19 October 2017

സിദ്ധാനുഗ്രഹം - 40






ദുബായിൽ നിന്നും രാത്രി 10 മണിക്ക്  ഒരു ടെലിഫോൺ കാൾ വന്നു, സംസാരിച്ച വ്യക്തിയുടെ പേര് വിശ്വനാഥൻ. ദുബായിൽ ചെല്ലുന്നതിന് മുൻപ് അദ്ദേഹം അഗസ്ത്യ മുനിയുടെ ജീവ നാഡിയിലൂടെ അനുഗ്രഹം വാങ്ങുവാൻ വന്നിരുന്നു. തടസങ്ങൾ ഒന്നും ഇല്ലാതെ വിദേശനാട്ടിൽ പര്യടനം നടക്കും എന്ന് അനുഗ്രഹം വാങ്ങി ചെന്ന അദ്ദേഹം, എത്തിയ രണ്ടാമത്തേ ദിവസം തന്നെ രാത്രി ഭയപ്പെട്ട്‌ ടെലിഫോണിൽ വിളിച്ചു.

എന്ത് പറ്റി എന്ന് അന്വേഷിച്ചപ്പോൾ, എൻറെ പാസ്പോർട്ട്, വിസാ മറ്റും കുറെ അധികം പണം ഒന്നും കാണുന്നില്ല. കൈയിൽ ഒരു തരി പണം പോലുമില്ല, എന്ത് ചെയ്യണം എന്ന് അറിയാതെ നിൽക്കുന്നു. അഗസ്ത്യ മുനിയോട് ചോദിച്ചാൽ തുലഞ്ഞു പോയത് തിരിയെ ലഭിക്കുമോ എന്ന് അദ്ദേഹം ചോദിച്ചു.

"എവിടെയാണ് താമസിച്ചിരിക്കുന്നത്"?

ഒരു ഹോട്ടലിൽ, നാളെ ഹോട്ടലിൽ ബാക്കി പണം കൊടുക്കാം എന്ന് പറഞ്ഞിരിക്കുന്നു.

"എങ്ങനെയാണ്  കാണാതെപോയത് ".

അറിയില്ല, "ഒരു കടയിൽ ചെന്ന് കുറച്ചു സാധനങ്ങൾ വാങ്ങി. കാഷിറോട് ബില്ലിനുള്ള പണം കൊടുക്കുവാൻ പോയപ്പോൾ, എൻറെ കൈവശമുള്ള ഹാൻഡ്ബാഗ് കണ്ടില്ല, 

"അതിലാണ് എല്ലാം അവശ്യ കാര്യങ്ങളും വച്ചിരുന്നത്."

"കടയിൽ നന്നായി തേടി നോക്കിയിരുന്നു!"

ഒരു സ്ഥലം പോലും വിടാതെ നോക്കിയിരുന്നു, അവിടെയൊന്നും എൻറെ ഹാൻഡ്ബാഗ് കാണുവാൻ സാധിച്ചില്ല എന്ന് വിശ്വനാഥൻ പറഞ്ഞു. 

തടസങ്ങൾ ഒന്നുമില്ലാതെ വിദേശപര്യടനം നടക്കും എന്ന് അഗസ്ത്യ മുനി പറഞ്ഞിരുന്നല്ലോ. തുടക്കം തന്നെ എല്ലാം കൈവിട്ടു പോയല്ലോ എന്ന് ഒരു പരാതി പറഞ്ഞു.

വിശ്വനാഥൻ പറഞ്ഞതില്ലോ അതോ പരാതി പെട്ടത്തിലോ, ഒരു വിധത്തിലും പ്രയാസമില്ല. അഗസ്ത്യ മുനിയുടെ വാക്ക് നല്ല രീതിക്ക് നടന്നിരിക്കണം, പക്ഷേ അത് അങ്ങനെ നടക്കാത്തത് ഒരു കാരണം ഉണ്ടായിരിക്കും, അത് എന്ത് കാരണം എന്ന് മനസ്സിലായില്ല.

വളരെ ധിറുതിയിൽ കുളിച്ചതിന് ശേഷം അഗസ്ത്യ മുനിയെ നമസ്കരിച്ചു വിശ്വനാഥന് വേണ്ടി ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"കളഞ്ഞു പോയതെല്ലാം തിരിച്ചു ലഭിക്കും അടുത്ത 20 നാഴികയിൽ", അതു വരെ അവൻ ആരാധിക്കുന്ന പുട്ടപർത്തി ഈശ്വരനെ മനസ്സലിഞ്ഞു ആരാധിക്കട്ടെ. പിന്നീട് അവന്റെ കുലദേവതയേ  ആരാധിക്കട്ടെ. എന്ന് വളരെ ചുരുക്കത്തിൽ പറഞ്ഞു."

വിശ്വനാഥൻ പുട്ടപർത്തി സായിബാബയെ വളരെ ദിവസമായി തൻറെ ആത്മീയ ഗുരുവായി ആരാധിച്ചുവരുന്നു. വികാരികുമ്പോൾ പെട്ടെന്ന് പുട്ടപർത്തയിൽ ചെന്ന്  എത്തുകയും തന്നകൊണ്ടു മറ്റുള്ളവർക് പറ്റുന്ന രീതിയിൽ സഹായം ചെയുന്നത് പതിവ്. 

ഇതെല്ലാം ഒരു വശം ഉണ്ടെങ്കിലും, വിശ്വനാഥനോട് അഗസ്ത്യ മുനിക് ഒരു പ്രതേക വാത്സല്യം ഉണ്ട്. പലപ്പോഴും നാഡി നോക്കും. അഗസ്ത്യ മുനി എന്ത് പറയുന്നുവോ അത് വളരെ ശ്രെദ്ധയോടും, ചിട്ടയായും ചെയ്യും. അങ്ങനെ പറ്റി ആത്മീയ മനസ്സ് ഉള്ളവൻ, ഇപ്പോൾ വിദേശ രാജ്യത്തിൽ അകപ്പെട്ട് കഷ്ടപെടുകയാണല്ലോ എന്ന് ഞാൻ ചിന്തിച്ചു.

"എന്തിനാണ് ഈ പരീക്ഷണം എന്നത് അഗസ്ത്യ മുനിയുടെ അടുത്ത് നിന്നും തന്നെ മനസ്സിലാക്കണം", എന്ന് ഞാൻ വിചാരിച്ചു.

വിശ്വനാഥന് പകരം ഞാൻ അഗസ്ത്യ മുനിയോട് ജീവ നാഡിയിലൂടെ ചോദിച്ചു.

വിദേശ രാജ്യത്തിൽ പോകുവാൻ വായ്പ് ലഭിക്കുകയാണെങ്കിൽ 100 പേർക്ക് അന്നദാനം ചെയ്യുന്നതായി ഭാരതി സിദ്ധൻറെ ഒരു ചിത്രത്തിന് മുൻപ് ഒരു വ്യാഴായ്ച വിശ്വനാഥൻ സത്യം ചെയ്തിരുന്നു. എന്നാൽ യാത്രയുടെ ധിറുതിയിൽ അവന് അന്നദാനം കൊടുക്കുവാൻ സാധിച്ചില്ല.

രണ്ടാമതായി കന്നി മാസം ശനിയായ്ച്ച തൻറെ കുലദൈവം ക്ഷേത്രത്തിൽ ഗരുഡ ഉത്സവം ചെയുവാൻ നേർന്നിരുന്നു.  എട്ട് വർഷമായിട്ടും ആ പ്രാർത്ഥന ഇതുവരെ നിറവേറ്റിയിട്ടില്ല. 

ഇത് രണ്ടും ചെയ്തിരുനെങ്കിൽ വിശ്വനാഥന് ഈ ദിവസം കാണേണ്ടിയില്ലായിരുന്നു.

ഇപ്പൊഴും താമസിക്കാതെ ഭക്തി സിദ്ധനെയും, കുല ദൈവത്തെയും പ്രാർത്ഥന ചെയ്തു, താൻ വിദേശ രാജ്യത്തിൽ നിന്നും വന്നതും, ആ നേർച്ച ഉടൻ തന്നെ ചെയ്യാം എന്ന്, ഇനിയുള്ള 18 നാഴികയിൽ വിശ്വനാഥന് കളഞ്ഞു പോയതെല്ലാം ലഭിക്കും എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഞാൻ വിശ്വനാഥന് വേണ്ടി കേട്ടപ്പോൾ 40 മിനുട്ടുകൾ ആയിരുന്നു. അതുകൊണ്ടു ആണ് 20 നാഴികയിൽ നിന്നും 18 നാഴികയ് ആയി ഇപ്പോൾ കുറഞ്ഞിട്ടുള്ളത്.

ഉടൻ തന്നെ വിശ്വനാഥനോട് ഈ വാർത്ത പറയുവാനായി ഞാൻ ആഗ്രഹിച്ചു. എന്നാൽ അദ്ദേഹം താമസിച്ചിരുന്ന ഹോട്ടലിൻറെ നമ്പറോ, അതോ അദ്ദേഹത്തെ ലഭിക്കുന്ന ടെലിഫോൺ നമ്പറോ ചോദിക്കുവാൻ വിട്ടുപോയിരുന്നു. കൃത്യം 20 നാഴികയ്ക്ക് ശേഷം.

ദുബായിൽ നിന്നും വിശ്വനാഥൻ ഒരിക്കൽ കൂടി ടെലിഫോൺ ചെയ്തു. അഗസ്ത്യ മുനിക് എങ്ങനെ നന്ദി രേഖപ്പെടുത്തും എന്ന് അറിയിൽ. ഞാൻ എൻറെ കുല ദൈവ ക്ഷേത്രത്തിൽ ചില പ്രാർത്ഥനകൾ നേർന്നിരുന്നു. അതിൽ ഒന്ന് കന്നി മാസം ശനിയാഴ്ച ദിവസം ഗരുഡ ഉത്സവം ചെയുവാൻ നേർന്നിരുന്നു. ധനം വന്നപ്പോൾ ഞാൻ ആ കാര്യം മറന്നുപോയി. അത് ഇപ്പോൾ അഗസ്ത്യ മുനി കാരണം ഓർക്കുവാൻ ഇടയായി. നാട്ടിൽ എപ്പോൾ ഞാൻ തിരിച്ചു വരുന്നുവോ അപ്പോൾ ഞാൻ ആ പ്രാർത്ഥന നിറവേറ്റാം.

രണ്ടാമത്തേത്.......

ദുബായിൽ വരുന്നതിന് മുൻപ് പുട്ടപർത്തിയിൽ അന്നദാനം ചെയ്യുന്നതായി നേർന്നിരുന്നു. എന്നാൽ ചെയുവാൻ സാധിച്ചില്ല. ഇപ്പോൾ അതും ഞാൻ ഓർക്കുന്നു, അതും നാട്ടിൽ എത്തിയാലുടൻ ചെയ്യാം എന്ന് പറഞ്ഞു വിശ്വനാഥൻ.

എപ്പോൾ ഞാൻ ഷോപ്പിംഗ് ചെയ്തുകൊണ്ടിരുന്ന കടയിൽ നിന്നും ഒരു ടെലിഫോൺ കാൾ വന്നു. എൻറെ പാസ്പോർട്ട്, വിസ, പണം എല്ലാം ലഭിച്ചതായി പറഞ്ഞു അവർ. ഞാൻ അങ്ങോട്ട് പുറപ്പെട്ടുകൊണ്ടിരിക്കുന്നു. എല്ലാം ഏറ്റുവാങ്ങിയതിന് ശേഷം വീണ്ടും തങ്ങളോട് അറിയിക്കാം എന്ന് വളരെ സന്തോഷത്തോടെ പറഞ്ഞു.

ഞാൻ അത്ഭുതപ്പെട്ടു, 20 നാഴികയിൽ ഇങ്ങനത്തെ ഒരു അതിശയം ദുബായിൽ നടത്തികാണിച്ചുവല്ലോ എന്ന് ഞാൻ തന്നെ അതിശയിച്ചു, വിശ്വനാഥൻ അടുത്ത് എന്ത് പറയുവാൻ പോകുന്നു എന്ന് അറിയുവാൻ വേണ്ടി ടെലെഫോണിന്റെ അടുത്ത് ഇരിക്കുകയായിരുന്നു.

കൃത്യമായി 30 മിനുട്ടുകൾക്കു ശേഷം, വിശ്വനാഥൻ ടെലിഫോൺ ചെയ്തു. 

ആ ഷോപ്പിംഗ് കടയിൽ ആരോ ഒരു സന്യാസി പോലെ വന്നു എന്ന്. ആ സ്വാമിയുടെ അടയാളങ്ങൾ പറഞ്ഞപ്പോൾ അത് സാക്ഷാൽ അഗസ്ത്യ മുനിയായിട്ട് തന്നെ വിശ്വനാഥന് കാണുവാൻ സാധിച്ചു.

ആ കടയിലുള്ള അദ്ദേഹം അഗസ്ത്യ മുനിയുടെ ചിത്രം കണ്ടതിന് ശേഷം, ഇദ്ദേഹം തന്നെയാണ് എൻറെ കടയിൽ വന്നു, എൻറെ കടയുടെ പുറത്തു കിടന്നതായി പറഞ്ഞു ഇത് എന്നോട് തന്നതിന് ശേഷം വളരെ അതിശയത്തോടെ പറഞ്ഞു. വളരെ സന്തോഷത്തോടെ ഇരുന്ന വിശ്വനാഥൻ ഒരു പൈസ പോലും കുറയാതെ, എല്ലാം പണവും ലഭിച്ചു എന്ന് ഒരായിരം നമസ്കാരങ്ങൾ  അഗസ്ത്യ മുനിക് ദുബൈയിൽ നിന്നും നിറഞ്ഞ കണ്ണുകളുമായി ആനന്ദത്തോടെ പറഞ്ഞു. 

അഗസ്ത്യ മുനി ഇതു വരെ ഇന്ത്യയിൽ അല്ലാതെ വേറെ ഒരു സ്ഥലത്തിലും പോകാത്ത അദ്ദേഹം, വിശ്വനാഥനെ രക്ഷിക്കുവാൻ വേണ്ടി ദുബായിൽ പോയിരിക്കുന്നു എന്ന് ഞാൻ മനസ്സിലാക്കി 


സിദ്ധാനുഗ്രഹം.............തുടരും!

05 October 2017

സിദ്ധാനുഗ്രഹം - 39






ആർക്കാണോ സിദ്ധന്മാരുടെ കാരുണ്യം ലഭിക്കുന്നുവോ അവർക്കു അനുഗ്രഹ വാക്കുകൾ പെട്ടെന്ന് തന്നെ ലഭിക്കും. പക്ഷേ ചിലർക്ക് സിദ്ധന്മാരുടെ കാരുണ്യം അവസാനം വരെ ലഭിക്കുന്നില്ല, ഇത് യാഥാർത്ഥമായുള്ള വസ്തുതയാണ്.

അന്നും അങ്ങനെ തന്നെ, ഒരു 12 വയസ്സ് മകളെ അനുഗമിച്ചുകൊണ്ടു അവളുടെ അമ്മയും, മുത്തശ്ശിയും വന്നു. 

"ഈ കുഞ്ഞിനെ നിങ്ങൾ തന്നെ രക്ഷിക്കണം", എന്ന് ഒരു കാര്യവും പറയാതെ നിറഞ്ഞ കണ്ണുകളുമായി അവർ നിന്നു.

ഞാൻ ആ കുഞ്ഞിനെ നോക്കി, മുഖത്തിൽ ദുഃഖത്തിന്റെ രേഖകൾ വളരെയത്തധികം കാണുവാൻ സാധിച്ചു.

എന്തെങ്കിലും മാരകമായ ഒരു രോഗം പിടിപെട്ടിരിക്കുന്നു, എന്ന് മാത്രമേ അറിയുവാൻ സാധിച്ചൊള്ളു. ആ കുഞ്ഞും ഒന്നും പറഞ്ഞില്ല. വന്നിരുന്നവരും ഒന്നു പറയുവാൻ സാധിക്കാതെ, തല കുനിഞ്ഞു അവർ അവിടെ നിന്നു.

"എന്താണ് വിഷയം എന്ന് പറയുകയാണെങ്കിൽ, അഗസ്ത്യ മുനിയോട് നിങ്ങളുടെ വിഷമങ്ങൾ പറഞ്ഞതിന് ശേഷം, ഏതെങ്കിലും പരിഹാരം ലഭിക്കുമോ എന്ന് നോക്കാം", എന്ന് പറഞ്ഞു.

"ഞങ്ങൾ വാ തുറന്നു പറയുവാൻ പറ്റാത്ത ഒരു അവസ്ഥയാണ്," നിങ്ങൾ തന്നെ അഗസ്ത്യ മുനിയോട് ചോദിച്ചു നോക്കുക.

ഇത് ഒരു വിധത്തിൽ എന്നെ ധർമസംഗടത്തിൽ ആക്കി. അഗസ്ത്യ മുനിയോട് തന്നെ ചോദിച്ചു ഇതിനുള്ള മറുപിടി പറയാം, എന്ന് കരുതി ജീവ നാഡി നോക്കുവാൻ തുടങ്ങി.

ഇവിടെ മൂന്ന് ആയില്യം നക്ഷത്രത്തിൽ പിറന്നവർ ഇരിക്കുന്നു. ഇവരിൽ ഒരാൾ പുറത്തേക്ക് പോകട്ടെ, അതിനു ശേഷം ആ കുഞ്ഞിന്റെ ഭാവിയെക്കുറിച്ചു പറയാം എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ജീവ നാഡി അടച്ചുവച്ചതിന് ശേഷം, വന്നിട്ടുള്ള 3 പേരോടും അവരുടെ നക്ഷത്രം എന്താണ് ചോദിച്ചു. 

"പുണർതം എന്ന് ഒരാൾ പറഞ്ഞു, തിരുവാതിര എന്ന് അടുത്ത ആൾ പറഞ്ഞു, ആ കുഞ്ഞു മാത്രം ആയില്യം നക്ഷത്രം എന്ന് പറഞ്ഞു കൂടെ വന്നവർ.

ഇത് കേട്ടതും എനിക്ക് കുഴപ്പം ഉണ്ടായി.

വന്നിരിക്കുന്ന മൂന്ന് പേരും മൂന്ന് നക്ഷത്രത്തിൽ പിറന്നതായി പറയുന്നു. എന്നാൽ അഗസ്ത്യ മുനിയോ മൂന്ന് പേരും ആയില്യം നക്ഷത്രം എന്ന് പറയുന്നു.

ആയില്യം നക്ഷത്രത്തിൽ നിന്നും ഒരാൾ ഇവിടം വിട്ടു പോകണമെങ്കിൽ ആ കുഞ്ഞു തന്നെ ഇവിടുന്നു പോകണം. അങ്ങനെയാണെങ്കിൽ ഏതു ശെരിയാകുക ഇല്ലാലോ, വന്നിരിക്കുന്നത് ആ കുഞ്ഞിന് വേണ്ടിയാണല്ലോ എന്ന് ആലോചിച്ചു കുഴഞ്ഞുപോയി.

വന്നിരിക്കുന്ന 3 പേർക്കും ജാതകം ഉണ്ടായിരുന്നു. അത് വളരെ കൃത്യമായി  നോക്കിയപ്പോൾ അതിൽ ഒരാൾ തിരുവാതിര, ആയില്യം അവസാനത്തെ ആൾക്ക് പുണർതം എന്ന് കുറിച്ചിട്ടുണ്ട്. .

വീണ്ടും അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കി ഇതിനുള്ള വ്യാഖ്യാനം ചോദിച്ചു.

അഗസ്ത്യ മുനി പറഞ്ഞു, ഈ മൂന്നുപേരും ആയില്യം നക്ഷത്രത്തിൽ പിറന്നരാണ്. ഗ്രഹങ്ങൾ ചിലത് വക്രമായി പിന്നോട്ട് ചെല്ലുന്നത് പോലെ ഇവരിൽ മൂന്നുപേരുടേതിൽ കുഞ്ഞിൻറെ ഒഴിച്ച്, മറ്റുള്ളവരുടെ നക്ഷത്രം വക്രമായി മുന്നോട്ടും, പിന്നോട്ടും പോയിട്ടുണ്ട്.

തുടർന്നു ആ മുത്തശ്ശിയെ പുറത്തേക് പോയി ഇരിക്കുവാൻ പറയുക, അവളും ആയിലം നക്ഷത്രത്തിൽ പിറന്നവർ. പിന്നീട് ഞാൻ ബാക്കി പറയാം, എന്ന് പറഞ്ഞു.

ഇത് സിദ്ധൻമാരായ ഞങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ, ദൈവത്തിൻറെ ഇത്തരം രഹസ്യം ഞങ്ങൾക്ക് മാത്രമേ അറിയുകയുള്ളൂ.

മറ്റൊരു വാർത്തയും പറയാതെ ആ കുഞ്ഞിൻറെ മുത്തശ്ശിയെ പുറത്തിരിക്കുവാൻ പറഞ്ഞു. അവരും മറുവാക്ക് ഒന്നും പറയാതെ പുറത്തേക്ക് പോയപ്പോൾ, അഗസ്ത്യ മുനിയും ജീവ നാഡിയിൽ ആ കുഞ്ഞിനെപ്പറ്റി പറയുവാൻ തുടങ്ങി.

"പാവം, പുണ്യം എന്നിവ വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, മറുത്തുള്ളവർ പോകട്ടെ. ഈ കുഞ്ഞിന് ശരീരത്തിൽ ഏതൊരു ചെറിയ മുറിവ് ഉണ്ടായാലും രക്തം ധാര - ധാരയായി ഒഴുകുവാൻ തുടങ്ങും. അത് നിറുത്തുവാൻ വളരെ കഷ്ടപെടേണ്ടിവരും, എളുപ്പത്തിൽ രക്തം നിക്കുകയില്ല, മാത്രമല്ല ഉണങ്ങുകയുമില്ല. ചില സമയം രണ്ട് - മൂന്ന്  ദിവസം വരെ രക്തം വന്നുകൊണ്ടിരിക്കും. ഇതിന് ചികിൽസിച്ചു ഭേദപ്പെടുത്തുവാൻ സാധിക്കുമെങ്കിലും അതിനായിട്ടുള്ള ഔഷധ ചെടി 24 വർഷങ്ങളിൽ ഒരിക്കൽ മാത്രമേ ഉണ്ടാകുകയുള്ളൂ.  ഈ ഔഷധ ചെടി കൊള്ളിമല, പൊതിഗൈമല, പർവതമല, സതുരഗിരിമല എന്നീ അടർന്ന കാടുകളിൽ മാത്രമേ വളരുകയുള്ളു. 

ഇത് കണ്ടുപിടിച്ചു, അത് കൃത്യമായ അളവിൽ എടുക്കുകയാണെങ്കിൽ, ആ രക്തം ഒഴുകുന്നത് തടയുവാൻ സാധിക്കും. ഈ കുഞ്ഞിന് വന്ന അസുഖം ലക്ഷത്തിൽ ഒരാൾക് വരുന്നത്, ആൺ കുട്ടിയാണെങ്കിൽ എങ്ങനെയെങ്കിലും കൈകാര്യം ചെയുവാൻ സാധിക്കും. ഈ പെൺകുട്ടിയാണെങ്കിൽ വളരെ അടുത്താണ് പ്രായപൂർത്തി ആയിരിക്കുന്നത്. സാധാരണ ഒരു മുറിവ് വന്നാലേ ശരീരത്തിൽ നിന്നും വരുന്ന രക്തം ഒരിക്കലും നിൽക്കാതെവരുമ്പോൾ, പ്രായപൂർത്തിയായ ഈ പെൺകുട്ടിക് ആ ദിവസങ്ങളിൽ വളരെ സമയം എടുത്താണ് ശെരിയാകുന്നത്. ഇത് ഒരു വൈദ്യ ശാസ്ത്രത്തിലും പെട്ടെന്ന്‌ ഭേദപ്പെടുത്തുവാൻ സാധിക്കാത്തതുകൊണ്ടു  ജീവന്  ഒരു വെല്ലുവിളിയായി മാറുന്നു. ഇത് തന്നെയാണ് സത്യം എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

ഇത് വായിച്ചപ്പോൾ എനിക്കുപോലും ആ പെൺകുട്ടിയോട് സഹതാപം തോന്നി.

ആ പെൺകുട്ടിയുടെ ആർത്തവം ഇപ്പോൾ ആരംഭിച്ചതേയുള്ളു. ഇത് പല വർഷങ്ങൾക് നിലനിൽക്കും. ഓരോ മാസ ആർത്തവം സമയത്തു രക്തം നിൽക്കുവാൻ പല ദിവസങ്ങൾ ആകും. ശരീരത്തിൽ ഉള്ള രക്തം പാഴായി പോയാൽ അത് എങ്ങനെ വീണ്ടെടുക്കും. ആർത്തവം തടുക്കുവാൻ ആവില്ല, അത് പ്രകൃതിദത്തമാണ്. പിനീട് എങ്ങനെ ഇവളുടെ രക്തം പോകുന്നത് നിറുത്തുവാൻ സാധിക്കുന്നത്? 

അതുമാത്രമല്ല, ഈ പെൺകുട്ടി കുറച് വർഷങ്ങൾക്കു ശേഷം കല്യാണം കഴിക്കുമ്പോൾ കുഞ്ഞുങ്ങൾ ഉണ്ടാവുന്നത് വളരെ വിഷമമാണ്! മാത്രമല്ല ആരാണ് ഈ പെൺകുട്ടിയുടെ അവസ്ഥ മനസ്സിലാക്കിയതിന് ശേഷം വിവാഹം ചെയ്യുക? എന്നത് പോലെ പല രീതിയിലുള്ള ചിന്തകൾ എന്നിൽ ഉണ്ടായി. 

ഞാൻ മൗനമായി ഇങ്ങനെ ചിന്തിക്കുന്നത് കണ്ട് ആ പെൺകുട്ടിയുടെ അമ്മ ഭയന്നുപോയി.

"എന്താണ്...........ഏതെങ്കിലും ജീവന് ആപത്തുണ്ടോ, സത്യം പറയുക," നിറഞ്ഞ കണ്ണുകളുമായി അവർ ചോദിച്ചു.

"ഇല്ല......ഇല്ല.......അതൊന്നുമല്ല. കുഞ്ഞിൻറെ അസുഖം വളരെ പെട്ടെന്ന് തന്നെ മാറും, ഭയപ്പെടേണ്ട. എന്ന് പറഞ്ഞതിന് ശേഷം, കുഞ്ഞിനേയും വച്ചുകൊണ്ട് ഇങ്ങനെയെല്ലാം ചോദിക്കാമോ?" എന്ന് അവരെ ശാസിച്ചു.

"എല്ലാവരും അങ്ങനെ തന്നെയാണ് പറയുന്നത്!".

"ആരാണ് ആ എല്ലാവരും?"

ഡോക്ടർ തന്നെ, ഒരോ മാസം ആർത്തവം സമയത് രക്തം കൊടുക്കേണ്ടിവരും എന്ന് പറയുന്നു. ഈ ശരീരത്തിൽ അതെങ്ങനെ സഹിക്കുവാൻ പറ്റും? എന്ന് പറയുമ്പോൾ തന്നെ അവർ കരയുവാൻ തുടങ്ങി.

അതോടൊപ്പം പറയുവാൻ ഉള്ള വാക്കുകൾ ഒന്നും പുറത്തുവന്നില്ല.

ഇല്ല, ഇതിനായി അഗസ്ത്യ മുനി ഒരു ഔഷധ ചെടി ഉണ്ടെന്ന് പറഞ്ഞിരിക്കുന്നു എന്ന് ആ കുഞ്ഞിൻറെ അമ്മയെ സാന്ധ്വനിപ്പിച്ചുകൊണ്ട്, ജീവ നാഡി നോക്കുവാൻ തുടങ്ങി.

സതുരഗിരി മലയിൽ നിന്നും ഒരു പ്രതേക ഇനം ഔഷധ ചെടി, പൊതിഗൈ മലയിൽ നിന്നുമുള്ള മറ്റൊരു ഔഷധ ചെടി, കൊള്ളിമല കാട്ടിൽ നിന്നും ലഭിക്കുന്ന ഒരു ഔഷധ ചെടി, ഇവ മൂന്നും ശേഖരിച്ചു, നന്നായി വൃത്തിയാക്കി, നിഴലിൽ വച്ച് ഉണക്കി അത് പൊടിയാക്കി (ഉലക്ക കൊണ്ട് നന്നായി ഇടിച്ചു) ഒരു വെറ്റിലയിൽ വച്ച്, അതിനൊപ്പം കാട്ടു തേൻ അതിൽ കലർന്ന് ദിവസവും മൂന്ന് നേരം തുടർന്ന് കഴിച്ചുവരുകയാണെങ്കിൽ ഈ കുഞ്ഞിന് ഏർപ്പെട്ടിട്ടുള്ള രക്ത സംബന്ധമായ രോഗം മൊത്തമായും  മാറുമെന്ന് പറഞ്ഞു.

ഇത് കേട്ടതും ആ അമ്മക്ക് ഉണ്ടായ സന്തോഷത്തിന് പരിധിയില്ലായിരുന്നു.

"എൻറെ താലി വിറ്റെങ്കിലും  ഇവൾക്ക് ഈ മരുന്ന് ഞാൻ വാങ്ങിക്കൊടുക്കാം, ഇവൾ സുഖം പ്രാപിക്കുമല്ലോ? എന്ന് വളരെ ഉത്കണ്ഠയോടെ ചോദിച്ചു.

"വിഷമിക്കേണ്ട നിങ്ങൾ, അഗസ്ത്യ മുനി ഒരിക്കലും നിങ്ങളെ കൈ വിടില്ല", എന്ന് അവർക്കു ധൈര്യം കൊടുത്തു.

മൂന്ന് മാസം കഴിഞ്ഞിരിക്കും.

ഒരു ദിവസം വൈകുന്നേരം ഈ പെൺകുട്ടിയും, ഇവളുടെ അമ്മയും വളരെ സന്തോഷത്തോടെ എന്നെ കാണുവാൻ വന്നു.

സന്തോഷമായ വാർത്ത, അഗസ്ത്യ മുനി പറഞ്ഞതുപോലെ എല്ലാം ഔഷധ ചെടികളും ഇവൾക്ക് വാങ്ങിക്കൊടുത്തു. ഇപ്പോൾ പണ്ടത്തെപ്പോലെ ആർത്തവം ഇവൾക്ക്  ഇല്ല, എല്ലാം പെൺകുട്ടികൾക്ക് ഉള്ളതുപോലെ മൂന്ന് ദിവസത്തോടെ നിൽക്കുന്നു. ശരീരത്തിൽ മുറിവ് സംഭവിക്കുകയാണെങ്കിലും രക്തം വരുന്നു, പക്ഷേ തുടർന്ന് രക്തം വരുന്നില്ല. ഈ പെൺകുട്ടിയെ അഗസ്ത്യ മുനി തന്നെയാണ് രക്ഷിച്ചത്, എന്ന് ആ പെൺകുട്ടിയുടെ അമ്മ സന്തോഷത്തോടെ നിറഞ്ഞ കണ്ണുമായി പറഞ്ഞപ്പോൾ, സത്യത്തിൽ ഞാൻ ആശ്ചര്യപെട്ടുപോയി, ആപത്തായ അസുഖങ്ങൾ പോലും തീർത്തു വയ്ക്കും അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തി.

അതെ സമയം എനിക്കൊരു സംശയം, ആ പെൺകുട്ടി എന്നോട് അന്നും ഒരു വാർത്ത പോലും സംസാരിച്ചില്ല. സന്തോഷമായ ഈ വാർത്ത പറഞ്ഞപ്പോൾ പോലും ഒരു വാക്ക് പോലും മിണ്ടിയില്ല എന്ത് കാരണം? എന്ന് ഞാൻ വിചാരിച്ചു.


ഇതിന് എനിക്ക് ലഭിച്ച ഉത്തരം, ആ പെൺകുട്ടിക് സംസാരിക്കുവാൻ സാധിക്കില്ല എന്ന് തന്നെ  



സിദ്ധാനുഗ്രഹം.............തുടരും

28 September 2017

സിദ്ധാനുഗ്രഹം - 38



ആ വയസ്സായ ദമ്പതികളെ നോക്കുമ്പോൾ എനിക്ക് കഷ്ടമായി തന്നെ ഇരുന്നു. 

"എങ്ങനെയെങ്കിലും ഈ കല്യാണം നിറുത്തുക. നിങ്ങളുടെ കാലുകളിൽ വീണ് ശരണാഗതി തേടുന്നു", എന്ന് കണ്ണീരോടെ കേൾക്കുന്നു.

"ഏത് കല്യാണം?" എന്ന് ഞാൻ ചോദിച്ചു.

"എൻറെ മകളുടെ കല്യാണം," എന്ന് അവർ പറഞ്ഞു.

"ഞാൻ ഭഗവാൻ അല്ല. അഗസ്ത്യ മുനിയാകട്ടെ ഒരു സിദ്ധൻ. അവർ നല്ല വഴി മാത്രമേ കാണിക്കുകയൊള്ളു. നിങ്ങളുടെ പ്രാർത്ഥ യാഥാർത്ഥമാണെങ്കിൽ നിങ്ങളുടെ മകളുടെ കല്യാണം, നിങ്ങൾ ആഗ്രഹിച്ചതുപോലെ തന്നെ നടക്കും", വിഷമിക്കേണ്ട.

അതൊന്നും ഞങ്ങൾക്ക് അറിയില്ല, അഗസ്ത്യ മുനി എങ്ങനെയെങ്കിലും ഞങ്ങളുടെ മകളുടെ കല്യാണം നിരുത്തിത്തരണം. ഞങ്ങളും കാണാത്ത ജ്യോതിഷന്മാരില്ല, ചെയ്യാത്ത പരിഹാരങ്ങൾ ഇല്ല. അവസാനമായിയാണ് നിങ്ങളുടെ അടുത്ത് അഭയം പ്രാപിച്ചിരിക്കുന്നത്, എന്ന് അവർ പറഞ്ഞു.

ഞാൻ ചിരിച്ചുകൊണ്ട് ചോദിച്ചു. "നിങ്ങളുടെ മകളുടെ വയസ്സ് 32. നന്നായി പഠിച്ചതിന് ശേഷം, നല്ലവണ്ണം സമ്പാദിക്കുന്നു. പ്രൊഫസറായി ഒരു കോളേജിൽ ജോലിചെയ്യുന്നു എന്ന് പറയുന്നു.  

അതെ......

നിങ്ങൾക്ക് അവൾക്കായി ഒരു നല്ല വരനെ കണ്ടുപിടിക്കുവാൻ സാധിച്ചില്ല. അവൾക്കും പ്രായം അധികരിക്കുന്നു, അവളായി കണ്ടുപിടിച്ച ഒരു വരനെ കല്യാണം ചെയ്യുന്നതിൽ എന്താണ് ഒരു തെറ്റ്?

ഇല്ല, ഞങ്ങളുടെ കുടുംബത്തിൻറെ ഗൗരവം ഇതിലാണ് ഉള്ളത്. അവൻ വ്യത്യസ്ത മതം സ്വീകരിച്ചിട്ടുള്ളവനാണ്. അവൻറെ സഹോദരി വേറെ ഒരു മതത്തിൽ ഉള്ളവനുമായി കല്യാണം കഴിച്ചിരിക്കുന്നു. ഇത് ഞങ്ങൾക്ക് ഇഷ്ടപ്പെട്ടില്ല. ഞങ്ങൾ ഹിന്ദു മതം സ്വീകരിച്ചിട്ടുള്ളവർ, കൃത്യമായി പറയുകയാണെങ്കിൽ ഉയർന്ന കുല  ശൈവ വെള്ളാളർ. 

ആകട്ടെ, നിങ്ങൾ പറയുന്നു ആ പയ്യനും നിങ്ങളുടെ മകളും പല വർഷങ്ങളായി അടുപ്പത്തിലാണ് എന്ന്, ഇത് എങ്ങനെ ഒരു നിമിഷത്തിൽ അഗസ്ത്യ മുനിക് പിരിച്ചു വയ്ക്കുവാൻ സാധിക്കും? എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യ മുനി എത്രയോ അതിശയങ്ങൾ നടത്താറുണ്ടല്ലോ. ഞങ്ങളുടെ വിഷയത്തിലും അങ്ങനെ ഒന്ന് കാണിക്കണം എന്ന ആഗ്രഹത്തിലാണ് നാട്ടിൽ നിന്നും ഇത്ര ദൂരം യാത്ര ചെയ്തു, 4 ദിവസമായി ഇതിനായി കാത്തു നിൽക്കുന്നത്, എന്ന് അവർ പറഞ്ഞു.

നിങ്ങൾ പറയുന്നത് ശെരി, പക്ഷേ നൂറിൽ - എൺപതു പേർക്ക് അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ പ്രാബല്യത്തിൽ വരുന്നു. ഇരുപത് പേരിൽ പത്തുപേർക്ക് താമസമായി നടക്കുന്നു, പിന്നീടുള്ള അഞ്ച് പേർക്ക് താമസമായി നടക്കുന്നു. ബാക്കിയുള്ള അഞ്ച് പേർക്ക് നടക്കാറില്ല. ഇതിൽ നിങ്ങൾ എവിടെയാണ് വരുന്നത് എന്ന് അഗസ്ത്യ മുനിയോട് തന്നെ നമുക്ക് ചോദിക്കാം എന്ന് പറഞ്ഞു നാഡി നോക്കുവാൻ തുടങ്ങി.

മുൻജന്മത്തിൽ നിങ്ങളുടെ മകളും, ആ പയ്യനും ഭാര്യ - ഭർത്താവായി വാഴ്ന്നിരുന്നു. അഭിപ്രായ വ്യത്യാസം കാരണം അവരുടെ ബന്ധം വേർപെട്ടുപോയി, ആ വേർപെട്ടത്‌ കാരണമാണ് ഈ ജന്മത്തിലും തുടരുന്നത്, എന്ന് അനുഗ്രഹ വാക്കുകൾ പറഞ്ഞ അഗസ്ത്യ മുനി ചില പ്രാർത്ഥനകൾ, മറ്റും പരിഹാരങ്ങൾ ചെയ്യുവാൻ പറഞ്ഞു.

ഈ പ്രാർത്ഥനകൾ എല്ലാം ഞങ്ങൾ നേരത്തെ ചെയ്തു കഴിഞ്ഞു, എന്ന് അവർ പറഞ്ഞു. 

ആ പ്രാർത്ഥനകൾ മുറപ്രകാരം ചെയ്യാത്തതു കാരണമാണ് അഗസ്ത്യ മുനി പറയുന്നത്, ഒരിക്കൽ കൂടി ചെയ്യുകയാണെങ്കിൽ നിങ്ങൾക്ക് നല്ലതേ ഉണ്ടാവൂ. ചെയ്ത പരിഹാരങ്ങളിൽ അറിഞ്ഞോ, അറിയാതെയോ ഒരു പുഷ്പം കൊണ്ടുള്ള ഒരു പാപം ഏർപ്പെട്ടിരിക്കുന്നു, അത് പ്രേതം കൊണ്ടുള്ള അശുദ്ധമായത് കൊണ്ട്, ഭഗവാന് ആ പ്രാർത്ഥന പോയി ചേർന്നിട്ടില്ല എന്ന് അഗസ്ത്യ മുനി പറഞ്ഞപ്പോൾ അവർ  മനസില്ലാമനസോടെ അവിടംവിട്ട് പോയി.

സ്നേഹിച്ചിരിക്കുന്നവരെ പിരിക്കുന്നത് അഗസ്ത്യ മുനിയുടെ ഉദ്ദേശമല്ല. അവർ കല്യാണം ചെയ്യുകയാണെങ്കിൽ ഭാവിയിൽ നന്നായി ജീവിക്കുവാൻ വേണ്ടി ചില പരിഹാരങ്ങൾ വളരെ സൂക്ഷ്മമായി പറയുന്നത് സ്വാഭാവികം. ഈശ്വര വിശ്വാസമില്ലാതെ പണം ചിലവാകുന്നല്ലോ എന്ന് വേറെ വിധമായി കണക്ക് നോക്കി ചെയാതെപോയാലോ, ഇല്ലെങ്കിൽ വെറുപ്പോടെ ഇത് എൻറെ വിധി എന്ന് പ്രാർത്ഥന ചെയ്യുന്നവർ മാത്രമേ ഒരു വിധത്തിലുള്ള. പിന്നീട് അഗസ്ത്യ മുനിയ കുറ്റപ്പെടുത്തുന്നു, ഇത് അർത്ഥമില്ല, എന്ന് എന്നോട് അഗസ്ത്യ മുനി പറഞ്ഞു.

15 ദിവസത്തിന് ശേഷം ആ വയസ്സായ ദമ്പതികൾ ഒരു ദിവസം രാവിലെ എന്നെ തേടി വന്നു.

"നിങ്ങൾ പറഞ്ഞതുപോലെ എല്ലാം പരിഹാരങ്ങളും ഒരിക്കൽകൂടി ഞങ്ങൾ ചെയ്തു, എന്നാൽ ഒരു ഫലവും ഉണ്ടായിട്ടില്ല. പറയുകയാണെങ്കിൽ അവർ തമ്മിൽ ഉള്ള ബന്ധം ശക്തമാകുകയാണ്. ഇന്നേക്ക് നാലാം ദിവസം അവർ രണ്ടുപേരും രജിസ്റ്റർ വിവാഹം ചെയുവാൻപോകുകയാണ് എന്ന ഒരു വിവരം ഞങ്ങൾക് ലഭിച്ചു. അതുകൊണ്ടാണ് അതിരാവിലെ തന്നെ ഞങ്ങൾ താങ്കളെ കാണുവാൻവേണ്ടി ഇവിടെ വന്നിരിക്കുന്നത്. എങ്ങനെയെങ്കിലും ഈ വിവാഹം അഗസ്ത്യ മുനി നിരുത്തിത്തരണം എന്ന് അവർ രണ്ടുപേരും ഒരേ സ്വരത്തിൽ പറഞ്ഞു".

അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ വിഫലമായോ? എന്ന് എനിക്ക് തന്നെ ഒരു അതിശയംപോലെ ഇരുന്നു. ആലോചിച്ചുനോക്കി എവിടെയോ ഒരു തെറ്റ് നടന്നിരിക്കുന്നതുപോലെ തോന്നി, ഇല്ലെങ്കിൽ ഇവർ പ്രാർത്ഥിച്ചിട്ടും എന്തുകൊണ്ട് അത് വിഫലമായി?

അഗസ്ത്യ മുനിയോട് തന്നെ ഇതിനെക്കുറിച്ചു ചോദിക്കാം എന്ന് കരുതി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവർ ആഗ്രഹിച്ചതുപോലെ, അവരുടെ മകളുടെ വിവാഹം ആ കുലത്തിൽ ഉള്ള ഒരു വരനുമായി തന്നെ നടക്കും. ഇതിൽ ഒരു മാറ്റവും ഇല്ല, അഗസ്ത്യ മുനി പറയുന്ന വാക്കിൽ ഒരു മാറ്റവുമില്ല, എന്ന് പറഞ്ഞു".

വിഷമിക്കേണ്ട. നിങ്ങളുടെ ആഗ്രഹംപോലെതന്നെ നിങ്ങളുടെ മകളുടെ വിവാഹം നടക്കും എന്ന് ഞാൻ അവരോട് പറഞ്ഞു.

"അതെങ്ങനെ സാർ, എൻറെ മകൾക്കും ആ പയ്യനും ഇനി 4 ദിവസത്തിനുള്ളിൽ രജിസ്റ്റർ വിവാഹം ചെയുവാൻ പോകുന്നു എന്ന് പറയുന്നു. അങ്ങനെയെങ്കിൽ ഈ വിവാഹം നിന്നുപോകുമല്ലേ?"

"അങ്ങനെതന്നെ ഞാനും വിചാരിക്കുന്നു എന്ന് പറഞ്ഞു. അഗസ്ത്യ മുനി വേറെയൊന്നും പറഞ്ഞില്ല" എന്ന് ഞാൻ പറഞ്ഞു. 

"ഇത് തന്നെ നടക്കും, ഇത് നടക്കില്ല എന്ന് അഗസ്ത്യ മുനി പറഞ്ഞില്ലയോ?"

"ഞാൻ അഗസ്ത്യ മുനിയോടൊപ്പം 40 വർഷമായി സംസാരിച്ചു വരുകയാണ്. അദ്ദേഹം എന്താണോ പറഞ്ഞത് ആ വാക്കുകൾ അതേപടി  ഞാൻ നിങ്ങളുടെ പക്കം പറയുന്നു. നിങ്ങളെ പോലെ മറുചോദ്യം ചോദിച്ചു അഗസ്ത്യ മുനിയോട് വാദിക്കുന്ന ശക്തി എനിക്ക് ഇല്ല. അതുകൊണ്ട് വിശ്വസിക്കുകയാണെങ്കിൽ വിശ്വസിക്കുക, ഇല്ലെങ്കിൽ വിട്ടേക്കൂ", എന്ന് പറഞ്ഞു  പെട്ടെന്ന് എൻറെ വാക്കുകൾ ചുരുക്കി.

എന്നോട് അവർക്ക് ദേഷ്യം തോന്നിയത് കൊണ്ട് ഉത്തരം ഒന്നും പറയാതെ അവർ തിരിച്ചുപോയി.

അഞ്ചാമത്തേ ദിവസം രാവിലെ ആ ദമ്പതികൾ വളരെ വിഷാദമായി അവിടെ വന്നു, മുഖത്തിൽ ഒരു പ്രതികരണവുമില്ല.

"എന്ത് പറ്റി", എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യ മുനിയെ മൊത്തമായും വിശ്വസിച്ചാണ് വന്നത്. എന്നാൽ ഞങ്ങൾ നിരാശരായി. ഇന്നലെ എൻറെ മകൾക്കും ആ അന്യ മതത്തിലുള്ള പയ്യനുമായി രജിസ്റ്റർ വിവാഹം നടന്നു, എന്ന് അവർ പറഞ്ഞു.

എത്രയോ പേർക്ക് പല വിധമായ അത്ഭുതങ്ങൾ ചെയ്തു വരുന്നു അഗസ്ത്യ മുനി. ഇവരുടെ കാര്യത്തിൽ മാത്രം എന്തുകൊണ്ടാണ് ഈ പരീക്ഷണം എന്ന് എനിക്ക് തന്നെ സങ്കടം തോന്നി.

ഞാൻ എന്തെങ്കിലും തെറ്റായി പറഞ്ഞുപോയോ, ഇല്ലെങ്കിൽ എന്താണ് തെറ്റായി നടന്നത്, എന്ന് ആലോചിച്ചു നോക്കി.

വിവാഹം എന്തായാലും നടന്നുകഴിഞ്ഞു. ഇനി എന്ത് കാരണം പറഞ്ഞാലും അത് സ്വീകരിക്കില്ല. ഇതിനപ്പുറം അഗസ്ത്യ മുനിയുടെ ജീവ നാഡി ആർക്കും വേണ്ടി നോക്കില്ല, എന്ന് തീരുമാനം എടുത്തു.

എന്നിരുന്നാലും വന്നവർക്കു ഏതെങ്കിലും ഒരു അനുഗ്രഹ വാക്ക് പറയണമല്ലോ എന്ന് കരുതി ഒന്നുകൂടി കുളിച്ചു, പൂജ മുറിയിൽ പ്രാർത്ഥനയ്ക്ക് ശേഷം പകുതി മനസ്സോടെ നാഡി നോക്കുവാൻ തുടങ്ങി.

"വിധി എന്നത് ഒരു അത്ഭുതം തന്നെയാണ്, അതിൽ സിദ്ധന്മാരായ ഞങ്ങൾ മാത്രം വേറിട്ട് നിൽക്കും. ചില ദൈവ രഹസ്യങ്ങൾ ഒറ്റ വാക്യത്തിൽ പറയുവാൻ സാധിക്കില്ല. അഗസ്ത്യനെ, അഗസ്ത്യ മുനിയുടെ പ്രിയപ്പെട്ട പുത്രനായ നീ തന്നെ വിശ്വസിക്കുന്നില്ലെങ്കിൽ പിന്നെ മറ്റുള്ളവർ എങ്ങനെ വിശ്വസിക്കും എന്ന് ഒരു ചോദിച്ചു അദ്ദേഹം.

ഇത് വായിച്ചപ്പോൾ ഞാൻ എൻറെ തെറ്റ് മനസ്സിലാക്കി, അഗസ്ത്യ മുനിയോട് മാപ്പ് ചോദിച്ചു.

പിന്നീട് അഗസ്ത്യ മുനി പറയുവാൻ തുടങ്ങി.........

വന്നിരിക്കുന്ന ആ ദമ്പതികൾ അഗസ്ത്യ മുനി പറഞ്ഞതുപോലെ ഒരു പരിഹാരവും ചെയ്തിട്ടില്ല. ചെയ്തതായി അഗസ്ത്യ മുനിയോട് തന്നെ കള്ളം പറയുന്നു. എന്നിരുന്നാലും നിനക്കായി ഞങ്ങൾ മാപ്പാക്കിയിരിക്കുന്നു. വീട്ടിൽ പോകുവാൻ പറയുക. അവിടെ വീട്ടിൽ മുൻവശം നിന്നുകൊണ്ടിരിക്കുന്ന മകളെയും, മരുമകനെയും ഗൃഹപ്രവേശം ചെയുവാൻ പറയുക. പിന്നീട് അവിടെ ഒരു അതിശയം നടക്കും. ഇതിനപ്പുറമെങ്കിലും പ്രാർത്ഥനയിൽ അവർ വിശ്വസിക്കട്ടെ. പക്ഷേ ഒന്ന്, ആരാണെങ്കിലും അഗസ്ത്യ മുനിയോട് സത്യസന്ധനായി ഇരികുകയാണെങ്കിൽ, ഞാനും സത്യസന്ധമായി അനുഗ്രഹ വാക്കുകൾ പറയും. അല്ലാതെ വഞ്ചിക്കുവാനോ അതോ പരിഷിക്കുവാനോ ശ്രമിക്കുകയാണെങ്കിൽ, അത് അങ്ങനെ തന്നെ അവർക്ക് തിരിച്ചടിക്കും", എന്ന് അനുഗ്രഹ വാക്ക് കൊടുത്തു.

അവരോട് നാഡിയിൽ വന്ന എല്ലാം വാക്കുകളും പറയാതെ, "വീട്ടിൽ പോകുക. മകളും, നിങ്ങളുടെ മരുമകനും അവിടെ വരും, മുഖത്തിൽ വിഷാദമില്ലാതെ, വളരെ ശാന്തമായി നടന്നുകൊള്ളുക. ഒരു അതിശയം അവിടെ നടക്കും", എന്ന് മാത്രം അവരോട് പറഞ്ഞു. 

അവർ എന്താണോ വിചാരിച്ചതു എന്ന് അറിയില്ല, തിരിച്ചുപോയി. സ്വല്പം മനഃസമാധാനമോടെ ഞാൻ ശ്വാസം എടുത്തു. എന്നാൽ ഒരു കാര്യം മാത്രം മനസ്സിലായി. അവർ തീർച്ചയായും അഗസ്ത്യ മുനിയെയോ, അല്ലെങ്കിൽ എന്നെയോ ശകാരിച്ചേ പോയിരിക്കുകയൊള്ളു, അല്ലാതെ അനുമോദിച്ചിരിക്കുകയില്ല.

ഒരു ദിവസം രാവിലെ കതക്ക് മുട്ടുന്ന ശബ്ദം ഞാൻ കേട്ടു. കതക് തുറന്നു നോക്കിയപ്പോൾ ആ ദമ്പതികൾ, അവരോടൊപ്പം അവരുടെ മകളും ഒരു പയ്യനും നിൽക്കുകയായിരുന്നു. വളരെ സന്തോഷത്തോടെ കൈ നിറയെ പഴവും പൂവുമായി അവർ നിൽക്കുകയായിരുന്നു. 

അവരെ അകത്തേക്ക് വിളിച്ചു ഇരുത്തുമ്പോൾ തന്നെ, എന്തെങ്കിലും ഒരു അതിശയം നടന്നിരിക്കും. ഇല്ലെങ്കിൽ ഇവരുടെ മുഖത്തിൽ ഇത്ര മാത്രം സന്തോഷം ഉണ്ടായിരിക്കുകയില്ല, അതുമല്ല എന്നെ തേടി വന്നിരുക്കുകയുമില്ല എന്ന് വിചാരിച്ചു.

അവർ ഒരു മധുരപലഹാരങ്ങൾ നിറഞ്ഞ ബോക്സ് എനിക്ക് തരുന്നതിനൊപ്പം, അഗസ്ത്യ മുനിയെ മനസ്കരിക്കുകയും ചെയ്തു. ഇതോ ഇവൾ എൻറെ മകൾ, അത് എൻറെ മരുമകനും, ഈ മരുമകൻ വേറെ മതത്തിൽ പിറന്നവൻ ആയതുകൊണ്ടാണ്, ഞാൻ ആദ്യം വിസമ്മതിച്ചത്. ഇന്നലെ രാത്രി ഇവർ എൻറെ വീട്ടിൽ വന്നപ്പോൾ ഞാൻ വിളക്ക് നൽകി സ്വീകരിച്ചു. പിന്നീട് മരുമകനോട് സംസാരിച്ചപ്പോൾ അവൻ, എൻറെ അകന്ന ഒരു സഹോദരിയുടെ മകൻ ആണെന്നും, പേര് പ്രശാന്ത് എന്ന് അറിയുവാൻ സാധിച്ചു. 

ആ സഹോദരി കോളേജിൽ പഠിക്കുന്ന സമയത്തു തന്നെ, ആ കാലഘട്ടത്തിൽ തന്നെ വേറെ മതത്തിൽ ഉള്ള ഒരു പയ്യനുമായി വിവാഹം കഴിക്കുകയും, അതിന് ശേഷം സിംഗപ്പൂരിൽ പോകുകയും ചെയ്തു. പിന്നീട് അവളെ പറ്റി ഒരു വിവരവുമില്ല, ഞങ്ങളും അവളെക്കുറിച്ചു ആലോചിച്ചിട്ടില്ല. പിന്നീട് അവൾ തൻറെ ഭർത്താവിനെ ഹിന്ദു മതത്തിലേക്ക് മാറ്റിയിരിക്കുന്നു, ഈ വാർത്തയും ഇന്നലെ ഞങ്ങൾക്ക് പ്രശാന്ത് മൂലം അറിയുവാൻ സാധിച്ചു. 

"വീട്ടിൽ പോകുക അതിശയം നടക്കും എന്ന് അഗസ്ത്യ മുനി പറഞ്ഞു, അതുപോലെ തന്നെ നടക്കുകയും ചെയ്തു. ഇവരെ നിങ്ങൾ തന്നെ അനുഗ്രഹിക്കണം. ഞങ്ങൾ ഏതെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ അതിനും അഗസ്ത്യ മുനി മാപ്പാക്കണം", എന്ന് പറഞ്ഞു അവർ.


പ്രണയ വിവാഹം എന്നത് ജാതി, മതം, ഭാഷ, എന്നതിന്  അപ്പുറമാണെങ്കിലും, മാതാപിതാവിൻറെ മനസ്സ് കുളിരണമെങ്കിൽ അവരുടെ ആഗ്രഹം പ്രകാരം അതാത് മതത്തിൽ തന്നെ വിവാഹം നടക്കണം എന്ന് തോന്നുന്നു. എങ്ങനെയോ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്കുകൾ ഫലിച്ചു, ഞാനും രക്ഷപെട്ടു.

സിദ്ധാനുഗ്രഹം.............തുടരും!

21 September 2017

സിദ്ധാനുഗ്രഹം - 37



ഞാനും രാജ്മോഹനും അവൻറെ സഹോദരിയെന്ന്‌ കരുത്തപ്പെടും പദ്മജയുടെ വീട്ടിൽ പോയപ്പോൾ, പദ്മജയുടെ അച്ഛൻ കതക് തുറന്നു.

ഞാൻ എന്നെ പറ്റി കുറച്ചു അധികമായി പറഞ്ഞു പരിചയപ്പെട്ടു. എന്തുകൊണ്ടെന്നാൽ അദ്ദേഹം എന്നെയോ അതോ അഗസ്ത്യ മുനിയുടെ ജീവ നാഡിയെയോ വിശ്വസിക്കാതെ പുറത്താകാരതല്ലോ അതിനുവേണ്ടിയാണ് അങ്ങനെ പറഞ്ഞത്. 

എൻറെയൊപ്പം വന്ന രാജ്മോഹനെപ്പറ്റി പറഞ്ഞപ്പോൾ അകത്തേക്ക് വരാൻ വേണ്ടി പറഞ്ഞു. 

രക്ഷപെട്ടു എന്ന് മനസ്സിൽ വിചാരിച്ചു.

പിന്നീട് പദ്മജയുടെ അച്ഛൻ തന്നെ സംസാരിക്കുവാൻ തുടങ്ങി. 

"നിങ്ങൾ എന്തിനാണ് വന്നിരിക്കുന്നത്?"

"പദ്മജയെ കാണണം."

"എന്തിനാണ്?"

കഴിഞ്ഞ ജന്മത്തിൽ പദ്മജ ഇദ്ദേഹത്തിന് സഹോദരിയായിരുന്നു എന്ന് അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ വന്നിരുന്നു. ആ സ്നേഹത്തിൽ രാജ്‌മോഹൻ തൻറെ സഹോദരിയെ കാണണം എന്ന് മലേഷ്യയിൽ നിന്നും വന്നിരിക്കുകയാണ്.

ഞാൻ ഇത് ഒട്ടും വിശ്വസിക്കുന്നില്ല, വേറെയേതോ കാരണത്തിലാണ് നിങ്ങൾ രണ്ട് പേരും വന്നിരിക്കുന്നത്. ദയവ് ചെയ്തു വീട് വിട്ടു പുറത്തു പോകുക പെട്ടെന്ന്, എന്ന് ദേഷ്യത്തിൽ ഉത്തരം പറഞ്ഞു.

"സാർ, സത്യത്തിൽ ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ വിശ്വസിക്കുന്നവൻ. എൻറെ സഹോദരി ഇവിടെ വളർന്നുവരുന്ന എന്ന് അറിഞ്ഞപ്പോൾ. അവളെ ഒരു നിമിഷം നോക്കിയിട്ടു പോകാം എന്ന് കരുതിയാണ് ഞാൻ ഇവിടെ വന്നത്. ദയവ്ചെയ്തു തെറ്റിദ്ദരിക്കരുത് എന്ന് പറഞ്ഞു രാജ്‌മോഹൻ.

"ഇങ്ങനെ, എത്ര പേരാണ് ഈ കഥയും പറഞ്ഞു ഇറങ്ങിയിരിക്കുന്നത്തത്? എനിക്ക് ദേഷ്യം വന്നു നിങ്ങളുടെ കഴുത് പിടിച്ചു പുറത്താക്കും മുൻപ് ഈ സ്ഥലം വിട്ടു പോകുക, എന്ന് വളരെ ദേഷ്യത്തിൽ പദ്മജയുടെ അച്ഛൻ പറഞ്ഞു".

ഞാൻ ഭയന്നു, ഒപ്പം രാജ്മോഹനും. ഇങ്ങനെ അസഭ്യമായി അദ്ദേഹം സംസാരിക്കും എന്ന് അവൻ ഒട്ടും പ്രതീഷിച്ചിരുന്നില്ല. അതുകാരണം ഞങ്ങൾക്ക് എന്താണ് അടുത്തതായി സംസാരിക്കണം എന്ന് ഒരു വാർത്ത പോലും വന്നില്ല. 

"നാഡിയാണെന്നുപോലും, മുൻ ജന്മത്തിൽ സഹോദരിയായി പിറന്നുവെന്നുപോലും, അത് പറഞ്ഞു കാണാൻ വന്നിരിക്കുന്നു. ഞങ്ങളുടെ വീട്ടിൽ ഒരു വയസായ ഒരു മുത്തശ്ശി ഉണ്ട്. ഒരേ കിടപ്പിലാണ്. അവർ തന്നെയാണ് എൻറെ മുത്തശ്ശി എന്ന് ആരെങ്കിലും സ്വന്തം പറഞ്ഞു വന്നിട്ടുണ്ടോ"? എന്ന് പദ്മജയുടെ അച്ഛൻ ഒച്ചത്തിൽ നിലവിളിക്കുവാൻ തുടങ്ങി. 

"ഒരു പ്രായമായ പെൺകുട്ടി വീട്ടിൽ ഉണ്ടെങ്കിൽ മതി സഹോദരൻ എന്ന് പറഞ്ഞു പലരും എത്തിച്ചേരും. ഞാൻ ഈ നാട്ടിൽ 20 വർഷമായി താമസിക്കുന്നു, കഷ്ടപ്പെട്ടാണ് സമ്പാദിക്കുന്നത്, എൻറെ സഹോദരൻ എന്ന് പറഞ്ഞു ഒരുത്തനെങ്കിലും ഈ വീട്ടിൽ വന്നിട്ടുണ്ടോ. എന്ത് കൊണ്ട് അഗസ്ത്യ മുനിയുടെ നാഡിയിൽ ഇതൊന്നും വന്നില്ല, പെൺകുട്ടി ഉണ്ടെങ്കിൽ മാത്രമേ വരും എന്ന് തോന്നുന്നു ........നാഡി, ഇനി ആരെങ്കിലും ഇതും പറഞ്ഞു പദ്മജയെ കാണുവാൻ വേണ്ടി വരുകയാണെങ്കിൽ അവർക്കു നല്ല അടി ലഭിക്കും, സൂക്ഷിക്കുക," എന്ന് അദ്ദേഹം പറഞ്ഞു. 

ഇതിനപ്പുറം ഈ വീട്ടിൽ നിൽക്കുകയാണെങ്കിൽ അടി കിട്ടുവാൻ സാധ്യത ഉണ്ട്, ഇതിനപ്പുറം ഒരു നിമിഷം പോലും ഈ വീട്ടിൽ നിൽക്കുവാൻ പാടില്ല എന്ന് കരുതി പെട്ടെന്ന് എണീറ്റു.

രാജ്മോഹന് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല, അവൻ വിയർത്തു നിൽക്കുകയായിരുന്നു, കണ്ണുകൾ കൊണ്ട് അന്ഗ്യം കാണിച്ചു അവനെ പുറത്തേക്ക് വരാൻ പറഞ്ഞു.

തല താഴ്ത്തികൊണ്ട് അവനും പുറത്തേക്ക് വന്നു. ഇതിൽ അതിശയം എന്തെന്നാൽ ഇത്രനേരം ആ മനുഷ്യൻ നിലവിളിച്ചുകൊണ്ടിരിക്കുകയായിരുന്നു. എന്നാൽ ഇതിൽ അതിശയം എന്തെന്നാൽ വീട്ടിലുള്ള ഒരാൾ പോലും ഞങ്ങളെ നോകിയതുപോലുമില്ല. 

അങ്ങനെ നോക്കിയിരുനെങ്ങിൽ, അതിൽ പദ്മജയുടെ മുഖം കാണുവാൻ സാധിച്ചിരുന്നെഗിൽ ഒരു തൃപ്തി ഉണ്ടാകും. 

അന്നേ ദിവസം വൈകുനേരം ഞങ്ങൾ രണ്ട് പേരും ശ്രീരംഗം ക്ഷേത്ര ദർശനത്തിനായി പോയിരുന്നു. അപ്പോൾ രാജ്‌മോഹൻ രാവിലെ നടന്ന സംഭവങ്ങളെ കുറിച്ച് സംസാരിക്കുവാൻ തുടങ്ങി. 

ഇങ്ങനെ അഗസ്ത്യ മുനി നമ്മേ കൈവിടും എന്ന് ഒട്ടും പ്രതീക്ഷിച്ചില്ല എന്ന് എന്നോട് സങ്കടം പ്രകടിപ്പിച്ചു. 

"ഇപ്പോൾ എന്ത് ചെയ്യണം എന്ന് പറയുന്നു ".

"ഇവിടെ ഈ സ്ഥലത്തിൽ വച്ച് തന്നെ ജീവ നാഡി വായിക്കണം."

"എന്തിന്?"

"എനിക്ക് എൻറെ സഹോദരി പദ്മജയെ ഒരു നോക്ക് കണ്ടതിന് ശേഷം മാത്രമേ ശ്രീരംഗം വിട്ടു തിരിച്ചു പോകുവാൻ സാധിക്കൂ."

"ഇല്ലെങ്കിൽ?"

"ഞാൻ അഗസ്ത്യ മുനിയുടെ വാക്ക് വിശ്വസിക്കില്ല. ഇതു വരെ നടന്നതൊക്കെ എല്ലാം ഏതോ ഒരു കെണിയായിരുന്നു, കള്ളമായിരുന്നു എന്ന് മാത്രമേ പുറത്തു പറയൂ."

"അത്രയേഉള്ളുവോ നീ പറഞ്ഞോ, ഇതിൽ എനിക്ക് എന്ത് നഷ്ടം, ഞാൻ എന്ത് അഗസ്ത്യ മുനിയുടെ ഏജന്റാണോ? ഇല്ലെങ്കിൽ നാഡി വായിക്കുന്നത് എനിക്ക് തൊഴിലാണോ? ഇത് കൊണ്ട് ജീവിക്കണം എന്ന് എനിക്ക് തലയിലെഴുത്തു ഇല്ല. എനിക്ക് ജോലി വേറെയുണ്ട് അതിൽ വരുമാനവും ഉണ്ട്" എന്ന് ദേഷ്യപ്പെട്ടു അദ്ദേഹത്തോട് സംസാരിച്ചു.

പൊതുവാകെ ആരുടെയും മനസ്സ് വേദനിപ്പിക്കരുത് എന്നാണ് അഗസ്ത്യ മുനിയുടെ ആഗ്രഹം. അങ്ങനെ തന്നെയാണ് ഞാനും വന്നിട്ടുള്ളതു. എന്നാൽ അന്ന് രാവിലെ പദ്മജയുടെ വീട്ടിൽ നടന്നത് എന്നെ പ്രകോപിപ്പിച്ചു.

ഞാൻ പെട്ടെന്ന് ഇങ്ങനെ സംസാരിക്കും എന്ന് രാജ്‌മോഹൻ ഒട്ടും പ്രതീക്ഷിച്ചില്ല. അപ്പോൾ തന്നെ എന്നോട് മാപ്പ് അപേക്ഷിച്ചു.

"രാജ്‌മോഹൻ ഈ ജീവ നാഡി എനിക്ക് ലഭിച്ചിട്ടുള്ള കല്പവൃക്ഷം. അത് എനിക്ക് അഗസ്ത്യ മുനി തന്ന ഒരു പാരിതോഷികം, മറ്റുള്ളവർക് വായിച്ചു വഴി കാണിക്കണം എന്ന ആവശ്യമില്ല. ഞാൻ തന്നെയാണ് അഗസ്ത്യ മുനിയോട് ചോദിച്ചു മറ്റുള്ളവർക്കുള്ള അനുഗ്രഹ വാക്കുകൾ പറയുന്നത്. ആർക്കൊക്കയോ ആ ഭാഗ്യം ഉണ്ടുവോ അവർക്കു അത് ലഭിക്കും എന്ന് നിനക്ക് അറിയാമല്ലോ."

തല കുലുക്കി സമ്മതം പറഞ്ഞു രാജ്‌മോഹൻ


"നിങ്ങൾ വിചാരിക്കുന്ന സമയത്തിൽ, വിചാരിക്കുന്ന സ്ഥലത്തിൽ ജീവ നാഡി വായിക്കുവാൻ സാധിക്കില്ല, വായിക്കുവാനും പറ്റില്ല. അഗസ്ത്യ മുനിക് മറ്റു പണിയൊന്നുമില്ലേ?"

ക്ഷമിക്കണം സാർ, ഏതോ ഒരു ദേഷ്യത്തിൽ അങ്ങനെ സംസാരിച്ചുപോയി. ഞാൻ സംസാരിച്ചത് തെറ്റുതന്നെയാണ്. അഗസ്ത്യ മുനിയോടും മാപ്പ് അപേക്ഷിക്കുന്നു. അഗസ്ത്യ മുനി പറഞ്ഞതുപോലെ എൻറെ മുൻജന്മം, പേര് എല്ലാം കൃത്യമായി നടന്നു. ആ സന്തോഷത്തിൽ എൻറെ സഹോദരിയും ഇപ്പോൾ തന്നെ കണ്ടുമുട്ടാൻ സാധിക്കും എന്ന സന്തോഷത്തിൽ ഞാൻ സംസാരിച്ചത്. നിങ്ങൾക്ക് എപ്പോൾ ജീവ നാഡി വായിക്കുവാൻ സാധിക്കുമോ അപ്പോൾ വായിച്ചാൽ മതി എന്ന് പറഞ്ഞു രാജ്‌മോഹൻ. 

അവൻറെ കണ്ണുകളിൽ നിറഞ്ഞു, ഞാനും എൻറെ മനസ്സ് ശാന്തമാക്കിയതിന് ശേഷം, ഒപ്പം കൊണ്ടുവന്നിട്ടുള്ള ജീവ നാഡി പിരിച്ചു നോക്കി.

"സഹോദരി ഉള്ള സ്ഥലംപോലും അറിയാതെ ഇരിക്കുകയായിരുന്നു നീ, ഇത് മതി. ഒരു ചെറിയ പരീക്ഷണം നടത്തിയതാണ്. അതിൽ രാജ്‌മോഹൻ അഗസ്ത്യ മുനിയെ അപമാനിച്ചു, മാത്രമല്ല ഇവന് മുൻ ജന്മത്തെ കുറിച് ഒന്നുപോലും പറയാതിരുനെങ്കിൽ എന്ന് തോന്നുന്നു. ഇന്നലെ അഗസ്ത്യ മുനിയെ വാനോളം പുകഴ്ത്തിയവൻ ഇന്ന് ഒട്ടും വിശ്വാസം ഇല്ല എന്ന് പറയുന്നു. എന്ത് ലോകമാണിത്!, എന്ന് അഗസ്ത്യ മുനി പറഞ്ഞു. "മാപ്പ് അപേക്ഷ ചോദിച്ചത് കൊണ്ടും, അത് അഗസ്ത്യ മുനി ഉള്ള്കൊണ്ടത്താലും, അവനെ ക്ഷമിച്ചിരിക്കുന്നു. അവൻ ആഗഹിച്ചത് പോലെ പദ്മജയെ, രാജ്‌മോഹൻ ഇതേ ക്ഷേത്രത്തിൽ കണ്ടുമുട്ടും, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഞാൻ ജീവ നാഡി വായിച്ചുകൊണ്ടിരിക്കുമ്പോൾ എനിക്ക് ചുറ്റും ഒരു കൂട്ടം ജനങ്ങൾ കൂടിനിൽകുന്നത് ഞാൻ പിന്നീടാണ് അറിയുന്നത്. ആ കൂട്ടത്തിൽ നിന്നും ഒരു യുവതിയും, അവളുടെ അമ്മയും ഞങ്ങളെ നോക്കി മുന്നോട്ട് വന്നു.

"സാർ, നിങ്ങൾ രണ്ടു പേരും രാവിലെ ഞങ്ങളുടെ വീട്ടിൽ വന്നിരുന്നു. എൻറെ ഭർത്താവ് ഒരു മനോരോഗിയാണ്. സംശയ ഗുണമുള്ളവൻ. നിങ്ങൾ രണ്ടുപേരെയും അപമാനിച്ചു വിട്ടു. ഞങ്ങളെ മാപ്പാക്കണം."

"നിങ്ങൾ.........."

"ഞാൻ വീട്ടിനുള്ളിൽ ഉണ്ടായിരുന്നു. പദ്മജ സ്കൂളിൽ പോയിരുന്നു. അപ്പോളാണ് നിങ്ങൾ വന്നിരിക്കുന്നത്. എനിക്ക് നിങ്ങൾ ആരാണ് എന്ന് മനസ്സിലായില്ല. നിങ്ങൾ പുറത്തു പോയതിന് ശേഷം എൻറെ ഭർത്താവ് എന്നോട് എല്ലാം പറഞ്ഞതിന് ശേഷം, ഞാൻ എങ്ങനെ അവരെ വിരട്ടിവിട്ടു എന്ന് നോക്കിയോ?", എന്ന് സ്വയം പ്രശംസിച്ചു.

അടുത്ത അര മണിക്കൂറിൽ എന്താണ് അദ്ദേഹത്തിന് തോന്നിയോ എന്ന് അറിയില്ല. അഗസ്ത്യ മുനിയെ അപമാനിച്ചു സംസാരിച്ചുപോയി എന്ന് പലപ്രാവശ്യം എന്നോട് പറയുകയും, അവർ എവിടെയിരുന്നാലും അവരെ വിളിച്ചുകൊണ്ടുവാ. അവരോട് എന്നിക്ക് മാപ്പ് ചോദിക്കണം എന്ന് പുലമ്പികൊണ്ട് പനിപിടിച്ചതുപോലെ അവിടെ കിടക്കുന്നു. എൻറെ കൂടെ എൻറെ വീട്ടിൽ ഒന്ന് വരാൻ സാധിക്കുമോ, എന്ന് അവർ ചോദിച്ചു.

"ഇവൾ ആണ്ണോ പദ്മജ?" എന്ന് ചോദിച്ച.

"അതെ", എന്ന് അവൾ തല കുലുക്കി. രാജ്മോഹന് മുൻജന്മത്തിലുള്ള സഹോദരിയെ കണ്ടുപിടിച്ചതിൻറെ സന്തോഷം, ഉള്ളിൽ ഉണ്ടെങ്കിലും, ആ ക്ഷേത്രത്തിൽ കൂടിയുള്ള കൂട്ടത്തിൽ പെട്ടെന്ന് ധൈര്യമായി സംസാരിക്കുവാൻ സാധിച്ചില്ല.

പദ്മജയും രാജ്‌മോഹൻ നോക്കി, ആ നോട്ടത്തിൽ സഹോദരി - സഹോദരൻ തമ്മിലുള്ള സ്നേഹം തളിരുന്നത് എനിക്ക് കാണുവാൻ സാധിക്കുകയായിരുന്നു.

അവരോടൊപ്പം ഞങ്ങളും പദ്മജയുടെ വീട്ടിൽ പോയെങ്കിലും, പദ്മജയുടെ അച്ഛന്റെ രാവിലെ ചെയ്തുകൂട്ടിയ സംഭവങ്ങളാണ് എനിക്ക് ഓർമിച്ചു നിൽക്കുന്നത്.

ഇപ്പോൾ കൂടി, അദ്ദേഹം മുള്ളുകൊള്ളുന്ന വാക്ക് പറയുകയാണെങ്കിൽ, എന്ത് ചെയ്യും എന്ന ഭയത്തിൽ പതുകെ തന്നെയാണ് ഞാൻ വീട്ടിൽ കയറിയത്.

ഞങ്ങളെ കണ്ടതും, കാലിൽ വീണ് മാപ്പ്‌അപേഷിച്ചു പദ്മജയുടെ അച്ഛൻ. എന്തിനാണ് എന്ന് ചോദിച്ചപ്പോൾ, ഏതോ ഒരു ശക്തി എൻറെ കണ്ണ് മുന്നിൽ തോന്നി. ഞാൻ അഗസ്ത്യ മുനി സഹോദരിയെയും - സഹോദരനെയും പിരിക്കുന്നുവോ! ഇത് ന്യായമാണോ, എന്ന് അദ്ദേഹം ചോദിച്ചതിന് ശേഷം മറഞ്ഞുപോയി. അപ്പോളാണ് ഞാൻ ദേഷ്യത്തിൽ നിങ്ങളെയും, അഗസ്ത്യ മുനിയെയും എന്തൊക്കെയോ പറഞ്ഞു പുറത്താക്കിയത് ഓർമ്മവന്നു . ഇപ്പോൾ നിങ്ങൾ തന്നെ എൻറെ വീട്ടിൽ വന്നിരിക്കുന്നത്, എന്നെ അനുഗ്രഹിക്കുക. അപ്പോൾ മാത്രമേ എൻറെ മനസ്സ് ശാന്തമാകുകയൊള്ളു. ഞാനും അങ്ങനെതന്നെ ചെയ്തു.

പിന്നീട് അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ വന്നത് ഞാനും, രാജ്മോഹനും, പദ്മജയ്ക്കും അവളുടെ അച്ഛനോടും, അമ്മയോടും പറഞ്ഞു. അവർ ആശ്ചര്യപെട്ടുപോയി. ഇന്ന് രാജ്മോഹന്റെ അനിയത്തിയായ പദ്മജ സിംഗപ്പൂരിൽ ഒരു കോടിശ്വരി. രാജ്‌മോഹന്റെ സമ്പത്തിന് പദ്മജയാണ് അവകാശി. 


സിദ്ധാനുഗ്രഹം.............തുടരും!

14 September 2017

സിദ്ധാനുഗ്രഹം - 36




"സാർ, എനിക്ക് വേറെയൊന്നും അറിയണമെന്നില്ല. ഇതിന് മുൻപിലത്തെ ജന്മം ഞാൻ എവിടെയാണ് പിറന്നത് മാത്രമല്ല എങ്ങനെയാണ് ജീവിച്ചിരുന്നത്. ഇപ്പോൾ ആ സ്ഥലം എവിടെയാണ് ഉള്ളത്. എൻറെ കൂടെപിറന്നവർ ആരെല്ലാം? അവരെല്ലാം ഇപ്പോൾ ഈ ജന്മത്തിലും പിറന്നിട്ടുണ്ടോ? അങ്ങനെയെങ്കിൽ ഞാൻ അവരെ കണ്ട് സംസാരിക്കുവാൻ സാധിക്കുമോ?...........

"ഇത് മാത്രം അഗസ്ത്യ മുനി പറഞ്ഞുതന്നാൽ മതി. അതിനുവേണ്ടി എത്ര ദിവസം വേണമെങ്കിൽ ഞാൻ കാത്തിരിക്കാം. അഗസ്ത്യ മുനിയോട് ചോദിച്ചു പറയാമോ?" എന്ന്  തൊഴുകൈയോടെ ഒരു യുവാവ് ചോദിച്ചു.

ഇങ്ങനെയുള്ള ചോദ്യങ്ങൾ എനിക്ക് പുതിയതല്ല, ഇത്ര വർഷങ്ങളുടെ അനുഭവത്തിൽ ഇത്തരം ചോദ്യങ്ങൾക്കും അഗസ്ത്യ മുനി ഉത്തരം നൽകിട്ടുണ്ട്. 

മുൻ ജന്മത്തെ കുറിച്ച് മനസ്സിലാകുന്നത് കൊണ്ട് ഇവന് എന്ത് നേട്ടം, എന്ന് ഞാൻ ആലോചിച്ചു.

ഞാൻ ആലോചിക്കുന്നത് കണ്ടു തെറ്റിദ്ധരിച്ചവൻ, ഇന്ന് വേണ്ട സാർ, താങ്കൾക്കു എപ്പോൾ സമയം ലഭിക്കുമോ, അപ്പോൾ എന്നെ അറിയിക്കുക, ഞാൻ വരാം എന്ന് പറഞ്ഞു ഒരു വിസിറ്റിംഗ് കാർഡ് കൊടുത്തു.

മലേഷ്യയിൽ താമസിക്കുന്ന അവൻറെ പേര് രാജ്‌മോഹൻ. പല കോടിക്ക് സമ്പത്തുള്ളവൻ. അച്ഛൻ, ഇവൻറെ പേരിൽ എല്ലാം സമ്പത്തുകളും എഴുതി വച്ചു, അസുഖം കാരണം സമീപകാലത്തു മരിച്ചുപോയി.

അവൻറെ അമ്മയോ പല വർഷങ്ങൾക്കു മുൻപേ മരിച്ചുപോയതുകൊണ്ട്, അവൻറെ സമ്പത്തുകളെ അവൻറെ ബന്ധുക്കളിൽ ചിലർ ആഗ്രഹിച്ചു അവനെ അവരുടെ വലയിൽ കൊണ്ട് വരാൻവേണ്ടി ശ്രമിക്കുകയാണ്. എന്നാൽ രാജ്‌മോഹൻ ആണെങ്കിൽ ആത്മീയതയിലും, ജീവ നാഡിയിലും വിശ്വാസം ഉള്ളതുകൊണ്ട് ഭൂരിപക്ഷ സമയവും തമിഴ് നാട്ടിൽ സമയം ചിലവഴിക്കുന്നതായി അവൻ എന്നോട് പറഞ്ഞു.

അവന് വേണ്ടി ഉത്തരം പറയുന്നതിൽ എനിക്ക് സമയത്താമസമില്ല, എന്നാൽ പല വിധത്തിലുള്ള ധർമ്മ സങ്കടത്തിലാണ് അവൻ ഇരിക്കുന്നത് എന്ന് എനിക്ക് മനസ്സിലായി. 

"എന്തിനാണ് മുൻ ജന്മത്തിലുള്ള വിവരങ്ങളെ കുറിച്ച് അറിയുവാൻവേണ്ടി ആഗ്രഹിക്കുന്നത്," എന്ന് ഞാൻ ചോദിച്ചു.

"അവരുടെ മുഖം കാണണം, ആ സഹോദര - സഹോദരിയോടൊപ്പം ഒന്നായി ആഹാരമെങ്കിലും കഴിച്ചിട്ട് ആനന്ദമായി സംസാരിച്ചു ഒരു ദിവസമെങ്കിലും സന്തോഷമായി കഴിയണം", എന്ന് പറഞ്ഞു അവൻ.

"പിന്നീട്".

"അവർക്കു പണം ആവശ്യമുണ്ടെങ്കിൽ, അവർ സങ്കടത്തിലാണെങ്കിൽ, അവർക്കു മലേഷ്യയിലുള്ള സമ്പത്തു വിറ്റിട്ട് സഹായിക്കണം, എനിക്ക് അച്ഛൻ - അമ്മയില്ല. കൂടെപിറന്നവർ ആരുമില്ല, എനിക്ക് എൻറെ കഴിഞ്ഞ ജന്മത്തെ കുറിച്ച് അറിയണം. അത്ര മാത്രമെയുള്ള", എന്ന് പറഞ്ഞു ആ യുവാവ്.

"അഗസ്ത്യ മുനിയോട് എന്ത് വന്നാലും ആദ്യം അനുമതി ചോദിക്കാം, അദ്ദേഹം സമ്മതിക്കുകയാണെങ്കിൽ ഇവന് നാഡി വായിക്കാം എന്ന് കരുതി. 

ഒരു സമയം അഗസ്ത്യ മുനി സമ്മതിക്കുന്നില്ലെങ്കിൽ, "സാർ, എനിക്ക് ഇതിനെ കുറിച്ച് അറിയില്ല, വേറെ എവിടെയെങ്കിലും നോക്കികൊള്ളുക" എന്ന് പറഞ്ഞു അദ്ദേഹത്തെ അയക്കാം എന്ന് തീരുമാനിച്ചു. അഗസ്ത്യ മുനിയെ പ്രാർത്ഥന ചെയ്തതിന് ശേഷം ജീവ നാഡി നോക്കാൻ തുടങ്ങി.

"ഈ രാജ്മോഹനും, അഗസ്ത്യ മുനികും കഴിഞ്ഞ ജന്മം മുതൽക്കേ നന്നായി അറിയും. അതുകൊണ്ട് അനുഗ്രഹവാക്കുകൾ പറയാം. പക്ഷേ ഇവിടെ വച്ച് അല്ല. ഒരു പുണ്യ നദിയിൽ, മുട്ടോളം വെള്ളം ഒഴുകുന്ന പാകത്തിൽ, വെളുപ്പിന് ബ്രാഹ്മമുഹൂർത്തത്തിൽ പറയാം", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇത് കേട്ടതും അവന് വളരെ സന്തോഷമായി.

ചില മാസങ്ങൾക്ക് ശേഷം ഞാൻ അഗസ്ത്യ മുനിയുടെ ജീവ നാഡിയുമായി കാവേരി നദിയുടെ തീരത്തേക്ക് പുറപ്പെട്ടു. അവനും വന്നു, അവൻറെ മനസ്സിൽ കാണാത്ത ഏതോ കണ്ട സന്തോഷം.

എനിക്കോ ഇതിൻറെ അനന്തരഫലങ്ങൾ നന്നായി പര്യവസാനിക്കണം എന്ന ഭയം ഉണ്ടായിരുന്നു. 

അതിരാവിലെ നേരം, കുളിർമയായ കാറ്റ്, കാവേരി നദിയുടെ വെള്ളം ഞങ്ങളെ നടുക്കുകയാണ്, എന്ന് എന്നരിന്നാലും ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"ഇവൻറെ പേര് സുന്ദരം. മുൻ ജന്മത്തിൽ ഇതേ പേരിൽ തിരുവരംഗം എന്ന ദേശത്തിൽ (ശ്രീരംഗം), പതിമൂനാം നമ്പർ വീട്ടിൽ മിഥുന മാസം പതിനെട്ടാം തിയതി പകൽ 12 മണിക് ജനനം കൊണ്ടു. ഇവൻറെ അച്ഛന്റെ പേര് വെങ്കടവൻ. അമ്മയുടെ പേര് അമൃതവല്ലി. ഇവൻറെ കൂടപ്പിറന്നതു ഒരു സഹോദരി അവരുടെ പേര് പദ്മ. വളരെ സാധാരണ കുടുംബമായിരുന്നു. വൈദീഹമായിരുന്നു (പുരോഹിതന്മാർ) തൊഴിൽ. 

പദ്മയുടെ പതിനാറാം വയസ്സിൽ തന്നെ ഒരാൾക്ക് രണ്ടാമത്തെ ഭാര്യയായി വിവാഹം ചെയ്തുകൊടുത്തു. അമ്മായിയമ്മയുടെ പീഡനത്തിന് കാരണമായ പദ്മ, വളരെ ചെറു പ്രായത്തിൽ തന്നെ മാനസികരോഗം പിടിപെട്ട് മരിച്ചുപോയി.

സഹോദരിയുടെ മരണം കാരണം മനസ്സ് ഉടഞ്ഞുപോയ സുന്ദരം, ആരോടും പറയാതെ വീട്ടിൽനിന്നും ഓടിപോയ സുന്ദരം കര സേനയിൽ ചേർന്നു. പല വർഷങ്ങൾ സേവനം ചെയ്തു, ആഘാതത്തിൽ വേർപെട്ട സഹോദരിയുടെ ദുഃഖം കാരണം അവൻ വിവാഹം കഴിച്ചില്ല. 

ഈ കാലഘട്ടത്തിലും സുന്ദരം അവൻറെ അച്ഛനെയും അമ്മയെയും ഒന്ന് നോക്കുകയോ, അതോ വിളിക്കുകയോ ചെയ്തിട്ടില്ല. അവരുടെ മനസ്സ് വേദനിച്ചു. തൻറെ മകൻ ഒരുനേരം പോലും നോക്കാത്തതിന്റെ വേദനയിൽ അവർ ഓരോരുത്തരായി അന്തരിച്ചു.

അവരുടെ മനസ്സ് വേദനിച്ചു സുന്ദരത്തെ വിചാരിച്ചു ശാപം ഇട്ടിരുന്നതാൽ, ഇന്ന് സുന്ദരമായ ഈ രാജ്‌മോഹൻ തൻറെ മാതാപിതാവിനെ വേർപെട്ട് സ്നേഹത്തിനായി അലയുന്നു. മുൻജന്മത്തിൽ ചെയ്ത പാപം ഈ ജന്മത്തിൽ രാജ്മോഹനെ തിരിച്ചടിക്കുന്നു, എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

ജീവ നാഡിയിൽ നിന്നും കണ്ണ് മാറ്റിയപ്പോൾ രാജ്‌മോഹൻ ഞാൻ നോക്കി. അവനെ ഇത് കേട്ടതും കഴിഞ്ഞ ജന്മത്തിൽ തൻറെ അച്ഛനെയും അമ്മയേയും വേദനപെട്ടതിനെ കുറിച് ആലോചിച്ചു കരയുകയായിരുന്നു.

രാജ്‌മോഹൻ സമാധാനമായി വരുന്നതുവരെ ഞാൻ കാത്തുനിന്നു. പിന്നീട് വീണ്ടും ജീവ നാഡി നോക്കുവാൻ തുടങ്ങി.

"വളരെ വർഷങ്ങൾക്കു ശേഷം കര സേനയിൽ നിന്നും വന്ന സുന്ദരം, മാതാപിതാവ് ആന്തരിച്ചതും, അവർ ജീവിച്ചിരുന്ന വീട് വേറെ ഒരാൾ വാങ്ങിയതായും അവിടെ താമസിച്ചിരിക്കുന്നതായും അറിഞ്ഞു. ഇത് അവനെ വിഷമത്തിലാക്കി, കാലുകൾ സഞ്ചരിച്ച വഴികൾകൂടി അവൻ അലഞ്ഞുതിരിഞ്ഞു അവസാനം തിരുവരംഗത്തിൽ മരിച്ചു. ഇപ്പോൾ രാജ്‌മോഹനായി വീണ്ടും പിറന്നിരിക്കുന്നു," എന്ന് രണ്ടാമത്തെ ഭാഗം വിവരിച്ചു.

ഇത്രയും കാത്തുകൊടുത്തു കേട്ടുനിന്ന രാജ്‌മോഹൻ "ഞാൻ എപ്പോഴാണ് മരിച്ചത്" എന്ന് അഗസ്ത്യ മുനിയോട് ചോദിക്കുവാൻ സാധിക്കുമോ? എന്ന് ചോദിച്ചു.

ഇത് എനിക്ക് ദേഷ്യമുണ്ടാക്കി, എന്നിരുന്നാലും ഞാൻ സമാധാനമായി ജീവ നാഡി വായിച്ചു.

"പിൻഗൽ വർഷം, മകര മാസം, വിശാഖം നക്ഷത്രത്തിൽ രാവിലെ 11 മണിക്", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"അവൻ ഏതോ ഒരു കണക്കിട്ടു നോക്കിയതിനു ശേഷം, കൃത്യമായി 10 മാസങ്ങൾക് ശേഷം അതെ വിശാഖം നക്ഷത്രത്തിൽ നാലാം പാദത്തിൽ രാവിലെ 11 മണിക് ഞാൻ സിംഗപ്പൂരിൽ പിറന്നു. എത്ര കൃത്യമായി ഇരിക്കുന്നു", എന്ന് അതിശയിച്ചുപോയി അവൻ!

അതായത് സുന്ദരമായി മുൻ ജന്മത്തിൽ പിറന്ന അവൻ, മരിച്ച ദിവസം അഗസ്ത്യ മുനി പറഞ്ഞപ്പോൾ - അവൻ മരിച്ച പത്താമത്തെ മാസം ഇപ്പോൾ അതെ നക്ഷത്രത്തിൽ അവസാന പാദത്തിൽ അടുത്ത നിമിഷത്തിൽ പിറന്നിരിക്കുന്നു," എന്ന അഗസ്ത്യ മുനിയുടെ വിവരണം ശെരിയായിരുന്നു.

എനിക്ക്‌ തന്നെ ഈ വിഷയം അതിശയിപ്പിച്ചു. ഇത് എങ്ങനെ സാധിക്കും എന്ന് ഒന്നുകൂടി വായിക്കുവാൻ തുടങ്ങി. എന്നോട് കോപിച്ച അഗസ്ത്യ മുനി, ഉടൻ തന്നെ എന്നോട് .............

"അഗസ്ത്യ മുനിയിൽ വിശ്വാസം ഇല്ലെങ്കിൽ ഇന്നു തന്നെ ഇവൻറെ നഗരത്തിൽ ചെന്ന് മരണവും / ജനനവും രജിസ്റ്റർ എടുക്കുന്ന ഓഫീസിൽ ചെന്ന് പരിശോദിച്ചു നോക്കാം", എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

ഈ വിവരങ്ങൾ അഗസ്ത്യ മുനി എനിക്ക് തന്ന പ്രഹരങ്ങളാണ് എന്നത് സത്യം.

അതിന് ശേഷം കൂടി അഗസ്ത്യ മുനി തുടർന്നു.

"മുൻ ജന്മത്തിൽ ഇവൻറെ സഹോദരിയായി പിറന്ന പദ്മ ഈ ജന്മത്തിലും ഇതേ ശ്രീരംഗത്തിൽ ............. തെരുവിൽ നാലാമത്തെ വീട്ടിൽ പിറന്നു വരുന്നു. അവൾക്കു ഇപ്പോൾ വയസ്സ് 19. ഇപ്പോൾ അവളുടെ പേര് പദ്മജ ..........ഇതും വേണമെങ്കിൽ പരീക്ഷിച്ചു നോക്കുക,"എന്ന് അഗസ്ത്യ മുനി പറഞ്ഞു.

ഇത് എത്ര പേര് വിശ്വസിക്കുന്നുവോ അതോ ഇല്ലയോ, ഞാൻ മൊത്തമായും വിശ്വസിക്കുന്നു എന്ന് പറഞ്ഞു രാജ്‌മോഹൻ ഒപ്പം രജിസ്റ്റർ ഓഫീസിൽ അന്നേദിവസം തന്നെ പോകണം എന്ന ഒരു അഭ്യർത്ഥനയും വച്ചു.

അടുത്ത ദിവസം രാവിലെ 11 മണിക് ഞാനും അവനും ഒരുമിച്ചു.

ശ്രീരംഗത്തിൽ ഉള്ള ജനന / മരണ രജിസ്റ്റർ ഓഫീസിൽ ചെന്ന്, സുന്ദരം എന്ന പേരുള്ള ഒരാൾ, പിൻഗൽ വർഷം, മകര മാസം വിശാഖം വർഷത്തിൽ മരിച്ചുവോ? അതിനുള്ള രേഖകൾ പതിച്ചിട്ടുണ്ടോ? എന്ന് ചോദിച്ചു.

വളരെ കഷ്ടപ്പെട്ട്,  ആ രജിസ്റ്റർ ഓഫീസ് കണ്ടുപിടിച്ചു നോക്കിയപ്പോൾ, കൂട്ടക്ഷരത്തിൽ എഴുതപെട്ട എഴുത്തിൽ  സുന്ദരം എന്ന് മരണം നടന്ന ദിവസവും, സമയവും എഴുതപ്പെട്ടിരുന്നു.

സുന്ദരത്തെപറ്റി എഴുതപെട്ട വിവരങ്ങൾ വളരെ അതിശയം തന്നെ.

ഇങ്ങനെയൊക്കെ മറ്റും അഗസ്ത്യ മുനി പറയുമോ? എന്ന് എന്നോട് ഞാൻ തന്നെ ചോദിച്ചു അതിശയിച്ചുപോയി.

ഇത് എല്ലാർക്കും ലഭിക്കുന്ന ഭാഗ്യമാണോ? എന്നത് അവരവരുടെ ഭാഗ്യവും അഗസ്ത്യ മുനിയുടെ കാരുണ്യം കൊണ്ട് എന്ന് മാത്രമേ പറയുവാൻ സാധിക്കൂ.

ഒരു പ്രധാനമായ കാര്യം ചെയ്തതിനു ശേഷം രാജ്‌മോഹൻ ചോദിച്ചു, "അടുത്തതായി എൻറെ സഹോദരിയായ പദ്മജയെ കാണണം". എനിക്ക് ഒരു സഹായമായി വരുക എന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.

എനിക്കും പദ്മജയെ കാണണം എന്ന ഒരു ആഗ്രഹം ഉണ്ടായിരുന്നു. പദ്മജയും, രാജ്മോഹനും  മുൻ ജന്മത്തിൽ സഹോദരി - സഹോദരന്മാരാണെന്ന് എന്ന് അഗസ്ത്യ മുനിയാണ് പറഞ്ഞത്. ഇതു എനിക്കല്ലാതെ വേറെയാർക്കും അറിയില്ല, എന്ന പക്ഷം ഈ അവസ്ഥയിൽ രാജ്‌മോഹൻ, പദ്മജയുടെ വീട്ടിൽ പോയതിനു ശേഷം ഞാൻ തന്നെയാണ് മുൻ ജന്മത്തിൽ നിൻറെ സഹോദരൻ എന്ന് പറഞ്ഞാൽ വിശ്വസിക്കുമോ എന്ന ഒരു സംശയം ഉണ്ടായി.

മറ്റും ഒരു യുവതിയോട് തകരാറു ചെയുവാൻ വന്നിരിക്കുകയാണ് എന്ന് പറഞ്ഞു അവനോടൊപ്പം എന്നെയും നാട്ടുകാർ പ്രഹരിക്കും.

സത്യത്തിൽ മുൻ ജന്മത്തിൽ ആരെങ്കിലും വന്നു ഞാനാണ് എൻറെ സഹോദരൻ എന്ന് പറയുകയാണെങ്കിൽ ഈ ഞാൻ പോലും വിശ്വസിക്കുകയില്ല. അടുത്ത നിമിഷം പോലീസിൽ കംപ്ലൈന്റ്റ് ചെയ്യും അവൻറെ പേരിൽ. അങ്ങനെയുള്ളപ്പോൾ ഞാൻ രാജ്‌മോഹനൊപ്പം പദ്മജയുടെ വീട്ടിൽ പോയാൽ എന്ത് നടക്കും എന്ന് ആലോചിച്ചു നോക്കി. അടിവയറ്‌ വേദയെടുക്കുവാൻ തുടങ്ങി.

"പദ്മജയുടെ വീട്ടിൽ രാജ്‌മോഹനൊപ്പം ഞാൻ പോകുന്നത് ശെരിയല്ല. പതുകെ മാറിനിൽകുന്നത് തന്നെ എന്ന് മനസ്സിലാക്കി. വേണമെങ്കിൽ രാജ്‌മോഹൻ മാത്രം പോകട്ടെ, എന്താണ് നടക്കുന്നത് എന്ന് നോകാം," എന്ന് വിശ്വസിച്ചു.

എന്നാൽ വിധി ആരെയാണ് വെറുതെവിടുന്നത്. രാജ്‌മോഹൻ എന്നെയും കൂടെ കൊണ്ടുപോകുന്നതിൽ വളരെ ഉത്സാഹം കാണിച്ചു. മൊത്തമായും അകപ്പെട്ടു എന്ന് മനസ്സിലായി.


സിദ്ധാനുഗ്രഹം.............തുടരും!

07 September 2017

സിദ്ധാനുഗ്രഹം - 35




"എൻ്റെ ഭർത്താവ് ഒരു നല്ല വ്യക്തി ആകുമോ? അതോ ഇല്ലയോ? പ്രായപൂർത്തിയായ ഞങ്ങളുടെ മകൾ വീട്ടിൽ ഉണ്ട്. അവൾക് എപ്പോൾ കല്യാണം നടക്കും? അതോ ഇങ്ങനെ തന്നെ കാലം കഴിഞ്ഞു പോകുമോ? ഇത് മാത്രം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക". എന്ന് നിറഞ്ഞ കണ്ണുകളുമായി ഒരു 50 വയസ്സ് പ്രായം വരുന്ന ഒരു സ്ത്രീ എന്നോട് ചോദിച്ചു.

ജീവ നാഡി ഏട് എടുക്കുംമുൻപേ കലണ്ടർ നോക്കിയപ്പോൾ, കാർത്തിക നക്ഷത്രം കാണുവാൻ സാധിച്ചു. മാത്രമല്ല തിഥി അഷ്ടമിയായിരുന്നു. ഈ ദിവസങ്ങളിൽ കഴിവതും ഞാൻ ജീവ നാഡി നോക്കാറില്ല. കാരണം നല്ല വാക്കുകൾ ലഭിക്കാറില്ല, പോരാത്തതിന് അഗസ്ത്യ മുനിയുടെ കോപത്തിന് പാത്രമാക്കുകയും ചെയ്യും. 

ആ സ്ത്രീയെ നോക്കി. ദുഃഖം കാരണം അവരുടെ കണ്ണുകൾ ചുവന്നിരുന്നു. കഴുത്തിൽ താലി മാത്രമേ ഉണ്ടായിരുന്നുള്ളു. ഒരു സാധാരണ സാരി ഉടുത്തിരുന്ന, അവരുടെ ബ്ലൗസ് വളരെ അഴുക്ക് പുരണ്ടതായിരുന്നു. നെറ്റിയിൽ കുങ്കുമം മറ്റും വിഭൂതി, മാത്രമല്ല അവിട - അവിടയായി തലയിൽ വെളുത്ത മുടി കാണുവാൻ സാധിച്ചിരുന്നു. കാതിൽ കമ്മലിന് പകരം ഒരു ഈർക്കിൽ കുത്തിവച്ചിരുന്നു. 

കൈയിൽ കുപ്പിവള കാണുവാൻ സാധിച്ചു. ചെരുപ്പ് മേടിക്കുവാൻ സാമ്പത്തികം ഇല്ല എന്ന് തോനുന്നു. അവരുടെ കാലിൽ ചെരുപ്പ് ഇട്ടിട്ടു പല വർഷങ്ങൾ ആയിരിക്കണം എന്ന് തോന്നുന്നു.

ഇങ്ങനെയുള്ള ആ സ്ത്രീക്കുവേണ്ടി എങ്ങനെയായാലും സഹായിക്കണം എന്ന് ഞാൻ തീരുമാനിച്ചു. അതു കാരണം ആ സ്ത്രീയെ ആദ്യം സമാധാനപ്പെടുത്തണം എന്ന് ആലോചിച്ചു.

അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

അഷ്ടമി, നവമി, ഭരണി, കാർത്തിക എന്നീ ദിവസങ്ങളിൽ താങ്കൾ അനുഗ്രഹ വാക്കുകൾ പറഞ്ഞുകൂടേ. ഭഗവാന് എല്ലാം ദിവസങ്ങളും നല്ല ദിവസങ്ങൾ ആണല്ലോ, ഈ ഭൂമിയിലുള്ള ജനങ്ങൾ എന്ത് പാപമാണ് ചെയ്തത്? ഇതിനപ്പുറമെങ്കിലും താങ്കൾ മനസ്സ് കനിഞ്ഞു ഈ സ്ത്രീക്കുവേണ്ടി അനുഗ്രഹ വാക്കുകൾ പറയണം, എന്ന് പ്രാർത്ഥിച്ചു നാഡി നോക്കിയപ്പോൾ, ഇത്ര പ്രാർത്ഥന ചെയ്തിട്ടും അഗസ്ത്യ മുനി കനിയാത്തതു കാരണം, എനിക്ക് സ്വല്പം ദേഷ്യം വന്നു.

മുൻപ് സാഹിത്യ ലിപിയിൽ വാക്ക് പറഞ്ഞിരുന്ന അഗസ്ത്യ മുനി, പിന്നീട് നമ്മൾ സംസാരിക്കും തമിഴ് മൊഴിയിൽ അനുഗ്രഹ വാക്കുകൾ പറയുവാൻ തുടങ്ങി. ഇനി, അഷ്ടമി, നവമി, ഭരണി കാർത്തിക എന്നീ ദിവസങ്ങളിൽ പാവപെട്ട ജനങ്ങൾക് വേണ്ടി അനുഗ്രഹ വാക്കുകൾ തീർച്ചയായിട്ടും പറയണമെന്ന് ഞാൻ ഒന്നുകൂടി പ്രാർത്ഥിച്ചു.

അഗസ്ത്യ മുനി എന്ത് വിചാരിച്ചുവോ എന്ന് അറിയില്ല, പെട്ടെന്ന് അനുഗ്രഹ വാക്കുകൾ തരാൻ വേണ്ടി മുൻവന്നു, അതോടൊപ്പം ചില വ്യവസ്‌ഥകളും കൊണ്ടുവന്നു. 

അനുഗ്രഹ വാക്കുകൾ ഞാൻ പറഞ്ഞെങ്കിലും ഇതിന് ബ്രഹ്മദേവനും സമ്മതിക്കണം. ഇതിനായി അഗസ്ത്യ മുനിയുടെ പ്രിയ പുത്രനായ നീ അഷ്ടമി, നവമി, ഭരണി, കാർത്തിക നക്ഷത്രം തോറും ആർകെങ്കിലും വേണ്ടി ജീവ നാഡി നോക്കണമെങ്കിൽ അന്നേദിവസം വെളുപ്പിന് ബ്രഹ്മദേവനെ പ്രാർത്ഥിച്ചു 25000 പ്രാവശ്യം ചില മന്ത്രങ്ങൾ ഉരുവിട്ടു അദ്ദേഹത്തിൻറെ സമ്മദം വാങ്ങുകയാണെങ്കിൽ, അഗസ്ത്യ മുനിക് അനുഗ്രഹ വാക്ക് നൽകുന്നതിൽ എതിർപ്പൊന്നുമില്ല, എന്ന് പറഞ്ഞു.

ആദ്യം ഇത് കേട്ടപ്പോൾ ഞാൻ ആശ്ചര്യപെട്ടുപോയി. ഒന്നാ, രണ്ടാ, ഇരുപത്തിഅഞ്ചച്ചയിരം പ്രാവശ്യം മന്ത്രം ഒരുവിടണം എന്ന് പറഞ്ഞാൽ അത് നിസ്സാരമാണോ? അതും ബ്രഹ്മ മുഹൂർത്ത നേരത്തിൽ ഇങ്ങനെ ഉരുവിട്ട് തീർക്കുവാൻ സാധിക്കും?

ആലോചിച്ചു നോക്കി, ഇത് എന്നെ കൊണ്ട് സാധിക്കുമോ? എന്നത് അറിയില്ല.

ഒന്നുകൂടി അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു, "ഇതുപോൽ ഉള്ള മന്ത്രങ്ങൾ 1000 അല്ലെങ്കിൽ 2000 പ്രാവശ്യം പറഞ്ഞാൽ പോരെ? ബ്രഹ്മമുഹൂർത്തത്തിൽ പറയുവാനുള്ള മന്ത്രങ്ങളുടെ ആവർത്തിയിൽ എണ്ണം കുറച്ചു തരണം", എന്ന്.

ആദ്യം പറ്റില്ല എന്ന് പറഞ്ഞ അഗസ്ത്യ മുനി, അഷ്ടമി, നവമി, ഭരണി, കാർത്തിക ദിവസങ്ങളിൽ അനുഗ്രഹ വാക്കുകൾ പറയാം, എന്നാൽ 10000 പ്രാവശ്യം ആ ദേവ മന്ത്രങ്ങൾ ജപിക്കണം എന്ന നിഗമനത്തിലെത്തി.

"അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തി, നമസ്കരിച്ചതിന് ശേഷം", ആ സ്ത്രീക്കുവേണ്ടി ജപിക്കുവാൻ ആരംഭിച്ചു.

പത്തായിരം പ്രാവശ്യം അഗസ്ത്യ മുനി പറഞ്ഞ ആ ദേവ മന്ത്രം ഉരുവിട്ടതിന്‌ ശേഷം ആ പാവപെട്ട സ്ത്രീക്കുവേണ്ടി ബ്രഹ്മദേവൻറെ അനുമതിയോടെ അഗസ്ത്യ മുനി അനുഗ്രഹ വാക്ക് പറയുവാൻ ആരംഭിച്ചു.

തഞ്ചാവൂരിൽ ഉള്ള ഒരു ചെറിയ ഗ്രാമത്തിൽ താമസിച്ചു, അടുത്തുള്ള ദേവി ക്ഷേത്രത്തിൽ പുരോഹിതനായിരുന്ന ഈ സ്ത്രീയുടെ ഭർത്താവ്. നന്നായി പഠിച്ചിരുന്നില്ല. ഈശ്വരനെ മാത്രം വിശ്വസിച്ചു, ചെറിയ വരുമാനത്തോടെ, ആ ചെറിയ ഗ്രാമത്തിൽ വളർന്നു വന്ന അവർക്കു, ഒരു ഐശ്വര്യമുള്ള പെൺകുട്ടി ജനിച്ചു. 

ഭാഗ്യത്തോടെ വളരുവാൻവേണ്ടിയുള്ള ആ കുഞ്ഞു, ദാരിദ്യത്തിൽ പിറന്നത് കാരണം എല്ലോരും ആ പുരോഹിതനെ കൈവിട്ടു. അവരെ ചേർന്നവർ എല്ലോരും ജീവിതമാർഗത്തിനായി  ആ ഗ്രാമം വിട്ടു പുതിയ സ്ഥലങ്ങളിൽ പോയി തുടങ്ങി.

വാനുമാനമില്ല, ക്ഷേത്രത്തിൽ ശമ്പളമില്ല, വസ്തുവോ അതോ വീടോ ഇല്ല. ക്ഷേത്രത്തിന് സ്വന്തമായുള്ള ഒരു മൺവീട്ടിൽ താമസിച്ചിരുന്ന പുരോഹിതൻ ആ ക്ഷേത്രത്തിലുള്ള ദേവി പൂർണമായി വിശ്വസിച്ചു, എന്നെകിലും ഒരു ദിവസം ആ ദേവി ഒന്ന് കണ്ണ് തുറന്ന് നോക്കില്ലേ? ഇതിൽനിന്നും ഒരു രക്ഷ ലഭിക്കില്ലേ? എന്ന് ചിന്തയിൽ ദിവസങ്ങൾ എണ്ണി കഴിച്ചിരുന്നു.

ആര് എന്ത് പറഞ്ഞാലും ഒന്നും വകവയ്ക്കാതെ, അതെ ഗ്രാമത്തിൽ താമസിച്ചുവന്ന ആ പുരോഹിതന് ഒരു നേരം കഞ്ഞി മാത്രമായിരുന്നു ആഹാരം, അതും ആ ഗ്രാമത്തിലുള്ളവർ മനസ്സ് വായിക്കുകയാണെങ്കിൽ മാത്രം. 

ഇതിനുള്ളിൽ അവരുടെ മക്കൾ വളർന്നു വലുതായി, അവൾക്കു പ്രാഥമിക വിദ്യാഭ്യാസം മാത്രമേ കൊടുക്കുവാൻ സാധിച്ചുള്ളൂ. ഇപ്പോൾ അവൾക്കു വയസ്സ് 32. യൗവനത്തിന്റെ സൗധര്യം എല്ലാം മാറി ഇപ്പോൾ മെലിഞ്ഞു, ശോഷിച്ചുപോയി. പുരോഹിതന്റെ ഭാര്യ അഗസ്ത്യ മുനിയുടെ ജീവ നാഡിയെ കുറിച്ച് അറിയുകയും ഒരു പ്രാവശ്യം അഗസ്ത്യ മുനിയുടെ വാക്ക് കേൾകാം, നല്ല വാക്ക് ലഭിക്കുകയാണെങ്കിൽ നാട്ടിലേക്ക് തിരിച്ചുപോകാം, ഇല്ലെങ്കിൽ ഏതെങ്കിലും ട്രെയിനിനു തല വച്ച് ആത്മഹത്യാ ചെയ്യാം, എന്ന തീരുമാനത്തിൽ വന്നിരിക്കുകയാണ് എന്ന് ചുരുക്കത്തിൽ എന്നെ അറിയിച്ചു.

ദാരിദ്ര്യത്തിലാണെങ്കിലും ഇപ്പോഴും ക്ഷേത്രത്തിലുള്ള ദേവിയെ വിശ്വസിച്ചിരുന്ന, ആ ഗ്രാമത്തിലുള്ള ആ പുരോഹിതന് ഏതെങ്കിലും ഒരു നല്ല വഴി കാണിച്ചു, അവരുടെ ഭാര്യയെയും രക്ഷിച്ചു, അവരുടെ മകൾക്ക് ഒരു വിവാഹം നടത്തുവാൻ, താങ്കൾ  അനുഗ്രഹിക്കണം, എന്ന് എൻറെ മനസ്സ് അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു. 

"ഉടൻ തന്നെ താങ്കളുടെ നാട്ടിൽ പോകുക, നിൻറെ മകൾക്കായി നല്ല ഒരു വരൻ കാത്തുനിൽക്കുന്നു. അവൾക്ക് ഇന്ന് മുതൽ 90 ദിവസത്തിനുള്ളിൽ വിവാഹം നടക്കും," എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"ഇത് ഇങ്ങനെ നടക്കും? എന്തെങ്കിലും ഒരു അത്ഭുതം നടന്നാലും നടക്കും, പക്ഷെ അത് ഈ സ്ത്രീയുടെ മകൾക്, അതും 90 ദിവസത്തിനുള്ളിൽ കല്യാണമോ?" എന്ന് എനിക്ക് അത്ഭുതം തോന്നി.

"സിദ്ധർ പോകുന്ന വഴി, ശിവനിൽ എത്തും", എന്ന് തമിഴിൽ ഒരു പഴഞ്ചൊല്ല് ഉണ്ട്, എന്നതുപോൽ എന്തെങ്കിലും പറഞ്ഞു, അഷ്ടമി തിഥിയിൽ വന്നതുകൊണ്ട് ഇവരെ പറഞ്ഞുവിടുകയാണോ", എന്ന് ഞാൻ സംശയിച്ചു.

അടുത്ത നേരത്തിനുള്ള ആഹാരത്തിന് പോലും ഇവർക്കു വഴിയില്ല, എങ്ങനെ ഇവരുടെ വിവാഹം നല്ല രീതിയിൽ നടക്കും? ആ പുരോഹിതന്റെ ഭാര്യ അല്പം പോലും പ്രതീക്ഷയില്ലാതെ തിരിച്ചു പോയി.

അഗസ്ത്യ മുനി അങ്ങനെ പറഞ്ഞില്ലെങ്കിൽ ഈ സ്ത്രീ ആത്മഹത്യ ചെയ്യുമായിരുന്നു എന്ന് അവിടെയുള്ളവർ പരസ്പരം പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞിരിക്കും.

ഒരു ദിവസം രാവിലെ, ഒരു ചെറുപ്പക്കാരൻ എൻറെ വീട്ടുമുറ്റത്ത് വന്നു, അവൻറെ കൈയിൽ ധാരാളം പഴങ്ങൾ ഉണ്ടായിരുന്നു.

"സാർ, എൻറെ പേര് സുബ്രമണ്യൻ! തഞ്ചാവൂരിൽ നിന്നും വരുന്നു. സിംഗപ്പൂരിൽ ജോലി ചെയുന്നു. താങ്കളെ എൻറെ കല്യാണത്തെ കുറിച്ച് അറിയുവാൻ വേണ്ടി വന്നിരിക്കുന്നു", എന്ന് പറഞ്ഞു.

"എന്നെ തേടി വരുന്നതിനു കാരണം?".

"എൻറെ മാമിയാണ് ഇവിടേക്ക് വരാൻ വേണ്ടി പറഞ്ഞത്. മാമൻ ക്ഷേത്രത്തിലെ പുരോഹിതനായി ഇരിക്കുന്നു. എൻറെ അച്ഛൻ, അമ്മ എല്ലാം ചെറുപ്രായത്തിൽ തന്നെ സിംഗപ്പൂരിൽ പോയി. അവിടെ വച്ച് തന്നെയാണ് ഞാൻ ജനിച്ചത്. ഇപ്പോൾ എൻറെ അച്ഛനും, അമ്മയും ഇല്ല. എനിക്ക് കല്യാണം ആയിട്ടില്ല", എന്ന് അവൻ പറഞ്ഞു.

ഞാൻ സമാധാനമായി ഇതെല്ലാം കേട്ടുകൊണ്ടിരുന്നു.

എൻറെ അച്ഛന് ജീവിച്ചിരിക്കുമ്പോൾ തൻറെ കൂടപിറന്ന സഹോദരിക്ക് ഒന്നും ചെയുവാൻ കഴിഞ്ഞില്ല എന്ന ഒരു വിഷമം ഉണ്ടായിരുന്നു എന്ന് തോന്നുന്നു. അത് ഒരു കടലാസ്സിൽ എഴുതി, അതിൽ മാമിയുടെ പേരും, അഡ്രസ്സും രേഖപ്പെടുത്തിയിരുന്നു, അതിൽ അവൾക്കായി എന്ത് സഹായം ചെയുവാൻ കഴിയുമോ അത് ചെയ്യുക എന്ന് വെളിപ്പെടുത്തിയിരുന്നു. അങ്ങനെ ചെയ്യുകയാണെങ്കിൽ മാത്രമേ എൻറെ ആത്മാവ് ശാന്തി പ്രാപിക്കുകയുള്ളു എന്ന് എഴുതിയിരുന്നു, ഇത് ഇപ്പോളാണ് കാണപ്പെട്ടത്.

ഇത് വായിച്ചപ്പോൾ ഞാൻ ഇന്ത്യയിലേക്ക് പുറപ്പെട്ടു വന്നു. ഭാഗ്യം തന്നെ, മാമി ആ പറഞ്ഞ അഡ്രസ്സിൽ തന്നെ വസിച്ചിരുന്നതാൽ, കഷ്ടപെടാതെ അവരെ കണ്ടുപിടിച്ചു. എല്ലാം വിഷയങ്ങളും അവരോട് പറഞ്ഞു, അവസാനമായി അവരുടെ മകളെ കല്യാണം ചെയ്യുന്നതിന് ആഗ്രഹം പ്രകടിപ്പിച്ചു. പക്ഷേ...........

"എന്ത് പക്ഷേ"?

"എൻറെ മാമൻ ഒരേ വാശിയിലാണ്, അദ്ദേഹത്തിൻറെ സംബാദ്യത്താൽ ഒരു തിരുമംഗല്യം ഉണ്ടാക്കിയതിനുശേഷം മാത്രമേ കല്യാണം നടത്തുവാൻ സമ്മതിക്കു. അത് വരെ സമാധാനമായി ഇരിക്കുവാൻ പറയുന്നു, പക്ഷേ അദ്ദേഹം ഇപ്പോൾ ഇരിക്കുന്ന സാഹചര്യത്തിൽ നിന്നും എപ്പോൾ സമ്പാദിച്ചു, എപ്പോൾ എൻറെ കല്യാണം നടക്കുക? അത് വരെ സമാധാനമായി ഇരിക്കുക എന്ന് പറയുന്നു. ഒരേ കുഴപ്പമായി ഇരിക്കുന്നു. അതുകൊണ്ടാണ് മാമി പറഞ്ഞു ഞാൻ താങ്കളുടെ പക്കം വന്നിരിക്കുന്നത്, ഈ കല്യാണം നടക്കുമോ, അതോ ഇല്ലയോ, അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക", എന്ന് പറഞ്ഞു ആ യുവാവ്.

ഈ നല്ല അവസരം ആ പുരോഹിതൻ എന്ത് കൊണ്ടാണ് മാറ്റിവയ്ക്കുന്നു എന്ന് ആലോചിച്ചുകൊണ്ട് ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഈ പുരോഹിതൻ ജീവിച്ചിരിക്കും ആ വീട്ടിന്റെ പിറകുവശമുള്ള പശു തൊഴുത്തിൽ വടക്ക് - കിഴക് ഭാഗത്തു ഭൂമിയിൽ ഒരു തകര പെട്ടി കാണുവാൻ സാധിക്കും. അത് തുറന്നാൽ ഒരു തിരുമംഗല്യവും, 4  സ്വർണ്ണ വളകളും കാണുവാൻ സാധിക്കും. ഇതു ആ പുരോഹിതൻറെ അമ്മയുടെ സ്വന്തമാണ്, തൻറെ വീട്ടിൽ വരുന്ന മരുമകൾക്കായി വളരെ സന്തോഷമായി ചെയ്തുവച്ചിരുന്നതാണ് ഈ സ്വർണം, അവർ മരിക്കുന്നതു വരെ ഈ പുരോഹിതൻറെ കല്യാണം നടക്കാത്തതുകൊണ്ട്, പശുത്തൊഴുത്തിൽ  മറിച്ചുവച്ചു. അത് എടുത്തു കല്യാണം നടത്തുവാൻ പറയുക", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

രണ്ട് ദിവസം കഴിഞ്ഞു, ആ പുരോഹിതൻ, അദ്ദേഹത്തിൻറെ ഭാര്യ, മകൾ, അവരുടെ മകളെ കല്യാണം ചെയുവാൻ പോകുന്ന ആ സിംഗപ്പൂർ മരുമകൻ, എല്ലോരും ആ തിരുമംഗല്യം മറ്റും ആ 4 വളകൾക്കൊപ്പം എന്നെ തേടി വന്നു.

പിന്നീട് അവരുടെ കല്യാണം നടന്നു, ഞാനും അവരെ അനുഗ്രഹിച്ചു.

ഏതൊരു ദാരിദ്യം നിറഞ്ഞ ജീവിതമാണോ ഇന്ത്യയിൽ നയിച്ചിരുന്നത് ആ പെൺകുട്ടി ഇപ്പോൾ സിംഗപ്പൂരിൽ വളരെ നല്ല ഒരു ജീവിതം നയിക്കുകയാണ് എന്ന് ഞാൻ പിന്നീട് അറിഞ്ഞു.



സിദ്ധാനുഗ്രഹം.............തുടരും!

x

24 August 2017

സിദ്ധാനുഗ്രഹം - 34




19 വയസ്സ് പ്രായം വരുന്ന മകൻറെ ഒപ്പമുള്ള ആ ധനികരായ മാതാ പിതാവ്, അഗസ്ത്യ മുനിയുടെ അനുഗ്രഹത്തിനായി അവരുടെ മകന് വേണ്ടി ജീവ നാഡി നോക്കുവാൻ സാധിക്കുമോ? എന്ന് എന്നോട് ചോദിച്ചു. 

അവർ വന്ന നേരം ഒരു ഞായറാഴ്ച രാവിലെ, യമകണ്ട നേരത്തിൽ. ഈ നേരത്തിൽ ശുഭകരമായ കാര്യങ്ങൾ നടത്താതിരിക്കുന്നത് നല്ലത്. പൊതുവായി ആരും തന്നെ രാഹുകാല നേരത്തിലും, യമകണ്ട കാലത്തിലും ഒരു കാര്യവും ചെയുവാൻ മുൻവരില്ല. ഇത് മിക്ക ജനങ്ങളുടെയും രക്തത്തിൽ കലർന്ന ഒരു സത്യമാണ്.

വന്നിരിക്കുന്നവർക് ഇത്തരം നേരത്തിൽ വിശ്വാസം ഉണ്ടോ അതോ ഇല്ലയോ! എന്നാൽ എനിക്ക് വിശ്വാസം ഉള്ളതുകാരണം അത് മനസ്സിൽ വച്ച് കൊണ്ട് തന്നെ സംസാരിച്ചു. "നിങ്ങൾക്ക് വേണ്ടി ജീവ നാഡി നോക്കാം, പക്ഷേ അത് ഒന്നര മണിക്കൂറിന് ശേഷം. അത് വരെ അടുത്തുയെവിടെയെങ്കിലും പോയി വരുക", എന്ന് അവരോട് ഞാൻ പറഞ്ഞു.

എന്നാൽ  അവരോ ഞാൻ പറയുന്നത് ഒട്ടും ചെവികൊള്ളാതെ,"ഉടൻ തന്നെ നോക്കുവാൻ സാധിച്ചെങ്കിൽ നന്നായിരിക്കുമല്ലോ", എന്ന് പറഞ്ഞു.

"അതെ, അതെ", എന്ന് അദ്ദേഹത്തിൻറെ ഭാര്യയും ഇതിന് സമ്മതിച്ചു.

"എന്താണിത്, ഇവർ രണ്ടുപേരും വിഷയം അറിയാതെ സംസാരിക്കുന്നല്ലോ". 

"യമകണ്ടം കഴിയട്ടെ, പിന്നീട് ജീവ നാഡി നോക്കാം," എന്ന് ഞാൻ പറഞ്ഞു. 

ഇത് കേട്ടതും അവർ പൊട്ടിച്ചിരിക്കുവാൻ തുടങ്ങി. "എന്താണ് സാർ ഇതു", അഗസ്ത്യ മുനിക്ക് ഏത് യമകണ്ട കാലം എന്ന്?

ആരോഗ്യവും, ധനവും ഒരാൾക് ഉണ്ടെങ്കിൽ ഏതൊക്കെ രീതിയിലാണ് അവർ സംസാരിക്കുന്നത് എന്ന് വിഷമമുണ്ടായി.

"നിങ്ങൾ വലിയ ധനികരയായിരിക്കാം, ഞാൻ അതിനെ കുറിച് ശ്രദ്ധിക്കുന്നില്ല. ധനം കാണിച്ചു എന്നെയോ, അഗസ്ത്യ മുനിയെയോ ഒരിക്കലും വശീകരിക്കുവാൻ സാധിക്കില്ല. അങ്ങനെയുള്ള ഏതെങ്കിലും ദുരുദ്ദേശം ഉണ്ടെങ്കിൽ, ഇപ്പോൾ തന്നെ ഇവിടം വിട്ടു തിരിക്കുക",എന്ന് പറഞ്ഞു, ജീവ നാഡി മടക്കി വച്ചു.

ഇത് അവർ എന്റെ അടുത്തുനിന്നും ഒട്ടും പ്രതീക്ഷിച്ചില്ല, കുറച്ചു നേരത്തേക്ക് ഒന്നും മിണ്ടിയില്ല. പിന്നീട് ഞാൻ തന്നെ സംസാരിക്കുവാൻ തുടങ്ങി.

"ഈ നാഡി എനിക്ക് മാത്രം വായിക്കുവാൻ വേണ്ടി അഗസ്ത്യ മുനി തന്നത്. മറ്റുള്ളവർക്കും ഉപയോഗം ഉണ്ടാകട്ടെ എന്ന് കരുതിയാണ് അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു, അദ്ദേഹത്തിൻറെ അനുമതി പ്രകാരം എല്ലോർക്കുംവേണ്ടി ജീവ നാഡി വായിക്കുവാൻ ആരംഭിച്ചിരിക്കുന്നത്. ഇതിനപ്പുറമെങ്കിലും ധനം കാണിച്ചു സംസാരിക്കരുത്. വേറെയേതെങ്കിലും നാഡി നോക്കികൊള്ളുക എന്ന് ഉറച്ച സ്വരത്തിൽ പറഞ്ഞപ്പോൾ", അവർ ഞെട്ടിപ്പോയി.

ആ നിമിഷത്തിൽ തന്നെ അവർ എൻറെ കാലിൽ വീണു മാപ്പ് അപേക്ഷിച്ചു. എന്നിട്ട് പറഞ്ഞു എല്ലാം നാഡി വായിക്കുന്നവരും ധനത്തിനു പിറകെ ഓടുന്നതായി കേട്ടു. നിങ്ങളും അങ്ങനെയാണ് എന്ന് കരുതിയാണ് ആ വിധത്തിൽ സംസാരിച്ചത്. മാപ്പാക്കണം, ഒപ്പം തന്നെ അദ്ദേഹത്തിൻറെ ഭാര്യയും അപേക്ഷിച്ചു. എന്നിരുന്നാലും അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ ഒന്നും പറഞ്ഞില്ല. 

അര മണിക്കൂറിന് ശേഷം, ഒരിക്കൽ കൂടി കുളിച്ചു, പൂജ ചെയ്തതിനു ശേഷം, ക്ഷമയോടെ ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

"താങ്കളുടെ മകന് പഠിത്തത്തിൽ താത്പര്യം ഇല്ല. ഒരു കൂട്ടം മോശം കൂട്ടുകെട്ടുകളിൽ പെട്ട് മയക്കുമരുന്നിന് അടിമയായിരിക്കുന്നു. ആ കൂട്ടുകെട്ടിൽ നിന്നും പുറത്തുവരാൻ സാധികുന്നില്ല ഇവന്. അല്ലെ?" എന്ന് അഗസ്ത്യ മുനി അവൻറെ അച്ഛനോട് ചോദിച്ചു.

"അതെ", അവരുടെ കണ്ണുകൾ നിറഞ്ഞു. അതോടെ അഗസ്ത്യ മുനി  ഇങ്ങനെ പറയും എന്ന് അവർ ഒരിക്കലും പ്രതീക്ഷിച്ചില്ല. 

"അതെ, അഗസ്ത്യ മുനി പറഞ്ഞതെല്ലാം ശെരിയാണ്", എന്ന് ഇടറിയ ശബ്ദത്തിൽ അവർ പറഞ്ഞു.

"പഠിക്കേണ്ട പ്രായത്തിൽ പഠിക്കാതെ ഇങ്ങനെ മയക്കുമരുന്നിന് അടിമയാകാമോ? ആ കൂട്ടുകെട്ടിൽ പെട്ട് ഇങ്ങനെ നശിച്ചുപോകണമോ? ഇതിന് ഇവൻറെ മാതാപിതാക്കൾ ഒരു പ്രമുഖ കാരണമാണ്. ധനം ഉള്ളത് കാരണം എന്ത് വേണമെങ്കിലും ചെയാം എന്ന ശീലം അവരുടെ പുത്രനും ശീലിച്ചത് അല്ലെ ഇതിന് കാരണം", എന്ന് അഗസ്ത്യ മുനി ചോദിച്ചു.

"അതെ", എന്ന് അദ്ദേഹം തലകുലിക്കി.

എന്നിരുന്നാലും അഗസ്ത്യ മുനിയെ നോക്കി വന്നത് കാരണം നിൻറെ പുത്രനെ ആ ദുഃശീലത്തിൽ നിന്നും മോചിപ്പിക്കാം. ഇത് പെട്ടെന്ന് നിരുത്തിക്കാൻ സാധിക്കില്ല, മൂന്ന് മാസം ആകും. സമാധാനമായി ഇരിക്കുക", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"അത് വരെ എന്ത് പ്രാർത്ഥന ചെയ്യണം", എന്ന് അവൻറെ അമ്മ ചോദിച്ചു.

"മൂന്ന് മാസക്കാലം നിങ്ങൾ ഈ നാട് വിട്ടു താമസിക്കണം, പിന്നീട് മാത്രമേ വീട്ടിലേക്ക് തിരിച്ചുവരാൻ പാടൊള്ളു," എന്ന് ജീവ നാഡിയിൽ നിന്നും ഉത്തരം വന്നു.

"അതെങ്ങനെ സാധിക്കും? കോളേജിൽ അവൻ പോകണം ഇല്ലെങ്കിൽ അവൻറെ പഠിത്തം വിട്ടുപോകുമല്ലോ", എന്ന് വിഷമത്തിൽ  അവൻറെ അച്ഛൻ പറഞ്ഞു. 

"എവിടെയിരിക്കുകയാണെങ്കിൽ അവൻ പല വിധ പ്രശ്നങ്ങളിൽ പെട്ട് പോകും. പിന്നീട് വിഷമിക്കുന്നതിൽ കാര്യമില്ല," എന്ന് ഒറ്റ വാക്കിൽ ഉത്തരം നൽകി അഗസ്ത്യ മുനി.

"ചില നിമിഷത്തിൻറെ നിശബ്ദതയ്ക്കു ശേഷം," ശെരി ഞങ്ങൾ പിന്നീട് വരാം, എന്ന് പറഞ്ഞു അവർ തിരിച്ചു.

എന്നെ തേടി വന്നത്, അഗസ്ത്യ മുനി പറഞ്ഞത് ഒന്നും അവരോടൊപ്പം വന്ന അവരുടെ മകന് ഇഷ്ടപ്പെട്ടില്ല എന്ന് തോന്നുന്നു. അവസാന നിമിഷം വരെ ഒരു വാർത്ത പോലും പറയാതെ 'മുഖം തൂക്കിവച്ചതും' ഞാൻ ശ്രദ്ധിച്ചു. 

"അവർ വന്നു, അവർ ചോദിച്ചു. അഗസ്ത്യ മുനി പറഞ്ഞതുപോലെ താൻ പറഞ്ഞു, അത്ര മാത്രം തന്നെ. വിശ്വസിച്ചാൽ വിശ്വസിക്കട്ടെ അല്ലെങ്കിൽ പോകട്ടെ എന്ന് കരുതി.

ചില മാസങ്ങൾക്ക് ശേഷം, വെളുപ്പിന് 5:00 മണിക്ക് അതെ മാതാപിതാക്കൾ എൻറെ വീട്ടിന് കതകിൽ മുട്ടി. കതക് തുറന്ന് നോക്കിയപ്പോൾ അവർ ഭയപ്പെട്ടിരുന്നു.

" എന്തുപറ്റി", എന്ന് ഞാൻ ചോദിച്ചു.

"എൻറെ മകനെ കാൺമാനില്ല, കോളേജിൽ പോയതാ മൂന്ന് മാസങ്ങൾക്ക് മുൻപ്. വീട്ടിൽ തിരിച്ചുയെത്തിയിട്ടില്ല, അവൻ ചെല്ലും സ്ഥലങ്ങളിൽ എല്ലാം നോക്കിയിരുന്നു. അവൻ ജീവനോടിരിക്കുന്നോ അതോ ഇല്ലയോ എന്ന് അറിയുന്നില്ല. താങ്കൾ തന്നെ അഗസ്ത്യ മുനിയോട് ചോദിച്ചു പറയണം എന്ന് അപേക്ഷിച്ചു. അവരെ സമാധാനപ്പെടുത്തി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"അഗസ്ത്യ മുനി പറഞ്ഞത് അനുസരിക്കാത്തതു കൊണ്ട് അപകടത്തിൽ പെട്ടിരിക്കുകയാണ്. അന്ന് തന്നെ നാട് വിട്ടു പോയിരുന്നെങ്കിൽ ഇപ്പോൾ ആ മയക്കുമരുന്നു കൂട്ടത്തിൽ പെട്ട് ഇതുപോൽ ഉള്ള ഒരു ദിവസം കാണേണ്ടിയിരിക്കുകയില്ല? എന്ന് നാഡി നോക്കിയപ്പോൾ തന്നെ ഒരു ഞെട്ടിക്കുന്ന ചോദ്യം ചോദിച്ചു". ഞാൻ അദ്ദേഹത്തിൻറെ മുഖത്തിൽ നോക്കി.

തല താഴ്ത്തി കൊണ്ട് അദ്ദേഹം പറഞ്ഞു, "എത്രയോ പറഞ്ഞിട്ടും ഞങ്ങളുടെ മകൻ കേട്ടില്ല. വേറെ നാട്ടിൽ പോകുകയില്ല എന്ന് അവൻ പറഞ്ഞു. തൻറെ പഴയ കൂട്ടുകാരെ വിട്ടു പിരിയുകയില്ല എന്ന് പറഞ്ഞു മോട്ടോർ സൈക്കിൾ എടുത്തു തിരിച്ചവനാ, ഇതു വരെ തിരിച്ചെത്തിയിട്ടില്ല", എന്ന് പറഞ്ഞു.

"നിങ്ങളുടെ മകൻ ജീവിച്ചിരിപ്പുണ്ട്. മഹാബലിപുരത്തിൽ ഉള്ള ഒരു മുറിയിൽ മയങ്ങി കിടക്കുകയാണ്. പെട്ടെന്ന് ചെന്ന് കണ്ടുപിടിച്ചു, ഇപ്പോൾ തന്നെ ആശുപത്രിയിൽ അഡ്മിറ്റ് ചെയ്തു ചികിത്സ തുടങ്ങിയാൽ നല്ലത്," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്തയും, ഇപ്പോൾപോലും മയക്കുമരുന്ന് കാരണം അബോധാവസ്ഥയിൽ മയങ്ങി കിടക്കുന്നു എന്ന വാർത്ത അദ്ദേഹത്തെ ഞെട്ടിച്ചാലും, മകൻ ജീവിച്ചിരിക്കുന്നു എന്ന വാർത്ത സമാധാനം ഉണ്ടാക്കി. മകനെ കണ്ടുപിടിച്ചു രക്ഷിക്കണം എന്ന ധിറുതിയിൽ എന്നോട് പോലും പറയാതെ അദ്ദേഹം അവിടം വിട്ടു.

അടുത്ത ദിവസം ഉച്ചയ്ക്കു അദ്ദേഹത്തിൻറെ പക്കത്തിൽ നിന്നും വാർത്ത ലഭിച്ചു, മഹാബലിപുരം ഇവർ ചെല്ലുന്ന ലോഡ്ജിൽ ഉള്ളവർ അവനെ അടുത്തുള്ള ആശുപത്രിയിൽ ചേർത്തിരിക്കുന്നു.

അവൻറെ അച്ഛനും ഈ വാർത്ത എങ്ങനെയോ അന്വേഷിച്ചു, തൻറെ മകനെ അഡ്മിറ്റ് ചെയ്തിട്ടുള്ള ആശുപത്രിയിൽ ചെന്ന് നോക്കിയിരുന്നു. ഭാഗ്യവശാൽ അവൻറെ ജീവന് അപകടം ഒന്നുമില്ല. രണ്ട് ദിവസത്തിൽ സുഖം പ്രാപിച്ചു വീട്ടിൽ വരും എന്ന് എന്നോട് പറഞ്ഞു. 

അഗസ്ത്യ മുനിയുടെ വാക്ക് മാനിച്ചു, അന്ന് തന്നെ ഇവനെ നാട് വിട്ടിരുന്നെങ്കിൽ, ഇങ്ങനെയുള്ള ഒരു  അവസ്ഥ കാണേണ്ടിയിരുന്നില്ല, എന്ന് മുറുമുറുത്ത അവൻറെ അച്ഛൻ, പിന്നീട് അന്യ നാട്ടിൽ താൻതന്നെ കൊണ്ടുപോവാതായി പറഞ്ഞു. 

നാല് മാസത്തിന് ശേഷം, എൻറെ മുന്നിൽ അവർ വന്നു.

പഠിത്തം പോയാൽ പോകട്ടെ, മയക്കുമരുന്ന് ഉപയോഗം അവൻ പൂർണമായും വിട്ടു. വേറെ നാട്ടിൽ താമസിച്ചു അവന് പൂർണമായും ചികിൽസിക്കുകയും ചെയ്തു. ഇപ്പോൾ അവനെ കണ്ടാൽ ഭഗവാൻ ശിവൻറെ പൂർണ ഭക്തനെപോൽ കാണുവാൻ സാധിക്കു. അവൻറെകൂടെ മയക്കുമരുന്ന് ഉപയോഗിച്ചിരുന്ന അവൻറെ കൂട്ടുകാർ ഇപ്പോൾ പോലീസ് പിടിയിലാണ്.

വേറെ നാട്ടിൽ അവൻ എൻറെ കൂടെ താമസിച്ചിരുന്നതാൽ രക്ഷപെട്ടു. ഇല്ലെങ്കിൽ ഇവൻ പോലീസുകാരുടെ പിടിയിൽ പെട്ടിരിക്കും. എല്ലാം അഗസ്ത്യ മുനി കാണിച്ചു തന്ന വഴിയാണ് എന്ന് സന്തോഷത്തോടെ പറഞ്ഞു.

പിന്നെ, എന്തിരുന്നാലും യമകണ്ട കാലത്തിൽ  അഗസ്ത്യ മുനിയുടെ അനുഗ്രഹം വാങ്ങിക്കുവാൻ പാടുള്ളതല്ല. അഹങ്കാരവും, അഗസ്ത്യ മുനിയെ ജീവ നാഡി വായിക്കുവാൻ നിർബന്ധിച്ചതും, എൻറെ മകനെ ഇങ്ങനെ ഒരു അവസ്ഥയിൽ കൊണ്ടെത്തിച്ചു. ഇനി ഞാൻ ഒരു സാധാരണ മനുഷ്യനായി ജീവിക്കുവാൻ പോകുന്നു, ഞങ്ങളെ അനുഗ്രഹിക്കുക എന്ന് പറഞ്ഞു അദ്ദേഹം.



സിദ്ധാനുഗ്രഹം.............തുടരും!