01 June 2017

സിദ്ധാനുഗ്രഹം - 22



ഒട്ടും വെളിച്ചം ഇല്ലാത്ത ആ മുറിയിൽ നിന്നും വന്നതുകൊണ്ട് അദ്ദേഹത്തിനു മയക്കംവന്നിരിക്കും എന്ന് ഒരുചിലർ പറഞ്ഞത് എനിക്കും ന്യായമായി തോന്നി. മുഖത്തിൽ വെള്ളം തെളിച്ചു, ഒരു കാപ്പിയും കൊടുത്തു, കുറച്ചു നേരത്തിൽ തെളിച്ചം വന്നു. മയക്കം മാത്രം തെളിഞ്ഞു എന്നല്ലാതെ അദ്ദേഹത്തിന് സംസാരിക്കുവാൻ പറ്റിയില്ല. അദ്ദേഹം ഇമവെട്ടി അവിടെ തന്നെ ഇരുന്നു.

"ഇപ്പോൾ ഒന്നും സംസാരിക്കണ്ട, കുറച്ചു നേരം വിശ്രമിക്കുക, മഴ ഇപ്പോഴാണ് കുറഞ്ഞിട്ടുള്ളത്. വെള്ളം ഇപ്പോഴാണ് കുറച്ചു - കുറച്ചായി കുറഞ്ഞിട്ടുള്ളത്, കുറച്ചു നേരത്തിൽ നമുക്ക് പുറപ്പെടാം. മലയിൽ നിന്നും താഴേക്ക് എത്തിയതിനു ശേഷം ഡോക്ടറിനെ കാണിക്കാം, അതുവരെ ധൈര്യമായി ഇരിക്കുവാൻ കുറച്ചു അവരിൽ കുറച്ചു പേര്."

ഇതിനൊന്നും ആ മയങ്ങി വീണ അദ്ദേഹത്തിന് ഉത്തരം ഒന്നും പറയുവാൻ സാധിച്ചില്ല, ഏതോ സംസാരിക്കുവാൻ ശ്രമിച്ചു പക്ഷേ സാധിച്ചില്ല.

കുറച്ചു നേരം കഴിഞ്ഞു അദ്ദേഹത്തെ തൂക്കി കൊണ്ടുപോകുവാൻ ശ്രമിച്ചപ്പോളാണ് കാലുകൾ സ്വാധീനമില്ലാത്ത ഇരിക്കുന്നത് കണ്ടത്. അദ്ദേഹത്തിൻറെ മുഖത്തിൽ വേദന സഹിക്കുന്നത് കാണുവാൻ സാധിച്ചു, അത് പറയുവാൻ സാധിക്കാത്തതുകൊണ്ടു രോദനം മൂലം പ്രകടിപ്പിച്ചു. അദ്ദേഹത്തിന് നടക്കുവാൻ സാധികാത്ത വാർത്ത കേട്ട ക്ഷേത്രത്തിലെ ജൂനിയർ ഓഫീസർക് അത് വിശ്വസിക്കുവാൻ സാധിച്ചില്ല, ഉടൻ തന്നെ ഡോക്ടറുടെ സഹായം അവിടെ എത്തിക്കുവാൻ വേണ്ടതു ചെയ്തു.

ഇതെല്ലാം നോക്കികൊണ്ടിരുന്നു എനിക്ക് ഒരു വർഷം കഴിഞ്ഞു വരൻ ഇരിക്കും സംഭവങ്ങൾ ഇപ്പോൾ തന്നെ ഫലിച്ചല്ലോ എന്ന് ഒരു സങ്കടം തോന്നി. ഞാൻ ക്ഷേത്രത്തിൻറെ ഗർഭഗൃഹത്തിന്റെ അരികിൽ ചെന്നു, ശ്രീരാമനെയും, അഗസ്ത്യ മുനിയെയും പ്രാർത്ഥിച്ചു, ആ അഡിമിനിസ്ട്രേറ്റിവ് ഓഫീസർക്കു പെട്ടെന്നു സംഭവിച്ച ഈ അസുഖം മാറ്റുവാനും, മറ്റുമല്ല നല്ല ആരോഗ്യത്തോടെ അദ്ദേഹം വിജയവാഡ നാളെ ചെല്ലണം എന്നും പ്രാർത്ഥിച്ചു, തുടർന്നു അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു ജീവ നാഡി വായിക്കുവാൻ തുടങ്ങി. 

"ഒരു ഉയർന്ന കുലത്തിൽ പിറന്നു, മഹത്തായ ആത്മീയ കാര്യങ്ങൾ ചെയുവാൻ ആണ് ഈ ജന്മം കൊടുക്കപ്പെട്ടുള്ളത്, ചെയുന്ന തെറ്റുകൾ ചൂണ്ടികാണിച്ചു, ഇവൻറെ ഭാവികാലം നന്നാകുവാനും ഉള്ള മാർഗ്ഗവും കാണിച്ചു. എന്നാൽ, എല്ലാം കാര്യങ്ങളിലും ഒരു അശ്രദ്ധയും, അജ്ഞതയും കാണിച്ചു തന്നെ ഇവൻ നടക്കുന്നു. രക്തം നന്നായി ഇരിക്കും വരെ മാത്രമേ കാര്യങ്ങൾ എല്ലാം സംസാരിക്കുവാനും, നടത്തുവാനും സാധിക്കും. അത് ഒരു നിമിഷം നിൽക്കുകയാണെങ്കിൽ അവൻറെ ഗതി എന്തായിരിക്കും? എന്നത് ഇവന് മനസ്സിലാകുവാൻ വേണ്ടിയാണു ഇങ്ങനെ നടന്നിട്ടുള്ളത്. ഈ പാഠം ഇദ്ദേഹത്തിന് പഠിപ്പിച്ചത് ഇപ്പോൾ ഇവിടെ വന്ന  ശ്രീരാമൻ തന്നെയാണ്. 40 നിമിഷത്തിൽ ഇവൻ പഴയതുപോലെ വന്നിടും."

"അതിനുൾ ഇവൻ ഒരു കാര്യം ചെയ്യണം, അതായതു ഒരു ഭക്തൻ ശ്രീരാമന് കുറച്ചു ആഭരണങ്ങൾ നൽകിട്ടുണ്ട്, അത് ഇവൻ ക്ഷേത്രത്തിൽ ചേർക്കാതെ ഇവൻറെ റൂമിലുള്ള അലമാറയിൽ വച്ചിട്ടുണ്ട്. അത് എടുത്തു ക്ഷേത്രത്തിൻറെ ഹുണ്ടിയിൽ ഇടണം. അങ്ങനെ ചെയ്താൽ എല്ലാം ശെരിയാകും എന്ന് അഗസ്ത്യ മുനി പറഞ്ഞു."

ഇതു ഞാൻ അദ്ദേഹത്തോട് പറഞ്ഞാൽ വലിയ പ്രശനമാകും എന്നത് കാരണം, ഇതേ കുറിച്ച് മിണ്ടിയില്ല, സമയം അധിക്രമിക്കുകയായിരുന്നു.

ഇതിനകം മലയടിവാരത്തിൽ നിന്നും ഒരു ഡോക്ടർ അവിടേക്കു വന്നു.

മയങ്ങിയിരുന്ന ആ അഡ്മിനിസ്ട്രേറ്റിവ് ഓഫീസറെ ഡോക്ടർ നന്നായി പരിശോധിച്ചു. ആരോഗ്യം വീണ്ടെടുക്കുവാനും ഞെരമ്പു തളർച്ച മാറ്റുവാനും മരുന്ന് കൊടുത്തു.

"ഭയപ്പെടേണ്ട പെട്ടെന്ന് തന്നെ എല്ലാം ശെരിയാകും", എന്ന് ധൈര്യം കൊടുത്തുകൊണ്ട് ഡോക്ടർ പോയി, ഇതു കേട്ടതും എല്ലാർക്കും സന്തോഷമായി.

ഈശ്വരൻറെ കാരുണ്യമോ അതോ പ്രകൃതിയുടെ കാരുണ്യമോ, ഗോദാവരിയിൽ പെട്ടെന്ന് വെള്ളം കുറഞ്ഞു. മഴ നിന്നതു കാരണം മലയടിവാരത്തിൽ ഉള്ള കടകളിൽ ജനങ്ങൾ സ്വതന്ത്രമായി നടക്കുവാൻ തുടങ്ങി. 

ഇവിടെ നിന്നും എന്താണ് ചെയുവാൻ പോകുന്നത്? ശ്രീരാമൻറെ ദർശനം ലഭിച്ചു, ഭക്ത രാമദാസ് ഭക്തിയോടെ ശ്രീരാമന് ചെയ്ത ആഭരണങ്ങളും കണ്ടു, അതോടെ ഗോദാവരി നദിയുടെ പ്രവാഹം കാണുവാനും സാധിച്ചു. പോരാതെ ഷേത്രത്തിന്റെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർക്കു ജീവ നാഡി വായിക്കുവാനും സാധിച്ചു. ഇവിടെ നിന്നും തിരിക്കേണ്ടത് തന്നെ എന്ന് കരുതി ശ്രീരാമനെ ദർശനം ചെയ്തു പുറത്തേക്കു വന്നു. സംസാരിക്കുവാൻ പറ്റാത്ത സാഹചര്യത്തിൽ ഇരുന്നാലും -------

അവിടെ കണ്ട കാഴ്ച എന്നെ അതിശയിപ്പിച്ചു.

ആ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസർ, തനിക് വിശ്വസ്ത അനുയായിയുടെ സഹായത്തോടെ ഏതോ ഒരു കാണിക്ക എടുത്തു അവിടെയുള്ള ഹുണ്ടിയിൽ ഇട്ടു. അദ്ദേഹത്തിൻറെ അടുത്ത് ചെന്ന്, "ഞാൻ തിരിക്കുകയാണ്, എല്ലാം സായങ്ങൾക്കു നന്ദി, എന്ന് പൊതുവാകെ പറഞ്ഞു," എന്തോ ഹുണ്ടിയിൽ ഇട്ടുവല്ലോ, എന്തെങ്കിലും പ്രാർത്ഥനയോ?, എന്ന് ചോദിച്ചു.

"അത് ഒന്നുമില്ല. മൂന്ന് ദിവസം മുൻപ് ഈ ദേശത്തിൽ വന്ന ഒരാൾ എൻറെ പക്കം ഒരു പൊതി തന്നിട്ട് ഹുണ്ടിയിൽ ഇടുവാൻ പറഞ്ഞു. അതു ഇപ്പോളാണ് ഓർമവന്നത്, അതാണ് ഹുണ്ടിയിൽ ഇട്ടത്," എന്ന് പതുകെ പറഞ്ഞു.

"തങ്ങൾക്കു ഇപ്പോൾ വയ്യാതെ ഇരികുകയാണല്ലോ, പിന്നീട് ഇടാമല്ലോ, ഇപ്പോൾ ഒന്ന് വിശ്രമിക്കാമല്ലോ," എന്ന് ചോദിച്ചു ഞാൻ.

"ഇല്ല സാർ, താങ്കൾ അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ വായിച്ചതു ഞാൻ ഇപ്പോളാണ് ഓർത്തത്. അദ്ദേഹം പറയുന്നത് പോലെ ചെയ്തേക്കാം." വാക്കുകൾ പതുക്കെ പുറത്തു വന്നു. ഈ അര മണിക്കൂർ നേരമുള്ള കാൽവേധന എനിക്ക് സഹിക്കുവാൻ സാധിക്കുന്നില്ല. ഒരു സമയം എനിക്ക് പക്ഷഘാതം വന്നാൽ എൻറെ അവസ്ഥ എന്താക്കും? എന്ന് ആലോചിച്ചു നോക്കി, ഞാൻ ഭയന്നുപോയി. അതുകൊണ്ടു അഗസ്ത്യ മുനി പറയുന്നത് പോലെ ചെയ്തേക്കാം," എന്ന ഉറച്ച തീരുമാനത്തിൽ പറഞ്ഞു.

"അങ്ങനെ തന്നെ ചെയുക," എന്ന് പറഞ്ഞു മല പടികെട്ടു ഇറങ്ങുമ്പോൾ എനിക്കൊരു അതിശയം കാത്തുനിന്നുകൊണ്ടിരുന്നു.

"സാർ, താങ്കൾ എന്നെ ഓർക്കുന്നുവോ" എന്ന് തമിഴിൽ ഒരാൾ സംസാരിച്ചു. അദ്ദേഹം മല കയറുകയായിരുന്നു. വേഗമായി പടി ഇറങ്ങിക്കൊണ്ടിരുന്ന ഞാൻ, എന്നെ നോക്കി കൈകൂപ്പി നിന്നുകൊണ്ടിരുന്ന അദ്ദേഹത്തെ നോക്കി.

എൻറെ ഉള്ളുണർവ് പറഞ്ഞു ഞാൻ കുറച്ചു ദിവസങ്ങള്ക്കു മുൻപ് ആയിരിക്കണം അദ്ദേഹത്തെ കണ്ടിരിക്കണം. പക്ഷെ അദ്ദേഹത്തെ മനസ്സിലാക്കുവാൻ സാധിച്ചില്ല. അതുകാരണം മടിച്ചുനിന്നു. 

അദ്ദേഹവും, അദ്ദേഹത്തിൻറെ ഭാര്യ, രണ്ടു മുതിർന്ന പെൺ കുട്ടികൾ. എല്ലോരും നല്ല സമ്പത്തുള്ള കുടുബത്തിൽ നിന്നും വന്നവർ, കിതച്ചു കൊണ്ട് വന്ന അദ്ദേഹം, തൻറെ പക്കമുള്ള പട്ടു കൊണ്ട് മുഖം തുടച്ചു. അദ്ദേഹം ഒരു വെളുത്ത ജുബ്ബ, ഗോൾഡ് ചെയിൻ, വില കൂടിയ പട്ടു മുണ്ട്, വാസനാധി ദ്രവ്യങ്ങൾളോടെ, എൻറെ അടുത്തേക്ക് വന്നു.

"എന്നെ ഇപ്പോഴും കണ്ടു പിടിക്കുവാൻ സാധിച്ചില്ലെയോ?" എന്ന് അദ്ദേഹം തന്നെ ചോദ്യവും ചോദിച്ചു, അതിനുള്ള ഉത്തരമും പറഞ്ഞു.

"ഒരു ദിവസം വൈകുന്നേരം വിഷം കുടിച്ചു, ഒരു പരദേശിയുടെ കോലത്തിൽ വന്നുവല്ലോ, അവൻ തന്നെ ഞാൻ", എന്ന് ഭവ്യതയോടെ പറഞ്ഞു.

"ഞാൻ ഈ നിലയിൽ എത്തുവാൻ കാരണം അഗസ്ത്യ മുനിയുടെ വാക്കുകൾ കാരണമാണ്" എന്ന് പറഞ്ഞു ഭാര്യയേയും, കുട്ടികളെയും എന്നിക്കു പരിചയപ്പെടുത്തി.

അദ്ദേഹം പണ്ടു കാണുവാൻവന്നപ്പോൾ ഉള്ള ഓർമ്മകൾ എനിക്ക് ഓർമ വന്നു........

സമ്പത്തുകൾ എടുക്കണം എന്ന ഉദ്ദേശത്തോടെ അദ്ദേഹത്തിൻറെ ബന്ധുക്കൾ വീട്ടിൽ നിന്നും പുറത്തെറക്കി. ജീവന് ഭയന്നു ഇദ്ദേഹം ഒരു സന്യാസിയെ പോലെ ജീവിക്കുകയായിരുന്നു. കുറച്ചു കാലം വടക്കേ ഇന്ത്യ ചിലവഴിച്ചതിനു ശേഷം ഇപ്പോൾ തമിഴ് നാട്ടിൽ തിരിച്ചെത്തിയിരിക്കുന്നു. പിന്നെ ജീവ നാഡിയെ പറ്റി അറിഞ്ഞതിനുശേഷം, എൻറെ പക്കം നാഡി വായിക്കുവാൻ വന്നപ്പോൾ, എന്നെയും അഗസ്ത്യ മുനിയെയും പരീക്ഷിക്കുവാൻ വിഷം കുടിച്ചു വന്നതും, അതു കാരണം വയറ്റിൽ വന്ന അസുഖം ഗുണമായതു എനിക്ക് ഇപ്പോൾ ഓർമയിൽ വന്നു.

ആ പരദേശി വേഷം എവിടെ, ഈ രാജകീയ വേഷം എവിടെ? എന്ന് ഞാൻ അതിശയിച്ചു നിന്നു.

ഭാര്യയോട് വീണ്ടും ഒന്നായി ചേരുകയും, സമ്പത്തിനുവേണ്ടി പലരും അദ്ദേഹത്തെ വിരട്ടി ഇറക്കിയോ, കൊല്ലുവാൻ ശ്രമിച്ചവരും എല്ലാം ഓടിപോയി, ഉള്ള സമ്പത്തിൽ മൂന്നിൽ ഒരു പകുതി അനാഥ ആശ്രമത്തിൽ കൊടുത്തതിനു ശേഷം ഇപ്പോൾ ആന്ധ്ര പ്രദേശത്തിൽ ആത്മീയ യാത്ര ചെയ്യുന്നതായി പറഞ്ഞു.

"കഠിനമായ മഴ വെള്ള പൊക്കം ഏർപ്പെട്ടല്ലോ, എങ്ങനെ നിങ്ങൾ ഇവിടെ വന്ന് ചേർന്നത്", എന്ന് ചോദിച്ചപ്പോൾ ഇതും അഗസ്ത്യ മുനിയുടെ പുണ്യം തന്നെ എന്ന് പറഞ്ഞു.

"എങ്ങനെ?" എന്ന് ചോദിച്ചു.

"രാവിലെ ഇങ്ങോട്ടു പുറപ്പെട്ടപ്പോൾ, വെള്ളം കര കവിഞ്ഞു ഒഴുകുകയാണ് ആരും ഇപ്പോൾ കാറിൽ ചെല്ലരുത് എന്ന് ഭയപ്പെടുത്തി. എനിക്കോ, ഇന്നേ ദിവസം തന്നെ ശ്രീരാമനെ ഇവിടെ വന്നു കാണണം എന്ന വൈരാഗ്യം വന്നു. അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചുകൊണ്ട്, അദ്ദേഹത്തിൻറെ ഒരു പടം കാറിൻറെ മുന്നിൽ ഉള്ള കണ്ണടിയിൽ ഒട്ടിച്ചു. ഒരു ധൈര്യത്തിൽ ഇങ്ങോട്ടു വന്നു, നല്ല കാലം വെള്ളം കുറയുവാൻ തുടങ്ങി. സുരക്ഷിതമായി വന്നു ചേരുവാൻ പറ്റി," എന്ന് പറഞ്ഞു ആ കോടിശ്വരൻ. 

പിന്നെ എന്നെപ്പറ്റി അന്വേഷിച്ചു, ഞാൻ ശ്രീരാമൻറെ ദർശനം കഴിഞ്ഞു പുറപ്പെടുകയാണെന്ന് പറഞ്ഞു.

"ഒരു മണിക്കൂർ കൂടെ താങ്കൾ ഇവിടെ നിൽക്കുകയാണെങ്കിൽ ഞാൻ താങ്കൾക്കു എവിടെ ചെല്ലണമെന്ന് പറയുന്നുവോ അവിടെ കൊണ്ട് ആക്കാം എന്ന് അഭ്യർത്ഥിച്ചു."

"എന്തിനു ഞാൻ കാത്തിരിക്കണം, പതുക്കെ ബസ്സിൽ പുറപ്പെടാം", എന്ന് തന്നെ ആദ്യം തീരുമാനിച്ചത്. പക്ഷെ ഒരു സമയം മഴ കാരണം ബസ് വന്നില്ലെങ്കിൽ എന്ത് ചെയ്യും? എന്ന ഒരു ചോദ്യവും മനസ്സിൽ വന്നു, അതുകാരണം അദ്ദേഹത്തിൻറെ ഒപ്പം പുറപ്പെടുവാൻ ഞാൻ തീരുമാനിച്ചു.

പിന്നെ അദ്ദേഹത്തോട്, ശെരി ഞാൻ കാത്തിരിക്കാം എന്ന് പറഞ്ഞു. ശ്രീരാമൻറെ ദർശനം ചെയ്തു വരുക എന്ന് പറഞ്ഞു അവിടെ ഒരു പടിക്കെട്ടിൽ ഇരുന്നു.

വളരെ സന്തോഷത്തോടെ അദ്ദേഹം തൻറെ കുടുംബത്തോടൊപ്പം വേഗമായി പടി കയറുവാൻ തുടങ്ങി.

ഭദ്രാചലത്തിൽ, സന്തോഷയമായി ഇരിക്കുന്ന ഇദ്ദേഹത്തെ കാണും എന്ന് ഞാൻ സ്വപ്നത്തിൽ പോലും വിചാരിച്ചില്ല. എൻറെ കൺമുന്നിൽ ഇദ്ദേഹം ഒരു പരദേശിയുടെ രൂപത്തിൽ വിഷം കുടിച്ച ബോട്ടിലുമായി വന്നതാണ് കാണുന്നത്.

"വിധി" ഒരു മനുഷ്യനെ എങ്ങനെ ഒക്കെയാണ് മാറ്റുന്നത് എന്നത് ഓർത്തു ഞാൻ അതിശയിച്ചു പോയി. ഭദ്രാചലം ചെല്ലുക അവിടെ പല - പല അതിശയങ്ങൾ നടക്കും എന്ന് അഗസ്ത്യ മുനി പറഞ്ഞത്, ഒരു പക്ഷെ ഇതാണോ? അതോ വേറെയെന്തെങ്കിലും ആണോ? എന്ന അതിശയത്തോടെ സമയം നീക്കുകയായിരുന്നു.

പെട്ടെന്നുതന്നെ ദർശനം നടത്തി വന്ന ആ കോടിശ്വരനൊപ്പം ഞാനും മല അടിവാരത്തേക്കു നടന്നു തുടങ്ങി.

കാറിൻറെ മുൻവശം ഉള്ള കണ്ണാടിയിൽ അഗസ്ത്യ മുനി മൗനമായി ചിരിച്ചുകൊണ്ടിരുന്നു. കൈവശമുള്ള ജീവ നാഡി അദ്ദേഹത്തിൻറെ പാദത്തിൽ വച്ച് പ്രാർത്ഥിച്ചു. 

ആ കോടിശ്വരന്, എൻറെ ഒപ്പം സംഭാഷണം ചെയ്യുന്നതിൽ വളരെ സന്തോഷം. എന്നാൽ എനിക്കോ ഭദ്രമായി റെയിൽവേ സ്റ്റേഷനിൽ എത്തണം എന്നായിരുന്നു. എന്തെന്നാൽ മഴ  കാരണം റോഡ് വളരെ മോശമായിരുന്നു, മാത്രമല്ല കാർ ഡ്രൈവറും വളരെ തിടുക്കമുള്ള രീതിയിലായിരുന്നു ഓടിച്ചിരുന്നത്. ഒരു ചെറു ഭയം ഇരുന്നാലും അഗസ്ത്യ മുനി എന്നെ രക്ഷിക്കും എന്ന ഒരു ധൈര്യം ഉണ്ടായിരുന്നു.

മഴ കാരണമോ അതോ സാധാരണമായോ ആ പ്രദേശത്തിലെ വൈധ്യുതി വിച്ഛേദിക്കപ്പെട്ടിരുന്നു. നല്ല ഇരുട്ടു ആയിരുന്നു, ഡ്രൈവർ ആ പകുതിയിൽ പുതിയ വ്യതിയായതാൽ ഞങ്ങൾ പോലും അറിയാതെ ഭദ്രാചലം റെയിൽവേ സ്റ്റേഷൻ ചെല്ലാതെ കാർ വേറെ റൂട്ടിൽ പോയി. റൂട്ട് മാറിപോയത് ഡ്രൈവർ അറിഞ്ഞിട്ടും, ദൂരെ കാണുന്ന വെളിച്ചം നോക്കി അദ്ദേഹം കാർ ഓടിച്ചു, അവിടെ ചെന്നപ്പോൾ.......

എന്താണ് നടക്കുന്നത് എന്ന് ഞങ്ങൾ തീരുമാനിക്കുംമുമ്പേ, ആറ് പേർ അടങ്ങുന്ന ഒരു കൂട്ടം പെട്ടെന്നു ഞങ്ങളുടെ കാറിനെ തടഞ്ഞു. ചിലർ കാറിൻറെ പുറത്തു അടിച്ചു. അവരെല്ലാം ചുവന്ന ഷർട്ടും കാക്കി നിറത്തിൽ ഉള്ള നിക്കറും അണിഞ്ഞിരുന്നു. കൈയിൽ ഏതോ ഒരു രാഷ്ട്രീയ പാർട്ടിയുടെ കോടി. ശെരിക്കും പെട്ടു എന്ന് തന്നെ തോന്നി, മൊത്തമായി അകപ്പെട്ടു എന്ന് മനസ്സിലായി, മാത്രമല്ല ഭയന്നുപോയി.



സിദ്ധാനുഗ്രഹം.............തുടരും!

No comments:

Post a Comment

Post your comments here................