27 July 2017

സിദ്ധാനുഗ്രഹം - 30



ഈശ്വരാധീനം കാരണം എനിക്ക് എല്ലാ സുഖ സൗകര്യങ്ങളും ഉണ്ട്, എന്നാൽ മനസ്സമാധാനം മാത്രം ഇല്ല. രാത്രി നേരങ്ങളിൽ ഉറക്കമില്ല, ഏതോ എന്നെ ഭയപ്പെടുത്തുന്നു. കഴുത് പിടിച്ചു ഞെരിക്കുന്നതുപോലെ തോന്നും, അഗസ്ത്യ മുനിയോട് ചോദിച്ചു പറയാമോ? എന്ന് ഒരാൾ ചോദിച്ചു. 

അതെ സാർ, ഇതുപോലെ തന്നെ എല്ലാം ദിവസങ്ങളിലും നടക്കുന്നു, എന്ന് അദ്ദേഹത്തിൻറെ ഒപ്പം വന്ന അദ്ദേഹത്തിൻറെ ഭാര്യയും പറഞ്ഞു.

അവർ പറഞ്ഞതെല്ലാം സമാധാനമായി കേട്ടു, ഉടൻ തന്നെ ജീവ നാഡി നോക്കിയില്ല. 

എത്ര ദിവസമായി ഇങ്ങനെ നടക്കുന്നു?, എന്ന് ചോദിച്ചു.

"എട്ട് മാസമായിട്ടു".

വേറെ എവിടെയെങ്കിലും നിങ്ങൾ ഇതിനെക്കുറിച്ചു ചോദിച്ചുവോ? പരിഹാരങ്ങൾ എന്തെങ്കിലും ചെയ്യുവാൻ പറഞ്ഞുവോ?

"പലരോടും ഞങ്ങൾ ചോദിച്ചു നോക്കി. ആരോ എന്തോ നിങ്ങൾക്ക് ചെയ്തിരിക്കുന്നു. അത് എടുക്കണം. Rs 20000 ആകും എന്ന് പറഞ്ഞു. അങ്ങനെയും കൊടുത്തു നോക്കി. എന്നിട്ടും ആ ഭയപ്പെടുത്തുന്ന സംഭവം ഇപ്പോഴും നടക്കുന്നു.

മൗനമായി ഞാൻ പുഞ്ചിരിച്ചു. അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കി, ചില കാര്യങ്ങൾ പെട്ടെന്ന് അറിയുവാൻ ഇടയായി.

"സാർ, അഗസ്ത്യ മുനിക് ഇത്തരം മന്ത്രവാദത്തിൽ ഒട്ടും വിശ്വാസം ഇല്ല എന്ന് നിങ്ങൾക്ക് അറിയാമോ".

"അറിയില്ല", സാർ.

"ഏതൊരു കാര്യത്തിലും വിവേകമുള്ള ആത്മീയ ചിന്ത വേണം എന്ന് മാത്രമേ അഗസ്ത്യ മുനി ആവശ്യപെടുന്നുള്ളു. അതുപോലെ നിങ്ങൾ ആലോചിക്കുന്നത് പോലെ, നിങ്ങളുടെ നേർക്ക് ആരും മന്ത്രവാദം ചെയ്തിട്ടില്ല", എന്ന് പറഞ്ഞു.

ഇതു കേട്ടതും അവർക്കു എന്തൊപോലെയായി. കുറച്ചു നേരം അവർ പരസ്പരം നോക്കിയിരുന്നു. 

"പിന്നീട്, ഇല്ല സാർ ആ വീട്ടിൽ എന്തോ ഒന്ന് ഉണ്ട്. ഞങ്ങൾ ഓരോ ദിവസവും ഓരോ രീതിയിൽ കഷ്ടപ്പെടുന്നു. എന്ത് ചെയ്താൽ ഞങ്ങൾക്ക് ആ വീട്ടിൽ സമാധാനമായി ഉറങ്ങുവാൻ സാധിക്കും. അഗസ്ത്യ മുനിയോട് തന്നെ ഇതിനെക്കുറിച്ചു ചോദിക്കുക", എന്ന് അദ്ദേഹം പറഞ്ഞു.

നാഡി നോക്കാതെ തന്നെ ഞാൻ ചോദിച്ചു, "എന്തെങ്കിലും ദുരാത്മാവ് അവിടെ ഉണ്ടെന്ന് നിങ്ങൾക്ക് തോന്നിയാൽ, ആ വീട് മാറി വേറെ വീട്ടിൽ പോകാമല്ലോ".

അങ്ങനെയും വിചാരിച്ചു. വീട് മാറുവാൻ ശ്രമിച്ചു, പക്ഷേ അതും നടന്നില്ല. അതിനും തടസ്സം വരുന്നു എന്ന് പറഞ്ഞു അദ്ദേഹത്തിൻറെ ഭാര്യ.

വീണ്ടും ജീവ നാഡി നോക്കി.

ചില വാക്കുകൾ വന്നു, എന്നാൽ അത് പുറത് പറഞ്ഞില്ല. 

അഗസ്ത്യ മുനി എന്താണ് പറയുന്നത്? എന്ന് വളരെ ഭവ്യതയോട് ചോദിച്ചു. 

വീട്ടിൽ എല്ലാ മുറികളിലും സാംബ്രാണി പുക കാണിക്കണം, പ്രതേകിച്ചും വെള്ളിയായ്ച്ച കറുത്തവാവ് ദിവസങ്ങളിൽ രാവിലെയും, സന്ധ്യാസമയത്തും പുക കാണിക്കണം എന്ന് പറയുന്നു.

അതുതന്നെയാണ് ഞാൻ നാല് മാസമായി ചെയ്തുവരുന്നത് എന്ന് അദ്ദേഹം പറഞ്ഞു.

ഇത് എന്താണ്? അഗസ്ത്യ മുനി എന്ത് പറഞ്ഞാലും അത് എല്ലാം ചെയ്തതായി ഉത്തരം പറയുന്നല്ലോ. ഒരു സമയം ഇദ്ദേഹം അഥർവ - വേദം മൂലം കഷ്ടപെടുകയാണോ? അല്ലെങ്കിൽ അഗസ്ത്യ മുനി വേറെയേതോ ഒരു കാര്യം മനസ്സിൽ വെച്ച് പറയുകയാണോ? എന്ന് കൂടി എനിക്ക് തോന്നി.

ഒന്നുകൂടി അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നോക്കി. വേറെ കുറച്ചു വിവരങ്ങൾ വന്നു. പക്ഷേ അതിനെ കുറിച്ച് പുറത് പറഞ്ഞില്ല. അദ്ദേഹത്തിൻറെ നെറ്റിയിൽ വിഭൂതിയും, നടുക്ക് കുങ്കുമവും പ്രകാശിച്ചിരുന്നു, കൈകളിലും വിഭൂതി ഇട്ടിരുന്നു. മൊത്തമായും ഒരു ഭക്തി പരവശമായ ഒരാൾ.

ഇതിനപ്പുറമായിരുന്നു അദ്ദേഹത്തിൻറെ ഭാര്യ, നെറ്റിമൊത്തമായും കുങ്കുമം, നെറ്റിയിൽ ചന്ദനം, കുങ്കുമം, വിഭൂതി,  പട്ടു വസ്ത്രം, മുഖത്തിൽ മഞ്ഞൾ പുരട്ടി കുളിച്ചതിന് അടയാളമായി മുഖത്തിൽ അവിടെ അവിടെയായി മഞ്ഞൾ കാണുവാൻ സാധിച്ചു, കഴുത് മൊത്തമായും സ്വർണ ചെയിൻ, കാതിൽ വൈരം കൊണ്ടുള്ള കമ്മൽ, കൈയിൽ ജോഡി - ജോഡിയായി ആറ് ( 6 - 6 ) നവരത്നം പതിച്ച വളകൾ. 

അഗസ്ത്യ മുനി എന്നോട് പറഞ്ഞ വിവരങ്ങൾ വേറെ. എന്നാൽ ഇവർ വന്നിരിക്കുന്നത് വേറെ ആവശ്യങ്ങൾക്ക്. 

"എന്താണ് ആലോചിക്കുന്നത്, അഗസ്ത്യ മുനി ഇപ്പോളെങ്കിലും ഞാൻ പറയുന്നത് വിശ്വസിക്കുന്നുവോ അതോ ഇല്ലയോ? " എന്ന് ചോദിച്ചു.

ഇതിനു മേൽ അവരോട് കാര്യങ്ങൾ മറച്ചു വൈകുന്നതിൽ ആവശ്യം ഇല്ല, എന്ന് പറഞ്ഞു സംസാരിക്കുവാൻ തുടങ്ങി.

"സാർ, നിങ്ങൾ എന്നെ തെറ്റിദ്ധരിക്കരുത്. അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി വന്നിരിക്കുന്നു. നിങ്ങൾ യുക്തിവാദികളുടെ പാർട്ടിയിൽ ചേർന്നവർ. അഗസ്ത്യ മുനി പറയുന്നതെല്ലാം സത്യമാണോ? അതോ അല്ലയോ? എന്ന് മനസ്സിലാക്കുവാൻ വേണ്ടി വന്നിരിക്കുന്നു. നിങ്ങൾക്കായി സ്വന്തമായി വീടില്ല. വാടക വീട്ടിൽ താമസിക്കുന്നു. മറ്റൊന്നുകൂടി നിങ്ങൾ രണ്ടുപേരും സത്യത്തിൽ ഭാര്യ - ഭർത്താവല്ല. ഞാൻ പറയുന്നതെല്ലാം സത്യമാണല്ലോ?" എന്ന് ചോദിച്ചു.  

ഇതു പറഞ്ഞപ്പോൾ അദ്ദേഹം പെട്ടെന്ന് എണീറ്റു, ഇത് കണ്ടതും ആ സ്ത്രീയും എണീറ്റു.

ഞാൻ വിചാരിച്ചു ഒരു ബഹളം ഉണ്ടാകാൻ പോകുന്നു എന്ന്, എന്ത് തന്നെ നടന്നാലും നടക്കട്ടെ എന്ന് അഗസ്ത്യ മുനിയെ മനസ്സിൽ ധ്യാനിച്ചു ഇരുന്നു.

അടുത്ത നിമിഷം--------

അവർ രണ്ടുപേരും എൻറെ കലകളിൽ വീണു നമസ്കരിച്ചു. അവർക്കു സംസാരിക്കുവാൻ വാക്കുകൾ പോലും വരുന്നിലായിരുന്നു. ഏകദേശം രണ്ടു നിമിഷത്തോളം മൗനം ഞങ്ങൾക്കുള്ളിൽ നിലനിന്നു.

"അഗസ്ത്യ മുനി പറഞ്ഞത് സത്യം തന്നെയാണ്, ഞങ്ങൾ രണ്ടുപേരും ഭാര്യ - ഭർത്താവ് അല്ല. ചിലർ, സാധാരണ ജനങ്ങളെ കബളിപ്പിച്ചു നാഡി നോക്കുന്നതായി പറഞ്ഞു പണം കൊള്ളയടിക്കുന്നതായി ഞങ്ങൾ കേട്ടു? ഇതു സത്യമാണോ? അല്ലയോ? എന്ന് അറിയുവാൻ വേണ്ടി കവറിങ് ആഭരണങ്ങൾ ഇട്ടു ഭക്തിമാരെ പോലെ അഭിനയിച്ചു നിങ്ങളുടെ അരികിൽ വന്നു. ഞങ്ങളെ മാപ്പാക്കണം," എന്ന് അവർ പറഞ്ഞു.

"ഇതു എനിക്ക് പുതിയതല്ല, ഇതു പോലെ പലരും വന്നു നിരാശരായി പോയിട്ടുണ്ട്. നിങ്ങൾക്കോ ഭക്തിയും ഇല്ല, ജ്യോതിഷം, നാഡി എന്നിവയിൽ വിശ്വാസവും ഇല്ല. പിന്നെ എന്തിനാണ് നിങ്ങളുടെ നേരവും എൻറെ നേരവും പാഴാകുന്നത്. പണം വാങ്ങി കബളിപ്പിക്കുന്നത് എൻറെ തൊഴിൽ അല്ല. ഒരു വഴികാട്ടിയെപോലെ നാഡി നോക്കി വിവർത്തിക്കുന്നു. വിശ്വസിക്കുന്നവർ വിശ്വസിക്കട്ടെ, അല്ലാത്തവർ പോകട്ടെ. ഞാൻ ഭഗവൻ അല്ല, അഗസ്ത്യ മുനിയും മന്ത്രവാദിയല്ല. ഉടൻ തന്നെ വിധി മാറ്റിയെഴുതുന്നതിനു", എന്ന് പറഞ്ഞു.

"സാർ, ഇതു തങ്ങൾ വലിയ കുറ്റമായി എന്നരുതു. ഇപ്പോൾ ഞാൻ സന്തോഷത്തോടെ നാഡി നോക്കുവാൻ ആഗ്രഹിക്കുന്നു. അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക", എന്ന് പറഞ്ഞു ആ പെൺകുട്ടി. ഭർത്താവായി അഭിനയിച്ച അദ്ദേഹത്തിൻറെ കണ്ണുകളും നിറഞ്ഞിരുന്നു, അതുപോലെ അദ്ദേഹവും അപേക്ഷിച്ചു.

അഗസ്ത്യ മുനിയെ പ്രാർത്ഥിച്ചു, ഞാൻ നാഡി നോക്കുവാൻ ആരംഭിച്ചു.

"സേലത്തിൽ നിന്നും വന്നുള്ള പെൺകുട്ടിയാണ് നീ. നിൻറെ പേര് സ്വർണലക്ഷ്മി. ചെറുപ്രായത്തിൽ തന്നെ ഒരാളെ സ്നേഹിച്ചു അതോടൊപ്പം ഗർഭിണിയായി. ഇതു കാരണം ഗ്രാമത്തിൽ നിന്നും പുറത്തു വന്നു ഒരു മലയടിവാരത്തിൽ ആ കുഞ്ഞിനെ നീ പ്രസവിച്ചു. സുന്ദരനായി ആ ആണ് കുഞ്ഞു മൂല നക്ഷത്രത്തിൽ പിറന്നു. ആ കുഞ്ഞു ജീവനോടെയിരുന്നാൽ ഇന്നേ ദിവസം ആ ഗ്രാമത്തിൽ രാജാവിനെ പോലെ വാഴ്ന്നിരിക്കും. എന്നാൽ ആ കുഞ്ഞു കള്ളത്തരമായി പിറന്നത് കാരണം നീ അവനെ കൊന്നു. ഇതു കാരണം നിനക്ക് ബ്രഹ്മഹത്യ ദോഷം പിടിപെട്ടു. പിന്നീട് എന്തൊക്കെ പ്രവർത്തികൾ ചെയ്തിട്ടും ആ പ്രവർത്തി മറക്കുവാൻ സാധിച്ചിട്ടില്ല. ഇന്നുവരെ ഒരു വൈവാഹിക ജീവിതവും ഇല്ല, മാത്രമല്ല വീട്ടുകാരും കൈ വിട്ടത്താൽ ജീവിത മാർഗത്തിനായി എത്ര എത്രയോ വഴികൾ എങ്ങനെയൊക്കെയോ നിർബന്ധമായിരിക്കുന്നു." എന്ന് അഗസ്ത്യ മുനിയുടെ നാഡിയിൽ നിന്നും പറഞ്ഞ വാക്കുകൾ കേട്ടു ആ പെൺകുട്ടി കരയുവാൻ തുടങ്ങി.

" എന്ത് പരിഹാരം ചെയ്താൽ ഇതിൽ നിന്നും മാറുവാൻ സാധിക്കും," എന്ന് ചോദിച്ചു അവൾ. 

"45 ദിവസം കാലഭൈരവരുടെ സന്നിധിയിൽ വിളക്ക് കത്തിക്കുക", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"സാർ, എനിക്കും കൂടി നാഡി നോക്കണം,"എന്ന് പറഞ്ഞു ആ യുക്തിവാദി.

"ആത്മീയ രീതിയിൽ നീ നിൻറെ ബുദ്ധി തിരിക്കുക, കുല ദേവത ക്ഷേത്രത്തിൽ 9 മാസം ഞായറാഴ്ച തോറും പാൽ അഭിഷേകം ചെയുക. പിന്നീട് നിൻറെ ജീവിതം തന്നെ നല്ല രീതിയിൽ മാറും," എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

9 മാസം കഴിഞ്ഞു. ആ യുക്തിവാദി അഗസ്ത്യ മുനിയുടെ ഭക്തനായി മാറി. സ്വന്തമായി ഒരു നെയ്തു ബിസിനസ് തുടങ്ങി നല്ല രീതിയിൽ മുന്നോട്ടു വരുന്നു. അന്നേ ദിവസം ഭാര്യ - ഭർത്താവായി അഭിനയിച്ച ഇരുവരും, ഇന്നേക്ക് സത്യത്തിൽ ദമ്പതികളായി മാറിയിരിക്കുന്നു എന്നത് ഒരു നല്ല വാർത്ത.



സിദ്ധാനുഗ്രഹം.............തുടരും!

20 July 2017

സിദ്ധാനുഗ്രഹം - 29




"ഈശ്വരൻ ഇല്ല എന്ന് പറഞ്ഞു നടക്കുന്ന കൂട്ടത്തിൽ ഉള്ളവനാണ് ഇവൻ. അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി അയച്ചതാണ് ഇവനെ. ഇല്ലെങ്കിൽ രക്താർബുദം പോലുള്ള രോഗം ഉണ്ടെന്ന് അഗസ്ത്യ മുനിയോട് തന്നെ കള്ളം പറയുമോ? എന്നാൽ വിധിയുടെ വിളയാട്ടം എന്താണ് എന്ന് അറിയുമോ. കുറച്ചു ദിവസത്തിനുള്ളിൽ അത് പോലുള്ള ഒരു രോഗം ഇവനെ പിടിപെടും. അപ്പോൾ ഇവൻ അഗസ്ത്യ മുനിയെ തേടി വരും," എന്ന് പറഞ്ഞു അഗസ്ത്യ മുനി.

അദ്ദേഹം ഈ വാർത്ത കേട്ട് ഭയപ്പെടും, അല്ലെങ്കിൽ തെറ്റു ചെയ്തതിന് പശ്ചാത്തപിക്കും, അല്ലെങ്കിൽ മാപ്പ് ചോദിക്കും എന്ന് ഞാൻ പ്രതീക്ഷിച്ചു. എന്നാൽ അദ്ദേഹം തന്നെ ഈ വാക്കുകൾ എല്ലാം തെറ്റാണ് എന്ന് കാണിക്കാം എന്ന് വെല്ലുവിളിച്ചു.

അദ്ദേഹത്തിൻറെ സംസാരം, പ്രവർത്തി, പെരുമാറ്റം എല്ലാം എന്നെ അതിശയിപ്പിച്ചു. ഒരു സമയം അദ്ദേഹം പറയുന്നത് സത്യമാണോ? അതോ താൻ പറഞ്ഞതിൽ ഏതെങ്കിലും തെറ്റായി പറഞ്ഞുവോ എന്ന വിഷമത്തിലായി. 

എന്ത് നടന്നാലും നടക്കട്ടെ, എല്ലാം അഗസ്ത്യ മുനിയുടെ ഇച്ഛ പ്രകാരം എന്ന് അദ്ദേഹത്തിൻറെ പാദങ്ങളിൽ സമർപ്പിച്ചു. പിന്നീട് അദ്ദേഹവും എന്നെ തേടി വന്നില്ല. കൃത്യം 3  മാസങ്ങൾക്ക് ശേഷം.

ഒരു ദിവസം രാവിലെ പെട്ടെന്ന് അദ്ദേഹം വന്നു. അദ്ദേഹത്തെ മൂന്ന് പേരുടെ സഹായം മൂലം കഷ്ടപ്പെട്ട് എൻറെ മുന്നിൽ കൊണ്ട് വന്നു നിറുത്തി.

"എന്ത് പറ്റി?" എന്ന് ഞാൻ ചോദിച്ചു.

"പക്ഷാഘാതം മൂലം ഒരു കൈയും, കാലും പ്രവർത്തനരഹിതമാണ്. വായും വക്രമായി. ഇദ്ദേഹത്തിൻറെ ജീവൻ ഉള്ളതുതന്നെ ഒരു ഭാഗ്യം", എന്ന് വന്നവരിൽ ഒരുവൻ പറഞ്ഞു. മാത്രമല്ല അദ്ദേഹം തങ്ങളുടെ അടുത്ത് കൊണ്ട് വരണം എന്ന് നിർബന്ധിച്ചു. അത് പ്രകാരം ഇദ്ദേഹത്തെ നിങ്ങളുടെ അടുത്ത് കൊണ്ട് വന്നു. അഗസ്ത്യ മുനി പറഞ്ഞതെല്ലാം മൊത്തവും ശെരിയാണ് എന്ന് ഇദ്ദേഹം തന്നെ എഴുതിയിരിക്കുന്നു. നോക്കുക" എന്ന് ഒരു 40 പേജ് നോട്ടുബുക്ക് കാണിച്ചു. 

"ഞാൻ എന്ത് ചെയ്യണം", എന്ന് ചോദിച്ചു.

"അഗസ്ത്യ മുനിയുടെ ഇദ്ദേഹത്തിന് വേണ്ടി പ്രാർത്ഥന ചെയ്തു മാപ്പാക്കിത്തരണം. ഇവർ ഏതു സമ്പത്തു എടുക്കുവാൻ വേണ്ടി രക്താർബുദം എന്ന വേഷം ഇട്ടുവോ, ആ രക്താർബുദത്തിന്റെ ആദ്യ ഘട്ടമായി വയറ്റിൽ ഒരു മുഴ ( സിസ്ററ് ) ഉണ്ടായിരിക്കുന്നു. മാത്രമല്ല പെട്ടെന്ന് തന്നെ പക്ഷാഘാതവും പിടിപെട്ടു. അഗസ്ത്യ മുനിയെ പൂർണമായും വിശ്വസിച്ചു വന്നിരിക്കുകയാണ്. അദ്ദേഹത്തിന് ജീവൻ ഭിക്ഷയായി കൊടുക്കുവാൻ അഗസ്ത്യ മുനി തന്നെ വഴി കാണിക്കണം",  എന്ന് വന്നവർ പറഞ്ഞു.

പക്ഷാഘാതം പിടിപെട്ട അദ്ദേഹം അതെ! അതെ!  എന്ന് തലയാട്ടികൊണ്ടു ജീവ നാഡിയെ നമസ്കരിച്ചു. 

മനസ്സ് കേട്ടില്ല, അദ്ദേഹത്തിനായി ജീവ നാഡി വായിക്കുവാൻ തുടങ്ങി.

"സമ്പത്തു ചേർക്കുവാൻ ആഗ്രഹിക്കുന്നതിന് പകരം പുണ്യം ചേർക്കുവാൻ ആഗ്രഹിച്ചാൽ ഇവന് ഈ അവസ്ഥ വന്നുകാണില്ലലോ" എന്ന് പറഞ്ഞ അഗസ്ത്യ മുനി, സതുരഗിരി മലയിൽ ഉള്ള ഒരു ഔഷധസസ്യത്തെ എങ്ങനെ കഴിക്കണം എന്ന് വിധം പറഞ്ഞു".

അതു കാരണം.............

അദ്ദേഹം രക്താർബുദം, പക്ഷാഘാതം എന്നീ രോഗങ്ങളിൽ നിന്നും സുഖംപ്രാപിച്ചു 30 വർഷമായി ആരോഗ്യവാനായി ഇന്നും ജീവിച്ചു വരുന്നു.

ഒരു ദിവസം ഉച്ച നേരം, എല്ലാ പ്രാർത്ഥനകളും കഴിഞ്ഞു പുറത്തേക്കു തിരിക്കാം എന്ന് വിചാരിച്ചുകൊണ്ടിരിക്കും സമയം പരക്കം പാഞ്ഞുകൊണ്ട് ഒരാൾ ഓടി വന്നു. അദ്ദേഹം വന്ന വേഗം കണ്ടപ്പോൾ ഏതോ വലിയ കഷ്ടത്തിൽ പെട്ടിരിക്കുകയാണ് എന്ന് മനസ്സിലായി.

ഒരു മധ്യ വയസ്സ് പ്രായം കാണും, ആജാനബാഹു, മുഖം വളരെ ആരോഗ്യകരമായിരുന്നു. ധനികനാണെന്ന് തോന്നി, അദ്ദേഹത്തെ ഇരിക്കുവാൻ പറഞ്ഞു, പിന്നീട് വന്ന കാര്യം അന്വേഷിച്ചു.

നന്നായി ഇരുന്ന അദ്ദേഹത്തിൻറെ ഭാര്യക്ക് പെട്ടെന്ന് ദേഹം മൊത്തം വെള്ള നിറത്തിൽ പുള്ളികൾ വ്യാപകമായി. എത്രയോ തോക്ക് ചികിത്സാ ചെയുന്ന ഡോക്ടറുടെ അടുത്ത് ചികിത്സചെയ്തു നോക്കിയിരിക്കുന്നു, എന്നാൽ തോൽ നിറം വീണ്ടും വെള്ള നിറത്തിൽ ഉള്ള പുള്ളികൾ ആകുകയല്ലാതെ, കുറഞ്ഞില്ല.

വെളുത്ത നിറത്തിൽ വളരെ സുന്ദരിയായ അവർ ഇപ്പോൾ വെള്ള നിറത്തിൽ പുള്ളികൾ ആയി മാറിയതു കാരണം, തനിക്ക് കുഷ്ഠം വന്നു എന്ന് കരുതി, ആത്മവിശ്വാസം നഷ്ടപ്പെട്ട് രണ്ട് പ്രാവശ്യം ആത്മഹത്യ ചെയുവാൻ ശ്രമിച്ചിരിക്കുന്നു അവർ.

ഇതു കുഷ്ഠം അല്ല, മറിച്ചു തോലിൽ ഉണ്ടായ ഒരു വിധത്തിൽ ഉള്ള അലർജി. മരുന്ന് മുടങ്ങാതെ കഴിച്ചു വരുകയാണെങ്കിൽ കുറച്ചു - കുറച്ചായി ഗുണമാകും എന്ന് ധൈര്യം കൊടിത്തിട്ടുണ്ട്. അത് മാത്രം അല്ല, ആരോ ഒരാൾ അദ്ദേഹത്തിൻറെ വീട്ടിൽ വസ്തു ശെരിയല്ല, അതുകൊണ്ടാണ് ഇത്ര കഷ്ടപ്പാടെന്ന് എന്ന് പറഞ്ഞു. തൻറെ ഭാര്യയുടെ രോഗത്തിൻറെ കാരണം അറിയുവാനും, വാസ്തു ദോഷത്തിനെ കുറിച്ച് അറിയുവാനും, അഗസ്ത്യ മുനിയുടെ നാഡിയിലൂടെ അറിയുവാൻ വന്നിരിക്കുന്നു. 

അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഒരു നല്ല വാക്ക് വന്നില്ലെങ്കിൽ, അദ്ദേഹവും, അദ്ദേഹത്തിൻറെ ഭാര്യയും ആത്മഹത്യ ചെയുവാൻ തയ്യാറായി ഇരികുകയാണെന്ന് പിന്നീട് അദ്ദേഹത്തിൻറെ സംസാരത്തിൽ നിന്നും മനസ്സിലായി.

അവരുടെ ഉള്ളം നന്നായി മനസ്സിലാക്കിയ ഞാൻ ആദ്യം അഗസ്ത്യ മുനിയെ നന്നായി പ്രാർത്ഥിച്ചു. ഗുരുവേ ഒരു നല്ല വാക്ക് അവർക്കു വരണേ, വേറെ ഏതെങ്കിലും ഒന്ന് പറഞ്ഞു അവരുടെ ജീവൻ ഉടുക്കും വിധം ആകരുതേ, എന്ന് പ്രാർത്ഥ ചെയ്തു. 

എൻറെ മൗനമായ പ്രാർത്ഥന അറിയാത്ത അദ്ദേഹം, എന്താ സാർ, എനിക്കായി നാഡി വായിക്കുകയില്ലേ എന്ന് അപേക്ഷിച്ചു.

തീർച്ചയായും വായിക്കാം, കുറച്ചു നേരം ക്ഷമയോട് ഇരിക്കുക, എന്ന് പറഞ്ഞു പൂജാ മുറിയിൽ നിന്നും അഗസ്ത്യ മുനിയുടെ ജീവ നാഡി എടുത്തു വന്നു.

ആദ്യം ദൈവരഹസ്യമായി വന്ന അദ്ദേഹത്തെ പറ്റി എല്ലാം കാര്യങ്ങളും അഗസ്ത്യ മുനി പറഞ്ഞു. അത് കേട്ടത്തും ഞാൻ ഞെട്ടിപ്പോയി. പിന്നീട് അദ്ദേഹത്തെ നോക്കി നിങ്ങൾക്ക് നാഡിയിൽ വിശ്വാസം ഉണ്ടോ എന്ന് ചോദിച്ചു.

എനിക്ക് സ്വല്പം പോലും വിശ്വാസം ഇല്ല, എന്തെന്നാൽ വളരെയധികം പേരോട് നാഡി നോക്കി. കടന്ന കാലത്തേ കുറിച്ച് നന്നായി എല്ലോരും പറയുന്നു, ഭാവികാലത്തെ കുറിച്ച് പറഞ്ഞതൊന്നും ഒന്നും നടന്നില്ല എന്ന് പറഞ്ഞു അദ്ദേഹം.

എന്ത്? എന്ന് ഞാൻ ചോദിച്ചു.

"അവർ പരിഹാര കാണ്ഡം, ദീക്ഷയ് കാണ്ഡം, ശാന്തി കാണ്ഡം എന്ന് പറഞ്ഞു എന്നിലുള്ള ദോഷം മാറുവാൻ വളരെയധികം പരിഹാരങ്ങൾ പറഞ്ഞു. ഈ പരിഹാരങ്ങൾക്കായി നാഡി വായിക്കുന്നവർക് ഞാൻ Rs 10000 - Rs 20000 കൊടുക്കണം എന്ന് പറയുന്നു. ഇതിൽ എനിക്ക് കുറച്ചു പോലും സമ്മതമില്ല, അതെ സമയം എൻറെ ഭാര്യക്ക് രോഗം മാറാതെ പോകുമോ എന്ന ഭയവും ഏർപ്പെട്ടു. വേറെ വഴിയില്ലാതെ ഞാൻ ആ പണം എല്ലാം കൊടുത്തു, അങ്ങനെ കൊടുത്തിട്ടാണ് ഇന്നു വരെ എൻ്റെ ഭാര്യക്ക് അസുഖം മാറിയിട്ടില്ല", എന്ന് നിരാശാഭരിതനായി അദ്ദേഹം പറഞ്ഞു.

ഒരു സമയം അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഒന്ന്, രണ്ട് പ്രാർത്ഥനകൾ വരുകയാണെങ്കിൽ അത് പൂർണ മനസ്സോടെ ചെയ്യണം, ഏതെങ്കിലും പരിഹാരമോ, പ്രാർത്ഥനയോ പറയുകയാണെങ്കിൽ താങ്കൾ തന്നെ ചെയ്യണം, ചെയുവാൻ തയ്യാറാണോ? എന്ന് ചോദിച്ചു. 

"ഏത് ചെയുവാൻ പറ്റുമോ അത് മാത്രം ചെയ്യാം, എല്ലാം ചെയുവാൻ സാധിക്കുമോ", എന്ന് അദ്ദേഹം തിരിച്ചു ചോദിച്ചു. 

തങ്ങളുടെ ഭാര്യക്ക് അസുഖം മാറേണ്ട? അതിനായിട്ടാണല്ലോ എന്നെ തേടി ഇവിടം വരെ വന്നിരിക്കുന്നത്, എന്ന് ചോദിച്ചു.

എല്ലോരും താങ്കളെ പറ്റി പറയുകയുണ്ടായി. അവസാന ശ്രമമായി ഒരു പ്രാവശ്യം നോക്കാമല്ലോ എന്ന് കരുതി തന്നെയാണ് വന്നത്. ഇതിനകം തന്നെ പരിഹാരങ്ങൾ ചെയ്തതു വെറുത്തു പോയത് കാരണം, മനസ്സ് ഉടഞ്ഞു പോയിരിക്കുകയാണ്. എങ്കിലും അഗസ്ത്യ മുനി എന്താണോ പറയുന്നത്, അത് പറയുക. പറ്റുന്നതുവരെ എല്ലാം ചെയ്യാം എന്ന് ഒരുവിധത്തിൽ അദ്ദേഹം സമ്മതിച്ചു.

അഗസ്ത്യ മുനിയുടെ ജീവ നാഡിമൂലം പറയുവാൻ തുടങ്ങി.

തഞ്ചാവൂരിൽ ഉള്ള ഒരു വലിയ ഭൂപ്രഭുവിൻറെ കുടുംബത്തിൽ അംഗമാണ് ഇവൻ. ധാരാളം ധനം, പാടങ്ങൾ, പറമ്പുകൾ എന്ന് മാത്രമല്ല ഇതു കാരണം ഉള്ള അധികാര ലഹരിയിലും  ജീവിച്ചിരുന്നു.

ഈശ്വര വിശ്വാസം എന്നത് ഇവന് ഒരിക്കൽപോലും ഉണ്ടായിരുന്നില്ല. മുതിർന്നവർ, മാതാപിതാവിൻറെ വാക്കുകൾ ഒരിക്കലും അനുസരിച്ചിരുന്നില്ല. ഈശ്വര വിശ്വാസം ഇല്ലാത്ത രാഷ്ട്രീയ കക്ഷിയിൽ ഉന്നത നിലയിൽ ഇരുന്നു. ധാരാളം ധനം ഉണ്ടായിരുന്നതാൽ വരുന്ന അഹങ്കാരം കാരണം തന്നെ എതിർത്തിത് നിന്നിരുന്ന നിസ്സഹായായ പെണ്ണുങ്ങൾ, കുട്ടികൾ എന്നിവരെ പലരുടെയും മധ്യത്തിൽ അപമാനിച്ചിരുന്നു. മാത്രമല്ല അവരുടെ തല മുണ്ഡനം ചെയ്തു, ശരീരത്തിൽ ചെമ്പുള്ളി - കരുമ്പുള്ളി കുത്തി, കഴുതയിൽ ഇരുത്തി ഗ്രാമം ചുറ്റി വരാൻ പറഞ്ഞു. ഈ പ്രവർത്തി കഴിഞ്ഞ ജന്മത്തിൽ ചെയ്തിരുന്നാലും, അത് കാരണം തന്നെയാണ് ഇവൻറെ ഭാര്യക്ക് ഈ ജന്മത്തിൽ കുഷ്ഠമായി മാറി, മാനസ്സിക പീഡനം അനുഭവിപ്പിക്കുന്നത്. 

എന്നിരുന്നാലും, അഗസ്ത്യ മുനിയെ തേടി വന്നതുകൊണ്ടും, ഇവൻറെ മാതാ - പിതാവ് ചെയ്ത പുണ്യം കാരണവും, അവർ ചെയ്ത അന്നദാനം കാരണവും, ഇവൻറെ ഭാര്യക്ക് വന്ന കുഷ്ഠം മാറ്റുവാൻ ഒരു അവസരം ഉണ്ട്. എന്നാലും, ഇവന് ഇപ്പോഴും സമ്പൂർണ്ണമായ ഈശ്വര വിശ്വാസം ഇല്ല. അഗസ്ത്യ മുനി പറയുന്നത് ഒരിക്കൽ പോലും ഇവൻ ചെയുക്കയില്ല. മേലും പറയുകയാണെങ്കിൽ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി തന്നെയാണ് ഇവൻ ഇവിടെ വന്നുള്ളത്, അത് തന്നെയാണ് സത്യം എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അവസാന നാല് വരികൾ മാത്രം അവരോടു പറയാതെ, അഗസ്ത്യ മുനി പറഞ്ഞ പരിഹാരങ്ങൾ ചെയ്താൽ, നിങ്ങളുടെ ഭാര്യയുടെ കുഷ്ഠ രോഗം മാറും, എന്ന് പറഞ്ഞു.

അഗസ്ത്യ മുനി പറഞ്ഞത് പോലെ തന്നെയാണ് താൻ ചെയുന്നത് എന്ന് തലയാട്ടി.

"സതുരഗിരി മലയിൽ ചെന്ന്, അവിടെ വലതു വശം തിരിഞ്ഞു 8 k.m നടന്നാൽ അവിടെ ഒരു ചെറിയ ഗുഹ കാണപ്പെടും. ആ ഗുഹയുടെ ഇടത് വശം ഒരു വ്യത്യസ്തമായ ഒരു മരം നിൽക്കും. ആ മരത്തിൻറെ 18 പൂക്കൾ പറിച്ചു കുപ്പമേനി, കുരുമുളക്, ആവാരം പൂ, കുമാരി പൂ, മാതളം പൂ, സാരകൊണ്ടരായി പൂ, ചെമ്പരതം പൂ, എന്നിവ എല്ലാം ചേർത്ത്  ഇടിച്ചു പൊടിച്ചു, ചെക്കിൽ ആട്ടിയ നല്ലെണ്ണയിൽ ചേർത്ത് ശരീരത്തിൽ തടവി വരുകയാണെങ്കിൽ, വെളുത്ത പുള്ളികൾ മാറും, മാത്രമല്ല ഇതു കുഷ്ഠം വരാതെ തടുക്കും. 3 മാസങ്ങൾക്ക് ഈ ചികിത്സ തുടർന്ന് ചെയ്യണം", എന്ന് അഗസ്ത്യ മുനി പറഞ്ഞു. 

ഇതു കേട്ടതും അദ്ദേഹത്തിന് സന്തോഷം വന്നില്ല. നിരാശയോടെ, സതുരഗിരി മലയിൽ ഞാൻ എവിടെ പോകാൻ? ഏതെല്ലാം പൂക്കളാണ് ഞാൻ ചേർക്കേണ്ടത് എന്ന് ഞാൻ എങ്ങനെ അറിയും? ഈ പറഞ്ഞതെല്ലാം നടക്കാത്തതെന്ന് പെട്ടെന്ന് അദ്ദേഹം പറഞ്ഞു. 

ഒരിക്കൽ കൂടി അഗസ്ത്യ മുനിയോട് ഇതു പറഞ്ഞു, ഇതിനെക്കാളും  സരളമായ വൈദ്യം പറയുവാൻ അഭ്യർത്ഥിച്ചു.

"ഉണ്ട്, അതും ഞാൻ പറഞ്ഞിരിക്കും. പക്ഷെ ഇവന് ഒന്നിലും വിശ്വാസം ഇല്ലല്ലോ. ഇവന് ആ മരുന്ന് ലഭിക്കുവാൻ ഞാൻ വഴി കാണിക്കും. അഗസ്ത്യ മുനിയിൽ ഇവൻ വിശ്വാസം ഉറപ്പിച്ചു ഇവൻ സതുരഗിരിയിൽ പോകട്ടെ", എന്ന് ഒരിക്കൽ കൂടി പറഞ്ഞു. 

ഇതിനു പകരം വേറെ വഴി ഒന്നും ഇല്ലയോ? എന്ന് ചോദിച്ചു.

അഗസ്ത്യ മുനി പറഞ്ഞതുപോലെ ചെയുക, ഇല്ലെങ്കിൽ നിൻറെ മുൻജന്മ കർമത്തിൽ നിന്നും രക്ഷപെടുവാൻ സാധിക്കില്ല. നിനക്കും അതുപോലെ തന്നെ രോഗം പിടിപെടും, അത് കേട്ടതും അവൻ ഒന്നും പറയാതെ തിരിച്ചു.

45 ദിവസത്തിന് ശേഷം എൻറെ വീട്ടുമുറ്റത്ത് തൻറെ ഭാര്യയോടൊപ്പം അദ്ദേഹം വന്നു. അവരെ കണ്ടു ആചാര്യപെട്ടുപോയി, പിന്നീട് അന്വേഷിച്ചു.

സതുരഗിരി മലയിൽ ചെന്നിരിക്കുന്നു. അവിടെ ആരോ ഒരാൾ അഗസ്ത്യ മുനി അയച്ചതാണോ എന്ന് ചോദിച്ചു? കുഷ്ഠത്തിന് വേണ്ടിയുള്ള എല്ലാംപൂക്കളും തനിക്ക് നൽകി. ആ പൂക്കൾ മൂലം തൻറെ ഭാര്യക്ക് ചികിത്സ ചെയ്തിരിക്കുന്നു. 45 ദിവസത്തിൽ തൻറെ ഭാര്യ പൂർണ ആരോഗ്യവതിയായി എന്ന് എന്നിക്ക് കാണിക്കുവാൻ വേണ്ടി വന്നിരിക്കുന്നു, സന്തോഷത്തോടെ.

അദ്ദേഹത്തിൻറെ നെറ്റിയിൽ വിഭൂതിയും, കുങ്കുമ പൊട്ടും പ്രകാശിച്ചു നിന്നിരുന്നു.



സിദ്ധാനുഗ്രഹം.............തുടരും!

13 July 2017

സിദ്ധാനുഗ്രഹം - 28




സാധാരണമായി അഗസ്ത്യ മുനി ജീവ നാഡി വായിക്കുമ്പോൾ മുൻകൂറായി തന്നെ പറഞ്ഞിരിക്കും. ഇതു ദൈവ രഹസ്യമായതു കൊണ്ട് ഇതേ പറ്റി ആരോടും ഞാൻ പറഞ്ഞിട്ടില്ല. ഇതു വേണമെന്ന് മറയിക്കപ്പെട്ടതു എന്ന് പലരും വിചാരിക്കാം, പക്ഷെ അത് സത്യമല്ല. 

ആവശ്യമുണ്ടെങ്കിൽ ഇതേ പറ്റി അവരുടെ പക്കം  മുൻകൂറായി തന്നെ പറയും. മുന്നിൽ ഇരിക്കുന്നവർ അഗസ്ത്യ മുനിയെ പരീക്ഷിക്കുവാൻ വേണ്ടി വരുകയാണെങ്കിൽ അതിനു തക്ക മറുപിടി ലഭിക്കും.

അത്രെയും പരിഹാരങ്ങൾ ചെയ്തിട്ടും അവർക്കു സന്താന സൗഭാഗ്യം ലഭിക്കാത്തതുകൊണ്ടു, മാത്രമല്ല ഏതൊരു സന്ദർഭത്തിലും അവർ ഉത്തരം പറയുവാൻ തുടങ്ങിയപ്പോൾ കുറച്ചു നിരന്എം അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ ഒന്നും പറഞ്ഞില്ല. 

ഇവർക്കു സന്താന സൗഭാഗ്യം ഉണ്ടെന്ന് ഒറ്റ വാക്കിൽ പറയുകയാണെങ്കിൽ അവർക്കു തൃപ്തിയായിരിക്കുമല്ലോ എന്ന് തോന്നി. എന്നാൽ, കുറച്ചു നേരം വാക്കുകൾ ഒന്നും പറയാതിരുന്നത് എന്തുകൊണ്ട് എന്ന്, എൻറെ മനസ്സിൽ തോന്നി. 

കുറച്ചു നേരത്തിനു ശേഷം.

ഇവർക്കു സന്താന സൗഭാഗ്യം ഉണ്ടെന്ന് ഒറ്റ വക്കിൽ അഗസ്ത്യ മുനി പറഞ്ഞു.

എപ്പോൾ? എന്ന ചോദ്യത്തിന് ഉത്തരമായി 40 ദിവസത്തിന് ശേഷം വരാൻ വേണ്ടി അഗസ്ത്യ മുനി പറഞ്ഞു. എന്നാലും, അവർക്കു അഗസ്ത്യ മുനി പറഞ്ഞ വാക്ക് തൃപ്തികരമായില്ല എന്ന് ഞാൻ മനസിലാക്കി.

45 ദിവസം കഴിഞ്ഞു.

പറഞ്ഞതുപോലെ ആ ദമ്പതികളിൽ നിന്നും ഭർത്താവ് മാത്രം വന്നു. അദ്ദേഹത്തിൻറെ ഭാര്യ വന്നില്ല. എന്തുകൊണ്ട് എന്ന് ഞാനും ചോദിച്ചില്ല, അദ്ദേഹത്തിന് വേണ്ടി ജീവ നാഡി നോക്കുവാൻ തുടങ്ങി. 

എത്രമാത്രം പ്രാർത്ഥന ചെയ്താലും വിധിപ്രകാരം നിങ്ങൾക്ക് സന്താന സൗഭാഗ്യം ഇല്ല തന്നെ". എന്നാൽ മാനസികമായി നിങ്ങൾ ചെയ്ത പ്രാർത്ഥനകൾ, പരിഹാരങ്ങൾ കാരണം നിങ്ങളുടെ വിധിയെ തന്നെ മാറ്റിയിരിക്കുന്നു, ഇതു പ്രകാരം ഒരു അത്ഭുതം നടക്കും. 

ആ അത്ഭുതം കാരണം മാത്രമാണ് നിങ്ങൾക് ഈ പ്രായത്തിലും ഗർഭ ധാരണത്തിന് കാരണമാകുന്നത്, അത് 45 ദിവസം മുൻപ് തന്നെ പറഞ്ഞിരിക്കും, എന്തുകൊണ്ട് ആ സമയം പറയാതിരുന്നത് എന്ന് നിങ്ങൾ ചോദിക്കും.

ആദ്യം നിങ്ങൾ ഒരു പരിഹാരങ്ങളും വിശ്വാസത്തോടെ ചെയ്തിട്ടില്ല, ഇതിന് പോയി പരിഹാരം ചെയ്യണമോ എന്ന് മനസ്സില്ലാമനസോടെ ചെയ്തതു ഒരു തെറ്റ്. രണ്ടാമത് ധിറുതിയോടെയും, കാശ് നോക്കിയും പരിഹാരങ്ങൾ ഒന്നും പൂർണമായും ചെയ്തിട്ടില്ല. മൂന്നാമതായി നിങ്ങൾക്കു പരിഹാരം ചെയ്‌തുവെച്ച പുരോഹിതൻ മുറയായി മന്ത്രങ്ങൾ ഒന്നും പറഞ്ഞില്ല. നാലാമതായി ചെയ്ത പരിഹാരങ്ങൾ എല്ലാം അശുദ്ധമായിരുന്നു അത്  നിങ്ങൾ അറിയുകയില്ല. ഇതു കാരണം തന്നെയാണ് എപ്പോളേ ലഭിക്കുവാനുള്ള സന്താന സൗഭാഗ്യം മാറിക്കൊണ്ടിരിക്കുന്നത്.

നിങ്ങൾക്ക് കുഞ്ഞുങ്ങൾ പിറന്നില്ലാലോ എന്ന് ഒരു കാരണത്താൽ, നിങ്ങൾക്കു വേണ്ടി എത്രയോ വർഷം മാനസ്സികമായി, ഈശ്വരാധീനം ലഭിക്കുന്നതിനായി ഉപവാസം ഇരിക്കുകയും, ജപങ്ങൾ ചെയ്തു, ഒന്നര വർഷം മുൻപ് നിങ്ങളുടെ അടുത്ത് നിന്നും ജീവൻ പിരിഞ്ഞു പോയ നിൻറെ അമ്മ, ആ അമ്മ തന്നെ  നിൻറെ ഭാര്യയുടെ വയറ്റിൽ ഗർഭം ധരിക്കുക. 

എന്നാൽ നീയോ, അതോ നിൻറെ ഭാര്യയായ സ്നേഹത്തോടെയോ, അല്ലെങ്കിൽ ഒരു ആദരവോടെയോ ഒരു വാക്ക് സംസാരിച്ചില്ല, ഇപ്പോഴും ദേഷ്യം മാത്രം. അവരുടെ മനസ്സ് വളരെയധികം വേദനിപ്പിച്ചിരിക്കുന്നു. ആ അമ്മക്കു ചെയുന്ന ഒരു കൃതജ്ഞതയായി, പിറക്കുന്ന ആ പെൺകുട്ടിക് നിൻറെ അമ്മയുടെ പേര് വയ്ക്കുക. അതോടെ നിൻറെ അമ്മ മരിച്ചുപോയ ആ തിഥിയിൽ വളരെ ഗംബീരമായി നടത്തുക. ഈ പറഞ്ഞതെല്ലാം നീ ആത്മാർത്ഥതയോടെ ചെയ്യുകയാണെങ്കിൽ ആ പെൺകുട്ടിയുടെ ജനനം ഉണ്ടാകും, എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇതെല്ലാം കേൾക്കുമ്പോൾ അദ്ദേഹത്തിൻറെ കണ്ണിൽ നിന്നും കണ്ണുനീർ തുളുമ്പുകയായിരുന്നു, കുറച്ചു മാസങ്ങൾക്ക് ശേഷം.

അഗസ്ത്യ മുനി പറഞ്ഞതുപോൽ ആ പെൺകുട്ടി ഗർഭിണിയായി, ഇത് ഡോക്ടർമാർ പോലും അതിശയമായി.

അഗസ്ത്യ മുനിയുടെ അനുഗ്രഹ വാക്ക് പോലെ അദ്ദേഹത്തിൻറെ അമ്മ പിറന്ന നക്ഷത്രത്തിൽ തന്നെ ഇവർക്കു പെൺകുട്ടി ജനിച്ചു. ഇന്നേ ദിവസം ചെന്നൈ നഗരത്തിൽ പ്രധാനമായുള്ള ഒരു സ്ഥലത്തിൽ ആ പെൺകുട്ടി ആരോഗ്യവതിയായി വളർന്നു വരുന്നു.

"എത്രയോ അത്ഭുതങ്ങൾ അഗസ്ത്യ മുനി തൻറെ ജീവ നാഡിയിൽ കൂടി ചെയുന്നു എന്ന് പറയുന്നു, എന്നാൽ എനിക്ക് ഇതിൽ വിശ്വാസം വന്നില്ല. എങ്കിലും ഏതോ ഒരു വിശ്വാസത്തിൽ ഞാൻ ഇവിടെ വന്നിരിക്കുന്നു. എൻറെ സംശയം അഗസ്ത്യ മുനി മാറ്റിത്തരുമോ?" എന്ന ഒരു ആശങ്കയിൽ ഒരാൾ എൻറെ മുന്നിൽ വന്നിരുന്നു.

"നിങ്ങൾക്ക് വിശ്വാസമില്ലെങ്കിൽ വിട്ടേക്കു. എന്തിനാണ് നിങ്ങളുടെ സമയവും എൻറെ സമയവും പാഴാകുന്നത്," എന്ന് ചോദിച്ചു.

എനിക്ക് വന്നിട്ടുള്ള രോഗം എന്താണ് എന്ന് അറിയുമോ? ക്യാൻസർ! ഒന്നര മാസത്തിനു മുൻപാണ് ഡോക്ടർ കണ്ടുപിടിച്ചത്. അതിനായിട്ടുള്ള ശുസ്രൂക്ഷ ചെയ്തു വരുകയാണ്. ഞാൻ ഈ രോഗത്തിൽ നിന്നും സുഖംപ്രാപിക്കുമോ? ഇതു അഗസ്ത്യ മുനിയോട് ചോദിച്ചു പറയാമോ?" എന്ന് അദ്ദേഹം ചോദിച്ചു.

ഇതിന് അഗസ്ത്യ മുനി അനുഗ്രഹ വാക്കുകൾ തരും എന്ന് ഞാൻ വിശ്വസിക്കുന്നു. എന്നാൽ നിങ്ങൾക്ക് അഗസ്ത്യ മുനിയിൽ പൂർണ വിശ്വാസം ഉണ്ടായിരിക്കണമല്ലോ, എന്ന് ചോദിച്ച.

"ഇല്ലെങ്കിൽ ഇത്ര ദൂരം ഞാൻ അഗസ്ത്യ മുനിയെ തേടി വന്നിരിക്കുകയില്ലലോ", എന്ന് അദ്ദേഹം പെട്ടെന്ന് പറഞ്ഞു.

എനിക്കുവേണ്ടി നിങ്ങൾ ഇങ്ങനെ ഒരു ഉത്തരം തരണം എന്നില്ല, ഞാൻ അദ്ദേഹത്തിൻറെ ഒരു ദൂതൻ. അത്രമാത്രം. അദ്ദേഹം എന്ത് പറയുന്നുവോ അതു ഞാൻ അങ്ങനെ പറയുന്നു. വിശ്വാസമുണ്ടെങ്കിൽ കേൾക്കുക.

ഒരു കാര്യം കൂടി, എനിക്ക് പരിഹാരം പ്രാർത്ഥന എന്നിവയിൽ വിശ്വാസം ഇല്ല. അങ്ങനെ പറയുകയാണെങ്കിൽ എനിക്ക് ചെയുവാൻ സാധിക്കില്ല. അതെ സമയം എന്നിലുള്ള രോഗവും മാറണം, എന്ന് അദ്ദേഹം പറഞ്ഞു.

ഈ പറഞ്ഞ വാക്കുകൾ എന്നെ ധർമ്മസങ്കടത്തിൽ ആക്കി. ജീവ നാഡിയിൽ എന്താണ് പറയുവാൻ പോകുന്നത് എന്ന് എനിക്ക് അറിയില്ല. എന്തെങ്കിലും പരിഹാരമോ, പ്രാർത്ഥനയോ ഇദ്ദേഹം ചെയ്യാതെ പോകുകയാണെങ്കിൽ, അതിൻ പരിണാമം വേറെയെന്തിങ്കിലും വിധത്തിൽ വരുമല്ലോ, എന്ന ഉത്കണ്ഠ ഉണ്ടായി. മരുന്നും കഴിക്കുകയില്ല, എന്നാൽ രോഗവും സുഖമാകണം. ഇതിന് അഗസ്ത്യ മുനി അദ്ദേഹത്തിൻറെ അപൂർവ ശക്തി ഉപയോഗിക്കണം, എന്ന് ആഗ്രഹം പ്രകടിപ്പിച്ചു.

"ഭഗവാൻറെ പക്കം താങ്കളുടെ അപേക്ഷ വയ്ക്കാം. എന്താണ് നടക്കുന്നത് എന്ന് നമുക്ക് നോക്കാം", എന്ന് പറഞ്ഞു ജീവ നാഡി നോക്കുവാൻ തുടങ്ങി. അതിൽ ബന്ധമില്ലാത്ത കാര്യങ്ങൾ വന്നു.

"രാമൻറെ വേഷം ഇട്ടവരെല്ലാം ഇപ്പോൾ അധികാരം പിടിക്കുവാൻ വേണ്ടി കൂട്ടം ഉണ്ടാക്കുകയാണ്. പുതിയ ഒരു കൂട്ടമോ, ജനങ്ങളുടെ നികുതി പണം കോടി - കോടിയായി കൊള്ളയടിക്കുവാൻ വേണ്ടി അയോധ്യയിൽ മധുവും - മദ്യവും കൊടുത്തു ഒപ്പിട്ട് വാങ്ങുന്നു. എന്നിട്ട് നാട്ടിൽ വന്ന് ഭരണം തുടരുന്നു. രക്തം നന്നായിട്ടുള്ളവർ എല്ലാം, ഇല്ലാത്ത അസുഖങ്ങൾ പറഞ്ഞു കൂടപ്പിറന്നവരെ ഭയപ്പെടുത്തി, സമ്പത്തുകൾ എടുക്കുന്നു. പണം എന്ത് കാര്യം ചെയുന്നു എന്ന് നോക്കുക," എന്ന് മുനി പറഞ്ഞു.

ഒരു വാർത്ത പോലും എൻറെ എതിർവശം ഇരിക്കുന്ന അദ്ദേഹത്തിന് വന്നില്ല എന്ന് എനിക്ക് തോന്നി. എത്ര പ്രാവശ്യം ജീവ നാഡി അടച്ചു പിന്നീട് പ്രാർത്ഥന ചെയ്തു തുറന്നാലും ജീവ നാഡിയിൽ ആദ്യം പറഞ്ഞ അതെ വാക്കുകൾ അല്ലാതെ വേറെ വാക്കുകൾ ഒന്നും വന്നില്ല. എനിക്കും ആ വാക്കുകളുടെ ശെരിയായ അർഥം മനസിലായില്ല,  അപ്പോൾ തന്നെ അടച്ചു വച്ചു.

"സാർ, നിങ്ങൾക്കു വേണ്ടി ജീവ നാഡി നോക്കി, ഒരു വാക്കും നിങ്ങങ്ങൾക്കായി വന്നില്ല. ഒരു സമയം ഇന്നേ ദിവസം ശെരിയല്ല എന്ന് തോനുന്നു. മറ്റൊരുദിവസം വരുക", എന്ന് പതുകെ പറഞ്ഞു.

"ഞാൻ അറിയും സാർ. ഇതെല്ലാം ഇങ്ങനെ തന്നെ നടക്കും എന്ന്, എന്തെന്നാൽ, ഞാനല്ലയോ നിബന്ധനകൾ ഇട്ടത്. പരിഹാരമോ, പ്രാർത്ഥനയോ ചെയ്യുകയില്ല എന്ന്. പിന്നെ എങ്ങനെ അഗസ്ത്യ മുനി മറുപിടി പറയും? നിങ്ങൾ തന്നെയാണ് ഇതെല്ലാം പറയുന്നു സാർ, എന്ന് അന്ധമായി പറഞ്ഞു, അവിടെ നിന്നും പെട്ടെന്ന് പുറപ്പെട്ടു.

അദ്ദേഹം പുറത്തിറങ്ങിയതിനു ശേഷം, എന്തിനാണ് അഗസ്ത്യ മുനി പരസ്പര ബന്ധമില്ലാതെ ആ വാക്കുകൾ പറഞ്ഞത്? എന്ന ആശയകുഴപ്പത്തിൽ ഇരുന്നു. എൻറെ അടുത്ത് ഇരുന്ന ഒരു ചില ആളുകൾ അഗസ്ത്യ മുനിയുടെ വാക്കുകൾ പല വിധത്തിലും ചേർത്ത് നോക്കി, പക്ഷെ ശെരിയായ ഉത്തരം ലഭിച്ചില്ല.

ചില മാസങ്ങൾക്ക് ശേഷം.............

പിന്നെയും അയാൾ എന്നെ തേടി വന്നു. എൻറെ മനസ്സിൽ അദ്ദേഹത്തെ കുറിച്ച് ഒരു നല്ല ധാരണ ഉണ്ടായിരുന്നില്ല. എന്തിനാണ് വിശ്വാസമില്ലാതെ ഇപ്പോഴും അഗസ്ത്യ മുനിയെ തേടി വരുന്നത് എന്ന് മനസ്സിൽ പറഞ്ഞു. അങ്ങനെയിരുന്നാലും അദ്ദേഹത്തിനായി ഒരു പ്രവശയം ജീവ നാഡി നോക്കി.

അന്നേ ദിവസം അഗസ്ത്യ മുനി പറഞ്ഞത് ഇതാണ്. സിനിമയിൽ ശ്രീരാമൻറെ വേഷം അണിഞ്ഞിരുന്ന എൻ. റ്റി . രാമ റൗ തെലുങ്ക് ദേശം എന്ന് ഒരു പുതിയ പാർട്ടി രൂപീകരിക്കുവാൻ തീരുമാനിച്ചിരിക്കുന്നു. അഗസ്ത്യ മുനി പറയുന്നത് ശെരിയാണോ, അതോ തെറ്റാണോ. എന്നത് നാളെ രാവിലെ വരുന്ന വാർത്തയിൽ വരുന്നതായിരിക്കും. 

ജനങ്ങളുടെ നികുതി പണം സ്വന്തം അവശങ്ങൾക് വേണ്ടി പങ്ക് മാറ്റുന്ന ഭരണകക്ഷിയും, പ്രതിപക്ഷവും ചേർന്ന് ഗൂഢാലോചന ചെയ്തതും അന്നേ ദിവസം തന്നെയായിരുന്നു. ഇല്ലാത്ത ഒരു പദ്ധതി ഉള്ളതുപോലെ കാണിച്ചു, കോടി - കോടിയായി പണം ഉണ്ടാകുവാൻവേണ്ടി അവർ പദ്ധതി ഇട്ടു. എന്നാൽ ഒരു ചില നല്ല ആളുകൾ കാരണം ഈ പദ്ധതി പ്രാബല്യത്തിൽ കൊണ്ടുവരാതെ തകർക്കപ്പെട്ടു. അതും ഇപ്പോൾ പറയാം.

മൂന്നാമതായി എൻറെ എതിർവശം ഇരിക്കുന്ന ആളെ കുറിച്ച് ഞാൻ ഇന്നല്ലേ തന്നെ പറഞ്ഞു. അത് അഗസ്ത്യ മുനിയുടെ പ്രിയനായ നീ ഉൾപ്പെട്ട ആരും ശെരിയായി മാനസിലാകിട്ടില്ല. 

സമ്പത്തുകൾ പിരിച്ചു ഇവൻ തന്നെ എല്ലാം അനുഭവിക്കണം എന്ന് ആഗ്രഹത്താൽ തനിക്ക് രക്താർബുദം രോഗം ഉണ്ടെന്നു പറഞ്ഞു, കള്ളം പറഞ്ഞു കൂടപ്പിറപ്പുകളെ സങ്കടത്തിൽ ആക്കി, ഈ അവസരത്തെ വ്യാപാരമാകുവാൻ ശ്രമിച്ചത് ഇവൻ.

"ഇവൻ പറയുന്നത് എല്ലാം കള്ളമാണ്,  ഇവന് രക്താർബുദം ഇല്ല. ഇല്ലാത്ത ഒരു രോഗത്തെ പറഞ്ഞു കൂടപ്പിറപ്പിനെ കബളിപ്പിച്ചു സമ്പത്തുകളെ ഒരു വഴിയിലൂടെ എടുത്, തൻറെ കാമുകിയുടെ പേരിൽ മാറ്റുവാൻ ആലോചിക്കുന്ന ഇവൻ, അഗസ്ത്യ മുനിയെ കുറിച്ച് പറയുന്നതിൽ എന്താണ് ഞായം?" എന്ന ഒരു നീണ്ട ഉത്തരം പറഞ്ഞു അഗസ്ത്യ മുനി.

ഇതു കേട്ടതും വന്നവരുടെ മുഖത്തിൽ ഒരു ഭാവവും ഉണ്ടായിരുന്നില്ല. എന്തോ പറയുവാൻ വാ തുറന്നു, എന്നാൽ വാക്കുകൾ ഒന്നും വന്നില്ല.

ഒന്നുകൂടി ജീവനാഡി നോക്കുവാൻ ആരംഭിച്ചു.



സിദ്ധാനുഗ്രഹം.............തുടരും!

06 July 2017

സിദ്ധാനുഗ്രഹം - 27



"ഞങ്ങൾക്ക് സന്താന ഭാഗ്യം ഉണ്ടോ അതോ ഇല്ലയോ? എന്നത് മാത്രം അഗസ്ത്യ മുനിയോട് ചോദിച്ചു പറയുക, എന്ന് മുഖത്തിൽ വളരെയധികം വിദ്വേഷത്തോടെ ഒരു മധ്യവയസ്സ് പ്രായമുള്ള ഒരു ദമ്പതികൾ എന്നോട് ചോദിച്ചു."

ആരെങ്കിലും എന്തെങ്കിലും പറയുകയാണെങ്കിൽ അത് മൊത്തമായും വിശ്വസിച്ചു, ധനം, വെള്ളത്തിനെ പോലെ ചിലവാക്കി തന്നെ വളരെയധികം പരിഹാരങ്ങൾ ചെയ്തിരിക്കുന്നു. അങ്ങനെ ചെയ്തിട്ടും അവർക്കു സന്താന ഭാഗ്യം ഇതുവരെ ലഭിച്ചിട്ടില്ല എന്ന് മനസ്സിലായി.

ആ ദമ്പതികളിൽ പുരുഷന് 52 വയസും, സ്ത്രീക്ക് വയസ്സ് 43. വൈദ്യ ശാസ്ത്രത്തിൽ ആ സ്ത്രീക്ക് ഗർഭം ധരിക്കുന്ന ഒരു അവസരംപോലും ഇല്ല. എന്നിട്ടും അവർക്കു ഒരു സന്താന സൗഭാഗ്യം ഉണ്ടാകും എന്ന വിശ്വാസത്തിൽ അവർ കാത്തിരുന്നു. 

അഗസ്ത്യ മുനിയുടെ കാണ്ഠ നാഡി നോക്കി, ചില പരിഹാരങ്ങൾ ചെയുവാൻ പറഞ്ഞു. അങ്ങനെ ചെയ്തിട്ടും ഞങ്ങൾക്ക് സന്താന ഭാഗ്യം ലഭിച്ചിട്ടില്ല, എന്ന് പറയുക മാത്രമല്ല, ആ നാഡിയെപ്പറ്റി ദോഷം പറയുവാനും തുടങ്ങി.

എല്ലാം വിഷയങ്ങളും സാവധാനത്തോടെ കേട്ട ഞാൻ, അവർ അഗസ്ത്യ മുനിയുടെ നാഡിയെപ്പറ്റി പറഞ്ഞപ്പോൾ എനിക്ക് കുറച്ചു സങ്കടം തോന്നി. 
കാണ്ഠ നാഡിയെ കുറിച് ആയതുകൊണ്ട് കുറച്ചു സമാധാനപ്പെട്ടു.

പിന്നീട് ആ ദമ്പതികൾക്കു വേണ്ടി ജീവ നാഡി നോക്കുവാൻ ആരംഭിച്ചു.

ഒരുവരുടെ മാതാപിതാവ് മുൻജന്മത്തിൽ ജനനം ആകും മുൻപേ തന്നെ ആ കുട്ടികളെ വധിക്കുകയും, മറ്റൊരുവരുടെ മാതാപിതാവ് മുൻജന്മത്തിൽ മാതാവിനെയും കുഞ്ഞിനേയും വേർതിരിച്ചു, ദമ്പതികളെ ഒന്ന് ചേരുവാൻ സമ്മതിക്കാതിരിക്കുകയും, സർപ്പ കാവുകൾ മാറ്റി അവിടെ കുടിലുകൾ ഉണ്ടാക്കിയതാണ് ഇതിനു കാരണം. ഇതു പിന്നീട് ബ്രഹ്മഹത്യാ ദോഷമായി മാറിയിരിക്കുന്നു, ഇതു കാരണം മൂന്നാമത്തെ തലമുറ അനുഭവിക്കുന്നു.

"ഈ വാക്കുകൾ കേട്ടതും ആ ദമ്പതികൾ ചോദിച്ച ആദ്യത്തെ ചോദ്യം ഇതായിരുന്നു. മൂന്നാമത്തെ തലമുറയാണ് അനുഭവിക്കുന്നത് എന്ന് പറയുമ്പോൾ എൻറെ കൂടെപിറപ്പുകൾ എല്ലോർക്കും സന്താന സൗഭാഗ്യം ഉണ്ടല്ലോ! പിന്നെ എങ്ങനെയാണ് ഞങ്ങളെ മാത്രം ബാധിക്കുന്നത്? ഞങ്ങൾക്കു ഇതു വിശ്വസിക്കുവാൻ സാധിക്കുന്നില്ല", എന്ന് ഒരേ ശബ്ദത്തിൽ അവർ പറഞ്ഞു.

"വിശ്വസിക്കുന്നില്ലെങ്കിൽ ഇതു വിട്ടേക്കു", എന്ന് അവരോടു പറഞ്ഞു.

"ശെരി! ഇതിന് എന്താണ് പരിഹാരം", അതെങ്കിലും അങ്ങ് പറയുക. 

രാമേശ്വരം ചെന്ന് ബ്രഹ്മഹത്യാ ദോഷം മാറുവാൻ തിലഹോമം ഒന്ന് മുറയായി ചെയുക, എന്ന് പറയും മുൻപേ ഞങ്ങൾ അത് ചെയ്തു കഴിഞ്ഞു, എന്ന് പെട്ടെന്ന് ഉത്തരം അവർ പറഞ്ഞു.

"മുറയായി തിലഹോമം ചെയ്തിരുന്നാലും അതിൽ മന്ത്രങ്ങൾ ചിലത് ശെരിയായ ഉച്ചരാണത്തിൽ പറയാതെ വിട്ടുപോയിരിക്കാം. അതുകൊണ്ടു തന്നെയാണ് ബ്രഹ്മഹത്യാ ദോഷം ഇപ്പോഴും ഉണ്ടെന്ന് പറയുന്നു," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"അങ്ങനെയെങ്കിൽ ഒരിക്കൽകൂടി രാമേശ്വരം പോക്കേണ്ടിവരുമോ? എന്ന് ഒരു വിശ്വാസമില്ലാതെ ശബ്ദത്തിൽ  അവർ ചോദിച്ചു."

"അത് നിങ്ങളുടെ തീരുമാനം. അതിൽ ഞങ്ങൾ ഒരിക്കലും തലയിടില്ല", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"വേറെ ഏതെങ്കിലും പരിഹാരങ്ങളോ, പ്രാർത്ഥനകളോ", ഉണ്ടോ?

"പിന്നെ നാഗ ദേവതയെ 45 ദിവസം പൂജ ചെയ്തു, അത് നിങ്ങളുടെ കുല ദേവത ക്ഷേത്രത്തിൽ പ്രതിഷ്ഠ ചെയ്യാം".

"ഞങ്ങൾ അതും ചെയ്തു ശ്രീ കാളഹസ്തിയിൽ".

എപ്പോൾ?

"അത് 12 വർഷങ്ങൾക്കു മുൻപ്."

എങ്ങനെ?

വെള്ളിയിൽ നാഗ ദേവതയെ ഉണ്ടാക്കി, അത് ശ്രീകാളഹസ്തി ക്ഷേത്രത്തിൽ ഹോമം ഒന്ന് ചെയ്തു, അതിന് ശേഷം അവിടെയുള്ള ഒരു ഹുണ്ടിയിൽ ഇട്ടു, എന്ന ഉത്തരം വന്നു.

എങ്ങനെ അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ നിന്നും വാക്കുകൾ പറയും മുൻപേ ഈ ദമ്പതികൾ ഉത്തരം പറഞ്ഞതാൽ, കുറച്ചു നേരത്തിനു ജീവ നാഡിയിൽ നിന്നും ഒരു വാക്കും വന്നില്ല. 


സിദ്ധാനുഗ്രഹം.............തുടരും!

29 June 2017

സിദ്ധാനുഗ്രഹം - 26




ഭദ്രാചലത്തിൽ പല വിധത്തിലുള്ള അനുഭവങ്ങൾ ആസ്വദിച്ചുകൊണ്ട് ചെന്നൈ തിരിക്കുകയുണ്ടായി. അവിടെ ഉണ്ടായ പല അനുഭവങ്ങളിൽ ഭഗവാൻ ശ്രീരാമൻറെ ദർശനം തന്നെയാണ് ഏറ്റവും സ്രേഷ്ടമായത്. ആ അനുഭവത്തിൽ ലയിച്ചു ഇരുന്നു കുറച്ചു നേരം കണ്ണ് അടച്ചു വിശ്രമിക്കാം എന്ന് കരുതി. 

ഒരു ദിവസം രാവിലെ ആരോ വീട്ടുമുറ്റത്ത് നിന്നും വിളിക്കുന്നതിയുള്ള ശബ്ദം കേൾക്കുവാൻ ഇടയായി. അവിടെ ചെന്ന് നോക്കിയപ്പോൾ ഒരു വയസ്സായ വ്യക്തിയും ഒരു ചെറുപ്പക്കാരനും തൊഴുകൈയോടെ നിൽക്കുകയായിരുന്നു. 

അകത്തേക്ക് വിളിച്ചു എന്തിനാണ് വന്നത് എന്ന് ചോദിച്ചു. കുറെ നേരം കഴിഞ്ഞിട്ടും അവരുടെ പകത്തിൽ നിന്നും ഒരു വാർത്ത പോലും വന്നില്ല. അവരുടെ ദുഃഖം കാരണം വാക്കുകൾ പുറത്തേക്കു വരാൻ തന്നെ താമസിച്ചു. കണ്ണുകളിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകുകയായിരുന്നു.

കുറച്ചു നേരത്തിന് ശേഷം ആ വയസ്സായ വ്യക്തി സംസാരിക്കുവാൻ തുടങ്ങി.

"എൻറെ മകൻ കപ്പലിൽ എഞ്ചിനീയർ ആയി പണിയെടുക്കുകയാണ്. ഒരു ആഴ്ചക്കുമുന്പ് പെട്ടെന്നു അവൻറെ അടുത്തും നിന്നും ഒരു ടെലിഫോൺ വന്നു. വലിയ സങ്കടത്തിൽ ഇരികുകയാണെന്നും അവൻറെ കൂടെയുള്ള അധികാരി കാരണം തൻറെ ജീവന് ഭീഷണി നേരിട്ടിരുക്കുകയാണ് എന്ന് പറഞ്ഞു. പിന്നീട് അവനെ കുറിച്ച് ഒരു വിവരം പോലും ഇല്ല. അവൻറെ ജീവൻ അഗസ്ത്യ മുനി തന്നെ രക്ഷിച്ചുതരണം," എന്ന് പറഞ്ഞു.

"ഇപ്പോൾ താങ്കളുടെ മകൻ എവിടെയാണുള്ളത്?" എന്ന് ഞാൻ ചോദിച്ചു.

"നെതെർലാൻഡ്, അവിടെ നിന്നും ചരക്കുമായി അവൻ വന്നിട്ടുള്ള കപ്പൽ ഇപ്പോൾ സിംഗപ്പൂരിൽ എത്തിച്ചേർന്നിരിക്കണം. എന്നാൽ, പല വിധത്തിലും അവനോടു സംസാരിക്കുവാൻ ശ്രമിച്ചിട്ടും അത് സഫലമായിട്ടില്ല. അവൻറെ ജീവന് ഒരു അപായവും ഉണ്ടായിക്കാണില്ലല്ലോ", എന്ന് അദ്ദേഹത്തിൻറെ കൂടെ വന്ന ആ ചെറുപ്പക്കാരൻ ചോദിച്ചു. 

വയസ്സായ വ്യക്തിയെ നോക്കിയപ്പോൾ, അദ്ദേഹവും വളരെ അസ്വസ്ഥനായി കാണപ്പെട്ടു.

"ഭയപ്പെടേണ്ട, അഗസ്ത്യ മുനിയോട് തന്നെ ഇതിനെ കുറിച്ച് നമുക്ക് ചോദിക്കാം", എന്ന് അഗസ്ത്യ മുനിയെ നമസ്കരിച്ചു ജീവ നാഡി വായിക്കുവാൻ ആരംഭിച്ചു.

"എന്നല്ല, ഇന്നലെയല്ല, രണ്ട് വർഷങ്ങളായി അവൻറെ ജീവന് ഭീഷണിയുണ്ട്. ഈ സമയം അവൻറെ ജീവൻ ഭീഷണിയിൽ ഇല്ലെങ്കിലും, തുടർന്ന് ആ കപ്പലിൽ അവൻ ഉധ്യോഗം തുടരേണ്ട," എന്ന് പറഞ്ഞു അഗസ്ത്യ മുനി.

"എങ്ങനെ സാർ! അവൻ ഇഷ്ടപ്പെട്ട് പഠിച്ചു കിട്ടിയ ഉധ്യോഗമാണ് ഇതു, ഇപ്പോൾ കപ്പലിൻറെ രണ്ടാമത്തെ എഞ്ചിനീയർ ആണ് അവൻ. ആറു മാസത്തിൽ ആ കപ്പലിൻറെ ആദ്യത്തെ എഞ്ചിനീയർ ആയി മാറിയേക്കും അവൻ, അതുകാരണം അത് വിട്ടിട്ട് അവന് എങ്ങനെ വരാൻ സാധിക്കും," എന്ന് ചോദിച്ചു ആ വയസ്സായ വ്യക്തി. 

"ഏതാണ് ഇതിൽ പ്രധാനം എന്ന് ആദ്യം തീരുമാനിച്ചതിന് ശേഷം, പിന്നീട് അഗസ്ത്യ മുനിയോട് ചോദിക്കട്ടെ," എന്ന് പെട്ടെന്ന് അഗസ്ത്യ മുനി പറഞ്ഞു. 

അഗസ്ത്യ മുനി ഇങ്ങനെ പറഞ്ഞപ്പോൾ അത് അവരെ അസ്വസ്ഥനാക്കി.

ഞാനും താളിയോല അടച്ചു വെച്ചു. പുറത്തു പോയി വരാം എന്ന് പറഞ്ഞു പോയവർ ഒന്നരമണിക്കൂറിന്‌ ശേഷം അവിടെ എത്തി.

"ഞങ്ങൾ, ധിറുതിയിൽ അവിവേകമായി എന്തോ പറഞ്ഞു. ഞങ്ങൾക്ക് അവൻറെ ജീവൻ തന്നെയാണ് വലുത്", ധനമോ, പദവിയോ അല്ല. അഗസ്ത്യ മുനി ഞങ്ങളെ ക്ഷെമിച്ചു അനുഗ്രഹ വാക്ക് പറയണം എന്ന് അഭ്യർത്ഥിച്ചു, ഇതിന് അഗസ്ത്യ മുനിയും ഉത്തരവ് തരുകയാണെങ്കിൽ പറയാം എന്ന് പറഞ്ഞു, താളിയോല എടുത്തു വായിക്കുവാൻ തുടങ്ങി.

ഏത് ഒരു മകന് വേണ്ടിയാണോ ഈ അഗസ്ത്യ മുനിയെ നോക്കി വന്നത്, ആ മകനെ കുറിച്ച് ഞാൻ ഇപ്പോൾ പറയാം. ആദ്യം വളരെ സത്യസന്ധനും, വിശ്വസ്തനും ആയിരുന്നു. പിന്നീട് അവനും ഒരു ചില കൂട്ടുകെട്ടിൽ പെട്ട് കള്ളകടത്തലിൽ ഏർപ്പെട്ടു. 

ഇതു ലക്ഷകണക്കായ സമ്പത്തിന് അധിപനാക്കിയപ്പോൾ, അതുകൊണ്ടു അവൻ ധാരാളം സ്ഥലങ്ങളും, വസ്തുക്കളും പല - പല സ്ഥലങ്ങളിൽ ധാരാളമായി വാങ്ങിച്ചിട്ടു. ഇതു ശമ്പളത്തിൽ നിന്നും കിട്ടിയതാണ് എന്ന് എല്ലാരേയും അവൻ വിശ്വസിപ്പിച്ചു. സമീപത്തിൽ അവൻ ചെയുന്ന ഈ കള്ളക്കടത്തൽ അവൻറെ തലപ്പിലൊള്ള ഉദ്യോഗസ്‌തന് ഇതിനെ കുറിച്ച് അറിയുവാൻ ഇടയായി. തനിക്കും ഇതിൽ നല്ല ഒരു പങ്ക് വേണം എന്ന് അവൻ ചോദിച്ചു. അവരുടെ മകന് ഇതിൽ ഇഷ്ടമില്ലാതിരുന്നു. എന്നിട്ടും ഒരു അളവിന് പങ്ക് കൊടുത്തു വന്നു. ഇതു അവൻറെ മേൽ ഉദ്യോഗസ്ഥന് ( ആദ്യത്തെ എഞ്ചിനീയർ)  സ്വീകാരയം അല്ലായിരുന്നു. കാരണം കുറച്ചു ദിവസത്തിൽ അവൻ കപ്പലിൻറെ ആദ്യത്തെ എഞ്ചിനീയർ ആയി ഇവൻ മാറിവിടും. അതോടെ തനിക്കു ഉദ്യോഗവിയോഗം ആകുകയും ചെയ്യും."

ഉദ്യോഗവിയോഗം ആക്കുമുമ്പേ നല്ല ഒരു തുക ആക്കണം എന്ന് ആ മേൽ ഉദ്യോഗസ്ഥന് ആഗ്രഹം ഉണ്ടായി. ഇതു തന്നെ അവനും ആ ഉന്നത ഉദ്യോഗസ്ഥനും തമ്മിൽ ഒരു വിദ്വേഷത്തിന് ഇടയായി. അത് ഇന്നേ ദിവസം ഇവരുടെ മകൻറെ ജീവൻ എടുക്കുവാനും മടിയില്ലാത്തതായി മാറിക്കഴിഞ്ഞു.

ഇവൻ നല്ല വിധത്തിൽ ചെന്നിരുനെങ്ങിൽ ഇപ്പോൾ ജീവൻ ഭീഷണി ഉണ്ടായിരിക്കുകയില്ല. ഇവൻ ധനം സമ്പാദിച്ചത് തെറ്റായ മാർഗത്തിലാണെങ്കിൽ, ഇവൻറെ മേൽ ഉദ്യൊഗസ്ഥനും ധനം സമ്പാദിക്കുവാൻ അതെ വഴി തന്നെയാണ് ഉപയോഗിക്കുന്നത്. തങ്ങളുടെ മകൻ ഇന്നേക്ക് മൂനാം ദിവസം ഇതു വരെ കള്ളകടത്തലിലൂടെ സമ്പാദിച്ച എല്ലാം ധനവും അവൻറെ മേൽ ഉദ്യൊഗസ്ഥനു നൽകട്ടെ, മറുകുകയാണെങ്കിൽ അവൻറെ ജീവൻ രക്ഷിക്കുവാൻ സാക്ഷാൽ ഭഗവാൻ പരമേശ്വരൻ തന്നെ പറ്റു. പിന്നീട് ഉദ്യോഗകയറ്റവും ലഭിക്കും എന്ന് പറഞ്ഞു, മാത്രമല്ല ഇനിയും ഇത്തരം കള്ളകടത്തലിൽ ചെല്ലാതിരുന്നാൽ നല്ലത്, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അഗസ്ത്യ മുനി പറയുമ്പോൾ ആദ്യം അവർ വിശ്വസിച്ചില്ല, അവരുടെ മകൻ കള്ളക്കടത്തു ചെയ്യുന്നവൻ അല്ല എന്ന് തർക്കിച്ചു, പിന്നീട് ഇതിനു എന്താണ് പരിഹാരം എന്ന് അവർ ചോദിച്ചു.

"കള്ളപ്പണം വച്ചുകൊണ്ടു അവൻ എന്ത് പരിഹാരം ഈശ്വരന് ചെയ്താലും, അത് ഈശ്വരന് പോയി ചേരുകയില്ല. കഠിനാദ്ധ്വാനം മൂലം കിട്ടുന്ന ധനം മൂലം ശ്രീ മുരുകന് ദിവസവും റോസ് കൊണ്ടുള്ള മാലയും, കുല ദേവതയ്ക്കു ലക്ഷ ദീപം കത്തിക്കുകയും, തിരുകടവൂർ അഭിരമിക്കു ചന്ദനം കൊണ്ടുള്ള കാപ്പും ചെയ്യുന്നതിനായി പ്രാർത്ഥിച്ചുകൊള്ളട്ടെ. ഇതു തന്നെയാണ് പരിഹാരം എന്ന് അഗസ്ത്യ മുനി പറഞ്ഞു," കുറെ നേരം ആലോചിച്ചതിനു ശേഷം.

"ഇതെല്ലാം അവന് വേണ്ടി ഞങ്ങൾ ചെയ്യാം. അതുവരെ അവന് ഒരു വിധത്തിലുമുള്ള ആപത്തുകൾ ഉണ്ടാകരുത്. ഞങ്ങൾ അഗസ്ത്യ മുനിയുടെ ശരണാഗതിയിൽ ആണ് പൂർണമായും", എന്ന് ആ വയസ്സായ വ്യക്തി പറഞ്ഞു.

"ഈ പ്രാർത്ഥനകൾ എല്ലാം അവൻ തന്നെയാണ് ചെയ്യേണ്ടത്. അവൻ കടലിൻറെ നടുവിൽ ഇപ്പോൾ നിൽക്കുന്നത് കൊണ്ട് അവന് ഇതെല്ലാം ചെയ്യുവാൻ സാധിക്കുകയില്ല. അവന് വേണ്ടി ശ്രീ മുരുകന് എല്ലാം ദ്രവ്യങ്ങൾ കൊണ്ട് അഭിഷേകം ചെയ്യുക. ഇന്ന് രാത്രിക്കകം ഭക്തിയോടെ ഈ അഭിഷേകം ചെയ്യാതിരിക്കുകയാണെങ്കിൽ, അവൻറെ ജീവൻ സംരക്ഷികുവാൻ അഗസ്ത്യ മുനിക് ഒരു ഉറപ്പും തരാൻ സാധിക്കുകയില്ല."

അഗസ്ത്യ മുനിയുടെ വാക്കുകൾ കേട്ടതും തത്സമയം തന്നെ അവർ എന്നോട് ഉത്തരവ് ചോദിച്ചു യാത്രയായി.  പിന്നെ അവരെ കുറിച്ച് ഒരു വിവരവും ഇല്ല. 

മൂന്ന് മാസത്തിനു ശേഷം.

ഒരു ദിവസം വൈകുന്നേരം, കപ്പലിൽ ജോലിചെയ്തു ധനം സംമ്പാദിച്ചു, ജീവൻ ഭീഷണിയിൽ ആയ ആ പയ്യൻ, കൂടെ അദ്ദേഹത്തിൻറെ അച്ഛനും, സഹോദരനും, മൂന്ന് പേരും എന്നെ തേടി വന്നു.

അഗസ്ത്യ മുനിക് നന്ദി രേഖപ്പെടുത്തുവാൻ വേണ്ടിയാണ് വന്നത് എന്ന് അവർ പറഞ്ഞു, അഗസ്ത്യ മുനിയുടെ ജീവ നാഡിയെ തൊഴുതു.

എന്താണ് നടന്നത് എന്ന് ഞാൻ ചോദിച്ചു.

മറുപിടി ആ പയ്യൻ പറയുവാൻ തുടങ്ങി.

"ഞാൻ ആദ്യം നല്ല രീതിയിൽ തന്നെ ജോലി ചെയ്തുകൊണ്ടിരുന്നു, കള്ളകടത്തലിൽ ഒരു താത്പര്യവും ഉണ്ടായിരുന്നില്ല. കള്ളക്കടത്തു പണി ചെയ്യുവാൻ മറുത്തപ്പോൾ, കപ്പലിൽ ഇരുന്ന കള്ളക്കടത്തു സംഘം എന്നെ കൊന്നു കടലിൽ എറിയും എന്ന് ഭീഷണിപ്പെടുത്തി. ജീവന് ഭയന്ന് ഞാൻ സമ്മതിച്ചു, പിന്നെ അത് തുടർന്നു."

സമീപത്തിൽ എനിക്ക് അധികം എതിർപ്പുക്കൾ വന്നു. എന്തിനായി ഞാൻ ഈ തെറ്റ് ചെയ്യണം എന്നെ വിട്ടേക്കു എന്ന് അവരോട് പറഞ്ഞു. ഞാൻ വളരെയധികം സംമ്പാദിചിരിക്കുകയാണ് എന്നും, അത് കൊടുക്കാതിരിക്കുകയാണെങ്കിൽ എന്ന് രാത്രി എന്നെ കൊന്ന് കടലിൽ വലിച്ചെറിയും എന്ന് എൻറെ മേൽ ഉദ്യോഗസ്ഥൻ എന്നെ ഭയപ്പെടുത്തി. ഇതു തന്നെയാണ് ഞാൻ ടെലിഫോണിലൂടെ വീട്ടുകാരോട് പറഞ്ഞത്. 

എന്നാൽ എന്താണ് നടന്നത് എന്ന് അറിയില്ല. ആ മേൽ ഉദ്യോഗസ്ഥൻ തൻറെ തീരുമാനം മാറ്റി. ഞാൻ എൻറെ എല്ലാം സംബത്തും അദ്ദേഹത്തിന് കൊടുത്തു. അദ്ദേഹം അത് കൈപറ്റിയില്ല. അത് അനാഥ ഭാവനത്തിനു കൊടുത്തു. എനിക്ക് ഇപ്പോൾ ഉദ്യോഗ കയറ്റവും ലഭിച്ചു എന്ന് പറഞ്ഞത് കേട്ട്, അഗസ്ത്യ മുനിക് ഞാൻ നന്ദി രേഖപ്പെടുത്തി.



സിദ്ധാനുഗ്രഹം.............തുടരും!

22 June 2017

സിദ്ധാനുഗ്രഹം - 25



പെട്ടെന്ന് ഉണ്ടായ കാറിൽനിന്നും ഉള്ള  ആ നിലവിളി, തൊട്ടുഅടുത്തുള്ള ഞങ്ങളുടെ പോലീസ് വണ്ടിയിൽ ഇരുന്ന എല്ലോരും കേട്ടത് കൊണ്ട്, ഞങ്ങളുടെ വണ്ടിയും നിറുത്തി.

എന്താണ് നടന്നത് എന്നത് മനസ്സിലാക്കുവാൻ വേണ്ടി വണ്ടിയിൽ നിന്നും ഞാൻ ഇറങ്ങി. ആ കോടിശ്വരന്റെ കാറിൻറെ അടുത്തു ചെന്നു.കാറിൻറെ പിന്നാലെ സീറ്റിലുള്ള ആ കോടിശ്വരന്റെ രണ്ടു പെൺകുട്ടികളിൽ ഒരു പെൺകുട്ടി വയറുവേദന സഹിക്കുവാൻപറ്റാതത്തു കാരണം നിലവിളിച്ചതാണ്.

നിമിഷത്തിനു നിമിഷം ഉള്ള  വേദന അധികമാകുകയായിരുന്നതാൽ, അവൾ സഹിക്കുവാൻ പറ്റാതെ അവൾ അലറിവിളിക്കുകയായിരുന്നു, മറ്റുള്ളവർ അവളെ സമാധാനപ്പെടുത്തുകയായിരുന്നു. അടുത്ത് ഏതെങ്കിലും ആശുപത്രി ഉണ്ടോ എന്ന് അന്വേഷിച്ചപ്പോൾ, അതിനുവേണ്ടി ഒരു 20 കിലോമീറ്റർ ദൂരം കൂടി സഞ്ചരിക്കണം എന്ന് ആ പോലീസുകാർ പറഞ്ഞു.

അതുവരെ ആ പെൺകുട്ടിക് വയറുവേദന സഹിക്കുവാൻ സാധിക്കുമോ എന്ന ഭയം എല്ലോർക്കും ഒരു ഉണ്ടായി. ഇതുവരെ നന്നായി ഇരുന്ന ആ പെൺകുട്ടിക് പെട്ടെന്ന് ഉണ്ടായ ആ വയറു വേദനക്കുള്ള കാരണം ആർക്കും മനസ്സിലായില്ല.

ഞാൻ, ആ പെൺകുട്ടിയുടെ അച്ഛനെ വിളിച്ചു ജീവ നാഡിയിൽ വന്ന വിഷയത്തെ കുറിച്ച് പറഞ്ഞു, ആദ്യം ആ പെൺകുട്ടി മറിച്ചു വെച്ചിട്ടുള്ള ഒരു ചില താളിയോലകൾ പുറത്തു വയ്ക്കുവാൻ പറഞ്ഞു.

"അങ്ങനെ ചെയ്തുവോ അവൾ?" എന്ന് ആദ്യം ക്രുദ്ധനായ അദ്ദേഹം പിന്നീട് ശാന്തനായി.

"എന്നെ മാപ്പാക്കണം", അഗസ്ത്യ മുനിയുടെ ജീവ നാഡിയുള്ള താളിയോല എന്റെ പക്കം ഒന്നെങ്കിലും ഇരിക്കട്ടെ എന്ന് കരുതിയാണ്, തങ്ങൾക്ക് അറിയാതെ ഞാൻ എടുത്തു വച്ചത്. പക്ഷെ അതിനു ശേഷമാണ് എനിക്ക് വയറു വേദന പടി - പടിയായി കൂടുവാൻ തുടങ്ങിയത് എന്ന് സങ്കടത്തോടെ എന്റെ അടുത്ത് തിരിച്ചുതന്നു.

അവൾ ആ താളിയോലകൾ കൊടുത്ത ചില നിമിഷങ്ങളിൽ തന്നെ അവളുടെ വയറുവേദന കുറഞ്ഞു.

അഗസ്ത്യ മുനിക്ക് നന്ദി തത്സമയം തന്നെ രേഖപെടുത്തിയിട്ടു, ആ താളിയോലകൾക്കു ഒരു ഉപയോഗവും ഇല്ലാത്തതുകൊണ്ട് അവിടെ തന്നെ ഞാൻ അതിനെ വിട്ടു.

ആ പെൺകുട്ടിക് വേണ്ടി രണ്ടു വണ്ടികളും കുറച്ചു നേരം അവിടെ തന്നെ നിന്നതുകൊണ്ട്, ഒന്ന് വിശ്രമികുവാൻ സാധിച്ചു.

ഞാൻ ട്രെയിൻ കയറുവാൻ ഉള്ള റെയിൽവേ സ്‌റ്റേഷൻ, അവിടെ നിന്നും നോക്കിയപ്പോൾ വളരെ ചെറിയൊരു വെളിച്ചം മാത്രം കാണുവാൻ സാധിച്ചു, അവിടെ നിന്നും നോക്കിയപ്പോൾ ഏകദേശം 20 മൈൽ ദൂരം വരും എന്ന് തോന്നി, അവിടെനിന്നും തന്നെ ആ കോടിശ്വരനെ അയച്ചതിനു ശേഷം, ഞാൻ മാത്രം ആ പോലീസ് വണ്ടിയിൽ റെയിൽവേ സ്‌റ്റേഷനിൽ വന്നു ചേർന്നപ്പോൾ രാത്രി ഏകദേശം 12:00  മണിയായിരുന്നു.

റെയിൽവേ സ്‌റ്റേഷനിൽ ഒന്ന് - രണ്ട് ഭിക്ഷാടനക്കാരല്ലാതെ വേറെ ആരും തന്നെയില്ല. ചെന്നൈ ഭാഗത്തേക്ക് പോകുവാനുള്ള ട്രെയിൻ രാത്രി 1:00 മണിക് വരും എന്ന് ടിക്കറ്റ് എടുക്കുന്ന സമയം ടിക്കറ്റ് കൗണ്ടെറിലുള്ള ഓഫീസർ പറഞ്ഞു. 

മുൻ ജന്മത്തിൽ നിന്നു ഉള്ള തുടർച്ചപോലെ, എന്നോട് ജീവ നാഡി നോക്കുവാൻ പറഞ്ഞ ആ തമിഴ് പോലീസുകാരനും അദ്ദേഹത്തിന്റെ കൂടെയുള്ള  രണ്ടു കോൺസ്റ്റബിളും എനിക്ക് ഒരു രക്ഷയ്ക്കുവേണ്ടി എന്നോടൊപ്പം പ്ലാറ്റഫോമിൽ ഇരുന്നു. 

എനിക്ക് ഒരു ചൂട് ചായ കുടിച്ചാൽ കൊള്ളാമെന്ന ആഗ്രഹം  ഉണ്ടായിരുന്നു, പക്ഷേ ഒരു റ്റീ സ്റ്റാൾ പോലും ഉണ്ടായിരുന്നില്ല, ഒരേ ഒരു പാൻ ഷോപ് മാത്രമേ ഉണ്ടായിരുന്നുള്ളു.

യാത്രക്കാർ വളരെ കുറവുള്ള ഒരു റെയിൽവേ സ്റ്റേഷൻ ആയതുകൊണ്ട്, ഒരു ട്രെയിൻപോലും 2 മിനിറ്റ് പുറമെ അവിടെ സ്റ്റോപ്പ് ചെയ്യില്ല എന്നല്ലാതെ, ഭദ്രാചലം ക്ഷേത്ര ഉത്സവം സമയം മാത്രം, ഒരു ചില പാസ്സന്ജർ ട്രെയിൻ അവിടേക്കു വരും എന്ന് മനസ്സിലാകി.

ആ റെയിൽവേ സ്റ്റേഷൻ എന്തുകൊണ്ടാണ് സ്ഥാപിതമായത് എന്ന് ആലോചിച്ചാൽ മറ്റു എക്സ്പ്രസ്സ് ട്രെയിൻ വരുകയാണെങ്കിൽ, അവർക്കു വേണ്ടി വഴി കിട്ടു കൊടുക്കുവാൻ വേണ്ടി പാസ്സന്ജർ ട്രെയിനുകൾക്കു വേണ്ടി സ്ഥാപിച്ചതായേ തോന്നു. ഒന്ന് രണ്ടു എക്സ്പ്രസ്സ് ട്രെയിൻ രാത്രി നേരത്തിൽ വരുന്നത് കാരണം, അതിൽ കയറി ചെന്നൈ എത്തി ചേരാം എന്ന് കരുതിയിരുന്നു.

നേരത്തെ പെയ്ത മഴ കാരണം, ഗോദാവരി നദിയുടെ ജലാശയം നിറഞ്ഞുനിൽകുന്നതുകാരണം, ആ രാത്രി നേരത്തിൽ ശരീരം തണുപ്പ് കാരണം വിറയ്ക്കുവാൻ തുടങ്ങി. എനിക്കുവേണ്ടി ആ പോലീസുകാർ രണ്ടുപേരും കാത്തുനിന്നുകൊണ്ടിരുന്നത്, ഒരു ചെറു മനഃക്ലേശം ഉണ്ടാക്കി, അതെ സമയം ഒരു സമാധാനവും ഉണ്ടാക്കി.

കുറച്ചു നേരം തമിഴ് നാട്ടിൽ നടക്കുന്ന വിഷയങ്ങൾ, രാഷ്ട്രീയം, സിനിമ മറ്റും, അവിടെ നടക്കുന്ന കാര്യങ്ങളെ പറ്റി സംസാരിച്ചുകൊണ്ടിരുന്നപ്പോൾ, അര ട്രൗസർ ഇട്ട നാലു പേർ കൈയിൽ വടിയുമായി പെട്ടെന്ന് പ്ലാറ്റഫോമിലേക് വന്നു.

എന്താണ് നടക്കുന്നത് എന്ന് മനസ്സിലാക്കുവാൻ ശ്രമിക്കും മുൻപേ, റെയിൽവേ ടിക്കറ്റ് കൗണ്ടറിന്റെ കതകുകൾ വലിച്ചുഅടക്കപെട്ടു. അരിഞ്ഞു കൊണ്ടിരുന്ന വിളക്കുകൾ ആണിക്കപ്പെട്ടു, ചെറിയ നിലാവ് വെളിച്ചം മാത്രമേ അവിടെ ഉണ്ടായിരുന്നോള്ളൂ.

വന്നവർ, നിന്നുകൊണ്ടിരുന്ന സ്ഥലത്തിൽ  നിന്നും രണ്ട് വശത്തിലൂടെയും മുനോട്ടു വരാൻ ആരംഭിച്ചു. എന്തോ ഒരു വിപത്തു നടക്കുവാൻ പോകുന്നു എന്ന് മനസ്സിലായി, എല്ലാം അഗസ്ത്യ മുനി തന്നെ നോക്കട്ടെ എന്ന് നിർഭയമായി അവിടെ തന്നെ നിന്നു.

അവർ ഞങ്ങളുടെ അടുത്ത്‌ വന്നപ്പോൾ, എന്റെ അടുത്ത് ഇരുന്ന പോലീസ് ഓഫീസറെ യൂണിഫോമിൽ കണ്ടപ്പോൾ ഭയന്ന് ഓടുവാൻ തുടങ്ങി. ആ പോലീസുകാർ അവരെ തുരത്തി പിടിക്കുവാൻ ശ്രമിച്ചു, ഒരു ഒളിച്ചുകളി തന്നെ അവിടെ ഉണ്ടായി.

15 മിനിറ്റ് നേരം അങ്ങനെ തുടർന്നു.

ആ രണ്ടു പോലീസുകാരനും ചേർന്ന് ഒരുവനെ കൈ രണ്ടും കെട്ടി വലിച്ചുകൊണ്ടു വന്നു. 

അവർ എന്റെ അടുത്ത് വന്നതും, ഞാൻ ചെന്നൈ പോകുവാൻ വേണ്ടിയുള്ള എക്സ്പ്രസ്സ് ട്രെയിൻ വന്നതും കൃത്യമായി ഇരുന്നു.

"ആരാണ്  ഇവൻ?"

"നക്സലൈറ്റ് കൂട്ടത്തിൽ ഉള്ളവൻ, കൂടെയുള്ള 3  പേരും രക്ഷപെട്ടു. ഇവൻ താഴെ വീണത് കാരണം ഇവനെ മാത്രം പിടിക്കുവാൻ സാധിച്ചു," എന്ന് അവർ പറഞ്ഞു. പുറത്തു കിടക്കുന്ന പോലീസ് വണ്ടിയിൽ അവനെ കൊണ്ടുപോക്കുകയാണ് എന്ന് അവർ എന്നോട് പറഞ്ഞു തിരിച്ചു.

കയറുവാൻ പോലും സാധിക്കാതെ, പടിയിൽ ഇരുന്ന ചിലരെ ചവിട്ടേണ്ടിവരുകയും, അവരുടെ കോപത്തിന് കാരണമായി ഞാൻ ട്രെയിനിനുള്ളിൽ കയറി. അവിടെ തിരിഞ്ഞു നോക്കിയാലും തല മാത്രം കാണുവാൻ സാധിക്കുന്നു, നിൽക്കുവാൻ പോലും സ്ഥലം ഇല്ല.

ഞാൻ റിസർവേഷൻ ചെയ്തില്ല, അതുകൊണ്ടു അൺ  - റിസേർവ്ഡ് കംപാർട്മെന്റിൽ കയറി. അവിടെനിന്നും വന്ന ഒരു ടിക്കറ്റ് പരിശോധകൻ ഞാൻ ഇരുന്ന കംപാർട്മെന്റിന് സമീപം വന്നു. ഇവിടെ വാ, എന്ന് തെലുഗ് ഭാഷയിൽ എന്നെ വിളിച്ചു. 

"ജാലകത്തിലൂടെ എത്തി നോക്കി ഞാൻ "എന്നെയാണോ?" വിളിച്ചത് എന്ന് ചോദിച്ചു, ഒരു ചെറു ഭയത്തോടെ. 

"അതെ! അടുത്ത റിസേർവ്ഡ് കംപാർട്മെന്റിൽ ഒരു ബെർത്ത് ഒഴിഞ്ഞുകിടക്കുകയാണ്, വരുന്നുവോ?", എന്ന് ചോദിച്ചു.

സന്തോഷമായി സ്വീകരിച്ചു. ആ കംപാർട്മെന്റിൽ കയറി സീറ്റിൽ ഇരുന്നു. ടിക്കറ്റ് പരിശോധകൻ അവിടെ വന്നപ്പോൾ ഞാൻ ക്യാഷ് കൊടുത്തു.

"റിസേർവ്ഡ് കംപാർട്മെന്റിൽ കയറുവാൻ വേണ്ടുള്ള ക്യാഷ് മാത്രം കൊടുത്താൽ മതിയെന്ന്", കുറച്ചു അധികമായി ഞാൻ കൊടുത്ത ക്യാഷ് തിരിച്ചു തന്നു. 

ഇങ്ങനെ കൂടെ നല്ല മനുഷ്യർ ഉണ്ടല്ലോ ഈ പ്രപഞ്ചത്തിൽ എന്ന് മനസ്സിലാക്കുവാൻ പറ്റി. ആ ടിക്കറ്റ് പരിശോധകനും ഉറക്കം വന്നില്ല. എനിക്കും ബെർത്ത് സൗകര്യം ലഭിച്ചതിനു ശേഷവും ഉറക്കം ലഭിച്ചില്ല. അദ്ദേഹത്തോട് പതുക്കെ നാട്ടു വിശേഷം പറഞ്ഞിരുന്നു. അവസാനമായി ആന്ധ്ര സംസ്ഥാനത്തിൽ ഉള്ള നക്സലൈറ്റെപ്പറ്റിയുള്ള സംസാരം വന്നു. ടിക്കറ്റ് പരിശോധകൻ വലിയ അറിവുള്ള മനുഷ്യനാണ് എന്ന് തോന്നി, വളരെയധികം വിഷയങ്ങളെക്കുറിച്ചു അദ്ദേഹം പറഞ്ഞു, അതിൽ ഒരു കാര്യം.

"തങ്ങൾക്കു അറിയില്ലേ", കുറച്ചു നേരം മുൻപ് മോഷ്ടിക്കുവാൻ വന്ന നക്സലൈറ്റ് ഗ്രൂപ്പിൽനിന്നും ഉള്ള ഒരുവൻ പോലീസുകാർ പിടിക്കപ്പെട്ടു. ടിക്കറ്റ് കൌണ്ടർ മോഷ്ടിക്കുവാൻ വേണ്ടി വന്നതായിരിക്കാം അവർ. പോലീസുകാർ  അവൻ പിടിക്കപ്പെട്ടു. അവന്റെ പേര് നാഗി റെഡ്ഢിയാണ്. അവൻ അവരുടെ നേതാവാണ് എന്ന് തോന്നുന്നു.

"നാഗി റെഡ്ഢിയാണോ", എന്ന് അതിശയത്തോടെ ഞാൻ ചോദിച്ചു.

"എന്ത്? അവനെ പറ്റി താങ്കൾക് അറിയുമോ", എന്ന് എന്നോട് ചോദിച്ചു.

"അറിയില്ല" എന്ന് ഞാൻ പറഞ്ഞു പെട്ടെന്നു തന്നെ.

"അവൻ കാണാതെപോയ ആ പോലീസുകാരന്റെ അനുജനായിരിക്കും", എന്ന് ഞാൻ വിചാരിച്ചു.



സിദ്ധാനുഗ്രഹം.............തുടരും!

15 June 2017

സിദ്ധാനുഗ്രഹം - 24




എല്ലാവർക്കും ഭാവിയെക്കുറിച്ചു അറിയുവാനുള്ള ആഗ്രഹം ഉണ്ടായിരിക്കും, ഇതിൽ തെറ്റില്ല, പക്ഷെ അതിനായിട്ടുള്ള നേരവും, കാലവും ഉണ്ടല്ലോ, അത് നമ്മൾ നോക്കണ്ട.

എന്തുകൊണ്ടാണ് നക്സലൈറ്റ് ഞങ്ങളെ പിടിച്ചതു? ഈ കാര്യം എന്തുകൊണ്ട് അഗസ്ത്യ മുനി നേരത്തെ എന്നോട് പറയാത്തത്? അങ്ങനെ എന്ത് തെറ്റാണ് ഞാൻ ചെയ്തത്, എന്ന് മനസ്സിൽ ഒരു ഖേദം ഉണ്ടായിരുന്നു.

ഞാൻ, ജീവ നാഡി എടുക്കാൻ പോയത്, ആ നക്സലൈറ്റ് യുവാവിന് തോക്ക് പോലെ എങ്ങനെ തോന്നി, എന്നതും കേൾക്കുവാൻ ഒരു ആഗ്രഹം ഉണ്ടായിരുന്നു.

അതിനുള്ളിൽ രണ്ടു വണ്ടികൾ അവിടെ വന്നതും, നക്സലൈറ്റെകാർ ഓടിപ്പോയതും ഇപ്പോൾ ഒരു സ്വപ്നം പോലെ ഇരിക്കുന്നു. എല്ലാം കാര്യങ്ങളും നന്മയിൽ കലാശിച്ചുവെങ്കിലും, നടന്നതെല്ലാം അഗസ്ത്യ മുനി നടത്തിയതാണ് എന്ന് കരുതി ഞാൻ.

ഈ സമയം ഒരു പോലീസുകാരൻ തനിക്കുവേണ്ടി ജീവ നാഡി വായിക്കുവാൻ സാധിക്കുമോ എന്ന് ചോദിച്ചപ്പോൾ,"ഈ രാത്രി നേരത്തിൽ, റോഡിൻറെ മധ്യത്തിൽ നിന്നും നാഡി വായിക്കുന്നത് അത്ര ശെരിയല്ല", എന്ന് പറഞ്ഞു. ഞാൻ മടിച്ചു നിന്നതും, എന്തോ പറഞ്ഞു പിറുപിറുത്തതും ആ പോലീസുകാരൻ കണ്ടു, "സാർ, ഞാൻ തമിഴ് നാട്ടിൽനിന്നും വന്നതാണ്, താങ്കൾക്കു ഇഷ്ടമില്ലെങ്കിൽ നാഡി നോക്കണ്ട", എന്ന് തമിഴിൽ സംസാരിച്ചു. 

തമിഴ് നാട്ടിൽ നിന്നും വന്നതാണ് എന്ന് പറഞ്ഞപ്പോൾ, ഞാൻ പോലും അറിയാത്ത ഒരു അനുകംബ അദ്ദേഹത്തോട് തോന്നി. ഭാഷ അറിയാത്ത ഒരു സ്ഥലത്തിൽ വന്നിരിക്കുകയാണ്,  എങ്ങനയാണെകിലും ഇദ്ദേഹത്തിൻറെ സഹായം ആവശ്യം ആകും എന്നത് മനസ്സിലാക്കിയത് കൊണ്ടും, സ്വാർത്ഥ കൊണ്ടും ഞാൻ നാഡി വായിക്കുവാൻ സമ്മതിച്ചു.

അപ്പോളാണ് ആ പോലീസുകാരൻ ഒരു കാര്യം പറഞ്ഞത്, "സാർ, നിങ്ങൾക്കു ഒരു കാര്യം അറിയുമോ ഇല്ലയോ എന്ന് അറിയില്ല, ഈ സമയം, ഈ വീഥിയിൽകൂടി ഒറ്റയ്ക്കു വരാൻപാടില്ല" എന്ന്.

എന്തുകൊണ്ട്?

"പല കൊലപാതകങ്ങൾ ചെയ്ത നക്സലൈറ്റെകാർ ഇവിടെയാണ് മറഞ്ഞിരികുന്നത്. ദിവസവും ഈ വഴിയിൽ, കൊള്ളയും, ചിലപ്പോൾ കൊലപാതകവും ഇവിടെ നടക്കാറുണ്ട്. അതിനായിട്ടാണ് ഞങ്ങൾ സുരക്ഷക്കായി വരുന്നത്. ഇപ്പോൾ ഞങ്ങൾ ഇവിടെ വരാൻ കാരണം ഈ രണ്ടു വണ്ടികൾക്ക് വേണ്ടിയുള്ള സുരക്ഷകയാണ്", എന്ന് പറഞ്ഞു. 

ഇതു കേട്ടതും ഞങ്ങൾ ഞെട്ടിപ്പോയി. കൃത്യ സമയത്തിൽ ആ ഭദ്രാചലം ശ്രീരാമൻ തന്നെയാണ് ഇവരെ ഇവിടേക്കു അയച്ചത് എന്നത് മനസ്സിലാക്കി, ശ്രീരാമന് ഒരായിരം നന്ദി അവിടെനിന്നു തന്നെ രേഖപ്പെടുത്തി.

"ഞങ്ങളുടെ കൂടെ തന്നെ കാറുമായി വരുക. നിങ്ങൾ ഇവിടെ വരെ പോകുന്നുവോ ഞങ്ങൾ അവിടെ വരെ സുരക്ഷ തരാം" എന്ന് അദ്ദേഹം പറഞ്ഞപ്പോൾ ഞങ്ങൾക്ക് വളരെ സന്തോഷമായി. അതോടൊപ്പം ആ പോലീസുകാരന് വേണ്ടി തീർച്ചയായും ജീവ നാഡി വായിക്കണം എന്ന് തീരുമാനിച്ചു.

ചില മാറ്റങ്ങൾ ഞങ്ങളുടെ യാത്രയിൽ വരുത്തി, ഞാൻ പൊലീസുകാരന്റെ കൂടെ അദ്ദേഹത്തിൻറെ വണ്ടിയിൽ കയറി, കോടിശ്വരൻ തൻറെ കുടുംബത്തോടൊപ്പം അദ്ദേഹത്തിൻറെ കാറിൽ യാത്ര തുടർന്നു.

ജീവ നാഡി നോക്കി ആ പോലീസുകാരന് വേണ്ടി വായിക്കുവാൻ തുടങ്ങി.

"നിങ്ങളുടെ ഒരു അനിയൻ ചെറു പ്രായത്തിൽ തന്നെ കോപം കാരണം വീട് വിട്ടു ഇറങ്ങിപോയി,  അവൻ ഇപ്പോൾ കുറച്ചു ചീത്ത സഖ്യത്തിൽ ചേർന്നു നക്സലൈറ്റ് പ്രവർത്തനം, കൊള്ള - കൊലപാതകം എന്നിവ ചെയുന്നു. ആ അനിയൻ മരിച്ചു പോയി എന്ന് നീയും നിന്റെ വീട്ടുകാരും വിശ്വസിച്ചുകൊണ്ടിരിക്കുന്നു. അവൻ തൻറെ പേര് നാഗി റെഡഡി എന്ന് മാറ്റിയിരിക്കുന്നു. പറ്റിയാൽ അവനെ പിടിക്കുക", എന്ന് അഗസ്ത്യ മുനി നാഡിയിലൂടെ പറഞ്ഞു.

ഇതു കേട്ടതും ആ പോലീസുകാരന് വിശ്വസിക്കുവാൻ സാധിച്ചില്ല, അദ്ദേഹം ഞെട്ടുകയും, അത്ഭുതപ്പെടുകയും ചെയ്തു.

"അവൻ ഇപ്പോൾ എവിടെയാണ് ഉള്ളത് എന്ന് അഗസ്ത്യ മുനിക് പറയുവാൻ സാധിക്കുമോ?" എന്ന് ചോദിച്ചു.

"ഞങ്ങൾ വഴി കാണിച്ചു, ഇനി ഇവിടെ നിന്നും എടുക്കുന്ന ശ്രമങ്ങൾ മൂലം അവനെ കാണുവാൻ സാധിക്കും," എന്ന് അഗസ്ത്യ മുനി പറഞ്ഞു.

അദ്ദേഹത്തിന് എന്ത് ചെയ്യണം എന്ന് മനസ്സിലായില്ല. അതെ സമയം, ഈ കാര്യം കൂടെയുള്ള അധികാരികളോടൊപ്പം പങ്കു വായിക്കുവാൻ സാധിച്ചില്ല. ഈ വിഷയം അദ്ദേഹത്തിന് വലിയ കുഴപ്പം ഉണ്ടാകരുതേ എന്ന് കരുതി ഞാനും അങ്ങനെ തന്നെ വിട്ടു. 

എൻറെ നല്ല കാലമോ - അതോ ആ പോലീസുകാരന്റെ നല്ല കാലമോ - ഞങ്ങൾ രണ്ടു പേർക്കുമല്ലാതെ കൂടെയുള്ള ഒരു അധികരിക്കും തമിഴ് അറിയത്തില്ല. അവർ ഈ ജീവ നാഡിയെ കുറിച്ച് മനസ്സിലാക്കുവാനും ആഗ്രഹിച്ചില്ല.

ഇതേസമയം എന്നെ എന്തുകൊണ്ട് നക്സലൈറ്റ് ഗ്രൂപ്പ് പിടിക്കണം? എന്ന് അഗസ്ത്യ മുനിയോട് ചോദിച്ചപ്പോൾ.

"കാറിൽ വന്ന കോടിശ്വരൻറെ കൂടെയുള്ള സ്ത്രീകളിൽ ഒരാൾക്ക് അവരുടെ ആവർത്തന കാലമായിരുന്നു", അത് പറയാതെ, നീ കാറിൽ വച്ച അഗസ്ത്യ മുനിയുടെ ജീവ നാഡി നോക്കിയിരിക്കുന്നു. അത്ര മാത്രം ആണെങ്കിൽ പോലും കുഴപ്പമില്ല. അഗസ്ത്യ മുനിയുടെ ജീവ നാഡിയിൽ ഉള്ള ചില താളിയോല എടുത്തു, ആരും അറിയാത്ത തൻറെ പക്കം വച്ചു. ഇതു ഏതോ ഒരു കൗതുകം കാരണം ചെയ്തതു അല്ലാതെ, സത്യത്തിൽ മോഷ്ടിക്കുവാൻ വേണ്ടി ചെയ്തതു അല്ല. അവൾക്കു ഒരു ഭയം ഉണ്ടാകുവാൻ വേണ്ടിയാണ് ഇങ്ങനെ ഒരു സംഭവം നടന്നത്. ഇതു അഗസ്ത്യ മുനിയുടെ പുത്രനായ നിനക്ക് മനസ്സിലാവില്ല. അതുകൊണ്ടു തന്നെ ആ നക്സലൈറ്റെകാർ ആരും നിൻറെ അടുത്ത് വന്നില്ല", എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇത് എൻറെ മനസ്സിൽ വളരെ വിഷമം ഉണ്ടാക്കി.

ഇപ്പോൾ ഞാൻ എന്ത് ചെയ്യണം? കാർ നിറുത്തി ആ സ്ത്രീയുടെ പക്കത്തിൽ നിന്നും താളിയോല തിരികെ ഏടുകട്ടയോ? എന്ന് ചോദിച്ചു. "വേണ്ട, ആ താളിയോലയിൽ അഗസ്ത്യ മുനിയില്ല. അത് ഇപ്പോൾ ഉപയോഗപ്രദമല്ലാത്ത താളിയോലയാണ്. അതുകൊണ്ടു അവൾക്കും അത് കൊണ്ട് ഒരു ഉപയോഗവുമില്ല, നിനക്കും ഒരു ലാഭവും ഇല്ല," എന്ന് പറഞ്ഞു അഗസ്ത്യ മുനി.

ഇങ്ങനെ ജീവ നാഡിയിൽ നിന്നും താളിയോല കാണാതെ പോകുന്നത് എനിക്ക് ലഭിച്ച ആദ്യത്തെ അനുഭവമാണ് ഇതു. ഇങ്ങനെ ഓരോരുത്തരും, അഗസ്ത്യ മുനിയുടെ പേരിലുള്ള സ്നേഹം കാരണം  ഞാൻ അറിയാതെ നാഡിയിൽ നിന്നും താളിയോല എടുത്തുകൊണ്ടു പോയാൽ എന്ത് ചെയ്യും എന്ന ഭയം ഏർപ്പെട്ടു.

അപ്പോൾ അഗസ്ത്യ മുനി തന്നെ ഒരു അത്ഭുതമായ വഴി പറഞ്ഞു.

പൊതുവാകെ അഗസ്ത്യ മുനി അഷ്ടമി - നവമി, ഭരണി - കാർത്തിക ദിവസത്തിൽ ഒരു കാരണവശാലും അനുഗ്രഹ വാക്കുകൾ പറഞ്ഞിട്ടില്ല. ഇപ്പോൾ ആ സ്ത്രീ കാരണം ഈ ജീവ നാഡി അശുദ്ധമായിരിക്കുന്നു - അതുകൊണ്ടു ഇനി ഒന്നര മാസത്തിനുള്ളിൽ  ഈ ജീവ നാഡിയുമായി "ഗോമുഖ്" ചെന്ന് അവിടെയുള്ള ഗംഗ നദിമൂലം "പുണ്യാഹം" ചെയ്തു വരുക. അതിനായിട്ടുള്ള അവസരം നിനക്ക് താനെ തേടി വരും.

വടക്കു ഭാഗത്തിൽ നിന്നുമുള്ള ഒരു മിലിട്ടറി ഓഫീസറുടെ സഹായം നിനക്ക് ലഭിക്കും. അവൻറെ കുടുംബത്തിന് വളരെ വലിയ ഒരു ആപത്തു ഉണ്ടാകും. അത് അഗസ്ത്യ മുനി ശുഭകരമായി തീർത്തുവയ്ക്കും. പിന്നീട് അവൻറെ സഹായത്തോടെ നീ ഈ ജീവ നാഡിയുമായി, ഹരിദ്വാർ, ഋഷികേശ്, ബദ്രിനാഥ്, കേദാർനാഥ്, പിന്നീട് "ഗോമുഖ്" ചെല്ലുക, അവിടെ നിന്നുമാണ് ഗംഗയുടെ ഉത്പത്തി.

ഇതു ഒരു വശം.

ഈ താളിയോല, "ഗോമുഖ്" എത്തിയതും രണ്ടായി പിരിക്കുക. അതിൽ ഒരു പകുതി ഉപയോഗപ്പെടുത്തികൊണ്ട് സാധാരണ ജനങ്ങൾക്  വേണ്ടി എപ്പോളും വായിക്കുവാൻവേണ്ടിയും , മറ്റൊരു പകുതി, ഞാൻ ആരുടെ കൈയ്യിൽ കൊടുക്കുവാൻ ആഗ്രഹിക്കുന്നുവോ, അദ്ദേഹത്തിൻറെ പക്കം കൊടുക്കണം. 

നിൻറെ പക്കമുള്ള നാഡിയിൽ അഗസ്ത്യ മുനി എല്ലാ ദിവസവും, അതായത്, അശ്വനി മുതൽ രേവതി വരെയുള്ള നക്ഷത്രം തോറും, പൗർണമി മുതൽ അമാവാസി വരെയുള്ള എല്ലാം തിഥിയിലും, അനുഗ്രഹവാക്കുകൾ പറയും, എന്ന് അഗസ്ത്യ മുനി പറഞ്ഞു.

"അഗസ്ത്യ മുനിയോട് ഒരു ചെറിയ അഭ്യർത്ഥന."

എന്താണ്?.

"എനിക്ക് രണ്ടു കാര്യങ്ങൾ അറിയണം. തങ്ങളുടെ ജീവ നാഡി എടുത്തു ആ സ്ത്രീ ചെയ്ത കാര്യം ന്യായമാണോ? അവർക്കു എന്ത് ശിക്ഷയാണ്? രണ്ടാമത്ത്, തങ്ങളുടെ താളിയോല എന്തിനാണ് രണ്ടായി പിരിക്കണം? മൊത്തമായും എൻറെ പക്കം ഇരുന്നാൽപോരെ?" എന്ന് ചോദിച്ചു.

"അല്പം കാത്തിരിക്കുക, എന്ത് നടക്കുന്നു എന്ന് നോക്കുക", എന്ന് അഗസ്ത്യ മുനി പറഞ്ഞു.

പത്തുമിനിറ്റിനുള്ളിൽ----

ഞങ്ങളുടെ പിന്നാലെ വന്നുകൊണ്ടിരുന്ന കോടിശ്വരന്റെ കാറിൽ നിന്നും ഒരു സ്ത്രീയുടെ നിലവിളി കേൾക്കുവാൻ ഇടയായി. ഇരുട്ടുനേരത്തിൽ ഒറ്റയായ ആ സ്ത്രീയുടെ ശബ്ദം എല്ലൊരെയും ഞെട്ടിച്ചു. 



സിദ്ധാനുഗ്രഹം.............തുടരും!