നു എന്ന് മനസ്സിലായി, എല്ലാം അഗസ്ത്യ മുനി തന്നെ നോക്കട്ടെ എന്ന് നിർഭയമായി അവിടെ തന്നെ നിന്നു.

അവർ ഞങ്ങളുടെ അടുത്ത്‌ വന്നപ്പോൾ, എന്റെ അടുത്ത് ഇരുന്ന പോലീസ് ഓഫീസറെ യൂണിഫോമിൽ കണ്ടപ്പോൾ ഭയന്ന് ഓടുവാൻ തുടങ്ങി. ആ പോലീസുകാർ അവരെ തുരത്തി പിടിക്കുവാൻ ശ്രമിച്ചു, ഒരു ഒളിച്ചുകളി തന്നെ അവിടെ ഉണ്ടായി.

15 മിനിറ്റ് നേരം അങ്ങനെ തുടർന്നു.

ആ രണ്ടു പോലീസുകാരനും ചേർന്ന് ഒരുവനെ കൈ രണ്ടും കെട്ടി വലിച്ചുകൊണ്ടു വന്നു. 

അവർ എന്റെ അടുത്ത് വന്നതും, ഞാൻ ചെന്നൈ പോകുവാൻ വേണ്ടിയുള്ള എക്സ്പ്രസ്സ് ട്രെയിൻ വന്നതും കൃത്യമായി ഇരുന്നു.

"ആരാണ്  ഇവൻ?"

"നക്സലൈറ്റ് കൂട്ടത്തിൽ ഉള്ളവൻ, കൂടെയുള്ള 3  പേരും രക്ഷപെട്ടു. ഇവൻ താഴെ വീണത് കാരണം ഇവനെ മാത്രം പിടിക്കുവാൻ സാധിച്ചു," എന്ന് അവർ പറഞ്ഞു. പുറത്തു കിടക്കുന്ന പോലീസ് വണ്ടിയിൽ അവനെ കൊണ്ടുപോക്കുകയാണ് എന്ന് അവർ എന്നോട് പറഞ്ഞു തിരിച്ചു.

കയറുവാൻ പോലും സാധിക്കാതെ, പടിയിൽ ഇരുന്ന ചിലരെ ചവിട്ടേണ്ടിവരുകയും, അവരുടെ കോപത്തിന് കാരണമായി ഞാൻ ട്രെയിനിനുള്ളിൽ കയറി. അവിടെ തിരിഞ്ഞു നോക്കിയാലും തല മാത്രം കാണുവാൻ സാധിക്കുന്നു, നിൽക്കുവാൻ പോലും സ്ഥലം ഇല്ല.

ഞാൻ റിസർവേഷൻ ചെയ്തില്ല, അതുകൊണ്ടു അൺ  - റിസേർവ്ഡ് കംപാർട്മെന്റിൽ കയറി. അവിടെനിന്നും വന്ന ഒരു ടിക്കറ്റ് പരിശോധകൻ ഞാൻ ഇരുന്ന കംപാർട്മെന്റിന് സമീപം വന്നു. ഇവിടെ വാ, എന്ന് തെലുഗ് ഭാഷയിൽ എന്നെ വിളിച്ചു. 

"ജാലകത്തിലൂടെ എത്തി നോക്കി ഞാൻ "എന്നെയാണോ?" വിളിച്ചത് എന്ന് ചോദിച്ചു, ഒരു ചെറു ഭയത്തോടെ. 

"അതെ! അടുത്ത റിസേർവ്ഡ് കംപാർട്മെന്റിൽ ഒരു ബെർത്ത് ഒഴിഞ്ഞുകിടക്കുകയാണ്, വരുന്നുവോ?", എന്ന് ചോദിച്ചു.

സന്തോഷമായി സ്വീകരിച്ചു. ആ കംപാർട്മെന്റിൽ കയറി സീറ്റിൽ ഇരുന്നു. ടിക്കറ്റ് പരിശോധകൻ അവിടെ വന്നപ്പോൾ ഞാൻ ക്യാഷ് കൊടുത്തു.

"റിസേർവ്ഡ് കംപാർട്മെന്റിൽ കയറുവാൻ വേണ്ടുള്ള ക്യാഷ് മാത്രം കൊടുത്താൽ മതിയെന്ന്", കുറച്ചു അധികമായി ഞാൻ കൊടുത്ത ക്യാഷ് തിരിച്ചു തന്നു. 

ഇങ്ങനെ കൂടെ നല്ല മനുഷ്യർ ഉണ്ടല്ലോ ഈ പ്രപഞ്ചത്തിൽ എന്ന് മനസ്സിലാക്കുവാൻ പറ്റി. ആ ടിക്കറ്റ് പരിശോധകനും ഉറക്കം വന്നില്ല. എനിക്കും ബെർത്ത് സൗകര്യം ലഭിച്ചതിനു ശേഷവും ഉറക്കം ലഭിച്ചില്ല. അദ്ദേഹത്തോട് പതുക്കെ നാട്ടു വിശേഷം പറഞ്ഞിരുന്നു. അവസാനമായി ആന്ധ്ര സംസ്ഥാനത്തിൽ ഉള്ള നക്സലൈറ്റെപ്പറ്റിയുള്ള സംസാരം വന്നു. ടിക്കറ്റ് പരിശോധകൻ വലിയ അറിവുള്ള മനുഷ്യനാണ് എന്ന് തോന്നി, വളരെയധികം വിഷയങ്ങളെക്കുറിച്ചു അദ്ദേഹം പറഞ്ഞു, അതിൽ ഒരു കാര്യം.

"തങ്ങൾക്കു അറിയില്ലേ", കുറച്ചു നേരം മുൻപ് മോഷ്ടിക്കുവാൻ വന്ന നക്സലൈറ്റ് ഗ്രൂപ്പിൽനിന്നും ഉള്ള ഒരുവൻ പോലീസുകാർ പിടിക്കപ്പെട്ടു. ടിക്കറ്റ് കൌണ്ടർ മോഷ്ടിക്കുവാൻ വേണ്ടി വന്നതായിരിക്കാം അവർ. പോലീസുകാർ  അവൻ പിടിക്കപ്പെട്ടു. അവന്റെ പേര് നാഗി റെഡ്ഢിയാണ്. അവൻ അവരുടെ നേതാവാണ് എന്ന് തോന്നുന്നു.

"നാഗി റെഡ്ഢിയാണോ", എന്ന് അതിശയത്തോടെ ഞാൻ ചോദിച്ചു.

"എന്ത്? അവനെ പറ്റി താങ്കൾക് അറിയുമോ", എന്ന് എന്നോട് ചോദിച്ചു.

"അറിയില്ല" എന്ന് ഞാൻ പറഞ്ഞു പെട്ടെന്നു തന്നെ.

"അവൻ കാണാതെപോയ ആ പോലീസുകാരന്റെ അനുജനായിരിക്കും", എന്ന് ഞാൻ വിചാരിച്ചു.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................