29 March 2018

സിദ്ധാനുഗ്രഹം - 56




ഈ ജാതകങ്ങൾ രണ്ടും പൊരുത്തപെടുമോ? എന്ന് നോക്കി പറയുവാൻ ഒരാൾ എന്നോട് ചോദിച്ചു.

"അഗസ്ത്യ മുനിയുടെ" ജീവ നാഡിമൂലം നോക്കിപറയാം എന്ന് പറഞ്ഞിട്ട് ആ ജാതകങ്ങൾ രണ്ടും നോക്കാതെ ഞാൻ അവിടെ തന്നെ വച്ചു.

പെട്ടെന്ന്  അദ്ദേഹം എൻറെ കരങ്ങളിൽ പിടിച്ചിട്ടു, സാർ ദയവ് ചെയ്തു താങ്കൾ ജാതകം നോക്കി പറഞ്ഞാൽ മാത്രം മതി, ജീവ നാഡി നോക്കി പറയേണ്ട ആവശ്യമില്ല, എന്ന് പറഞ്ഞു.

"എന്തേ, താങ്കൾക്കു ജീവ നാഡിയിൽ വിശ്വാസമില്ലയോ", എന്ന് ചോദിച്ചു.

വളരെയധികം നാഡി ഇതിനുള്ളിൽ ഞാൻ നോക്കിയിരിക്കുന്നു, താങ്കൾ തന്നെ ജാതകം നോക്കി പറഞ്ഞാൽ മതി, എന്ന് അദ്ദേഹം പറഞ്ഞതുകൊണ്ട് അഗസ്ത്യ മുനിയോട് ഞാൻ പ്രാർത്ഥിച്ചു.

"നിൻറെ നാവിൽ ഞാൻ ഇരിക്കാം, ഗ്രഹങ്ങൾ നോക്കി പറഞ്ഞാൽ മാത്രം മതി", എന്ന് എനിക്ക് അനുഗ്രഹ വാക്ക് പറഞ്ഞതുമൂലം, ജീവ നാഡി അവിടെ തന്നെ വച്ചു.

അദ്ദേഹം കൊണ്ടുവന്ന ജാതകങ്ങൾ വളരെ സാവധാനം നോക്കി.

ഒരു ചില പരിഹാരങ്ങൾ അദ്ദേഹത്തോട് പറഞ്ഞതിന് ശേഷം, ഇപ്പോൾ വിവാഹം നടത്തേണ്ട. 6 മാസത്തിന് ശേഷം വിവാഹം നടത്തിയാൽ മതി", എന്ന് പറഞ്ഞു.

"ഇപ്പോൾ ചെയ്താൽ എന്താണ് സംഭവിക്കുന്നത്, എന്ന് മറുചോദ്യം അദ്ദേഹം ചോദിച്ചു.

"വിവാഹം നടക്കും, പക്ഷേ 6 മാസകാലം ചേർന്ന് താമസിക്കുവാൻ കഴിയാതെയിരിക്കും, ഈ കാലയിടവിന് ശേഷം മാത്രമേ യഥാർത്ഥ ദാമ്പത്യ ജീവിതം ആരംഭമാകും, എന്ന് പറഞ്ഞു.


ഇതിന് പരിഹാരങ്ങൾ എന്തെങ്കിലും ഉണ്ടെങ്കിൽ പറയുക, അത് ചെയ്യുകയാണെങ്കിൽ ഈ വിവാഹം ഇപ്പോൾ നടക്കുകയാണെങ്കിലും പിരിവ്കാണാതില്ലല്ലോ എന്ന് അടുത്തതായി അതിനും ഒരു ഉത്തരം ഉണ്ടായിരുന്നു അദ്ദേഹത്തിന്. 

മനുഷ്യൻ വളരെ സാമർഥ്യ ശാലിയായി പോൽ ഇരികുന്നല്ലോ, വേറെ എവിടെയോ ഈ ജാതകങ്ങൾ നോക്കിയിരിക്കണം, അതിന് ശേഷം മാത്രമേ ഇവൻ ഇവിടെ എത്തിയിരിക്കണം. 

എനിക്ക് അറിയുന്ന ചില വഴി മുറകൾ പറഞ്ഞു, എത്ര തന്നെ പരിഹാരം ചെയ്‌താലും വിവാഹം ജീവിതം 6 മാസങ്ങൾക്ക് ശേഷം മാത്രമേ ഉണ്ടാകുകയുള്ളൂ.

പിന്നീട് ഒന്നും ആലോചിച്ചില്ല, ഞാൻ പറഞ്ഞ പരിഹാരങ്ങളെ കുറിച്ച് ഓർക്കുന്നതായി അറിയില്ല. അദ്ദേഹം കുറച്ചു സമയത്തിന് ശേഷം അവിടെനിന്നും ഇറങ്ങി. 

ഒന്നര മാസത്തിന് ശേഷം.

ഒരു വലിയ കുടുബത്തിൽ നിന്നുള്ള ഒരു സ്ത്രീ എന്നെ നോക്കി വന്നു. തൻറെ മകളെ കുറിച്ച് പറഞ്ഞു, നല്ല രീതിയിൽ പഠിച്ചിട്ടു അമേരിക്കയിൽ ഇപ്പോൾ ജോലി ചെയ്യുന്നതായും, അവളുടെ വിവാഹത്തെ കുറിച്ച് ചോദിച്ചു, മാത്രമല്ല അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ചും ചോദിച്ചു.

ഇവിടെ വന്നിരിക്കുന്ന സ്ത്രീയുടെ മകൾ വിദേശ രാജ്യത്തിൽ ഇപ്പോൾ ജീവിച്ചിരിക്കുന്നു. സ്നേഹിച്ചു ഒരുത്തനെ തന്നെ വിവാഹം ചെയ്‌തു. എന്നിരുന്നാലും ഇതു വരെ അവരുടെ അമ്മയ്ക്കോ, മറ്റുള്ളർക്കോ ഇതിനെ കുറിച്ച് അറിയില്ല. ഇതിനെ കുറിച്ച് അഗസ്ത്യ മുനിയുടെ പുത്രനായെ നീയും അറിഞ്ഞതായി പുറത്തുപറയേണ്ട.

വിവാഹം നാലര മാസത്തിന് ശേഷം നടക്കും, അത് തന്നെയാണ് ഇവരുടെ മകൾക്ക് ഉത്തമം എന്ന് പറഞ്ഞു വിടാൻ, അഗസ്ത്യ മുനി പറഞ്ഞു.

ദൈവരഹസ്യമായതുകൊണ്ട് എതിരെ ഇരിക്കുന്ന സ്ത്രീയോട്, അമേരിക്കയിൽ ഇരിക്കുന്ന നിങ്ങളുടെ മകൾക്ക് കൃത്യം നാലര മാസത്തിനുള്ളിൽ വിവാഹം നടക്കും. പക്ഷേ അത് ഒരു വിചിത്രമായ രീതിയിൽ നടക്കും, എന്ന് മാത്രം പറഞ്ഞോളു.

"അത് എന്താ വിചിത്രമായ രീതിയിൽ ഒരു വിവാഹം", എന്ന് അവർ ചോദിച്ചു.

ഞാൻ ഒന്നും കൃത്യമായി പറയാതെ, മൗനമായി ഇരുന്നു. എന്നാൽ അവിടെ വന്ന ആ സ്ത്രീയാണെങ്കിൽ ഏതോ ഒരു കുഴപ്പത്തിൽ ഇരുന്നു.

എനിക്കു പോലും ഏതോ തെറ്റ് ചെയ്തതുപോലെ തോന്നുവാൻ തുടങ്ങി, ആ അമ്മയോട് സത്യം പറഞ്ഞാൽ നല്ലത് എന്ന് തോന്നി.

പക്ഷേ അഗസ്ത്യ മുനി പറഞ്ഞ ദൈവരഹസ്യമായതുകൊണ്ട്, അവരോടു ഒന്നും പറയുവാൻ സാധിച്ചില്ല, മൗനമായി ഇരുന്നു.

നാല് മാസത്തിന് ശേഷം.........

അമേരിക്കയിൽ നിന്നും പുറപ്പെട്ട വിമാനം, ഒരു വിപത്തിൽ പെട്ട്, സമുദ്രത്തിൽ തകർന്നു വീണു. ഏകദേശം 400 പേരോളം ആ വിപത്തിൽ മരണപെട്ടു.

ഈ വിപത്തിൽ മരണപ്പെട്ട എല്ലാം ജീവനും വേണ്ടി, അഗസ്ത്യ മുനി മോക്ഷ ദീപം തെളിയിക്കുവാൻ പറഞ്ഞു.

അഗസ്ത്യ മുനിയുടെ ആജ്ഞപ്രകാരം മോക്ഷ ദീപം തെളിയിച്ചിട്ടു വന്നപ്പോൾ, ആദ്യം രണ്ടു ജാതകങ്ങളുമായി വന്ന് പൊരുത്തം നോക്കുവാൻ പറഞ്ഞ അദ്ദേഹം, വളരെ ഉദാസീനമായി നിൽക്കുകയായിരുന്നു.

"എന്താ, എന്തുപറ്റി........"?

താങ്കളോടൊപ്പം ഒരു 5 മിനിറ്റ് സമയം ഒറ്റയ്ക്കു  സംസാരിക്കണം, എന്ന് പറഞ്ഞു അദ്ദേഹം എന്നെ നിർബന്ധപൂർവം മാറ്റി നിറുത്തി സംസാരിക്കുവാൻ തുടങ്ങി.


കുറച്ചു ദിവസങ്ങൾക്കു മുൻപ് രണ്ടു ജാതകങ്ങൾ കൊണ്ട് വന്നു പൊരുത്തം നോക്കുവാൻ പറഞ്ഞിരുന്നല്ലോ, നാഡി നോക്കണ്ട, താങ്കൾതന്നെ നോക്കി പറഞ്ഞാൽ മതി എന്ന് ചോദിച്ചു ഞാൻ വന്നിരുന്നല്ലോ, ഓർമ്മയുണ്ടോ എന്നെ.

"അതെ ഓർക്കുന്നു ഞാൻ, എന്താ എന്തുപറ്റി".

"താങ്കൾ കൂടി പറഞ്ഞിരുന്നു 6 മാസത്തിന് ശേഷം കല്യാണം നടത്തുവാൻ വേണ്ടി".

"വളച്ചുകെട്ടാതെ കാര്യത്തിൽ വരാൻ ആവശ്യപ്പെട്ടു, ഞാൻ".

എൻറെ മകൻറെ ജാതകം തന്നെയായിരുന്നു അത്. ഞാൻ താങ്കളുടെ പക്കം ഈ ജാതകം കാണിക്കുമ്പോൾ അവൻ ഒരു പെൺകുട്ടിയെ വിവാഹം ചെയ്തിരുന്നു. ഇത്‌ ഞാൻ പറയാതെ, ജാതകം മാത്രം കാണിച്ചു. അവൻ വിവാഹം കഴിച്ചിരുന്ന ആ പെൺകുട്ടി ഒരു പരീക്ഷണത്തിനായി അമേരിക്കയിൽ നിന്നും ഇന്ത്യയിൽ തിരിഞ്ഞു വരുമ്പോൾ, വിമാന വിപത്തിൽപെട്ട് ഇന്നലെ മരണപെട്ടു.

കരഞ്ഞുകൊണ്ട് അദ്ദേഹം ഇതു പറഞ്ഞപ്പോൾ, ഒരു ചീറിയ പരിഭ്രാന്തി എന്നിലും ഉണ്ടായി.

ആ ആത്മാവു ശാന്തമാകുവാൻ വേണ്ടി മോക്ഷ ദീപം തെളിയിക്കുക, എന്ന് ഞാൻ അവരോട് പറയുകയുണ്ടായി.  അദ്ദേഹത്തെ സമാധാനപ്പെടുത്തുവാൻ വളരെ സമയമെടുത്തു.

"പുറപ്പെടുന്നതിന് മുൻപ് ഇപ്പോൾ അഗസ്ത്യ മുനിയുടെ നാഡി നോക്കുവാൻ സാധിക്കുമോ", എന്ന് അദ്ദേഹം ചോദിക്കുകയുണ്ടായി.

"മറ്റൊരു ദിവസം വരാൻ വേണ്ടി പറഞ്ഞു, കാരണം അദ്ദേഹത്തിന് ഇപ്പോൾ മരണാന്തരമുള്ള ശുദ്ധി വന്നിട്ടില്ല."

10 ദിവസത്തിന് ശേഷം......

മുൻപ് എൻറെ പക്കം ജീവ നാഡി നോക്കിയ ആ വലിയ കുടുംബത്തിൽ നിന്നുള്ള ആ സ്ത്രീ വന്നു. 

"സാർ, താങ്കളുടെ പക്കം കുറച്ചു മാസങ്ങൾക്കു മുൻപ് എൻറെ മകളുടെ വിവാഹത്തെ കുറിച്ച് ചോദിച്ചിരുന്നല്ലോ ഓർക്കുന്നുണ്ടോ", എന്ന് അവർ ചോദിക്കുകയുണ്ടായി?

അതേ ഓർക്കുന്നു ഞാൻ....

അതേ നന്നായി ഓർക്കുന്നു ഞാൻ, അമേരിക്കയിൽ ഇരിക്കുന്നു താങ്കളുടെ മകൾക് നാലര മാസത്തിൽ വിവാഹം നടത്തുവാൻ വേണ്ടി പറഞ്ഞിരുന്നു.

"ആ പെൺകുട്ടിയെ പറ്റി അഗസ്ത്യ മുനി എന്തെങ്കിലും പറഞ്ഞിരിന്നുവോ", എന്ന് ഒരു സംശയാദമായി ചോദിച്ചു.

"എന്താ"?

"ഒരു സംഭവം നടന്നിരിക്കുന്നു. അത് സത്യമാണോ അതോ അല്ലയോ, എന്ന് അറിയുവാൻ വേണ്ടിയാണ് വന്നിരിക്കുന്നത്.

ഈ സ്ത്രീയുടെ മകളുടെ വിവരങ്ങൾ അഗസ്ത്യ മുനി അന്നേദിവസം പറഞ്ഞത് ഞാൻ ഓർക്കുന്നു. ഇതിനപ്പുറം മറച്ചു വയ്ക്കുന്നതിൽ ശെരിയല്ല, എന്ന് ഞാൻ വിചാരിച്ചു.

"അമ്മ, അമേരിക്കയിൽ ഇരിക്കുന്ന താങ്കളുടെ മക്കൾ ഒരു വിവാഹം ചെയ്തിരിക്കുകയാണ്. ഇത് അവൾ താങ്കളുടെ പക്കം പറഞ്ഞിട്ടില്ല, വിവാഹം ചെയ്തിട്ടുണ്ടെങ്കിലും അവളുടെ ദാമ്പത്യ ജീവിതം നാലര മാസത്തിനു ശേഷം മാത്രമാണ്, എന്ന് അഗസ്ത്യ മുനി പറയുകയുണ്ടായി.

"ദൈവ രഹസ്യം" എന്ന് പറഞ്ഞതാൽ ആദ്യ പകുതി പറയാതെ ഞാൻ അവസാനം പറഞ്ഞത് മാത്രമേ പറയുകയുണ്ടായി, താങ്കളോട്.

താങ്കൾപോലും ഇത് എന്നിൽ നിന്നും മറച്ചുവച്ചിരുന്നല്ലോ. ഇത് എന്താണ് ന്യായം. താങ്കളെ മനസ്സാകെ വിശ്വസിച്ചാണല്ലോ ഞാൻ വന്നത്, എന്ന് അവർ ചോദിക്കുകയുണ്ടായി.

ഈ സ്ത്രീ ചോദിച്ചതിൽ ന്യായം ഉണ്ടായിരുന്നു. എന്നാൽ അഗസ്ത്യ മുനി പറഞ്ഞ ദൈവ രഹസ്യം എനിക്ക് എങ്ങനെ പറയുവാൻ സാധിക്കും?

"താങ്കൾക് ഒരു കാര്യം അറിയുമോ, ഏതൊരുവനെ എൻറെ മകൾ അമേരിക്കയിൽ വിവാഹം കഴിച്ചുവോ, അദ്ദേഹം എന്നെ കാണുവാൻ വേണ്ടി വിമാനത്തിൽ വന്നുകൊണ്ടിരിക്കുമ്പോൾ, ആ വിമാനം വിപത്തിൽ പെട്ട് അദ്ദേഹം മരണമടഞ്ഞു. എൻറെ മകൾ ഇപ്പോളാണ് ഈ വിവരം അറിയിച്ചത്. ഇത് എന്തുകൊണ്ടാണ് എന്ന് ജീവ നാഡി നോക്കി പറയുവാൻ സാധിക്കുമോ", എന്ന് അവർ ചോദിക്കുകയുണ്ടായി.

ഞാൻ ഒന്നും തന്നെ പറയാതെ അഗസ്ത്യ മുനിയോട് ചോദിക്കുവാൻ വേണ്ടി, ജീവ നാഡി എടുത്തു.

അദ്ദേഹം ഇങ്ങനെ പറയുകയുണ്ടായി.

"ഇവളുടെ മകൾ സ്നേഹിച്ചു, ഇവർ അറിയാതെ അമേരിക്കയിൽ വിവാഹം നടത്തി. അവൾക്കും മരിച്ചുപോയ അവളുടെ സ്നേഹിതനും ദാമ്പത്യ ജീവിതത്തിന് ബലമില്ല. അവൾക് 6 മാസത്തിൽ ഒരു വിവാഹം നടക്കും എന്നത്, വിചിത്രമായി ഒരു വിവാഹം നടക്കും എന്ന് പറഞ്ഞു. സമാധാനമായി ഇരിക്കുക, എന്ന് ഒറ്റ വാക്യത്തിൽ അദ്ദേഹം ഉപസംഹരിച്ചു.

ആ സ്ത്രീക്ക് എന്താണ് തോന്നിയത് എന്ന് അറിയില്ല, പിന്നീട് വരാം എന്ന് മാത്രം പറഞ്ഞു അവർ, അവിടം വിട്ടു ഇറങ്ങി. 

വിമാനം വിപത്തിൽ രണ്ടു കുടുബത്തിൽ നിന്നുള്ളവർ, വളരെ ദയനീയമായി അവസ്ഥയിലാണ്. 

ഒരാൾ അദ്ദേഹത്തിൻറെ ഭാര്യയെ പിരിഞ്ഞിരിക്കുന്നു. മറ്റൊരുവൾ ചുരുങ്ങിയ കാലയിടയിൽ തൻറെ ഭർത്താവിൽ നിന്നും വേർപെട്ടിരിക്കുന്നു. ഈ രണ്ടു പേരും ഒറ്റയ്ക്കു ഇവിടെ വന്ന് അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കിയിരിക്കുന്നവർ. 

ഇത് എന്തിനായിട്ടാണ്? എന്ന് എനിക്ക് മനസ്സിലായില്ല. 

കുറച്ചു മാസങ്ങൾക്ക് ശേഷം.....

ഒരു ദിവസം വൈകുന്നേര സമയം. ഭാര്യയെ വിപത്തിൽ നഷ്ടപെട്ട ആ ഭർത്താവും, ഭർത്താവിനെ അതേ വിപത്തിൽ നഷ്ടപെട്ട ആ ഭാര്യയും, അവരുടെ മാതാപിതാവിനോടൊപ്പം എന്നെ കാണുവാൻ വന്നു. 

എന്താണ് വന്നതിന് ഔചിത്യം എന്ന് ചോദിച്ചപ്പോൾ.

എയർപോർട്ടിൽ അവർ രണ്ടുപേരും യാദൃശ്ചികമായി കണ്ടിരിക്കുന്നു. അപ്പോൾ, രണ്ടുപേരും അവർക്കുണ്ടായ നഷ്ടങ്ങളെക്കുറിച്ചു സംസാരിച്ചിരിക്കുന്നു, അത് ഒരു സൗഹൃദത്തിൽ തുടങ്ങി, പ്രണയത്തിൽ പര്യവസാനിച്ചു, അവർ-അവർ മാതാപിതാവിൻറെ സമ്മതത്തോടെ വിവാഹം ചെയ്തതിനു ശേഷം, അനുഗ്രഹം വാങ്ങുവാൻ വേണ്ടി കുടുംബത്തോടെ വന്നിരിക്കുന്നതായി മനസ്സിലാക്കുവാൻ സാധിച്ചു.

ഇതു തന്നെയാണ് അഗസ്ത്യ മുനി അനുഗ്രഹ വാക്കുകളിൽ "6 മാസം" കാത്തിരിക്കിക്കണം എന്നും, വിചിത്ര വിവാഹമായിരിക്കും എന്നത് കൊണ്ട് ഉദേശിച്ചത്‌, എന്ന് ഞാൻ വിചാരിച്ചു.

എങ്ങനെയോ നല്ല കാര്യം നടന്നിരിക്കുന്നു, സന്തോഷം തന്നെ.




സിദ്ധാനുഗ്രഹം.............തുടരും!

08 March 2018

സിദ്ധാനുഗ്രഹം - 55



കള്ളത്തരം ഒന്നും അറിയാത്ത എൻറെ ഭർത്താവിനെ വളരെ മോശമായ രീതിയിലാണ് ചെയ്തിരുന്ന ജോലിയിൽ നിന്നും അദ്ദേഹത്തെ നീക്കപ്പെട്ടിരിക്കുന്നു. താങ്കൾ തന്നെ അഗസ്ത്യ മുനിയോട് പറഞ്ഞിട്ട് അദ്ദേഹത്തെ തിരിച്ചു ജോലിയിൽ കയറ്റണം എന്ന് നിറഞ്ഞ കണ്ണോടെ ഒരു യുവതി വന്നു, കൂടവേ അവളുടെ ഭർത്താവും.

"ജോലിയിൽ നിന്നും നീക്കപെട്ടുവോ? അതോ സസ്‌പെൻഡ് ചെയ്തുവോ? ഏതാണ് ശെരി?, എന്ന് ഞാൻ ചോദിച്ചു.

അതിനുള്ളിൽ അവളുടെ ഭർത്താവ് പറഞ്ഞു, ഇപ്പോൾ സസ്പെൻഡാണ് ചെയ്തിരിക്കുന്നത്. എന്നാൽ അവർ തിരിയെ ജോലിയിൽ എടുക്കും എന്ന് എനിക്ക് തോന്നുന്നില്ല എന്ന് അദ്ദേഹം വളരെ വിഷമത്തോടെ പറഞ്ഞു. 

"എത്ര ദിവസമായിരിക്കുന്നു?"

"മൂന്ന് വർഷമായിരിക്കുന്നു".

"മൂന്ന് വർഷത്തിൽ ആരുടെയും പക്കം ചെന്ന് ജ്യോതിഷം നോക്കിയിട്ടില്ലയോ?"

"നോക്കിയിരുന്നു. എന്നാൽ അവരൊക്കെ എന്തെല്ലാമോ പറയുകയുണ്ടായി. അതെല്ലാം ചെയ്തിരുന്നു. എന്നാൽ ഇതു വരെ ഒരു ഫലവും ലഭിച്ചിട്ടില്ല," എന്ന് അദ്ദേഹം പറഞ്ഞു.

"അങ്ങനെ എന്ത് തെറ്റ് ചെയ്തതായിട്ടാണ് താങ്കളുടെ പേരിൽ കംപ്ലൈന്റ്റ് ചെയ്യപ്പെട്ടത്?"

"അതെങ്ങനെ പറയുവാൻ സാധിക്കും, മാനേജ്മെന്റിന് എന്നെ കാണുന്നത് തന്നെ ഇഷ്ടമല്ല. പല പ്രവാശയം എന്നെ ഭീഷണിപ്പെടുത്തി. സ്വയമേ ജോലിയിൽ നിന്നും വിട്ടു പോയാൽ നല്ലത് എന്ന് അവർ പറഞ്ഞു. ഞാൻ അതിനൊന്നിനും പിടികൊടുക്കാതെ നടന്നു . എന്നാൽ അവസാനം ഒരു കള്ളത്തരമായ കംപ്ലൈന്റ്റ് രജിസ്റ്റർ ചെയ്തു എന്നെ സസ്‌പെൻഡ് ചെയ്തു". 

"ഇത്തരം അദ്ദേഹം പറഞ്ഞാലും, ഏതോ ഒന്ന് അദ്ദേഹം മറച്ചുവയ്ക്കുന്നതുപോലെ", എനിക്ക് തോന്നിയിരുന്നു. 

"ശെരി.........ഞാൻ ഇപ്പോൾ എന്താണ് ചെയ്യേണ്ടത്?".

എനിക്ക് എപ്പോൾ ബാങ്കിൽ തിരികെ ജോലി ലഭിക്കും എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്ന് പറഞ്ഞു.

അഗസ്ത്യ മുനിയെ നമസ്കരിച്ചു ജീവ നാഡിയിൽ ഞാൻ നോക്കി.

"വന്നിരിക്കുന്നവൻ പതുക്കി വച്ചിരിക്കും 5 ലക്ഷം രൂപ, ഈറോഡ് ജില്ലയുടെ അരികിൽ ഇരിക്കും........ഒരു ഗ്രാമത്തിൽ താമസിച്ചിരുന്ന വയസ്സായ കാഴ്ച ശക്തി നശിച്ചുപോയ സ്ത്രീയുടെ പക്കം എത്തിക്കുകയാണെങ്കിൽ - ബാങ്കിൽ വീണ്ടും പണി ലഭിക്കും. ഇത് ഇന്ന് മുതൽ 22 ദിവസങ്ങളിൽ ചെയാതിരിക്കുകയാണെങ്കിൽ ഇവൻറെ ജോലി തിരിച്ചു ലഭിക്കുന്നത് വളരെ കഷ്ടം. വേറെ വിധത്തിലുള്ള ശിക്ഷ ലഭിക്കുവാനുള്ള സാഹചര്യം ഉണ്ടാകും എന്ന്, അഗസ്ത്യ മുനി പറഞ്ഞു.

ഇത് കേട്ടതും അവൻ അതിശയിച്ചുപോയി, എന്നാൽ അവൻറെ ഭാര്യയാണെങ്കിൽ നിലവിളിക്കുവാൻ തുടങ്ങി. 

സാർ.......ഇതു നോക്കുക, എന്നിടം ഇപ്പോളുള്ളത്  ഒരു കഷ്ണം മഞ്ഞൾകൊണ്ടുള്ള ഒരു താലിച്ചരട് മാത്രമാണ്. കൈയിൽ ക്യാഷ് ഒന്നുമില്ല, എല്ലാം ആഭരണങ്ങളും വിറ്റ്, ഒരു നേരം കഞ്ഞി കുടിച്ചു കഴിയുന്നു. എൻറെ പക്കം ഒരു രൂപപോലും എടുക്കുവാൻ സാധിക്കില്ല..........ഞങ്ങളോട് ആ വയസ്സായ സ്ത്രീക്ക് പണം കൊടുക്കുവാൻ പറയുന്നല്ലോ സാർ, ഇതിൽ എന്താണ് ന്യായം, എന്ന് അവർ ഉറച്ച സ്വരത്തിൽ പറഞ്ഞു.

"ഇതു നോക്കുക, താങ്കൾ ആര്, ആ ഗ്രാമത്തിലുള്ള വയസ്സായ സ്ത്രീ ആര് എന്ന് ഒന്നും എനിക്ക് അറിയില്ല. ഇതു താങ്കൾക്കും അഗസ്ത്യ മുനികും തമ്മിലുള്ള ബന്ധം, നിങ്ങൾ ചോദ്യം ചോദിച്ചു. അഗസ്ത്യ മുനി അതിനുള്ള ഉത്തരം പറയുകയും ചെയ്തു, ഇതല്ലാതെ ഒന്നും എന്നോട് ചോദിക്കരുതേ എന്ന് ഞാൻ പറഞ്ഞു. 

അതെങ്ങനെ പതുക്കിവച്ചിട്ടുള്ള പണം എന്ന് പറയുന്നത്, ഞങ്ങൾ എന്തേ കവർച്ച മറ്റും ചെയ്തുവോ. ഞങ്ങളോട് ഇങ്ങനെയുള്ള ഒരു നിബന്ധന വച്ചുവല്ലോ. ഇത് അഗസ്ത്യ മുനിയുടെ ജീവ നാഡിയാണോ അതോ താങ്കളുടെ സ്വന്തം കഥയാണോ? എന്ന് ഒരു ഉറച്ച സ്വരത്തിൽ ചോദിച്ചു ആ യുവതിയുടെ ഭർത്താവ്.

ഞാൻ ഒന്നും മിണ്ടിയില്ല, ജീവ നാഡി തിരികേ വയ്ക്കുകയും ചെയ്തു.

"ഇവിടെ അന്നത്തിനുവേണ്ടിയുള്ള ഓട്ടത്തിൽ ഓരോദിവസവും എടുക്കുന്ന ശ്രമം നമ്മൾ അറിയും. എവിടെയോ ഇരിക്കുന്ന ഒരു വയസ്സായ സ്ത്രീക്ക് രൂപ 5 ലക്ഷം കൊടുക്കണമെന്ന്. ഒരു സമയം ഈ വ്യക്തിക്കും ( ജീവ നാഡി വായിക്കുന്ന) ആ വയസ്സായ സ്ത്രീക്കും എന്തെങ്കിലും ബന്ധം കാണുമോ? ഇല്ലെങ്കിൽ ഒരു കാര്യവുമില്ലാതെ അവർക്ക് 5 ലക്ഷം രൂപ കൊടുക്കണം എന്ന് പറഞ്ഞാൽ, ഏതോ ഒരു കമ്മീഷൻ പരിപാടി പോലെയല്ലേ ഇരിക്കുന്നത്", എന്ന് അവർ ഉറച്ചു സംസാരിക്കുന്നത് എൻറെ കാതുകളിൽ വീണു.

ഇതിനപ്പുറം നീചമായത് എന്തെങ്കിലും ഉണ്ടോ? പതുകെ ജീവ നാഡി വായിക്കുന്നത് നിറുത്തണം എന്ന് ഒരു തീരുമാനം മനസ്സിൽ വന്നു. എന്നിരുന്നാലും എല്ലാം അഗസ്ത്യ മുനി തന്നെ നോക്കി നടത്തട്ടെ, എന്ന് തീരുമാനിച്ചു.

രണ്ട് ദിവസത്തിന് ശേഷം.......

ആ സസ്‌പെൻഡ് ചെയ്യപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥൻ അവിടെ വന്നു. പൊതുവായിട്ടുള്ള രീതിയിലാണെങ്കിൽ വരുന്നവരെ വന്നാട്ടെ എന്ന് സസന്തോഷം സ്വീകരിക്കും. എന്നാൽ അദ്ദേഹത്തെ കണ്ടപ്പോൾ രണ്ടു ദിവസത്തിന് മുൻപ് കാതിൽ വീണ ആ ഉറച്ച സംസാരമാണ് എനിക്ക് ഓർമവന്നത്, അതുകൊണ്ട് ഞാൻ മൗനമായി ഇരുന്നു.

"സാർ, അഗസ്ത്യ മുനി പറഞ്ഞതുപോലെ, എവിടെണെങ്കിലും കടം മേടിച്ചെങ്കിലും ആ വയസ്സായ സ്ത്രീക്ക് 5 ലക്ഷം രൂപ കുറച്ചു കുറച്ചായി കൊടുക്കാം എന്ന് വിചാരിക്കുന്നു. ഇതിന് അഗസ്ത്യ മുനി സമ്മതിക്കുമോ? എന്ന് ചോദിച്ചു പറയാമോ? എന്നോട് കോപിക്കരുതേ, എന്ന് വളരെ ഭവ്യതയോട് അദ്ദേഹം ചോദിച്ചു.

ഇത്തരം വ്യതികൾക്കുവേണ്ടി ജീവ നാഡി നോക്കേണ്ടിയിരിക്കുന്നല്ലോ, എന്ന് ഒരു തോന്നലിലൂടെ നാഡി നോക്കുവാൻ തുടങ്ങി.

"വളരെ വലിയൊരു തെറ്റ് ചെയ്തിട്ട്  ഒന്നും അറിയാത്തവനെ പോലെ അഭിനയിക്കുകയാണോ? ആദ്യം അഗസ്ത്യ മുനി പറഞ്ഞ ഉത്തരവ് അത് പോലെ അനുസരിക്കുക. ഇരിക്കുന്ന ധനത്തിൽനിന്നും ഒരു ചെറു അംശം മാത്രമേ ആ വയസ്സായ സ്ത്രീക്ക് കൊടുക്കുവാൻ പറഞ്ഞത്. ധനമാണോ നിൻറെ പക്കം ഇല്ലാത്തത്, അഗസ്ത്യ മുനിയെ നീ പരീക്ഷിക്കരുത്.

ഇന്നേക്ക് 20 ദവസത്തിനുള്ളിൽ അഗസ്ത്യ മുനി പറഞ്ഞ  ആ ഉത്തരവ് പ്രയോഗികത്തിൽ കൊണ്ടവരുകയാണെങ്കിൽ, 21 ദിവസം പതുക്കി വച്ചിട്ടുള്ള ആ കള്ള പണമെല്ലാം ഉടമസ്ഥന് തിരികെച്ചെല്ലും. പിന്നീട് അഗസ്ത്യ മുനിയെ പഴി ചാർത്തിയിട്ട് കാര്യമില്ല, എന്ന് ഒറ്റ വാക്യത്തിൽ ഉത്തരം വന്നു.

ഒരു ഉത്തരവും മിണ്ടാതെ തല കുലുക്കി, തല താഴ്ത്തി പുറത്തേക്ക് വന്നു അദ്ദേഹം. ഒന്നരമാസത്തിന് ശേഷം?

ആ സസ്‌പെൻഡ് ചെയ്യപ്പെട്ട ബാങ്ക് ഉദ്യോഗസ്ഥനോ മറ്റും  അദ്ദേഹത്തിൻറെ ഭാര്യയോ എന്നെ കാണുവാൻ വന്നില്ല. എന്ന് എൻറെ ഉൾമനസിൽ ഒരു സംശയം ഉണ്ടായി.

"അഗസ്ത്യ മുനിയോ ധനം ഉണ്ടെന്ന് പറയുന്നു, എന്നാൽ ഇവനോ ധനം ഇല്ലായെന്നും. ഇതിൽ എന്താണ് സത്യം എന്ന് അറിയുവാൻ താത്പര്യം ഉണ്ടായിരുന്നു എനിക്ക്. എന്നെങ്കിലും ഒരു ദിവസം ഇതിന് ഉത്തരം ലഭിക്കുമല്ലോ എന്ന വിശ്വാസത്തിൽ, ആ വിചാരം ഞാൻ അപ്പാടെ വിട്ടു.

പെട്ടെന്ന് അന്നേ ദിവസം വൈകുന്നേരം അവൻ എന്നെ മാത്രം കാണുവാൻ വേണ്ടി കാത്തിരുന്നു.

"എന്താണ് കാര്യം", എന്ന് ഞാൻ ചോദിച്ചു.

താങ്കൾ പറഞ്ഞതുപോലെ എല്ലാം ധനവും എടുത്തുകൊണ്ട് ആ ഗ്രാമത്തിൽ പോയിരുന്നു. അഗസ്ത്യ മുനി പറഞ്ഞ ആ മേൽവിലാസത്തിൽ തേടി നോക്കി. അത്തരം ഒരു സ്ത്രീ അവിടെയില്ല എന്ന് അവർ പറഞ്ഞു. ഞാൻ തിരിച്ചു വന്നു. ഇതിനപ്പുറം എന്ത് ചെയ്യുവാൻ സാധിക്കും", എന്ന് വളരെ ഭവ്യതയോടെ അദ്ദേഹം ചോദിച്ചു.

ജീവ നാഡി നോക്കി പറയാം എന്ന് അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു നോക്കിയപ്പോൾ. അഗസ്ത്യ മുനിയുടെ മുൻപിൽ തന്നെ അഭിനയിക്കുന്ന ഇവനെ എന്താണ് ചെയ്യേണ്ടത്? ഇവൻ അവിടെ പോയിട്ടുമില്ല. ആ സ്ത്രീയെ കണ്ടിട്ടുമില്ല, എന്ന് അദ്ദേഹം പറഞ്ഞു. പിന്നീട് എന്നോട് മാത്രം ചില കാര്യങ്ങൾ ദൈവ രഹസ്യമായി പറഞ്ഞിട്ട്, മറ്റൊരു വിധത്തിൽ, അവൻറെ മുന്നിൽ പറയുകയുണ്ടായി.

".........ഗ്രാമത്തിൽ ചെന്ന് ആ സ്ത്രീയെ കാണാതെ തിരിച്ചു വന്നത് അഗസ്ത്യ മുനി വിശ്വസിക്കുന്നു. നിനക്ക് ധനം വീണ്ടും ലഭിക്കുവാൻ, മാത്രമല്ല ചെയ്ത പാപങ്ങളെ മീട്ടുവാൻ, വഴി പല തവണയായി കാണിച്ചിരുന്നു. ഇവിടെ നിൻറെ കണക്കുകൂട്ടലിൽ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ തെറ്റായി പോയി. അതിനാൽ ഇന്ന് മുതൽ അഗസ്ത്യ മുനിയെ തേടി വരണ്ട. വേറെ ഏതെങ്കിലും ഒരു സിദ്ധൻറെ ജീവ നാഡി നോക്കുക", എന്ന് അഗസ്ത്യ മുനി ഒറ്റ വാക്യത്തിൽ പറയുകയുണ്ടായി. 

ഇത് കേട്ടതും വളരെ സന്തോഷത്തോടെ അവൻ പോയി, എനിക്ക് ഇത് പുതിയ അനുഭവമായിരുന്നു.

ഇദ്ദേഹം ആ ഗ്രാമത്തിൽ വസിക്കുന്ന വയസ്സായ സ്ത്രീയെ തേടി പോയിട്ടില്ല. ആ സ്ത്രീയെ കണ്ടിട്ടില്ലായെന്നും അഗസ്ത്യ മുനി പറഞ്ഞുവല്ലോ, പിന്നീട് വേറെ വിധത്തിൽ അനുഗ്രഹ വാക്ക് പറയുന്നല്ലോ? എന്താണ് ഇദ്ദേഹത്തിൻറെ ജീവിതത്തിൽ അത്തരം ഒരു രഹസ്യമുള്ളത്? എന്ന് തോന്നുവാൻ തുടങ്ങി.

"കുറച്ചു നേരം സമാധാനമായി ഇരിക്കുക. രണ്ട് ദിവസത്തിനുള്ളിൽ ഇവൻ തന്നെ അഗസ്ത്യ മുനിയെ തേടി വരും. അപ്പോൾ അവന് എന്താണ് നടന്നത് എന്ന് ഞാൻ പറയാം", എന്ന് ഒരു കടംകഥപോലെ എന്നോട് പറഞ്ഞു അഗസ്ത്യ മുനി.

ഇത് കേട്ടതും എനിക്ക് ഒരു നിരാശയാണ് ഉണ്ടായത്. ഇതിനപ്പുറം ഒരു ചോദ്യംപോലും ചോദിക്കരുത് എന്ന് ഞാൻ കരുതി.

മൂന്നാമത്തെ ദിവസം രാവിലെ.........

"എനിക്ക് മാപ്പ് നൽകേണമേ എന്ന് പറഞ്ഞു ആ ബാങ്ക് ഉദ്യോഗസ്ഥൻ എൻറെ കാലിൽ വീണു".

അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഞാൻ നോക്കി, വളരെ വേഗത്തിൽ വാക്കുകൾ കാണുവാൻ സാധിച്ചു. അഗസ്ത്യ മുനി പറഞ്ഞ എല്ലാം വാർത്തകളും എന്നെ അതിശയിപ്പിക്കുന്ന വിധമായിരുന്നു. 

ആ വാർത്തകൾ.........

ഞാൻ വേറെയൊന്നും സംസാരിച്ചില്ല. അവൻ തിരിച്ചു ചോദിക്കും മുൻപേ, ഞാൻ തന്നെ ജീവ നാഡിയിൽ വന്നത് വിവർത്തിച്ചു. 

യുവരാജ് കഷ്ടപ്പെട്ട് കടം മേടിച്ചു വിദേശ രാജ്യത്തിൽ ജോലിക്ക് വേണ്ടി പോയി. താൻ സംബാധിക്കുന്ന ധനത്തിൽ നിന്നും ഒരു പകുതി  മാസം തോറും ആത്തൂരിൽ താമസിക്കുന്ന അമ്മയ്ക്കു അവൻ ബാങ്കിലൂടെ അയച്ചിരുന്നു. 

എല്ലാം ധനവും കൊടുക്കുയാണെങ്കിൽ ആ അമ്മയ്ക്കു ഇതെല്ലാം സംരഷിക്കുവാൻ സാധിക്കില്ലല്ലോ എന്ന് കരുതി അതെ ബാങ്കിൽ തൻറെ പേരിൽ ഉള്ള അക്കൗണ്ടിൽ രഹസ്യമായി ഇവൻ ചേർത്തുകൊണ്ടിരുന്നു. ഈ പണം കൊടുത്ത വിവരം യുവരാജിനും ആ ബാങ്കിലെ മാനേജറിനും മാത്രമേ അറിയുകയുള്ളൂ.

ഇങ്ങനെയിരിക്കെ 4 വർഷം മുൻപ് വിദേശരാജ്യത്തിൽ ഒരു വിപത്തിൽ അവൻ മരണപെട്ടു. ഈ വിവരം അറിഞ്ഞ ഇവൻ, ആ യുവരാജിന്റെ ആ രഹസ്യ കോഡ് ഉപയോഗിച്ചു, അവൻ സമ്പാദിച്ചുവച്ചിരുന്ന 25 ലക്ഷം രൂപ കള്ള ഒപ്പിട്ടു അവിടെയുള്ള ചിലരുടെ സഹായത്തോടെ മൊത്തവും കരസ്ഥമാക്കി. 

മകൻ മരിച്ചുപോയത് കാരണം, പണം വരുന്നത് നിന്നുപോയി, മാത്രമല്ല യുവരാജിന്റെ അമ്മയെ ബന്ധുക്കളും കൈവിട്ടു. ഇതു കാരണം ഒരു നേരത്തിനുള്ള അന്നം ലഭിക്കാതെയും, കാഴ്ച്ച ശക്തി നഷ്ട്ടപെട്ട അവസ്ഥയിൽ, വിശപ്പ് സഹിക്കുവാനാകാതെ കിടക്കുകയായിരുന്നു യുവരാജിന്റെ അമ്മ.

അവർ ആ ദാരിദ്ര്യ അവസ്ഥയിൽ ഓരോ ദിവസവും ആത്തൂരിൽ ജീവിതവുമായുള്ള യുദ്ധത്തിൽ പോരാടിക്കൊണ്ടിരിക്കുകയാണ്........

ഇവിടെ......

ആ ബാങ്കിൽ ജോലി ചെയ്തുകൊണ്ടിരുന്ന ഇവനും ഇവൻറെ കൂട്ടുകാരും ദിവസവും മദ്യത്തിൻറെ ലഹരിയിലും വളരെ ആർഭാടമായി ജീവിച്ചുകൊണ്ടിരുന്നു. എന്നാൽ പുറത്തു കാപട്യത്തിൽ നടന്നു ഈ ബാങ്ക് ഉദ്യോഗസ്‌ത്യൻ. ഒരു സമയം ഇവനും - കൂട്ടുകാരും തമ്മിൽ മദ്യത്തിൻറെ ലഹരിയിൽ വാക്ക് വാദം വന്നപ്പോൾ, "ഞങ്ങൾക്കും ആ 25 ലക്ഷം രൂപയിൽ പങ്ക് നൽകുക, ഇല്ലെങ്കിൽ ഞങ്ങൾ പോലീസിൽ കംപ്ലൈന്റ്റ് ചെയ്യും", എന്ന് അവർ ഭീഷണിപ്പെടുത്തി.

ഇത് ആ ബാങ്ക് ഉദ്യോഗസ്ഥനെ വളരെ ധർമ്മസങ്കടത്തിലാക്കി. കുടുംബത്തിൽ നിന്ന് വിട്ടു കരസ്ഥമാക്കിയ ഈ പണം എടുത്തു വേറെയെവിടെയെങ്കിലും ചെല്ലാമല്ലോ എന്ന് കൂടെ അവനു തോന്നിയിരുന്നു.

ഇതിനുള്ളിൽ ഈ വാർത്ത പുറത്തേക്ക് വരാൻ പാടില്ല എന്ന് കരുതി കൂടുതൽ ധനം ആ അനുയായികൾക്ക് കൊടുത് സമാധാനപ്പെടുത്തികൊണ്ടിരുന്നു. എത്ര ദിവസത്തേക്ക് അവൻ ഇത് മൂടി വായിക്കുവാൻ സാധിക്കും?

എങ്ങനെയോ ഈ സംഭവം ബാങ്കിൻറെ ഉയർന്ന ഉദ്യോഗസ്ഥന് മനസ്സിലായിരിക്കുന്നു. ഇവനെ വിളിച്ചു അന്വേഷിച്ചപ്പോൾ ഇവനും കുറ്റം സമ്മതിച്ചു. ചീഫ് മാനേജർ ഇവനെ താത്കാലികമായി സസ്‌പെൻഡ് ചെയ്തിരിക്കുന്നു, മാത്രമല്ല ഇവൻറെ പേരിൽ കോടതിയിൽ കേസും കൊടിത്തിരിക്കുന്നു.

ഇവൻ, കൈയ്യിലെടുത്ത ധനം ഒരു തുണി സഞ്ചിയിൽ ചുറ്റി, വീടിന് പിന്നാപുറമുള്ള അഴുക്ക് ചാലിന് സമീപം ഒരു കുഴിയെടുത്തു ഈ ധനം പുതച് വച്ചു, എന്നിട്ട് ഒന്നിനും അറിയാത്തതുപോലെയും, ഒരു നേരത്തെ അന്നത്തിനുപോലും വഴിയില്ലാത്തതുപോലെയും നടക്കുകയായിരുന്നു. 

ഇവൻ സത്യത്തിൽ നിരപരാധിയാണ് എന്ന് ഇവൻറെ വീട്ടുകാരെ വിശ്വസിപ്പിച്ചതാണ് സത്യത്തിൽ അതിശയം. കൈയിലിരുന്ന എല്ലാം ധനവും ചിലവുചെയ്തു കഴിഞ്ഞു എന്ന് ഇവൻ അഭിനയിക്കുകയാണ്. മറ്റും ബാങ്ക് അവൻറെ പേരിൽ കൊടിത്തിട്ടുള്ള ക്രിമിനൽ വക്കാലത് ഇപ്പോൾ 3 വർഷമായി നടന്നുകൊണ്ടിരിക്കുകയാണല്ലോ? എന്ന് അഗസ്ത്യ മുനി ഒരു വലിയ ഞെട്ടിക്കുന്ന വിവരം അറിയിച്ചു.

എത്രയും പറഞ്ഞത് അവൻ സാവധാനം കേൾകുകയല്ലാതെ എതിർത്തോ, അതോ മറിച്ചു സംസാരിക്കുകയോ ചെയ്തില്ല.

വീണ്ടും അഗസ്ത്യ മുനി വിവരിക്കുവാൻ തുടങ്ങി.

"ഇതെല്ലാം അഗസ്ത്യ മുനിയായ നാമം അറിയും. ആത്തൂരിൽ ഉള്ള ആ വയസായ സ്ത്രീക്ക് അവരുടെ മകൻ അയച്ച ധനമെല്ലാം ചേരട്ടെ എന്ന് കരുതിയാണ്, ഇവനെ അവിടേക്ക് ആ ധനമെല്ലാം എടുത്തുകൊണ്ട് പോകുവാൻ പറഞ്ഞത്", എന്നാൽ ഇവൻ ചെവികൊണ്ടില്ല.

ഒരിക്കൽക്കൂടി ആത്തൂരിൽ പോയതായിട്ടും ആ വയസ്സായ സ്ത്രീയെ കാണുവാൻ സാധിക്കാത്തതും ഇവൻ കള്ളം പറഞ്ഞു, അഗസ്ത്യ മുനിയും ഇതിനനുസരിച്ചു ഒരു നാടകം ഇവനോടൊപ്പം കളിച്ചു. ഇവനും അത് വിശ്വസിച്ചുപോയി, ഇപ്പോൾ എന്തുകൊണ്ടാണ് ഇവൻ കരഞ്ഞുകൊണ്ട് വന്നിരിക്കുന്നത് എന്ന്‌ അറിയുമോ? അത് ഇവൻ തന്നെ പറയട്ടെ എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അവന് വാതുറന്ന് സംസാരിക്കുവാൻ സാധിച്ചില്ല, വിതുമ്പി, വിതുമ്പി കരയുവാൻ തുടങ്ങി. 

അവസാനം കണ്ണുകൾ തുടച്ചുകൊണ്ട് പറഞ്ഞത് ഇത്ര മാത്രം. 

അഴുക്ക് ചാലിന് സമീപമുള്ള കുഴി തോണ്ടി പുതച്ചു വച്ചിരുന്ന എല്ലാം ധനവും കാല പഴകത്തിൽ എല്ലാം ധനവും മണ്ണോട്  മണ്ണായിരിക്കുന്നു. അത് മാത്രമോ? അവന് സമീപത്തിൽ കരളിൽ കാൻസർ എന്ന് അറിയുവാൻ സാധിച്ചു. 

ഈ വിവരം അവൻ തന്നെയാണ് ആദ്യം അറിയിച്ചതെങ്കിലും, ആദ്യം ആരും തന്നെ വിശ്വസിച്ചിരുന്നില്ല. പിന്നീട് പ്രൂഫ് സഹിതം എടുത്തുകാണിച്ചപ്പോളാണ് എല്ലാരും വിശ്വസിച്ചത്. എല്ലാവരും അതിശയത്തിൽ ഞെട്ടിപ്പോയി, എന്നിരുന്നാലും ആ വയസ്സായ സ്ത്രീക്ക് എന്താണ് ഒരു വഴി എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു.

കുറച്ചു ദിവസം കൂടി ഈ കേസിന്റെ വക്കാലത് 
നടക്കും. ചെയ്ത തെറ്റിന് മുറയായ ആധാരമില്ലാത്തതുകൊണ്ട് ഇവന് അനുകൂലമായ ഒരു വിധി ലഭിക്കും. അപ്പോൾ ഈ കഴിഞ്ഞ മൂന്നരവർഷത്തിൻറെ ആനുകൂല്യങ്ങൾ ലഭിക്കും, ഇത്‌ ആ വയസ്സായ ആത്തൂരിലുള്ള സ്ത്രീക്ക് കൊടുക്കട്ടെ.

പിന്നീട് അവർ ഇരിക്കുംവരെ ഇവൻ തൻറെ ശമ്പളത്തിൽനിന്നും ഒരു തുക മാസം തോറും, കൊടുത്തുവരുകയാണെങ്കിൽ, ഇവന് വന്ന പ്രയാസങ്ങളിൽ നിന്നും രക്ഷപെടുവാൻ സാധിക്കും എന്ന് വളരെ നൂതനമായ ഒരു വഴി കാണിച്ചു.

ഇതെല്ലാം കേട്ടപ്പോൾ, ഒരു പക്ഷേ ഈ വക്കാലത്തു തീരുവാൻ കാലതാമസം എടുക്കുകയാണെങ്കിൽ അത് വരെ  ആ വയസ്സായ സ്ത്രീ ജീവനോടിരിക്കുമോ എന്ന് ഒരു സംശയം ഉണ്ടായി. 

ഇത് എങ്ങനെയാണ്‌ അവൻ മനസ്സിലാക്കിയെന്നു  എന്ന് അറിയില്ല, പെട്ടെന്ന് ഒരു വാർത്ത അവൻ പറഞ്ഞു. 

അഗസ്ത്യ മുനി ഉത്തരവ്ഇടുകയാണെങ്കിൽ ഇപ്പോൾ തന്നെ ആ സ്ത്രീയെ തേടിപ്പിടിച്ചു എൻറെ വീട്ടിൽ വച്ച് അന്നം കൊണ്ടുക്കാം. അവരെ എൻറെ സ്വന്തം അമ്മയെപ്പോലെ ഞാൻ രക്ഷിച്ചുകൊള്ളാം എന്ന് വളരെ ഉത്സാഹത്തോടെ അവൻ പറഞ്ഞു.

അഗസ്ത്യ മുനിയും ഇതിന് സമ്മതിച്ചു, എന്നാൽ ഇത് അവൻറെ ഭാര്യ സമ്മതിച്ചില്ല, എതിർത്ത് സംസാരിച്ചു. 

എൻറെ  ഭർത്താവ് ഒരു നല്ലവനാണ്  എന്ന് ഞാൻ വിശ്വസിചിരുന്നു. എൻറെ താലി പണയംവച്ചു ഞാൻ ഈ മൂന്ന് വർഷം ഇദ്ദേഹത്തിന് അന്നം നൽകി. എന്നാൽ ഇപ്പോൾ അല്ലേ എനിക്ക് അറിയുന്നത്. ഇതിനപ്പുറം ഇവൻ എനിക്ക് ഭർത്താവല്ല. ഞാൻ ഇവന് ഭാര്യയുമല്ല. ഈ വ്യക്തിയെ ഞാൻ വീട്ടിൽ ചേർക്കുകയുമില്ല എന്ന് വളരെ ദൃഢതയോടെ അവർ പറഞ്ഞു.

പിന്നീട് അഗസ്ത്യ മുനിയോട് തന്നെ എന്താണ് ഇതിനുള്ള പരിഹാരം ഞാൻ ചോദിച്ചു.

 അവൻ ഈ കേസിൽ നിന്നും മുക്തനായി വീണ്ടും പണിയിൽ ചേരുന്നതുവരെ ആത്തൂരിൽ ഇരുന്നു, ആ  യുവരാജാവിന്റെ അമ്മയ്ക്ക് സഹായിച്ചുവരട്ടെ. ഈ കേസിൽ ഒരു അനുകൂലമായ ഫലം ലഭിച്ചിട്ട്, അതോടൊപ്പം ആ സ്ത്രീക്ക് കൊണ്ടുകാനുള്ള തുക കൊടുത്തതിനു ശേഷം, വീണ്ടും തൻറെ ഭാര്യയോടൊപ്പം ഒന്നിച്ചു ജീവിച്ചുവരട്ടെ എന്നത് തന്നെയാണ് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് എന്ന് ഉപസംഹരിച്ചു.

ഇത് അവനും അതോടൊപ്പം അവൻറെ വീട്ടുകാരും സമ്മതിച്ചു. 

കേസിൽ അവൻ ജയിച്ചു, എന്നാൽ ഡിപ്പാർട്മെൻറ് ആക്ഷൻ കാരണം അതേ പദവിയിൽ തുടരുവാൻ സാധിക്കാതെ, വളരെ കുറഞ്ഞ ഒരു സ്ഥാനം കൊടുത്തു നീലഗിരിസിനു സമീപം അവനെ അയച്ചു. 

എപ്പോൾ അവനു വന്നത് ലിവർ ക്യാന്സറല്ല, മറിച്ചു ഒരു സാധാരണ വയറുവേദനയാണ് എന്ന് ഡോക്ടർ പറഞ്ഞതുമൂലം, വളരെ സന്തോഷത്തോടെ അവൻ നടക്കുകയാണ്. അത്തൂരിലുള്ള സ്ത്രീയും വളരെക്കാലം നല്ല ആരോഗ്യത്തോടെ ജീവിച്ചിരുന്നു. പിന്നീട് അവർ വാർധക്യമൂലം മരിക്കുകയും ചെയ്തു. 

മറ്റുള്ളവരുടെ ധനം തട്ടിയെടുത്തു ജീവിച്ചുവരുന്നവർക് ഈ ബാങ്ക് ഉദ്യോഗസ്ഥൻറെ ജീവിതം ഒരു പാഠമായി ഇരിക്കട്ടെ. ഇത് പഠിച്ചതിന് ശേഷമെങ്കിലും മറ്റുള്ളവരുടെ വഞ്ചിച്ചു, ധനം സമ്പാദിക്കുന്നവർ മനസ്സ് തിരിഞ്ഞു ജീവിക്കുകയാണെങ്കിൽ നല്ലത് തന്നെ 




സിദ്ധാനുഗ്രഹം.............തുടരും!

01 March 2018

സിദ്ധാനുഗ്രഹം - 54




മുടന്തി, മുടന്തി വന്ന ആ വ്യക്തിക് ഒരു 70 വയസ്സ് കാണും, അദ്ദേഹത്തോടൊപ്പം ഒരു 30 വയസ്സ് പ്രായം വരുന്ന ഒരാളും ഉണ്ടായിരുന്നു.

ആ വയസ്സായ വ്യക്തിയുടെയും, കൂടെ വന്ന ആ ചെറുപ്പകാരന്റെയും മുഖത്തിലും ഒരു ദുഃഖം കാണുവാൻ സാധിച്ചു.

ആശുപത്രിയിൽ വരുന്നവർ പട്ടു കൊണ്ടുള്ള വസ്ത്രം അണിഞ്ഞാണോ വരുന്നത്? അതുപോലെ ജീവ നാഡി നോക്കുവാൻ വരുന്നവർ ചിരിച്ചുകൊണ്ടായിരിക്കുമോ വരുന്നത്? ഏതോ ഒരു പ്രശ്നം ഉണ്ടെങ്കിലല്ലേ അഗസ്ത്യ മുനിയെ തേടി വരുന്നത്. അതുപോലെ ഏതെങ്കിലും ഒരു പ്രശ്നം ഇവർക്കു കാണും എന്ന് ഞാൻ വിചാരിച്ചു. 

ഇവൻ എൻറെ ഏക മകൻ, വളരെ കാലങ്ങൾക്കു ശേഷമാണ് ഇവൻ ഞങ്ങൾക്കു പിറന്നത്. വളരെ വലിയ ഒരു പ്രശ്നത്തിൽ ഇവൻ അകപ്പെട്ടിരിക്കുകയാണ്. ഇവനെ അഗസ്ത്യ മുനി തന്നെയാണ് രക്ഷിക്കേണ്ടത് എന്ന് ആ വയസ്സായ വ്യക്തി കേണു അപേക്ഷിച്ചു.

ആ ചെറുപ്പക്കാരനെ ഞാൻ നോക്കി, വിദ്യാഭ്യാസം ഉണ്ട് എന്ന് അവനെ കണ്ടതും മനസ്സിലായി. എന്നാൽ താടിയും, മീശയും വളർന്നു വളരെ കാലമായി ഉറങ്ങാത്തവനെ പോലെ കാണപ്പെട്ടു.

"എന്താണ് പ്രശ്നം?" എന്ന് ആ ചെറുപ്പക്കാരനോട് ഞാൻ ചോദിച്ചു.

ഒന്ന് ചിരിച്ചതല്ലാതെ, ഒരു വാക്ക് പോലും അവൻ സംസാരിച്ചില്ല.

നിങ്ങൾ തന്നെ അഗസ്ത്യ മുനിയോട് ചോദിച്ചു മനസ്സിലാകുക എന്ന് ആ വയസ്സായ വ്യക്തി പറഞ്ഞു. "ഞാൻ അഗസ്ത്യ മുനിയോട് ചോദിച്ചു മനസ്സിലാകുന്നത് ഇരിക്കട്ടെ. അത് കൊണ്ട് എന്താണ് എനിക്ക് ലാഭം? വന്നത് നിങ്ങൾ. ഏതോ പ്രശനം തീരണം എന്നാണ് വന്നിരിക്കുന്നത്. അത് പറഞ്ഞാൽ അഗസ്ത്യ മുനിയിൽ നിന്നും ഉത്തരം വാങ്ങി തരാൻ സാധിക്കും. അത്ര മാത്രമേ എന്നെ കൊണ്ട് സാധിക്കൂ."

"നിങ്ങൾ ഇങ്ങനെ പറയുന്നു. എന്നാൽ എനിക്ക് ലഭിച്ച വിവരം പ്രകാരം അഗസ്ത്യ മുനി മുൻകൂറായി തന്നെ എല്ലാം പറയും. ഒന്നും പറയേണ്ടി വരില്ല, എന്നാണല്ലോ....."

"ആർക്കാണോ ആ ഭാഗ്യം ലഭിക്കുന്നത് അവർ ഭാഗ്യവാന്മാർ!"

ഇത് വരുന്നവരുടെ സത്യസന്ധത, പെരുമാറ്റം, ആത്മാഭിമാനത്തെ ചുറ്റിയിരിക്കുന്നു. നിങ്ങൾ കള്ളം പറയുകയാണെങ്കിൽ അഗസ്ത്യ മുനിയും നിങ്ങളെ പരീക്ഷിക്കുവാൻ വേണ്ടി കള്ളം പറയും. അദ്ദേഹത്തെ പരീക്ഷിക്കുവാൻ ശ്രമിച്ചാൽ അദ്ദേഹവും നിങ്ങളെ പരീക്ഷിക്കും", എന്ന് ഞാൻ പറഞ്ഞു.

കുറച്ചു നേരം മൗനമായി അവർ ഇരുന്നു.

"ഇവൻ വളരെ വലിയ ഒരു പ്രശ്നത്തിൽ പെട്ടിരിക്കുകയാണ്. അതിൽ നിന്നും രക്ഷപെടണം, അത്ര മാത്രമേഉള്ളു", എന്ന് ആ വയസ്സായ വ്യക്തി പറഞ്ഞു.

ഞാൻ ഒന്നും പറയാതെ ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

48 ദിവസത്തിന് ശേഷം ഇവൻ അഗസ്ത്യ മുനിയെ കാണുവാൻ വരട്ടെ, എന്ന് ഒറ്റ വാക്യത്തിൽ ഉത്തരം ലഭിച്ചു.

എന്താണ് സാർ, ഒരു ഉത്തരവും ലഭിച്ചില്ലല്ലോ, എന്ന് അദ്ദേഹം ചോദിച്ചു.

"കാരണമില്ലാതെ അഗസ്ത്യ മുനി ഒന്നും പറയാറില്ല",എന്ന് ഞാൻ പറഞ്ഞു. നിങ്ങൾ ചെന്ന് 48 ദിവസത്തിന് ശേഷം വരുക.

ഇത് കേട്ടതും അദ്ദേഹത്തിന് എന്നിൽ കോപമുണ്ടായി.

"നിങ്ങളെ ദൈവത്തെപ്പോലെ വിശ്വസിച്ചു ഞാൻ ഇവിടെ വന്നത് വളരെ വലിയയൊരു തെറ്റ്. ഞങ്ങളിൽ നിന്നും വിവരങ്ങൾ ശേഖരിച്ചു, ഞങ്ങൾക്ക് തന്നെ ഉത്തരം തരുമായിരിക്കും. ഞാൻ ഒരു പ്രശ്നവും പറയാത്തതുകൊണ്ട് താങ്കൾക്കു ഒരു ഉത്തരവും തരാൻ സാധിച്ചില്ല. 48 ദിവസത്തിന് ശേഷം വരുക എന്ന് ഞങ്ങളെ ഓടിച്ചു വിട്ടു. ഇതുപോലുള്ള വഞ്ചന ലോകത്തിൽ വേറെയൊന്നുമില്ല. ശുദ്ധ പ്രാന്തു", എന്ന് ആവേശത്തിൽ വായിൽ വന്ന വാർത്തകൾ പറഞ്ഞു ശകാരിച്ചു അദ്ദേഹം.

എന്നാൽ ആ ചെറുപ്പക്കാരൻ തല കുനിഞ്ഞു അദ്ദേഹത്തോടൊപ്പം ചെന്നതല്ലാതെ ഒരു വർത്തപോലും സംസാരിച്ചില്ല!

എൻറെ മനസ്സ് നൊടുങ്ങി! എന്നിരുന്നാലും ഇതെല്ലാം അഗസ്ത്യ മുനിയുടെ പരീക്ഷണങ്ങളിൽ ഇതുവും ഒന്ന്, എന്ന് കരുതി ഞാനും സമാധാനമായി ഇരുന്നു.

അടുത്തതുപോലെ ഒരാൾ വന്നു, ജീവ നാഡി നോക്കുവാനും അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് അങ്ങനെ തന്നെ എഴുതുവാനും പേനയും പേപ്പറുമായാണ് അദ്ദേഹം വന്നിട്ടുള്ളതു.

അദ്ദേഹം ആര്, എവിടെ നിന്നാണ് വന്നിട്ടുള്ളത് എന്ന് തിരക്കാതെ മനസ്സില്ലാമനസ്സോടെ ജീവ നാഡി നോക്കുവാൻ ആരംഭിച്ചു. ഒരു ബന്ധവുമില്ലാതെ അഗസ്ത്യ മുനിയും അനുഗ്രഹ വാക്ക് പറയുവാൻ ആരംഭിച്ചു.

മയക്കുമരുനിന്നു അടിമയായി, ധാരാളം ധനം സമ്പാദിക്കുവാൻ വേണ്ടി വിദേശ്യ രാജ്യത്തിൽ ചെന്ന ഒരു കള്ളനാണ് അവൻ. നഗ്നമായി ചിത്രത്തിൽ അഭിനയിച്ചു, വക്രമായി വത്സയാനയുടെ ശാസ്ത്രത്തെ വിദേശ രാജ്യത്തെ വേശ്യ സ്ത്രീയുമായി ബന്ധപ്പെടുത്തി, ബ്ലൂ ഫിലിമിൽ സത്യത്തിൽ അഭിനയിച്ചവൻ. ചെയ്ത പാപങ്ങൾക്ക് വളരെ ധനം സമ്പാദിച്ചതിന് ശേഷം തിരിച്ചു സ്വദേശത്തിൽ അതും മഹാരാഷ്ട്രയിൽ കാല് വച്ചതും, താൻ കൊണ്ട് വന്ന ബ്ലൂ ഫില്മുമായി പോലീസിൽ അകപെട്ടവൻ. എങ്ങനെയോ പോലീസിൽ നിന്നും രക്ഷപെട്ടു സ്വന്തം സംസ്ഥാനമായ തമിഴ് നാട്ടിൽ ഇന്ന് രാവിലെയാണ് കാല് വച്ചത്. 

ഇവനെ തേടി പോലീസുകാർ നടക്കുകയാണ്. അല്പസമയത്തിനുള്ളിൽ ഇവൻ പിടിക്കപ്പെടും. കാരാഗൃഹത്തിൽ കുറച്ചു ദിവസം കിടക്കും, കൃത്യമായി 48 ദിവസത്തിൽ ജാമ്യത്തിൽ ഇറങ്ങിയതിനുശേഷം അഗസ്ത്യ മുനിയെ തേടി വരും. അഗസ്ത്യ മുനിയെ ശപിച്ച ആ മകൻറെ അച്ഛനാണെങ്കിൽ പക്ഷാഘാതം പിടിപെടും. അഗസ്ത്യ മുനിയെ ആശ്രയിച്ചതിന് ശേഷം അദ്ദേഹത്തിൻ ജീവൻ രക്ഷപെടും.

ചുരകത്തിൽ പറയുകയാണെങ്കിൽ കുറച്ചു മുൻപ് പോയ ആ വയസ്സായ വ്യക്തിയുടെ മകൻ, വളരെയധികം ധനം സമ്പാദിക്കുവാൻ വേണ്ടി വിദേശ രാജ്യത്തിൽ ചെന്ന് നഗ്ന ചിത്രങ്ങളിൽ അഭിനയിച്ചു, മയക്ക് മരുന്നിനു അടിമയായി ഇന്ത്യയിൽ ആ ചിത്രങ്ങൾ കള്ളത്തരത്തിലൂടെ ഇവിടെ വിൽക്കുവാൻ വന്നപ്പോൾ, മുംബൈ വിമാനത്താവളത്തിൽ, പോലീസുകാരുടെയും, കസ്റ്റംസ് ഡിപ്പാർട്മെന്റുകാരുടെയും, പിടിയിൽ നിന്നും രക്ഷപെട്ടു, ഇവിടെ വന്നിരിക്കുന്നത്. ഇത് അവൻറെ അച്ഛനും അറിയും, എന്നാൽ ഇതൊക്കെ മറച്ചു ജീവ നാഡി നോക്കുവാൻ വന്നിരിക്കുന്നു, എന്നതാണ് അഗസ്ത്യ മുനി പറഞ്ഞ വാക്ക്.

ഇത് വായിക്കുന്നവർക് ഇതിനകം അറിഞ്ഞിരിക്കും എന്ന് വിശ്വസിക്കുന്നു.

അതെല്ലാം ശെരി, ഈ വാക്കുകൾ ആ വയസ്സായ വ്യക്തിയോട് അഗസ്ത്യ മുനി തന്നെ എന്തു കൊണ്ടാണ് പറയാത്തത്? ഇതൊന്നും ഒരു ബന്ധവുമില്ലാതെ ഒരു വ്യക്തിയോട് എന്തുകൊണ്ടാണ് ഇതൊക്കെ പറയുന്നത് എന്ന് എനിക്ക് തികച്ചും മനസ്സിലായില്ല. ഒരാൾക്ക് പോകേണ്ട വാക്കുകൾ മറ്റൊരു വ്യക്തിക്കു തെറ്റായി പോകുന്നല്ലോ എന്നത് വിചാരിച്ചു ഞാൻ ഭയപെട്ടുപോയി. ആ വന്ന വ്യക്തിയോ ഒരു അനക്കവുമില്ലാതെ അഗസ്ത്യ മുനി പറഞ്ഞതൊക്കെ അപ്രകാരം തന്നെ എഴുതിക്കൊണ്ടിരിക്കുന്ന കണ്ടപ്പോൾ, വളരെ സങ്കടം ഉണ്ടായി.

സാർ, തെറ്റായ ഉത്തരമാണ് വന്നിരിക്കുന്നത്. ഈ വാക്കുകൾ താങ്കൾക്കു വേണ്ടി വന്നതല്ല, താങ്കളുടെ മുൻപ് വന്ന വ്യക്തിക്ക് വന്ന വാക്കാണ് അത്. ദയവ് ചെയ്തു ഈ വാക്കുകൾ കളയുക, അതോടൊപ്പം  നിങ്ങൾക് എന്താണോ വേണ്ടത് എന്ന് ചോദിക്കുക. അഗസ്ത്യ മുനിയുടെ പക്കത്തിൽ നിന്നും അനുഗ്രഹ വാക്കുകൾ വാങ്ങി തരാം, എന്ന് പറഞ്ഞു.

എന്നാൽ അദ്ദേഹമോ വിടാതെ കരയുന്നതല്ലാതെ, ഞാൻ പറഞ്ഞതൊന്നിനും നിഷേധിച്ചില്ല. എഴുതിയ ആ വാക്കുകൾ ഒന്നും കീറിയിട്ടില്ല. 

പെട്ടെന്ന് എൻറെ കാലിൽ അദ്ദേഹം വീണു. 

"സാർ, അഗസ്ത്യ മുനി പറഞ്ഞതെല്ലാം സത്യം, ഇതിന് മുൻപ് ചെന്നത് എൻറെ അച്ഛനാകുന്നു. അദ്ദേഹത്തിനൊപ്പം ചെന്നത് എൻറെ അനുജൻ.  B.E. പഠിച്ചിട്ടു ഒരു ഉത്തരവാദിത്തമുള്ള ഒരു എങ്ങിനെയാറായിരുന്നു അവൻ. യുവത്വം തിളങ്ങിയിരിക്കുകയായിരുന്നതാൽ അവനിൽ പെണ്ണുങ്ങൾ ആകർഷിക്കപ്പെട്ടു.

"വിദേശ രാജ്യത്തിൽ ചെന്ന് ബ്ലൂ ഫിലിമിൽ അഭിനയിക്കുകയാണെങ്കിൽ അധികം ധനം ലഭിക്കും എന്ന് ആരോ അവനെ ആഗ്രഹിപ്പിച്ചതാൽ, എങ്ങനെയോ അവൻ വിദേശ രാജ്യത്തിൽ ചെന്നെത്തുകയും ആ കൂട്ടത്തിൽ തന്നെ എത്തുകയും ചെയ്തു. അതെ സമയം പല ലക്ഷങ്ങൾ സമ്പാദിച്ചു ഇന്ത്യയിൽ തിരിച്ചെത്തുമ്പോൾ അവൻ പിടിക്കപ്പെട്ടു. അവനെ പോലീസുകാർ തിരയുന്നതും അറിയും", എന്ന് അദ്ദേഹം പറഞ്ഞു.

നിങ്ങളുടെ അച്ഛന് ജീവ നാഡിയിൽ വിശ്വാസം, ഇല്ലയോ?

"ഇല്ല".

നിങ്ങളുടെ അനുജനോ.....?

അവൻ ഇപ്പോൾ മയക്കുമരുന്നിന് അടിമയായിരിക്കുകയാണ്, ഞാൻ തന്നെയാണ് അവരെ താങ്കളുടെ അടുത്തേക്ക് വരാൻ പറഞ്ഞത്. എൻറെ അച്ഛൻ ഇത്തരം മാത്രമേ സംസാരിക്കുകയൊള്ളു എന്ന് എനിക്ക് അറിയാം, അതുകൊണ്ടാണ് ഞാൻ അദ്ദേഹത്തെ പിന്തുടർന്ന് ഇവിടെ വന്നത്. ഇപ്പോൾ ഞാൻ എന്ത് പരിഹാരം ചെയ്താൽ എൻറെ അനുജനെ രക്ഷിക്കുവാൻ സാധിക്കും? എൻറെ അച്ഛനെ പാരാലിസിസ് നിന്നും രക്ഷിക്കുവാൻ സാധിക്കുമോ? എന്ന് അദ്ദേഹം ചോദിച്ചു.

അഗസ്ത്യ മുനിയെ പഴി ചാർത്തിയതാൽ അതിനുള്ള ശിക്ഷ നിൻറെ അച്ഛനുണ്ട്. ബാക്കിയുള്ള ചോദ്യങ്ങൾക്ക് 48 ദിവസത്തിന് ശേഷം വരുക. ഇതിനപ്പുറം വിശ്വാസമില്ലാത്തവരെ എൻറെ പക്കം അയക്കരുതേ, എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

നേരിട്ട് ഇദ്ദേഹം തന്നെ അനുജനെ കൂട്ടി വന്നിരിക്കാം. നാഡിയിൽ വിശ്വാസമില്ലാത്തവർ എന്തുകൊണ്ടാണ് ഇവിടെ വരേണ്ടത്?

49 ആം ദിവസം.

ആ വയസ്സായ വ്യക്തിയും, ആ ചെറുപ്പക്കാരനും എന്നെ തേടി വന്നു. ആ വയസ്സായ വ്യക്തിക്ക് ഒന്നും സംസാരിക്കുവാൻ സാധിച്ചില്ല. ഒട്ടും നടക്കുവാൻ സാധിക്കാതെ അദ്ദേഹം നടന്ന് വന്നു. അവർക്കു കൈ താങ്ങായിട്ട് ആരോ രണ്ടു പേർ. കാല് പോലും പൊക്കി മടക്കുവാൻ സാധികാത്ത അവസ്ഥ. കണ്ണീരിൽ കണ്ണുകൾ മൂടപ്പെട്ടിരുന്നു. അദ്ദേഹത്തിന് കൈ കൂപ്പി നമസ്കരിക്കുവാൻ പോലും സാധിച്ചില്ല. 

നടന്ന കഥ ഞാൻ കേട്ടു.

അന്ന് വന്ന് പോയ ആ ദിവസം തന്നെ 6 മണിക്കൂറിൽ ആ ചെറുപ്പക്കാരനെ ബ്ലൂ ഫിലിമിൽ അഭിനയിച്ചതിന് പോലീസുകാർ പിടിപെട്ടു. ഒരു തടവുകാരനെപോലെ അവൻ ഇവിടെ ജീവിച്ചിരുന്നു. ജാമ്യം രണ്ട് ദിവസം മുൻപാണ് ലഭിച്ചിട്ടുള്ളത്. 

അവൻറെ അച്ഛനോ ഇതെല്ലാം കേട്ടിട്ടു രക്ത സമ്മർദ്ദം അധികമായി, അത് ഒരു പാരാലിസിസ് രൂപത്തിൽ വന്നിരിക്കുന്നു. മരുന്നുകളുടെ ബലത്താൽ അദ്ദേഹം ജീവിച്ചിരിക്കുന്നു. ആ ചെറുപ്പക്കാരൻ ജാമ്യം ലഭിച്ചതും എന്നെ കാണുവാൻ വളരെ വിശ്വാസത്തോടെ വന്നിരിക്കുന്നു.

മൊത്തമായും അഗസ്ത്യ മുനി പറഞ്ഞതുപോലെ തന്നെ അവരുടെ ജീവിതത്തിൽ നടന്നിരുന്നു. ഭാവികാലം എങ്ങനെ ഇരിക്കും? എന്ന് ആ ചെറുപ്പക്കാരൻ ചോദിച്ചു.

വിദേശ രാജ്യത്തിൽ ബ്ലൂ ഫിലിമിൽ അഭിനയിച്ചതുകൊണ്ടു, ഇപ്പോൾ രക്ഷപ്പെട്ടാലും, തെറ്റായ രീതിയിൽ ബ്ലൂ ഫിലിം കൊണ്ടുവരുകയാണെങ്കിൽ അതിനുള്ള ശിക്ഷ കൈക്കൊള്ളണം, എന്ന് പറഞ്ഞ അഗസ്ത്യ മുനി, മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അവന് - ആ ദുശീലം മാറുവാൻ വേണ്ടി ചില ഔഷധ പൊടികൾ കൈകൊള്ളുവാൻ പറഞ്ഞു. പാരാലിസിസ് പിടിപെട്ട അവൻറെ അച്ചന് അഗസ്ത്യാർകൂടത്തിൽ മാത്രം കാണപ്പെടുന്ന ചില ഔഷധ ചെടികൾ കഴിക്കുവാൻ പറഞ്ഞു.


B.E പഠിച്ചിട്ടും ഇത്തരമുള്ള സാമൂഹിക കുറ്റം ചെയ്തതുകൊണ്ട്, അവന് ജോലി നഷ്ടപ്പെട്ട്, മാത്രമല്ല കുറചു കാലം കാരാഗൃഹത്തിൽ ബന്ധിക്കപ്പെട്ടു. ഇപ്പോൾ സ്വന്തമായി ഈശ്വര പൂജയ്ക്ക് വേണ്ടുള്ള സാധനങ്ങൾ വിറ്റു ആത്മീയ രീതിയിൽ ഇറങ്ങിയിരിക്കുന്നു. മയക്കുമരുന്ന് ഉപയോഗവും വിട്ടിരിക്കുന്നു, മാത്രമല്ല അവൻറെ അച്ഛനും ആരുടെയും സഹായം കൂടാതെ നടക്കുന്നു. അദ്ദേഹത്തെ നെറ്റിയിൽ വിഭൂതിയും, കഴുത്തിൽ രുദ്രാക്ഷവും അണിഞ്ഞ് ഇന്നും കാണുവാൻ സാധിക്കും!


സിദ്ധാനുഗ്രഹം.............തുടരും!

22 February 2018

സിദ്ധാനുഗ്രഹം - 53




നാഡി നോക്കുവാൻ വരുന്നവരിൽ ഭൂരിപക്ഷം ജനങ്ങളും അവർ - അവർ ചെയ്ത തെറ്റുകൾ പറഞ്ഞു പരിഹാരം കേൾക്കാറില്ല. അത് അങ്ങനെ തന്നെ മറിച്ചു വയ്ക്കുകയും താളിയോലയിൽ നിന്നും ഏതെങ്കിലും പുതിയ ഒരു സന്ദേശം ലഭിക്കില്ലേ? അഗസ്ത്യ മുനി ഏതെങ്കിലും ഒരു അതിശയം നടത്തില്ലേ? എന്ന് തന്നെയാണ് ചോദ്യങ്ങൾ ചോദിക്കുന്നത്.

ഇത് മാത്രമല്ലാതെ ഒരു ചിലർ എൻറെ പേര് എന്താണെന്നും? എൻറെ ഭാര്യ ഇപ്പോൾ എവിടെയാണുള്ളത് എന്നും? ചോദിക്കാറുണ്ട്. ഇവർ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി ഇങ്ങനെയുള്ള ചോദ്യങ്ങൾ ചോദികുന്നത്താൽ, അഗസ്ത്യ മുനിയും അവർക്കായി ഒരു അധ്യക്ഷനെപോലെ അതുപോലെ ഉത്തരവും പറയാറുണ്ട്.

അഗസ്ത്യ മുനി പറയുന്ന ഈ ഉത്തരം സത്യത്തിനു ഒരു മറവായിരിക്കും. എന്നാൽ അവരെ ഒരു ചില സമയം കളിയാക്കുകയും ചെയ്യാറുണ്ട്. അവർ അഗസ്ത്യ മുനിയോടോ അതോ എന്നിലോ കോപം കൊള്ളാൻ സാധിക്കാറില്ല. അങ്ങനെ തന്നെ അവർ കോപിഷ്ഠരാകുകയാണെങ്കിൽ അഗസ്ത്യ മുനിയുടെ ചില വാക്കുകളാൽ അവർക്കു അതിനുള്ള തക്ക ശിക്ഷയും ലഭിക്കാറുണ്ട്, പിന്നീട് ഒട്ടും എനിക്കുവാൻ പോലും സാധിക്കാതെയും ആകാറുണ്ട്.

അന്നും എന്നെ കാണുവാൻ വന്ന ഒരു സ്ത്രീ എന്നോട് വളരെ സാവധാനം ചോദിച്ചു. എൻറെ ഭർത്താവിനെ കഴിഞ്ഞ രണ്ട് വർഷമായി കാണുവാൻ സാധിച്ചിട്ടില്ല. അദ്ദേഹം എവിടെയാണ് ഉള്ളത് എന്ന് കണ്ടുപിടിച്ചു തരണം എന്ന്.

ഇങ്ങനെ പറയുമ്പോൾ ആ സ്ത്രീക്കാണെങ്കിൽ ഒരു വിധത്തിലുള്ള ഭയമോ, ഉത്കണ്ഠയോ ഇല്ല, ഇത്  എന്നെ സങ്കടപ്പെടുത്തി.

എന്തെല്ലാം പരിശ്രമങ്ങളനു താങ്കൾ എടുത്തുട്ടുള്ളത്?

എല്ലാം പരിശ്രമങ്ങളും നടത്തിയിരിക്കുന്നു. ഒന്നും സഫലമായില്ല. അഗസ്ത്യ മുനി തന്നെ എൻറെ ഭർത്താവിനെ കണ്ടുപിടിച്ചു തരേണ്ടത് എന്ന് ഒരിക്കൽ കൂടി വളരെ സാവധാനമായി പറഞ്ഞു.

ഭർത്താവിനെ കണ്ടു പിടിക്കും പരിശ്രമത്തിൽ അലഞ്ഞു തിരിഞ്ഞു മനസ്സ് നൊന്തു വിരക്തിയുടെ ഉച്ചഘട്ടത്തിൽ എത്തിയ മനസികനിലയാണ് ഇത്. അതുകൊണ്ട് തന്നെയാണ് ഇതുപോലെ സംസാരിക്കുന്നതു.......എന്ന് ഞാൻ എന്നോട് തന്നെ പറഞ്ഞു.

അഗസ്ത്യ മുനിയുട ജീവ നാഡിയിൽ നോക്കി.

"ഈ വന്നിരിക്കുന്ന സ്ത്രീമൂലം അഗസ്ത്യ മുനിക്ക് 'ശുദ്ധി' വേണ്ടിയിരിക്കുന്നു. അതുകൊണ്ട് 13 ദിവസത്തിന് ശേഷം അഗസ്ത്യ മുനിയെ കാണുവാൻ വരുക, എന്ന് മാത്രമേ അനുഗ്രഹ വാക്ക് വന്നത് എന്ന് അല്ലാതെ മറ്റൊരു വിവരങ്ങളും അഗസ്ത്യ മുനിയിൽ നിന്നും വന്നില്ല.

"ശുദ്ധിയെ" കുറിച്ച് പറയാതെ ഇന്നേ ദിവസം നല്ലതല്ല, താങ്കൾ 13 ദിവസത്തിന് ശേഷം വരുക, അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്ന് ഞാൻ ചോദിച്ചു പറയാം. എന്ന് അവരോടു പറഞ്ഞു വിട്ടു.

13 ദിവസതെ ശുദ്ധി വേണ്ടിയിരുന്നതാൽ  ആർക്കും അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ലഭിക്കാതെ പോയി. എനിക്കും ഒരു ചെറിയ വിശ്രമം ലഭിച്ചല്ലോ എന്ന് കരുതി സന്തോഷപ്പെട്ടു. 

വളരെ അടുത്ത ചില കൂട്ടുകാർ വിളിച്ചതുകാരണം തിരുപ്പതിയിൽ ചെന്നപ്പോൾ, അവിടെ ഈ സ്ത്രീയെ ഞാൻ ഒരു പുരുഷനോടൊപ്പം കണ്ടു. നെറ്റിയിൽ പൊട്ടും, തല നിറയെ പൂവുമായി അവർ ചിരിച്ചു സംസാരിച്ചുകൊണ്ട് പോകുന്നത് കാണുവാൻ ഇടയായി. ഭാഗ്യത്തിന് ആ സ്ത്രീ എന്നെ കണ്ടില്ല. എനിക്ക് വളരെ സന്തോഷം ഉണ്ടായി, എങ്ങനെയോ കാണാതെപോയ ഭർത്താവ് തിരിച്ചുകിട്ടിയല്ലോ. അവരുടെ ജീവിതം നല്ല രീതിയിൽ കടന്ന് പോകട്ടെ എന്ന് പ്രാർത്ഥിച്ചു. അതെ സമയം എനിക്കുള്ളിൽ ഒരു സംശയം. എന്തിനാണ് അഗസ്ത്യ മുനി ഈ സ്ത്രീമൂലം "അശുദ്ധിയായിട്ട്" 13 ദിവസം അനുഗ്രഹ വാക്കുകൾ തരാത്തത് എന്നത് തന്നെ. വന്നിരുന്ന ആ സ്ത്രീ മൂലം അശുദ്ധിയായിട്ടുണ്ടെങ്കിൽ അവരുടെ ഭർത്താവ്, അല്ലെങ്കിൽ മാതാപിതാവ് ആരെങ്കിലും മരിച്ചിരിക്കണം. അവളുടെ കല്യാണം കഴിഞ്ഞിരിക്കുന്നതാൽ അവരുടെ മാതാപിതാവ് മരിച്ചിരുന്നാൽ 3 ദിവസം മാത്രമേ അശുദ്ധി കാണുകയുള്ളു. ഭർത്താവ് മരിച്ചിരുന്നാൽ മാത്രമേ 13 ദിവസത്തെ പെല കാണുകയൊള്ളു.

അങ്ങനെയെങ്കിൽ തിരുപ്പതി മലയിൽ വളരെ ചിരിച്ചു കൊണ്ട് നടന്നു പോയത് എന്ത് അർഥം? ഏതു സത്യം? ഇതാണോ കള്ളം? എന്ന് ഒരു ആശങ്കയിൽ ഏർപ്പെട്ടു. കാരണം ഇല്ലാതെ അഗസ്ത്യ മുനി ഒന്നും ചെയ്യില്ല, ഒന്നും പറയില്ല എന്ന് മാത്രം കരുതി.

15 ദിവസത്തിന് ശേഷം..............

ആ സ്ത്രീ എന്നെ കാണുവാൻ വന്നു. 13 ദിവസത്തിന് ശേഷം വരാൻ പറഞ്ഞിരുന്നല്ലോ, അത്കൊണ്ട് തന്നെയാണ് വന്നത്. എങ്ങനെയെങ്കിലും എൻറെ ഭർത്താവിനെ കണ്ടുപിടിച്ചു തരണം.

ഇതു കേട്ടതും എനിക്ക് വളരെ സങ്കടം ഉണ്ടായി. തിരുപ്പതിയിൽ കണ്ടത് കണ്ണിൻ മുൻപിൽ എന്നത് പോലെ ഉണ്ടായിരുന്നു, അതോ എൻറെ കണ്ണുകൾ കണ്ടത് വേറെയെന്തെങ്കിലും ആണോ? അതോ ഇവൾ പറയുന്നത് സത്യമോ, കള്ളമോ? അതോ ധിറുതിയിൽ ഇവളെ പോലെ ഒരു സ്ത്രീയെ കണ്ട് തെറ്റായി ഇവൾ തന്നെയാണോ അവൾ എന്ന് എനിക്ക് തോന്നിയോ, എന്ന് എന്നിൽ തന്നെ ഒരു കുഴപ്പം ഉണ്ടായി. 

കുറച്ചു സമയം അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചതിച്ചതിനു ശേഷം എൻറെ കുഴപ്പങ്ങൾക്ക് മാപ്പ് അപേക്ഷിച്ചുകൊണ്ട് ജീവ നാഡി വായിക്കുവാൻ തുടങ്ങി.

ഇവളുടെ ഭർത്താവ് ഇവളെ വിട്ടു പോയിട്ട് ഒന്നരവർഷം ആയത് സത്യം തന്നെ. ബിസിനെസ്സിനുവേണ്ടി അന്യ രാജ്യത്തിൽ പോയ അവൻ, നിയമ വിരുദ്ധമായ തെറ്റ് ചെയ്‌തതാൽ അവിടത്തെ പോലീസ് അവനെ അറസ്റ്റ് ചെയ്തിരിക്കുന്നു.

15 ദിവസം മുൻപ് ഇവൾ ഇവിടെ അഗസ്ത്യ മുനിയെ തേടി വന്ന സമയം അവിടെ അന്യ രാജ്യത്ത് ഇവളുടെ ഭർത്താവ് ഒരു കാർ വിപത്തിൽ മരിച്ചുപോയിരുന്നു. അത് ഇവൾക്ക് ഇതു വരെ അറിയില്ല, മാത്രമല്ല ആ രാജ്യത്തിൽ നിന്നും ഇത് വരെ ഇവളോട് മുറയായി ഈ വാർത്ത അറിയിച്ചിട്ടില്ല.

അഗസ്ത്യ മുനിയെ നോക്കി വന്ന നേരത്തിൽ ഇവളുടെ അശുദ്ധി എനിക്കും ഉണ്ടാകുകയും ചെയ്‌തു, അതുകൊണ്ടാണ് ഇവളോട് പിന്നീട് വരാൻ വേണ്ടി പറഞ്ഞത്.

ഈ സമയം ഇവൾക്കും അവളുടെ അയൽക്കാരനുമായി വളരെ കാലമായ ഒരു ബന്ധം ഉണ്ടായിരുന്നു. ഇത് ഇവളുടെ ഭർത്താവിനും അറിയും, മാത്രമല്ല അവർ ഭാര്യ - ഭർത്താവിനെപോലെ ജീവിച്ചിരുന്നതും സത്യം തന്നെ. ചില ദിവസം മുൻപ് തിരുപ്പതിയിൽ കാമുകൻറെ നിർബന്ധം പ്രകാരം അവർ വിവാഹം കഴിച്ചു.

ഇന്നേ ദിവസം ഇവൾ ഒരു സുമംഗലിയായത് കൊണ്ട് ഇവളെ പറ്റിയുള്ള അനുഗ്രഹ വാക്കുകൾ പറയുകയുണ്ടായി. ഇവളോട് എപ്രകാരം പറഞ്ഞു സമാധാനപ്പെടുത്തുവാൻ സാധിക്കുമോ അങ്ങനെ പറഞ്ഞു അയക്കുക എന്ന് എന്നോട് ആജ്ഞാപിച്ചു.

ഇത് എന്നെ വളരെ ധർമ്മസങ്കടത്തിലാക്കി.  അഗസ്ത്യ മുനി എന്തുകൊണ്ടാണ് എന്നെ ഇത്തരമുള്ള പരീക്ഷണങ്ങളിൽ വിടുന്നു അതും ഞാൻ പ്രതീഷിക്കാതെ.

എപ്പോൾ എന്നിലുള്ള ചോദ്യങ്ങൾ രണ്ട്. ഒന്ന് ഇവളുടെ യഥാർത്ഥ ഭർത്താവ് അന്യ രാജ്യത്ത് മരിച്ചുപോയിരുന്നു. അദ്ദേഹത്തിന്റെ ശരീരം ഇന്ത്യയിൽ വരാൻ ഇനിയും കുറച്ചു ദിവസം കൂടി എടുക്കും. ഈ നിമിഷം വരെ ഇവൾക്ക് ഈ സത്യം അറിയില്ല. അങ്ങനെ നോക്കുകയാണെങ്കിൽ ഇവൾ ഒരു വിധവയാണ്.

ചില ദിവസങ്ങൾക്ക് മുൻപ് കാമുകനുമായി വിവാഹം തിരുപ്പതിയിൽ നടത്തിയതിന് ശേഷം, ദാമ്പത്യ ജീവിതം നയിക്കുന്നതുകൊണ്ട് ഇവൾ ഒരു സുമംഗലി. ഇങ്ങനെയിരിക്കുമ്പോൾ ഒന്നും അറിയാത്തതുപോലെ തൻറെ ഭർത്താവിനെക്കുറിച്ചു ഇവൾ ചോദിക്കുകയാണോ? ഇവൾക്ക് എന്ത് ഉത്തരം നൽകും എന്ന് ഞാൻ ആലോചിച്ചു.

നിങ്ങളുടെ വീടിൻറെ മേൽവിലാസം നൽകിയിട്ടു പോകുക, ഞാൻ ഒരു നല്ല ദിവസത്തിൽ നിങ്ങൾക്ക് ഒരു ലെറ്റർ അയക്കാം, എന്ന് പറഞ്ഞു അവരുടെ മേൽവിലാസം മറക്കാതെ ഞാൻ വാങ്ങി.

മേൽവിലാസം വാങ്ങിയാലും ഞാൻ ഒരു വിധത്തിലുമുള്ള ലെറ്റർ അവർക്കു അയച്ചില്ല. അതെ സമയം അഗസ്ത്യ മുനി പറഞ്ഞ എല്ലാം വിഷയങ്ങളും എഴുതുകയും അവരുടെ മേൽവിലാസവും എഴുതി, ആ എഴുത് നന്നായി ഒട്ടിച്ചു എൻറെ മുറിയിൽ തന്നെ സൂക്ഷിച്ചു.

ഒന്നര മാസത്തിന് ശേഷം വളരെ പെട്ടെന്ന് ഒരു ദിവസം അവിടെ ആവിടെ വന്നു. എന്നോട് ഒരു വിധത്തിലുമുള്ള വാദപ്രതിവാദമോ വഴക്കോ നടത്തിയില്ല. ഞാൻ പെട്ടെന്ന് അവൾക്കായി എഴുതിയ ആ എഴുത് അങ്ങനെ തന്നെ നൽകി. 

അത് ഒരു ശബ്ദവും ഉണ്ടാകാതെ പിരിച്ചു വായിച്ചിട്ടു, ഇത് അന്നുതന്നെ നേരിട്ട് പറഞ്ഞിരിക്കാമല്ലോ എന്ന് ഒരു വാക്ക് മാത്രം അവൾ കേട്ടു?

ഞായംതന്നെ അഗസ്ത്യ മുനി പറഞ്ഞത് അങ്ങനെ തന്നെ പറഞ്ഞിരിക്കണം. എന്നാൽ അന്നേ ദിവസം ഈ വാർത്ത തങ്ങൾക്ക് വളരെയധികം ഒരു ആഘാതം ഉണ്ടായിരിക്കും. അത് തടുക്കുവാനായിട്ടാണ് ഞാൻ ഇങ്ങനെ ചെയ്തതു.

അവൾ ഒന്നും സംസാരിച്ചില്ല, ചില നിമിഷം മൗനമായി ഇരുന്നു. "അന്യ രാജ്യത്തിൽനിന്നും എനിക്ക് 10 ദിവസം മുൻപാണ് ഈ വാർത്ത ലഭിച്ചത്. അവിടെ തന്നെ എല്ലാം കാര്യങ്ങളും ചെയുവാൻ അവരോടു പറഞ്ഞു. അതും ഇന്നലെയാണ് എല്ലാം ചടങ്ങുകളും നടന്നത്. 

ഞാനും അവരെ സമാധാനപ്പെടുത്തികൊണ്ടു, അതിന് നിങ്ങൾക്ക് ഇപ്പോൾ സഹായത്തിനായി ഒരു പുതിയ ഭർത്താവ്  ലഭിച്ചിരിക്കുകയാണല്ലോ പിന്നെ എന്തിനാണ് വിഷമിക്കുന്നത്. 

അതെ, പക്ഷേ എനിക്ക് ഇപ്പോൾ എന്തോ ഞാൻ ചെയ്തത് വളരെ വലിയൊരു തെറ്റാണ്  എന്ന് തോന്നുന്നു. വളരെ ആഗ്രഹത്തോടെ കെട്ടിയ താലിയും, വളരെ നിർബന്ധപൂർവം കെട്ടിയ താലിയും വളരെയധികം വ്യത്യാസം ഉണ്ട്. എനിക്ക് ഈ രണ്ടാമത്തെ കല്യാണം ഇഷ്ടപ്പെട്ടില്ല. മറ്റുമല്ല അദ്ദേഹത്തിന് ഭാര്യയും കുഞ്ഞും ഉണ്ട്, സമ്പാദ്യവും ഇല്ല. അതുകൊണ്ട് അദ്ദേഹത്തെ വിട്ടു പിരിഞ്ഞിരിക്കുവാനായി തീരുമാനിച്ചു എന്ന് അവർ പറഞ്ഞു.

ഞാൻ മൗനമായി അവരെ നോക്കികൊണ്ടിരുന്നു. എന്ത് ചെയുവാൻ പോകുന്നു ഇപ്പോൾ? എന്ന് ചോദിച്ചു.

എന്നിൽ ഇരിക്കും സമ്പാദ്യമൂലം അഗസ്ത്യ മുനിയുടെ പേരിൽ ഏതെങ്കിലും ഒരു സാമൂഹിക പ്രവർത്തി ചെയ്യാം എന്ന് കരുതുന്നു എന്ന് അവർ പറഞ്ഞു.

നല്ല ഒരു തീരുമാനം, എന്ന് അവരെ അനുഗ്രഹിച്ചു.


അതിനപ്പുറം അവരെ ഞാൻ കണ്ടിട്ടില്ല. എന്നാൽ തീർച്ചയായിട്ടും ഏതെങ്കിലും ഒരു സാമൂഹിക പ്രവർത്തി അവർ ചെയ്തുകൊണ്ടിരിക്കുകയായിരിക്കും എന്ന് മാത്രം തീർച്ചയായിട്ടും ഞാൻ അറിയും.


സിദ്ധാനുഗ്രഹം.............തുടരും!

08 February 2018

സിദ്ധാനുഗ്രഹം - 52



"നന്നായി ജീവിച്ചിരുന്ന ഈ പയ്യൻ ഇപ്പോൾ ഒരു ഭ്രാന്തനെപോലെ ആയിരിക്കുന്നു. എന്താണ് നടന്നത് എന്ന് അറിയില്ല. ഇവൻ സുഖംപ്രാപിക്കുമോ ഇല്ലയോ?" എന്ന് 22 വയസ്സ് പ്രായം വരുന്ന മകനെ കൂട്ടികൊണ്ടുവന്ന ആ അമ്മ എന്നോട് ചോദിച്ചു.

ആ പയ്യനെ ഞാൻ നോക്കി, ഒരു സാധാരണ വ്യക്തിയെപ്പോലെ തന്നെയായിരുന്നു അവൻ ഇരുന്നത്. അവൻറെ അമ്മ പറഞ്ഞതുപോലെ ഒരുവിധത്തിലുമുള്ള ഒരു ബുദ്ധി മന്ദതയായി തോന്നുന്നില്ല.

"എന്താണ് നടന്നത്?"

"ഒന്നുമില്ല, ഒന്നര വർഷത്തിനു മുൻപ് സേതുപട്ടി പാലത്തിലൂടെ രാത്രി ഒറ്റയ്ക്കു വണ്ടി ഓടിച്ചുവന്നിരിക്കുന്നു. പാലം വിട്ടു ഇറങ്ങിയതും ഏതോ ഇവനിൽ കൂടിയിരിക്കുന്നു, അതിന് ശേഷം ഇവൻറെ പെരുമാറ്റത്തിൽ മാറ്റം ഉണ്ട്."

"ഇത് എങ്ങനെ നിങ്ങൾക്ക് അറിയുവാൻ സാധിച്ചു?".

അത് വരെ നടന്നിട്ടുള്ളത് ഇവൻറെ കൂട്ടുകാർ എന്നോട് പറഞ്ഞിരുന്നു. ഇത് സത്യമാണോ അല്ലയോ എന്ന് അറിയില്ല. എന്നാൽ അതിന് മുൻപ് വരെ കൂട്ടുകാരോടൊപ്പം ചേർന്ന് ഭക്ഷണം കഴിച്ചിരിക്കുന്നു. സിനിമയ്ക്കു പോയിരിക്കുന്നു, മാത്രമല്ല സാധാരണരീതിയിൽ സംസാരിച്ചിരിക്കുകയും ചെയ്തിരുന്നു.

"ഏതെങ്കിലും ഡോക്ടറെ കാണിച്ചിരുന്നുവോ?"

"കാണിച്ചിരുന്നു, ഏതാണ്ടൊക്കെയോ മരുന്നുകൾ കൊടുത്തായിരുന്നു, പക്ഷേ ഒന്നും ഗുണപ്രധമായില്ല. താങ്കൾ തന്നെ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ചോദിച്ചു പറയേണ്ടത്.

ശെരി........താങ്കൾ എന്താണ് വിചാരിക്കുന്നത്?

ആരോ മന്ത്രവാദം ചെയ്തതായി തോന്നുന്നു?.

എന്തുകൊണ്ടായിരിക്കും ഇങ്ങനെ ചെയ്തിരിക്കുന്നത്.....?

അത് അറിയില്ല. അടുത്തുള്ളവർ മറ്റും ബന്ധുക്കൾ പറഞ്ഞതാണ് ഞാൻ ഇപ്പോൾ താങ്കളോട് പറയുന്നത്. 

ശെരി...ഇതിനായി ഏതെങ്കിലും പരിഹാരം താങ്കൾ ചെയ്തിരിക്കുമല്ലോ?

ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ഇവനെ കൊണ്ടുപോയിരുന്നു. 45 ദിവസം അവിടെ തന്നെ താമസിച്ചു പൂജകളും, പരിഹാരങ്ങളും ചെയ്തിരുന്നു. വിചാരിച്ചതുപോലുള്ള ഒരു മാറ്റം അവനിൽ കണ്ടില്ല. 

ഇത്രയും പറയുന്ന സമയം ആ പയ്യൻ മൗനമായി തന്നെ ഇരിക്കുകയായിരുന്നു. ഒരു വാർത്ത പോലും സംസാരിച്ചിരുന്നില്ല. ഞാനും ആ പയ്യനോട് ഒരു ചോദ്യം പോലും ചോദിച്ചില്ല.

എന്താണ് ഇവന് സംഭവിച്ചത് എന്ന് അറിയുവാൻ ആഗ്രഹം ഇരുന്നാലും, അത് പുറത്തേക്ക് കാണിക്കാതെ അഗസ്ത്യ മുനിയെ ധ്യാനിച്ച് ജീവ നാഡി പിരിച്ചു നോക്കി. 

ജീവ നാഡിയിൽ നിന്നും ഒരു ഉത്തരവും ലഭിച്ചില്ല. ഇത് ആദ്യം എന്നെ ഞെട്ടിച്ചു. ഒരിക്കൽ കൂടി പ്രാർത്ഥിച്ചു നാഡി വായിക്കുവാൻ തുടങ്ങി. 

പിന്നെയും ഒരു ഉത്തരവും അഗസ്ത്യ മുനി പറഞ്ഞില്ല.

ആത്മവിശ്വാസത്തോടെ  പിന്നെയും പിന്നെയും നാഡി വായിക്കുവാൻ തുടങ്ങി. പക്ഷേ ഒൻപതാമത്തെ പ്രാവശ്യമായിരുന്നു അഗസ്ത്യ മുനിയിൽ നിന്നും ഉള്ള ഉത്തരം ലഭിച്ചത്. "ഇവനുള്ള അനുഗ്രഹ വാക്ക്  പറയുവാനുള്ള സ്ഥലം ഇതല്ല. മന്ത്രവാദത്തിൽ അഗസ്ത്യ മുനി വിശ്വസിക്കുന്നില്ലെങ്കിലും, ഒരു ദുർദേവത ഇവനുള്ളിൽ കുടിയിരിക്കുന്നതാൽ, ആ ദേവതയോട് ഞാൻ സംസാരിക്കുവാൻ ആഗ്രഹിക്കുന്നില്ല. എന്നത് കൊണ്ട് ഒരു അഷ്ടമി ദിവസം വൈകുന്നേര സമയം ചെന്നൈയിൽ പ്രസിദ്ധിപ്പെട്ട ഒരു ക്ഷേത്രത്തിൽ ഇതിനെക്കുറിച്ചു നാം പറയുന്നതാണ്, എന്ന് അദ്ദേഹം പറഞ്ഞു."

"പിന്നീട് എന്നോട് നിനക്ക് ചുറ്റിലും ഒരു സംരക്ഷണ വളയം ഇട്ടുകൊള്ളുക. അതിനുള്ള മന്ത്രം ഇത്" എന്ന് പറഞ്ഞു ചില മന്ത്രങ്ങൾ ഉപദേശിച്ചു.

ആ മന്ത്രങ്ങൾ ഇതു വരെ ഞാൻ കേൾക്കാത്തത്. പഠിക്കുവാൻ കഷ്ടമായിരുന്നു, ഞാൻ വളരെ സാവധാനത്തിലും, സമാധാനത്തിലും മൂന്ന് പ്രാവശ്യം അപ്പോൾ തന്നെ ഉരുവിട്ടു.

ഈ മന്ത്രങ്ങൾ പറഞ്ഞുതീർന്നതും ശാന്തനായി ഇരുന്ന ആ പയ്യൻറെ മുഖത്തിൽ ചില മാറ്റങ്ങൾ കാണുവാൻ സാധിച്ചു. വളരെ ഉച്ചത്തിൽ ചിരിക്കുവാൻ തുടങ്ങി.

ആ ചിരി അവന്റേതായിരുന്നില്ല. ഒരു പെൺകുട്ടിയുടെ ചിരിപോൽ ഇരുന്നു. ഒരു ആൺ മകനിൽ നിന്നും പെട്ടെന്ന് ഒരു പെൺകുട്ടിയുടെ സ്വരം വന്നപ്പോൾ ഞാനും, അവൻറെ അമ്മയും ഞെട്ടിയപോയി.

എത്ര തന്നെ അഗസ്ത്യ മുനി എനിക്ക് ചുറ്റിലും ഒരു സംരക്ഷണ വലയം ഇട്ടിരുന്നാലും, പെട്ടെന്ന് ആ പയ്യൻ ഒരു പെൺകുട്ടിയുടെ സ്വരത്തിൽ സംസാരിക്കും എന്ന് ഞാൻ ഒട്ടും തന്നെ  പ്രതീക്ഷിച്ചില്ല.

ആ അമ്മ തൻറെ മകൻറെ ഈ അവസ്ഥ കണ്ടതും കരയുവാൻ തുടങ്ങി. അവർക്ക് സഹിക്കുന്നതിന് അപ്പുറമായിരുന്നു. തുടർന്ന് അവൻ ഒരു പെൺകുട്ടിയെപോലെ ചിരിച്ചുകൊണ്ടിരുന്നു.

ഞാൻ അവനെ മൊത്തമായും ഒന്നു നോക്കി. ഇതിന് കുറച്ചു ധൈര്യവും വേണ്ടിയിരുന്നു. അതോടൊപ്പം അഗസ്ത്യ മുനി പറഞ്ഞുതന്ന മന്ത്രവും കൈകൊടുക്കണം.

ഇല്ലെങ്കിൽ ആ പയ്യനോടൊപ്പം ഞാൻ ആ മുറിയിൽ ഒരു നിമിഷം പോലും ഇരിക്കുവാൻ സാധിച്ചിരിക്കില്ല.

10 നിമിഷത്തിന് ശേഷം ആ പയ്യൻ ഒന്ന് മയങ്ങി അവിടെ കിടന്നു. അതോടൊപ്പം അവൻറെ ചിരിയും നിന്നു. 

കുറച്ചു നേരത്തിന് ശേഷം ആ അമ്മയോട് അഗസ്ത്യ മുനി പറഞ്ഞത്, പറഞ്ഞതിന് ശേഷം. അടുത്ത അഷ്ടമി തിഥിയിൽ വൈകുന്നേരം ആ പറഞ്ഞ ക്ഷേത്രത്തിൽ അവരുടെ മകനെയും കൂട്ടികൊണ്ടുവരുവാൻ പറഞ്ഞു.

അവിടെ ഇപ്പോൾ നടന്നതുപോലെ എന്തെങ്കിലും ഒരു സംഭവം നടക്കുവാൻ സാധ്യതയുള്ളതുപോലെ തോന്നിയതുകൊണ്ട്, കുറച്ചു ആളുകളുടെ സഹായം കൂടി ഉണ്ടാവുന്നത് നല്ലതു, എന്ന് പറഞ്ഞു.

ആ ക്ഷേത്രത്തിൽ അഷ്ടമി തിഥിയിൽ സന്ധ്യാസമയം ഞാൻ അവർക്ക് വേണ്ടി അഗസ്ത്യ മുനിയുടെ ജീവനാഡിയുമായി കാത്തുനിന്നു. അവർ വരുന്നതുവരെ അഗസ്ത്യ മുനി പറഞ്ഞുതന്ന രക്ഷാകവച്ച മന്ത്രം ഉരുവിട്ടുകൊണ്ടിരിക്കുകയായിരുന്നു.

അല്പസമയത്തിൽ ആ പയ്യനും അവനെ ചേർന്നവരും അവിടെ വന്നെത്തി. പയ്യൻറെ മുഖത്തിൽ ഒരു തേജസ്സ് ഉണ്ടായിരുന്നു, മാത്രമല്ല ഒരു ഉണർവ്വും ഉണ്ടായിരുന്നു. മറ്റുള്ളവരുടെ മുഖത്തിലാണെങ്കിൽ അല്പം ഭയം കാണപ്പെട്ടു.

എൻറെ മുന്നിൽ വന്നീരുന്ന അവനെ പടിഞ്ഞാറ് നോക്കി ഇരിക്കുവാൻ അഗസ്ത്യ മുനി പറയുകയും, അവനെ കുറിച്ച് പറയുവാൻ തുടങ്ങി.

ഇവൻ ഒരു പെണ്ണുമായി ഇഷ്ടത്തിലായിരുന്നു. ആദ്യം ഇവനിൽ ഇഷ്ടം തോന്നാത്ത ആ പെൺകുട്ടി, പിന്നീട് വളരെയധികം ഇവനെ ഇഷ്ടപെടുവാൻ തുടങ്ങി. അവളുടെ ജനനം ഒരു ക്രിസ്തിയ സമുദായത്തിലാണ്. എന്നിരുന്നാലും കല്യാണം കഴിക്കുകയാണെങ്കിൽ ഇവനെ തന്നെ വിവാഹം കഴിക്കുകയുള്ളു എന്ന് അവൾ തീരുമാനിച്ചു.

അവളുടെ മാതാപിതാവ് അവളുടെ കല്യാണത്തിനായി നോക്കിത്തുടങ്ങിയപ്പോൾ ഇവൾ തൻറെ പ്രണയത്തെ കുറിച്ച് മാതാപിതാവിനോട് അറിയിച്ചു. പതിവുപോലെ എല്ലാം മാതാപിതാക്കളും പറയുന്നതുപോലെ അവളുടെ മാതാപിതാവും പറഞ്ഞു. മാതാപിതാവ് ഈ കല്യാണത്തിന് സമ്മതിച്ചില്ലെങ്കിലും അത് മറികടന്ന് ഈ പയ്യനെ തന്നെ വിവാഹം കഴിക്കാം എന്ന് കരുതി ആ പെൺകുട്ടി. അതിൻ പ്രകാരം ഇവനെ തേടി ഓടിവന്നിരിക്കുന്നു അവൾ. 

എന്നാൽ ഇവനോ വാക്ക് മാറ്റിപ്പറഞ്ഞു, രണ്ട് വർഷത്തിന് ശേഷം കല്യാണം നടത്തിക്കൊള്ളാം എന്ന് പറഞ്ഞിരിക്കുന്നു. ഇത് ഒട്ടും പ്രതിഷിക്കാത്ത അവൾ പെട്ടെന്ന് സേതുപട്ടി റെയിൽവേ സ്റ്റഷനിൽ വന്ന് ട്രെയ്നിന്റെ മുന്നിൽ വീണ് ആത്മഹത്യ ചെയ്തിരിക്കുന്നു. 

ഭാഗ്യത്തിന് അവൾ ആരെയും കാണിച്ചുകൊടുക്കുകയോ, ഒരു ലെറ്റർപോലും എഴുതിവച്ചിട്ടില്ലായിരുന്നു.

താൻകാരണമാണ് ആ പെൺകുട്ടി ആത്‍മഹത്യ ചെയ്തത് എന്നത് ഉണർന്ന ഇവൻ. ദിവസവും ആ രാത്രി നേരം സേതുപട്ടി ഗ്രാമത്തിൽ ഉള്ള മേൽപ്പാലത്തിൽ ഇരുന്നു കണ്ണീർ വിടുന്നത്. ആ പെണ്ണും ഇവന്റെ വിചാരത്തിൽ മരിച്ചുപോയതുകൊണ്ടും, ആ പെൺകുട്ടിയുടെ ആവി പെട്ടെന്ന് ഇവനുള്ളിൽ പെട്ടെന്ന് കലർന് ചേർന്നു. അത്‌കൊണ്ട് അന്ന് മുതൽ ഇന്ന് വരെ അവനുള്ളിൽ ഇരിക്കുന്നത് ആ പെൺകുട്ടിയുടെ ആവി തന്നെയാണ്....

അങ്ങനെ ഒരു നീണ്ട കഥ ചുരുക്കി പറഞ്ഞു, അഗസ്ത്യ മുനി.

ഈ സത്യം ആ പയ്യൻറെ അമ്മയടക്കം എല്ലോരും അറിഞ്ഞിരിക്കുന്നു. എന്നാൽ എന്നോട് പറയാതെ മറച്ചു വച്ചു.

ഇപ്പോൾ അവനിൽ കുടികൊണ്ടിരിക്കുന്ന ആവിയെ എങ്ങനെ പുറത്തുകൊണ്ടുവരാൻ സാധിക്കും? എന്ന ചോദ്യത്തിന്  അഗസ്ത്യ മുനി ഉപായം പറയുവാൻ തുടങ്ങി.

ഇത് അഥർവ്വ വേദം കൊണ്ടുള്ള പരിഹാരം ചേർന്നിട്ടുള്ളത്. ചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ പോയിരിക്കുബോൾ തന്നെ ഇതിനായിട്ടുള്ള പരിഹാരം ചെയ്തിരിക്കണം. എന്നിരുന്നാലും ഇപ്പോൾ ഈ ക്ഷേത്രത്തിൽ ചെന്ന് പുരോഹിതനെ കണ്ട് അദ്ദേഹം തരുന്ന കുരിശുമാല കഴുത്തിൽ അണിയട്ടെ. ഇല്ലെങ്കിൽ വേറെ എവിടെയെങ്കിലും ചെന്ന് ദിവസവും ബൈബിൾ ആദ്യം മുതൽ അവസാനം വരെ 30 ദിവസം വായിക്കട്ടെ. ഇല്ലെങ്കിൽ വേളാങ്കണ്ണിയിൽ പോയി 18 ദിവസം പ്രാർത്ഥന ചെയ്തു വരട്ടെ. മരിച്ചുപോയ ആ പെൺകുട്ടി ക്രിസ്തു മതത്തിൽ ചേർന്നതുകൊണ്ടു ഇത്തരം ചെയ്യുവാൻ വേണ്ടി പറയുന്നു. ആ പെൺകുട്ടിയെ കൊണ്ടുള്ള ഒരു ശല്യവും ഇവന് ഉണ്ടാകില്ല. അതിനുവേണ്ടിയാണ് നിങ്ങളെ ഈ ക്ഷേത്രത്തിൽ വരാൻവേണ്ടി പറഞ്ഞത്, എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

ആ പയ്യൻറെ ബന്ധുകൾക്കു അഗസ്ത്യ മുനി പറഞ്ഞതിൽ ഒട്ടും യോജിപ്പില്ലായിരുന്നു. വേറെ മതത്തിൽ ചേർന്ന അവർ ബൈബിൾ പഠിക്കുവാനോ? എന്ന് വളരെ ദേഷ്യപ്പെട്ടു, എന്നോടും അവർ വാക്കുവാദത്തിൽ ഏർപ്പെട്ടു.

ഒന്ന് മാത്രം ഞാൻ പറയാം, ഞാൻ അഗസ്ത്യ മുനി എന്താണോ പറഞ്ഞത് അത് മാത്രമേ പറഞ്ഞിട്ടുള്ളു. മറ്റുള്ളത് നിങ്ങളുടെ ഇഷ്ടം. ഞാൻ ഒന്നിനും നിർബന്ധിക്കുന്നില്ല, എന്ന് പറഞ്ഞു പുറപ്പെട്ടു.

ഒന്നര മാസത്തിന് ശേഷം ആ പയ്യനും അവൻറെ അമ്മയും എന്നെ തേടി വന്നു. 

അഗസ്ത്യ മുനി പറഞ്ഞതുപോലെ എല്ലാം പ്രാർത്ഥനകളും ചെയ്തതായും, ഇപ്പോൾ അവൻ പരിപൂർണമായനല്ല രീതിയിൽ മാറിയിരിക്കുന്നതായി സന്തോഷത്തോടെ അറിയിച്ചു. 

അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തിയ ഞാൻ ഒന്ന് മാത്രം അദ്ദേഹത്തോട് ചോദിച്ചു, ഇതിനപ്പുറം എന്നെ ഇതുപോലുള്ള ആത്മാവ്, മതം എന്നീ വിഷയങ്ങളിൽ പെടുത്തരുതേ, എന്ന്.


ഇത് വരെ അതുപോലുള്ള കുഴപ്പങ്ങൾ ഒന്നും വന്നില്ല. 




സിദ്ധാനുഗ്രഹം.............തുടരും!

01 February 2018

സിദ്ധാനുഗ്രഹം - 51



"മുൻ ജന്മ പാപം എന്ന് പറഞ്ഞു മാത്രം ഞങ്ങളോട് പരിഹാരം ചെയുവാൻ പറയരുത്. അങ്ങനെ ചെയ്തു മടിത്തിരിക്കുകയാണ്, വേറെ ഏതെങ്കിലും കർമ്മങ്ങൾ ചെയ്യണമെങ്കിൽ പറയുക, ഞങ്ങൾ ചെയ്യുവാൻ തയ്യാറാണ്." എങ്ങനെയെങ്കിലും ഞങ്ങളുടെ കഷ്ട കാലം മാറിയാൽ മതി. എന്ന് വളരെ സങ്കടത്തോടെ പറഞ്ഞു എൻറെ മുന്നിൽ ഇരുന്നു ഒരു മദ്ധ്യവയസ്സു പ്രായം വരുന്ന പെൺകുട്ടി.

"അങ്ങനെ എന്താണ് ഒരു കഷ്ടതയാണ്," നിങ്ങൾക് ഉള്ളത്?

നല്ല ഉദ്യോഗത്തിൽ  ഇരുന്ന എൻറെ ഭർത്താവിന് പെട്ടെന്ന് ജോലിയിൽ നിന്നും പിരിച്ചുവിട്ടിരിക്കുന്നു. രണ്ടാമത് നല്ല രീതിയിൽ പഠിച്ചുകൊണ്ടിരുന്ന എൻറെ മകൻ ഏതോ പിത്തുപിടിച്ചതുപോലെ വീട്ടിൽ ഇരുന്ന് ഏതോ വെറുത്തതുപോലെ നോക്കി സ്വന്തമായി ചിരിച്ചുകൊണ്ടിരിക്കുന്നു. കോളേജിലും പോകുന്നില്ല. 

"പിന്നീട്?"

എൻറെ ഒരേ മകൾ പവിത്ര നന്നായി ഇരുന്നു, മാത്രമല്ല മിടുക്കിയായ പെൺകുട്ടിയാണ് അവൾ. വീട്ടിൽ നിന്ന് ജോലിക്ക് പോക്കില്ല. ഒറ്റയ്ക് ഹോസ്റ്റലിൽ നിന്ന് മാത്രമേ ജോലിക്ക് പോകുകയുള്ളു എന്ന്, വീട് വിട്ടു ഒറ്റയ്ക്കു താമസം തുടങ്ങി. എനിക്ക് വട്ടു പിടിച്ചതുപോലെയാണ് ഇരിക്കുന്നത്, ഞങ്ങളുടെ സമ്പത്, എല്ലാം പെട്ടെന്ന് ഉണ്ടായ ഒരു കടം കാരണം കുറഞ്ഞ വിലയിൽ വിൽകേണ്ടിവന്നു. അങ്ങനെയിരിന്നിട്ടും കടം അടഞ്ഞു തീർന്നിട്ടില്ല, എന്ന് എല്ലാം ഒറ്റ ശ്വാസത്തിൽ പറഞ്ഞു തീരുന്നതോടെ, കരയുകയും ചെയ്തു.

അവരുടെ അവസ്ഥ ദുർബലമായിരുന്നു, മാത്രമല്ല കേൾക്കുവാൻ വളരെ വിഷമമായിരുന്നു.

"ഞാൻ ഒരാൾക്കുവേണ്ടി, ഇതിനകം തന്നെ കടം വാങ്ങി പല ലക്ഷം രൂപ ജ്യോതിഷത്തിനായി, പരിഹാരത്തിനായി ചിലവുചെയ്തിരിക്കുന്നു. ഇതിനപ്പുറം എൻറെ പക്കം വിൽക്കുന്നതിനായി ഒന്നും തന്നെയില്ല എന്ന് അവർ പറഞ്ഞു.

"തങ്ങളുടെ ഭർത്താവിന് എങ്ങനെയാണ് ജോലി പോയത്?"

ആരോ ചെയ്ത തെറ്റ് ഇദ്ദേഹത്തിൻറെ പേരിൽ എഴുതപ്പെട്ടു. പണം തെറ്റായി നിർവ്വഹണം ചെയ്തു എന്ന് പറഞ്ഞു ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. ഇതായിരുന്നു ഞങ്ങളുടെ കുടുബത്തിൽ ഉണ്ടായ ആദ്യത്തെ സംഭവം.

നിങ്ങളുടെ മകന് എന്ത് പറ്റി?

കോളേജിൽ പോയിട്ട് വന്നു. അത്ര മാത്രമേ അറിയൂ. അടുത്ത ദിവസം മുതൽ അവൻ കോളേജിൽ പോയിട്ടില്ല. ഒരു ഭ്രാന്തനെപോലെ അവൻ സ്വന്തമായി സംസാരിച്ചുകൊണ്ടിരിക്കുകയാണ്. ആഹാരം പോലും കഴിക്കുന്നില്ല. കുളിക്കുകയും ഇല്ല. ഉടുത്തിരിക്കുന്ന വസ്ത്രം പോലും മാറ്റുന്നില്ല. എന്ത് ചോദിച്ചാലും ഉത്തരം പറയുകയില്ല. എത്രയോ വൈദ്യം ചെയ്തു നോക്കി. നാളെ ദിവസം എട്ട് മാസം മാകും, അവൻ ഈ അവസ്ഥയിൽ ആയിട്ട്. കോളേജിൽ പോയ അവന് എന്താണ് സംഭവിച്ചത്? എന്ത് കൊണ്ടാണ് ഞങ്ങൾക്ക് ഇങ്ങനെ സംഭവിക്കുന്നത്? എന്ന് ചോദിച്ചു അവർ വീണ്ടും കരഞ്ഞു, കുറച്ചു നേരം ഞാൻ മൗനമായി ഇരുന്നു.

എൻറെ മകൾ കൈ നിറയെ സമ്പാദിക്കുന്നു. അവൾ കാരണമാണ് ഞങ്ങളുടെ കുടുബം മുന്നോട്ടു പോകുന്നത്. കൂടെയിരുന്നു കുടുബത്തിലുള്ള ഉത്തരവാദിത്വം എടുക്കും എന്ന് ഞാൻ വിശ്വസിച്ചു. എന്നാൽ അവളോ, ഈ വീട്ടിൽ ഇരുന്നാൽ സ്വസ്ഥത ലഭിക്കുകയില്ല എന്ന് പറഞ്ഞു വീട് വിട്ടിട്ട് ആറ് മാസമാകുന്നു. എൻറെ കുടുബത്തിൽ ആരെങ്കിലും മന്ത്രവാദം ചെയ്തിരുക്കുകയാണോ, എന്ന് ചോദിച്ചു ആവർ.

അഗസ്ത്യ മുനി പൊതുവാകെ മന്ത്രവാദത്തിൽ വിശ്വസിക്കുകയില്ല. അതിനായി അഥർവ്വ വേദത്തിൽഉള്ള ശക്തികളെ കുറവ് പറയുകയും ഇല്ല. എന്നാൽ ഇവർ പറഞ്ഞതുവച്ചു നോക്കുമ്പോൾ ഇത് മന്ത്രവാദമായി തന്നെയാണ് എനിക്കും തോന്നുന്നത്. 15 നിമിഷം അഗസ്ത്യ മുനിയെ നോക്കി ശക്തമായി പ്രാർത്ഥന ചെയ്തു, അതിന് ശേഷം ജീവ നാഡിയിൽ നോക്കി. 

"പെട്ടെന്ന് തിരിക്കട്ടെ ഇവൾ, അവളുടെ വീട്ടിലേക്കു. രണ്ട് ദിവസത്തിന് ശേഷം രാവിലെ അഗസ്ത്യ മുനിയെ നോക്കി വരട്ടെ". എന്ന് തന്നെയാണ് മാറി - മാറി വന്നതല്ലാതെ വേറെ പുതിയ ഒരു വാർത്ത പോലും എൻറെ കണ്ണിൽ പെട്ടില്ല.

"'അമ്മ നിങ്ങൾക്കായി ഒരു വർത്തപോലും അഗസ്ത്യ മുനിയിൽ നിന്നും ഇന്നേ ദിവസം വന്നിട്ടില്ല. എന്നാൽ തത്സമയം തന്നെ വീട്ടിൽ പോകുവാൻ പറയുന്നു. രണ്ട് ദിവസത്തിന് ശേഷം വരുക. അഗസ്ത്യ മുനി തീർച്ചയായിട്ടും അനുഗ്രഹവാക്കു തരും," എന്ന് പറഞ്ഞു അവരെ വീട്ടിലേക്ക് അയക്കുന്നതിൽ ഏർപ്പെട്ടു.

എന്നാൽ അവരോ അവിടം വിട്ടു പോകുന്നതിൽ നിരസിച്ചു. വീട്ടിൽ പോയി ഞാൻ എന്ത് ചെയുവാൻ പോകുന്നു. ഇവിടെ തന്നെ എത്ര നേരം വേണമെങ്കിലും ഇരുന്ന് ജീവ നാഡി നോക്കിയതിന് ശേഷമേ പോകുകയൊള്ളു എന്ന് അവർ പറഞ്ഞു. 

അഗസ്ത്യ മുനി പറയുകയാണെങ്കിൽ അതിൽ എന്തെങ്കിലും ഒരു കാരണം കാണും. ദയവ് ചെയ്തു വീട്ടിൽ പോകുക. വേറെ ഒരു സ്ഥലത്തും ചെല്ലാതെ നേരെ വീട്ടിൽ തന്നെ പോകുക. എന്ന് വളരെ നിർബന്ധപൂർവം അവരോട് പറഞ്ഞു. ഇത് എനിക്ക് തന്നെ വളരെ സങ്കടപൂർവമായിരുന്നു.

എന്നാൽ അവരാണെങ്കിൽ വായിൽ വന്നതൊക്കെ പറയുവാൻ തുടങ്ങി. എനിക്ക് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല.

അഗസ്ത്യ മുനിയിൽ തന്നെയായിരുന്നു എനിക്ക് കോപം വന്നത്. എനിക്ക് എന്തിനാണ് ഈ കുറ്റപ്പെടുത്തൽ കേൾക്കേണ്ടത്. എന്തിനാണ് ഇത്തരം ഉള്ള വാക്കുകൾ കേൾക്കേണ്ടത്, എന്ന് ഓർത്തു മനസ്സ് ഉടഞ്ഞുപോയി.

അവർ വളരെ ദുഃഖത്തിലും, ദേഷ്യത്തിലും അവിടെ വിട്ടു പോയത് എല്ലോരും കണ്ടത് സത്യം തന്നെ. ഇതിനപ്പുറം എന്നെ നോക്കി അന്നേ ദിവസം വരുന്നവർക്ക് ജീവ നാഡി നോക്കുന്നതിൽ ഒട്ടും ആഗ്രഹമില്ലായിരുന്നു.

4 മണിക്കൂറിന് ശേഷം.

ആ മധ്യവയസ്സായ പെൺകുട്ടിയിൽ നിന്നും എനിക്കൊരു ഫോൺകാൾ വന്നു! നേരിട്ട് ശാസിച്ചതല്ലാതെ ടെലിഫോണിൽ കൂടി എന്നെ ശാസിക്കുവാൻപോകുന്നു എന്ന് കരുതി ഫോൺ എടുത്തു.

സാർ, എന്നെ മാപ്പാക്കണം, അറിയാതെ ഞാൻ താങ്കളെയും ശാസിച്ചു. അഗസ്ത്യ മുനിയെയും ശാസിച്ചു. ഞാൻ അപ്പോൾ തന്നെ വീട്ടിൽ എത്തിയിരുന്നില്ലെങ്കിൽ, ഉറക്കഗുളിക കഴിച്ചു ജീവനുവേണ്ടി പോരാടിക്കൊണ്ടിരുന്ന എൻറെ മകനെ രക്ഷിക്കുവാൻ സാധിക്കാതെ പോയിരുന്നേനെ. ഇതിന് ഞാൻ അഗസ്ത്യ മുനിയോട് നന്ദി രേഖപ്പെടുത്തുന്നു എന്ന് അവർ പറഞ്ഞു.

അവരുടെ സംസാരത്തിൽ നിന്നും അവർ ഒരു വലിയ ആഘാതത്തിൽ നിന്നും വന്ന സന്തോഷം അറിയുവാൻ സാധിച്ചു. 

മകൻ ഏതോ വിരക്തിയിൽ ആത്മഹത്യ ചെയുന്ന പ്രവണതയിൽ ഉറക്കഗുളിക അളവിന് കൂടുതലായി കഴിച്ചിട്ട്, മയങ്ങി കിടക്കുന്നതു അഗസ്ത്യ മുനി അറിഞ്ഞിട്ടു, അവൻറെ ജീവൻ രക്ഷിക്കുവാൻ വേണ്ടി അവൻറെ അമ്മയെ ഉടൻ തന്നെ അയച്ചിരിക്കുന്നു. എന്നിരുന്നാലും അവൻ നല്ല രീതിയിൽ സുഖം പ്രാപിക്കുവാൻ 48 മണിക്കൂർ എടുക്കും എന്ന് ഡോക്ടർ പറഞ്ഞിരിക്കുന്നതാൽ, രണ്ട് ദിവസത്തിന് ശേഷം മകനോടൊപ്പം വരുന്നതിന് വേണ്ടി അവർ പറയുകയുണ്ടായി.

അഗസ്ത്യ മുനിക് ഞാനും നന്ദി രേഖപ്പെടുത്തി.

മൂന്ന് ദിവസത്തിന് ശേഷം.

അവർ, മകനോടൊപ്പം എന്നെ കാണുവാൻ വേണ്ടി വന്നു. കാലിൽ വീണു അവരുടെ മകൻ അനുഗ്രഹം മേടിച്ചു. എന്തിനാണ് ഈ കഷ്ടകാലം. അത് എപ്പോൾ നിവർത്തിയാകും എന്നത് മാത്രം അഗസ്ത്യ മുനി പറഞ്ഞാൽ മതി. അതിനായിട്ട് എന്ത് പ്രാർത്ഥന വേണമെങ്കിലും ചെയുവാൻ തയ്യാർ, എന്ന് പറഞ്ഞു അവർ. അഗസ്ത്യ മുനിയോട് അനുമതി ചോദിച്ചു ജീവ നാഡി നോക്കുവാൻ തുടങ്ങി.

അവളുടെ ഭർത്താവ് കൈക്കൂലി വാങ്ങി ശീലിച്ചുപോയവർ. അദ്ദേഹത്തിന് ഒരു ദിവസം ഒരു രൂപയെങ്കിലും കൈക്കൂലി മേടിച്ചില്ലെങ്കിൽ വീട്ടിൽ തിരിച്ചു വരാൻ പോലും ഇഷ്ടപ്പെടില്ല. ഇത്രയ്ക്കു ആ വലിയ കമ്പനിയിൽ കൈക്കൂലി ഒന്നും ലഭിച്ചില്ലെങ്കിൽ, ഓഫീസിലുള്ള ഏതെങ്കിലും ഒരു സാധനം, കുറഞ്ഞത് ഒരു മൊട്ടുസൂചിയെങ്കിലും പോക്കറ്റിൽ സൂക്ഷിച്ചുവയ്ക്കും. അങ്ങനെയുള്ള അദ്ദേഹത്തിന് ഒരു വളരെ പ്രധാനപ്പെട്ട ഒരാൾ ഒരു പ്രധാനമായ കാര്യം ചെയ്യുവാനുള്ള വില ഇട്ടപ്പോൾ "നീലകൽ" ഡയമണ്ട് പതിച്ച ഒരു മോതിരം സമ്മാനമായി കൊടുത്തു.

സാധാരണ ഒരു മുട്ടുസൂചി പോലും വിടാതെ കൊണ്ട് വരുന്ന അദ്ദേഹത്തിന് ഒരു "നീലകൽ" ഡയമണ്ട് പതിച്ച മോതിരം ലഭിച്ചാൽ വെറുതെ വിടുമോ? സന്തോഷത്തോടെ വാങ്ങി തൻറെ കാൽ ഡ്രെസ്സിൽ മറച്ചു വച്ചു. ആ "നീലക്കൽ" മോതിരം എങ്ങനെ വളരെ ക്രൂരമായ ഫലം തരുമെന്ന് അദ്ദേഹം വിശ്വസിച്ചില്ല. അറിഞ്ഞിരുന്നാൽ അത് കൊടുത്ത അദ്ദേഹത്തിന് തന്നെ തിരിച്ചുകൊടുത്തിരിക്കും. അല്ലെങ്കിൽ ദൂരെ എറിഞ്ഞിരിക്കും. ആ ഡയമണ്ട് മോതിരം എപ്പോൾ കൈ നീട്ടി വാങ്ങിയോ, ആനിമിഷത്തിൽ നിന്ന് അദ്ദേത്തിനു ചീത്ത സമയം ആരംഭിച്ചിരിക്കുന്നു. 

ആ ഡയമണ്ട് മോതിരം കൊടുത്ത വ്യക്തിയെ കുടുക്കുവാനായി തെറ്റായ രീതിയിൽ ഇറങ്ങി പിടിക്കപ്പെട്ടു. സ്ഥാനം പോയി, അപ്പോളെങ്കിലും അദ്ദേഹം ഓർത്തിരിക്കണം. എന്തുകൊണ്ടാണ് തൻറെ സ്ഥാനം പോയത് എന്ന് അദ്ദേഹം ആലോചിച്ചതുമില്ല വിധിയും അദ്ദേഹത്തെ ആലോചിക്കുവാൻ സമ്മതിച്ചില്ല.

വീട്ടിൽ വച്ചിരുന്ന ആ നീലകൽ മോതിരം നിങ്ങളുടെ മകൻ ഒരു ദിവസം അണിഞ്ഞു. അന്ന് മുതൽ അവൻറെ ബുദ്ധിയും ഭ്രമിച്ചു.

ഒരു ഭ്രാന്തനെപോലെ ആയി. അതിൻറെ ഉച്ചഘട്ടമായിരുന്നു അവനെ ആത്മഹത്യക് പ്രേരിപ്പിച്ചത്. നന്നായി ജീവിച്ചുകൊണ്ടിരുന്ന അവരുടെ സമ്പത്തുകൾ, വീട്, വസ്തുക്കൾ, വാഹനങ്ങൾ എല്ലാം, ആ നീലകൽ മോതിരം കാരണം നഷ്ടമായി. എപ്പോൾ നിങ്ങളുടെ മകളെ വീട്ടിൽ ഇരിക്കുവാൻ സമ്മതിക്കാതെ കുടുംബത്തെ വിട്ട് പുറത്തു തുരത്തിയിരിക്കുന്നു എന്ന് പറഞ്ഞ അഗസ്ത്യ മുനി, ആ നീലകൽ ഡയമണ്ട് മോതിരത്തെ തല ചുറ്റി എറിയുക. ജീവിതം വീണ്ടും വസന്തപരമായിരിക്കും, എന്ന് പറഞ്ഞ അഗസ്ത്യ മുനി, ഇത് മുൻജന്മ കർമമൂലമാണോ അതോ ഇത്‌ ഈ ജന്മത്തിൽ ചെയ്ത തെറ്റാണോ? എന്നത് ഈ പെൺകുട്ടി തന്നെ തീരുമാനിക്കട്ടെ. എന്ന് ആ ഡയമണ്ട് മോതിര കഥയെ വളരെ അത്ഭുതമായി പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞത് അത്രയും ശെരി എന്ന് പിന്നീട് എന്നെ കാണുവാൻ വന്ന ആ പെൺകുട്ടിയും, അവരുടെ ഭർത്താവും സമ്മതിച്ചു. അലമാരിയിൽ  വച്ചിരിരിക്കുന്ന ആ ഡയമണ്ട് മോതിരത്തിൻറെ വില 4 ലക്ഷമാണെങ്കിലും അത് 40 ലക്ഷം രൂപ വരുന്ന കുടുബ സമ്പത്തെ ഇല്ലാതാക്കിയിരിക്കുന്നു. ഇപ്പോൾ അത് ചവറുകളുടെ ഇടയിൽ കിടക്കുകയാണ്.

എന്നാൽ, മോതിരത്തെ അന്ന് വലിച്ചെറിഞ്ഞത്തിന് ശേഷം മുന്നോട്ടു നോക്കുന്ന കുടുംബം സന്തോഷത്തിൽ ആണ് എന്നത് മാത്രം സത്യം.


സിദ്ധാനുഗ്രഹം.............തുടരും!