21 June 2018

സിദ്ധാനുഗ്രഹം - 62



അഗസ്ത്യ മുനിയുടെ ജീവ നാഡി വായിക്കുന്നതിനു മുൻപ് വരെ എനിക്ക് വാമാചാരത്തിൽ തീർത്തും വിശ്വാസം ഇല്ലായിരുന്നു. നമ്മൾ ചെയ്ത തെറ്റുകൾ തന്നെയാണ് അവ. ഇത് പണം ഉണ്ടാകുവാൻ വേണ്ടുള്ള മാർഗമായി ചിലർ തെറ്റായ കാര്യങ്ങൾ പറഞ്ഞു നമ്മളുടെ അറിവിനെ അന്ധമാകുന്നു. അത് കാരണം ഇതു വിശ്വസിക്കരുത് എന്ന് പലരോടും പറഞ്ഞു തിരിച്ചു അയച്ചിട്ടുണ്ട്. 

പ്രാർത്ഥന കൊണ്ട് ജയിക്കുവാൻ സാധിക്കാത്തതായി ഒന്നും തന്നെയില്ല എന്ന് എൻറെ വിശ്വാസം. കേരത്തിൽ തന്നെയാണ് ഈ അഥർവ്വ വേദം ഉള്ളത്. അത് കാരണം വേണമെങ്കിൽ വിശ്വസിക്കാം, എന്നാൽ സത്യത്തിൽ വിശ്വസിക്കേണ്ട ആവശ്യമില്ല. 

എന്ത് കൊണ്ടാൽ 4 വേദമാണുള്ളത്, റിഗ്, യജുർ, സാമം പിന്നെ അഥർവ്വ വേദം, ഇതിൽ സാമ വേദത്തിന് തമിഴ് നാട്ടിൽ ഒരു അധികാരയം ഉണ്ട്. അഥർവ്വ വേദം മന്ത്ര ശക്തി നിറഞ്ഞതു. എന്നിരുന്നാലും അഥർവ്വ വേദം പരിചരിക്കുന്നവർ തമിഴ് നാട്ടിൽ ആരും ഇല്ല. രണ്ടാമത് തമിഴ് നാട്ടിൽ അഥർവ്വ വേദം പ്രബലവും അല്ല. അത് കാരണം മന്ത്രികം, വാമാചാരം എന്നിവയ്ക്കു പ്രാധാന്യം നൽകില്ല. ഒരു സമയം കേരളത്തിനും - തമിഴ്നാട്ടിനും അരികിൽ വസിക്കുന്ന ജനങ്ങളിൽ ഈ അഥർവ്വ വേദം ഒരു വിശ്വാസമായി തീര്ന്നിരിക്കാം. 

ഇങ്ങനെ ഏതെങ്കിലും ഒരു വിശ്വാസം ഉണ്ടോ എന്ന് എൻറെ ഒരു സുഹൃത് ചോദിച്ചു "ഇതിനെ കുറിച്ച് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുവാൻ", അദ്ദേഹം പറഞ്ഞു.

ആദ്യം ഈ സംശയങ്ങളെല്ലാം അഗസ്ത്യ മുനി ജീവ നാഡി മൂലം ഉത്തരം പറയുമോ എന്ന് എനിക്കൊരു ഭയം, എന്നിരുന്നാലും മുറയായി പ്രാർത്ഥിച്ചു അഗസ്ത്യ മുനിയോട് ചോദിച്ചപ്പോൾ. 

"ക്ഷമയോട് നോക്കുക", ഇന്നേക്ക് രണ്ട് ദിവസത്തിൽ നാം തന്നെ ഇതിനുള്ള ഉത്തരം നൽകാം എന്ന് അദ്ദേഹം പറഞ്ഞു. 

ഇത് എനിക്ക് സന്തോഷമായും അതേ സമയം അതിശയിപ്പിക്കുന്ന ഒരു വാർത്തയായി ഇരുന്നു.

രണ്ട് ദിവസത്തിന് ശേഷം, അടുത്ത ദിവസം ഏകദേശം 11 മണിക്ക്, മികവും പ്രബലമായ ഒരു സിനിമ കമ്പനി മുതലാളി എൻറെ പക്കം വന്നു. "നാഡി നോക്കുവാൻ വരാമോ, എന്ന ഒരു ചോദ്യം ചോദിച്ചപ്പോൾ?, അഗസ്ത്യ മുനിയുടെ ആജ്ഞ മൂലം അദ്ദേഹത്തെ വരാൻ പറഞ്ഞു. 

വളരെ വലിയൊരു കോടിശ്വരനാണെങ്കിലും ഭക്തിയോടെ തന്നെയാണ് അദ്ദേഹം വന്നിട്ടുണ്ടായിരുന്നത്. അദ്ദേഹത്തിൻറെ മുഖത്തിൽ ഒരു പാണകാരന്റെ തിളക്കം ഉണ്ടായിരുന്നു, എന്നാൽ അതേ സമയം അദ്ദേഹത്തിൻറെ കണ്ണുകളിൽ വളരെയധികം വിഷമങ്ങൾ ഉള്ളതായും കാണുവാൻ സാധിച്ചു. 

ജോലിയിൽ ഉള്ള പ്രശ്നമായിരിക്കും എന്ന് എൻറെ മനസ്സ് പറഞ്ഞു. അഗസ്ത്യ മുനിയുടെ ജീവ നാഡി വായിക്കുവാൻ ആരംഭിച്ചു. "ആകാശഗംഗയിലുള്ള ഒരു നക്ഷത്രം പോലെ" എന്ന് പറഞ്ഞു തുടങ്ങി അഗസ്ത്യ മുനി.

താങ്കളുടെ മകൾ പർവ്വതകുമാരിയുടെ പേരുള്ളവൾ. അന്യ രാജ്യ ഭാഷ കൈകാര്യം ചെയ്യുന്നതിൽ പ്രവീണതയുള്ളവൾ. എഴുത്തിലും, സംസാരത്തിലും പലരെയും തോൽപ്പിച്ച് സമ്മാനങ്ങൾ മേടിച്ചവൾ. ഒട്ടും പ്രായമാകാത്ത ആ കുഞ്ഞു, തൻറെ പള്ളിക്കൂടത്തിൻറെ അരികിൽ ഒട്ടും വിദ്യാഭ്യാസം ഇല്ലാത്ത ഒരു വ്യക്തി തൻറെ പണികൾക്കായി ഈ കുട്ടിയെ ഉപയോഗിക്കുന്നു. 

ഒന്നും അറിയാതെ ഈ കുഞ്ഞാണെങ്കിൽ ആ വ്യക്തി നടത്തുന്ന പെട്ടികടയിൽ ചെറിയ ടിൻ സ്വർണം വാങ്ങുവാൻ വേണ്ടി കൂട്ടുകാരികളോടൊപ്പം പോകാറുണ്ട്. പണവും, അധികാരവും, പ്രശസ്തിയും ഉള്ള നിൻറെ മകളുടെ കൈകൾ പിടിച്ചു ഉല്ലാസമായി ജീവിക്കുവാൻ ആഗ്രഹിക്കുന്നു. 

ജീവ നാഡി നോക്കുവാൻ വന്ന ഈ സമയത്തിൽ ആ നായവഞ്ചകൻ ബലരാമൻ പിറന്ന ആ സ്ഥലത്തിൽ നിന്നും അഥർവ വേദത്തിൻ ദുഷ്പ്രയോഗം, ഒരു മിട്ടായുമായി നടക്കുന്നു. നീ ചെയ്ത പുണ്യത്താലും, നിൻറെ ഭാര്യ ദിവസവും മുരുകന് അഞ്ച് തിരിയിട്ടുള്ള വിളക്ക് കത്തികുന്നത്താലും നിൻറെ മകൾ ആ വഞ്ചകൻറെ വലയിൽ ഇതു വരെ വീണിട്ടില്ല, അതുമല്ല നീ ഇവിടെ വന്ന സമയം നല്ലത്. ഇനിയും 7 ദിവസം ആ വ്യക്തിയിൽ നിന്നും നിൻറെ മകളെ അകറ്റി നിറുത്തുക. പിന്നീട് അവൻ ചെയ്തത് എല്ലാം ഇല്ലാതാകുകയും, പിന്നീട് അതുതന്നെ അവന് ഒരു നല്ല പാഠം പഠിപ്പിക്കും. ഉടൻ തന്നെ ചെന്ന് മുരുക ഭഗവാന് പാൽ, ജലം കൊണ്ട് അഭിഷേകം ചെയ്തിട്ടു ഭഗവാൻറെ പാദത്തിൽ ഇരിക്കും ആ നാരങ്ങ എടുത്തു വീട്ടിലുള്ള പൂജ മുറിയിൽ വച്ചിരിക്കുക. ഇതിനപ്പുറം ഭയപ്പെടേണ്ട, ഭയമില്ലാതെ ഉറങ്ങാം, എന്ന് വിവരിച്ചു.

ഇത് വായികുമ്പോൾ ആ പണക്കാരന്റെ മുഖം ഭയത്താൽ വിറയ്ക്കുകയായിരുന്നു. വർത്തമാനവും കൃത്യമായി വന്നില്ല. കൈകളിലും - കാലുകളിലും ഒരു ചെറിയ നടുക്കം ഏർപെടുന്നതായി കാണപ്പെട്ടു.

ഞാൻ വന്നത് എൻറെ മകളുടെ കാര്യം അറിയുവാൻ വേണ്ടിയാണ്. എന്നാൽ ഇത് ഇത്ര മാത്രം ഭയാനകം ആകും എന്ന് എനിക്ക് അറിയില്ല, എന്ന് പറഞ്ഞ അദ്ദേഹം കൂടുതൽ കാര്യങ്ങൾ പറയുവാൻ തുടങ്ങി. 

അദ്ദേഹം പറയുന്നത് വാക്കുകൾ നിറുത്തുവാൻ പറഞ്ഞിട്ട്, ആദ്യം മുരുകന്റെ ക്ഷേത്രത്തിൽ പോയി വരുക. ഒരു രീതിയിലും തെറ്റായി ഒന്നും നടക്കില്ല എന്ന് അഗസ്ത്യ മുനി തന്നെ പറഞ്ഞതാൽ, അദ്ദേഹം തന്നെ താങ്കളുടെ മകൾക്ക് ഒരു സുരക്ഷാ വലയം നൽകും.  പിനീട് ഇതിനെ കുറിച് സംസാരികം എന്ന് പറഞ്ഞു അദ്ദേഹത്തെ അയച്ചു. വളരെ സന്തോഷത്തോടെയും ഭാവിയെ കുറിച്ചുള്ള ഒരു  വിശ്വാസത്തോടും അദ്ദേഹം അവിടെ നിന്നും ഇറങ്ങി. 

പത്തു ദിവസത്തിന് ശേഷം........

അദ്ദേഹം ഒരു പാത്രം നിറയെ പഴങ്ങളും, പൂക്കളുമായി അവിടെ വന്നു. ഒപ്പം തന്നെ അദ്ദേഹത്തിന്റെ ഭാര്യയും, മകളും ഉണ്ടായിരുന്നു.

"അഗസ്ത്യ മുനി എനിക്ക് നല്ല വഴി കാണിച്ചു എന്ന് പറഞ്ഞു", നടന്ന സംഭവം എനോട് വിവരിച്ചു.

എൻറെ മകൾ നന്നായി തന്നെയിരിക്കുകയായിരുന്നു, എന്നാൽ അവൾ പെട്ടെന്ന് എന്തോ കണ്ട് ഭയാകുന്നതായി എൻറെ ഭാര്യ ആദ്യം എന്നോട് പറഞ്ഞപ്പോൾ ഞാൻ വിശ്വസിച്ചില്ല. അവൾക് അറിയാതെ അവളുടെ കൂട്ടുകാരിലാളോട് സംസാരിച്ചപ്പോൾ, സ്കൂളിനരികിൽ ഉള്ള ഒരു പെട്ടിക്കടയിൽ ഒരാൾ അവളോട്‌ സംസാരിക്കുന്നത് കണ്ടിരിക്കുന്നു. വിദ്യാഭ്യാസം ഇല്ലാത്ത അവൻ ഒരു ചില സമയങ്ങളിൽ നല്ല രീതിയിൽ അല്ലാതെയും സംസാരിച്ചിരിക്കുന്നതായി അവളുടെ കൂട്ടുകാരിലക്കോട് പറഞ്ഞിരിക്കുന്നു. 

എൻറെ ഭാര്യ, മകളിൽ കണ്ട ആ ഭയം എന്താണ് എന്ന് അവളോട് ചോദിക്കുവാൻ ഇടയായി. പക്ഷേ അവൾ ഇതിനെക്കുറിച്ചു പറയാത്തപ്പോൾ, അവളുടെ കൂട്ടുകാരികളോട് സംസാരിച്ചിട്ട് എന്നോട് പറയുകയുണ്ടായി. എൻറെ മകൾ എന്തിനാണ് ഭയക്കുന്നത് എന്ന് അറിയുവാൻ വേണ്ടിയായിരുന്നു ഞാൻ ഇവിടെ അന്ന് വന്നത്, എന്ന് പറഞ്ഞു.

"ശെരി", ഇപ്പോൾ എല്ലാം നന്നായി പര്യവസാനിച്ചുവോ എന്ന് ഞാൻ ചോദിച്ചു.

താങ്കൾ പറഞ്ഞതുപോലെ ഉടൻ തന്നെ മുരുകന് അഭിഷേകം, അർച്ചന നടത്തി, അവിടെ നിന്നും ഒരു നാരങ്ങ എൻറെ വീട്ടിലെ പൂജാമുറിയിൽ വച്ചു. പിന്നീട് ഒരു ചെറു യാത്ര എൻറെ മകളോടൊപ്പം മുരുകഭഗവാന്റെ 6 ക്ഷേത്രത്തിലും ചെന്നിട്ട് ഇന്നലെയാണ് വന്നത്. അതിനുള്ളിൽ ആ പെട്ടിക്കടയിൽ നിന്നിരുന്നവൻ, കട അടച്ചു നാട്ടിലേക്ക് തിരിച്ചു പോയതായി അവിടെയുള്ളവർ പറഞ്ഞു. എന്നാൽ ഒരു ചിലർ അവൻ യേതോ വിപത്തിൽ പെട്ട് ആശുപത്രിയിൽ കിടക്കുന്നു എന്ന് പറയുന്നു. എന്തൊക്കെയാണെങ്കിലും 10 ദിവസത്തിൽ ഈ സ്കൂളില്നിന്നും വേറെ സ്കൂളിലേക്ക് മറ്റും എന്ന് അദ്ദേഹം പറഞ്ഞു. 

അതൊന്നും വേണ്ട അവൻ, താങ്കളുടെ മകളുടെ അടുത്തേക്ക് ഇനി വരില്ല. മകളുടെ വിദ്യാഭ്യാസം അവളുടെ ഇഷ്ടത്തിൽ വിടുക. മറ്റുള്ളതൊക്കെ താങ്കളുടെ പ്രാർത്ഥനയും, അഗസ്ത്യ മുനിയുടെ അനുഗ്രഹവും രക്ഷിക്കും എന്ന് ഞാൻ പറഞ്ഞു.

അപ്പോൾ, "ഈ വിധത്തിൽ ഉള്ള ദുഷ്പ്രയോഗങ്ങൾ എല്ലാം സത്യത്തിൽ ഉണ്ടോ", എന്ന് അദ്ദേഹം ചോദിച്ചു?

ഇതിന് എനിക്ക് ഉത്തരം പറയുവാൻ സാധിക്കില്ല. അഗസ്ത്യ മുനിയോട് തന്നെ ചോദിക്കാം എന്ന് കരുതി താളിയോല എടുത്തു. മുറയായി പ്രാർത്ഥന ചെയ്തിട്ട് ദുഷ്പ്രയോഗം എന്നത് സത്യമോ? അത് എത്ര മാത്രം വലിപ്പമാണ്? ഇത് വിധിയെ മാറ്റിവിടുമോ? ഇത് വിശ്വസിക്കാമോ? ആർക്കൊക്കെ ഇത്തരം ഒരു കഷ്ടം വരും? അതിൽ നിന്നും എങ്ങനെ രക്ഷപെടാം? മനസ്സിൽ ആയിരം ചോദ്യങ്ങളുമായി വായിക്കുവാൻ തുടങ്ങി.

ആദ്യം ഈ കാണുന്ന വിളക്കുകൾ എല്ലാം അണയ്ക്കുക. നല്ലത് പറയുമ്പോൾ മാത്രം വിളക് തെളിയിക്കുക. അത് വരെ ഞാൻ പറയുന്നത് ശ്രദ്ദിച്ചു കേൾക്കുക, എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

അദ്ദേഹം പറഞ്ഞ വിവർത്തനങ്ങൾ എന്നെ മാത്രമല്ല, അവിടെയുള്ള എല്ലൊരെയും അതിശയിപ്പിച്ചു !



സിദ്ധാനുഗ്രഹം.............തുടരും!

07 June 2018

സിദ്ധാനുഗ്രഹം - 61



അദ്ദേഹം എഴുനേറ്റു മുന്നിൽ വന്ന വേഗം കണ്ടപ്പോൾ എന്തിനാണ് ഇങ്ങനെ വരുന്നു എന്ന ഒരു ചോദ്യം എന്നിൽ ഉണ്ടായി. അദ്ദേഹം, പെട്ടെന്ന് എൻറെ കലകളിൽ വീണു. പാദം വളരെ അമർത്തി പിടിച്ചു. രണ്ട് നിമിഷത്തിൽ അദ്ദേഹം കുലുങ്ങി - കുലുങ്ങി കരയുന്നതുപോലെ തോന്നി. 

പൊതുവാകെ ആരും എൻറെ കാലുകളിൽ വീഴുന്നത് ഞാൻ സമ്മതിക്കാറില്ല. കാരണം മുൻ ജന്മ പുണ്യത്താൽ എനിക്ക് ഇപ്പോൾ അഗസ്ത്യ മുനിയുടെ ജീവ നാഡി ലഭിച്ചത്. അത് മൂലം അഗസ്ത്യ മുനി എന്നിലൂടെ മറ്റുള്ളവർക് ഭാവി കാലത്തേ കുറിച്ച് മനസ്സിലാക്കുവാനുള്ള ഭാഗ്യം തന്നിട്ടുണ്ട്. 

എന്തിങ്കിലും നല്ല ഒരു കാര്യം നടക്കുന്നെങ്കിൽ അതിൻ മഹിമ അഗസ്ത്യ മുനിക് ചേരുന്നു എന്ന് അല്ലാതെ എനിക്കല്ല. പക്ഷേ ഇപ്രകാരം ജീവ നാഡി വായിക്കുന്നതുമൂലം എന്നെ അഗസ്ത്യ മുനിയായി കണക്കാക്കുന്നു. ഇത് എത്ര പ്രാവശ്യം എടുത്തു പറഞ്ഞാലും അവർക്ക് മനസ്സിലാവുന്നില്ല. 

ഈ പറഞ്ഞ വിഭാഗത്തിൽ ഇപ്പോൾ എൻറെ കാലുകൾ പിടിച്ച അദ്ദേഹത്തെയും ഞാൻ പിടിച്ചു അടുത്ത് ഇരുത്തി, "എന്താണ് കാര്യം"? എന്ന് വളരെ പതുക്കെ ചോദിച്ചു. അദ്ദേഹം മറുപിടി പറഞ്ഞു. "താങ്കൾ പറഞ്ഞ എല്ലാം വിഷയങ്ങളും സത്യം. എനിക്ക് ജീവ നാഡിയിൽ അൽപം പോലും വിശ്വാസം ഇല്ല. നിരീശ്വരവാദിയാണ് ഞാൻ. മുൻപ് നടന്ന ഒരു വഴക്കിൽ വിഘ്‌നേശ്വരന്റെ ശിൽപം ഉടച്ചവൻ. ഈ സമയം അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ച് അറിയുകയും, ഈ ജീവ നാഡി ഒരു കേട്ട് കഥയാണ് എന്ന് മറ്റുള്ളവർക് മനസ്സിലാക്കുവാൻ വേണ്ടി വന്നതാണ് ഞാൻ. ആരോടും പറയാതെ പെട്ടെന്ന് ഈ രാത്രി നേരത്തിൽ ഞാൻ വന്നു, എന്ന് പറയുമ്പോൾ വേലായുധം സത്യത്തിൽ ആവേശത്തിലായിരുന്നു. അദ്ദേഹത്തിൻറെ കണ്ണുകൾ നിറഞ്ഞിരുന്നത് ആ രാത്രി നേരത്തിലും എനിക്ക് കാണുവാൻ സാധിച്ചു."

എൻറെ ഉള്ളിൽ ഒരു സമാധാനം ഉണ്ടായി. പിന്നീട് അഗസ്ത്യ മുനി വേറെ കുറെ വിവരങ്ങളും പറഞ്ഞിരിക്കുന്നല്ലോ അതെ പറ്റി പറയുന്നതിന് മുൻപ് വേലായുധം തൻറെ സഞ്ചിയിൽ നിന്നും ഒരു കവർ എടുത്തു എൻറെ പക്കം നീട്ടി. ഇത് വായിച്ചു നോക്കുക, എന്ന് പറഞ്ഞു ആ കത്ത് നീട്ടി. 

"ഇല്ല താങ്കൾ തന്നെ അതിൻ സാരാംശം പറയുക, എനിക്ക് മറ്റുള്ളവരുടെ കത്ത് വായിക്കുന്ന ശീലം ഇല്ല," എന്ന് പറഞ്ഞു ഞാൻ പതുക്കെ വായിക്കുന്നതിൽ നിന്നും മാറാൻ നോക്കി.

ജാതി മൊത്തമായും മാറ്റണമെങ്കിൽ എന്നെ കാളിലും ഉയർന്ന ജാതിയിലുള്ള ഒരു പെണിനെ വിവാഹം കഴിക്കണം എന്ന് ചെറുപ്പത്തിൽ തന്നെ നിശ്ചയിച്ചിരുന്നു. എനിക്ക് എൻറെ ജാതിയിൽ നിന്നും തന്നെ ഒരു വിവാഹം കഴിക്കേണ്ടി വന്നു, എന്നാൽ സന്താന സൗഭാഗ്യം ഉണ്ടായിട്ടില്ല. 

ഇത് തന്നെ ഒരു കാരണമാക്കി ഞാൻ വേറെയൊരു ജാതിയിൽ നിന്നുമുള്ള ഒരു പെൺകുട്ടിയുമായി അടുപ്പത്തിലായി. പക്ഷേ അവളെ വിവാഹം കഴിച്ചിട്ടില്ല. അവൾക്ക് ഒരു പ്രതേകം വീട് വച്ച് അവിടെ വേണ്ടുള്ള സൗകര്യങ്ങൾ എല്ലാം ചെയ്തു കൊടുത്തു. ഈ വിഷയം എൻറെ ഭാര്യ അറിഞ്ഞപ്പോൾ അവൾ ബഹളമുണ്ടാക്കി. ഞങ്ങളുടെ വീട്ടിൽ പരമ്പരാഗതമായി ഒരു മരതകത്തിൽ തീർത്ത ഒരു വിഘ്‌നേശ്വരൻറെ ശിൽപം ഉണ്ടായിരുന്നു. എൻറെ ഭാര്യ തന്നെയാണ് പൂജ ചെയുന്നത്, ഞാൻ അവിടേക്ക് പോകാറില്ല.

അന്ന് ഒരു ഗണേശോസ്തവ ദിവസമായിരുന്നു.  പൂജ ചെയ്തു വന്ന എൻറെ ഭാര്യ ആ മരതക കല്ലിൽ  തീർത്ത ആ ഗണേശനെ മുന്നിൽ ഉള്ള ടേബിളിൽ വച്ചു, "ഞാൻ പൂജ ചെയുന്ന ഈ വിഘ്‌നേശ്വരനെ തൊട്ട് സത്യം ചെയുക. ഇതിനപ്പുറം ആ പെണിനൊപ്പം ഉള്ള സഹവാസം ഉണ്ടാകില്ല, എന്ന് അവൾ പറഞ്ഞു. 

എനിക്ക് ക്ഷമയില്ലായിരുന്നു, "ഏത് ഗണേശൻ, ഞാൻ ഗണേശന്റെ വിഗ്രഹം ഉടച്ചവൻ. എന്നോട് ഇത്തരം പറയരുത്, അപ്പോൾ ഷുഭിതനായ ഞാൻ എന്നോട് ഇത്തരം പറയരുത്, എന്ന് പറഞ്ഞ ഞാൻ, കൈയിൽ ഇരുന്ന ആ മരതക ഗണേശനെ ഞാൻ എറിഞ്ഞു.

ഇത് എൻറെ ഭാര്യ സ്വപ്നത്തിൽ പോലും കണക്കാക്കിയിട്ടില്ല. അവൾ തുടിച്ചുപോയി ഇത് കണ്ടപ്പോൾ, കൂടാതെ കുറച്ചു ദിവസത്തിൽ അവളുടെ മാനസ്സിക സന്തുലിത മാറി. ഇതു തന്നെ നല്ല സമയം, രണ്ടാമത്തെ ഭാര്യ ഇപ്പോൾ ഉണ്ടല്ലോ അവളുമായി ഇനിയുള്ള കാലം കഴിക്കാം എന്ന് കരുതി. പക്ഷേ അവൾ കരണമാണല്ലോ ഇതിനെല്ലാം നടക്കുന്നത് എന്ന് പറഞ്ഞു അവൾ ആത്മഹത്യ ചെയ്തു. അന്ന് മുതൽ ഇന്ന് വരെ ഒരു മനഃ സമാധാനമില്ലാതെ നടക്കുകയാണ്. വ്യാപാരത്തിലും ശ്രദ്ധിക്കുവാൻ സാധിക്കുന്നില്ല. അതും കൈവിട്ടു പോയി, ഇതാണ് നടന്ന കഥ, എന്ന് പറഞ്ഞു വേലായുധം. 

അദ്ദേഹത്തോട് ഞാൻ സമാധാനമായി ഇരിക്കുവാൻ പറഞ്ഞു, എനിട്ട് ഇതിനപ്പുറം എന്താണ് താങ്കൾ ചെയുവാൻ പോകുന്നത്, എന്ന് ചോദിച്ചപ്പോൾ, എനിക്ക് എല്ലാം അഗസ്ത്യ മുനി തന്നെയാണ് വഴി കാണിക്കേണ്ടത്, മുനി ഏത് വഴിയാണോ കാണിക്കുവാൻ പോകുന്നത്, അത് ചെയുവാൻ ഞാൻ തയ്യാറാണ്, എന്ന് അദ്ദേഹം പറഞ്ഞു.

"ഇത് ഞാൻ വിശ്വസിക്കാമോ!" എന്ന് അദ്ദേഹത്തോട് ചോദിക്കുന്നതിനൊപ്പം, ഒരിക്കൽക്കൂടി ഞാൻ അഗസ്ത്യ മുനിയെ പ്രണമിച്ചു, ഇവർക്ക് വേണ്ടുള്ള ഏതെങ്കിലും ഒരു പരിഹാരം ഉണ്ടെങ്കിൽ പറയുക, എന്ന് നോക്കുവാൻ താളിയോല നോക്കി.

അതേ വേലായുധത്തിൻറെ മുൻ ജന്മത്തെ കുറിച്ച് പറ്റി പറഞ്ഞു, മാനസ്സിക സന്തുലിത പിടിച്ചു വീട്ടിൽ കിടക്കുന്ന വേലായുധത്തിന്റെ ഭാര്യ വരുന്ന 40 ദിവസത്തിൽ ഗുണവതിയാകും എന്നും, അവർ ഒരുമിച് ജീവിക്കുകയും ചെയ്യും എന്നും, അദ്ദേഹത്തിൻറെ രണ്ടാം ഭാര്യ മരണപെട്ടതുകൊണ്ടു അദ്ദേഹത്തിന് ബ്രഹ്മ ഹത്യ ദോഷം ഉള്ളതായും, അതിനായി 48 ദിവസം ഭൈരവിന്‌ വിളക്ക് തെളിയിക്കണം എന്നും, അതോടൊപ്പം അഗസ്ത്യ മുനിയെ പരീക്ഷിക്കരുതേ ഇനി മേലാൽ എന്നും, അതോടൊപ്പം ഭാര്യയോടൊപ്പം 5 വിഘ്‌നേശ്വര ക്ഷേത്രങ്ങൾ അവിടെ - ഇവിടെയായി പ്രതിഷ്ഠിച്ചാൽ നിങ്ങഗളുടെ വംശം അഭിവൃദ്ധിക്കായി 3 ആൺ മക്കൾ പിറക്കും, അതിൽ മൂത്ത പുത്രൻ ഒരു ഗണേശഉത്സവദിവസത്തിൽ പിറക്കും എന്ന് ഉള്ളത് 18 വരികളിലൂടെ അവിടെ പ്രവചിച്ചു 

ഇത് വായിക്കുന്നതിനൊപ്പം വേലായുധം  മനസ്സ്‌കെ  സന്തോഷിക്കുകയാണ്. ആ ദിവസം വേലായുധത്തെ സംബന്ധിച്ചു ഒരു വലിയ മാറ്റത്തിനു കാരണമായിരുന്നു. അദ്ദേഹത്തെ ഒരു ആത്മീയവാദിയായി മാറ്റിയിരിക്കുന്നു എന്ന് പറയാം. 

കൃത്യമായി മുപ്പത്തി മൂനാം ദിവസം..........

എൻറെ വീട്ടിന് മുറ്റത്ത് ദമ്പതി സമേതം നിൽക്കുകയായിരുന്നു വേലായുധം ദമ്പതികൾ. അദ്ദേഹത്തിൻറെ മുഖത്തിൽ സന്തോഷം കൊടികെട്ടു പറക്കുകയായിരുന്നു. നെറ്റിയിൽ  കുങ്കുമം,വിഭൂതി, കഴുത്തിൽ രുദ്രാക്ഷം, മൊത്തത്തിൽ ഒരു ശിവ പഴമായി കാണപ്പെട്ടു. അദ്ദേഹത്തിന്റെ ഭാര്യയെ നോക്കി, മുഖത്തിൽ അങ്ങനെ ഒരു സാത്വീക മുഖം. കൺകളിൽ ഒരു ദൈവീക ലക്ഷണം, ഒരു കുടുബത്തിൽ ജീവികുൻവാൻ ഉള്ള ലക്ഷണം തികച്ചും ഉള്ളവൾ. 

ഈ പെണ്ണിനായിരുന്നുവോ മാനസിക സന്തുലത്ത ഉണ്ടായിരുന്നു എന്ന് പറഞ്ഞാൽ ഒട്ടും വിശ്വസിക്കില്ല. നന്നായി സംസാരിക്കുകയായിരുന്നു അവൾ......

എങ്ങനെയാണ് രോഗം ഭേദമായത് എന്ന് ചോദിക്കും മുൻപേ, അതിനുള്ളിൽ അദ്ദേഹം തന്നെ സംസാരിക്കുവാൻ  തുടങ്ങി..........

ഒരു മരതക വിഘ്‌നേശ്വരന്റെ വിഗ്രഹം വാങ്ങി രാവിലെയും വൈകുന്നേരവും പ്രാർത്ഥന ചെയ്തു. കൊള്ളി മലയിൽ നിന്നും ആരോ ഒരാൾ വന്നു. അദ്ദേഹത്തോട് എൻറെ ഭാര്യയുടെ അവസ്ഥ ഞാൻ പറഞ്ഞു. മരുന്ന് തന്നു എന്നിട്ട് 18 ദിവസത്തിൽ അവൾ സുഖം പ്രാപിക്കും എന്ന് പറഞ്ഞു. അദ്ദേഹം കൊടുത്ത മരുന്ന് ഞാൻ തന്നെ അഗസ്ത്യ മുനിയെ ദ്യാനിച്ചു പ്രാർത്ഥന ചെയ്തു കൊടുത്തു. കൃത്യമായി 18 ആം ദിവസം അവൾ സുഖം പ്രാപിച്ചു. 

ഈ സന്തോഷം കാര്യം താങ്കളോട് പറയുവാനാണ് എവിടേക്ക് ഓടി വന്നത് എന്ന് വേലായുധം പറഞ്ഞു. 

ഞാൻ അഗസ്ത്യ മുനിക് മാനസ്സികമായി നന്ദി രേഖപ്പെടുത്തി.

വിധിയെ വെല്ലുവാൻ പറ്റില്ല എന്ന് വാർത്തകൾ പറഞ്ഞാലും, പ്രാർത്ഥനകൾ മൂലം അതെ വെല്ലുവാൻ സാധിക്കും എന്നത് വേലായുധത്തിൻറെ ജീവിതം മൂലം നമുക്ക് മനസ്സിലാക്കാം.

പിന്നീട് അദ്ദേഹം പല ഗണേശ ക്ഷേത്രങ്ങൾ നിർമിച്ചു. അദ്ദേഹത്തിന്റെ വ്യാപാരം നല്ല രീതിയിൽ നടന്നു. അദ്ദേഹത്തിനും ഒരു കുഞ്ഞു ജനിച്ചു. ആദ്യത്തെ കുഞ്ഞു ചിങ്ങ മാസം ഗണേശ ഉത്സവദിവസം പിറന്നു. പിന്നീട് രണ്ട് കുട്ടികളും ജനിച്ചു. 


അദ്ദേഹത്തിൻറെ വീടിന്‌ പേര് "അഗസ്ത്യർ കുറ്റിർ" എന്ന് പേര് വയ്ക്കുകയും, ദിവസം തോറും അഗസ്ത്യ മുനിയെ തൊഴുത് വരുന്നു.


സിദ്ധാനുഗ്രഹം.............തുടരും!

31 May 2018

സിദ്ധാനുഗ്രഹം - 60



ഒരു ദിവസം രാത്രി ഏകദേശം 11:00 ആയിരിക്കും.

ആരോ എന്റെ വീട്ടിൽ മുൻവശം കതക്‌  മുട്ടി.

ഞാൻ കതക് തുറന്നു നോക്കി.

ദാരിദ്ര്യത്തിന്റെ മൊത്തമായ സ്വരൂപം എന്ന് വിശേഷിപ്പിക്കാം, കൈയിൽ ഒരു അഴുക്ക് പുരണ്ട ഒരു മഞ്ഞ സഞ്ചി. മുഖത്തിൽ താടി, മറ്റും ഒരു സാധാരണ മുണ്ടും ഷർട്ടും ധരിച്ചിരുന്നു. 

"എന്താണ് വേണ്ടത്?"

"സാർ, നമസ്കാരം, ഈ വീട്ടിൽ ആരോ ജീവ നാഡി വായിക്കുന്നു എന്ന് ഞാൻ കെട്ടായിരുന്നു. ആയതുകൊണ്ട് വന്നിരിക്കുന്നത്, അതോടൊപ്പം നാഡി വായിക്കുകയും അത് കേൾക്കുവാനും ആഗ്രഹിക്കുന്നു എന്ന് അദ്ദേഹം പറഞ്ഞു.

എൻറെ മനസ്സിൽ കുറെ ചോദ്യങ്ങൾ വന്നു, എന്തിനാണ് ഇദ്ദേഹത്തിന് ജീവ നാഡി വായിക്കേണ്ടത് അതും ഈ നേരത്തു?

"ഇപ്പോൾ പറ്റില്ല. നാളെ രാവിലെ വരുക എന്ന് പറഞ്ഞു അയക്കുവാനായിരുന്നു എനിക്ക് താത്പര്യം.

എന്നാൽ അഗസ്ത്യ മുനി എനിക്ക് ഇട്ട ആജ്ഞ വേറെയായിരുന്നു. 

ആര് എവിടെനിന്നു വന്നാലും, അവർ എങ്ങനെത്ത സാഹചര്യത്തിൽ നിന്നും വന്നാലും, ജീവ നാഡി വായിക്കുവാൻ സാധിക്കില്ല എന്ന് ഞാൻ പറയുവാൻ പാടില്ല.

രാത്രിയെന്നോ പകലെന്നോ ഒരു വ്യതാസം ഇല്ല, ഉടൻ തന്നെ കുളിച്ചിട്ടു, അഗസ്ത്യ മുനിയെയും മറ്റും  ഉപദേവതകളെയും തൊഴുത്തിട്ട് ജീവ നാഡി നോക്കണം.

അതിൽ അഗസ്ത്യ മുനി ഒരു സമയം ഒരു ഉത്തരവും പറയാതെ എന്നോട് മാത്രമായി ഒരു ചില ഉത്തരവുകൾ നൽകുന്നതാണ്. അതിൽ    അഗസ്ത്യ മുനി വന്നിരിക്കുന്ന വ്യക്തിയുടെ എല്ലാം വിഷയങ്ങളും അറിയുവാൻ സാധിക്കും.

എന്നെ കബളിപ്പിക്കുവാൻ സാധിക്കും. എന്നാൽ സിദ്ധപുരുഷനായ അഗസ്ത്യ മുനിയെ കബളിപ്പിക്കുവാൻ സാധിക്കില്ല. വരുന്ന വ്യക്തികൾ സത്യം പറയുകയാണെങ്കിൽ അവർക്കു ഭാവിയിൽ നല്ല രീതിയിൽ ജീവിതം മുന്നോട്ട് കൊണ്ടുപോകുവാൻ സാധിക്കും. ഇല്ലെങ്കിൽ നിരാശരായി മടങ്ങേടിവരും ഒപ്പം അഗസ്ത്യ മുനിയുടെ കോപത്തിന് ഇടയാകും. 

ഇതെല്ലാം വന്ന വ്യക്തിയോട് എങ്ങനെയാണ് പറയുക എന്ന് ഞാൻ ആലോചിച്ചു. "ശെരി നാം കുളിച്ചിട്ടു താളിയോല കേട്ട് എടുക്കട്ടേ." മറ്റെല്ലാം അഗസ്ത്യ മുനി തന്നെ നോക്കട്ടെ എന്ന് വിചാരിച്ചു.

അദേഹത്തെ അകത്തേക്ക് വിളിച്ചു ഇരിക്കുവാൻ പറഞ്ഞു.

കുളിച്ചിട്ടു അഗസ്ത്യ മുനിയെ പ്രണമിച്ചിട്ട് ഞാൻ താളിയോല കേട്ട് എടുത്തപ്പോൾ, അഗസ്ത്യ മുനി എനിക്ക് ഒരു മുന്നറിയിപ്പ് നൽകി. 

അത്  മനസ്സിൽ തന്നെ വായിച്ചതിന് ശേഷം ഞാൻ അദ്ദേഹത്തിന്റെ മുഖത്തിൽ നോക്കി. 

വെളിച്ചത്തിൽ അദ്ദേഹത്തിന്റെ കണ്ണുകൾക് കാഴ്ച്ചശക്തി കുറവാണെങ്കിലും, വസ്ത്രങ്ങൾ ഒഴികെ അദ്ദേഹത്തെ ശരീരം വളരെ ആരോഗ്യവാനായും വളരെ ധനികനാണെന്നും കാണപ്പെട്ടു. നന്നായി പഠിച്ചിരിക്കണം എന്ന് നെറ്റി കണ്ടപ്പോൾ തന്നെ അറിയുവാൻ സാധിച്ചു. പുറത്തു ഇരുട്ടിൽ കണ്ടതിനും ഇവിടെ വെളിച്ചത്തിൽ കാണുന്നതിനും വളരെ വ്യത്യാസം ഉണ്ടായിരുന്നു. 

സോഫയിൽ ഇരുന്ന വിധം കൂടി വളരെ പരിഷ്‌കൃതമായിരുന്നു. കുറച്ചുകൂടി കൃത്യമായി പറയണമെങ്കിൽ അദ്ദേഹം ജീവിതത്തിൽ കഷ്ടപെട്ടതായി തോന്നുന്നില്ല. നാഡി നോക്കുന്നത് നിറുത്തിയിട്ട് ഞാൻ അദ്ദേഹത്തെ നോക്കി.

"എന്തിനാണ് ഈ സമയം ജീവ നാഡി നോക്കുവാൻ വേണ്ടി ഈ സമയം എവിടേക്ക് താങ്കൾ വന്നത്."

"സാർ, ഞാൻ വറ്റൽ മുളക്‌ വ്യാപാരം ചെയ്യുന്നു. വ്യാപാരം കഴിഞ്ഞിരിക്കുന്നു. 8 ലക്ഷം രൂപ കൈയിൽനിന്നും നഷ്ടപ്പെട്ടിരിക്കുന്നു. സ്വന്തക്കാരും ബന്ധുക്കളും എന്നെ കൈവിട്ടു. ഇപ്പോൾ ഒരു നേരം ആഹാരത്തിനായി ഞാൻ കഷ്ടപ്പെടുന്നു.ആരോ പറഞ്ഞിരുന്നു താങ്കൾ ജീവ നാടി നോക്കുകയാണെങ്കിൽ എല്ലാം കാര്യങ്ങളും നല്ല രീത്യിൽ പറയും എന്ന്. എന്റെ ഭാവികാലം എങ്ങനെയാണു പറയുക. ഒരു വാക്കും നല്ല വിധത്തിൽ വരുന്നില്ലെങ്കിൽ വിഷം കുടിച് ആത്മഹത്യാ ചെയ്യുവാൻ തയ്യാറെടുത്തു വന്നിരിക്കുകയാണ്. എന്ന് കോൺഗ്  നാട്ടിലുള്ള ഭാഷയിൽ സംസാരിച്ചു. ഞാൻ ഒരു നിമിഷം മൗനമായി വീണ്ടും അഗസ്ത്യ മുനിയുടെ ഉത്തരവ് ചോദിച്ചു.

വന്നിരിക്കുന്നവർ ആരാണ് എന്ന് ഉള്ളത്, അഗസ്ത്യ മുനി അറിയും, എനിക്ക് സാക്ഷാൽ ശ്രീ വെങ്കടേശ്വരൻ എന്നോട് ഏതെല്ലാം പറഞ്ഞു. ഇവൻ വേലിനെ ആയുധമാക്കി തന്നവൻ എന്ന പേരുള്ളവൻ. 

വർഷങ്ങളോളം പൂജ ചെയ്തിരുന്ന വിഘ്‌നേശ്വര വിഗ്രഹം വീട്ടിൽ നിന്നും മാറ്റി. ഭാര്യയുടെ മാനസ്സിക സ്ഥിതി ഇതുകാരണം തെറ്റി. ഉള്ളി വ്യാപാരം ചെയ്യുന്നവൻ ഇവൻ. അവൻറെ കൈയിൽ ഉള്ള സഞ്ചിയിൽ അവൻറെ കാമുകിയുടെ ഫോട്ടോ സഹിതം ഉണ്ട്. ബുദ്‌ധി മന്ദമായതുകൊണ്ടു അവൻ അഗസ്ത്യ മുനിയെ തന്നെ പരിഷിക്കുവാൻ വേണ്ടി വന്നിരിക്കുകയാണ്. "പരീക്ഷിക്കണ്ട എന്ന്  പറയുക", എന്ന് പറഞ്ഞത് കേട്ട് ഞാൻ ഞെട്ടിപ്പോയി. 

ഇത് പുറത്തു പറയാതെ, "അഗസ്ത്യ മുനി വേറെ രീതിയിലാണ് പറയുന്നത് എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു."

ജീവ നാഡി നോക്കുവാൻ വന്ന അദ്ദേഹം ഏകദേശം അര മണിക്കൂറോളം ഞാൻ സത്യമാണ് പറയുന്നത് എന്ന് തന്നെയായിരുന്നു പറഞ്ഞിരുന്നത്. 

നേരം അധിക്രമിച്ചുകൊണ്ടിരുന്നതാൽ ഇതിനപ്പുറം മറച്ചുവയ്ക്കുന്നതിൽ ഉപയോഗമില്ല എന്നത് മനസ്സിലാക്കി, വിവരിക്കുവാൻ തുടങ്ങി,  "സാർ  താങ്കളുടെ പേര് വേലായുധം. ഉള്ളി വ്യാപാരം ചെയുന്നു. താങ്കളുടെ അച്ഛൻ പെരിയാറിന്റെ യുക്തി ബോധം പ്രസ്ഥാനത്തിൽ പങ്കെടുക്കുന്നു. വീട്ടിൽ വളരെക്കാലമായി പൂജിരിച്ചിരുന്ന വിഘ്‌നേശ്വരൻറെ വിഗ്രഹം പുറത്തെറിഞ്ഞിരികുന്നു. താങ്കളുടെ ഭാര്യ ഇതിന് കാരണമായി ബുദ്‌ധി സ്ഥിരത ഇല്ലാതെ ആയത്. ഇതിനുള്ളിൽ താങ്കൾ ഒരാളുമായി ഇഷ്ടപ്പെടുകയും അവരുടെ ഫോട്ടോ, മാത്രമല്ല അവരുടെ പ്രണയ ലേഖനവും ഇപ്പോൾ താങ്കളുടെ സഞ്ചിയിൽ ഉണ്ട്. ഇവാ എല്ലാം അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ പറയുവാൻ സാധിക്കുമോ എന്ന് മനസ്സിലാക്കുവാനും, ഈ നാഡി ഒരു കപടം എന്ന് നിരൂപിക്കുവാൻ വേണ്ടിയാണ് ഈ രാത്രിയിൽ താങ്കൾ കള്ള വേഷത്തിൽ വന്നിരിക്കുന്നത്. അഗസ്ത്യ മുനിയെ പരീക്ഷിക്കണ്ട എന്ന് അഗസ്ത്യ മുനി തന്നെ എന്നോട് പറയുന്നു. എന്ന് ജീവ നാഡിയിൽ വന്ന വാർത്തകൾ അദ്ദേഹത്തോട് ആദ്യം പറഞ്ഞു, അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ ജീവ നാഡിയിൽ വന്നത് പോലെ മൊത്തം വായിച്ചു.

അദ്ദേഹം ഒരു 5 മിനിറ്റ് ഒന്നും തന്നെ സംസാരിച്ചില്ല. 

ഈ സമയം എനിക്ക് പല വർഷങ്ങളോളം ജീവ നാഡി വായിച്ചുകൊണ്ടിരുന്നാലും ഒരു സംശയം വന്നു.

അദ്ദേഹം പറയുന്നത് സത്യമാണെങ്കിൽ?


അഗസ്ത്യ മുനിയുടെ ജീവ നാഡി സത്യമല്ലാതെയാകുമോ? എന്ന ഒരു മനസ്സികമായ ഭയവും ഏർപ്പെട്ടു. കണ്ണ് അടച്ചുകൊണ്ടു അഗസ്ത്യ മുനിയോട് ഞാനും പ്രാർത്ഥിച്ചു. അപ്പോൾ അവിടെ വന്ന അദ്ദേഹം പെട്ടെന്ന് എണീറ്റു എനിട്ട്‌ എന്നെ നോക്കി വന്നു. 

സിദ്ധാനുഗ്രഹം.............തുടരും!

26 April 2018

സിദ്ധാനുഗ്രഹം - 59



(സിദ്ധൻ അരുൾമൂലം രേഖപ്പെടുത്തിയ ഒരു അഗസ്ത്യ മുനി അനുയായിയുടെ അനുഭവം).

പല സുഹൃത്തുക്കളും പല സ്ഥലങ്ങളിൽ പോയപ്പോൾ അങ്ങനെ നടന്നത്, ഇങ്ങനെയെല്ലാം അനുഗ്രഹം ലഭിച്ചിരിക്കുന്നു എന്ന് പറയുമ്പോൾ പല പ്രവാശയം അതിശയിച്ചിരിക്കുന്നു. "ഹോ! അവരൊക്കെ എത്ര ഭാഗ്യശാലികൾ എന്ന്. എന്നാൽ നമുക്കും അത് പോലെ കിട്ടില്ലേ, എന്ന് ഒരു ഒരു പ്രാവശ്യം പോലും വിചാരിച്ചിട്ടില്ല. എന്തെന്നാൽ, നാം അതിനായിട്ടുള്ള യോഗ്യത ഉണ്ടക്കിയിട്ടില്ല എന്ന് വിശ്വസിക്കുന്നു. ഈശ്വരനും എന്നെ നോക്കിയിട്ടു ക്ഷമ നഷ്ട്ടപെട്ടുവോ എന്ന് ഒരു തോന്നൽ, അദ്ദേഹവും ഒരു നാടകം എന്നെ വച്ച് നടത്തുവാൻ തീരുമാനിച്ചതായി തോന്നി.

അത് ഒരു പൊങ്കൽ ദിവസമായിരുന്നു, ഒരു അവധി ദിവസമായിരുന്നു, ആയതിനാൽ ഒരു സ്ഥലത്തിലും കൂട്ടമില്ലായിരുന്നു. അന്ന് രാവിലെ മുതൽ മനസ്സ് ഒരു അസ്ഥിരമായിരുന്നു. കഴിക്കുന്ന ഭക്ഷണം നമ്മുടെ മനസ്സിൻറെ അസ്ഥിരതയ്‍ക്കു കാരണമാകും എന്ന് ഞാൻ കേട്ടിരിക്കുന്നു. കഴിഞ്ഞ ദിവസം അത്തരം എന്താണ് കഴിച്ചത് എന്ന് ഓർത്തു. ലഖു ഭക്ഷണം കഴിച്ചതായിട്ടാണ് ഓർമ വന്നത്. ആഹാരം ഒരു പ്രശ്നമല്ലായിരുന്നു. ഇന്ന് എന്തുവേണമെങ്കിലും നടക്കും. എല്ലാം നല്ലതിനാണ് എന്ന് ഞാൻ തന്നെ സമാധാനപ്പെടുത്തി.

ഉച്ചഭക്ഷണം കഴിക്കുവാൻ ഇരുന്നപ്പോൾ ഒരു ആലോചന. അതും വളരെ വിചിത്രമായ ഒരു ആലോചന വന്നു. മുരുകൻ, അഗസ്ത്യർ എന്ന ഈ രണ്ടു പേരുകൾ മനസ്സിൽ വീണ്ടും വീണ്ടും വന്നുകൊണ്ടിരുന്നു. എന്താ? എന്തിനാണ് ഈ ചിന്ത വളരുന്നത് എന്ന് ഞാൻ അതിശയപ്പെട്ടു. ശെരി, എന്ന് ഒരു തീരുമാനത്തിൽ വന്ന് ചോദിച്ചുനോക്കാം ഇവർ എന്താണ് പറയുവാൻ പോകുന്നത് എന്ന് ഞാൻ വിചാരിച്ചു.

എൻറെ വീട്ടിൽ നിന്നും വളരെയധികം ദൂരത്തിൽ ( ഒരു രണ്ടു മണിക്കൂർ  ദൂരം സഞ്ചരിക്കുന്ന ദൂരം).ഒരു മുരുകന്റെ ഒരു അംബലം ഉണ്ട്, അവിടെ നിന്ന് ഒരു മണിക്കൂർ യാത്ര ചെയ്യുകയാണെങ്കിൽ അഗസ്ത്യ മുനിയുടെ ഒരു അംബലം, രണ്ട് ക്ഷേത്രങ്ങളും ദർശനം ചെയ്തുവരാമല്ലോ എന്ന് ഒരു തോന്നലുണ്ടായി.

ഉച്ചയ്ക്ക് സമയം 2:00 മണിയിരിക്കും, ഒരു ബന്ധുവിനോട് ചോദിച്ചപ്പോൾ അദ്ദേഹവും കൂടെ വരാം എന്ന് പറയുകയുണ്ടായി. ബൈക്കിൽ പോയിട്ടുവരാം എന്ന് തീരുമാനിച്ചു. 

ഇറങ്ങുന്നതിന് മുൻപ് ഇപ്പോഴും പോലെ പൂജാമുറിയിൽ നിന്ന്  "താങ്കളുടെ സഹായം വേണം" എന്ന് പ്രാർത്ഥിക്കുമ്പോൾ ഒരു പുതിയ വിധത്തിലുള്ള ഒരു ചിന്ത മനസ്സിൽ വന്നു. ശെരി കേൾകാം ബാക്കി അവർ തന്നെ നോക്കി ചെയ്യട്ടെ, എന്ന് വിചാരിച്ചു. 

മുരുകനെ മനസ്സിൽ ധ്യാനിച്ച്, അദ്ദേഹം മുന്നിൽ ഇരിക്കുന്നു എന്ന് വിചാരിച്ചു മനസ്സിൽ തന്നെ സംസാരിക്കുവാൻ തുടങ്ങി.

"മുരുകാ! താങ്കളുടെ സഹായം വേണം! ഒരു വിധത്തിലുമുള്ള ആപത്തുകളും എൻറെ യാത്രാ മദ്ധ്യേ വരാൻപാടില്ല. ഒരേ ഒരു വിഷയം മാത്രം ഞാൻ കേൾക്കുന്നു, എനിക്ക് അതിനുള്ള അർഹത ഉണ്ടെങ്കിൽ താങ്കൾ നടത്തി തരണം. ഇതാണ് ആ പ്രാർത്ഥന!

"താങ്കളുടെ കഴുത്തിൽ അണിഞ്ഞിരിക്കുന്ന ഒരു മാല എനിക്ക് വേണം. അത് എനിക്ക് അല്ല. താങ്കളുടെ ദർശനത്തിന് ശേഷം അഗസ്ത്യ മുനിയെ കാണുവാൻ ആഗ്രഹിക്കുന്നു. നീ ആ മാല തരുകയാണെങ്കിൽ അത് താങ്കളുടെ ശിഷ്യനായ അഗസ്ത്യ മുനിയുടെ കഴുത്തിൽ അണിയുവാൻ ആഗ്രഹിക്കുന്നു. ഞാൻ മാല തരണം എന്ന് പൂജാരിയോട് ചോദിക്കുവാൻ പോകുന്നില്ല. നിനക്ക് അത് തരാൻ ആഗ്രഹമില്ലെങ്കിൽ വേണ്ട, അവിടെനിന്നും എനിക്ക് തരാൻ ആഗ്രഹിക്കുന്നുടെങ്കിൽ തരുക, നീ അത് തരാൻ ആഗ്രഹിക്കുന്നില്ലെങ്കിൽ ക്ഷേത്രത്തിൻ മുന്നിൽ ഇരിക്കുന്ന പൂക്കടയിൽ നിന്നും അഗസ്ത്യ മുനിക്ക്‌ ഒരു മാല വാങ്ങി ചാർത്തും. എന്താണ് നടക്കേണ്ടത് എന്ന് നീ തന്നെ തീരുമാനിച്ചുകൊള്ളുക, അതായത് എൻറെ ഗുരുവിന് അതായത് നിൻറെ ശിഷ്യന് നീ എന്താണ് ചെയുവാൻ പോകുന്നത്."

മനസ്സിലുള്ളത് എല്ലാം പറഞ്ഞു, ഇതിനപ്പുറം നിൻറെ തീരുമാനം.

വൈകുന്നേരം 4.00 മണിക്ക് പുറപ്പെട്ടു, സത്യത്തിൽ മുരുകനോട് പറഞ്ഞതെല്ലാം പുറപ്പെടുന്ന സമയത്തിൽ മറന്നുപോയി. ഭദ്രമായി ചെന്ന് തിരിച്ചുവരണം എന്നത് തന്നെയാണ് ഞങ്ങളുടെ ഉദ്ദേശമായിരുന്നു. മുരുകന്റെ പൂജയ്ക്കുവേണ്ടുള്ള ഒരു ദ്രവ്യവും ഞങ്ങൾ വാങ്ങിയിട്ടില്ലായിരുന്നു. രണ്ട് മണിക്കൂർ യാത്രയ്ക്കു ശേഷം ക്ഷേത്രത്തിൽ കയറുമ്പോളാണ് ഞാൻ അത് മനസ്സിലാക്കിയത്. എന്താണ് നീ ഇങ്ങനെ ചെയ്തത് മുരുകാ! മൊത്തമായി ബുദ്ധിയെ മാറ്റിയാലോ! ചേ! ഒരു ചെറു വിഷയം പോലും ഉൾക്കൊള്ളുവാൻ സാധികുന്നില്ലല്ലോ? എന്ന് എന്നെ ഞാൻ തന്നെ ശകാരിച്ചുകൊണ്ടു മുരുകന്റെ മുന്നിൽ ചെന്ന് നിന്നു. 

മുരുകൻ! ആ പേരുപോലെ സുന്ദരമായിരുന്നു, വളരെ ചിരിച്ചുകൊണ്ട് നിൽക്കുകയായിരുന്നു. വലത് കൈയോടു ചേർന്ന് വേൽ ചാർത്തിയിരുന്ന അലങ്കാരം രൂപനായിരുന്ന ആ മുരുകനെ കാണുമ്പോൾ മനസ്സ് വളരെയധികം ചിന്തകളിൽ മുഴുകി. പെട്ടെന്ന് ഒരു കാര്യം ഓർമ്മ വന്നു, എന്നാൽ മുരുകൻ ചിരിച്ചുകൊണ്ട് നിൽക്കുന്നതുപോലെ വിഷ്ണുവിൽ നിന്നു ശിഷ്യത്വം പഠിച്ചതാണോ. എന്നാൽ ശിവ ഭഗവാനാണെങ്കിൽ സർവ നേരവും ധ്യാനത്തിൽ ഇരിക്കുന്നവൻ. അദ്ദേഹത്തെ ഒരു കാരണവശാലും ചിരിച്ചുകൊണ്ടിരിക്കുന്നത് കാണുവാൻ സാധിച്ചിട്ടില്ല.  എന്നാൽ വിഷ്ണു ഭഗവാനോ എപ്പോഴും സമാധാനമായ രീതിയിൽ ശയനത്തിലോ, ഇരിക്കുന്ന രീതിയിലോ, അല്ലെങ്കിൽ നിൽക്കുന്ന  വിധത്തിലോ ചിരിച്ചുകൊണ്ടിരിക്കും. നമ്മൾ ഈശ്വരനെപോലും നമ്മൾ ആഗ്രഹിക്കുന്ന രൂപത്തിൽ ദർശനം ചെയുവാൻ ആഗ്രഹിക്കുന്നതാൽ  ചിരിച്ച രൂപം തന്നെയാണ് ഭൂരിപക്ഷം ജനങ്ങൾക്കും ഇഷ്ടപ്പെടുന്നത്. ഇദ്ദേഹം ചിരിച്ചുകൊണ്ടിരിക്കുന്ന ഈ രൂപം വിഷ്ണുവിൽ നിന്നും പഠിച്ചതാണോ എന്ന് എൻറെ മനസ്സിൽ ഒരു കുസൃതി ചോദ്യം തോന്നി. 

ഗർഭഗൃഹത്തിൽ നിന്നും ഒരു പൂജാരി എന്നെ ഒന്ന് നോക്കി, എന്ത് എന്ന് ചോദിക്കുന്നതുപോലെ ഒരു നോട്ടം. 

"ഭഗവാൻറെ പേരിൽ ഒരു അർച്ചന ചെയ്യണം",  പൂജാരിയുടെ ആ നോട്ടത്തിന് ഉത്തരമായിരുന്നു എൻറെ ഈ വാക്ക്.

പൂജാരി അർച്ചന തുടങ്ങി, എന്നാൽ ഒന്നും തന്നെ ചോദിക്കുവാൻ എനിക്ക് തോന്നിയില്ല. മുരുകന്റെ മുഖം കാണുന്ന വിധത്തിൽ നിന്നുകൊണ്ടിരുന്നു. അത് എന്നിൽ ഒരു അനുഭൂതി തന്നു. എൻറെ ബാല്യകാലത് അമ്മയുടെ മടിയിൽ ഇരുന്ന് മധുരം കഴിക്കുബോൾ വരുന്ന ആ അനുഭൂതിപോലെയായിരുന്നു, അത്. 

കണ്ണ് അടച്ചു പ്രാർത്ഥിച്ചു നിൽകുമ്പോൾ.

"അർച്ചന പ്രസാദം" എന്ന് പൂജാരിയുടെ വാക്കുകൾ എൻറെ പ്രാർത്ഥന ഭംഗം വരുത്തി.

കൈയിൽ പ്രസാദം വാങ്ങി, അദ്ദേഹത്തിന് ദക്ഷിണ കൊടുത് തുറന്ന് നോക്കിയപ്പോൾ, ഒരു ചില ഉതിർ പൂക്കളും, വിഭൂതിയും, ചന്ദനവും ഉണ്ടായിരുന്നു.  


കൈയിൽ പ്രസാദവുമായി ഒരു നിമിഷം മുരുകനെ പ്രാർത്ഥിച്ചു ഞാൻ തിരിച്ചു.

"നിൽക്കുക", എന്ന് ഒരു ശബ്ദം കേൾകുകയുണ്ടായി.

ആ ശബ്ദം ഒന്ന് ഞെട്ടിക്കുന്ന വിധമായിരുന്നു. മുരുകൻ വിളിക്കുന്നതുപോലെ തന്നെയായിരുന്നു ആ ശബ്ദം. ഒട്ടും പ്രതീക്ഷയില്ലാതെ കിട്ടിയ പ്രസാദവുമായി ഞാൻ ആ ശബ്ദം കേട്ട ദിശയിലേക്ക് നോക്കി.

വിളിച്ചത് പൂജാരിതന്നെയായിരുന്നു. ഒരു ചെറു പുഞ്ചിരിയോടെ അദ്ദേഹത്തെ ഞാൻ നോക്കി. 

"വണ്ടിയിലാണോ വന്നത്?" എന്ന് അദ്ദേഹം ചോദിച്ചു.

"അതെ", വണ്ടിയിലാണ് വന്നിരിക്കുന്നത്. 

"കാരാണോ?"

"അല്ല" ബൈക്കിലാണ് വന്നിരിക്കുന്നത്.

നിൽക്കുക, ഒരു മാല തരാം.

അവിടെ നടക്കുന്ന എല്ലാം കാര്യങ്ങളും ഞാൻ നോക്കുകയായിരുന്നു. 

അകത്തേക്ക് ചെന്ന പൂജാരി, മുരുകന് ചാർത്തിയ ഒരു മാല കൊണ്ട് വന്ന് എന്റെ കൈയിൽ തന്നു. ഞാൻ ഒന്നും സംസാരിച്ചില്ല. മൗനമായി ഞാൻ ആ പൂജാരിയെയും, പൂജാരിയുടെ പിന്നിൽ ഉള്ള മുരുകനെയും ഞാൻ നോക്കി. ഒരു നിമിഷം കണ്ണ് അടച്ചു മുരുകന് നന്ദി രേഖപ്പെടുത്തി.

ഒരു പ്രാവശ്യം കൂടെ അകത്തേക്ക് ചെന്ന പൂജാരി മുരുകന്റെ വേലിൽ ഉള്ള നാരങ്ങാ കൊണ്ടുവന്നു തന്നു. 

"ഇതാ മുരുകന്റെ "ജ്ഞാനപഴം" എന്ന് പറഞ്ഞു തന്നു.

ഞാൻ ചിരിച്ചു.

ഇതിനുള്ളിൽ മുരുകന്റെ അടുത്ത് നിന്ന് പൂജ ചെയുന്ന മറ്റൊരു പൂജാരി ഒരാൾ അവിടെ നിന്ന് തന്നെ, "അത്  "ജ്ഞാനപഴം" എന്ന് പറയരുത് "സ്കന്ദപഴം" എന്ന് പറഞ്ഞു കൊടുക്കുക".

ആദ്യമായിട്ട് ഞാൻ അത്തരം ഒരു വാർത്ത കേട്ടത്. ഒരു നിമിഷം മുരുകന്റെ പാദം മാത്രം നോക്കി ധ്യാനം ചെയ്‌തു. എത്ര നന്ദി മുരുകന് പറയേണ്ടത്? അതും എങ്ങനെ നന്ദി രേഖപ്പെടുത്തിയാൽ, ഇതിന്  ശെരിയാകും, എവിടെയോ ഒരു സാധാരണ മനുഷ്യനായി പിറന്ന്, അറിഞ്ഞ കാര്യങ്ങൾ മറ്റുള്ളവർക് വേദനപ്പെടാത്ത രീതിയിൽ ജീവിച്ചു, ഇത്തരം ഒരു സാധാരണ ജീവിതം നയിക്കുന്നവർക്ക് മുരുകൻ ഉടൻ തന്നെ അനുഗ്രഹിക്കുമോ?

"ചിന്തകൾ കുറയ്ക്കണം എന്ന് ആരോ എന്റെ ഉള്ളിൽ പറയുന്നത് പോലെ ഞാൻ ഉണർന്നു", അതെ! ഓടിനടക്കുന്ന മനസ്സിനെ നിയന്ദ്രിച്ചാൽ ഈശ്വരൻ അവിടെ കുടികൊള്ളും. ഇങ്ങനെ കുറെയേറെ വാക്കുകൾ ഉപദേശമായി മനസ്സിൽ തോന്നി. 

അവിടെ നിന്നും ഇറങ്ങുവാൻ ഉള്ള സമയം വന്നു.

കൂടെ വന്ന സുഹൃത്തിനോട് :

"ഈ മാല  വളരെ സൂക്ഷിച്ചു വയ്ക്കുക. ഇത് എനിക്ക് അല്ല. ഒരാൾക്ക് കൊടുക്കണം എന്ന് പറഞ്ഞു, അദ്ദേഹവും ഒന്നും മനസ്സിലാകാതെ കൈയിൽ വളരെ സൂക്ഷിച്ചു വച്ചു."

കുറച്ചു നേരത്തിൽ എന്തോ എന്റെ പക്കം ആ മാല ഇരുന്നാൽ മതി എന്ന് തോന്നുകയും, ഞാൻ ആ മാല വാങ്ങി എന്റെ കൈവശം ഉള്ള സഞ്ചിയിൽ വച്ചു. 

വണ്ടിയിൽ കയറി അഗസ്ത്യ മുനിയുടെ ദർശനത്തിന് വേണ്ടിയുള്ള യാത്ര തുടങ്ങി. നടന്ന വിഷയങ്ങൾ മനസ്സിൽ ഓർത്തു വണ്ടി ഓടിക്കുമ്പോൾ, മനസ്സ് ഒരു നിമിഷം ഒന്നായി ഒരു മന്ത്രം ഉരുവിടാൻ പറയുന്നത്പോലെ തോന്നി, ഒരു നിമിഷത്തിൽ ഒരു വിപത്തിൽ നിന്നും ഞങ്ങൾ രക്ഷപെട്ടു. വണ്ടി ഓടിക്കുമ്പോൾ എന്റെ നോട്ടം റോഡിലാണെങ്കിലും മനസ്സ് മുരുകന്റെ പാദത്തിൽലായിരുന്നതാൽ, അവസാന നിമിഷം യഥാത്ഥത്തിൽ വരുകയും, കുറുകെ നടന്നു പോകുന്ന ഒരു അമ്മയും, മകളെയും, ഇടിക്കാതെ വെട്ടി തിരിഞ്ഞു. പോയ വേഗത അധികമായിരുന്നു, അത് സൂക്ഷ്മമായി എന്നാൽ ഒരു അപകടവുമില്ലാതെ ഈശ്വരൻ ഉണർത്തിത്തരുകയായിരുന്നു. 

കൂടെ ഇരുന്ന സുഹൃത് ആ രണ്ട് പേരെയും വഴക്ക് പറയുവാൻ വേണ്ടി മുതിർന്നു. 

വേണ്ട, വിട്ടേക്ക്, എന്റെ പേരിലാണ് തെറ്റ്. എൻറെ ശ്രദ്ധ മനസ്സിൽ ഉള്ള മന്ത്രത്തിൽ ആയിരുന്നു. അവരുടെ മുകളിൽ തെറ്റ് ഇല്ല, വഴക്ക് പറയരുത് എന്ന് പറഞ്ഞു ഞങ്ങൾ വിട്ടു. ഞാൻ പറഞ്ഞത് ആ അമ്മയും കേട്ടത് പോലെ ഉണ്ടായിരുന്നു, മൗനമായി ചിരിച്ചുകൊണ്ട്  അവർ യാത്രയായി. 

അംബലം തുറന്നിരുന്നു, എന്നാൽ പൂജാരിയെ കാണ്മാനില്ലയിരുന്നു, എന്ത് ചെയുവാൻ സാധിക്കും എന്ന് വിചാരിച്ചു, ഞങ്ങൾ അമ്പലത്തിൽ കയറി. 

അഗസ്ത്യ ക്ഷേത്രത്തിൽ വളരെ നിശബ്ദമായിരുന്നു. ഇരു വശവും വിളക്ക് കത്തിച്ചുവച്ചിരുന്നു, ജമന്തിപൂമാലയിൽ, വെള്ളി കവചം ചാർത്തിയിരുന്നു, ഗുരു അഗസ്ത്യ മുനി - ലോപാമുദ്രയൊപ്പം നിൽക്കുകയായിരുന്നു. അത് വളരെ കുളിർമ നൽകുന്ന ഒരു ദൃശ്യമായിരുന്നു. സന്നിധിയുടെ വലത് ഭാഗത്തിൽ വളരെ അടുത്ത് നിന്ന് ഞങ്ങൾ ഇത് കാണുകയായിരുന്നു, മൗനമായി ഞാൻ ഗുരു വന്ദനം ചെയ്യുവാൻ തുടങ്ങി. ഒരു വിധമായ ഒരു ചൂട് ഞങ്ങളുടെ ചുറ്റിലും വന്നു. അത് എന്തിന് എന്ന് മനസ്സിലാക്കുന്നതിന് മുൻപ്, എന്റെ മനസ്സ് കൊണ്ട് ചെന്ന മാലയിൽ ഓർക്കുവാൻ കാരണമായി, സഞ്ചിയിൽ നിന്നും പുറത്തെടുത്, ഗുരുവിന്റെ സന്നിധിയുടെ പടിക്കൽ മാല വച്ചു, മനസ്സിൽ അദ്ദേഹത്തോട് സംസാരിക്കുവാൻ തുടങ്ങി. 

"ഗുരുവേ! ഇന്ന് എന്താണ് നടന്നത് എന്ന് മനസ്സിലായിട്ടില്ല. ആഗ്രഹിക്കുന്നത് തന്നെ തെറ്റ്. ഏതോ പ്രാർത്ഥനയിൽ മനസ്സ് ഏകാഗ്രമായപ്പോൾ മുരുകനോട് ഒന്ന് ആഗ്രഹിച്ചു. അദ്ദേഹവും അണിഞ്ഞിരുന്ന മാല എടുത്തു തരുകയും ചെയ്‌തു. താങ്കളുടെ പക്കം ചേർക്കണമെന്ന് ആഗ്രഹത്തിൽ ഇത്ര ദൂരം യാത്ര ചെയ്‌തു എത്തിച്ചു. എന്നാൽ പൂജാരിയെയാണ് ഇവിടെ കാണാത്തത്. താങ്കളുടെ കഴുത്തിൽ ഈ മാല അണിഞ്ഞു കിടക്കുന്നത് കാണുവാനുള്ള ഭാഗ്യം അനുഗ്രഹിക്കണം. ഇതിനപ്പുറം നാടകാനുള്ളതെല്ലാം താങ്കളുടെ ഇഷ്ടംപോലെ!"

ഗുരുവിന്റെ പാദത്തിൽ എല്ലാം സമർപ്പിച്ചതിന് ശേഷം, അദ്ദേഹത്തിന്റെ സന്നധി പ്രദക്ഷിണം വായിക്കുവാൻ തുടങ്ങി. അദ്ദേഹത്തിന്റെ സന്നിധിയുടെ പിൻവശം ഒരു ഗണപതിയുടെ സന്നധി ഉണ്ട്. അദ്ദേഹത്തിന്റെ മുന്നിൽ ചെന്ന് ഭഗവാനെ എല്ലാം വിഘ്നങ്ങളും മാറ്റി തരണേ എന്ന് മനസ്സാകെ കൈകൂപ്പി തോഴവേ, മനകണ്ണിൽ അദ്ദേഹത്തിന്റെ വലതുകൈ പൊക്കി അനുഗ്രഹിക്കുനത്തുപോലെ തോന്നി. ശെരി, ഇതിനപ്പുറം എല്ലാം നല്ല രീതിയിൽ തന്നെ നടക്കും. 

ആരോ ഒരാൾ വരുന്ന ശബ്‍ദം കേൾക്കുകയുണ്ടായി, ആരാണ് എന്ന് നോക്കിയപ്പോൾ അത് ക്ഷേത്ര പൂജാരിയായിരുന്നു.

എവിടെയോ പോയിട്ട് വളരെ ധിറുതിയിലാണ് അവിടക്ക് വന്നത്. എന്നെ കണ്ടതും, വരുക, അധികം നേരമായോ വന്നിട്ട് എന്ന ചോദ്യവുമായിരുന്നു അദ്ദേഹം വന്നത്. 

അദ്ദേഹം വളരെപ്പെട്ടെന്ന് ഗർഭഗൃഹത്തിൽ കയറിയിട്ട് സന്ധ്യാനേര ദീപാരാധകായിട്ടുള്ള ഒരുക്കങ്ങളിൽ മുഴുകി.

സാർ! ഗുരുവിനായിട്ട് ഒരു മാല കൊണ്ടുവന്നിരിക്കുന്നു! അവിടെ ആ സന്നിധിയുടെ പടിക്കൽ വച്ചിരിക്കുന്നു, എടുത്തുകൊള്ളുക, എന്ന് ഞാൻ പറഞ്ഞു. 

"അതേ ഞാൻ അത് കണ്ടു, അകത്തേക്ക് എടുക്കാം.

സന്ധ്യ പൂജയിക്കുവേണ്ടി അകത്തേക്ക് പോയപ്പോൾ ആ മാല എടുത്തുകൊണ്ട് ചെന്ന അദ്ദേഹം, അഗസ്ത്യ മുനിയുടെ കഴുത്തിൽ അണിയിച്ചു. കുറച്ചു അകലെ നിന്ന് ഞാൻ നോക്കിനിൽകുകയായിരുന്നു. ഒരു നിമിഷത്തിൽ ആ മാല കാണാതെയായി. ഒരു നിമിഷം ഞാൻ അത് കണ്ട് ഞെട്ടിപ്പോയി, അത് കാരണം ഞാൻ അടുത്തേക്ക് വന്ന് നോക്കി. മുൻപിൽ ഉള്ള ജമന്തിപ്പൂ മാല മാത്രമായിരുന്നു ഞാൻ കണ്ടത്. ഈ മാല അഗസ്ത്യ മുനിയുടെ വിഗ്രഹത്തിൽ അണിയിച്ചിരുന്നതായി കാണപെട്ടില്ല. എന്താണ് നടന്നത് എന്ന് മനസ്സിലായില്ല. ദീപാരാധന കഴിഞ്ഞു കർപ്പൂര ആരതി എടുത്തതിനുശേഷം കുറച്ചുകൂടി അടുത്ത് ചെന്ന് നോക്കി. ആ മാല അവിടെ കാണപെട്ടില്ല. കുറച്ചു നേരം അഗസ്ത്യ മുനിയുടെ വിഗ്രഹത്തിൽ നോക്കി നിന്ന എന്നെ, ഒരു ചെറു പുഞ്ചിരിയുടൻ വലത് കൈ ഉയർത്തി അനുഗ്രത്തിക്കുന്നതായി എനിക്ക് തോന്നി. 

ഞാൻ അവിടെ എത്ര നേരം നോക്കി നിന്നാലും കാണുവാൻപറ്റില്ല എന്ന് എനിക്ക് തോന്നി. ശെരി വന്ന കാര്യം നടന്നുകഴിഞ്ഞു. പുറപ്പെടാം എന്ന് കരുതി നിന്നപ്പോൾ, പൂജാരി പ്രസാദം തന്നു. കുറച്ചു ചന്ദനം, വിഭൂതി, കുറച്ചു പുഷ്പങ്ങൾ, ഒറ്റ നോട്ടത് നോക്കിയപ്പോൾ മുരുകന്റെ ക്ഷേത്രത്തിൽ പൂജാരി തന്ന അതേ പ്രസാദം പോൽ ഇരിക്കുന്നു. 

അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തി, ഞാൻ അവിടെ നിന്നും ഇറങ്ങി. എന്തോ അവർ വിചാരിച്ചത്, അവർ അത് നടത്തിയിരിക്കുന്നു! ഞാൻ ഒരു ഹംസത്തിന്റെ പണി ചെയ്തതായിട്ടേ തോന്നിയുള്ളൂ. 

എന്തിനാണ് ഇത് നടത്തിയിരിക്കുന്നത് എന്ന് ചോദിച്ചാൽ ആർക്കാണ് അറിയുന്നത്? അതിന് ലഭിച്ച ഉത്തരവുമായി വീട്ടിൽ വന്ന് ചേർന്നു. 

എനിക്ക് തോന്നിയത് ഒരു തോന്നൽ മാത്രമായി ഇരുന്നിരിക്കാം. എന്നാൽ വിചാരിച്ചതു പോലെ തന്നെ എല്ലാം നടന്നുവല്ലോ, ആരാണ് നടത്തിയത്, എല്ലാം അദ്ദേഹം തന്നെ, എങ്ങനെയെന്നാൽ, മുരുക ഭഗവാന്റെ അനുഗ്രഹം മുന്നിൽ നിന്നുകൊണ്ട് വഴി നടത്തുകയാണോ, അദ്ദേഹത്തിന് മാത്രം അറിയും.


അഗസ്ത്യ മുനിയുടെടയും, മുരുകാ ഭഗവാന്റയും പാദങ്ങളിൽ ഞാൻ നമസ്കരിക്കുന്നു. 


സിദ്ധാനുഗ്രഹം.............തുടരും!

19 April 2018

സിദ്ധാനുഗ്രഹം - 58





ജീവ നാഡി നോക്കുവാൻ വരുന്നവർ ഭൂരിപക്ഷം വ്യക്തികളും ക്ഷമയോടെ ഇരിക്കുന്ന പതിവില്ല. ഇരിക്കുന്ന എല്ലാവരിൽനിന്നും ആദ്യം അവരെ വിളിക്കില്ലേ എന്ന് ആഗ്രഹിക്കുന്നവരെയും കണ്ടിട്ടുണ്ട്.

അതിലും ചിലർ ഞാൻ സർക്കാർ ഡിപ്പാർട്മെന്റിൽ ഒരു ഉയർന്ന ഉദ്യോഗസ്ഥനാണ് എനിക്ക് ആയിരിക്കണം മുൻഗണന ലഭിക്കേണ്ടത്, എന്ന് അവർ ജീവ നാഡി നാഡി ആദ്യം വന്ന് നോക്കുന്നത് പോരാതെ മറ്റൊരാൾക്ക് ഉള്ള ശുപാർശ കൂടെ ചെയ്യും. 

ഞാൻ പോലീസ് ഡിപ്പാർട്മെന്റിൽ നിന്നും ഉള്ളതാണ്. എന്നെ പോലുള്ളവർക്ക് ഉടൻ തന്നെ നാഡി നോക്കി തരണം എന്ന് ഒരു അഭ്യർത്ഥന കൂടെ വയ്ക്കാറുണ്ട്. 

അധികാര ദുഷ്പ്രയോഗം മൂലം ആദ്യം വന്ന് അനുഗ്രഹ വാക്ക് തേടുന്നവർക്കും, ക്ഷമയോടെ ജീവ നാഡി നോക്കുന്നവർക്കും വ്യത്യാസം ഉണ്ട്. അഗസ്ത്യ മുനിയുടെ അനുഗ്രഹം ഉണ്ടെങ്കിൽ മാത്രമേ എല്ലാം വിഷയങ്ങളും നല്ല രീതിയിൽ നടക്കുകയൊള്ളു. ഇല്ലെങ്കിൽ ആ മുൻഗണനക്കാർക് ഒരു വിധത്തിലും ഫലമില്ലാതെ പോകും. 

അവരവർ ചെയ്ത കർമങ്ങൾ ഫലം അനുസരിച്ചാണ് അഗസ്ത്യ മുനി അനുഗ്രഹ വാക്ക് നൽകുന്നത് എന്ന് അല്ലാതെ മുൻഗണന കൊണ്ട് അല്ല, എന്ന് എല്ലോരും മനസ്സിലാക്കിയാൽ മതി.

ഒരു ദിവസം ഒരു പ്രശസ്ത  വ്യക്തി ഇപ്രകാരം ഉള്ള ഒരു മുൻഗണനയുമായി ഒരു 52 വയസ്സ് പ്രായം വരുന്ന ഒരാൾക്ക് വേണ്ടി ജീവ നാഡി നോക്കുവാനായി എൻറെ സമീപം വന്നു.

"സാർ, എൻറെ ഭാര്യ വളരെ അടുത്ത കാലത്തിൽ മരിച്ചു പോയി. പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾ ഞങ്ങൾക്ക് ഉണ്ട്. അതിൽ മൂത്ത പെൺകുട്ടിയുടെ വിവാഹം കഴിഞ്ഞു, അവൾ ഇപ്പോൾ 6 മാസം ഗർഭിണിയാണ്. ഇത് ആദ്യ പ്രസവമായതുകൊണ്ടു ഞാൻ തന്നെ അവളെ നോക്കേണ്ടത്. എന്ന് അദ്ദേഹം പല കാര്യങ്ങൾ പറഞ്ഞതല്ലാതെ വന്ന വിഷയം പറഞ്ഞില്ല. 

ഇത്തരം അദ്ദേഹം പറഞ്ഞുകൊണ്ടിരുന്നപ്പോൾ, ഞാൻ ചോദിച്ചു, ഈ പറഞ്ഞതിനും താങ്കൾ ജീവ നാഡി നോക്കുവാൻ വന്നതിനും എന്താണ് ഒന്നിക്കുന്നത്? ഞാൻ എന്താണ് താങ്കൾക്കായി ചെയ്യേണ്ടത്?

എനിക്ക് രണ്ടമത്തെ ഒരു ഭാര്യ ഉണ്ടോ എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക.

"പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾ ഇരിക്കുന്നു. പ്രായം 52 വയസ്സിന് മുകളിൽ കാണും. ഈ സമയത്തിൽ മൂത്ത പെൺകുട്ടി ആദ്യത്തെ പ്രസവത്തിന് വരാൻ പോകുന്നു. എന്തിനാണ് ഇദ്ദേഹത്തിന് രണ്ടാം വിവാഹത്തിന് ആഗ്രഹം? എന്ന് ഞാൻ എന്നോട് തന്നെ ചോദിച്ചു.

എന്നിരുന്നാലും ഇതെല്ലാം പുറത്തുപറയുവാൻ കൊള്ളുന്നതല്ല. ഒട്ടും താത്പര്യം ഇല്ലാതെ ഞാൻ ജീവ നാഡി വായിക്കുവാൻ വേണ്ടി തയ്യാറായി. 

എത്ര പ്രാവശ്യം നോക്കിയിട്ടും അഗസ്ത്യ മുനി ഒരു അനുഗ്രഹ വാക്ക് പോലും തന്നില്ല. ഏതോ ഒരു തെറ്റ് നടന്നിരിക്കുന്നു എന്ന് എനിക്ക് മനസ്സിലായി. കുറച്ചു നേരം കാത്തിരുന്നതിന് ശേഷം ഒരിക്കൽ കൂടി നോക്കാം എന്ന് തീരുമാനിച്ചു.

ഈ സമയം ഞാൻ അദ്ദേഹത്തോട് സംസാരിക്കുവാൻ തുടങ്ങി.

നാട്ടിൽ ധാരാളം നെൽ പാടം ഉള്ളതായും, പെട്ടെന്ന് ഭാര്യ മരിച്ചുപോയതുകൊണ്ട് പ്രായപൂർത്തിയായ രണ്ട് പെൺകുട്ടികൾക്കും വിവാഹം നടത്തുവാൻ പെട്ടെന്ന് സാധിച്ചില്ല, എന്ന് അദ്ദേഹം പറഞ്ഞു.

താൻ രണ്ടാമത് വിവാഹം കഴിക്കുകയാണെങ്കിൽ മൂത്ത മകളുടെ പ്രസവം അവർക്ക് നോക്കുവാൻ സാദിക്കും. അടുത്ത പെൺകുട്ടിയുടെ വിവാഹവും നല്ല രീതിയിൽ നടത്തുവാനും സാദിക്കും എന്ന് അദ്ദേഹം പലപ്പോഴായി പറഞ്ഞു, പെട്ടെന്ന് എനിക്ക് രണ്ടാമത് വിവാഹം കഴിക്കുന്നത് ഇഷ്ടമില്ല എന്ന് പറഞ്ഞു. ഈ പെൺകുട്ടികൾക്കുവേണ്ടി മാത്രമാണ് രണ്ടാമത് വിവാഹം ഞാൻ കഴിക്കുന്നത് എന്ന് ഒട്ടും താത്പര്യം ഇല്ലാത്ത രീതിയിൽ അദ്ദേഹം സംസാരിച്ചു.

ഈ സംസാരിക്കുന്ന വേളയിൽ മരിച്ചുപോയ ഭാര്യയെ ഓർത്തു അദ്ദേഹം കരയുവാൻ തുടങ്ങി, ഇത് കണ്ട എനിക്ക്  തന്നെ അതിശയമായിരുന്നു.

നിങ്ങളുടെ ഭാര്യ വീട്ടുകാർക്ക് ഈ സംഭവങ്ങൾ എല്ലാം അറിയുമല്ലോ, അങ്ങനെയിരിക്കുമ്പോൾ അവരോടു അഭ്യർത്ഥിക്കുകയാണെങ്കിൽ താങ്കളുടെ അമ്മായി തന്നെ മകളുടെ പ്രസവ സുസ്രൂക്ഷ ചെയ്യുമല്ലോ, എന്ന് ഞാൻ അദ്ദേഹത്തോട് ചോദിച്ചു.

"ഇല്ല സാർ, അനുഷ്ടാന ചടങ്ങുകൾ എല്ലാം ഞാൻ തന്നെയാണ് എൻറെ മകളുടെ പ്രസവം നോക്കേണ്ടത്. ഏതെല്ലാം വിട്ടുകൊടുക്കുവാൻ സാധിക്കില്ല. അതിനായിട്ടാണ് രണ്ടാമത് വിവാഹം ആവശ്യമായി തോന്നുന്നത്", എന്ന് അദ്ദേഹം പറഞ്ഞു.

ഒരിക്കൽ കൂടി  അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കിയപ്പോൾ, "പെട്ടെന്ന് പോകണം തിരുവിടൈമര്ത്തുരിലേക്ക്‌. അവിടെ ചെന്ന് ശിവ ഭഗവാൻറെ മുന്നിൽ 9 ദിവസം തുടർച്ചയായി മോക്ഷ ദീപം തെളിയിക്കുവാൻ പറഞ്ഞു". വേറെ ഒരു വാക്കും അദ്ദേഹം പറഞ്ഞില്ല.

ഇത് കേട്ടതും അവിടെ വന്ന അദ്ദേഹത്തിന് എന്തോ പോലെ തോന്നി. എത്ര പ്രാവശ്യം ചോദിച്ചിട്ടും അഗസ്ത്യ മുനി ഈ ഒരു വാക്ക് തന്നെ പറഞ്ഞതുകൊണ്ട് അദ്ദേഹത്തിന് ഒരു മടുപ്പ് തോന്നി.

"രണ്ടാമത് വിവാഹം കഴിക്കുന്നതിനെ കുറിച്ച് ഒന്നും പറഞ്ഞില്ലയോ", എന്ന് അദ്ദേഹം ഒരിക്കൽ കൂടി ചോദിക്കുകയുണ്ടായി.

"ഇല്ല", എന്ന് ഞാൻ പറഞ്ഞു.

അഗസ്ത്യ മുനി എന്ത് തന്നെ പറഞ്ഞാലും അതിൽ ഏതോ ഒരു കാരണം കാണും. ആദ്യം അദ്ദേഹം പറഞ്ഞത് ചെയ്തു വരുക. അതിന് ശേഷം മറ്റുള്ളതെല്ലാം പറയാം എന്ന് കർശനമായി അഗസ്ത്യ മുനി തന്നെ പറഞ്ഞപ്പോൾ, എനിക്ക് തന്നെ ഒരുമാതിരിയായി തോന്നി.  

അഗസ്ത്യ മുനി ഒരിക്കൽ പോലും വളരെ ദേഷ്യത്തിൽ കാര്യങ്ങൾ ഒന്നും പറയാറില്ല. എന്നാൽ ഇന്നേ ദിവസം പറഞ്ഞത് ഒരു വിധത്തിലുള്ള ശങ്ക മനസ്സിൽ ഉണ്ടാക്കി. 

ഇതിനിടയ്ക്ക് ആ വന്ന അദ്ദേഹത്തിന് എന്താണോ തോന്നിയത് ഏന് അറിയില്ല. എന്താണ് സാർ ജീവ നാഡി വായിക്കുന്നത്, ചോദിച്ച ചോദ്യത്തിന് കൃത്യമായ ഒരു മറുപിടി ലഭിക്കുന്നില്ല. അവിടെ പോകുവാൻ, ഇവിടെ പോകുക എന്ന് പറയുന്നു. എന്താണ് സാർ ഇത്, എനിക്ക് ഒരു സംശയം, ഇത് താങ്കൾ തന്നെയാണോ പറയുന്നത്? ഇല്ലെങ്കിൽ അഗസ്ത്യ മുനി തന്നെയാണോ ഇത്തരം പറയുന്നത്, എന്ന് അദ്ദേഹം ചോദിച്ചു. 

ആദ്യം ഒന്നും അറിയാത്ത ഒരു പൂച്ചയെപ്പോലെ ഇരുന്ന അദ്ദേഹം ഇത്തരം സംസാരിച്ചതിൽ എനിക്ക് അതിശയം ഉണ്ടായി. ഇതിനപ്പുറം എന്തൊക്കെയാണോ പറയുവാൻ വിചാരിക്കുന്നത് അതെല്ലാം പറയട്ടെ. പിന്നിട് അഗസ്ത്യ മമുനിയിൽ നിന്നും ഇദ്ദേഹത്തെ പറ്റി മനസ്സിലാക്കാം എന്ന് വിചാരിച്ചു.

ഞാൻ എന്തിനാണ് ഈ മോക്ഷ ദീപം തെളിയിക്കേണ്ടത്, എന്ന് ഒന്നും അറിയാത്ത വിധം അദ്ദേഹം ചോദിച്ചു.

പുർവികാരാർ താങ്കൾക്കു ഏതെങ്കിലും ദോഷം കാണും, അതിനായിരിക്കും അഗസ്ത്യ മുനി അവിധം പറഞ്ഞിട്ടുള്ളത് എന്ന് ഞാൻ പറഞ്ഞു.

ഇതെല്ലാം വെറും കഥകൾ മാത്രം. എൻറെ അച്ഛൻ, മുത്തശ്ശൻ എല്ലോരും ക്ഷേത്രങ്ങൾക്ക് വേണ്ടി വളരെയധികം ധനം ചെയ്തിട്ടുണ്ട്. മാത്രമല്ല വളരെയധികം കുംഭാഭിഷേകവും ചെയ്തിരിക്കുന്നു. എൻറെ അറിവിൽ ഒരു പാവവും ചെയ്തതതായിട്ട് അറിവില്ല.

താങ്കളുടെ വീട്ടിൽ ഏതെങ്കിലും ഒരു അകാല മരണം നടന്നിട്ടുള്ളതായി  ഒരുകുന്നുവോ. അതിനായിട്ടുകൂടി ആയിരിക്കും അഗസ്ത്യ മുനി പറഞ്ഞിട്ടുള്ളത്.

അങ്ങനെയൊന്നും നടന്നിട്ടില്ല സാർ, എനിക്ക് തീർച്ചയായിട്ടും അറിയും, എന്ന് അദ്ദേഹം പറഞ്ഞു.

ശെരി വളരെ നല്ലത്. ഇതിനെക്കുറിച്ചു ഒരിക്കൽക്കൂടി അഗസ്ത്യ മുനിയോട് ചോദിച്ചു നോക്കാം, എന്ന് പറഞ്ഞു.

ചില നിമിഷങ്ങളിൽ ഒരിക്കൽ കൂടി ഞാൻ ജീവ നാഡി നോക്കി.

ഇവൻ അഗസ്ത്യ മുനിയെ തന്നെ പരിഷിക്കുകയാണ്. ഇവൻ പറഞ്ഞതെല്ലാം കള്ളം, ഇവൻറെ മുത്തശ്ശൻ, മുത്തശ്ശി എല്ലോരും അകാല മരണത്തിൽ പോയവരാണ്. വീട്ടിലുള്ള കിണറ്റിൽ വീണ് ആത്മഹത്യ ചെയ്തവരാണ് അവർ. ഇവൻറെ അച്ഛനോ ജാതി വിവാദത്തിൽ ശത്രുക്കളാൽ റോഡിൽ വച്ച് കൊലചെയ്യപ്പെട്ടതാണ്. ഇവനോ, ഇവൻറെ അച്ഛനോ, അതോ മുത്തശ്ശനോ ഒരു വിധത്തിലുള്ള സമ്പത്തുകളും ഇല്ല. പാടങ്ങളും ഇല്ല. എന്ത് കൊണ്ടാണ് ഇതെല്ലാം ഇവൻ മറച്ചു സംസാരിക്കുന്നതു? എന്ന് അഗസ്ത്യ മുനി പറഞ്ഞതെല്ലാം ഞാൻ വിവരിക്കുവാൻ തുടങ്ങിയപ്പോൾ ആ വന്ന അദ്ദേഹത്തിൻറെ മുഖം മാറുവാൻ തുടങ്ങി. 

ഞാൻ അതിന് ശേഷം ഉച്ചത്തിൽ വിവരിക്കുവാൻ തുടങ്ങി. 

ഇപ്പോൾ കൂടി ഇവൻറെ വീട്ടിൽ ഒരു അകാല മരണം നടന്നിരിക്കുന്നു. ഇല്ല എന്ന് അഗസ്ത്യ മുനിയോട് പറയുവാൻ സാധിക്കുമോ എന്ന് ചോദിച്ചു.

അദ്ദേഹം തല കുനിഞ്ഞു തന്നെ നിൽക്കുകയായിരുന്നു. തുടർന്ന് ഞാൻ വിവരിച്ചു.

ഇവൻ രണ്ടാമത് വിവാഹം കഴിക്കുവാൻ പോകുന്നതുപോലും ഒരു ചതിയാണ്. ഇല്ലെങ്കിൽ ക്യാൻസർ മൂലം വേദന സഹിക്കുവാൻ ആകാത്ത ഇവൻറെ ഭാര്യക്ക് മേൽത്തരം ചികിൽസ നൽകാതെ വിഷം കൊണ്ടുള്ള ഇൻജെക്ഷൻ കൊടുത്തവനല്ലേ ഇവൻ?

രണ്ടാമത് വിവാഹം കഴിക്കുവാൻ ആഗ്രഹിക്കുന്നത് ഇവൻറെ വീട്ടിൽ ജോലിക്കുവരും ജോലിക്കാരിയെത്തന്നെയാണ്. അവൾക്കും ഇവനും പല മാസങ്ങളാൽ അടുപ്പത്തിലാണ്. ഇപ്പോൾ ആ ജോലിക്കാരി രണ്ട് മാസം ഗർഭിണിയാണ്. ഇത് സത്യമാണോ അല്ലയോ എന്ന് അവൻ തന്നെ പറയട്ടെ, എന്ന് ഒരു ചോദ്യം അഗസ്ത്യ മുനി ചോദിച്ചു.

ഇത് കേട്ടതും അദ്ദേഹത്തിന് ഒന്നും പറയുവാൻ സാധിക്കാതെ നടുങ്ങിപ്പോയി.

അടുത്ത നിമിഷം എൻറെ കാലുകളിൽ അദ്ദേഹം വീണു.

സാർ ഈ പറഞ്ഞതൊന്നും പുറത്തു ആരോടും പറയരുതേ. അഗസ്ത്യ മുനി പറഞ്ഞതെല്ലാം സത്യം. എൻറെ ഭാര്യ ക്യാൻസർ മൂലം വേദന സഹിക്കുവാൻ ആകാത്തത് മൂലം ഞാൻ തന്നെയാണ് അവൾക്ക് വിഷം കൊണ്ടുള്ള ഇൻജെക്ഷൻ കൊണ്ട് കൊന്നത്. 

അതെ സമയം എനിക്കും എൻറെ ഭാര്യയുടെ ആവശ്യങ്ങൾക്ക് വേണ്ടി വന്ന ജോലിക്കാരിയുമായി അവിഹിത ബന്ധം ഏർപ്പെട്ടത്. ഇത് അറിഞ്ഞ എൻറെ ഭാര്യ, അവരെ കൊന്നതിന് ശേഷം ആ ജോലിക്കാരിയെ വിവാഹം കഴിക്കുവാൻ വേണ്ടി പറഞ്ഞു. 

അവൾ എന്ത് കൊണ്ടാണോ ഇങ്ങനെ പറഞ്ഞതെന്ന് അറിയില്ല. ഞാനും അവളെ കൊന്നു.

ജോലിക്കാരിയെ ഞാൻ എൻറെ രണ്ടാമത്തെ ഭാര്യയാകുവാൻ ഞാൻ ഇഷ്ടപ്പെട്ടാലും, എൻറെ മക്കൾ ആ ജോലിക്കാരിയെ രണ്ടാനമ്മയായി കണക്കാക്കിയില്ല. 

അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് മൂലം എൻറെ മക്കളെ ഇതിന് സമ്മതിപ്പിക്കാം, എന്ന് കരുതി ഞാൻ ഇവിടെ വന്നത്.

എങ്ങനെയോ ഒരു അസുഖം മൂലം മരണപെട്ടതാൽ ആ ആത്മാവ് ഇപ്പോഴും അലഞ്ഞുനടക്കുകയാണ്. മോക്ഷ ദീപം തെളിയിച്ചിട്ടു വാ, എന്ന് പറഞ്ഞതിന് പൊരുൾ ഇതുതന്നെയാണ്, എന്ന് അഗസ്ത്യ മുനി പറഞ്ഞു. നീ വിചാരിക്കുന്നത് പോലെ ആ ജോലിക്കാരി നിന്നെ ഭർത്താവായി സ്വീകരിക്കില്ല. കാരണം നീ മനസ്സ് മാറിയാൽ ഇവളെയും കൊല്ലും, എന്നിട്ട് വേറെ ഒരു പെണ്ണിനൊപ്പം ജീവിക്കുകയും ചെയ്യും, എന്ന് കരുതി അവൾ ഇപ്പോൾ ഈ നാട് തന്നെ വിട്ടു പോകുകയാണ്, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഭാര്യയെ വിട്ടു ജോലിക്കാരിയെ വിവാഹം കഴിക്കാം എന്ന് ഒരു ആഗ്രഹം അദ്ദേഹത്തിന് ഉണ്ടായിരുന്നു, എന്നാൽ ഇപ്പോൾ രണ്ടുപേരെയും വിട്ടു നിൽക്കുകയാണ്.

ഭാര്യയുടെ ആത്മാവ് ശാന്തി ലഭിക്കുവാൻ വേണ്ടി അഗസ്ത്യ മുനി പറഞ്ഞതുപോലെ മോക്ഷ ദീപം അദ്ദേഹം തെളിയിച്ചു, ഇപ്പോൾ തൻറെ ഭാര്യയുടെ പേരിൽ ഒരു വൃദ്ധസദനം നിർമിച്ചു പാവങ്ങൾക്ക് സമൂഹ സേവ ചെയ്തു വരുകയാണ്. രണ്ടാമത് വിവാഹം കഴിക്കണം എന്നത് അദ്ദേഹം പാടേ മറന്നിരിക്കുന്നു.


അദ്ദേഹത്തെ, അഗസ്ത്യാർകൂടം ഉച്ചിയിൽ ഒരു സ്വാമിയെപോലെ നിൽക്കുന്നതായി കാണുവാൻ സാധിക്കും.



സിദ്ധാനുഗ്രഹം.............തുടരും!

05 April 2018

സിദ്ധാനുഗ്രഹം - 57




എൻറെ അടുത്ത് ജീവ നാഡി നോക്കുവാൻ വരുന്നവരിൽ കടം കൊണ്ട് ജീവിക്കുവാൻ പറ്റാത്തവരും ഉണ്ട്. അതും ആയിരത്തിനോ - ലക്ഷക്കണക്കിനോ അല്ല, കോടികളുടെ കടത്തിന് പെട്ടവരും ഉണ്ട്.

അധികമായ കൂട്ടുപലിശയിക് പണം വാങ്ങുകയും ആ പലിശ പോലും കൊടുക്കുവാൻ സാധിക്കാത്തവർ, ഇരിക്കുന്ന സമ്പത്തുകൾ വിറ്റിട്ടും കടം തീരാത്തവർ, എന്നിങ്ങനെ പല വിധത്തിലുള്ള കടം മേടിച്ചിട്ടുള്ളവർ വരാറുണ്ട്.

ആരും കടം വാങ്ങുന്നതിന് മുൻപോ, അല്ലെങ്കിൽ ഒരു തൊഴിൽ ചെയ്യുന്നതിന് മുൻപോ അഗസ്ത്യ മുനിയിൽ നിന്ന് ജീവ നാഡിയിലൂടെ അനുഗ്രഹ വാക്ക് ചോദിക്കാറില്ല. കടം താങ്ങുവാൻ സാധിക്കാതെ പോകുമ്പോൾ, ഒരു അസുഖം പെട്ടെന്ന് ഗുണമാകുവാൻ വേണ്ടി ഒരു ആശുപത്രിയിൽ പോകുന്നതുപോലെ, കടം കഴുത്തോളം എത്തുമ്പോൾ, വളരെ ധിറുതിയിൽ ഇവിടെ വന്നെത്തും.

ഇത് കൂടാതെ.....

താങ്കൾ വർഷങ്ങളോളം സമ്പാദിച്ചു കൂട്ടിയ കടം എല്ലാം അര നിമിഷത്തിൽ, തീർക്കണം എന്ന് ആഗ്രഹിക്കുന്നർ ഉണ്ട്. ഇത് എങ്ങനെ സാധ്യമാകും എന്നത് ഒരിക്കൽ പോലും ആലോചിച്ചിട്ടില്ല. ഏതെങ്കിലും ഒരു അതിശയം നടന്ന് കടം മൊത്തമായും തീരണം എന്ന് ആഗ്രഹിച്ചു പലരും വരാറുണ്ട്. അഗസ്ത്യ മുനി കുബേരൻ അല്ല, ധനം ധാരാളമായി കൊടുക്കുന്നതിന്  ദൈവവുമല്ല,  കർമങ്ങൾമൂലമുള്ള  തടസങ്ങൾ പോകുന്നതിനും ഭഗവാനിൽ അലിയുന്നതിലും, തളർന്ന് പോയ മനസ്സുകളിൽ ഉത്സാഹവും, വഴികളും കാണിക്കുന്നതും മാത്രം അഗസ്ത്യ മുനിയുടെ ജോലി, അതും അഗസ്ത്യ മുനി പറഞ്ഞ പ്രാർത്ഥനകൾ എല്ലാം മുറയായി വിശ്വാസത്തോടെ ചെയ്താൽ മാത്രം, ഇതാണ് യാഥാർഥ്യം.

അന്നും അങ്ങനെ തന്നെയായിരുന്നു .......

സേലത്തിന് സമീപം നിന്നു ഒരു കോടിശ്വരിയായ ഒരു സ്ത്രീ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കിനായി എൻറെ അടുത്ത് വന്നു. അവരുടെ മുഖത്തിൽ ഒരു ജന്മനാൽ കോടിശ്വരി കാണപ്പെട്ടു, വളരെ ഭാരമുള്ള ശരീര പ്രകൃതം.

കഴുത്തിൽ, കാതിൽ, കൈകളിൽ സ്വർണവും - വജ്രവുമായി ജ്വലിച്ചു. എല്ലാത്തിലും ഉയർന്ന ഗുണമേന്മയുള്ള വജ്ര കല്ലുകൾ കാണുവാൻ സാധിച്ചു. മുഖത്തിൽ ഒരു "കാലണ"  വലിപ്പത്തിൽ വരുന്ന കുങ്കുമപ്പൊട്ട് കാണുവാൻ സാധിച്ചു. ചെറുതായി നരച്ച മുടി അവിടെ - അവിടെയായി കാണപ്പെട്ടു. നടന്നുവന്നതിൽ ശ്വാസം ലഭിക്കാതെ കാണപെട്ടതാൽ പൂർണ ആരോഗ്യവതിയല്ല എന്ന് മനസ്സിലാക്കുവാൻ സാധിച്ചു. ഇതും അല്ലാതെ ആ സ്ത്രീയുടെ കണ്ണുകളിൽ ഒരു ആശങ്കപ്പെടുത്തുന്ന ഘടകം കാണുവാൻ സാധിച്ചു. 

കുറച്ചു നേരം സമാധാനമായി അവിടെ ഇരുന്നതിന് ശേഷം അവർ പറഞ്ഞു, ഞങ്ങൾക്ക് ധാരാളം കടം ഉണ്ട്. നല്ല രീതിയിൽ ജീവിച്ചിരുന്ന ഒരു കുടുംബമാണ് ഞങ്ങളുടേത്, ഏതെങ്കിലും ബന്ധുക്കൾ തന്നെ "ദുർമന്ത്രം" ചെയ്തിരിക്കുമോ? എന്ന ഭയം ഉണ്ട്. ഒന്നരകോടി രൂപയുടെ കടമാണുള്ളത്. ഇതിന് പലിശ കൊടുക്കുവാൻ പോലും കഴിയുന്നില്ല. അഗസ്ത്യ മുനിയോട് ചോദിച്ചു ഒരു വഴി കാണിച്ചു തരാൻ പറയുക, എന്ന് അവർ അഭ്യർത്ഥിച്ചു.

താങ്കൾ മാത്രമായി ഒറ്റയ്ക്ക് വന്നിരിക്കുകയാണോ?

ഇല്ല, എൻറെ ഭർത്താവും വന്നിരിക്കുന്നു. എന്നാൽ അദ്ദേഹത്തിന്  നാഡിയിൽ വിശ്വാസമില്ല. പുറത്തു കാറിൽ ഇരിക്കുകയാണ് എന്ന്, വളരെ ഭയന്നുകൊണ്ടു  പറഞ്ഞു.

അതിനെന്താ ഇതു അവരവരുടെ വിശ്വ അനുസരിച്ചു. ഭയപ്പെടേണ്ട ഞാൻ അഗസ്ത്യ മുനിയുടെ ഏജൻറ്  ഒന്നും അല്ല. നിങ്ങളുടെ ഈ അവസ്ഥയിൽ ഞാൻ പണം മേടിക്കുകയും ഇല്ല. അഗസ്ത്യ മുനിയും തീർച്ചയായി ഒരു നല്ല വഴി മാത്രമേ കാണിച്ചുതരുകയൊള്ളു, ധൈര്യമായി അദ്ദേഹത്തോടും ഇവിടെ വരാൻ പറയുക, എന്ന് ഞാൻ പറഞ്ഞു.

കുറച്ചു നേരത്തിന് ശേഷം ആ സ്ത്രീയുടെ ഭർത്താവു ഒട്ടും താത്പര്യമില്ലാത്ത രീതിയിൽ എൻറെ മുറിയിൽ വന്നു.

അദ്ദേഹം നേരിട്ട് എന്നോട് മുഖാമുഖം സംസാരിച്ചില്ല. ആ സ്ത്രീയോട് കോപമായി സംസാരിച്ചു. വളരെ കടൂരമായ രീതിയിൽ ആ സ്ത്രീയോട് സംസാരിച്ച അദ്ദേഹം, എന്തിനാണ് നീ ഇവിടെ വരാൻ വേണ്ടി പറഞ്ഞത്. നിനക്ക് വേണമെങ്കിൽ നീ തന്നെ ജീവ നാഡി നോക്കിയാൽ പോരെ എന്ന് അവരോട് ചോദിച്ചു.

പാവം ആ സ്ത്രീ ഇതെല്ലാം കേട്ടതും വളരെ സങ്കടത്തിലായി. എന്നെ മുഖത്തിൽ ഒന്നും പറയുവാൻ ആകാതെ വളരെ പരിതാപകരമായ നോക്കി അവർ. അവരുടെ ഈ അവസ്ഥ ഞാൻ മനസ്സിലാക്കി. എന്ത് കൊണ്ടാണ് അവരുടെ ഭർത്താവിനെ ഇങ്ങോട്ടു വിളിച്ചതെന്നും എനിക്ക് തോന്നിത്തുടങ്ങി. 

വേറെയൊന്നും സംസാരിക്കാതെ ഞാൻ ജീവ നാഡി നോക്കുവാൻ തുടങ്ങി.

"കൂടെപിറന്ന സഹോദരനെ വഞ്ചിച് അവനിൽ നിന്നും തട്ടിയെടുത്തുട്ടുള്ള സമ്പത്തു കാരണം, ആ സഹോദരൻറെ എല്ലാം കുടുംബാങ്ങളും, രണ്ട് വർഷങ്ങൾക്കു മുൻപ് ഇതേ ദിവസം ആത്മഹത്യ ചെയ്തിരുന്നു", അവരുടെ ശാപം കാരണമായിരുന്നു നിങ്ങളെ ഇത്ര കടക്കാരാരായി മാറ്റിയിരിക്കുന്നത്, ആ ധനം എങ്ങനെയാണോ വന്നത്, അത് പോലെ തന്നെ പോകുകയും ചെയ്തു.

"പെട്ടെന്ന് താങ്കളുടെ വീട്ടിലേക്ക് പൊക്കുക, രാത്രിക്ക് മുൻപ് നിങ്ങൾ അവിടെ എത്തുന്നത് നല്ലത്. മറ്റുള്ളത് പിന്നീട് നിങ്ങൾക് അറിയിക്കാം", എന്ന് വളരെ ചുരുക്കമായി അദ്ദേഹം വാക്കുകൾ ഉപസംഹരിച്ചു.

ഇത് കേട്ടതും അവർ രണ്ടുപേർക്കും അതിശയിച്ചുനിൽകുകയായിരുന്നു, വളരെ യധികം വിഷയങ്ങൾ പറഞ്ഞു, കോടികളുടെ കടത്തിന് അഗസ്ത്യ മുനിയിൽ നിന്നും ഒരു വഴി ലഭിക്കും എന്ന് വിചാരിച്ചു വന്നവരായിരുന്നു അവർ.

പക്ഷേ.........

ഉടൻ തന്നെ വീട്ടിലേക്ക് തിരിക്കുക, പുലർച്ച കൃത്യം 4.55 a.m. മുൻപായി നിങ്ങൾ വീട്ടിൽ എത്തിച്ചേരേണ്ടതാണ്, എന്ന് അഗസ്ത്യ മുനി കൽപിച്ചപ്പോൾ, അത് വളരെയധികം അതിശയിപ്പിക്കുവയും, നിരാശപെടുത്തുവയും ആയിരുന്നു.

"വേറെയൊരുന്നും അദ്ദേഹം പറഞ്ഞില്ലയോ"? എന്ന് വളരെ ദയനീയമായ രീതിയിൽ ആ സ്ത്രീ എന്നോട് ചോദിച്ചു.

"ഇല്ല" ഒട്ടുംതാമസിക്കാതെ താങ്കൾ തിരിക്കുക, നാളെ പുലർച്ചയ്ക്ക് മുൻപ് നിങ്ങൾ വീട്ടിൽ എത്തുക, അത്ര മാത്രം. വേറെയൊന്നും അദ്ദേഹം പറഞ്ഞില്ല. 

വളരെ സങ്കടത്തോടെയാണ്  ആ സ്ത്രീ അവിടം വിട്ട് ഇറങ്ങിയത്. ഒപ്പം പുറപ്പെട്ട അവരുടെ ഭർത്താവ് അവരോടു പറഞ്ഞു, ഞാൻ നിന്നോട് അപ്പോൾ തന്നെ പറഞ്ഞിരുന്നല്ലോ ഇതൊക്കെ വിശ്വസിക്കരുത് എന്ന്.
ഇപ്പോളെങ്കിലും മനസ്സിലാകുക, ഇതെല്ലാം തികച്ചും കബളിപ്പിക്കുന്ന ഒരു മാർഗം, എന്ന് പറഞ്ഞുകൊണ്ട് പോകുന്നത് എനിക്ക് കേൾക്കുവാൻ സാധിച്ചു.

ഒരു വിധത്തിൽ ഈ വാക്കുകൾ എന്നിക്ക് വിഷമം ഉണ്ടാക്കുന്നവിധമായിരുന്നു. ജീവ നാഡി വായിച്ചു ആ വരുമാനത്തിൽ ജീവിതം നയിക്കണം എന്ന വിധി ഈശ്വര അനുഗ്രഹത്താൽ എനിക്ക് ഇല്ലെങ്കിലും, എന്തിനാണ് ഈ വിധത്തിലുള്ള സംസാരങ്ങൾ ഞാൻ കേൾക്കേണ്ടത്? ഒരു പക്ഷേ ഇത് എൻറെ കർമ്മം കാരണമോ? എന്ന് എനിക്ക് മനസ്സിലായില്ല.

അടുത്ത ദിവസം രാവിലെ കൃത്യം 5:00 മണിക് വന്ന ആദ്യത്തെ ഫോൺ കാൾ ഈ സ്ത്രീയുടേതായിരുന്നു.

"എന്താ......എന്തുപറ്റി"?

സാർ, എൻറെ മകൻ ആത്മഹത്യ ചെയ്തു ......അവൻ തട്ടിലിൽ കയർ കെട്ടി തൂങ്ങി.

ആ സ്ത്രീ കരഞ്ഞു തീർന്നതും ഞാൻ അവരോട് സമാധാനമായി ചോദിച്ചു, അവൻ എന്തുകൊണ്ടാണ് തൂങ്ങിയത്, മാത്രമല്ല എപ്പോഴാണ് അവൻ ഇതിനായി ശ്രമിച്ചത്.

ഇന്ന് പുലർച്ചയ്ക്.

"എത്ര മണിക്ക്"?

"ഞങ്ങൾ വീട്ടിലേക്ക് കയറുമ്പോൾ, രാവിലെ കൃത്യം 4:55 മണിക്ക്.

"ഇപ്പോൾ എങ്ങനെയുണ്ട്"?

ആംബുലൻസിൽ ആശുപത്രിയിൽ കൊണ്ട് പോയിരിക്കുകയാണ്. സാർ എൻറെ മകൻ രക്ഷപ്പെടുമല്ലോ എന്ന് അവർ എന്നോട് ചോദിച്ചു, എന്ന് വളരെ ഇടറിയ ശബ്ദത്തിൽ.

"വിഷമിക്കേണ്ട", നിങ്ങളുടെ മകൻ തീർച്ചയായും രക്ഷപെടും എന്ന് അവരെ സാന്ധ്വനിപ്പിച്ചു.

താങ്കൾ പറയുകയാണെങ്കിൽ അത് അഗസ്ത്യ മുനി പറയുന്നതിന് തുല്യം, എന്ന് അവർ പറഞ്ഞു.

എനിക്ക് ഈ വാക്കുകൾ വളരെ ഉയർന്ന ഒരു സ്ഥാനം നൽകിയത് പോലെ തോന്നി. അഗസ്ത്യ മുനി എവിടെയാണ് ഉള്ളത് ഞാൻ എവിടെയാണ് ഉള്ളത്. ഏതോ ഒരു ധൈര്യം കൊടുക്കുവാനായി പറഞ്ഞത് ഇത്തരം വലിയ വാക്കുകൾ പറയുന്നത് ശെരിയല്ല, എന്ന് എനിക്ക് തോന്നി.

സത്യത്തിൽ എൻറെ മനസ്സിൽ ഒരു ഭയവും ഉണ്ടായി.

ആത്മഹത്യക്ക്  ശ്രമിച്ച ആ പയ്യനെ ഇപ്പോൾ ഒരു സ്വകാര്യ ആശുപത്രിയിൽ ചേർത്തിരിക്കുകയാണ്. അവൻ ജീവിച്ചിരിക്കണം എന്നത് മാത്രമായിരുന്നു എനിക്ക്. ഇതിൽ ഏതെങ്കിലും ഒരു വിഷയം നടക്കാതെ പോകുകയാണെങ്കിൽ, ആർക്കും അഗസ്ത്യ മുനിയിൽ വിശ്വാസം ഉണ്ടായിരിക്കില്ല.

രണ്ട് മണിക്കൂറിന് ശേഷം ആ സ്ത്രീയിൽ നിന്നും ഒരു ഫോൺ കാൾ വന്നു. 

എൻറെ മകൻ രക്ഷപെട്ടു, എന്ന് അവർ വളരെ സന്തോഷത്തോടെ പറഞ്ഞു. ഇത് കേട്ടതിനു ശേഷമാണ് എനിക്ക് സമാധാനമായത്. അഗസ്ത്യ മുനിക് എൻറെ നന്ദി രേഖപ്പെടുത്തി. 


സിദ്ധാനുഗ്രഹം.............തുടരും!

29 March 2018

സിദ്ധാനുഗ്രഹം - 56




ഈ ജാതകങ്ങൾ രണ്ടും പൊരുത്തപെടുമോ? എന്ന് നോക്കി പറയുവാൻ ഒരാൾ എന്നോട് ചോദിച്ചു.

"അഗസ്ത്യ മുനിയുടെ" ജീവ നാഡിമൂലം നോക്കിപറയാം എന്ന് പറഞ്ഞിട്ട് ആ ജാതകങ്ങൾ രണ്ടും നോക്കാതെ ഞാൻ അവിടെ തന്നെ വച്ചു.

പെട്ടെന്ന്  അദ്ദേഹം എൻറെ കരങ്ങളിൽ പിടിച്ചിട്ടു, സാർ ദയവ് ചെയ്തു താങ്കൾ ജാതകം നോക്കി പറഞ്ഞാൽ മാത്രം മതി, ജീവ നാഡി നോക്കി പറയേണ്ട ആവശ്യമില്ല, എന്ന് പറഞ്ഞു.

"എന്തേ, താങ്കൾക്കു ജീവ നാഡിയിൽ വിശ്വാസമില്ലയോ", എന്ന് ചോദിച്ചു.

വളരെയധികം നാഡി ഇതിനുള്ളിൽ ഞാൻ നോക്കിയിരിക്കുന്നു, താങ്കൾ തന്നെ ജാതകം നോക്കി പറഞ്ഞാൽ മതി, എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് അഗസ്ത്യ മുനിയോട് ഞാൻ പ്രാർത്ഥിച്ചു.

"നിൻറെ നാവിൽ ഞാൻ ഇരിക്കാം, ഗ്രഹങ്ങൾ നോക്കി പറഞ്ഞാൽ മാത്രം മതി", എന്ന് എനിക്ക് അനുഗ്രഹ വാക്ക് പറഞ്ഞതുമൂലം, ജീവ നാഡി അവിടെ തന്നെ വച്ചു.

അദ്ദേഹം കൊണ്ടുവന്ന ജാതകങ്ങൾ വളരെ സാവധാനം നോക്കി.

ഒരു ചില പരിഹാരങ്ങൾ അദ്ദേഹത്തോട് പറഞ്ഞതിന് ശേഷം, ഇപ്പോൾ വിവാഹം നടത്തേണ്ട. 6 മാസത്തിന് ശേഷം വിവാഹം നടത്തിയാൽ മതി", എന്ന് പറഞ്ഞു.

"ഇപ്പോൾ ചെയ്താൽ എന്താണ് സംഭവിക്കുന്നത്, എന്ന് മറുചോദ്യം അദ്ദേഹം ചോദിച്ചു.

"വിവാഹം നടക്കും, പക്ഷേ 6 മാസകാലം ചേർന്ന് താമസിക്കുവാൻ കഴിയാതെയിരിക്കും, ഈ കാലയിടവിന് ശേഷം മാത്രമേ യഥാർത്ഥ ദാമ്പത്യ ജീവിതം ആരംഭമാകും, എന്ന് പറഞ്ഞു.


ഇതിന് പരിഹാരങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുക, അത് ചെയ്യുകയാണെങ്കിൽ ഈ വിവാഹം ഇപ്പോൾ നടക്കുകയാണെങ്കിലും പിരിവ്കാണാതില്ലല്ലോ എന്ന് അടുത്തതായി അതിനും ഒരു ഉത്തരം ഉണ്ടായിരുന്നു അദ്ദേഹത്തിന്. 

മനുഷ്യൻ വളരെ സാമർഥ്യ ശാലിയായി പോൽ ഇരികുന്നല്ലോ, വേറെ എവിടെയോ ഈ ജാതകങ്ങൾ നോക്കിയിരിക്കണം, അതിന് ശേഷം മാത്രമേ ഇവൻ ഇവിടെ എത്തിയിരിക്കണം. 

എനിക്ക് അറിയുന്ന ചില വഴി മുറകൾ പറഞ്ഞു, എത്ര തന്നെ പരിഹാരം ചെയ്‌താലും വിവാഹം ജീവിതം 6 മാസങ്ങൾക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.

പിന്നീട് ഒന്നും ആലോചിച്ചില്ല, ഞാൻ പറഞ്ഞ പരിഹാരങ്ങളെ കുറിച്ച് ഓർക്കുന്നതായി അറിയില്ല. അദ്ദേഹം കുറച്ചു സമയത്തിന് ശേഷം അവിടെനിന്നും ഇറങ്ങി. 

ഒന്നര മാസത്തിന് ശേഷം.

ഒരു വലിയ കുടുബത്തിൽ നിന്നുള്ള ഒരു സ്ത്രീ എന്നെ നോക്കി വന്നു. തൻറെ മകളെ കുറിച്ച് പറഞ്ഞു, നല്ല രീതിയിൽ പഠിച്ചിട്ടു അമേരിക്കയിൽ ഇപ്പോൾ ജോലി ചെയ്യുന്നതായും, അവളുടെ വിവാഹത്തെ കുറിച്ച് ചോദിച്ചു, മാത്രമല്ല അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ചും ചോദിച്ചു.

ഇവിടെ വന്നിരിക്കുന്ന സ്ത്രീയുടെ മകൾ വിദേശ രാജ്യത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നു. സ്നേഹിച്ചു ഒരുത്തനെ തന്നെ വിവാഹം ചെയ്‌തു. എന്നിരുന്നാലും ഇതു വരെ അവരുടെ അമ്മയ്ക്കോ, മറ്റുള്ളർക്കോ ഇതിനെ കുറിച്ച് അറിയില്ല. ഇതിനെ കുറിച്ച് അഗസ്ത്യ മുനിയുടെ പുത്രനായെ നീയും അറിഞ്ഞതായി പുറത്തുപറയേണ്ട.

വിവാഹം നാലര മാസത്തിന് ശേഷം നടക്കും, അത് തന്നെയാണ് ഇവരുടെ മകൾക്ക് ഉത്തമം എന്ന് പറഞ്ഞു വിടാൻ, അഗസ്ത്യ മുനി പറഞ്ഞു.

ദൈവരഹസ്യമായതുകൊണ്ട് എതിരെ ഇരിക്കുന്ന സ്ത്രീയോട്, അമേരിക്കയിൽ ഇരിക്കുന്ന നിങ്ങളുടെ മകൾക്ക് കൃത്യം നാലര മാസത്തിനുള്ളിൽ വിവാഹം നടക്കും. പക്ഷേ അത് ഒരു വിചിത്രമായ രീതിയിൽ നടക്കും, എന്ന് മാത്രം പറഞ്ഞോളു.

"അത് എന്താ വിചിത്രമായ രീതിയിൽ ഒരു വിവാഹം", എന്ന് അവർ ചോദിച്ചു.

ഞാൻ ഒന്നും കൃത്യമായി പറയാതെ, മൗനമായി ഇരുന്നു. എന്നാൽ അവിടെ വന്ന ആ സ്ത്രീയാണെങ്കിൽ ഏതോ ഒരു കുഴപ്പത്തിൽ ഇരുന്നു.

എനിക്കു പോലും ഏതോ തെറ്റ് ചെയ്തതുപോലെ തോന്നുവാൻ തുടങ്ങി, ആ അമ്മയോട് സത്യം പറഞ്ഞാൽ നല്ലത് എന്ന് തോന്നി.

പക്ഷേ അഗസ്ത്യ മുനി പറഞ്ഞ ദൈവരഹസ്യമായതുകൊണ്ട്, അവരോടു ഒന്നും പറയുവാൻ സാധിച്ചില്ല, മൗനമായി ഇരുന്നു.

നാല് മാസത്തിന് ശേഷം.........

അമേരിക്കയിൽ നിന്നും പുറപ്പെട്ട വിമാനം, ഒരു വിപത്തിൽ പെട്ട്, സമുദ്രത്തിൽ തകർന്നു വീണു. ഏകദേശം 400 പേരോളം ആ വിപത്തിൽ മരണപെട്ടു.

ഈ വിപത്തിൽ മരണപ്പെട്ട എല്ലാം ജീവനും വേണ്ടി, അഗസ്ത്യ മുനി മോക്ഷ ദീപം തെളിയിക്കുവാൻ പറഞ്ഞു.

അഗസ്ത്യ മുനിയുടെ ആജ്ഞപ്രകാരം മോക്ഷ ദീപം തെളിയിച്ചിട്ടു വന്നപ്പോൾ, ആദ്യം രണ്ടു ജാതകങ്ങളുമായി വന്ന് പൊരുത്തം നോക്കുവാൻ പറഞ്ഞ അദ്ദേഹം, വളരെ ഉദാസീനമായി നിൽക്കുകയായിരുന്നു.

"എന്താ, എന്തുപറ്റി........"?

താങ്കളോടൊപ്പം ഒരു 5 മിനിറ്റ് സമയം ഒറ്റയ്ക്കു  സംസാരിക്കണം, എന്ന് പറഞ്ഞു അദ്ദേഹം എന്നെ നിർബന്ധപൂർവം മാറ്റി നിറുത്തി സംസാരിക്കുവാൻ തുടങ്ങി.


കുറച്ചു ദിവസങ്ങൾക്കു മുൻപ് രണ്ടു ജാതകങ്ങൾ കൊണ്ട് വന്നു പൊരുത്തം നോക്കുവാൻ പറഞ്ഞിരുന്നല്ലോ, നാഡി നോക്കണ്ട, താങ്കൾതന്നെ നോക്കി പറഞ്ഞാൽ മതി എന്ന് ചോദിച്ചു ഞാൻ വന്നിരുന്നല്ലോ, ഓർമ്മയുണ്ടോ എന്നെ.

"അതെ ഓർക്കുന്നു ഞാൻ, എന്താ എന്തുപറ്റി".

"താങ്കൾ കൂടി പറഞ്ഞിരുന്നു 6 മാസത്തിന് ശേഷം കല്യാണം നടത്തുവാൻ വേണ്ടി".

"വളച്ചുകെട്ടാതെ കാര്യത്തിൽ വരാൻ ആവശ്യപ്പെട്ടു, ഞാൻ".

എൻറെ മകൻറെ ജാതകം തന്നെയായിരുന്നു അത്. ഞാൻ താങ്കളുടെ പക്കം ഈ ജാതകം കാണിക്കുമ്പോൾ അവൻ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു. ഇത്‌ ഞാൻ പറയാതെ, ജാതകം മാത്രം കാണിച്ചു. അവൻ വിവാഹം കഴിച്ചിരുന്ന ആ പെൺകുട്ടി ഒരു പരീക്ഷണത്തിനായി അമേരിക്കയിൽ നിന്നും ഇന്ത്യയിൽ തിരിഞ്ഞു വരുമ്പോൾ, വിമാന വിപത്തിൽപെട്ട് ഇന്നലെ മരണപെട്ടു.

കരഞ്ഞുകൊണ്ട് അദ്ദേഹം ഇതു പറഞ്ഞപ്പോൾ, ഒരു ചീറിയ പരിഭ്രാന്തി എന്നിലും ഉണ്ടായി.

ആ ആത്മാവു ശാന്തമാകുവാൻ വേണ്ടി മോക്ഷ ദീപം തെളിയിക്കുക, എന്ന് ഞാൻ അവരോട് പറയുകയുണ്ടായി.  അദ്ദേഹത്തെ സമാധാനപ്പെടുത്തുവാൻ വളരെ സമയമെടുത്തു.

"പുറപ്പെടുന്നതിന് മുൻപ് ഇപ്പോൾ അഗസ്ത്യ മുനിയുടെ നാഡി നോക്കുവാൻ സാധിക്കുമോ", എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി.

"മറ്റൊരു ദിവസം വരാൻ വേണ്ടി പറഞ്ഞു, കാരണം അദ്ദേഹത്തിന് ഇപ്പോൾ മരണാന്തരമുള്ള ശുദ്ധി വന്നിട്ടില്ല."

10 ദിവസത്തിന് ശേഷം......

മുൻപ് എൻറെ പക്കം ജീവ നാഡി നോക്കിയ ആ വലിയ കുടുംബത്തിൽ നിന്നുള്ള ആ സ്ത്രീ വന്നു. 

"സാർ, താങ്കളുടെ പക്കം കുറച്ചു മാസങ്ങൾക്കു മുൻപ് എൻറെ മകളുടെ വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നല്ലോ ഓർക്കുന്നുണ്ടോ", എന്ന് അവർ ചോദിക്കുകയുണ്ടായി?

അതേ ഓർക്കുന്നു ഞാൻ....

അതേ നന്നായി ഓർക്കുന്നു ഞാൻ, അമേരിക്കയിൽ ഇരിക്കുന്നു താങ്കളുടെ മകൾക് നാലര മാസത്തിൽ വിവാഹം നടത്തുവാൻ വേണ്ടി പറഞ്ഞിരുന്നു.

"ആ പെൺകുട്ടിയെ പറ്റി അഗസ്ത്യ മുനി എന്തെങ്കിലും പറഞ്ഞിരിന്നുവോ", എന്ന് ഒരു സംശയാദമായി ചോദിച്ചു.

"എന്താ"?

"ഒരു സംഭവം നടന്നിരിക്കുന്നു. അത് സത്യമാണോ അതോ അല്ലയോ, എന്ന് അറിയുവാൻ വേണ്ടിയാണ് വന്നിരിക്കുന്നത്.

ഈ സ്ത്രീയുടെ മകളുടെ വിവരങ്ങൾ അഗസ്ത്യ മുനി അന്നേദിവസം പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇതിനപ്പുറം മറച്ചു വയ്ക്കുന്നതിൽ ശെരിയല്ല, എന്ന് ഞാൻ വിചാരിച്ചു.

"അമ്മ, അമേരിക്കയിൽ ഇരിക്കുന്ന താങ്കളുടെ മക്കൾ ഒരു വിവാഹം ചെയ്തിരിക്കുകയാണ്. ഇത് അവൾ താങ്കളുടെ പക്കം പറഞ്ഞിട്ടില്ല, വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ദാമ്പത്യ ജീവിതം നാലര മാസത്തിനു ശേഷം മാത്രമാണ്, എന്ന് അഗസ്ത്യ മുനി പറയുകയുണ്ടായി.

"ദൈവ രഹസ്യം" എന്ന് പറഞ്ഞതാൽ ആദ്യ പകുതി പറയാതെ ഞാൻ അവസാനം പറഞ്ഞത് മാത്രമേ പറയുകയുണ്ടായി, താങ്കളോട്.

താങ്കൾപോലും ഇത് എന്നിൽ നിന്നും മറച്ചുവച്ചിരുന്നല്ലോ. ഇത് എന്താണ് ന്യായം. താങ്കളെ മനസ്സാകെ വിശ്വസിച്ചാണല്ലോ ഞാൻ വന്നത്, എന്ന് അവർ ചോദിക്കുകയുണ്ടായി.

ഈ സ്ത്രീ ചോദിച്ചതിൽ ന്യായം ഉണ്ടായിരുന്നു. എന്നാൽ അഗസ്ത്യ മുനി പറഞ്ഞ ദൈവ രഹസ്യം എനിക്ക് എങ്ങനെ പറയുവാൻ സാധിക്കും?

"താങ്കൾക് ഒരു കാര്യം അറിയുമോ, ഏതൊരുവനെ എൻറെ മകൾ അമേരിക്കയിൽ വിവാഹം കഴിച്ചുവോ, അദ്ദേഹം എന്നെ കാണുവാൻ വേണ്ടി വിമാനത്തിൽ വന്നുകൊണ്ടിരിക്കുമ്പോൾ, ആ വിമാനം വിപത്തിൽ പെട്ട് അദ്ദേഹം മരണമടഞ്ഞു. എൻറെ മകൾ ഇപ്പോളാണ് ഈ വിവരം അറിയിച്ചത്. ഇത് എന്തുകൊണ്ടാണ് എന്ന് ജീവ നാഡി നോക്കി പറയുവാൻ സാധിക്കുമോ", എന്ന് അവർ ചോദിക്കുകയുണ്ടായി.

ഞാൻ ഒന്നും തന്നെ പറയാതെ അഗസ്ത്യ മുനിയോട് ചോദിക്കുവാൻ വേണ്ടി, ജീവ നാഡി എടുത്തു.

അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.

"ഇവളുടെ മകൾ സ്നേഹിച്ചു, ഇവർ അറിയാതെ അമേരിക്കയിൽ വിവാഹം നടത്തി. അവൾക്കും മരിച്ചുപോയ അവളുടെ സ്നേഹിതനും ദാമ്പത്യ ജീവിതത്തിന് ബലമില്ല. അവൾക് 6 മാസത്തിൽ ഒരു വിവാഹം നടക്കും എന്നത്, വിചിത്രമായി ഒരു വിവാഹം നടക്കും എന്ന് പറഞ്ഞു. സമാധാനമായി ഇരിക്കുക, എന്ന് ഒറ്റ വാക്യത്തിൽ അദ്ദേഹം ഉപസംഹരിച്ചു.

ആ സ്ത്രീക്ക് എന്താണ് തോന്നിയത് എന്ന് അറിയില്ല, പിന്നീട് വരാം എന്ന് മാത്രം പറഞ്ഞു അവർ, അവിടം വിട്ടു ഇറങ്ങി. 

വിമാനം വിപത്തിൽ രണ്ടു കുടുബത്തിൽ നിന്നുള്ളവർ, വളരെ ദയനീയമായി അവസ്ഥയിലാണ്. 

ഒരാൾ അദ്ദേഹത്തിൻറെ ഭാര്യയെ പിരിഞ്ഞിരിക്കുന്നു. മറ്റൊരുവൾ ചുരുങ്ങിയ കാലയിടയിൽ തൻറെ ഭർത്താവിൽ നിന്നും വേർപെട്ടിരിക്കുന്നു. ഈ രണ്ടു പേരും ഒറ്റയ്ക്കു ഇവിടെ വന്ന് അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കിയിരിക്കുന്നവർ. 

ഇത് എന്തിനായിട്ടാണ്? എന്ന് എനിക്ക് മനസ്സിലായില്ല. 

കുറച്ചു മാസങ്ങൾക്ക് ശേഷം.....

ഒരു ദിവസം വൈകുന്നേര സമയം. ഭാര്യയെ വിപത്തിൽ നഷ്ടപെട്ട ആ ഭർത്താവും, ഭർത്താവിനെ അതേ വിപത്തിൽ നഷ്ടപെട്ട ആ ഭാര്യയും, അവരുടെ മാതാപിതാവിനോടൊപ്പം എന്നെ കാണുവാൻ വന്നു. 

എന്താണ് വന്നതിന് ഔചിത്യം എന്ന് ചോദിച്ചപ്പോൾ.

എയർപോർട്ടിൽ അവർ രണ്ടുപേരും യാദൃശ്ചികമായി കണ്ടിരിക്കുന്നു. അപ്പോൾ, രണ്ടുപേരും അവർക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചു സംസാരിച്ചിരിക്കുന്നു, അത് ഒരു സൗഹൃദത്തിൽ തുടങ്ങി, പ്രണയത്തിൽ പര്യവസാനിച്ചു, അവർ-അവർ മാതാപിതാവിൻറെ സമ്മതത്തോടെ വിവാഹം ചെയ്തതിനു ശേഷം, അനുഗ്രഹം വാങ്ങുവാൻ വേണ്ടി കുടുംബത്തോടെ വന്നിരിക്കുന്നതായി മനസ്സിലാക്കുവാൻ സാധിച്ചു.

ഇതു തന്നെയാണ് അഗസ്ത്യ മുനി അനുഗ്രഹ വാക്കുകളിൽ "6 മാസം" കാത്തിരിക്കിക്കണം എന്നും, വിചിത്ര വിവാഹമായിരിക്കും എന്നത് കൊണ്ട് ഉദേശിച്ചത്‌, എന്ന് ഞാൻ വിചാരിച്ചു.

എങ്ങനെയോ നല്ല കാര്യം നടന്നിരിക്കുന്നു, സന്തോഷം തന്നെ.




സിദ്ധാനുഗ്രഹം.............തുടരും!