18 January 2018

സിദ്ധാനുഗ്രഹം - 50



എൻ്റെ മകന് 38 വയസ്സ് ആകുവാൻ പോകുന്നു. നന്നായി പഠിച്ചിട്ടുണ്ട് അതോടൊപ്പം നല്ല ശംബളവും മേടിക്കുന്നു. ഇനിയും കല്യാണം ആയിട്ടില്ല. എപ്പോൾ കല്യാണം നടക്കും എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക - എന്ന് ചോദിച്ചു പയ്യൻറെ മാതാപിതാവ്.

ആ മാതാപിതാവിനെ നോക്കിയപ്പോൾ വളരെ സുഖപ്രദമായ ജീവിതം നയിക്കുന്ന എന്നത് മനസ്സിലായി. പയ്യന് ഏതെങ്കിലും ദോഷം ഉണ്ടായിട്ട് അത് ചെയ്യാതെ വിട്ടുപോയോ? എന്നത് അറിയില്ല.

അവർ വന്ന സമയം അഷ്ടമിയായിരുന്നു. ഈ നേരത്തിൽ എന്നെ തേടി വന്നിരിക്കുന്നലോ, ഏതെങ്കിലും വ്യത്യാസമായി അഗസ്ത്യ മുനി പറയരുതേ എന്ന ഭയം എനിക്കുള്ളിൽ ഉണ്ടായി. ചിലർക്ക് അഷ്ടമി എന്നത് ഭാഗ്യമാണ്.

ഇപ്പോൾ ജീവ നാഡി നോക്കുവാൻ പറയുന്നല്ലോ, അതും ശുഭ കാര്യ വിഷയത്തെ കുറിച്ച് കേൾക്കുവാൻ ആഗ്രഹിക്കുന്നു, അഷ്ടമിയാണല്ലോ ഇന്ന്, എന്ന് ഞാൻ പറഞ്ഞു. കുറച്ചു തടുത്തു നോക്കാം എന്ന് ഒരു ആഗ്രഹം മാത്രം മായിരുന്നു, എന്നാൽ അവരോ.........

ഞങ്ങൾക്ക് അഷ്ടമി തിഥി ദിവസം പോലെ മറ്റൊരു ദിവസവും വിശേഷമായി ആകാറില്ല. ഇതു അഗസ്ത്യ മുനിക് തന്നെ അറിയാം, വേണെമെങ്കിൽ അഗസ്ത്യ മുനിയോട് തന്നെ ഇതിനെപറ്റി ചോദിക്കാം - എന്ന് അവർ പറഞ്ഞു.

എനിക്ക് ഉള്ളിൽ ഒരു ചോദ്യം വന്നു. എന്നിരുന്നാലും, വിധി ആരെയാണ് വിട്ടത് എന്ന് കരുതി ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവർക്ക് ശുഭ കാര്യങ്ങൾ പറയുവാനും നടത്തുവാനും അഷ്ടമി തിഥി നല്ലതാണ് എന്നത് സത്യം തന്നെ. ഇവന് മാത്രമല്ല, ഇതു പോലെ പലർക്കും അഷ്ടമി, നവമി, ഭരണി - കാർത്തിക  അനുകൂലമായി ഇരിക്കും. എന്നതുകൊണ്ട് നീയായിട്ടു ഒരു നിർണയവും എടുക്കരുത്. നിനക്ക് അതിനായിട്ടുള്ള അധികാരമില്ല എന്ന് ഒറ്റ വാക്കിൽ ഉത്തരം നൽകി, അഗസ്ത്യ മുനി. 

അങ്ങനെയാണെങ്കിൽ അഷ്ടമി- നവമി, ഭരണി - കാർത്തിക എന്നീ ദിവസങ്ങളിൽ താങ്കൾ അനുഗ്രഹ വാക്കുകൾ തന്നില്ലല്ലോ.  അതിന് എന്താണ് കാരണം? എന്ന് ഞാനും തിരിച്ചു ചോദിച്ചു. 

അത് എൻറെ ഇഷ്ടം. ഞാൻ പറയുന്നത് പോലെ ചെയുക, ഇത് സിദ്ധൻറെ ആജ്ഞയല്ല. ഭഗവാൻ ശിവന്റെയാണ്. ആരൊക്കെയാണോ അഷ്ടമി - നവമി ദിവസങ്ങളിൽ വരുന്നത് അവർക്കായി അനുഗ്രഹ വാക്കുകൾ നൽകേണ്ടതാണ് എന്ന്.

അന്ന് മുതൽ ഇന്ന് വരെ, ഏത് തിഥിയാണെങ്കിലും ഞാൻ ജീവ നാഡി എടുത്തു നോക്കും. അഗസ്ത്യ മുനി അനുഗ്രഹ വാക്ക് പറയുകയാണെങ്കിൽ ഞാൻ പറയും, ഇല്ലെങ്കിൽ അടച്ചു വയ്ക്കും.

ആ സുഖപ്രദമായി ജീവിക്കുന്ന പയ്യന് വയസ്സ് 38 ആകുന്നു. കല്യാണ ഭാഗ്യം ഉണ്ടായില്ല എന്ന് ആ മാതാപിതാവ് പറഞ്ഞതാലും, അഷ്ടമി അവന് ശുഭ ദിവസമായതു കൊണ്ടും മേൽകൊണ്ടു വായിക്കുവാൻ തുടങ്ങി. 

മുൻ ജന്മ വിധി പ്രകാരം ഇവന് കല്യാണ ഭാഗ്യം ഇല്ല. എന്നാലും കഴിഞ്ഞ 15 വർഷത്തിൽ മാതാപിതാവ് ചെയ്ത പൂജയുടെ പരിണാമമായി ഒരു ചെറു കുറവുകൾ ഇരുന്നാലും കല്യാണം നടക്കും. അത് ഏൽക്കുവാൻ തയ്യാറാണോ എന്ന് അഗസ്ത്യ മുനി ചോദിച്ചു.

ഒരു ചില കുറവ് എന്ന് പറഞ്ഞാൽ എങ്ങനെ?, എന്ന് ചോദിച്ചു ആ മാതാപിതാവ്.

ആ പെൺകുട്ടി ഒരു ചെറു പ്രായത്തിലുള്ള വിധവയായിരിക്കും. പാവപെട്ട വീട്ടിൽ നിന്നായിരിക്കും. ആവശ്യത്തിനുള്ള സൗന്ദര്യം കാണും. അവളുടെ സഹോദരിക് കാൽ ഊനം കാണും. ഈശ്വര വിശ്വാസം കാണും. ഇങ്ങനെയുള്ള കുടുംബത്തിൽ നിന്നും ഒരു വിവാഹ ആലോചന വന്നാൽ നിങ്ങൾ സ്വീകരിക്കുമോ? - എന്ന് അഗസ്ത്യ മുനി പറഞ്ഞപ്പോൾ ആ മാതാപിതാവിൻറെ മുഖം ഉദാസീനമായി.

5 നിമിഷമായിട്ടും അവരുടെ പക്കത്തിൽ നിന്നും ഒരു വിധത്തിലും ഉള്ള ഉത്തരം ലഭിച്ചില്ല. അവർക്കു ഇത്തരം കുറവുകൾ ഉള്ള വധുവിനെ ഏൽക്കുവാൻ തയ്യാറില്ല എന്നത് മനസ്സിലായി.

ഞങ്ങൾ ഇത്തരമുള്ള വധുവിനെ സ്വീകരിക്കില്ല. അഗസ്ത്യ മുനിയുടെ പക്കത്തിൽ നിന്ന് നല്ല ഒരു വാക്കാണ് പ്രതീഷിച്ചത് - എന്ന് പാതിമനസ്സോടെ അവർ പറഞ്ഞു.

പയ്യൻ അന്യ രാജ്യത്തിലാണ് താമസിക്കുന്നത്. പല സ്ഥലത്തിൽ നിന്നും നല്ല കല്യാണ ആലോചനകൾ വന്നിരുന്നു. ഞങ്ങൾ ആണ് കൃത്യമായ ശ്രമം നൽകാതെ വിട്ടത്. ഇപ്പോൾ കൂടെ ഒരു വലിയ വീട്ടിൽ നിന്നുള്ള ആലോച വന്നിരുന്നു. ഞങ്ങൾ ഒന്ന് സമ്മതം പറയേണ്ട താമസം നാളെ തന്നെ കല്യാണം നടത്തുവാൻ താത്പര്യം കാണിച്ചു നിൽക്കുകയാണ് അവർ എന്ന് വളരെ ഗർവതോടെ പറഞ്ഞു, ആ മാതാപിതാക്കൾ.

അങ്ങനെയുള്ള സാഹചര്യത്തിൽ അത് തന്നെ നടത്തുക, എന്തിനാണ് ഇവിടെ വരേണ്ടത്, എന്ന് ഞാനും തിരിച്ചു ചോദിച്ചു.

അതെല്ലാം ഇരിക്കട്ടെ ഞങ്ങൾ നോക്കിയ വധുവിൻറെ ഒപ്പമുള്ള വിവാഹം നടക്കുമോ? നടക്കില്ലയോ? എന്ന് അഗസ്ത്യ മുനിയോട് ഒന്ന് ചോദിച്ചു നോക്കുക, എന്ന് ആ പയ്യൻറെ അമ്മ ചോദിച്ചു. അവർ വളരെയധികം കേണു ചോദിക്കുകയും ചെയ്തു. 

പാവപെട്ട കുടുംബത്തിൽ നിന്നുള്ള വധുവാണ് നിങ്ങളുടെ മകൾക് നല്ലത്. വേറെ വിധത്തിൽ നിന്നും വരുന്ന ഒരു ആലോചനയും അധികം ദിവസത്തേക്ക് നിൽകുകയില്ല. പിന്നീട് നിങ്ങളുടെ യുക്തിപോലെ, എന്ന് അഗസ്ത്യ മുനി വാക്കുകൾ ചുരുക്കി.

കുറച്ചു നേരത്തിൽ ആ മാതാപിതാവ് പകുതിമനസ്സോടെ അവിടെ നിന്ന് പുറത്തിറങ്ങി. അവരുടെ മനസ്സിൽ അഗസ്ത്യ മുനി പറഞ്ഞത് ഒട്ടും തൃപ്തികരം ആയിട്ടില്ല എന്ന് തോന്നിയിരുന്നു. 

ഒരു മാസത്തിനു ശേഷം .........

ആ മാതാപിതാവ് ഒരു കല്യാണ കുറി എനിക്ക് കൊണ്ടുവന്നു, തുറന്നുനോക്കി. 

അവരുടെ ആഗ്രഹം പ്രകാരം ആ വലിയവീട്ടിൽ നിന്നുമുള്ള ആ വധുമുമായി അവരുടെ പയ്യൻറെ വിവാഹം നടത്തുവാൻ പോകുന്നതായി വിവാഹ കുറിയിൽ എഴുതപ്പെട്ടിരുന്നു. 

അഭിനന്ദനങ്ങൾ എന്ന് ഒരേ വാർത്തയിൽ പറഞ്ഞു. ഇതു കേട്ടതും അവർ അർഥപൂർണമായ മുഷ്ടിയിൽ എന്നെ നോക്കി ചിരിച്ചു. ഞാൻ മൗനമായി ഇരുന്നു. മനഃപൂർവം അവർ എന്നെ കളിയാകുവാൻ വേണ്ടിയായിരുന്നു ഈ കല്യാണ കുറി കൊണ്ട് വന്നത് എന്ന് പിന്നീട് മാത്രമാണ് അറിയുവാൻ സാധിച്ചത്.

15 ദിവസത്തിന് ശേഷം......

വളരെ ധിറുതിൽ ആ മാതാപിതാക്കൾ എന്നെ നോക്കി ഓടി വന്നു. എന്തിനാണ് ഇവർ ഇത്ര വേഗമായി വന്നുകൊണ്ടിരിക്കുന്നു എന്ന് ഞാൻ ആലോചിച്ചുകൊണ്ടിരിക്കുമ്പോൾ..........

ഒരു വലിയ തെറ്റ് ഒന്ന് നടന്നുപോയി ആദ്യം മാപ്പാക്കി എന്ന് പറഞ്ഞാൽ മാത്രമേ ഇവിടം വിട്ടു ഞങ്ങൾ നീങ്ങുകയൊള്ളു എന്ന് പറഞ്ഞു അവർ.

പ്രായത്തിൽ മുതിർന്നവർ നിങ്ങൾ, ഒരു തെറ്റും ചെയ്‌തിരിക്കില്ല പിന്നെ എന്തുകൊണ്ടാണ് ഞാൻ നിങ്ങളെ മാപ്പാകേണ്ടത്, എന്ന് ഞാൻ ചോദിച്ചു.

ഞാനും എൻറെ ഭാര്യയും അഗസ്ത്യ മുനിയെ വളരെയധികം അപമാനിച്ചു.

എങ്ങനെ?

അഗസ്ത്യ മുനി അന്ന് തന്നെ പറഞ്ഞു. പാവപെട്ട കുടുംബത്തിൽ നിന്നുമുള്ള വധുവാണ് ആ പയ്യന് ചേരേണ്ടതു എന്ന്. ആദ്യം ഈ വാക്കുകൾ ഞങ്ങൾ വിശ്വസിച്ചില്ല. ഞങ്ങൾക്ക് ഇഷ്ടപെട്ട ആ വലിയ വീട്ടിൽ നിന്നുമുള്ള പെൺകുട്ടിയെ നിശ്ചയിച്ചു മാത്രമല്ല കല്യാണ ദിവസവും തീരുമാനിച്ചു. എല്ലാവർക്കും കല്യാണ കുറി കൊടുക്കുകയും ചെയ്തു. പയ്യനും ആ പെൺകുട്ടിയും സംസാരിച്ചുവരാറുണ്ടായിരുന്നു. എന്താണ് നടന്നത് എന്ന് അറിയില്ല. അഗസ്ത്യ മുനി പറഞ്ഞ വാക്ക് പോലും ദാ ഇതാ മാറിയിരിക്കുന്നു എന്ന് പോലും പലരോടും പറഞ്ഞു. എന്നാൽ ഇന്നലെ രാത്രി ആ പെൺകുട്ടി ഈ വിവാഹത്തിൽ തനിക് സമ്മതക്കുറവ് ഉണ്ടെന്ന് പറയുകയും, കല്യാണം നിന്ന് പോകുകയും ചെയ്തു.

എന്നോട് ക്ഷമിക്കണം, ഇപ്പോൾ ഞാൻ എന്താണ് ചെയ്യേണ്ടത്? എന്ന് ചോദിച്ചു. 

ഒരിക്കൽ കൂടി അഗസ്ത്യ മുനിയോട് അനുഗ്രഹ വാക്ക് കേൾക്കുവാൻ സാധിക്കുമോ?

ചോദിച്ചു നോക്കാം - എന്ന് അവരോടു പറഞ്ഞിട്ട്, അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു ജീവ നാഡി നോക്കുവാൻ തുടങ്ങി.

കുല ദൈവം ക്ഷേത്രത്തിൽ പോയി അവിടെ അഭിഷേകം, അർച്ചന ചെയ്തു വരട്ടെ. ഭക്തിയോടെ ചെന്ന് വരുക നിങ്ങളുടെ പയ്യന് പറ്റിയ ഒരു ആലോചന വരും. അതോടൊപ്പം കല്യാണ കുറിയിൽ എഴുതപ്പെട്ടിരുന്ന അതെ ദിവസത്തിൽ, അതെ നേരത്തിൽ കല്യാണം നടക്കും എന്ന് നാല് വരികളിൽ അഗസ്ത്യ മുനി വാക്കുകൾ ചുരുക്കി. 

വേറെ ഒന്നും വിവരിച്ചു പറഞ്ഞില്ല.

ദൈവമേ.....ഇതു വരെ ഞങ്ങൾക്ക് കുല ദൈവം ക്ഷേത്രമിരുന്നിട്ടും ഇതു വരെ ഒന്നും ചെയുവാൻ തോന്നിയിട്ടില്ല. ഇപ്പോളെങ്കിലും അഗസ്ത്യ മുനി ഞങ്ങളെ ഓർമ്മ പെടുത്തിയല്ലോ, അദ്ദേഹത്തിന് നന്ദി, എന്ന് പറഞ്ഞിട്ട് പൂർണ വിശ്വാസത്തോടെ നടക്കുവാൻ തുടങ്ങി ആ മാതാപിതാവ്. 

അഞ്ചാമത്തെ ദിവസം രാവിലെ ഒട്ടും വിശ്വസിക്കുവാൻ സാധിക്കാതെവണ്ണം വധു - വരനോടൊപ്പം എൻറെ അടുത്ത് വന്നിറങ്ങി ആ മാതാപിതാവ്. 

"കാര്യമെന്താണ്?" എന്ന് ഞാൻ ചോദിക്കും മുൻപേ, അവർ സംസാരിക്കുവാൻ തുടങ്ങി. അത് ഇതാണ്.

അഗസ്ത്യ മുനിയുടെ വാക്കുകൾ പ്രകാരം പരിഹാരങ്ങൾ ചെയുവാൻ വേണ്ടി വളരെ ഭക്തിയോടെ ട്രെയിനിൽ കുംഭകോണം ചെല്ലുന്ന സമയം ഇവരുടെ എതിർവശം വളരെ സാധാരണ കുടുംബത്തെ ചേർന്നവരും യാത്ര ചെയ്യുകയായിരുന്നു . 

അവരിൽ സമീപകാലത്തിൽ കല്യാണം കഴിഞ്ഞു എന്നാൽ വിധവയായ ഒരു പെൺകുട്ടിയും ഉണ്ടായിരുന്നു. നോക്കുവാൻ സാധുവും കുടുംബത്തിന് ചേരുന്ന ഒരു പെൺകുട്ടിയായതുകൊണ്ടും, ആ പയ്യന് ഈ പെൺകുട്ടിയെ ഇഷ്ടപ്പെട്ടു. 

ആ വലിയ വീട്ടിൽ നിന്നുള്ള പെൺകുട്ടി തന്നെ ബഹുമാനിക്കാത്തതുകൊണ്ടും ഈ സാധാരണ കുടുംബത്തിൽ നിന്നുള്ള പെൺകുട്ടി എത്രയോ ഉചിതം എന്നതുകൊണ്ടും, തൻറെ മനസ്സിൽ ഈ പെൺകുട്ടിയെ വിവാഹം ചെയുവാൻ ആഗ്രഹം ഉണ്ട് എന്ന് മാതാപിതാവിനോട് പറഞ്ഞു. 

ഇത് അവർക്കു ഒരു അതിശയമായിരുന്നാലും, തൻറെ മകൻറെ ആഗ്രഹത്തെ നിറവേറ്റുന്നതിനായി, മനസ്സ് ഉറപ്പിച്ചുകൊണ്ടു ആ ഗൃഹനാഥനുമായി സംസാരിച്ചിരിക്കുന്നു. 

പെൺ വീട്ടുകാർക്ക് ആദ്യം ഒരു ഭയം ഉണ്ടായിരുന്നു, അതെ സമയം തങ്ങളുടെ മകൾക് ട്രെയിനിൽ വച്ച് ഒരു വിവാഹ ആലോചന ലഭിക്കും എന്ന് ഒട്ടും വിശ്വസിച്ചിരുന്നില്ല. കുല ദൈവം ക്ഷേത്രത്തിൽ പൂവ് കെട്ടി നോക്കാം, അനുഗ്രഹം ലഭിക്കുകയാണെങ്കിൽ, കല്യാണത്തിന് സമ്മതിക്കാം എന്ന് പറഞ്ഞു ആ പെൺകുട്ടിയുടെ അച്ഛൻ.

ഇതിൽ അതിശയം എന്തെന്നാൽ ഏത് കുല ദൈവത്തെ ദർശിക്കുവാൻ വേണ്ടി ചെന്നുകൊണ്ടിരിക്കുന്നുവോ, അതെ കുല ദൈവം ക്ഷേത്രത്തിലേക്കാണ് ആ വിധവ പെൺകുട്ടിയും ചെന്നുകൊണ്ടിരിക്കുന്നു. ഇരുപേർക്കും ഇഷ്ടപെട്ടതുപോലെ അവർ ആഗ്രഹിച്ചതുപോലെ കുല ദൈവം ക്ഷേത്രത്തിൽ പൂവ് കെട്ടി നോക്കിയപ്പോൾ അനുമതിയും ലഭിച്ചിരിക്കുന്നു. ഇതിനപ്പുറം താമസിക്കരുത് എന്ന് കരുതി പെട്ടെന്ന് തന്നെ അവരുടെ കല്യാണ നിശ്ചയം അവിടെ വച്ച് നടത്തി.

ഈ കഥ പറഞ്ഞു കാറിൽ ചെന്നിരുന്നാൽ ആ വിവാഹ ആലോചന ലഭിച്ചിരിക്കില്ല. ട്രെയിനിൽ ചെന്നതുകൊണ്ടു വധുവിനെ ലഭിച്ചു. അത് മാത്രമല്ല അഗസ്ത്യ മുനി പറഞ്ഞതുപോലെ ഒരു സാധാരണ കുടുംബത്തിൽ നിന്നും ഒരു പെൺകുട്ടിയെ ലഭിച്ചു. ഇത് ഞങ്ങൾ ചെയ്ത ഭാഗ്യം. അഗസ്ത്യ മുനി കാണിച്ച നല്ല വഴി എന്ന് ആനന്ദം കൊണ്ടു ആ മാതാപിതാക്കൾ. 

ഇത് കേട്ടതും എൻറെ മനസ്സിൽ തോന്നിയത് ഒന്ന് തന്നെ. 

അഗസ്ത്യ ഭഗവാനെ, എള്ളോരുടെയും പ്രതീക്ഷകളെയും ഇതുപോലെ നിറവേറ്റി കൊടുക്കണേ.........


സിദ്ധാനുഗ്രഹം.............തുടരും! 

11 January 2018

സിദ്ധാനുഗ്രഹം - 49



എൻറെ അടുത്തുള്ള എല്ലാം വസ്തുക്കളും വിട്ടുപോയി പക്ഷേ എൻറെ വസ്തു മാത്രം വിട്ടുപോകുന്നില്ല. ഇതിന് പറ്റിയ ഒരു പരിഹാരം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക എന്ന് എന്നോട് ഒരു കോടിശ്വര സ്ത്രീ ചോദിച്ചു.

ആ സ്ത്രീയെ ഞാൻ ഒന്ന് നോക്കി.

അവരുടെ പക്കം ധാരാളം സമ്പത് ഉണ്ട് എന്നത് അവർ ധരിച്ചിരുന്ന ആഭരണങ്ങളിൽ നിന്നും തന്നെ മനസിലാകുവാൻ കഴിഞ്ഞു. കഷ്ടപ്പെട്ട് ഒരു കാര്യവും ചെയ്യണ്ട ആവശ്യം ഇല്ല എന്നത് എന്നത് അവരെ കണ്ടതും ഒറ്റ നോട്ടത്തിൽ മനസ്സിലാക്കുവാൻ സാധിക്കും. 

ആ സ്ത്രീയോട് ചോദിക്കുമ്പോൾ പോലും, സമ്പത്തിന് ആവശ്യം കാരണമാണ് ആ വസ്തു വിൽക്കുന്നത് എന്ന് അവർ പറഞ്ഞില്ല. ഉടൻ തന്നെ വിൽക്കുവാൻ സാധിച്ചാൽ നല്ലത്. ഒന്ന് - രണ്ട് കോടി രൂപ ആദായമായി ലഭിക്കും എന്ന രീതിയിൽ തന്നെയാണ് സംസാരിച്ചത്.

ഞാൻ കൂടുതൽ ഒന്നും ചോദിക്കാതെ, അഗസ്ത്യ മുനിയെ നമസ്കരിച്ചു ജീവ നാഡി നോക്കുവാൻ വേണ്ടി പ്രാർത്ഥിച്ചു.

എന്നാൽ അഗസ്ത്യ മുനിയിൽ നിന്നും ഒരു വിധത്തിലും ഉത്തരം ഒന്നും ലഭിച്ചില്ല. ഇത് വളരെ അതിശയമായിരുന്നു. വീണ്ടും വീണ്ടും പ്രാർത്ഥിച്ചതിനും ശേഷവും ജീവ നാഡി വായിച്ചു.

ഒരു വാർത്ത പോലും അഗസ്ത്യ മുനി പറഞ്ഞില്ല. ഇത് എനിക്ക് തന്നെ വളരെ കഷ്ടമായി ഇരുന്നു. വന്നവരെ ത്രിപ്തിപെടുത്തുവാൻ വേണ്ടി കള്ളം പറയുവാനും സാധിക്കില്ല. അതെ സമയം അവരുടെ മനസ്സ് സങ്കടമാകാതെ വണ്ണം എന്ത് ചെയ്യാം എന്ന് ഞാൻ ആലോചിച്ചു.

"നിങ്ങൾക് ഇന്നേ ദിവസം പറ്റിയ ദിവസമല്ല എന്ന് തോന്നുന്നു, ഒരു ആഴ്ചക്ക് ശേഷം വരാൻ സാധിക്കുമോ", എന്ന് ചോദിച്ചു?

ഇല്ല, ഇന്ന് തന്നെ എനിക്ക് ജീവ നാഡി നോക്കണം. അടുത്ത ആഴ്ച ഞാൻ വിദേശ പര്യടത്തിന് പോകും, തിരിച്ചുവരാൻ ഒരു മാസം ആകും, എന്ന് ആ സ്ത്രീ പറഞ്ഞു. 

ക്ഷമിക്കണം, ഇന്നേ ദിവസം തങ്ങൾക്കായി അഗസ്ത്യ മുനി അനുഗ്രഹ വാക്ക് പറയുന്നതായി ഇല്ല. എപ്പോൾ സൗകര്യം കിട്ടുമോ അപ്പോൾ എത്തുക എന്ന് ഞാൻ പറഞ്ഞു.

വൈത്തീശ്വരൻ ക്ഷേത്രത്തിൽ ഉടൻ തന്നെ പറയുന്നു. മറ്റ്‌ സ്ഥലങ്ങളിലും ഞാൻ പോയാൽ അപ്പോൾ തന്നെ പറയുന്നു. നിങ്ങൾ മാത്രം എന്ത് കൊണ്ട് ഇങ്ങനെ പറയുന്നു വേണെമെങ്കിൽ അധിക ധനം ഞാൻ തയ്യാറാണ് എന്ന് അവർ പറഞ്ഞു.

ഇതു വരെ ക്ഷമയോടെ ഇരുന്ന എനിക്ക് ഈ വാർത്ത കേട്ടപ്പോൾ ദേഷ്യം വന്നു. എന്നിരുന്നാലും ഞാൻ മൗനമായി തന്നെ ഇരുന്നു, എൻറെ പാകത്തിൽ നിന്നും ഒരു ഉത്തരവും ലഭിക്കാത്തതുകൊണ്ട് ആ കോടിശ്വരിയായ സ്ത്രീ കുറച്ചു സമയം അവിടെ ഇരുന്നിട്ട് ഇറങ്ങി പോയി.

ഒരു മാസത്തിന് ശേഷം.

ഒരു ദിവസം അതി രാവിലെ തന്നെ ആ കോടിശ്വരിയായ സ്ത്രീ അവിടെ വന്നു, ഞാൻ താങ്കളുടെ പക്കം ഇപ്പോൾ ജീവ നാഡി നോക്കുവാൻ വേണ്ടിയല്ല വന്നത്, അന്നേ ദിവസം എനിക്ക് ഒരു ആവശ്യം ഉണ്ടായിരുന്നു. അതിനുവേണ്ടി വന്നു, പക്ഷേ അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് ലഭിച്ചില്ല. അദ്ദേഹത്തിൻറെ അനുഗ്രഹ വാക്ക് ഇല്ലാതെ എൻറെ വസ്തു, വിചാരിച്ചതിനേക്കാൾ പത്തു മടങ്ങു അധികമായി വിൽക്കുവാൻ സാധിച്ചു എന്നത് പറയുവാൻ വേണ്ടിയാണ് വന്നത്. എന്ന് എന്നെയും അഗസ്ത്യ മുനിയെയും അധിക്ഷേപിക്കുന്ന വിധത്തിൽ സംസാരിച്ചിട്ട് പോയി.

ഇന്ന്  എനിക്ക് ചന്ദ്രാഷ്ടമം, അതുകൊണ്ട് തന്നെയാണ് ഇത്തരം വാക്കുകൾ കേൾക്കേണ്ടി വരുന്നത്, എന്ന് ഓർത്തു വേദനിച്ചു, ജീവ നാഡി എടുക്കുവാൻ തന്നെ എനിക്ക് താത്പര്യം ഉണ്ടായിരുന്നില്ല.

"ചന്ദ്രാഷ്ടമം കഴിജത്തിന് ശേഷം അതിരാവിലെ എന്തുകൊണ്ട് എനിക്ക് ഇത്തരം ഒരു അപമാനം ആ സ്ത്രീ മൂലം എനിക്ക് ഏർപ്പെട്ടു," എന്ന് ചോദിച്ചു?

അഗസ്ത്യ മുനി ഉത്തരം പറഞ്ഞു..........................

ആ സ്ത്രീയെ കുറിച്ച് പറയാം, അവർ പുരാണത്തിൽ ഉള്ള ശകുനിയെ കാളും ഹാനികരമാണ്. പണത്തിന് വേണ്ടി എന്തും ചെയുന്നവൾ. അന്ന് ജീവ നാഡി നോക്കുവാൻ വരുന്നതിന്‌ മുൻപ് ഒരു ചീത്ത ബന്ധത്തിൽ ഏർപെട്ടതിന് ശേഷം ശരീരം ശുദ്ധമാകാതെയായിരുന്നു വന്നത്. 

അത് മാത്രമല്ല അവൾ വസ്തു വിൽക്കുവാൻ വേണ്ടിയാണ് വന്നതെങ്കിലും അത് അവളുടെ വസ്തു അല്ല. മറ്റൊരാളെ വഞ്ചിച്ചു അടിയാളുടെ സഹായത്താൽ എഴുതി വാങ്ങിയ സ്ഥലമാണ്. മറ്റൊരാൾക്ക് സ്വന്തമായ സ്ഥലം വഞ്ചിച്ചു തൻറെ പേരിൽ എഴുതി വാങ്ങി. അത് തൻറെ പക്കം ഇരികുകയാണെങ്കിൽ പിന്നീട് പ്രശ്നമാകും എന്ന് കരുതിയാണ് ഉടൻ തന്നെ വിറ്റു പണം ഉണ്ടാകുവാൻ ശ്രമിച്ചത്. ഇതിന് ഒരുചിലർ സർക്കാർ ഉദ്യോഗസ്ഥരും പങ്കു കൊണ്ടെന്നത് വാസ്തവമാണ്. ഇത് അഗസ്ത്യന് ഇഷ്ടപ്പെട്ടില്ല. പാവങ്ങളുടെ വസ്തു പിടിച്ചെടുക്കുന്ന ആ സ്ത്രീയെ കോടിശ്വരി എന്ന് നീ കരുതുന്നു. ഇന്ന് മുതൽ 9 ദിവസം കാത്തിരിക്കുക. നിന്നെയും, എന്നെയും അലക്ഷ്യമായി കണ്ട ആ സ്ത്രീയുടെ അവസ്ഥ എന്താകുവാൻ പോകുന്നു എന്ന് കാണുക. എന്നത്  കൊണ്ട് ഇതിനായി മനസ്സ് തളരരുത്. ഈ സ്ത്രീയാണെങ്കിൽ നേരിട്ട് അപമാനപെടുത്തി. ഇന്ന് നിന്നെ ചുറ്റിയിരിക്കുന്നവർ പലരും നിന്നെയും, എന്നെയും അങ്ങനെയെല്ലാം കരുതുന്നു എന്ന് അറിയാമോ. അവർക്കും ആ സ്ത്രീയുടെപോലെ തന്നെ അവസ്ഥയായിരിക്കും എന്ന് അസത്യ മുനി എന്നെ തട്ടിക്കൊണ്ടു ഉത്സാഹപ്പെടുത്തി. 

ഇതു ഒരു വിധത്തിലുള്ള ആശ്വാസം തന്നാലും എന്താണ് നടക്കുവാൻ പോകുന്നു എന്ന് മനസ്സിലാക്കുവാൻ 9 ദിവസം കാത്തിരുന്നു. 

പത്താമത്തെ ദിവസം രാവിലെ...........

എനിക്ക് വേണ്ടിയ ഒരു സുഹൃത് അവിടെ വന്നു.

ഇന്നേ ദിവസം പത്രത്തിൽ വന്ന ഒരു വാർത്ത  നോക്കിയായിരുന്നു?

"എന്ത് വാർത്ത? നിങ്ങൾ തന്നെ പറയുക", എന്ന് ഞാൻ പറഞ്ഞു.

ഒരു സ്ത്രീ 15 വർഷമായി കള്ളത്തരത്തിലൂടെ മറ്റുള്ളവരുടെ വസ്തുക്കൾ തൻറെ പേരിൽ മാറ്റി, അത് മറ്റും അന്യ സംസ്ഥാനങ്ങളിൽ ഉള്ള പണക്കാരുടെ പക്കം കൈമാറ്റം ചെയ്തു കോടി കണക്കിന് സമ്പാദിച്ചിരിക്കുന്നു.

എനിക്ക് ഇത് ഏതാണ് എന്ന് മനസ്സിലായി.

ആ സ്ത്രീയുടെ പേര് എന്താണ് എന്ന് ചോദിച്ചപ്പോൾ, അദ്ദേഹത്തിന് കൃത്യമായി പറയുവാൻ സാധിച്ചില്ല. ഉടൻ തന്നെ അടുത്തുള്ള കടയിൽ ചെന്ന് പത്രം നോക്കിയപ്പോൾ അവളുടെ ഫോട്ടോ കാണപ്പെട്ടു. ആ ഫോട്ടോ നോക്കിയപ്പോൾ എൻറെ അടുത്ത് ജീവ നാഡി നോക്കുവാൻ വന്ന അതെ സ്ത്രീയുടെ തന്നെയായിരുന്നു എന്ന് മനസ്സിലായി.

ഇപ്പോൾ.


ആ സ്ത്രീ 16 വർഷം കാരാഗൃഹത്തിൽ അടയ്ക്കപ്പെട്ടതിനു ശേഷം ഇപ്പോൾ താൻ ചെയ്ത തെറ്റിന് പ്രായശ്ചിത്തം ചെയ്യുന്നതിനായി പലപ്പോഴായി അഗസ്ത്യ മുനിയോട് ചോദിച്ചു വയസായവർക്കായി, മറ്റും അനാഥർക്കായി ആശ്രമം നടത്തുകയാണ്.


സിദ്ധാനുഗ്രഹം.............തുടരും! 

04 January 2018

സിദ്ധാനുഗ്രഹം - 48



എന്നെ അഗസ്ത്യ മുനി തന്നെ രക്ഷിക്കണം. ഇല്ലെങ്കിൽ ഞാൻ മാത്രം അല്ല, എൻറെ കുടുംബാംഗങ്ങൾ സഹിതം ആത്മഹത്യ ചെയേണ്ടി വരും, എന്ന് പറഞ്ഞുകൊണ്ട് ഒരു മധ്യ വയസ്സ് പ്രായം വരുന്ന ഒരാൾ വന്നു.

അവർ ഇത് പറഞ്ഞപ്പോൾ എനിക്ക് ഇതിൽ വളരെ അതിശയമായി ഒന്നും തന്നെ തോന്നിയില്ല.

ഇങ്ങനെ വളരെ അതിശയമായി സംസാരിച്ചിട്ട് ഉള്ള പലരെയും ഞാൻ നോക്കിയിരിക്കുന്നു. അവരിൽ ഏവരും ചേരും എന്ന് ഞാൻ വിചാരിച്ചു. 

എനിക്ക് സ്വന്തം സ്ഥലം തിരുനെൽവേലിക് അടുത്തുള്ള പാപനാസം. പഠിച്ചിട്ടില്ല, കാട്ടിൽ നിന്നുമുള്ള ചുള്ളിക്കമ്പുകൾ വിറ്റു എൻറെ അമ്മ എനിക്ക് ആഹാരം പാകം ചെയ്യുമായിരുന്നു. 18 വർഷത്തോളം ഒരു പുതുവസ്ത്രം പോലും ഞങ്ങൾ ഉടുത്തിട്ടില്ല, അത്രയും കഷ്ടപെട്ടുള്ള കുടുംബം. ഇപ്പോൾ ഞാൻ നല്ലരീതിയിൽ തന്നെയാണ് ഉള്ളത്, മാത്രമല്ല എൻറെ കുടുബത്തെയും എനിക്ക് രക്ഷിക്കുവാൻ സാധിച്ചു, എന്നാൽ.......

വിഷയം എന്താണ് എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യാർകൂടത്തിൽ  പലപ്പോഴായി ഞാൻ പോകാറുണ്ട്. അഗസ്ത്യ മുനിയെ ദിവസവും തൊഴുതു, പറ്റുന്നപ്പോൾ എല്ലാം ചെമ്പകപൂവ് കൊണ്ട് മാലയായി ചാർത്തിയിരിക്കുന്നു.

ഇതു വരെ വിഷയം എന്താണ് എന്ന് പറഞ്ഞിട്ടില്ല - എന്ന് ഞാൻ അദ്ദേഹത്തോട് പറഞ്ഞു.

കുടുംബത്തിൽ ഉള്ള കഷ്ടതകൾ എല്ലാം തീരണം എന്നതിനായി ഞാൻ ഒരു തെറ്റ് ചെയ്തിട്ട് വരുകയാണ്. ഒരു ചീത്ത കൂട്ടുകെട്ടുമായി എനിക്ക് എങ്ങനെയോ നല്ല ഒരു ബന്ധം ഉണ്ടായി. നല്ല രീതിയിൽ പണം തന്നു അവർ. അവർ പറയുന്ന സ്ഥലത്തിൽ പോകണം. ആരെങ്കിലും ഏതെങ്കിലും സാധനം ഇവന് കൊടുക്കുകയാണെങ്കിൽ അത് അങ്ങനെ തന്നെ ഇവരുടെ പക്കം എത്തിക്കണം. അകത്തു എന്താണ് താൻ കൊണ്ടുപോകുന്നത് എന്ന് നോക്കുവാൻ പാടില്ല. സാധനം സൂക്ഷിച്ചു കൊണ്ടെത്തിക്കുകയാണെങ്കിൽ നല്ല പ്രതിഫലം ലഭിക്കും.

ഓഹോ.....

അങ്ങനെ ഇരിക്കുമ്പോൾ നാല് ദിവസം കൊണ്ട് ഒരാളുടെ പക്കം നിന്നും സാധനം വാങ്ങി വരുവാൻ വേണ്ടി പറഞ്ഞു. അത് വാങ്ങി കൊണ്ട് വരുമ്പോൾ പോലീസും, കസ്റ്റംസ് ഡിപ്പാർട്മെൻറ് കാരും എന്നെ പിടികൂടി. സാധനം അവിടെ തന്നെ ഇട്ടു ഞാൻ ഓടി രക്ഷപ്പെടുകയായിരുന്നു, എന്ന് പറഞ്ഞു അദ്ദേഹം.

അപ്പോൾ പോലീസ് താങ്കളെ തേടുകയാണോ, ഇപ്പോൾ?

കാണും.

അങ്ങനെയെങ്കിൽ താങ്കൾ വന്ന ഇതിനായിട്ടുള്ളത്. ഒരു അഭിഭാഷകൻറെ പക്കം പോയി പറഞ്ഞു എന്താണോ ചെയ്യേണ്ടത് അത് ചെയുക. അത് തന്നെയാണ് ന്യായം എന്നതിൽ ഞാൻ നോക്കുകയായിരുന്നു. 

"ഇല്ല സാർ, താങ്കളെ പറ്റിയും, താങ്കളുടെ പക്കമുള്ള ജീവ നാഡിയെ കുറിച്ചും ഞാൻ വളരെയധികം കേട്ടിരിക്കുന്നു. ഈ ഒരു അവസ്ഥയിൽ നിന്നും അഗസ്ത്യ മുനിക് മാത്രമേ എന്നെ രക്ഷിക്കുവാൻ സാധിക്കൂ എന്ന് ഉറച്ച തീരുമാനത്തിൽ ആണ് ഞാൻ താമസിക്കുന്ന  ജില്ലയിൽ നിന്നും ഈ ജില്ലയിൽ വന്നിരിക്കുന്നത് എന്ന് പറഞ്ഞ അദ്ദേഹം, പെട്ടെന്ന് എൻറെ കാലിൽ വീണു ബലമായി പിടിച്ചിരുന്നു.

അഗസ്ത്യ മുനി ഇത്തരമുള്ള മനുഷ്യർക്കു എല്ലാം അനുഗ്രഹ വാക്കുകൾ തരുമോ, എന്ന ചോദ്യം എന്നുള്ളിൽ ഉണ്ടായി, മാത്രമല്ല വേറെ എന്തൊക്കയോ വിചാരിക്കുകയും ചെയ്തു അപ്പോൾ. അവസാനം അഗസ്ത്യ മുനി എന്താണോ പറയുവാൻ പോകുന്നത് എന്ന് മനസിലാകാം എന്ന് കരുതി ജീവ നാഡി നോക്കുവാൻ വേണ്ടി ആരംഭിച്ചു.

"ഇവൻ നല്ല രീതിയിൽ അല്ല ധനം സമ്പാദിച്ചിരിക്കുന്നു എന്നിരുന്നാലും, അവൻ പലപ്പോഴായി ധാരാളം ദാനം ചെയ്തിട്ടുണ്ട്. ഗ്രാമത്തിൽ ഉള്ള ചുടലൈമുത്തു ക്ഷേത്രവും, ഇശക്കി അമ്മൻ ക്ഷേത്രവും നിർമിച്ചവൻ. എന്നിരുന്നാലും ചെയ്ത കുറ്റത്തിന് ശിക്ഷയും ഉണ്ട്. അതെ സമയം അവൻറെ പുണ്യവും ഇവനെ രക്ഷിക്കും എന്ന് പറയുമ്പോൾ എനിക്കൊരു നിബന്ധനയും വച്ചു.

"ഞാൻ പറയുന്നത് ദൈവ രഹസ്യം, ഇത് ഇപ്പോൾ തന്നെ ഇവനോട് പറഞ്ഞാൽ ഭയം വിട്ടുപോകും. ശിക്ഷയിൽ നിന്ന് വീണ്ടും ഇളവ് ലഭിക്കും എന്ന് കരുതി ഒരിക്കൽ കൂടി ഈ തൊഴിൽ തന്നെ ഇവൻ ചെയുവാൻ തുടങ്ങും. പിന്നെ ഓരോ പ്രാവശ്യവും അഗസ്ത്യ മുനിയായ എന്നെ ശരണം പ്രാപിക്കും. ഈ പ്രാവശ്യം മാത്രം നമ്മൾ ഇവനെ പ്രശ്നത്തിൽ നിന്നും രക്ഷികാം", എന്നവർ ഇപ്പോൾ പറയുന്നത് അവൻറെ കാതിൽ കേൾകുന്നവണ്ണം ഉറച്ചു വായിക്കുവാൻ പറഞ്ഞു. അതിൻ പ്രകാരം തന്നെ ഞാനും വായിച്ചു.

ആ തെറ്റിൽ നിന്നും രക്ഷ നേടണമെങ്കിൽ, ആദ്യം കുല ദേവത ക്ഷേത്രത്തിൽ  നീ സമ്പാദിച്ചു വച്ചിരിക്കുന്നതിൽ നിന്നു പാൽ അഭിഷേകം ചെയ്തു വരുവത്തായി പ്രാർത്ഥന ചെയുക. പ്രത്യകിര ദേവിക്ക് അമ്മാവസ്യ ദിവസത്തിൽ ഒരു യാഗം ചെയുക. അറുപടൈ വീട്ടിൽ ചെന്ന് മുരുകന് അംഗം എല്ലാം കുളിരുവനായി ചന്ദന കാപ്പ് ചാർത്തുക. 

ഗരുഡ ദണ്ഡക യാഗം ഒന്ന് ഗരുഡ സന്നധിയിൽ ചെയ്യട്ടെ. ഇതു ചെയ്താൽ പഴിയിൽ നിന്നും രക്ഷപെടാം, എന്നാൽ ഒന്ന് എത്രയും പ്രാർത്ഥനകൾ ചെയ്യുബോൾ ശുദ്ധമായി വേണം ഇരിക്കേണ്ടത്. മനസ്സ് ഏകാഗ്രതയായി ഇരിക്കണം. 40 ദിവസം ശുദ്ധമായി ഇരിക്കണം. ഇങ്ങനെ നടക്കാത്ത പക്ഷം അഗസ്ത്യ മുനി അല്ല ഇതിന് കാരണം. മാത്രമല്ല ഇതാണ് ആദ്യത്തെയും അവസാനത്തെയും, ഒരിക്കൽ കൂടി ചോദിക്കുവാൻ വരുകയാണെങ്കിൽ വാക്കുകൾ പറയില്ല.

അഗസ്ത്യ മുനി പറഞ്ഞതുപോലെ അദ്ദേഹത്തോട് ഞാൻ പറഞ്ഞു.

കൈകൂപ്പി നിന്ന അദ്ദേഹം ഇതിൽ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെട്ടാൽ മതി എന്ന് പറഞ്ഞു. ഇതിനപ്പുറം ഒരിക്കൽ പോലും ആ കൂട്ടുകെട്ടിൽ ചേരുകയില്ല, എന്ന് പറഞ്ഞു. അദ്ദേഹം എത്ര പറഞ്ഞിട്ടും എനിക്ക് വിശ്വാസം ഉണ്ടായില്ല.

രണ്ട് മാസങ്ങൾക്ക് ശേഷം.

എന്നോട് ജീവ നാഡി നോക്കിപോയ അദ്ദേഹത്തിൻറെ ഒരു ബന്ധു എന്നെ നോക്കുവാൻ വേണ്ടി വളരെ ധിറുതിയിൽ അവിടെ വന്നു. ഒരു എഴുത് എനിക്ക് അദ്ദേഹം തന്നു.

അഗസ്ത്യ മുനി പറഞ്ഞതുപോലെ ഞാൻ എല്ലാം പ്രാർത്ഥനകളും ഞാൻ ശുദ്ധമായി തന്നെ നടത്തി, അദ്ദേഹത്തിൻറെ അനുഗ്രഹത്താൽ എല്ലാ വിധ പ്രശ്നങ്ങളിൽ നിന്നും രക്ഷപെട്ടു. ഒരു വിഷയം ഞാൻ പറഞ്ഞുതന്നെ തീരണം. ഞാൻ അകപ്പെട്ടത് ഒരു മയക്ക് മരുന്നു കടത്തുന്ന ഒരു സംഘത്തിൽ തന്നെയാണ്. എന്നാൽ ഞാൻ അന്ന് പിടിപെട്ടപ്പോൾ എൻറെ പക്കം ഉണ്ടായിരുന്നു എന്ന് വിചാരിച്ചു. എന്നാൽ അത് മയക്ക് മരുന്നല്ല പകരം വേപ്പിൻറെ ഇലയിൽ നിന്നും ഒരു പൊടി. അതും എനിക്ക് വളരെയധിക നേരത്തിന് ശേഷമാണ് അറിയുവാൻ സാധിച്ചത്. 

എന്നെ കബളിപ്പിക്കുവാൻ വേണ്ടിയാണ് മയക്ക് മരുന്നിനു പകരം വേപ്പില കൊണ്ടുള്ളപൊടി കോടിതിയിൽ കൊണ്ടുവന്നത്. ഒരു പക്ഷേ അഗസ്ത്യ മുനി തന്നെ  എന്നെ രക്ഷിക്കുവാൻ വേണ്ടി എപ്രകാരം ചെയ്തതാണോ എന്ന് തോന്നിപോയി. എന്നിരുന്നാലും ഇപ്രകാരം ഉള്ള തൊഴിൽ ചെയ്യരുത് എന്ന് ഞാൻ തീരുമാനിച്ചു. പോലീസ് സ്റ്റേഷനിൽ ചേർന്ന് ഞാൻ പിടികൊടുത്തു. എൻറെ പേരിലുള്ള പഴയ ഒന്ന് - രണ്ട് കേസ് ഇപ്പോഴും ഉണ്ട്. അതുകൊണ്ട് ഞാൻ ഇപ്പോൾ അന്വേഷണത്തിൽ ആണ്.

ചെയ്ത തെറ്റിന് ശിക്ഷ ലഭിക്കുകയാണെങ്കിലും അതും ഞാൻ സ്വീകരിക്കും. ഒരു പക്ഷം അഗസ്ത്യ മുനിയുടെ കാരുണ്യത്തിൽ എന്നെ വിടുകയാണെങ്കിൽ, കൂലി പണി ചെയ്‌തെങ്കിലും ഞാൻ എൻറെ കുടുംബത്തെ രക്ഷിക്കും ജീവിക്കും. എനിക്ക് വേണ്ടി പ്രാർത്ഥന ചെയ്തുകൊള്ളുക എന്ന് ആ എഴുത്തിൽ എഴുതിയിരുന്നു. 

ചില വർഷങ്ങൾക്കു ശേഷം.............

അഗസ്ത്യ മുനിയുടെ അനുഗ്രത്താൽ അവൻ ശിക്ഷയൊരുന്നും ഇല്ലാതെ രക്ഷപെട്ടു. ഇപ്പോൾ തന്നെ ഒന്നര വർഷ സമയം ശിക്ഷയിൽ പിടിപെട്ട് മാത്രമല്ല കാലാവധി തീരുകയും ചെയ്തു. 


ഇതിൽ അതിശയം എന്തെന്നാൽ അവന് കുറഞ്ഞ പക്ഷം ശിക്ഷ മാത്രം കൊടുത്ത ആ ജഡ്ജിൻറെ പേര് "അഗസ്തീശ്വരൻ"


സിദ്ധാനുഗ്രഹം.............തുടരും!

28 December 2017

സിദ്ധാനുഗ്രഹം - 47






ഗ്രാമത്തിൽ നിന്നും വന്ന ആദേഹത്തെ കണ്ടപ്പോൾ എനിക്ക് ഒരു ഭയം തോന്നി, കാരണം ആരെയും ഭയപ്പെടുത്തുന്ന മീശ, ഉയരത്തിന് ഒത്ത വണ്ണം, മാത്രമല്ല ഇടുപ്പിൽ ഏതോ മൃഗത്തിൻറെ തോൽ കൊണ്ട് ഉണ്ടാക്കിയ വലിയ ഒരു ബെൽറ്റ്. ലുങ്കി ഉടുത്തിരിക്കുകയായിരുന്നു അദ്ദേഹം.

എന്തിനാണ് വന്നിരിക്കുന്നത് എന്ന് ഞാൻ ചോദിച്ചു.

എൻറെ ഭാര്യയ്കു സുഖമില്ല, ഗ്രാമത്തിലാണ് ഉള്ളത്. ശാരീരികാവസ്ഥ ദുർബലമാണ്. അവർക്കുവേണ്ടിയാണ് ജീവ നാടി നോക്കേണ്ടത് എന്ന് അദ്ദേഹം പറഞ്ഞു.

ഡോക്ടറിനെ കാണിക്കേണ്ടതല്ലേ, ഇവിടെ ജീവ നാഡി നോക്കി എന്താണ് ചെയുവാൻ പോകുന്നത്.? എന്ന് ഞാൻ ചോദിച്ചു.

അഗസ്ത്യ മുനി, എൻറെ ഭാര്യയെ രക്ഷിക്കണം അതിനുവേണ്ടിയാണ് ഞാൻ ഇവിടെ വന്നത്, എന്ന് അദ്ദേഹം പറഞ്ഞു.

ഇതിനപ്പുറം എൻറെ ഭാര്യയ്ക്ക് കുഞ്ഞിങ്ങൾ പാടില്ല എന്നും, അങ്ങനെ സംഭവിക്കുകയാണെങ്കിൽ അവരുടെ ജീവന് ആപത്താണ് എന്ന് ഡോക്ടർ പറയുകയുണ്ടായി! എന്നാൽ ഇപ്പോൾ എൻറെ ഭാര്യ ഗർഭിണിയാണ് എന്ന് അദ്ദേഹം പറഞ്ഞു..........

എന്താണ് നീ ഇങ്ങനെ! ഡോക്ടർ അങ്ങനെ പറഞ്ഞിട്ടുണ്ടെങ്കിൽ നീ കുറച്ചു ശ്രദ്ദിച്ചു ഇരിക്കേണ്ടതല്ലേ? അപ്പോൾ നിനക്ക് എത്ര കുട്ടികൾ? എന്ന് ചോദിച്ചു.

ഏഴ് കുട്ടികൾ. ഇപ്പോൾ മൂത്ത മകളുടെ വിവാഹത്തിന് ശേഷം അവളും ആദ്യത്തെ പ്രസവത്തിനായി വീട്ടിൽ വന്നിട്ടുണ്ട് എന്ന് തല  താഴ്ത്തികൊണ്ടു പറഞ്ഞു. 

ശെരി തന്നെ നിൻറെ മകളുടെ പ്രസവം നോക്കുമോ, അതോ നിൻറെ ഭാര്യക്ക് പ്രസവം നോക്കുമോ? പോരാത്തതിന് അവർക്കു ശരീരം ഒട്ടും വയ്യാതിരിക്കുന്നു എന്ന് പറഞ്ഞല്ലോ. എന്താണ് നീ വളരെയധികം തെറ്റ് ചെയുന്നല്ലോ എന്ന് വളരെ അതിശയത്തോടെ പറഞ്ഞു.

കുറച്ചു നേരം മൗനമായി കടന്നുപോയി.

ശെരി, നിൻറെ ഗ്രാമം എവിടെയാണ് ?

മലയുടെ അടിവാരത്തിൽ , കൃത്യമായി പോയിവരുവാൻ പോലും വഴി ഇല്ലാത്ത. ആറു കടന്നു അടുത്തകരയിൽ വരണം, പിന്നീട് നടന്ന് അല്ലെങ്കിൽ വണ്ടിയിൽ ഒരുമണിക്കൂർ യാത്ര ചെയ്താൽ മാത്രമേ അവരുടെ നാട് ഇതൊകയൊള്ളു. ആ നാട്ടിൽ മാത്രമേ പ്രസവാനന്തര ആശുപത്രി ഉള്ളത്.......... എന്ന് വളരെ  സമാധാന പൂർവം അദ്ദേഹം പറഞ്ഞു.

"ശെരി, ഇത്രയും കഷ്ടപ്പെട്ട് പോകുന്നതിന് മുൻപ് തന്നെ പ്രസവം നടന്നിരിക്കുമല്ലോ വീട്ടിൽ, മറ്റ് ഏതെങ്കിലും ഡോക്ടർ, അല്ലെങ്കിൽ വയസ്സായ സ്ത്രീകളോ, അതോ ആയുർവേദ വിദ്ധക്തരോ നിങ്ങളുടെ നാട്ടിൽ ഇല്ലേ"?

ഉണ്ട്! പക്ഷേ അവർ ഞങ്ങളുടെ നാട്ടിലേക്ക് വരാറില്ല. ഒരു ദിവസം കാത്ത് നിന്നാൽ മാത്രമേ കൂട്ടിക്കൊണ്ട് വരാൻ സാധിക്കുകയൊള്ളു. 

നിങ്ങളുടെ നാട്ടിൽ ഇത്ര മാത്രം അസൗകര്യം ഉണ്ടല്ലോ, എന്നാൽ ആ ഗ്രാമം വിട്ട് പുറത്തേക്ക് വരുന്നതല്ലോ നല്ലത്?

പറ്റില്ല സാർ, ഞങ്ങൾ ഗ്രാമത്തിലുള്ള നിയമത്തിന് ബാധ്യസ്ഥർ ആണ്.

ശെരി, ഇപ്പോൾ ആര് പറഞ്ഞിട്ടാണ് താങ്കൾ എന്നെ തേടി വന്നിരിക്കുന്നത്.

നാട്ടിൽ നിന്ന് അറിയുവാൻ സാധിച്ചു സാർ, എൻറെ ഭാര്യയുടെ ജീവന് ആപത് ഏതെങ്കിലും ഉണ്ടോ എന്ന് അറിയുവാൻ വേണ്ടിയാണു അദ്ദേഹം വന്നത്, എന്ന് അദ്ദേഹം എന്നോട് പറഞ്ഞു.

എനിക്ക് ആ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹം ഒരു അൽപം വ്യത്യസ്തനായി കാണപ്പെട്ടു. എന്ത് വിശ്വാസത്തിലാണ് ഇദ്ദേഹം ഗ്രാമത്തിൽ നിന്നും ഇത്ര ദൂരം അകലെയുള്ള എന്നെ വിശ്വസിച്ചു നാഡി നോക്കുവാൻ വേണ്ടി വന്നിരിക്കണം? ഒന്നുകൊണ്ടും ഒന്നിനും വേണ്ടി വിഷമിച്ചതായി കാണപെട്ടില്ല. സാമ്പത്തികവും ഇല്ല.

ഒറ്റ നോട്ടത്തിൽ അദ്ദേഹത്തെ കണ്ടാൽ കാപട്യം ഉള്ളവനായി കാണുന്നു, അതേ സമയം ഉള്ള് കൊണ്ട് ഈശ്വര വിശ്വാസിയാണ് എന്നും തോന്നുന്നു. ഗർഭിണിയായ ഭാര്യയെ ഒറ്റയ്ക്കു ഗ്രാമത്തിൽ വിട്ടിട്ട് ഇവിടെ വന്നിരിക്കുന്ന ഇവനെ എന്താണ് പറയേണ്ടത്? എന്ന് വിചാരിച്ചപ്പോൾ അൽപം ദേഷ്യം എനിക്ക് അവനിൽ ഉണ്ടായി.

മനസ്സ് ഏകാഗ്രമാക്കി അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

ശാരീരിക ബലഹീനമുള്ള സ്ത്രീയാണ് അവർ, ഡോക്ടർ പറഞ്ഞത് സത്യമാണ്. ഇനിയൊരിക്കൽ അവർ ഗർഭം ധരിക്കുകയാണെങ്കിൽ അത് നിലക്കില്ല. പ്രമേഹം കൂടുതൽ ആയത് കാരണം അവൾ ബലഹീനയാണ്. എന്നിരുന്നാലും അഗസ്ത്യമുനിയെ തേടി വന്ന ഇവൻ ഒറ്റ നോട്ടത്തിൽ കാപട്യമുള്ളവൻ എന്ന് തോന്നിയാലും മനസ്സ്‌കൊണ്ട്  അവൻ ഒരു ശിശുവാണ്‌, വിദ്യാഭ്യാസം ഇല്ല. എന്നാൽ ഈശ്വര വിശ്വാസം അധികം.

ഇവന് അഗസ്ത്യ മുനിയായ ഞാൻ സഹായിക്കണം. എന്തെന്നാൽ കഴിഞ്ഞ ജന്മത്തിൽ ഇവൻ എത്രയോ പേരെ വെള്ളത്തിൽ നിന്നും രക്ഷിച്ചിരിക്കുന്നു. അത് മാത്രമല്ല അഗസ്ത്യ മുനിയിൽ അമിതമായ ഈശ്വര വിശ്വാസം കാരണം അഗസ്ത്യാർകൂടത്തിൽ കഷ്ടപ്പെട്ട് നടന്ന്, ഒന്നും ഭക്ഷിക്കാതെ, എനിക്ക് വേണ്ടി പാൽ അഭിഷേകം ചെയ്തു ആനന്ധപെട്ടവൻ. ആ അഗസ്ത്യാർകൂടം അരുവിയിൽ വീണ ഒരു സ്ത്രീയെ രക്ഷിക്കുവാൻ വേണ്ടി ഇവനും ആ അരുവിയിൽ ചാടി ആ പെണ്ണെ രക്ഷിച്ചു. അതേ സമയമാണ് അവൾക്കു വേണ്ടി അരുവിയിൽ ഇവൻ ജീവൻ ത്യാഗം ചെയ്‌തത്‌. ഇത് ഒന്ന്  ഓർത്തുനോക്കി.

മുൻ ജന്മത്തിൽ ഇവൻ ചെയ്ത പുണ്യ പ്രവർത്തി കാരണം, ഞാനും എൻറെ ഭാര്യയായ ലോപമുദ്രയും ഇവൻറെ ഭാര്യയുടെ പ്രസവ സമയത്തു പിന്തുണയ്ക്കും എന്ന് പറഞ്ഞു അഗസ്ത്യ മുനി. പിന്നീട് എന്നോട് ആ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹത്തെ വീട്ടിൽ ഉടൻ തന്നെ പോകുവാൻ പറയുക. അവൾക്ക്  പ്രസവാനന്തര വേദന ഉണ്ടാകുവാൻ തുടങ്ങി, വളരെയധികം കഷ്ടപ്പെടുന്നു അവൾ", എന്ന് പറഞ്ഞു അഗസ്ത്യ മുനി. 

പിന്നീട് എന്നോട് മകനെ, ഇവനോട് എത്രയും പെട്ടെന്ന് ഗ്രാമത്തിലേക്ക് പോകുവാൻ പറയുക. അവൾക്ക് പ്രസവ വേദന ഏർപ്പെട്ടിരിക്കുന്നു. സഹിക്കുവാനാകാത്ത വേദന, എന്ന് പറഞ്ഞു.

ഇത് കേട്ടതും എന്നിലുള്ളിൽ കുഴപ്പമൊന്നും കാണില്ല എന്ന തോന്നൽ ഉണ്ടാകുവാൻ തുടങ്ങി. എന്നിരുന്നാലും അദ്ദേഹത്തോട് എത്രയും പെട്ടെന്ന് നാട്ടിൽ തിരിച്ചുപോകുവാൻ വേണ്ടി പറഞ്ഞു.

പ്രസവം നല്ല രീതിയിൽ നടക്കണം, മാത്രമല്ല ആ ജീവനുകൾ നന്നായിയിരിക്കണം എന്ന പ്രാർത്ഥനയിൽ ഞാനും ഇരുന്ന് പ്രാർത്ഥിക്കുവാൻ തുടങ്ങി.

എന്താണോ അദ്ദേഹം വിചാരിച്ചത് എന്ന് അറിയില്ല, പുറപ്പെട്ട് ചെന്നവൻ വീണ്ടും തിരിച്ചു വന്നു. 

എല്ലാം ജോലിയും മാറ്റിവച്ചിട്ട്, ജീവ നാഡി നോക്കുവാൻ വന്ന പലരെയും തിരിച്ചുപോകുവാൻ പറഞ്ഞതിന് ശേഷം, ധ്യാനത്തിൽ ഇരിക്കുന്ന എന്നെ നോക്കിയപ്പോൾ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹത്തിന് ഏതോ ഒരു സംശയം പോലെ ഉണ്ടായി.

നന്നായി സംസാരിച്ചുകൊണ്ടിരുന്നു ഞാൻ പെട്ടെന്ന് ധ്യാനത്തിൽ പോയതുകൊണ്ട് തൻറെ ഭാര്യയ്കു ഏതോ ആപത് ഉണ്ടായിരിക്കുന്നു എന്ന് ഒരു സംശയം അദ്ദേഹത്തിന് ഉണ്ടായി. ഇതിനപ്പുറം അവൾ ജീവിച്ചിരിക്കില്ല എന്ന് അദ്ദേഹം കരുതി. അദ്ദേഹത്തിന് തോന്നിയ സംശയം ശെരി തന്നെയോ എന്ന് മനസ്സിലാക്കുവാൻ വേണ്ടി ഗ്രാമത്തിൽ പോകുന്നത് പകരം ഇവിടെ ഇരിക്കുന്നത് തന്നെ ഉചിതം എന്ന് കരുതി. 

ഗ്രാമത്തിൽ പോകുന്നതിന് പകരം അവനും ഒരു അൽപം മാറി അവിടെ തന്നെ ഇരുന്നു. എന്നാൽ അദ്ദേഹത്തിന് ഒരു തരത്തിലും ഉള്ള പ്രാർത്ഥന ചെയുവാൻ സാധിച്ചില്ല, കണ്ണുകൾ നിറഞ്ഞിരുന്നു. നടക്കുവാൻ പാടില്ലാത്ത ഏതോ ഒരു ദുഃഖം  നടന്നിരിക്കുന്നു എന്ന ഒരു വിചാരത്തിൽ അവൻ 
അവിടെ തന്നെ ഇരുന്നു, ഇത് ഞാനും ശ്രദിച്ചില്ല. 

പ്രാർത്ഥന ചെയ്തു കണ്ണ് തുറന്നു നോക്കിയപ്പോൾ ഇവൻറെ തല താഴ്ത്തി സങ്കടപെടുന്നത് കാണുവാൻ സാധിച്ചു. 

എനിക്ക് ഇപ്പോളാണ് സത്യത്തിൽ ഒരു മാനസിക പിരിമുറുക്കം ഉണ്ടായത്.

"ഇനിയും പോയില്ലയോ" ഉടൻ തന്നെ തിരിക്കുക എന്ന് പല വിധത്തിലും അവനെ പറഞ്ഞു മനസ്സിലാകി സമാധാനപ്പെടുത്തി  വീട്ടിലേക്കു അയക്കുവാൻ സാദിച്ചപ്പോളാണ് എന്നിക്ക് സമാധാനമായത്.

അഗസ്ത്യ മുനി പറഞ്ഞത് പോലെ നടക്കും എന്നിരുന്നാലും ഇങ്ങനെയുള്ള ഗ്രാമത്തിൽ നിന്ന് വരുന്ന ജനങ്ങൾ പെട്ടെന്ന് പ്രക്ഷോഭിതരാക്കും. ഇതിൽ പെട്ട് പോകരുതേ എന്ന് ഭയന്ന് മൂന്ന് ദിവസം ഉറക്കം ഒട്ടും ഉണ്ടായിരുന്നില്ല.

നാലാമത്തെ ദിവസം രാവിലെ.

ആ ഗ്രാമത്തിൽ നിന്നും വന്ന അദ്ദേഹം വളരെ സന്തോഷത്തോടെ എന്നെ കാണുവാൻ വന്നു. അദ്ദേഹത്തിൻറെ കയ്യിൽ അവിടെനിന്നും ഉണ്ടാക്കിയ മധുര പലഹാരങ്ങളും, പഴങ്ങളും, വെറ്റില - അടക്ക സഹിതം ഉണ്ടായിരുന്നു.

"എന്താ........നല്ല രീതിയിൽ താങ്കളുടെ ഭാര്യയുടെ പ്രസവം നടന്നിരിക്കുന്നു എന്ന് തോന്നുന്നു, അമ്മയും - കുഞ്ഞും സുഖമാണോ എന്ന് ചോദിച്ചു. 

അവൻ ഇതെല്ലാം വിട്ടിട്ട് ഒരു കാര്യം മാത്രമേ എന്നോട് ചോദിച്ചു.

സാർ, അഗസ്ത്യമുനിയെ കുറിച്ച് താങ്കളുടെ അഭിപ്രായം എന്താണ്?

"എന്തുകൊണ്ടാണ് ഇങ്ങനെ ഒരു സംശയം പെട്ടെന്ന് വന്നത്, അദ്ദേഹം ശിവപുത്രൻ, മാത്രമല്ല ആദ്യത്തെ സിദ്ധൻ," എന്ന് പറഞ്ഞു ഞാൻ.

"ഇല്ല സാർ", അദ്ദേഹം ദൈവത്തിനും അപ്പുറമാണ്.

അന്നേദിവസം ഞാൻ എവിടെ താങ്കളെ കാണുവാൻ വന്നപ്പോൾ എൻറെ ഭാര്യക്ക് പ്രസവ വേദന കാരണം സഹിക്കുവാൻ പറ്റാതെ ഇരിക്കുകയായിരുന്നു. അപ്പോൾ ആരോ ഒരു സന്യാസിയും അദ്ദേഹത്തിൻ്റെ ഭാര്യയും വീടിനടുത്തു വന്നിരിക്കുന്നു. എൻറെ മക്കളെ മാറിനിൽകുവാൻ പറഞ്ഞിട്ട്, അവർ എൻറെ ഭാര്യയുടെ പ്രസവം നോക്കിയിരിക്കുന്നു. അവർ എൻറെ ഭാര്യയുടെ കൈയ് തൊട്ട നിമിഷം തന്നെ, എൻറെ ഭാര്യയ്കു വേദന അറിഞ്ഞില്ല. ഒരു വിധത്തിലും ഒരു കുറവും ഇല്ലാതെ കുഞ്ഞു ജനിക്കുകയും ചെയ്തു, മാത്രമല്ല എൻറെ ഭാര്യയുടെ ആരോഗ്യത്തിന് ഒരു കുഴപ്പവും ഇല്ല.

ഒരു അതിശയം കൂടെ നടന്നു.

വീട്ടിൽ മുൻവശം ഇരുന്ന ആ സന്യാസി ചില മരുന്നുകൾ ചെറിയ ചെറിയ സഞ്ചികളിൽ കൊടിത്തിട്ടുണ്ട്. പ്രസവാനന്തരം അവർ ഒരു പ്രേതോപഹാരവും സ്വീകരിക്കാതെ പോയിരിക്കുന്നു. ഇപ്പോൾ പറയുക വന്നത് അഗസ്ത്യ മുനിയും - ലോപമുദ്രയും അല്ലെ, എന്ന് വളരെ സന്തോഷത്തോടെ ചോദിച്ചു.

ആദ്യം എന്നിക്ക് ഇത് വിശ്വസിക്കുവാൻ സാധിച്ചില്ല. ഒരു വിധത്തിലും ഒരു സൗകര്യങ്ങളും ഇല്ലാതെ ആ ഗ്രാമത്തിൽ ഒരു സംബദ്ധവും ഇല്ലാതെ ഒരു സന്യാസി ദമ്പതികൾ വരേണ്ട ആവശ്യം എന്താണ്? അതും അല്ലാതെ ഒരു വിധത്തിലും പ്രത്യോപഹാരവും സ്വീകരിക്കാതെ അവർ പോയതും? കേട്ടപ്പോൾ അത് അഗസ്ത്യ മുനി തന്നെയാണ് എന്ന് തോന്നി. മാനസികമായി ആ അഗസ്ത്യ മുനികും - ലോപമുദ്രക്കും നന്ദി രേഖപ്പെടുത്തി.


എന്നെ തേടി വരുന്ന അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കുന്ന അത്ര പേർക്കും അഗസ്ത്യ ദമ്പതികൾ ഇത്തരം ഒരു അതിശയം നടത്തിയാൽ എത്ര മാത്രം ആനന്ദമായിരിക്കും? ചെയ്യരുതോ എന്ന് മനസ്സ് പറഞ്ഞു.




സിദ്ധാനുഗ്രഹം.............തുടരും!

14 December 2017

സിദ്ധാനുഗ്രഹം - 46




ഞങ്ങളുടെ വീട്ടിൽ ദോഷമുണ്ടോ എന്ന് അഗസ്ത്യ മുനിക് പറയുവാൻ സാധിക്കുമോ? എന്ന് ചോദിച്ചു ഒരാൾ വന്നു.

കേട്ടുനോക്കാം ഇതിന് ചിലനേരത് ഉത്തരം കിട്ടും, എന്നാൽ മറ്റുചില നേരത്തു ഉത്തരം ലഭിക്കില്ല എന്ന് ഞാൻ പറഞ്ഞു.

ഇത് ഒരു ശെരിയായ ഉത്തരമായി തോന്നിയില്ല, എന്നിരുന്നാലും ചോദിച്ചുനോക്കുക എന്ന് പറഞ്ഞു ഒരു ഗംഭീര ശബ്ദത്തോടെ അദ്ദേഹം.

ഏതോ അഗസ്ത്യമുനിയും ഞാനും ഇദ്ദേഹത്തിന് അടിമയാണ് എന്ന് പോലും, ഇദ്ദേഹം ചോദിച്ച ചോദ്യങ്ങൾക്ക് എല്ലാം അഗസ്ത്യ മുനിയോട് ചോദിച്ചു ഉടൻതന്നെ ഉത്തരം പറയണം എന്നത് അദ്ദേഹം വിചാരിക്കുന്നത് എനിക്ക് ഒട്ടും ഇഷ്ടപ്പെട്ടില്ല.

എന്നിരുന്നാലും ഞാൻ ശാന്തമായിരുന്നു, ജീവ നാഡി നോക്കുവാൻ തുടങ്ങി.

"ഇവൻ പോകുവാൻ പോകുന്ന പുതിയ വീട്ടിൽ പുറം ഭാഗം മതിലിൻറെ നേർ താഴെ ചെറിയ ദോഷങ്ങൾ ഉണ്ട്. അവിടെ ചെല്ലും മുൻപ് സുദർശന യാഗം ഒന്ന് ചെയ്തിട്ട് മാത്രമേ പോകുവാൻപാടുള്ളു. ഇല്ലെങ്കിൽ, പിന്നീട് അഗസ്ത്യ മുനിയെ കുറ്റപ്പെടുത്തുന്നത് ശെരിയല്ല, എന്ന് ചുരുക്കമായി പറഞ്ഞു.

എൻ്റെ ആ വീട്ടിൽ ഒരു ദോഷവും ഇല്ലാ എന്ന് വാസ്തു ശാസ്ത്രജ്ഞൻ പറയുന്നു, എന്നാൽ താങ്കളോ ഇങ്ങനെ പറയുന്നു. ഏതാണ് സത്യം, ഏതാണ് കള്ളം എന്ന് അറിയുന്നില്ലലോ, എന്ന് അദ്ദേഹം പറഞ്ഞു.

എനിക്ക് കുറച്ചു സമാധാനകേട് ഉണ്ടായി, സാർ,,,,,,,ഇതിൽ ഏതെങ്കിലും ഒന്നിൽ വിശ്വസിക്കുക.

"അദ്ദേഹത്തിന് എന്താണ് തോന്നിയത് എന്ന് അറിയില്ല, പെട്ടെന്ന് ക്രുദ്ധനായി എണീറ്റു. വാസ്തു ദോഷം എന്നത് സത്യമല്ല സാർ. ഇതെല്ലാം വെറുതെ ഭയപ്പെടുത്തി വരുന്ന വിഷയം, ഇതൊന്നും ഞാൻ വിശ്വസിക്കുന്നില്ല, എന്നിരുന്നാലും മറ്റുള്ളവർ പറയുന്നതുകൊണ്ട് താങ്കളെ കാണുവാൻ വന്നു," എന്ന് പറഞ്ഞു അദ്ദേഹം.

ഞാൻ ഒന്നും മിണ്ടിയില്ല, മൗനമായി  ഇരുന്നു.

"ശെരി സാർ.........ഞാൻ താങ്കളുടെ വഴിയിൽ തന്നെ വരാം, എങ്ങനെയാണ് വാസ്തു ദോഷം വന്നിട്ടുള്ളത് എന്ന് പറയാമോ?", എന്ന് ചോദിച്ചു.

ആ വീട്ടിൽ ദുഷ്ട ദേവതകൾ ഉണ്ട്. ഏതെങ്കിലും അകാല മരണം നടന്ന് അതിന് ശാന്തി ചെയ്തുകാണില്ല, ഇല്ലെങ്കിൽ ഭൂമി ദോഷം ഉണ്ടായിരിക്കും. അത് കൊണ്ട് ആ വീട്ടിൽ വാസ്തു ദോഷം ഏർപ്പെട്ടിരിക്കും എന്ന് അഗസ്ത്യ മുനി പറയുന്നതായി ഞാൻ പറഞ്ഞു.

ഇതെല്ലാം നിങ്ങളും വിശ്വസിക്കരുത് സാർ, ഇന്നത്തെകാലത്തിൽ റോഡിൽ വളരെയധികം ജനങ്ങൾക്ക്  വിപത്തുകളിൽ മരണം ഏർപ്പെടുന്നു. അതിനായി ആരെങ്കിലും സുദർശന ഹോമം നടത്തുവാൻ സാധിക്കുമോ? എന്താണ് നിങ്ങൾ പറയുന്നത്, എന്ന് മീശ മുറുക്കിക്കൊണ്ടു പറഞ്ഞു.

ഇദ്ദേഹത്തോട് സംസാരിച്ചിട്ട് പ്രയോജനം ഇല്ല മാത്രമല്ല ഇതിൽ വിശ്വാസം ഉണ്ടെങ്കിൽ നാഡി നോക്കുവാൻ വരുക. ഇല്ലെങ്കിൽ അങ്ങനെ തന്നെ മാറിപോകേണ്ടത് തന്നെയല്ലേ. ഇത് അല്ലാതെ ഇവിടെ എന്നെവന്നു ഇങ്ങനെ ചെയേണ്ടതുണ്ടോ എന്ന് എൻറെ മനസാക്ഷി അദ്ദേഹത്തെ ശകാരിച്ചു.

രണ്ട് മാസം കഴിഞ്ഞിരിക്കും, ഒരു ദിവസം രാത്രിയിൽ  വളരെയധികം ഷീനത്തിൽ അവർ എന്നെ നോക്കി വന്നു, ആ രാത്രി വന്നവർ ഒന്നും മിണ്ടാതെ വിഷമത്തോടെ കരഞ്ഞു, ഞാൻ എന്താണ് എന്ന് ചോദിച്ചില്ല, വളരെ സമാധാനമായി  അദ്ദേഹത്തെ നോക്കിനിന്നു. 

"സാർ എന്നെ മാപ്പാക്കണം, അഗസ്ത്യ മുനിയെ വളരെയധികം ഞാൻ പരീക്ഷിച്ചു. അതിൻറെ ഫലമായി നന്നായി ഇരുന്ന എന്റെ ആൺകുട്ടി പെട്ടെന്ന് മരിച്ചുപോയി. അതും താങ്കൾ  പറഞ്ഞ അതേ സ്ഥലത്തിൽ പുതിയ വീട്ടിൽ പുറംഭാഗം മതിലിനോട് ചേർന്ന്", എന്ന് അദ്ദേഹം കൂടുതൽ വിശദീകരിക്കുവാൻ സാധിക്കാതെ നിന്നു.

അദ്ദേഹത്തെ സമാധാനപ്പെടുത്തി എന്താണ് നടന്നത് എന്ന് ഞാൻ ചോദിച്ചു.

തങ്ങളെ വെല്ലുവിളിച്ചു മൂന്ന് ദിവസത്തിൽ ആ പുതിയ വീട്ടിൽ താമസിക്കുവാൻ തുടങ്ങി. അന്നേ ദിവസം കൃത്യം രാത്രി 12 മണിക് വീടിൻറെ പുറം ഭാഗത്തു കിടന്നിരുന്ന എൻറെ മകൻ പെട്ടെന്നു നിലവിളിച്ചു. അടുത്ത നിമിഷം ശ്വാസം എടുക്കുവാൻ സാധിക്കാതെ അവൻ മരിച്ചുപോയി.

അഗസ്ത്യ മുനി പറഞ്ഞതുപോലെ സുദർശന ഹോമം ചെയ്തിട്ട് ആണോ പോയത്?

ഇല്ല.

വേറെ എന്തെങ്കിലും പരിഹാരം അവിടെ ചെയ്തുവോ?

ഇല്ല, എനിക്ക് ശാസ്ത്രമോ, സംബ്രതായങ്ങളോ ഒന്നും അറിയില്ല. വിശ്വസിക്കുകയും ഇല്ല. അതിൻറെ പരിണാമമാണ് ഇത് എന്ന് അറിയുന്നു ഞാൻ.

അങ്ങനെ വിശ്വാസമില്ലെങ്കിൽ എന്തിന് ജീവ നാഡി നോക്കുവാൻ വേണ്ടി അന്ന് വന്നത് എന്ന് ദേഷ്യത്തിൽ തന്നെ ചോദിച്ചു. 

എല്ലാരും പറയുന്നല്ലോ എന്ന് കരുതിയാണ് വന്നത്, അതോട് തന്നെ വിട്ടിട് പോയിരിക്കണമായിരുന്നു. താങ്കളെയും, അഗസ്ത്യ മുനിയെയും കുറിച്ച് വളരെ നീചമായി സംസാരിക്കുയും ചെയ്തു. എന്നെ മാപ്പാക്കണം. ശെരി അത് ഞാൻ വിട്ടേക്കാം, പക്ഷേ എന്തിനാണ് എൻറെ മകനെ ഞാൻ പെട്ടെന്ന് വിടപിരിഞ്ഞത്? അത് ആലോചിച്ചു തന്നെയാണ് ഞാൻ വിഷമിക്കുന്നത്.

കാരണം ഇല്ലാതെ ഒന്നും നടക്കില്ല, അഗസ്ത്യ മുനി എന്താണ് പറയുന്നത് എന്ന് നമുക്ക് നോക്കാം എന്ന് പറഞ്ഞു അദ്ദേഹത്തെ സമാധാനപ്പെടുത്തി.

അഗസ്ത്യ മുനിയുടെ പേരിൽ കുറ്റപ്പെടുത്തുവാൻ വേണ്ടി തന്നെയായിരുന്നു ഞാൻ അങ്ങനെ പെരുമാറിയത്. സത്യത്തിൽ വീട്ടിൽ ദോഷം ഉണ്ടായിരുന്നു എന്നത് എനിക്ക് മുൻപ് തന്നെ അറിയും, എന്നാൽ വിശ്വസിച്ചില്ല. എൻ്റെ മകൻ മരിച്ചുപോയ അതെ സ്ഥലത്തു തന്നെയാണ് ഇതിന് മുൻപ് താമസിച്ചിരുന്ന ഒരാൾക്ക് അരിവാൾ മൂലം വെട്ടേറ്റ് കൊല്ലപെട്ടുള്ളത്.

ഇതിന് ശേഷം താമസിക്കുവാൻ വന്ന ഒരാൾ അതെ സ്ഥലത്തിൽ കടം തിരിച്ചുകൊടുക്കുവാൻ സാധിക്കാതെ ആത്മഹത്യാ ചെയ്തു. അതിന് ശേഷം അതെ സ്ഥലത്തിൽ ഒരു അഗ്നി വിപത്തിൽ 7 വയസ്സ് പ്രായം വരുന്ന ഒരു കുട്ടി മരിച്ചുപോയി. ഇതെല്ലാം അറിഞ്ഞതിനുശേഷവും വിശ്വാസമില്ലാത്തതു കൊണ്ടാണ് എൻറെ മകനെ  അവിടെ കിടക്കുവാൻ പറഞ്ഞത്. ഞാൻ ഒരു യുക്തിവാദി, പക്ഷെ എൻറെ ഈ സ്വഭാവം ഇപ്പോൾ എൻറെ  മകനെ എന്നിൽ നിന്നും വേർപെടുത്തി. ഞാൻ ഏതെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ എനിക്ക് മാപ്പ് നൽകി, എന്ത് കാരണമാണ് ഇങ്ങനെ നടക്കുന്നത് എന്നത് അറിയുവാൻ ആഗ്രഹിക്കുന്നു, എന്ന് അദ്ദേഹം പറഞ്ഞു. 

ഞാൻ ഒന്നും മിണ്ടാതെ ജീവ നാഡി നോക്കുവാൻ തുടങ്ങി.

ആ സ്ഥലത്തിൽ വേണ്ടാത്ത ഒരു കാര്യം ഉണ്ടായിരുന്നു. ആ വീട്ടിൽ താമസിക്കുവാൻ വരുന്നവർ സന്തോഷമായി ഇരിക്കുവാൻ പാടില്ല എന്ന താത്പര്യത്തിൽ അഥർവ്വവേദം മുഖേന ഭൂമിയിൽ ഒരു യന്ത്ര തകിട് വച്ചിരിക്കുന്നു.

എന്തിനാണ് ഇങ്ങനെയൊരു തെറ്റായ കാര്യത്തിൽ അദ്ദേഹം ഇറങ്ങി എന്ന് നോക്കുമ്പോൾ, ഇദ്ദേഹം വാടക കൊടുക്കാതെ താമസിക്കുകയായിരുന്നു. എന്നതുകൊണ്ട് ഉടമസ്ഥൻ വീട് വിട്ടു ഇറങ്ങുവാൻ വേണ്ടി പറഞ്ഞു. കോപത്തിൽ ആ വീട് വിട്ടു ഇറങ്ങുമ്പോൾ, തനിക് ശേഷം ആ വീട്ടിൽ താമസിക്കുവാൻ വരുന്ന വാടകക്കാർ, ഉടമസ്ഥൻ എല്ലെന്നോരും വേദനിക്കണം എന്ന കരുതി ഉണ്ടാക്കിയ ഒരു യന്ത്രം, വീടിന് പുറത്തു ഉത്തരത്തിന് താഴെ ഭൂമിയിൽ പുതച്ചു വച്ചിരിക്കുന്നു. 

ആ യന്ത്രം മുറയായ രീതിയിൽ ചെയാത്തതുകൊണ്ടു അവിടെ താമസിക്കുവാൻ വന്ന ഓരോരുത്തർക്കും ഓരോ രീതിയിൽ പ്രശ്നങ്ങൾ ഉണ്ടാക്കി. ഈ യുക്തിവാദിയുടെ മകൻറെ ജീവൻ എടുത്തപ്പോൾ ആ യന്ത്രത്തിൻറെ ശേഷിച്ച ദുഷ്ട ശക്തിയും തീർന്നിരിക്കുന്നു. ഈ യുക്തിവാദി അന്നേ ദിവസം അഗസ്ത്യ മുനി പറഞ്ഞതുപോലെ അന്നേ ദിവസം തന്നെ  ഒരു സുദർശന യാഗം ചെയ്തിരുനെങ്കിൽ ഈ ദിവസം കണ്ടേണ്ടിയിരിക്കില്ല, എന്ന് പറഞ്ഞ അഗസ്ത്യ മുനി ആര് ഏത് വീട്ടിൽ താമസിക്കുവാൻ പോയാലും ആദ്യം യാഗം ചെയ്തു പോകുന്നത് തന്നെയാണ് നല്ലത്. ഇത് എല്ലോർക്കും ഉള്ളത്, അത് മാത്രം അല്ല മറ്റ് മതത്തിൽ ഉള്ളവർക്ക് അവരവരുടെ വിശ്വാസത്തിന് അനുസരിച്ചു പ്രാർത്ഥന ചെയ്തുകൊള്ളുക, എന്ന് പറഞ്ഞു.

ഒരു കാര്യം പറയുവാൻ മറന്നുപോയി. ഇങ്ങനെയുള്ള ഒരു സംഭവം നിനക്ക് നടക്കുവാൻ കാരണം, മുൻജന്മത്തിൽ നീയും ഇതുപോലെ ഒരു കുഞ്ഞിനെ കൊന്നിരിക്കുന്നു. അതും ഇപ്പോൾ കൂടെ ചേർന്നിരിക്കുന്നു, എന്ന് പറഞ്ഞു നിറുത്തി അഗസ്ത്യ മുനി.

ഈ വിഷയം ആ യുക്തിവാദിക്ക് വേദനിപ്പിച്ചിരിക്കാം. അല്ലെങ്കിൽ ഒരു സമാധാന വാക്ക് ഞാൻ പറഞ്ഞതായി കൂടി ഇരിക്കാം. കർമ്മവിന എന്നത് ആരെകൊണ്ടും അഴിക്കുവാൻ സാധിക്കില്ല. അതിൽ നിന്നും കുറഞ്ഞ അളവിൽ ഉള്ള ഒരു ശിക്ഷ ലഭിക്കുവാൻ വേണ്ടിയാണ് അഗസ്ത്യ മുനി  ഇങ്ങനെ നമുക്ക് വഴി കാണിക്കുന്നത്, എന്നത് തന്നെയാണ് സത്യം. എന്നാൽ ഇത് എത്ര പേർ മനസ്സിലാക്കുന്നു എന്നത് തന്നെയാണ് ഒരു ചോദ്യചിഹ്നമായി നിൽക്കുന്നത്. അതെ സമയം ഈ ജീവ നാഡി നോക്കുവാനുള്ള ഭാഗ്യം എല്ലോർക്കും ലഭിക്കുന്നില്ല.

ഇങ്ങനെ പല ഉപദേശങ്ങൾ പറയുന്ന അഗസ്ത്യ മുനി, പൊതുവാകെ അഗസ്ത്യ മുനിയായ നാമം, ഇങ്ങനെയുള്ള അഥർവ വേദത്തിലുള്ള വിഷയങ്ങൾ പറയുന്നതല്ല. എനിക്കും അതിൽ പൂർണ വിശ്വാസമില്ല, എന്തെന്നാൽ പ്രാർത്ഥനയല്ലാതെ ഒന്നിനും ശക്തിയില്ല. അഥർവ്വവേദം തന്നെയാണ് ഏറ്റവും ശക്തമായത് എന്ന് പറഞ്ഞാൽ ക്ഷേത്രങ്ങൾ, ദേവാലയങ്ങളുടെ മറ്റും പള്ളിയുടെ ആവശ്യമില്ല. ഇത്തരം വിഷയങ്ങൾ ഭൂരിപക്ഷം ജനങ്ങളും ചെയ്യാറില്ല. ഇതിന് പുറമെ ഇത്തരം വിഷയങ്ങൾ  ചെയ്യുന്ന കുടുംബങ്ങൾ നല്ല രീതിയിൽ ജീവിക്കാറില്ല, എന്ന് പറഞ്ഞു.

മറ്റും അഥർവ്വ വേദത്തെകുറിച്ചും, മറ്റും ആ യന്ത്രത്തെക്കുറിച്ചും പറഞ്ഞതാലും 45 ദിവസങ്ങൾക്കു  ജീവ നാഡി മുഖേന ഉത്തരവ് ഒന്നും പറയില്ല എന്ന് അഗസ്ത്യ മുനി പറഞ്ഞു.

45 ദിവസം ജീവ നാഡി ചോറ്റാനിക്കര ദേവി ക്ഷേത്രത്തിൽ കൊണ്ട് വായിക്കുവാൻ വേണ്ടി എന്നോട് പറഞ്ഞു. ഇത് കേട്ടതും എന്നിക്ക് ഒന്നും ചെയ്യാൻ പറ്റിയില്ല.

എപ്പോഴും മംഗളകരമായ വാർത്തകൾ പറഞ്ഞു തന്നെ തേടി വരുന്ന ഭക്തർക്കു അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ പറയുന്നത് പതിവ്. ഇങ്ങനെ അഥർവ വേദത്തെ കുറിച്ച് പലരും കേട്ടപ്പോൾ തനിക്ക് ഇതിൽ വിശ്വാസം ഇല്ലാ എന്നും പറഞ്ഞിരിക്കുന്നു. 

അങ്ങനെയുള്ള അഗസ്ത്യ മുനി ആ യുക്തിവാദിക്ക് ഇത്തരം ഒരു വിവർത്തനം തരും എന്നത് എനിക്ക് പോലും വിശ്വസിക്കുവാൻ സാധിച്ചില്ല. 

40 ദിവസം കഴിഞ്ഞിരിക്കും.

ആ യുക്തിവാദി ഇന്ന് നെറ്റിയിൽ ഭസ്മം കൊണ്ടുള്ള ഒരു കുറി, അതിന് മധ്യത്തിൽ കുങ്കുമം വച്ച്, തികച്ചും ഒരു ശിവ ഭക്തനായിരിക്കുന്നു. അദ്ദേഹം ഒരു അതിശയിക്കുന്ന വിഷയം എന്നോട് പറഞ്ഞു. 

ആരാണോ ആ വീട്ടിൽ മന്ത്ര യന്ത്ര തകിട് വച്ചതോ അവൻറെ ചെറുമകൻ ഇപ്പോൾ റോഡിൽ ഒരു വിപത്തിൽ പെട്ട് ജീവന് വേണ്ടി പോരാടുകയാണ്.  ഈ വാർത്ത അദ്ദേഹം തന്നെ ഈ യുക്തിവാദിയോട് ഞാൻ പണ്ട് ചെയ്ത പാപമാണ് ഇതിന് കാരണം, എന്ന് പറഞ്ഞിരിക്കുന്നു.

ആ കുഞ്ഞിനെ എങ്ങനെയെങ്കിലും രക്ഷിക്കുവാൻ വേണ്ടി അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചുകൊള്ളുക, എന്റെ കുഞ്ഞോ മരിച്ചുപോയി. എന്നാൽ അദ്ദേഹത്തിൻറെ മകൻ മരിക്കുവാൻപാടില്ല. ആ കുഞ്ഞിന് വേണ്ടി നേർച്ചയായി പഴനി മുരുകന് മുടി കാണിക്കയായി കൊടുക്കുവാൻ വേണ്ടി നേർന്നിരിക്കുന്നു. എൻ്റെ പ്രാർത്ഥന നിറവേറണം എന്ന് നിറഞ്ഞ കണ്ണീരോടെ അദ്ദേഹം പറഞ്ഞു, ഇത് എന്നെ അതിശയിപ്പിച്ചു.

ചില നാളുകൾ ശേഷം ആ യുക്തിവാദിയായ ആ ശിവ ഭക്തൻ എൻറെ മുന്നിൽ വന്ന്  നിന്നു.

മൊട്ടയടിച്ച അതിൽ ചന്ദനം പൂശിയിരുന്ന അദ്ദേഹത്തിൻറെ കൈയിൽ ഒരു കുഞ്ഞ് ഉണ്ടായിരിക്കുന്നു. കൂടാതെ ആ കുഞ്ഞിൻറെ മുത്തശ്ശനും ഉണ്ടായിരുന്നു. ആ വിപത്തിൽ പെട്ട കുഞ്ഞു രക്ഷപെട്ടതിന് ഇതിനപ്പുറം വേറെയെന്തെങ്കിലും സാക്ഷ്യം വേണ്ടതുണ്ടോ? അഗസ്ത്യ മുനിയെ മാനസികമായി ഞാൻ പ്രാർത്ഥിച്ചു.





സിദ്ധാനുഗ്രഹം.............തുടരും!



07 December 2017

സിദ്ധാനുഗ്രഹം - 45




ഒരു യുവാവ് വളരെ ധിറുതിയിൽ ഓടി വന്നു. ശരീരം മൊത്തം വിയർത്തിരിക്കുന്നു, കണ്ണുകളിൽ ദുഃഖം കാണപ്പെട്ടു, വളരെ പാവപെട്ട കുടുംബത്തിൽ നിന്നും വന്നിരിക്കുകയാണ്. കാലിൽ ചെരുപ്പ് പോലും ഇടത്തെ കൊടും വെയിലിൽ വന്നിരിക്കുന്നു.

അവൻറെ അവസ്ഥ അറിഞ്ഞ ഞാൻ ആശ്വസിപ്പിച്ചു ഇരിക്കുവാൻ പറഞ്ഞു, തണുത്ത വെള്ളം കൊടുത്തു എന്തിനാണ് ഈ ധിറുതി? എന്ത് ചെയ്യണം എന്ന് ചോദിച്ചു.

എൻറെ അമ്മയ്ക്ക് സുഖമില്ല. അമ്മ ജീവിച്ചിരിക്കുമോ അതോ ഇല്ലയോ? അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക? എന്ന് ചോദിച്ചു.

അമ്മയ്ക്ക് സംസാരിക്കുവാനോ, ഒട്ടും വയ്യാതിരിക്കുവാണെങ്കിൽ, ഇവൻ അമ്മയുടെ അടുത്തല്ലയോ ഇരിക്കേണ്ടത്. എന്തിനാണ് അമ്മയെ ഒറ്റയ്ക്കു വിട്ടിട്ടു ഇവിടെ ഓടിവന്നിരിക്കുന്നത് എന്ന് എനിക്കുള്ളിൽ ഒരു സംശയം ഉണ്ടായി.

"ശെരി, എന്തായാലും ജീവ നാഡി നോക്കാം എന്ന് കരുതി, നാഡിയിൽ നോക്കുവാൻ തുടങ്ങി. 

അഗസ്ത്യ മുനി വിവരിക്കുവാൻ തുടങ്ങി...........

ഇവൻറെ അമ്മയ്ക്കു ഇവൻ ഒരേ മകൻ, ചെറുപ്പത്തിൽ തന്നെ ഇവൻറെ അച്ഛൻ മരിച്ചുപോയി, മകനെ ഒരു നല്ല രീതിയിൽ വളർത്തുവാൻ വേണ്ടി ആ അമ്മ വളരെയധികം കഷ്ടപ്പെട്ടു.

എന്നാൽ ഇവനോ .......

അച്ഛനില്ലാതെ മകനായി വളരെ വാത്സല്യത്തോടെ വളർന്നതുകൊണ്ടു ഏതൊക്കെ ദുശീലങ്ങൾ അവൻ പഠിക്കുവാൻ പാടുള്ളതല്ലോ അതൊക്കെ അവൻ ശീലിച്ചു. പഠിത്തത്തിൽ ഒട്ടും ശ്രദിക്കാത്തെ  അവൻറെ കൂട്ടുകാരോടൊപ്പം കറങ്ങിനടന്നു.

ആ അമ്മയ്ക്കു ഇത് വളരെയധികം മാനസിക വിഷമം ഉണ്ടാക്കി. എത്രയോ തവണ പറഞ്ഞിട്ടും ഇവൻ കേൾകാത്തതുകൊണ്ടു പിന്നീട് ഇതിനെ കുറിച്ച് പറയാതെയായി.

പ്രായപൂർത്തിയായ ഒരു ചെറുപ്പക്കാരനായി ഇവൻ. ആ സമയം അവിടെയുള്ള ഒരാൾ അവൻറെ അമ്മയോട് പറഞ്ഞു ഇവനെ കല്യാണം കഴിച്ചു കൊടുക്കുകയാണെങ്കിൽ ഇതൊക്കെ ശെരിയാകും, ഇത് പ്രകാരം പലരോടും ഇവനെ കുറിച്ച് പറയുകയും, പല വിധത്തിലുള്ള കള്ളം പറഞ്ഞു ഒരു വിവാഹം നടത്തുവാൻ അവർ ശ്രമിച്ചു. അവസാനം ഒരു സൗദര്യവതിയായ യുവതിയെ കണ്ടുപിടിച്ചു ഇവൻറെ കല്യാണം നടത്തിവച്ചു.

വിവാഹം നടന്നുകിട്ടുന്നത് വളരെ ക്ഷമയോടെ ഇരുന്നവൻ, വിവാഹത്തിന് ശേഷം അവൻറെ കൂട്ടുകെട്ട് വളരെയധികം വർധിച്ചു, മാത്രമല്ല അവരൊക്കെ നല്ല രീതിയിൽ അല്ലാത്തവരുമായിരുന്നു.  പോലീസ് ഇവനെ തേടി പലപ്പോഴായി വീട്ടിൽ വരാൻ തുടങ്ങി. 

ഇവൻറെ സ്വഭാവത്തിലും - ചീത്ത കൂട്ടുകെട്ടിലും അപ്രീതിയായ ഇവൻറെ ഭാര്യ ഒരു ദിവസം ആരോടും പറയാതെ തൻറെ വീട്ടിലേക്കു പുറപ്പെട്ടു. തൻറെ ഭാര്യ വീടുവിട്ടു പോയതിനു കാരണം അവൻറെ അമ്മയാണ് എന്ന് കരുതുകയും, അവരെ ഒരു വീണ്ടുവിചാരമില്ലാത്ത അടിക്കുവാൻ തുടങ്ങി. അതിൻറെ ഉച്ചസ്ഥിതിയാണ് ഇന്ന് നടന്നിരിക്കുന്നത്. ഒരു ഇരുമ്പ് വടി മൂലം ഇവൻറെ അമ്മയെ ഇവൻ അടിച്ചിരിക്കുന്നു. അവർ ഇപ്പോൾ ആശുപത്രിയിൽ മരണത്തോട് പോരാടിക്കൊണ്ടിരിക്കുകയാണ്. സ്വന്തം അമ്മയെ ഇങ്ങനെ ഒരു അവസ്ഥയിൽ വിട്ടലോ, തൻറെ ഭാര്യയും വീട് വിട്ടു പോയല്ലോ എന്ന അവസ്ഥയിൽ ഇപ്പോഴാണ് ഇവന് ജ്ഞാനം വന്നിരിക്കുന്നത്. ആരോ പറഞ്ഞു, അതിൻ പ്രകാരം അഗസ്ത്യ മുനിയോട് അനുഗ്രഹ വാക്ക് കേൾക്കുവാൻ വന്നിരിക്കുകയാണ് ഇവൻ, വന്നിരിക്കുന്നവൻറെ ജീവിതത്തെ കുറിച്ച് പറഞ്ഞ അഗസ്ത്യ മുനി, ഇന്ന്  മുതൽ ഇവൻ നന്നാകും എന്ന് പറഞ്ഞു, തൻറെ അമ്മയുടെ ജീവൻ രക്ഷിക്കുവാൻവേണ്ടി ഉടൻ തന്നെ മദ്ധ്യം ഉപയോഗിക്കുന്നത് നിറുത്തണം. ദിവസവും മുരുകന്റെ സന്നിധിയിൽ ചെന്ന് 5 മുഖം ദീപം കത്തിക്കുക. ഒരു ജോലിയിൽ ഉടൻ തന്നെ കയറണം. പിരിഞ്ഞു പോയ ഭാര്യ വീണ്ടും വരാൻ തൻറെ ചീത്ത കൂട്ടുകെട്ടുകളിൽ നിന്നും പിരിഞ്ഞു വരണം. അതോടൊപ്പം കുലദൈവം ക്ഷേത്രത്തിൽ ആഴ്ച്ച തോറും പോയി ശുദ്ധമായ നെയ് കൊണ്ടുള്ള ഒരു ദീപം കത്തിക്കണം, ചെയ്യുമോ? എന്ന് അഗസ്ത്യ മുനി ചോദിച്ചു .

"തീർച്ചയായും ചെയ്യാം", എന്ന് അവൻ പറഞ്ഞു.

അഗസ്ത്യ മുനിയുടെ വാക്കുകൾ കള്ളമാകാതെ ഇരിക്കണമെങ്കിൽ, മുകളിൽ പറഞ്ഞ പ്രാർത്ഥനകൾ മുടക്കാതെ ചെയ്യുക. ഇല്ലെങ്കിൽ നിൻറെ അമ്മയുടെ ജീവിത്തിനു ഞാൻ ഒരു ഉത്തരവാദിത്തം എടുക്കില്ല, പിരിഞ്ഞു പോയ നിൻറെ ഭാര്യ തിരിച്ചുവരില്ല, എന്ത് പറയുന്നു? എന്ന് ഒരു കണ്ടിഷൻ ഇട്ടു.

സാർ, അങ്ങനെ പറയരുതേ, ഇപ്പോഴാണ് എനിക്ക് തന്നെ ബുദ്ധിവന്നത്. പോലീസിന് ഭയന്ന് ജീവിക്കുന്നതിനുപകരം അഗസ്ത്യ മുനിയുടെ വാക്കുകൾ അനുസരിച്ചു നല്ലവനായി നടന്നു കാണിക്കും, എനിക്ക് എന്റെ ഭാര്യയുടെ ജീവനാണ് വലുതു. കുഞ്ഞുങ്ങൾ വേണം എന്ന് കൈകൂപ്പി കണ്ണീരോടെ എന്നോട് അനുമതി ചോദിച്ചതിന് ശേഷം വീണ്ടും അമ്മയെതേടി അവൻ ഓടുവാൻ തുടങ്ങി.

രണ്ട് മാസത്തിന് ശേഷം..........

അഗസ്ത്യ മുനി പറഞ്ഞതുപോലെ എല്ലാം ചെയ്തുകഴിഞ്ഞപ്പോൾ പിരിഞ്ഞുപോയ അവൻറെ ഭാര്യയും അവനെ തേടി അവിടെയെത്തി. ഇതിനുള്ളിൽ അവൻ ഒരു വലിയ കമ്പനിയിൽ ദിവസ തൊഴിൽ എന്ന മാർഗത്തിൽ ജോലിയിൽ കയറി. ജീവന് വേണ്ടി പോരാടിക്കൊണ്ടിരുന്ന അവൻറെ അമ്മ രക്ഷപെട്ടു. എന്നിരുന്നാലും പണ്ടത്തെപോലെയില്ല, എന്നിരുന്നാലും അഗസ്ത്യ മുനി പറയുന്നതുപോലെ തൻറെ മകൻ വരുന്നല്ലോ എന്ന സന്തോഷത്തിൽ ഇരുന്നു. 

ഒരു ദിവസം അവൻ അവൻറെ അമ്മയെയും, ഭാര്യയെയും കൂട്ടി ജീവനാഡി നോക്കുവാൻവേണ്ടി വന്നു.  "മൂന്ന് വർഷമായി, ഞങ്ങൾക്ക് എന്തുകൊണ്ടാണ് സന്താന സൗഭാഗ്യം ഇല്ലാത്തത് എന്ന് ചോദിച്ചു. അപ്പോൾ ഇവൻ വളരെയധികം മാറിയിരിക്കുന്നു. ഒരു ദൈവീക തെളിച്ചം മുഖത്തിൽ കാണപ്പെട്ടു, ഇന്നേക്ക് 9 മാസത്തിൽ നിൻറെ ഭാര്യ ഗർഭിണിയാകും, ഭയപ്പെടേണ്ട എന്ന് അഗസ്ത്യ മുനി അനുഗ്രഹിച്ചു.

എന്നാൽ ഡോക്ടർ അവന് ഒരു അച്ഛനാകുവാൻ കഴിയില്ല എന്ന് പറഞ്ഞിരുന്നു. ഇതു കാരണം മനസ്സ് ഉടഞ്ഞാണ് അവൻ കേട്ടത് എന്ന് എനിക്ക് പോലും പിന്നീടാണ് അറിയുവാൻ സാധിച്ചത്.

അപ്പോൾ അവൻറെ അമ്മ എന്നോട് പറഞ്ഞു, എൻറെ മകന് ഒരു കുഞ്ഞു വേണം. അഗസ്ത്യ മുനിയുടെ അനുഗ്രഹം ലഭിക്കുകയാണെങ്കിൽ എൻറെ ജീവൻ എടുത്തുകൊള്ളട്ടെ, എന്നിട്ട് എൻറെ മരുമകളുടെ വയറ്റിൽ ഞാൻ തന്നെ ജനിക്കണം, എന്ന് അവർ നിറഞ്ഞ കണ്ണീരോടെ പറഞ്ഞു.

ആ അമ്മയുടെ പ്രാർത്ഥനയ്ക്ക്  അഗസ്ത്യ മുനി അനുഗ്രഹിച്ചു. ഒരു ചൊവ്വാഴ്ച ദിവസം, അന്ന് ഷഷ്ഠിയുമായിരുന്നു.

ആ യുവാവ് ഓടി വന്നു, എൻറെ അമ്മയ്ക്ക് ഒട്ടും വയ്യ, നിങ്ങൾ തന്നെ എൻറെ അമ്മയെ സഹായിക്കണം എന്ന് വളരെ പരിഭ്രാണ്ടിയിൽ അവിടെ വന്നു.

ഉടൻ തന്നെ വീട്ടിൽ ചെല്ലുക, ഷഷ്ഠി കവചം മൂന്ന് പ്രാവശ്യം ഒരുവിടുക, അമ്മയുടെ തല നിൻറെ മടിയിൽ വച്ചുകൊള്ളുക. അവളുടെ ആത്മാവ് ശാന്തിയടയട്ടെ. ഇന്ന് മുതൽ പത്താമത്തെ മാസം ഒരു പെൺകുട്ടി നിനക്ക് പിറക്കും, അത് നിൻറെ അമ്മയുടെ മറ്റൊരു ജന്മയായിരിക്കും എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അഗസ്ത്യ മുനിയുടെ അനുഗ്രഹമൂലം അവന് ഒരു പെൺകുട്ടി ജനിച്ചു. ഇപ്പോൾ അവൻ തൻറെ അമ്മയെ കുഞ്ഞിൻറെ രൂപത്തിൽ കണ്ടുവരുന്നു.






സിദ്ധാനുഗ്രഹം.............തുടരും!



30 November 2017

സിദ്ധാനുഗ്രഹം - 44




26 വയസ്സ് പ്രായമുള്ള ഒരു പെൺകുട്ടി അവളുടെ അനുജത്തി എൻറെ മുൻകൊണ്ടുവന്നു നിറുത്തിയപ്പോൾ എനിക്ക് തന്നെ ഭയമുണ്ടായി. 

മുഖത്തിൽ ലക്ഷണമില്ലാതെ എല്ലും, തോലുമായി കാണപ്പെട്ട ആ പെൺകുട്ടി ഒരടിപോലും നടക്കുവാൻ ശ്രമപ്പെട്ടതും, ശ്വാസം ലഭിക്കാതെ നിന്നതും വളരെ പ്രയാസപ്പെടുത്തുന്നതായിരുന്നു.

ഈ അവസ്ഥയിൽ ആരുതന്നെ ആ പെൺകുട്ടിയെ കണ്ടാലും അവളുടെ വയസ്സ് 26 എന്ന് പറയില്ല. കാരണം ശരീരം വളർന്നിട്ടില്ലാത്ത സ്ഥിതിയിൽ പാവാടയിട്ട ഒരു 12 വയസ്സ് പ്രായം വരുന്ന ഒരു കുട്ടിയെപ്പോലെ ഇരുന്നു. അവൾക്ക് സംസാരിക്കുവാൻ സാധിച്ചില്ല, അങ്ങനെയിരിക്കുമ്പോൾ ഒന്നോ  - രണ്ടോ വാർത്തവന്നാലും അത് കിണറ്റിൽ നിന്നും വരുന്ന ശബ്ദമായിമാത്രമേ കേൾക്കുവാൻ ഇടയായൊള്ളു. 

"എന്താണ് കാര്യം?"

ഇവൾ എൻറെ സഹോദരി, വയസ്സ് 26, ഈ പ്രായത്തിൽ തന്നെ രണ്ട് കിഡ്നിയും പ്രവർത്തിക്കുന്നില്ല. ദിവസവും ജീവിക്കുവാൻ വേണ്ടി ശ്രമപ്പെടുകയാണ്. അഗസ്ത്യ മുനിയെ വിശ്വസിച്ചു വന്നിരിക്കുകയാണ്. നല്ല അനുഗ്രഹ വാക്കുകൾ പറയണമേ എന്ന് പറഞ്ഞു ആ 26 വയസ്സ് പ്രായം വരുന്ന വ്യക്തിയുടെ അനുജത്തി അപേക്ഷിച്ചു.

"എത്ര ദിവസമായി ഈ പ്രശ്നം നിലനിൽക്കുന്നു? ഡോക്ടറിനോട് കാണിച്ചുവോ?"

ഒന്നര വർഷമായി നിലനിക്കുന്നു. എല്ലാം സമ്പത്തുകൾ, ആഭരണങ്ങൾ, താലി എല്ലാം വിട്ടു, എന്നിരുന്നാലും സുഖം പ്രാപിച്ചിട്ടില്ല.

എന്ത് താലി വിറ്റുവോ? എങ്ങനെയെന്നാൽ ഇവൾക്ക് കല്യാണം കഴിഞ്ഞുവോ?

കല്യാണം കഴിഞ്ഞു. എന്നാൽ ഇവൾക്ക് ഈ അസുഖം വരാനുള്ള കാരണം എവിടെ നിന്നും എന്ന് നോക്കിയപ്പോൾ, ഞങ്ങളുടെ വീട്ടിൽ ഇവളെ ആകിയതിനു ശേഷം ഇവളുടെ ഭർത്താവ് ഓടിപോയി. ഇന്നു വരെ തിരിഞ്ഞുനോക്കിയിട്ടില്ല എന്ന് പറഞ്ഞു അവർ.

ഇത് കേട്ടപ്പോൾ എനിക്ക് വല്ലാതെ തോന്നി, ഒരു മിമിഷം എൻറെ മനസ്സ് നിശ്ചലമായിരുന്നു.

താലികെട്ടിയ ഭർത്താവ് തന്നെ വിട്ടിട്ട് പോയോ, ഇത് എന്ത് ഭയങ്കരം അവസ്ഥയാണ്? ഈ സമയത്തിലാണല്ലോ അദ്ദേഹം കൂടെയിരിക്കേണ്ടത്? എന്നത് എൻറെ നാവിൻതുമ്പത്തു വന്നു.

"കല്യാണത്തിന് മുൻപ് ഇവൾ വളരെ സൗധര്യവതിയായിരുന്നു. കോളേജിൽ പഠിക്കുമ്പോൾ പ്രണയത്തിൽ ഏർപ്പെട്ടു, പ്രണയം പിന്നീട് കല്യാണത്തിൽ എത്തിച്ചേർന്നു. കല്യാണം കഴിഞ്ഞ ഒന്നരമാസം കാലയിടവിൽ ഒരു കിഡ്നി പ്രവർത്തനമില്ലാതെയായി. ഒന്നരവർഷത്തിൽ അടുത്ത കിഡ്നിയും പ്രവർത്തനമില്ലാതെയായി."

"വളരെ ദുഃഖകരമായ സംഭവം", എന്ന് പറഞ്ഞു.

ഇത് പോലും ഞങ്ങൾ കാര്യമായി എടുത്തില്ല. ഇവൾ ഇതിനപ്പുറം ഇവർക്ക്  തന്നെ  ഉപയോഗപ്രധമാകില്ല എന്ന് കരുതി, ഒരു ദയവുപോലുമില്ലാതെ ഇവളുടെ ഭർത്താവ് ഇവിടെ വീട്ടിൽ കൊണ്ടുവിട്ടു. അത് വിചാരിച്ചു തന്നെ ഞാൻ വളരെ വിഷമത്തിലാണ് എന്ന് അവർ പറഞ്ഞു, അഗസ്ത്യമുനിയെ ഞാൻ വളരെ വിശ്വസിച്ചു വന്നിരിക്കുന്നു. എനിക്ക് അവളുടെ ജീവൻ എങ്ങനെയെങ്കിലും രക്ഷിക്കുവാൻ അങ്ങ് വഴി കാണിച്ചുതരണം എന്ന് പറഞ്ഞപ്പോൾ, എൻറെ മനസ്സ് തളർന്നുപോയി.

ആ പെൺകുട്ടിയെ ഞാൻ നോക്കി, ഇങ്ങനെത്തന്നെ പോകുകയാണെങ്കിൽ അവൾ ഒരു ആഴ്ച്ച പോലും ജീവിച്ചിരിക്കില്ല എന്ന് തോന്നി.

ഈ അനുജത്തിയാണെങ്കിൽ അവർക്കുള്ള എല്ലാം സമ്പത്തുകളും വിറ്റു കടത്തിലാണ്, അവർ ജോലിചെയ്ത് ലഭിക്കുന്ന ശമ്പളത്തിൽ നിന്നും ഒരു നേരം ഭക്ഷണം കഴിച്ചു സഹോദരിക്കുള്ള ചികിത്സക്കുവേണ്ടി നോക്കുകയും ചെയുന്നു എന്ന് അറിഞ്ഞു. 

ഈ പെൺകുട്ടിയെ അഗസ്ത്യ മുനി എങ്ങനെ രക്ഷിക്കും, എന്ത് അതിശയം നടത്തുവാൻ പോകുന്നു എന്ന് വിചാരിച്ചുകൊണ്ട്, അഗസ്ത്യ മുനിയോടും, ഹനുമാൻസ്വാമിയോടും പ്രാർത്ഥിച്ചുകൊണ്ട് ജീവ നാഡി നോക്കുവാൻതുടങ്ങി.

"ആ പെൺകുട്ടിയുടെ മുൻജന്മ കഥകളിൽ മേൽനോട്ടമായി കാണിച്ചതിന് ശേഷം, ജീവനുവേണ്ടി പോരാടുന്ന ഈ പെൺകുട്ടിക് ജീവൻ ലഭിക്കും. മുൻപിൻ അറിയാത്ത ഒരാളിൽനിന്നും കിഡ്നി ലഭിക്കും, ഭയപ്പെടേണ്ട," എന്ന് ഒറ്റവാക്കിൽ പറഞ്ഞു.

ഈ വാക്കുകൾ അഗസ്ത്യ മുനി തന്നെ പറഞ്ഞുവെങ്കിലും, ഇതു വായിച്ച എനിക്കുപോലും തൃപ്തികരം ആയിരുന്നില്ല. 

എപ്പോൾ ആ സഹായം ലഭിക്കും? ആരാണ് അദ്ദേഹം? എവിടെനിന്നാണ് അദ്ദേഹം വരുന്നത്? എങ്ങനെ സഹായിക്കും? അത് വരെ ഈ പെൺകുട്ടി എങ്ങനെ ജീവിച്ചിരിക്കും? ആ സഹായം ധനം മൂലം ലഭിക്കുമോ? അതോ കിഡ്‌നിയുടെ ദാനം മൂലം മാത്രമേ ലഭിക്കുകയുള്ളോ? എന്നീ ചോദ്യങ്ങൾക്കു അഗസ്ത്യ മുനിയിൽ നിന്നും ഒരു ഉത്തരംപോലും ഇല്ല.

എത്രപ്രാവശ്യം അഗസ്ത്യ മുനിയുടെ ചോദിച്ചപ്പോഴും ഈ വാർത്തകൾ തന്നെയാണ് വന്നത്, ആ അനുജത്തിയേയും അവളുടെ ചേച്ചിയെയും ധൈര്യം നൽകി അവരെ അയച്ചു.

ആ ദിവസം മൊത്തമായും ആ പെൺകുട്ടിയുടെ മുഖം എന്നെ വേട്ടയാടുകയായിരുന്നു.

നാല് മാസത്തിന് ശേഷം.......

അന്നേ ദിവസം എന്തോ എനിക്ക് ലഭിച്ച വാർത്തകളെല്ലാം വളരെ സന്തോഷം തരുന്നതായിരുന്നു.

എന്നിരുന്നാലും പകുതി മനസ്സോടെ ജീവ നാഡി നോക്കുവാൻ എടുത്തപ്പോൾ, വീടിന് മുൻവശം ഒരു അനക്കം കേട്ടു. എത്തിനോക്കി, അന്നേദിവസം രണ്ട് കിഡ്നിയും പോയ ആ പെൺകുട്ടിയുടെ അനുജത്തി അവിടെ നിൽക്കുകയായിരുന്നു. 

ഏതോ ദുഖമായ വാർത്തയാണ് പറയുവാൻ പോകുന്നത് എന്ന് എന്നെ ധൈര്യപ്പെടുത്തികൊണ്ട്, "എന്തേ എങ്ങനെയുണ്ട് നിൻറെ ചേച്ചിയുടെ ആരോഗ്യം?", ഞാൻ ഒരു വികാരവും ഇല്ലാതെ ചോദിച്ചു.

"നന്നായി ഇരുപ്പുണ്ട്", കിഡ്നി ഓപ്പറേഷൻ കഴിഞ്ഞു രണ്ട് മാസമായി. ഇത് പറയുവാൻവേണ്ടിയാണ് വന്നത്," എന്ന് അവർ പറഞ്ഞു.

"ഒരിക്കൽ കൂടി നന്നായി പറയുക."

അതു തന്നെ അവൾ വീണ്ടും വീണ്ടും സന്തോഷത്തോടെ പറഞ്ഞു.

എൻറെ കണക്കിൽ ആ പെൺകുട്ടിയുടെ മരണം നടന്നിട്ട് 4 മാസമായിരിക്കും. എന്നാൽ അഗസ്ത്യ മുനി പറഞ്ഞതുപോലെ അവൾ രക്ഷപ്പെട്ടിരിക്കുന്നു. ഇത് എങ്ങനെ സാധ്യമായി? എന്ന് പലപ്രാവശ്യം ചോദിച്ച ഞാൻ, ആ പെൺകുട്ടിയെ അകത്തേക്ക് ക്ഷണിച്ചു, എങ്ങനെ ഈ അതിശയം നടന്നു, എന്ന് ചോദിച്ചു. അവൾ പറഞ്ഞത് അങ്ങനെ തന്നെ താങ്കളോട്‌ ഞാൻ പറയാം.

ജീവൻ രക്ഷിക്കുവാൻ സഹായിക്കുക, എന്ന് പരസ്യം കൊടുക്കുവാൻ വേണ്ടി ഒരു പത്ര ഓഫീസിൽ പോകുകയായിരുന്നു.

പോകുന്നവഴിയിൽ എൻറെ ചേച്ചിയുടെ ഭർത്താവിൻറെ സഹോദരിയെ ഞാൻ കണ്ടു. എൻറെ ചേച്ചിയുടെ ഇപ്പോഴത്തെ അവസ്ഥ ഞാൻ അവരോടു പറഞ്ഞു, അവരുടെ മനസ്സിൽ എന്ത് തോന്നിയെന്ന് അറിയില്ല. ഒരാളുടെ പക്കം എന്നെ കൊണ്ടുപോയി. ആ ഗവണ്മെന്റ് ഡോക്ടർ എൻറെ ചേച്ചിയുടെ കഥ കേട്ടതിനു ശേഷം ആശുപത്രിയിൽ കൊണ്ട് വരാൻ പറഞ്ഞു. അടുത്ത ദിവസം തന്നെ ഞാൻ ചേച്ചിയെ ആ ആശുപത്രിയിൽ കൊണ്ടുപോയി. അദ്ദേഹം വളരെ നന്നായി പരിശോധന ചെയ്തതിനു ശേഷം, ആരെങ്കിലും അകാലത്തിൽ മരണപ്പെട്ട  അവരുടെ സ്വന്തക്കാർ, ആഗഹിക്കുകയാണെങ്കിൽ ആ കിഡ്നി, അവരുടെ രക്തം നിൻറെ സഹോദരിയുമായി ഒത്തു ചേരുകയാണെങ്കിൽ ഓപ്പറേഷൻ ചെയ്യാം, എന്ന് പറഞ്ഞു.

ഇത് എന്നിൽ ഉത്സാഹം ഉണ്ടാക്കി.

എന്നാൽ 5 ദിവസമായിട്ടും ഡോക്ടർ പറഞ്ഞതുപോലെ ഒന്നും നടന്നിട്ടില്ലായിരുന്നു. എനിക്കാണെങ്കിൽ അസ്വസ്ഥമാകുവാൻ തുടങ്ങി. അഗസ്ത്യ മുനിയോട് പ്രാർത്ഥിച്ചു.

ആറാമത്തെ ദിവസം രാവിലെ.

ഒരു വിപത്തിൽ അടിപ്പെട്ട് മരിച്ചുപോയ ഒരു പണക്കാര യുവാവിൻറെ മാതാപിതാവ് സമ്മതിച്ചത് കാരണം ആ യുവാവിൻറെ കിഡ്നി എനിക്കായി പൊരുത്തപ്പെട്ടു. 

അഗസ്ത്യ മുനി പറഞ്ഞ വാക്കും ഫലിച്ചു. എപ്പോൾ എൻറെ ചേച്ചിക്ക് നന്നായിട്ട് ഭേദമാകുന്നു, എന്ന് നടന്ന വിഷയങ്ങൾ എല്ലാം നന്നായിട് വിവരിച്ചു.

ഏതോ സിനിമയിൽ എല്ലാം നടക്കുന്നതുപോലെ നടന്നിരിക്കുന്നു. ഇത് ഒരു അതിശയമായി തന്നെ കരുതണം എന്ന് വിചാരിച്ചു.

എന്നിരുന്നാലും അഗസ്ത്യ മുനിയോട് ഇതിനെ കുറിച്ച് ചോദിക്കാം എന്ന് കരുതി ജീവ നാഡി നോക്കിയപ്പോൾ....

അഗസ്ത്യ മുനിയുടെ പക്കം വന്ന് ജീവ നാഡി നോക്കിപോകുന്നവരിൽ അവിടെ പറയുന്നത് കുറച്ചു താമസമായി നടക്കുകയാണെങ്കിൽ, ഇത് കാരണം അഗസ്ത്യ മുനിയെ ശാസിക്കുന്ന അവരെയും കൂടെ ഞാൻ മാപ്പാക്കിവിടും. എന്നാൽ എൻ്റെ പ്രിയ ശിഷ്യനായ നീ തന്നെ അന്ന് എൻ്റെ വാക്കിൽ വിശ്വസിച്ചില്ല, ഇപ്പോഴും ഇത് എങ്ങനെ നടന്നു എന്ന് നീ മനസ്സിനുള്ളിൽ  സംശയിക്കുകയാണോ?

അതുകൊണ്ട്...

ഇന്ന് മുതൽ 27 ദിവസങ്ങൾക്ക് ഞാൻ നിൻറെ കൺമുൻപിൽ വന്നു ആർക്കും അനുഗ്രഹ വാക്കുകൾ കൊടുക്കില്ല. അത്തോടും മറ്റുമല്ല അറുപടൈവീട് എന്നെ ചുറ്റി വരുക, മാത്രമല്ല അവിടെയുള്ള എന്നെ നോക്കി 108 പ്രാവശ്യം നമസ്കരിക്കണം. ഇങ്ങനെ ചെയ്തില്ലെങ്കിൽ അഗസ്ത്യ മുനി തന്നോടൊപ്പം കാണില്ല എന്ന് പറഞ്ഞു.

വേറെ വഴി ഇല്ലാതെ ഞാൻ അറുപടൈവീട് ചെന്ന് 108 പ്രാവശ്യം ഓരോ ക്ഷേത്രത്തിലും അഗസ്ത്യ മുനിയെ കണ്ടു നമസ്കരിച്ചതിനു ശേഷമാണ്, അഗസ്ത്യ മുനി എന്നോടൊപ്പം വീണ്ടും വന്നത്.





സിദ്ധാനുഗ്രഹം.............തുടരും!